എന്റെ പ്രണയം (ഭാഗം 11-15)
പശ ഒട്ടിപ്പിടിച്ച പോലെ എന്തോ വെളുത്തൊരു ദ്രാവകം.. ആദ്യമായാണ് ഞാനിതു കാണുന്നത്. എന്നാൽ മനസ്സറിയെ ഒന്നും സംഭവിച്ചിട്ടുമില്ല. ഇതെന്താന്നു ആരോടാ ഒന്നു ചോദിക്കുക? അത്ര സ്വാതന്ത്ര്യത്തോടെ ചോദിക്കാൻ പറ്റിയ ഒരു സുഹൃത്തുക്കളുമില്ല. എന്തായാലും ശ്രീ തൊട്ടപ്പോൾ ഉണ്ടായ പ്രതിഭാസമാണ്. അതിനു ഞാൻ സ്വയം 'സ്നേഹജലം' എന്നു പേരിട്ടു. അതു വളരെ കുറച്ചേയുള്ളൂയെങ്കിലും ഞാനാ ഷഡ്ഡി ഒരു ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞു തലയിണക്കടിയിൽ തിരുകി.. മമ്മയെ ഒളിക്കുകയായിരുന്നു ലക്ഷ്യം. കാരണം എന്റെ ഷഡ്ഡിയുൾപ്പെടെയുള്ള വസ്ത്രങ്ങൾ മമ്മ കൈകൾ കൊണ്ടാണ് അലക്കുന്നത്. വാഷിംഗ് മെഷിനിലിട്ടാൽ നന്നായി വെളുക്കില്ല, തുണി പെട്ടെന്നു കേടാകും എന്നായിരുന്നു മമ്മയുടെ വാദം. ബെഡ്ഷീറ്റുൾപ്പെടെയുള്ള ഭാരം കൂടിയ വസ്ത്രങ്ങൾ അലക്കാൻ മാത്രമെ മെഷിൻ ഉപയോഗിക്കൂ. മമ്മ കണ്ടാൽ സംശയിക്കുമോ എന്നു ഭയന്നാണ് ഷഡ്ഡി പാത്തുവച്ചത്. നാളെ ശനിയാഴ്ചയാണ്.ഇനി രണ്ടു നാൾ കോളേജ് അവധിയാണ്. ട്യുഷനു മാത്രം പോയാൽ മതിയാകും. എന്തായാലും സ്കൂളിൽ പോയി സമയത്തെ ഓടിച്ചുവിട്ടു. ശ്രീയുടെ ഓർമ്മകളുമായി കഴിഞ്ഞ രണ്ടു, മൂന്നു നാളുകൾ ശരിയായി പഠിക്കാതെ ഉഴപ്പിവിട്ടു. ഇന്നെങ്കിലും രണ്ടു മണിക്കൂർ ഏകാഗ്രതയോടെയിരുന്നു പഠിക്കണം. മാത്രമല്ല വിദേശത്തു ഇന്ന് അവധിദിവസമാണ്. വൈകിട്ടു പപ്പാ വിളിക്കുന്ന വെള്ളിയാഴ്ചകളിലൊന്ന്. വിളിച്ചാലുടൻ " ആദ്യമേ പഠിത്തമൊക്കെയെങ്ങിനെ? " എന്നൊരു ചോദ്യമാണ്. ഉഴപ്പാണെന്നു വല്ലതും മമ്മയുടെ വായിൽ നിന്നു വീണാൽ പിന്നെ ചെവിതല കേൾക്കണ്ട. ആദ്യഗഡു ഫീസ് കൊടുത്തതു തൊട്ടു തുടങ്ങും. പിന്നെ പരമാവധി മൂഡ് ഔട്ട് ആക്കിയെ ഫോണ്‍ വയ്ക്കൂ.. എന്തായാലും അന്ന് ഉന്മേഷത്തോടെ സ്കൂളിൽ പോയിവന്നു. പഠനമെല്ലാം മുറപോലെ നടന്നു. ശ്രീയെ ഒന്നു വിളിക്കണമെന്നുണ്ടായിരുന്നു. അതെങ്ങിനെ ആറു മണി കഴിഞ്ഞാൽ സ്വന്തം വീട്ടിലുള്ളവരു പോരാത്തതു കൊണ്ടു അയൽപക്കക്കാരും കൂടി നമ്മുടെ വീട്ടിലെ ഹാളിലാണ്. സീരിയലുകളുടെ പ്രളയമല്ലേ.! .മമ്മക്കൊപ്പം പൊടിപ്പും,തൊങ്ങലുമായി കാര്യങ്ങൾ പറയാനുംകൂടിയാണ് ആ ചേച്ചിമാരുടെ വരവ്. പപ്പാ ഇല്ലാത്തതുകൊണ്ട് സ്വാതന്ത്ര്യമായി കാര്യങ്ങൾ ചർച്ച ചെയ്യാമല്ലോ.. ഫോണ്‍ ഹാളിലായതു കൊണ്ട് ഒന്നും സംസാരിക്കാൻ കഴിയില്ല. കതകു കുറ്റിയിട്ട് നോട്ടുകൾ പകർത്തികൊണ്ടിരുന്നപ്പോൾ വാതിലിൽ ഒരു മുട്ടു കേട്ടു. മടിച്ചുമടിച്ചു എഴുന്നേറ്റു പോയി വാതിൽ തുറന്നതും ദേഷ്യഭാവത്തോടെ നില്ക്കുന്ന മമ്മയെയാണ് കണ്ടത്...! (തുടരും )
പശ ഒട്ടിപ്പിടിച്ച പോലെ എന്തോ വെളുത്തൊരു ദ്രാവകം.. ആദ്യമായാണ് ഞാനിതു കാണുന്നത്. എന്നാൽ മനസ്സറിയെ ഒന്നും സംഭവിച്ചിട്ടുമില്ല. ഇതെന്താന്നു ആരോടാ ഒന്നു ചോദിക്കുക? അത്ര സ്വാതന്ത്ര്യത്തോടെ ചോദിക്കാൻ പറ്റിയ ഒരു സുഹൃത്തുക്കളുമില്ല. എന്തായാലും ശ്രീ തൊട്ടപ്പോൾ ഉണ്ടായ പ്രതിഭാസമാണ്. അതിനു ഞാൻ സ്വയം 'സ്നേഹജലം' എന്നു പേരിട്ടു. അതു വളരെ കുറച്ചേയുള്ളൂയെങ്കിലും ഞാനാ ഷഡ്ഡി ഒരു ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞു തലയിണക്കടിയിൽ തിരുകി.. മമ്മയെ ഒളിക്കുകയായിരുന്നു ലക്ഷ്യം. കാരണം എന്റെ ഷഡ്ഡിയുൾപ്പെടെയുള്ള വസ്ത്രങ്ങൾ മമ്മ കൈകൾ കൊണ്ടാണ് അലക്കുന്നത്. വാഷിംഗ് മെഷിനിലിട്ടാൽ നന്നായി വെളുക്കില്ല, തുണി പെട്ടെന്നു കേടാകും എന്നായിരുന്നു മമ്മയുടെ വാദം. ബെഡ്ഷീറ്റുൾപ്പെടെയുള്ള ഭാരം കൂടിയ വസ്ത്രങ്ങൾ അലക്കാൻ മാത്രമെ മെഷിൻ ഉപയോഗിക്കൂ. മമ്മ കണ്ടാൽ സംശയിക്കുമോ എന്നു ഭയന്നാണ് ഷഡ്ഡി പാത്തുവച്ചത്. നാളെ ശനിയാഴ്ചയാണ്.