എന്റെ പ്രണയം ................(ഭാഗം ::56-60)
പെട്ടെന്ന് ഞങ്ങൾ കുനിഞ്ഞവിടെ കിടന്നു, മൊബൈൽ രണ്ടും ഓഫ് ചെയ്തു. ശ്രീയാണേൽ ഷഡ്ഡി മാത്രമേ ധരിച്ചിട്ടുള്ളൂ. ഞാനാ
മടിയിൽ തല വയ്ച്ചാണ് കിടക്കുന്നത്. ശ്രീക്ക് ഉത്തേജനം സംഭവിച്ചതു പടിപടിയായി
താഴേക്കു പോകുന്നതായി എനിക്കനുഭവപ്പെടുന്നുണ്ട്. ഞാൻ മനമുരുകി ഒന്നും സംഭവിക്കരുതേ
എന്നു പ്രാർത്ഥിച്ചു. ഈശോയോട് മാപ്പിരന്നു. ഭാഗ്യവശാൽ കുറച്ചു കഴിഞ്ഞപ്പോൾ ആ
ലൈറ്റണഞ്ഞു. " ഒരു പക്ഷെ അവർ വേറെ എന്തെങ്കിലും ആവശ്യത്തിനു ലൈറ്റ്
ഇട്ടതായിക്കൂടെ.. എന്നാലും ഇനിയിവിടെ നില്ക്കുന്നത് പന്തിയല്ല " ഞാൻ
രഹസ്യമായ് ശ്രീയോട് പറഞ്ഞു. എന്റെ നെഞ്ചിടിപ്പ് കൂടി. എന്റെ വാക്കു കേട്ടു ശ്രീ
എണീറ്റു മുണ്ടെടുത്തുടുത്തു. ശ്രീ എന്റെ ശരീരതതിന്റെ നിറത്തിനെയാണ് പഴിച്ചത്.
"ഇരുട്ടത്തു പാത്തു നിന്നിട്ടും വലിയ കാര്യമൊന്നുമില്ല. ആളു നില്ക്കുന്നത്
ടോമികുട്ടന്റെ നിറം വിളിച്ചുപറയും". പിന്നെ ഞങ്ങൾ ആ വീടിന്റെ
മറുവശത്തേക്കോടി. ഞാൻ ശ്രീയുടെ തോളിൽ ചേർന്ന്നിന്നു. ആ നിശ്വാസം എനിക്ക് ആശ്വാസം
പകർന്നു. ആ മുഖത്ത് ഭയം നിഴലിച്ചിരുന്നു. ശ്രീ പെട്ടെന്നൊരു സിഗരറ്റ് എടുത്തു
കത്തിക്കാൻ തുടങ്ങി. ഞാനാ ലൈറ്റർ ഊതിക്കെടുത്തി. കാരണം എത്ര ദൂരത്തു നില്ക്കുന്ന
ആളിനും അതു കാണാൻ കഴിയും. ആ പരിസരത്ത് അധികം വീടുകൾ ഇല്ലാത്തതൊരു ഭാഗ്യമായ് തോന്നി.
അവിടേക്കു കയറാൻ തോന്നിയ നിമിഷത്തെ ഞങ്ങൾ മനസ്സുകൊണ്ടു പഴിച്ചു. നോക്കുമ്പോൾ റോഡിൽ
കൂടി ആരോ നടന്നുവരുന്നു. നടുവഴിയിൽ പരിചിതമല്ലാത്ത ഒരു വണ്ടി കണ്ടാൽ ഏതു
നാട്ടിൻപുറത്തുകാരും ശ്രദ്ധിക്കും. അയാൾ നടന്നുപോയി. സമയം എട്ടു മണിയോളമാകുന്നു.
"ഇവിടെ അധികനേരം നില്ക്കാൻ കഴിയില്ല. പോകാം ."ഞാൻ പറഞ്ഞു.