ഇനി രണ്ടു നാൾ കോളേജ് അവധിയാണ്. ട്യുഷനു മാത്രം പോയാൽ മതിയാകും. എന്തായാലും സ്കൂളിൽ പോയി സമയത്തെ ഓടിച്ചുവിട്ടു. ശ്രീയുടെ ഓർമ്മകളുമായി കഴിഞ്ഞ രണ്ടു, മൂന്നു നാളുകൾ ശരിയായി പഠിക്കാതെ ഉഴപ്പിവിട്ടു. ഇന്നെങ്കിലും രണ്ടു മണിക്കൂർ ഏകാഗ്രതയോടെയിരുന്നു പഠിക്കണം. മാത്രമല്ല വിദേശത്തു ഇന്ന് അവധിദിവസമാണ്. വൈകിട്ടു പപ്പാ വിളിക്കുന്ന വെള്ളിയാഴ്ചകളിലൊന്ന്. വിളിച്ചാലുടൻ " ആദ്യമേ പഠിത്തമൊക്കെയെങ്ങിനെ? " എന്നൊരു ചോദ്യമാണ്. ഉഴപ്പാണെന്നു വല്ലതും മമ്മയുടെ വായിൽ നിന്നു വീണാൽ പിന്നെ ചെവിതല കേൾക്കണ്ട. ആദ്യഗഡു ഫീസ് കൊടുത്തതു തൊട്ടു തുടങ്ങും. പിന്നെ പരമാവധി മൂഡ് ഔട്ട് ആക്കിയെ ഫോണ്‍ വയ്ക്കൂ.. എന്തായാലും അന്ന് ഉന്മേഷത്തോടെ സ്കൂളിൽ പോയിവന്നു. പഠനമെല്ലാം മുറപോലെ നടന്നു. ശ്രീയെ ഒന്നു വിളിക്കണമെന്നുണ്ടായിരുന്നു. അതെങ്ങിനെ ആറു മണി കഴിഞ്ഞാൽ സ്വന്തം വീട്ടിലുള്ളവരു പോരാത്തതു കൊണ്ടു അയൽപക്കക്കാരും കൂടി നമ്മുടെ വീട്ടിലെ ഹാളിലാണ്. സീരിയലുകളുടെ പ്രളയമല്ലേ.! .മമ്മക്കൊപ്പം പൊടിപ്പും,തൊങ്ങലുമായി കാര്യങ്ങൾ പറയാനുംകൂടിയാണ് ആ ചേച്ചിമാരുടെ വരവ്. പപ്പാ ഇല്ലാത്തതുകൊണ്ട് സ്വാതന്ത്ര്യമായി കാര്യങ്ങൾ ചർച്ച ചെയ്യാമല്ലോ.. ഫോണ്‍ ഹാളിലായതു കൊണ്ട് ഒന്നും സംസാരിക്കാൻ കഴിയില്ല. കതകു കുറ്റിയിട്ട് നോട്ടുകൾ പകർത്തികൊണ്ടിരുന്നപ്പോൾ വാതിലിൽ ഒരു മുട്ടു കേട്ടു. മടിച്ചുമടിച്ചു എഴുന്നേറ്റു പോയി വാതിൽ തുറന്നതും ദേഷ്യഭാവത്തോടെ നില്ക്കുന്ന മമ്മയെയാണ് കണ്ടത്...! (തുടരും )
എന്റെ പ്രണയം ..................(ഭാഗം :12 )
"വാതിലടച്ചു നീ തപസ്സിരിക്കുവാണോ ? പപ്പാ വിളിക്കുമെന്ന് നിനക്കറിയില്ലേ..? താഴേക്കു വാ.. എന്നു പറഞ്ഞു തലവെട്ടിത്തിരിച്ച് ഒരൊറ്റപോക്ക്.. "ഞാൻ നോട്ട്സ് തയ്യാറാക്കുവായിരുന്നു മമ്മാ. ." മമ്മ തിരിഞ്ഞു നോക്കിയതേയില്ല. എന്നോടിങ്ങനെ ദേഷ്യം തോന്നാൻ എന്തായിരിക്കും കാരണം.? "ങ്ഹാ .!. എനിക്കറിയില്ല'. ഞാൻ താഴേക്കു ചെന്നു. പപ്പാ ലൈനിലുണ്ട്. ഞാൻ സംസാരിച്ചു.. പതിവു ചോദ്യങ്ങൾ തന്നെ.. "പപ്പാ എനിക്കൊരു ബൈക്ക് വേണം!.. " അവസാനം ഞാൻ പറഞ്ഞു. അതു കേട്ട ഭാവമില്ലാതെ പപ്പാ ലൈൻ റദ്ദാക്കി. ഞാൻ തീൻമേശയുടെ കസേര വലിച്ചു അതിലിരുന്നു. "മമ്മാ..വിശക്കുണു..". ഞാൻ അടുക്കളയിലേക്കു നോക്കി വിളിച്ചുപറഞ്ഞു. "ദേ,കൊണ്ടുവരുന്നു..കിടന്നു കീറണ്ട...".. മമ്മയുടെ മൂഡ് ശരിയല്ല എന്നു മനസ്സിലായി. ഇനി പപ്പാ ചീത്ത പറഞ്ഞുകാണുമോ..?. 'എന്തായാലും എന്നോടെന്തിനാ ഈ ഭാവം..?' ഞാൻ സ്വയമേ പറഞ്ഞു. മമ്മാ ചൂടു കഞ്ഞിയും, പൊള്ളിച്ച പപ്പടവും,നാളികേരം ചുട്ടരച്ച ചട്ണിയും കൊണ്ടുവയ്ച്ചു. മമ്മയുടെ മുഖം കണ്ടാൽ ആ ഭക്ഷണം കഴിക്കണമെന്നു തോന്നില്ല.. അതും പഠനമുൾപ്പെടെ, ഇന്നത്തെ എല്ലാ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തതാണ്. മറ്റാരു പിണങ്ങിയാലും എനിക്കു വിഷമമില്ല. മമ്മയുടെ മുഖം വാടുന്നത് എനിക്കു സങ്കടമാണ്. കാരണം, അറിവായ നാൾ മുതൽ പപ്പാ വിദേശത്തിലാണ്. വർഷത്തിലൊരിക്കൽ വന്നു ഒരു മാസം നില്ക്കും. ആ ദിവസങ്ങളിൽ മുക്കാൽഭാഗവും യാത്രകളിലായിരിക്കും.. ഞാനൊരൊറ്റ മകനായതുകൊണ്ട് എല്ലാവരുടെയും കണ്ണുകൾ എന്റെ മേലെയാണ്. മമ്മക്കു ഞാനെന്നു വച്ചാൽ ഒരു സ്വാർത്ഥസ്നേഹമാണ്. എനിക്കും അങ്ങിനെതന്നെ എന്നു പറയുന്നതാകും ശരി. പപ്പയുടെ ഭാഗം കൂടി മമ്മാ പൂർത്തീകരിക്കും. അത്താഴം കഴിഞ്ഞു ഞാൻ മുകളിലേക്കു പോയി. ഇന്നു പഴവും,മുട്ടയുമൊന്നുമില്ല.. എനിക്കാകെ ടെൻഷനായി. ഒരു പക്ഷെ ഇനി ഞാൻ രാവിലെ പഴവും,മുട്ടയും ശ്രീയ്ക്ക് കൊണ്ടുപോകുന്നത് മമ്മ കണ്ടുകാണുമോ? ഹേയ്..കാണാൻ വഴിയില്ല. ഞാൻ ജിമ്മിൽ പോകുമ്പോൾ മമ്മ എണീറ്റിട്ടുണ്ടായിരുന്നില്ല.. ഞാനെന്റെ മുറിയിലെത്തി ഉറങ്ങാനായ് കിടക്കവിരിപ്പൊക്കെ ശരിയായിട്ടു. തലയിണയെടുത്തതും ഞാനൊന്നു ഞെട്ടി. പെട്ടെന്നെന്റെ രക്തമൊക്കെ ഉറഞ്ഞതുപോലെ..ഞാനാകെ വിളറി.എന്നെ വിയർക്കാൻ തുടങ്ങി ..(തുടരും.. )