പരിചിതമല്ലാത്ത ഈ സ്ഥലത്തു വച്ചു പിടിക്കപെട്ടാൽ പിന്നെ ജീവിച്ചിരുന്നിട്ടു
കാര്യമില്ല. പണി നടന്നുകൊണ്ടിരിക്കുന്ന വീടായതിനാൽ അതിനകത്തു വിലപിടിപ്പുള്ള പല
സാധനങ്ങളും കാണും.മോഷ്ടിക്കാൻ കയറിയെന്നേ ആരും കരുതൂ.. പിന്നെ താമസിച്ചില്ല. ശ്രീ
ആദ്യം ഓടിപ്പോയി. റോഡിൽ ചെന്ന് ആരുമില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം എന്നെ
കൈകാട്ടി വിളിച്ചു. ഞാൻ ചെന്നതും ശ്രീ കുറെ ദൂരം ബൈക്ക് ഉരുട്ടികൊണ്ടു പോയി
സ്റ്റാർട്ട് ആക്കി. ആ വീട്ടുകാർ ശ്രദ്ധിക്കാതിരിക്കാനായിരുന്നു അത് ! ഒരാളാണെങ്കിൽ
മുള്ളാൻ കയറി എന്നെങ്കിലും പറയാം. ഇതിപ്പോൾ രണ്ടുപേർ ! അതും ഈ സമയത്ത് പണി
പൂർത്തിയാകാത്ത വീട്ടിൽ എന്തിനു കയറണം എന്നത് ഒരു വല്ലാത്ത ചോദ്യമാകും. ആ ഓടിട്ട
വീട്ടുകാർ തന്നെ ഉണ്ടാക്കുന്ന വീടാകാം അത് ! എന്തായാലും ഞങ്ങൾ അപകടമേഖല തരണം
ചെയ്തു. പിന്നെ നാളിതുവരെ ഞാൻ ആ ഭാഗത്തേക്കു പോയിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് ഒരു
കറുത്ത രാത്രിയായിരുന്നു അത് ! ശ്രീയെന്നെ കുടുംബവീടിന്റെ പരിസരത്ത് കൊണ്ടുവന്നു.
റോഡരികിൽ വണ്ടി നിർത്തി ഞങ്ങൾ കുറച്ചു നേരം തമ്മിൽ നോക്കിനിന്നു. പിരിയുന്ന സമയം
എന്റെ രണ്ടു കൈകളും ചേർത്തുപിടിച്ച് ശ്രീ പറഞ്ഞത് ഇന്നലെ പോലെ ഞാൻ ഓർക്കുന്നു. "
മോനെ.. ഇനി നമ്മൾ ഒരിക്കലും പിരിഞ്ഞുകൂടാ.. പിരിഞ്ഞാൽ പിന്നെ ഈ ഭൂമിയിൽ
ഞാനുണ്ടാവില്ല. എന്നുമെനിക്കീ കണ്ണുകളുടെ തിളക്കം കാണണം..എന്റെ മോനതു എന്നും ഓർമ്മ
വേണം. ഞാൻ കാശുകാരനല്ല എന്നു പറഞ്ഞെന്നെ ഉപേക്ഷിച്ചവളെ പോലും നിന്റെ
സാനിദ്ധ്യത്തിൽ ഞാൻ പൂർണ്ണമായി മറന്നുകഴിഞ്ഞു. ഇന്നെന്റെ എല്ലാം നീയാണ്. നാളെയും
അങ്ങിനെയാകണം എന്നാണു ഞാൻ ആഗ്രഹിക്കുന്നത്." അതു പറയുമ്പോൾ ഒരു നിശ്ചയദാർഢ്യo അവന്റെ അവന്റെ മുഖത്തു ഞാൻ കണ്ടു. അതു പറഞ്ഞു എന്റെ രണ്ടു കണ്ണുകളിലും അവൻ
മാറി മാറി ചുംബിച്ചു. ഞാനും കൊടുത്തു ആ ചുണ്ടിലും ,കവിളത്തും രണ്ടുമ്മകൾ !! നേരം വൈകിയതുകൊണ്ട് പെട്ടെന്നു വിട്ടോളാൻ ഞാൻ
ശ്രീയോട് പറഞ്ഞു. ശ്രീ പോയി മറയുന്നതു ഹൃദയവേദനയോടെ ഞാൻ നോക്കി നിന്നു. ശ്രീയുടെ
നാട്ടിൽ ചെന്നപ്പോൾ എന്നെ എത്ര സന്തോഷിപ്പിച്ചാണ് വിട്ടത്. ഇതിപ്പോൾ വല്ലാത്ത
കഷ്ടമായിപ്പോയി. ഇങ്ങിനെയൊക്കെ സംഭവിക്കുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.
അതുകൊണ്ടാണ് ഇങ്ങോട്ടേക്കു വരണ്ട എന്നു ഞാൻ ആദ്യമേ പറഞ്ഞത്. മനസ്സിൽ സങ്കടം നുര
പൊന്തുന്നു.. ഒന്നും പുറത്തു കാണിക്കാനും കഴിയില്ല. പപ്പാ തന്നതിൽ ഇനിയാകെ നൂറു
രൂപ മിച്ചമുണ്ട്. അന്നത്തെ ദിവസം പിന്നെ ഞാൻ ഒന്നും കഴിച്ചില്ല. മമ്മ ഒരു ഗ്ലാസ്
പാലു കൊണ്ടുവന്നത് ടോണിയെ കൊണ്ടു നിർബന്ധപൂർവ്വം കുടിപ്പിച്ചു. കിടന്നപ്പോൾ ടോണി
ഓടി അടുത്തുവന്നു കിടന്നു. ശ്രീ പറഞ്ഞതോർത്തപ്പോൾ ടോണിയോടു ദേഷ്യം തോന്നി. അവനെ
എന്റെ ബെഡ്ഡിൽ നിന്ന് കുത്തിയെഴുന്നേല്പിച്ചു വിട്ടു. ആനി ചേച്ചിക്കതു കണ്ടപ്പോൾ
ഇഷ്ടമായില്ല. "നീയിങ്ങു വാടാ മോനേ.. ആ പൂച്ചകണ്ണൻ അവിടെ ഒറ്റയ്ക്കു
കിടക്കട്ടെ!" എന്ന് പറഞ്ഞു അവനെയങ്ങു വിളിച്ചുകൊണ്ടുപോയി. ശ്രീ എത്തിയാൽ ഉടനെ
സന്ദേശം അയക്കും. ഞാൻ തിരിഞ്ഞും, മറിഞ്ഞും കിടന്നു. മനസ്സിൽ ഒരു അസ്വസ്ഥത നിറഞ്ഞു നിന്നിരുന്നു. പത്തു
മണിക്കാണ് ശ്രീയുടെ സന്ദേശം വന്നത്. സായി ചേട്ടനു വണ്ടിയും,താക്കോലും കൊടുത്തു വീട്ടിലേക്കു പോകുന്നതായിരുന്നു അതിലെ ഉള്ളടക്കം! ഇന്നൊരു
മോശം ദിവസമായിരുന്നു. അതു ചിന്തിച്ചു കിടന്നു ഞാനുറങ്ങിയതറിഞ്ഞില്ല.. രാവിലെ
എഴുന്നേറ്റു നോക്കുമ്പോൾ ശ്രീ കുറെ പ്രാവശ്യം വിളിച്ചിരിക്കുന്നു. രാത്രി
വിളിച്ചതാണ്. ഞാൻ കട്ടിലിൽ ഇരുന്നുതന്നെ ശ്രീയെ വിളിച്ചു. ഉത്തരമില്ല. എണീറ്റു
പതിവുകർമ്മങ്ങൾ കഴിഞ്ഞപ്പോൾ അപ്പാപ്പൻ കണ്ണിൽ മരുന്നൊഴിക്കാൻ വിളിച്ചു. അപ്പാപ്പനു
കാഴ്ചക്ക് ചെറിയ തകരാറുണ്ട്. പഞ്ചസാരയുടെ അസുഖം കൊണ്ടെന്നാണ് ഡോക്ടർ പറയുന്നത്.
മരുന്നൊഴിച്ചു തിരികെ വന്നതും ശ്രീ വിളിക്കുന്നു. ഇന്നലെ രാത്രി ഉറങ്ങാനോ, ഒന്നും പഠിക്കാനോ കഴിഞ്ഞില്ലെന്നുo, ഇനി ജനുവരി രണ്ടു വരെ കാണാതെ കഴിക്കാൻ വയ്യെന്നും പറഞ്ഞു വിഷമിക്കുന്ന
ശ്രീയോട് എന്താ പറയേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി. തമ്മിൽ സ്വതന്ത്രമായി ഒന്നു കാണാൻ
എന്തെങ്കിലും ഒരു വഴി കണ്ടുപിടിച്ചേ മതിയാകൂ. പ്രാതൽ കഴിച്ചു കൊണ്ടിരിക്കുമ്പോൾ
ആനിചേച്ചി എൻട്രൻസ് കോഴ്സ് പഠിക്കുന്നതിനെ പറ്റി പരാമർശിച്ചു. പെട്ടെന്നു
ബുദ്ധിയിൽ ഒരു വഴി തെളിഞ്ഞു. " മമ്മാ.... ശ്രീ പഠിക്കുന്ന സെന്ററിൽ ജനുവരി
ഒന്നു മുതൽ ഞാനും പരിശീലന ക്ലാസ്സിന് പോകട്ടെ ? ക്ലാസ്സ് തുടങ്ങി കഴിഞ്ഞാൽ ശനിയും. ഞായറും മാത്രം പോകാം. മമ്മായും.