"വാതിലടച്ചു നീ തപസ്സിരിക്കുവാണോ ? പപ്പാ വിളിക്കുമെന്ന് നിനക്കറിയില്ലേ..? താഴേക്കു വാ.. എന്നു പറഞ്ഞു തലവെട്ടിത്തിരിച്ച് ഒരൊറ്റപോക്ക്.. "ഞാൻ നോട്ട്സ് തയ്യാറാക്കുവായിരുന്നു മമ്മാ. ." മമ്മ തിരിഞ്ഞു നോക്കിയതേയില്ല. എന്നോടിങ്ങനെ ദേഷ്യം തോന്നാൻ എന്തായിരിക്കും കാരണം.? "ങ്ഹാ .!. എനിക്കറിയില്ല'. ഞാൻ താഴേക്കു ചെന്നു. പപ്പാ ലൈനിലുണ്ട്. ഞാൻ സംസാരിച്ചു.. പതിവു ചോദ്യങ്ങൾ തന്നെ.. "പപ്പാ എനിക്കൊരു ബൈക്ക് വേണം!.. " അവസാനം ഞാൻ പറഞ്ഞു. അതു കേട്ട ഭാവമില്ലാതെ പപ്പാ ലൈൻ റദ്ദാക്കി. ഞാൻ തീൻമേശയുടെ കസേര വലിച്ചു അതിലിരുന്നു. "മമ്മാ..വിശക്കുണു..". ഞാൻ അടുക്കളയിലേക്കു നോക്കി വിളിച്ചുപറഞ്ഞു. "ദേ,കൊണ്ടുവരുന്നു..കിടന്നു കീറണ്ട...".. മമ്മയുടെ മൂഡ് ശരിയല്ല എന്നു മനസ്സിലായി. ഇനി പപ്പാ ചീത്ത പറഞ്ഞുകാണുമോ..?. 'എന്തായാലും എന്നോടെന്തിനാ ഈ ഭാവം..?' ഞാൻ സ്വയമേ പറഞ്ഞു. മമ്മാ ചൂടു കഞ്ഞിയും, പൊള്ളിച്ച പപ്പടവും,നാളികേരം ചുട്ടരച്ച ചട്ണിയും കൊണ്ടുവയ്ച്ചു. മമ്മയുടെ മുഖം കണ്ടാൽ ആ ഭക്ഷണം കഴിക്കണമെന്നു തോന്നില്ല.. അതും പഠനമുൾപ്പെടെ, ഇന്നത്തെ എല്ലാ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തതാണ്. മറ്റാരു പിണങ്ങിയാലും എനിക്കു വിഷമമില്ല. മമ്മയുടെ മുഖം വാടുന്നത് എനിക്കു സങ്കടമാണ്. കാരണം, അറിവായ നാൾ മുതൽ പപ്പാ വിദേശത്തിലാണ്. വർഷത്തിലൊരിക്കൽ വന്നു ഒരു മാസം നില്ക്കും. ആ ദിവസങ്ങളിൽ മുക്കാൽഭാഗവും യാത്രകളിലായിരിക്കും.. ഞാനൊരൊറ്റ മകനായതുകൊണ്ട് എല്ലാവരുടെയും കണ്ണുകൾ എന്റെ മേലെയാണ്. മമ്മക്കു ഞാനെന്നു വച്ചാൽ ഒരു സ്വാർത്ഥസ്നേഹമാണ്. എനിക്കും അങ്ങിനെതന്നെ എന്നു പറയുന്നതാകും ശരി. പപ്പയുടെ ഭാഗം കൂടി മമ്മാ പൂർത്തീകരിക്കും. അത്താഴം കഴിഞ്ഞു ഞാൻ മുകളിലേക്കു പോയി. ഇന്നു പഴവും,മുട്ടയുമൊന്നുമില്ല.. എനിക്കാകെ ടെൻഷനായി. ഒരു പക്ഷെ ഇനി ഞാൻ രാവിലെ പഴവും,മുട്ടയും ശ്രീയ്ക്ക് കൊണ്ടുപോകുന്നത് മമ്മ കണ്ടുകാണുമോ? ഹേയ്..കാണാൻ വഴിയില്ല. ഞാൻ ജിമ്മിൽ പോകുമ്പോൾ മമ്മ എണീറ്റിട്ടുണ്ടായിരുന്നില്ല.. ഞാനെന്റെ മുറിയിലെത്തി ഉറങ്ങാനായ് കിടക്കവിരിപ്പൊക്കെ ശരിയായിട്ടു. തലയിണയെടുത്തതും ഞാനൊന്നു ഞെട്ടി. പെട്ടെന്നെന്റെ രക്തമൊക്കെ ഉറഞ്ഞതുപോലെ..ഞാനാകെ വിളറി.എന്നെ വിയർക്കാൻ തുടങ്ങി ..(തുടരും.. )
എന്റെ പ്രണയം .........(ഭാഗം :13)
രാവിലെ ഞാൻ പാത്തുവച്ച ഷഡ്ഡി കാണുന്നില്ല. എനിക്കാകെ ആകെ വെപ്രാളമായി. മമ്മയോടു ചോദിക്കാനും കഴിയുന്നില്ല. മമ്മയതു കാണ്ടുകാണുമോ.?! ഞാനാ മുറി മുഴുവൻ അരിച്ചുപെറുക്കി നോക്കി. കാണുന്നില്ല.ഇനി നനച്ചിട്ടിട്ടുണ്ടാകുമോ? പെട്ടെന്നു പുറത്തേക്കിറങ്ങി. മമ്മ അടുക്കളയിലാണ്. ഇടയ്ക്കിടയ്ക്ക് പാത്രങ്ങൾ തട്ടുന്നതും, മുട്ടുന്നതുമായ ശബ്ദം കേൾക്കാം. ഞാൻ ടെറസ്സിലേക്കുള്ള വാതിൽ തുറന്നു. അയ നിറയെ തുണികൾ കഴുകി ഉണക്കാനിട്ടിരിക്കുന്നു. ."ദേ..എന്റെ നീല ഷഡ്ഡി". ഞാനറിയാതെ ഉരുവിട്ടു. മമ്മ അതു കണ്ടിരിക്കുന്നു. സാധാരണ വെള്ളിയാഴ്ചകളിൽ ബെഡ്‌ഷീറ്റ് മാറ്റാറുണ്ട്. ഞാനതു മറന്നുപോയിരുന്നു. അപ്പോഴാകും കടലാസ്സിൽ പൊതിഞ്ഞ ഷഡ്ഡി കണ്ടത്.