അപ്പാപ്പനും രണ്ടാം തീയതി വന്നാൽ മതി. ശ്രീ 31നു പോകുമ്പോൾ ഞാൻ കൂടെ പൊക്കോട്ടെ ..? അതു കേട്ടതും മമ്മ അതവിടെ വലിയൊരു ചർച്ചാവിഷയമാക്കി. പപ്പയെ വിളിച്ചു
ചോദിച്ചതിനു ശേഷം ഒരു തീരുമാനത്തിലെത്താമെന്നു മമ്മ ഉറപ്പുനല്കി. പപ്പായുടെ
വിളിക്കു വേണ്ടി ഞാൻ കാത്തിരുന്നു. അന്ന് വൈകിട്ടാണ് പപ്പാ വിളിച്ചത് . ഞാൻ
മുക്കിയും, മൂളിയും കാര്യം പറഞ്ഞൊപ്പിച്ചു.. എല്ലാം
കൂടി പഠിക്കാൻ സമയം കിട്ടുമോ എന്നൊരൊറ്റ ചോദ്യമേ പപ്പാ ചോദിച്ചുള്ളൂ. ഞാൻ സമയം
കിട്ടുമെന്നു പറഞ്ഞതും അനുവാദം തരികയായിരുന്നു. അല്ലെങ്കിലും പഠിക്കുന്ന ഒരു
കാര്യത്തിനും പപ്പാ ഇന്നുവരെ എതിരു പറഞ്ഞിട്ടില്ല. എനിക്കു സന്തോഷമായി. ഉടൻ തന്നെ
ഞാൻ ശ്രീയെ വിളിച്ചു വിവരം പറഞ്ഞു. അവനും അതിസന്തോഷം പ്രകടിപ്പിച്ചു. യാത്രയെ
പറ്റി ഞങ്ങൾ ആസൂത്രണം ചെയ്തു. ശ്രീയുടെ പ്രഭ ചേച്ചിയെ കെട്ടിച്ചു വിട്ടത് ആലുവ ' വാഴക്കുളം' എന്ന സ്ഥലത്താണ്. 30 നു തിങ്കളാഴ്ച ശ്രീ ചേച്ചിയെ കാണാൻ അവിടേക്കു പോകും. 31 നു ഞാൻ കോട്ടയത്തു നിന്നും ട്രെയിനിൽ കയറി ചെന്നാൽ , ആലുവയിൽ എത്തുന്ന നേരം ശ്രീക്കു എന്റെ കൂടെ കയറാം. ബസ്സിലെ യാത്ര
എനിക്കിഷ്ടമല്ല. അങ്ങെത്തുമ്പോൾ തളർന്നൊരു പരുവമാകും. അവസാനം ഞങ്ങൾ ട്രെയിനിനു
പോകാൻ തീരുമാനിച്ചു. ഇന്നലത്തെ വിഷമം കൂടി അന്നു തീർത്തുകൊടുക്കണം. പരിചയപ്പെട്ട
ശേഷമുള്ള ആദ്യത്തെ പുതുവത്സരം തകർക്കണം. പിന്നെയുള്ള ഓരോ നിമിഷങ്ങളും തള്ളിനീക്കാൻ
ഞാൻ നന്നേ ബദ്ധപ്പെട്ടു. ഒരു വശത്തു സന്തോഷം ! മറുവശത്തു സന്താപം ! ടെസ്സി
ആന്റിയുടെ പൂന്തോട്ടം മുഴുവൻ ഞാൻ നനച്ചുകൊടുത്തു. മമ്മയെ വീട്ടുജോലികളിൽ
സഹായിച്ചു. അപ്പാപ്പന് കാലു തിരുമ്മിക്കൊടുത്തു. അപ്പാപ്പൻ മുടക്കിയ ട്രെയിൻ യാത്ര
ഇതാ വീണ്ടും സഫലമാകാൻ പോകുന്നു. മമ്മയും,അപ്പാപ്പനും കോഴിക്കോട് എത്തുന്നതു വരെയുള്ള സമയം നിർണായകമാണ്. എനിക്കും
ശ്രീക്കും സ്വന്തം ! ഞാൻ കുറെ മനക്കോട്ടകൾ കെട്ടാൻ തുടങ്ങി. പക്ഷെ, അവിടെയും ഒരു വലിയ പരീക്ഷണം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു..... ...