അതിന്റെ ദേഷ്യമാണ് പ്രകടിപ്പിക്കുന്നത്. ഒരു പക്ഷേ ഞാൻ വളർന്നത് മമ്മ അറിയാതെ പോയോ..? കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അമ്മമാർക്ക് മക്കൾ എന്നും ചെറിയ കുട്ടികളാണ്. മമ്മ എന്നെ തെറ്റിദ്ധരിച്ചുകാണും. എനിക്കു മമ്മയുടെ മുഖത്തു നോക്കാൻ ചമ്മലായി. ശ്രീയോടും ദേഷ്യം തോന്നി. അവൻ എന്തിനാ എന്നെ വട്ടം പിടിച്ചത്? അതല്ലേ ഇങ്ങനെയൊക്കെ..! ഞാൻ മനസ്സിൽ ചിന്തിച്ചു.. മൂടിക്കെട്ടിയ കാർമേഘംപോലെയുള്ള മനസ്സുമായാണ് അന്ന് ഉറങ്ങാൻ കിടന്നത്. രാവിലെ സ്പെഷ്യൽ റ്റ്യുഷൻ ഉള്ളതു കാരണം വൈകിട്ടേ ജിമ്മിൽ പോകാൻ കഴിയൂ. അതു ശ്രീയോട് പറഞ്ഞതുമാണ്. എന്നിട്ടും അവൻ തിരിച്ചൊന്നും പറഞ്ഞില്ല. നേരം പുലർന്നു മമ്മാ കതകുതട്ടി വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്. ഓ..,നേരം കുറെയായി.. ചാടിപ്പിടഞ്ഞെണീറ്റു. നിത്യകർമ്മങ്ങൾ ചെയ്തെന്നു വരുത്തി പെട്ടെന്നു തയ്യാറായി റ്റ്യുഷനു പോകാനിറങ്ങി. ഇതിനിടക്കു മമ്മാ ആവി പറക്കുന്ന വെള്ളയപ്പവും, മുട്ടക്കറിയും, ചായയും തന്നു. മമ്മാ അടുത്തുവന്നു നെറുകയിൽ തലോടി പിണക്കമില്ല എന്നറിയിക്കും പോലെ .. അപ്പോഴാണ് എനിക്കു സമാധാനമായത് . റ്റ്യുഷനു പോയപ്പോഴും ശ്രീയെ പറ്റിയായിരുന്നു ചിന്ത! ബസ്സിലാണ് യാത്ര. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയിട്ടും ഞാനറിഞ്ഞില്ല. മറ്റേതോ ലോകത്തിൽ ശ്രീക്കൊപ്പമായിരുന്നു എന്റെ മനസ്സ്. കണ്ടക്ടർ വിളിച്ചു കൂവിയപ്പോഴാണ് ചാടിയിറങ്ങിയത്. റ്റ്യുഷൻ ക്ലാസ്സിൽ ഒരു സുന്ദരി എന്നെ വല്ലാതെ നോക്കും. നയന! എന്റെ നീളമുള്ള സ്റ്റൈലൻ തലമുടിയും, നിറവുമാണ് അവൾക്കു ദൗർബല്യം. എന്തോ എനിക്കു താല്പര്യം തോന്നിയില്ല . മറ്റു സുഹൃത്തുക്കളോട് എന്നെ പറ്റി അവൾ തിരക്കാറുണ്ട്. ഇതുവരെ ഒന്നിനും ഞാൻ ചെവി കൊടുത്തിട്ടില്ല. അതെങ്ങിനെ..? എനിക്കു ഹരം ആണുങ്ങളോടല്ലേ..! റ്റ്യുഷൻ കഴിഞ്ഞു വീട്ടിലെത്തി. ഹാളിലേക്കു പ്രവേശിച്ചതും അവിശ്വസനീയമായൊരു വാർത്തയാണ് എന്നെ എതിരേറ്റത്..! (തുടരും..)
രാവിലെ ഞാൻ പാത്തുവച്ച ഷഡ്ഡി കാണുന്നില്ല. എനിക്കാകെ ആകെ വെപ്രാളമായി. മമ്മയോടു ചോദിക്കാനും കഴിയുന്നില്ല. മമ്മയതു കാണ്ടുകാണുമോ.?! ഞാനാ മുറി മുഴുവൻ അരിച്ചുപെറുക്കി നോക്കി. കാണുന്നില്ല.ഇനി നനച്ചിട്ടിട്ടുണ്ടാകുമോ? പെട്ടെന്നു പുറത്തേക്കിറങ്ങി. മമ്മ അടുക്കളയിലാണ്. ഇടയ്ക്കിടയ്ക്ക് പാത്രങ്ങൾ തട്ടുന്നതും, മുട്ടുന്നതുമായ ശബ്ദം കേൾക്കാം. ഞാൻ ടെറസ്സിലേക്കുള്ള വാതിൽ തുറന്നു. അയ നിറയെ തുണികൾ കഴുകി ഉണക്കാനിട്ടിരിക്കുന്നു. ."ദേ..എന്റെ നീല ഷഡ്ഡി". ഞാനറിയാതെ ഉരുവിട്ടു. മമ്മ അതു കണ്ടിരിക്കുന്നു. സാധാരണ വെള്ളിയാഴ്ചകളിൽ ബെഡ്‌ഷീറ്റ് മാറ്റാറുണ്ട്. ഞാനതു മറന്നുപോയിരുന്നു. അപ്പോഴാകും കടലാസ്സിൽ പൊതിഞ്ഞ ഷഡ്ഡി കണ്ടത്.അതിന്റെ ദേഷ്യമാണ് പ്രകടിപ്പിക്കുന്നത്. ഒരു പക്ഷേ ഞാൻ വളർന്നത് മമ്മ അറിയാതെ പോയോ..? കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അമ്മമാർക്ക് മക്കൾ എന്നും ചെറിയ കുട്ടികളാണ്. മമ്മ എന്നെ തെറ്റിദ്ധരിച്ചുകാണും. എനിക്കു മമ്മയുടെ മുഖത്തു നോക്കാൻ ചമ്മലായി. ശ്രീയോടും ദേഷ്യം തോന്നി. അവൻ എന്തിനാ എന്നെ വട്ടം പിടിച്ചത്? അതല്ലേ ഇങ്ങനെയൊക്കെ..! ഞാൻ മനസ്സിൽ ചിന്തിച്ചു.. മൂടിക്കെട്ടിയ കാർമേഘംപോലെയുള്ള മനസ്സുമായാണ് അന്ന് ഉറങ്ങാൻ കിടന്നത്. രാവിലെ സ്പെഷ്യൽ റ്റ്യുഷൻ ഉള്ളതു കാരണം വൈകിട്ടേ ജിമ്മിൽ പോകാൻ കഴിയൂ. അതു ശ്രീയോട് പറഞ്ഞതുമാണ്. എന്നിട്ടും അവൻ തിരിച്ചൊന്നും പറഞ്ഞില്ല. നേരം പുലർന്നു മമ്മാ കതകുതട്ടി വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്. ഓ..,നേരം കുറെയായി.. ചാടിപ്പിടഞ്ഞെണീറ്റു. നിത്യകർമ്മങ്ങൾ ചെയ്തെന്നു വരുത്തി പെട്ടെന്നു തയ്യാറായി റ്റ്യുഷനു പോകാനിറങ്ങി. ഇതിനിടക്കു മമ്മാ ആവി പറക്കുന്ന വെള്ളയപ്പവും, മുട്ടക്കറിയും, ചായയും തന്നു. മമ്മാ അടുത്തുവന്നു നെറുകയിൽ തലോടി പിണക്കമില്ല എന്നറിയിക്കും പോലെ .. അപ്പോഴാണ് എനിക്കു സമാധാനമായത് . റ്റ്യുഷനു പോയപ്പോഴും ശ്രീയെ പറ്റിയായിരുന്നു ചിന്ത! ബസ്സിലാണ് യാത്ര. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയിട്ടും ഞാനറിഞ്ഞില്ല. മറ്റേതോ ലോകത്തിൽ ശ്രീക്കൊപ്പമായിരുന്നു എന്റെ മനസ്സ്. കണ്ടക്ടർ വിളിച്ചു കൂവിയപ്പോഴാണ് ചാടിയിറങ്ങിയത്. റ്റ്യുഷൻ ക്ലാസ്സിൽ ഒരു സുന്ദരി എന്നെ വല്ലാതെ നോക്കും. നയന! എന്റെ നീളമുള്ള സ്റ്റൈലൻ തലമുടിയും, നിറവുമാണ് അവൾക്കു ദൗർബല്യം. എന്തോ എനിക്കു താല്പര്യം തോന്നിയില്ല . മറ്റു സുഹൃത്തുക്കളോട് എന്നെ പറ്റി അവൾ തിരക്കാറുണ്ട്. ഇതുവരെ ഒന്നിനും ഞാൻ ചെവി കൊടുത്തിട്ടില്ല. അതെങ്ങിനെ..? എനിക്കു ഹരം ആണുങ്ങളോടല്ലേ..! റ്റ്യുഷൻ കഴിഞ്ഞു വീട്ടിലെത്തി. ഹാളിലേക്കു പ്രവേശിച്ചതും അവിശ്വസനീയമായൊരു വാർത്തയാണ് എന്നെ എതിരേറ്റത്..! (തുടരും..)
എന്റെ പ്രണയം................(ഭാഗം.14 )
"മോനെ നിന്റെ ഏതോ ഒരു കൂട്ടുകാരൻ വിളിച്ചിട്ട് അങ്ങോട്ടു വിളിക്കാൻ പറഞ്ഞു.." മമ്മയെ പറഞ്ഞു മുഴുപ്പിക്കാൻ സമ്മതിക്കാതെ ഞാനിടക്കു കയറി .."പേരു പറഞ്ഞോ മമ്മാ.." ..."ശ്രീയെന്നോ മറ്റോ ആണെന്നു തോന്നുന്നു.." മമ്മയുടെ മറുപടി കേട്ടപ്പോൾ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാനാണു തോന്നിയത്. പക്ഷെ,സ്വയം നിയന്ത്രിച്ചു ഭാവമാറ്റമൊന്നും പുറത്തു കാണിക്കാതെ മുകളിലേക്കു പാഞ്ഞു. ഇന്ന് ശ്രീയെ കാണാനോ, മിണ്ടാനോ കഴിയാത്തതിൽ അതിയായി വിഷമിച്ചിരിക്കുകയായിരുന്നു. മുറിയിൽ കയറി അവൻ കുറിച്ചുതന്ന നമ്പർ തിരഞ്ഞു. അയ്യോ ..അതെവിടെ ..കാണുന്നില്ലല്ലോ.. അന്നത്തെ ടെൻഷനിൽ എവിടെ വച്ചു എന്നോർമ്മ കിട്ടുന്നില്ല. 'ഞാൻ പറയാതെ വിളിക്കണ്ട' എന്ന് പറഞ്ഞിരുന്നതാണ്. എന്നിട്ടും അവൻ വിളിച്ചെങ്കിൽ എന്തായിരിക്കും കാരണം.? എന്നെ മിസ്സ് ചെയ്തുകാണുമോ..? ശ്ശോ ..! ആ നമ്പറും കാണുന്നില്ല.എന്താ ഇപ്പൊ ചെയ്ക !..ഞാൻ പിറുപിറുത്തു.. ഇനി മമ്മാ തൂത്തുവാരിയപ്പോൾ ആ പേപ്പറും പോയികാണുമോ? സാധാരണ ചവറുകൾ പുറം ഭാഗത്തുള്ള തെങ്ങിൻചുവട്ടിലാണിടുക.. നേരെ പുറത്തേക്കുപോയി.അവിടെ മുഴുവൻ തപ്പി. നിരാശയായിരുന്നു ഫലം.. തിരിച്ചു വിഷമിച്ചു മുറിയിൽ വന്നു.വേഷം മാറി ഫ്രഷ് ആയി അടുത്ത ദിവസം റ്റ്യുഷൻ ടെസ്റ്റ്‌പേപ്പറിനുള്ളതു പഠിക്കാനായി നോട്ട്സ് എടുത്തു. കണ്ണുകളെ വിശ്വസിക്കാനായില്ല.. ദേ .. ശ്രീയുടെ നമ്പർ! ആ ബുക്കിനകത്താണ് ഞാനാ നമ്പർ മറന്നുവയ്ച്ചിരുന്നത്.. ഉടനെ അതുംകൊണ്ട് ഞാൻ ഹാളിലേക്കോടി. കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. വേഗത്തിൽ നമ്പർ ഡയൽ ചെയ്തു. മുഴുവൻ റിംഗ് ചെയ്തിട്ടും എടുക്കുന്നില്ല. വീണ്ടും വിളിച്ചുനോക്കി. കുളിക്കുകയോ മറ്റോ..?മനസ്സിൽ പറഞ്ഞു. ങ്ഹാ..എന്റെ നമ്പർ കാണുമ്പോൾ തിരികെ വിളിക്കുമല്ലോ. കാത്തിരിക്കാം.. അങ്ങിനെ സമാധാനിച്ചു സോഫായിൽ ഇരുന്നു. സീലിംഗ് ഫാനിന്റെ കാറ്റിൽ അറിയാതെ മയങ്ങിപ്പോയി. അതിരാവിലെ ഉണർന്ന ക്ഷീണവുമുണ്ട്.കുറച്ചു കഴിഞ്ഞതും ഫോണ്‍ റിംഗ് ചെയ്തു. ഉടൻ തന്നെ ചാടിയെണീറ്റ് ഫോണെടുത്തു.