എന്റെ പ്രണയം ..........(ഭാഗം :: 57)
അന്നു വൈകിട്ട് അപ്പാപ്പനു പെട്ടെന്നൊരു വയറുവേദന! അന്ന് പുള്ളിക്കാരൻ കൊതി
മൂത്ത് കേക്ക് കട്ടുതിന്നതാണു കാരണം !. എപ്പോൾ കേക്ക് കഴിച്ചാലും അന്ന് ആശുപത്രി
തന്നെ ! ഞങ്ങളുടനെ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ അവർ അഡ്മിറ്റ് ചെയ്തു.
പ്രൈവറ്റ് ആശുപത്രിയുടെ ഒരു തന്ത്രം ! കുറെ ടെസ്റ്റുകളും നടത്തി.. ഞാനും,അങ്കിളും (ടെസ്സി ആന്റിയുടെ ഭർത്താവ്) കൂടെയാണ് അന്നു രാത്രി അപ്പാപ്പനു
കൂട്ടിരുന്നത്..' നാളെ കോഴിക്കോട് പോകണ്ട' എന്നു പറഞ്ഞിട്ടാണ് മമ്മ വീട്ടിലേക്കു പോയത്. ഞാനാകെ തളർന്നുപോയി. ചൊവ്വാഴ്ച
രാത്രി ഒരു ബെഡ്ഡിൽ ഒന്നിച്ചുറങ്ങാമെന്നു ശ്രീക്കു വാക്കു കൊടുത്തതാണ്. എന്തു വില
കൊടുത്തും അതു പാലിച്ചേ തീരൂ. അപ്പാപ്പനു വ്യാധി കുറയാൻ മനസ്സുരുകി പ്രാർത്ഥിച്ചു.
ഓരോന്ന് ആലോചിച്ചിട്ട് ഉറക്കമേ വന്നില്ല. അപ്പാപ്പൻ കാരണം ഇതിപ്പോ രണ്ടാം തവണയാണ്
ഇങ്ങനെ തടസ്സം വരുന്നത്. ആശുപത്രിയിൽ അന്നത്തെ എന്റെ രാത്രി ഇഴഞ്ഞുനീങ്ങി. രാവിലെ
അപ്പാപ്പന് പഞ്ചസാര ഇടാത്ത ഒരു ചായ വാങ്ങി കൊടുത്തു. " കുഞ്ഞേ .ഇന്നല്ലേ നിന്റെ
യാത്ര!. നീ പഠിക്കാൻ പോകുന്നില്ലേ.. എനിക്ക് കുറച്ചു ഭേദമുണ്ട്. മോൻ
കോഴിക്കോട്ടേക്കു പോകാൻ നോക്ക്... അന്നാമ്മയോട് ഞാൻ പറഞ്ഞോളാം". അതു കേട്ടതും
എന്റെ മുഖം വിടർന്നൂ. ഞാനുടനെ തന്നെ മമ്മായെ ഫോണിൽ വിളിച്ചു അപ്പാപ്പനെ കൊണ്ടു
സംസാരിപ്പിച്ചു. മമ്മ പോകാൻ സമ്മതിച്ചു. അപ്പാപ്പൻ യാത്ര ചെലവുകൾക്കായി ഇരുന്നൂറു
രൂപാ തന്നു. 'വേണ്ടാ..' എന്നു പറഞ്ഞിട്ടു കേൾക്കില്ല. എനിക്കാണേൽ ഉറക്കമിളച്ചതിന്റെ നല്ല ക്ഷീണമുണ്ട്.
ഈ രോഗികളുടെ ഇടയിൽ കിടന്നാൽ എങ്ങിനെ ഉറക്കം വരാനാണ്. അങ്കിൾ എന്നോട് പോയ്ക്കോളാൻ
പറഞ്ഞു. അതു കേൾക്കാത്ത താമസം ഞാൻ കുടുംബ വീട്ടിലേക്കു പറന്നു. പെട്ടെന്നു
പായ്ക്ക് ചെയ്തു. മൊബൈലും,ചാർജറുo എടുത്തുവച്ചു. കുളിച്ചു നന്നായി വസ്ത്രം ധരിച്ചു. പ്രാതൽ കഴിച്ചു. ട്രെയിനിൽ
ഇരുന്നു കഴിക്കാനുള്ളതും, വെള്ളവും ടെസ്സി
ആന്റി എടുത്തു തന്നു. അപ്പാപ്പനെ ഡിസ്ചാർജ് ചെയ്യുമെന്നു പറഞ്ഞതുകൊണ്ട് അവർ
ആശുപത്രിയിൽ പോകാൻ തയ്യാറായി. ആന്റി എനിക്ക് പോക്കറ്റ് മണിയായി അഞ്ഞൂറു രൂപ തന്നു.
പുതിയ കുപ്പായം നേരത്തെ വാങ്ങിത്തന്നതാ.. അവരോടൊപ്പം കൂടെ പോയാൽ പിന്നെ പെട്ടെന്നു
ബസ്സ് കിട്ടും. മമ്മാ ഫീസ് അടക്കാനുള്ളതും, യാത്ര ചെലവിനുള്ളതും കൂടി ഒരു തുക തന്നു. "പിശുക്കത്തി അന്നാമ്മച്ചിക്ക്
ഇത്രയും കനിവോ .." ഞാൻ മമ്മയെ കളിയാക്കി. ഒരുമ്മയും കൊടുത്തു. എനിക്കില്ലേ
ടോമിചാച്ചാ.." ടോണി മുന്നോട്ടുവന്നു. നിനക്കിതാ .. ഞാൻ ഒരു ചോക്ക്ളേറ്റ്
കൊടുത്തു സമാധാനിപ്പിച്ചു." ആലുവ വരെ ഒറ്റക്കുള്ള യാത്രയാണ്. മോൻ
സൂക്ഷിക്കണം. ശ്രീയോട് എന്റെ അന്വേഷണം പറയണം." മമ്മ മുന്നറിയിപ്പു നല്കി.
"അതിനു എന്റെ കൈയ്യിൽ സ്വർണ്ണമൊന്നുമില്ലല്ലോ മമ്മാ.. അപ്പാപ്പനോടും ,അങ്കിളിനോടും ഞാൻ യാത്ര പറഞ്ഞതായി പറഞ്ഞേരെ." ഞാൻ പറഞ്ഞു.
"നിനക്കെന്തിനാ കൊച്ചേ സ്വർണ്ണം ? നീ തന്നെ ഒരു സ്വർണ്ണമല്ലേ .." ആനിചേച്ചിയുടെ വക ഒരു ഔപചാരികമായ സ്തുതിവാക്ക്
! "നീയാണോ അതോ നിന്റെ പപ്പയാണോ പേർഷ്യക്കാരൻ.. കാലു തൊട്ടു തല വരെ
പെർഫ്യുമിന്റെ മണമാണല്ലോ ടോമികുട്ടാ .." ടെസ്സിയാന്റിയും വിട്ടില്ല. ! ഞങ്ങൾ
പോകാനിറങ്ങി.എന്നെ ജംഗ്ഷനിൽ ഇറക്കിവിട്ട് അവർ ആശുപത്രിയിലേക്കു പോയി. എനിക്കുടനെ
തന്നെ ബസ്സും കിട്ടി. ബസ്സിലിരുന്നു ഞാൻ അറിയാതെ മയങ്ങിപ്പോയി. പിന്നെ കോട്ടയം
എത്തിയപ്പോഴാണ് സ്വബോധം നേരെ വീണത്. ഈ അപ്പാപ്പൻ വരുത്തി വയ്ക്കുന്ന ഓരോ വിനയേ..