ഓ . അതു മമ്മായുടെ അനിയത്തി ടെസ്സി ആന്റിയായിരുന്നു. മമ്മായെ വിളിച്ചു ഫോണ്‍ കൈമാറി മുകളിലേക്കു പോയി. ഒരഞ്ചു മിനുട്ട് കഴിഞ്ഞുകാണും.."മോനേ ടോമി..നിനക്കു ഫോണ്‍.." മമ്മ മുകളിലേക്കു നോക്കി വിളിച്ചു പറഞ്ഞു.കേട്ട പാതി കേൾക്കാത്ത പാതി പടികൾ തൊടാതെ ഞാനോടിചെന്നു.. വിറയാർന്ന സ്വരത്തിൽ "ഹലോ ..ആരാ ..?" ഞാൻ ചോദിച്ചു..മറുവശത്തു നിന്നും ശ്രീയുടെ പരുക്കൻ സ്വരം എന്നെ കുളിരണിയിച്ചു..അവൻ പറഞ്ഞതു കേട്ടപ്പോൾ സന്തോഷം കൊണ്ടു എന്റെ കണ്ണുനിറഞ്ഞുപോയി ..(തുടരും ..)
"മോനെ നിന്റെ ഏതോ ഒരു കൂട്ടുകാരൻ വിളിച്ചിട്ട് അങ്ങോട്ടു വിളിക്കാൻ പറഞ്ഞു.." മമ്മയെ പറഞ്ഞു മുഴുപ്പിക്കാൻ സമ്മതിക്കാതെ ഞാനിടക്കു കയറി .."പേരു പറഞ്ഞോ മമ്മാ.." ..."ശ്രീയെന്നോ മറ്റോ ആണെന്നു തോന്നുന്നു.." മമ്മയുടെ മറുപടി കേട്ടപ്പോൾ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാനാണു തോന്നിയത്. പക്ഷെ,സ്വയം നിയന്ത്രിച്ചു ഭാവമാറ്റമൊന്നും പുറത്തു കാണിക്കാതെ മുകളിലേക്കു പാഞ്ഞു. ഇന്ന് ശ്രീയെ കാണാനോ, മിണ്ടാനോ കഴിയാത്തതിൽ അതിയായി വിഷമിച്ചിരിക്കുകയായിരുന്നു. മുറിയിൽ കയറി അവൻ കുറിച്ചുതന്ന നമ്പർ തിരഞ്ഞു. അയ്യോ ..അതെവിടെ ..കാണുന്നില്ലല്ലോ.. അന്നത്തെ ടെൻഷനിൽ എവിടെ വച്ചു എന്നോർമ്മ കിട്ടുന്നില്ല. 'ഞാൻ പറയാതെ വിളിക്കണ്ട' എന്ന് പറഞ്ഞിരുന്നതാണ്. എന്നിട്ടും അവൻ വിളിച്ചെങ്കിൽ എന്തായിരിക്കും കാരണം.? എന്നെ മിസ്സ് ചെയ്തുകാണുമോ..? ശ്ശോ ..! ആ നമ്പറും കാണുന്നില്ല.എന്താ ഇപ്പൊ ചെയ്ക !..ഞാൻ പിറുപിറുത്തു.. ഇനി മമ്മാ തൂത്തുവാരിയപ്പോൾ ആ പേപ്പറും പോയികാണുമോ? സാധാരണ ചവറുകൾ പുറം ഭാഗത്തുള്ള തെങ്ങിൻചുവട്ടിലാണിടുക.. നേരെ പുറത്തേക്കുപോയി.അവിടെ മുഴുവൻ തപ്പി. നിരാശയായിരുന്നു ഫലം.. തിരിച്ചു വിഷമിച്ചു മുറിയിൽ വന്നു.വേഷം മാറി ഫ്രഷ് ആയി അടുത്ത ദിവസം റ്റ്യുഷൻ ടെസ്റ്റ്‌പേപ്പറിനുള്ളതു പഠിക്കാനായി നോട്ട്സ് എടുത്തു. കണ്ണുകളെ വിശ്വസിക്കാനായില്ല.. ദേ .. ശ്രീയുടെ നമ്പർ! ആ ബുക്കിനകത്താണ് ഞാനാ നമ്പർ മറന്നുവയ്ച്ചിരുന്നത്.. ഉടനെ അതുംകൊണ്ട് ഞാൻ ഹാളിലേക്കോടി. കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. വേഗത്തിൽ നമ്പർ ഡയൽ ചെയ്തു. മുഴുവൻ റിംഗ് ചെയ്തിട്ടും എടുക്കുന്നില്ല. വീണ്ടും വിളിച്ചുനോക്കി. കുളിക്കുകയോ മറ്റോ..?മനസ്സിൽ പറഞ്ഞു. ങ്ഹാ..എന്റെ നമ്പർ കാണുമ്പോൾ തിരികെ വിളിക്കുമല്ലോ. കാത്തിരിക്കാം.. അങ്ങിനെ സമാധാനിച്ചു സോഫായിൽ ഇരുന്നു. സീലിംഗ് ഫാനിന്റെ കാറ്റിൽ അറിയാതെ മയങ്ങിപ്പോയി. അതിരാവിലെ ഉണർന്ന ക്ഷീണവുമുണ്ട്.കുറച്ചു കഴിഞ്ഞതും ഫോണ്‍ റിംഗ് ചെയ്തു. ഉടൻ തന്നെ ചാടിയെണീറ്റ് ഫോണെടുത്തു.
ഓ . അതു മമ്മായുടെ അനിയത്തി ടെസ്സി ആന്റിയായിരുന്നു. മമ്മായെ വിളിച്ചു ഫോണ്‍ കൈമാറി മുകളിലേക്കു പോയി. ഒരഞ്ചു മിനുട്ട് കഴിഞ്ഞുകാണും.."മോനേ ടോമി..നിനക്കു ഫോണ്‍.." മമ്മ മുകളിലേക്കു നോക്കി വിളിച്ചു പറഞ്ഞു.കേട്ട പാതി കേൾക്കാത്ത പാതി പടികൾ തൊടാതെ ഞാനോടിചെന്നു.. വിറയാർന്ന സ്വരത്തിൽ "ഹലോ ..ആരാ ..?" ഞാൻ ചോദിച്ചു..മറുവശത്തു നിന്നും ശ്രീയുടെ പരുക്കൻ സ്വരം എന്നെ കുളിരണിയിച്ചു..അവൻ പറഞ്ഞതു കേട്ടപ്പോൾ സന്തോഷം കൊണ്ടു എന്റെ കണ്ണുനിറഞ്ഞുപോയി ..(തുടരും ..)
എന്റെ പ്രണയം...............(.ഭാഗം:15 )
"ഇന്നു കണ്ടതേയില്ല..തന്നെ കാണാത്തതുകൊണ്ട് എന്തോ ഒരു ഇത്.."..ശ്രീയുടെ സ്വരം കാതിൽ മുഴങ്ങി. നല്ല പൗരുഷം നിറഞ്ഞ സ്വരമാണ്.. രോഗി ഇച്ഛിച്ചതും,വൈദ്യൻ കല്പിച്ചതും ഒരേ മരുന്ന് എന്ന പഴഞ്ചൊല്ലുപോലെ ഞാനാഗ്രഹിച്ചതു തന്നെ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.. "ഇന്നിനി കാണാൻ പറ്റുമെന്നു തോന്നുന്നില്ല.. ഞാൻ വൈകിട്ടു ജിമ്മിലേക്കു പോകും." ഒന്നുമറിയാത്തതു പോലെ ഞാൻ പറഞ്ഞു.. "താൻ ആശുപത്രി മൈതാനത്തിലേക്കു വരുന്നോ.. അര മണിക്കൂർ കഴിഞ്ഞു ഞാനങ്ങോട്ടേക്കു പോകും ."ശ്രീ പറഞ്ഞതിനു മറുപടിയായി "വരാം " എന്നു തന്നെ പറഞ്ഞു. പിന്നെ മറ്റൊന്നുമാലോചിച്ചിട്ടില്ല. ഫോണ്‍ റദ്ദാക്കി അടുക്കളയിലേക്കു ചെന്നു. മമ്മാ ഉച്ചയൂണ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്."ആരാ മോനെ വിളിച്ചത്.?" മമ്മാ തിരക്കി.."അത് എന്റെ ഒരു സുഹൃത്താണ് മമ്മാ.രാവിലെ ഇവിടെ വിളിച്ചിരുന്നില്ലേ .. ജിമ്മിൽ വച്ചു പരിചയപ്പെട്ടതാ. പേരു ശ്രീഹരി .." നുണ പറയാൻ തോന്നിയില്ല. അല്ലെങ്കിൽത്തന്നെ ഒരു നുണയോടൊപ്പം ഒന്നിലധികം നുണകൾ പറയേണ്ടിവരുമെന്നു മമ്മാ തന്നെ പറഞ്ഞുപഠിപ്പിച്ചിട്ടുണ്ട്. മമ്മയെ സ്വാധീനിച്ചാൽ മാത്രമേ ആശുപത്രി മൈതാനത്തു പോകാൻ കഴിയൂ. ധൈര്യം സംഭരിച്ചു കാര്യം അവതരിപ്പിച്ചു." എന്തിനാ ഇപ്പൊ പട്ടണത്തിലേക്കു പോകുന്നത്. പഠിക്കാതെ അലഞ്ഞു നടന്നാൽ പപ്പാ വഴക്കു പറയും. എന്തേലുമെടുത്തു പഠിക്കരുതോ നിനക്ക്. നീ ദിവസേന പ്രാർത്ഥിക്കാറുമില്ല. അതാണീ ദുഷ്ചിന്തകളൊക്കെ മനസ്സിൽ വരുന്നത്. നാളെ റ്റ്യുഷൻ കഴിഞ്ഞു നേരെ പള്ളിയിൽ വന്നേക്കണം. സണ്‍ഡേ സ്കൂൾ ഉള്ളതാ .. " മമ്മാ ഒറ്റശ്വാസത്തിൽ ശകാരിച്ചു നിർത്തി. 'ഷഡ്ഡി വിഷയം' മനസ്സിലിട്ടു പെരുക്കിയാണ് മമ്മാ ഒന്നൊന്നായ് പുറത്തുവിടുന്നത്. അതിൽ പറ്റിയിരുന്ന "സ്നേഹജലം 'മമ്മയിൽ സംശയത്തിന്റെ വിത്തു പാകിയിരിക്കുന്നു.. ഞാൻ മുഷ്ടിമൈഥുനം ചെയ്തു ആ ഷഡ്ഡി തലയിണകീഴിൽ ഒളിപ്പിച്ചുവെന്നാകും മമ്മയുടെ അബദ്ധധാരണ. എന്തായാലും ഒരു രക്ഷയുമില്ലാതെ മമ്മാ എന്റെ നിർബന്ധത്തിനു വഴങ്ങി മൈതാനത്തു പോകാൻ അനുമതി നല്കി. പിന്നെ ഒരു തിമർപ്പായിരുന്നു..വേഗം കുളിച്ചു.പപ്പാ ഒരാൾ കൈവശം കൊടുത്തുവിട്ട നല്ല മണമുള്ള ഡിയോഡോറന്ന്റും, നല്ല വാസനയുള്ള പെർഫ്യുമും ദേഹത്തും വസ്ത്രത്തിലും നിറയെ അടിച്ചു. ഏറ്റവും നല്ല ജീൻസ്പാന്റ് നോക്കി തപ്പിയെടുത്തു. 'PROEA ' ബ്രാൻന്റഡ് ഷഡ്ഡിയിട്ടപ്പോൾ തന്നെ ഒരു പ്രത്യേക സുഖം തോന്നി. കുറെ നേരം നിലകണ്ണാടിയിൽ തിരിഞ്ഞും,മറിഞ്ഞും നോക്കി.ശ്രീയെ കാണുന്നതിന്റെ സന്തോഷം, മുഖത്തു പ്രത്യേക സൗന്ദര്യം കൂടിയതു പോലെ തോന്നിച്ചു.കാൻവാസുമിട്ടു താഴെ വരുമ്പോൾ മമ്മായുടെ കമന്റ് .."ഇതെന്താ പെണ്ണുകാണാൻ പോകുന്നോ..കാണാൻ ചുന്തരനായിട്ടുണ്ടല്ലോ എന്റെ മോൻ".. ' ആണു കാണാൻ പോകുവാ '.. മനസ്സിൽ പറഞ്ഞു മമ്മാക്കൊരുമ്മ കൊടുത്തു,അപ്പാപ്പനോടും പറഞ്ഞിട്ടു പുറത്തേക്കിറങ്ങി. ഊണിനു മുമ്പേ തിരിച്ചെത്തിക്കോളാമെന്നാണ് മമ്മാക്കു കൊടുത്ത വാക്ക്. സുഹൃത്തിനെ കാണാൻ പോകുന്നതായെ മമ്മക്കറിയൂ . ശ്രീയോടുള്ള അനുരാഗം കൊണ്ടു മനസ്സു നിറഞ്ഞു. ഈ ഭൂമിമുഴുവൻ എനിക്കു സ്വന്തമാണെന്നു തോന്നി. മൈതാനത്തു ഞങ്ങൾ ഒന്നിച്ചിരുന്നു സല്ലപിക്കുന്നത് മനസ്സിൽ ഭാവന ചെയ്തു. സന്തോഷം കൊണ്ടു മുള്ളാൻ മുട്ടി എന്നു പറയുന്നതാകും ശരി. പട്ടണത്തിലേക്കു ബസ്സിൽ പോകാൻ ഒന്നര കിലോമീറ്ററാണ്. പെട്ടെന്നു തന്നെ ബസ് കിട്ടി. ആശുപത്രി ജംഗ്ഷനിൽ ഇറങ്ങി വേഗതയിൽ മൈതാനത്തേക്ക് നടന്നു. മൈതാനത്തിലെത്തിയപ്പോൾ എന്റെ കണക്കുകൂട്ടലുകളെ കാറ്റിൽ പറത്തുന്ന കാഴ്ചയാണ് ഞാനവിടെ കണ്ടത്.മുന്നോട്ടു വച്ച കാൽ പുറകോട്ടെടുത്തു. .ഒരു നിമിഷം സ്തബ്ധനായി ഞാൻ നിന്നുപോയി ..(തുടരും ..)
"ഇന്നു കണ്ടതേയില്ല..തന്നെ കാണാത്തതുകൊണ്ട് എന്തോ ഒരു ഇത്.."..ശ്രീയുടെ സ്വരം കാതിൽ മുഴങ്ങി. നല്ല പൗരുഷം നിറഞ്ഞ സ്വരമാണ്.. രോഗി ഇച്ഛിച്ചതും,വൈദ്യൻ കല്പിച്ചതും ഒരേ മരുന്ന് എന്ന പഴഞ്ചൊല്ലുപോലെ ഞാനാഗ്രഹിച്ചതു തന്നെ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.. "ഇന്നിനി കാണാൻ പറ്റുമെന്നു തോന്നുന്നില്ല.. ഞാൻ വൈകിട്ടു ജിമ്മിലേക്കു പോകും." ഒന്നുമറിയാത്തതു പോലെ ഞാൻ പറഞ്ഞു.. "താൻ ആശുപത്രി മൈതാനത്തിലേക്കു വരുന്നോ.. അര മണിക്കൂർ കഴിഞ്ഞു ഞാനങ്ങോട്ടേക്കു പോകും ."ശ്രീ പറഞ്ഞതിനു മറുപടിയായി "വരാം " എന്നു തന്നെ പറഞ്ഞു. പിന്നെ മറ്റൊന്നുമാലോചിച്ചിട്ടില്ല. ഫോണ്‍ റദ്ദാക്കി അടുക്കളയിലേക്കു ചെന്നു. മമ്മാ ഉച്ചയൂണ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്."ആരാ മോനെ വിളിച്ചത്.?" മമ്മാ തിരക്കി.."അത് എന്റെ ഒരു സുഹൃത്താണ് മമ്മാ.രാവിലെ ഇവിടെ വിളിച്ചിരുന്നില്ലേ .. ജിമ്മിൽ വച്ചു പരിചയപ്പെട്ടതാ. പേരു ശ്രീഹരി .." നുണ പറയാൻ തോന്നിയില്ല. അല്ലെങ്കിൽത്തന്നെ ഒരു നുണയോടൊപ്പം ഒന്നിലധികം നുണകൾ പറയേണ്ടിവരുമെന്നു മമ്മാ തന്നെ പറഞ്ഞുപഠിപ്പിച്ചിട്ടുണ്ട്. മമ്മയെ സ്വാധീനിച്ചാൽ മാത്രമേ ആശുപത്രി മൈതാനത്തു പോകാൻ കഴിയൂ. ധൈര്യം സംഭരിച്ചു കാര്യം അവതരിപ്പിച്ചു." എന്തിനാ ഇപ്പൊ പട്ടണത്തിലേക്കു പോകുന്നത്. പഠിക്കാതെ അലഞ്ഞു നടന്നാൽ പപ്പാ വഴക്കു പറയും. എന്തേലുമെടുത്തു പഠിക്കരുതോ നിനക്ക്. നീ ദിവസേന പ്രാർത്ഥിക്കാറുമില്ല. അതാണീ ദുഷ്ചിന്തകളൊക്കെ മനസ്സിൽ വരുന്നത്. നാളെ റ്റ്യുഷൻ കഴിഞ്ഞു നേരെ പള്ളിയിൽ വന്നേക്കണം. സണ്‍ഡേ സ്കൂൾ ഉള്ളതാ .. " മമ്മാ ഒറ്റശ്വാസത്തിൽ ശകാരിച്ചു നിർത്തി. 'ഷഡ്ഡി വിഷയം' മനസ്സിലിട്ടു പെരുക്കിയാണ് മമ്മാ ഒന്നൊന്നായ് പുറത്തുവിടുന്നത്. അതിൽ പറ്റിയിരുന്ന "സ്നേഹജലം 'മമ്മയിൽ സംശയത്തിന്റെ വിത്തു പാകിയിരിക്കുന്നു.. ഞാൻ മുഷ്ടിമൈഥുനം ചെയ്തു ആ ഷഡ്ഡി തലയിണകീഴിൽ ഒളിപ്പിച്ചുവെന്നാകും മമ്മയുടെ അബദ്ധധാരണ. എന്തായാലും ഒരു രക്ഷയുമില്ലാതെ മമ്മാ എന്റെ നിർബന്ധത്തിനു വഴങ്ങി മൈതാനത്തു പോകാൻ അനുമതി നല്കി. പിന്നെ ഒരു തിമർപ്പായിരുന്നു..വേഗം കുളിച്ചു.പപ്പാ ഒരാൾ കൈവശം കൊടുത്തുവിട്ട നല്ല മണമുള്ള ഡിയോഡോറന്ന്റും, നല്ല വാസനയുള്ള പെർഫ്യുമും ദേഹത്തും വസ്ത്രത്തിലും നിറയെ അടിച്ചു. ഏറ്റവും നല്ല ജീൻസ്പാന്റ് നോക്കി തപ്പിയെടുത്തു. 'PROEA ' ബ്രാൻന്റഡ് ഷഡ്ഡിയിട്ടപ്പോൾ തന്നെ ഒരു പ്രത്യേക സുഖം തോന്നി. കുറെ നേരം നിലകണ്ണാടിയിൽ തിരിഞ്ഞും,മറിഞ്ഞും നോക്കി.ശ്രീയെ കാണുന്നതിന്റെ സന്തോഷം, മുഖത്തു പ്രത്യേക സൗന്ദര്യം കൂടിയതു പോലെ തോന്നിച്ചു.കാൻവാസുമിട്ടു താഴെ വരുമ്പോൾ മമ്മായുടെ കമന്റ് .."ഇതെന്താ പെണ്ണുകാണാൻ പോകുന്നോ..കാണാൻ ചുന്തരനായിട്ടുണ്ടല്ലോ എന്റെ മോൻ".. ' ആണു കാണാൻ പോകുവാ '.. മനസ്സിൽ പറഞ്ഞു മമ്മാക്കൊരുമ്മ കൊടുത്തു,അപ്പാപ്പനോടും പറഞ്ഞിട്ടു പുറത്തേക്കിറങ്ങി. ഊണിനു മുമ്പേ തിരിച്ചെത്തിക്കോളാമെന്നാണ് മമ്മാക്കു കൊടുത്ത വാക്ക്. സുഹൃത്തിനെ കാണാൻ പോകുന്നതായെ മമ്മക്കറിയൂ . ശ്രീയോടുള്ള അനുരാഗം കൊണ്ടു മനസ്സു നിറഞ്ഞു. ഈ ഭൂമിമുഴുവൻ എനിക്കു സ്വന്തമാണെന്നു തോന്നി. മൈതാനത്തു ഞങ്ങൾ ഒന്നിച്ചിരുന്നു സല്ലപിക്കുന്നത് മനസ്സിൽ ഭാവന ചെയ്തു. സന്തോഷം കൊണ്ടു മുള്ളാൻ മുട്ടി എന്നു പറയുന്നതാകും ശരി. പട്ടണത്തിലേക്കു ബസ്സിൽ പോകാൻ ഒന്നര കിലോമീറ്ററാണ്. പെട്ടെന്നു തന്നെ ബസ് കിട്ടി. ആശുപത്രി ജംഗ്ഷനിൽ ഇറങ്ങി വേഗതയിൽ മൈതാനത്തേക്ക് നടന്നു. മൈതാനത്തിലെത്തിയപ്പോൾ എന്റെ കണക്കുകൂട്ടലുകളെ കാറ്റിൽ പറത്തുന്ന കാഴ്ചയാണ് ഞാനവിടെ കണ്ടത്.മുന്നോട്ടു വച്ച കാൽ പുറകോട്ടെടുത്തു. .ഒരു നിമിഷം സ്തബ്ധനായി ഞാൻ നിന്നുപോയി ..(തുടരും ..)
No comments:
Post a Comment