ഞാനിറങ്ങി റെയിൽവേ സ്റ്റേഷനിലേക്കു നടന്നു. പോകുന്ന വഴി അന്നു ഭിക്ഷ കൊടുത്ത ആ
വൃദ്ധനെ അവിടെയെല്ലാം തിരഞ്ഞു. എങ്ങും കണ്ടില്ല. ഒരുപക്ഷെ ആ മനസ്സിന്റെ
ആശീർവാദമായിക്കൂടെ അന്ന് ആ വീട്ടിൽ നിന്നും പിടിക്കപ്പെടാതെ രക്ഷപ്പെട്ടത്.
അല്ലെങ്കിൽ ശ്രീയുടെ വീട്ടിൽ പോയ നാളിലെ സന്തോഷങ്ങൾ !! കണ്ടെങ്കിൽ എന്തെങ്കിലും
കൂടി കൊടുക്കാമായിരുന്നു. ഇന്ന് എന്റെ പേഴ്സ് നിറയെ കാശാ.. ഞാൻ ചെന്ന് രണ്ടു
ടിക്കറ്റ് എടുത്തു. ഒന്ന് ശ്രീക്ക് .. ആലുവ തൊട്ട് കോഴിക്കോട്. അന്വേഷണവിഭാഗത്തിൽ
ട്രെയിൻ ഏതു പ്ലാറ്റ്ഫോമിലാണ് വരുന്നതെന്നും, സമയവും എല്ലാം ചോദിച്ചു മനസ്സിലാക്കി. ആദ്യമായാണ് ഒറ്റക്കൊരു ട്രെയിൻ യാത്ര !
ശ്രദ്ധിച്ചേ മതിയാകൂ. കുറച്ചു വൈകിയാണ് ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നത് എന്നവർ
പറഞ്ഞു. ഒരിക്കൽ എറണാകുളം പോകാനുള്ള വല്യപ്പൻ ട്രെയിൻ മാറി കയറിയിരുന്നു ഷൊർണൂർ
ചെന്നിറങ്ങിയതു മനസ്സിലുണ്ട്. പല അറിയിപ്പുകളും കേൾക്കുന്നുണ്ട്. എനിക്കു
പോകാനുള്ള ട്രെയിൻ പതിനഞ്ചു മിനുട്ട് താമസിച്ചേ വരികയുള്ളൂ എന്ന അറിയിപ്പു വന്നു.
ഞാൻ വിശ്രമ മുറിയുടെ ഒരറ്റത്ത് കാത്തുനിന്നു. കൃത്യം 09.55 am നു ട്രെയിൻ ആഗതമായി. ഞാൻ ഓടിക്കയറി. ഇരിക്കാൻ സ്ഥലമില്ല. ജോലിക്കു പോകുന്ന
ആൾക്കാരുടെ നല്ല തിരക്കാണ്. ഞാൻ തിരിക്കുന്ന വിവരം മമ്മയെയും,ശ്രീയെയും അറിയിച്ചു. ഏറ്റുമാനൂർ , പിറവം കഴിഞ്ഞു എറണാകുളം എത്തിയപ്പോൾ കുറെ ആൾക്കാർ ഇറങ്ങി. സീറ്റുകൾ ഒഴിഞ്ഞു
ഇരിക്കാൻ ഇടവും കിട്ടി. അടുത്ത സ്റ്റോപ്പിൽ നിന്നും ശ്രീ കയറും. ഞാൻ അക്ഷമയോടെ
ശ്രീയെ വിളിച്ചു പറഞ്ഞു. അവൻ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുകയാണെന്നു പറഞ്ഞപ്പോൾ
സമാധാനമായി. എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. എന്റെ
ജീവിതാഭിലാഷങ്ങളിലൊന്നാണിത്. ഈ ലോകത്തിൽ ഇന്നെനിക്കേറ്റവും പ്രിയപ്പെട്ടവനോടു
കൂടിയുള്ള ഒരു യാത്ര ! ചൂളംവിളി കേട്ടതും ട്രെയിൻ അനങ്ങിത്തുടങ്ങി. മനസ്സിനു
വല്ലാത്തൊരു ഉന്മേഷം തോന്നി. ഉന്മാദം,ലാസ്യം എന്നീ വികാരങ്ങൾ ശരീരഭാഗങ്ങളിൽ ആന്ദോളനം സൃഷ്ടിച്ചു. അങ്ങിനെ
ആലുവയെത്തി. ഞാൻ പുറത്തിറങ്ങിയാൽ സീറ്റ് പോകും. എന്റെ അടുത്തിരുന്ന ആൾ
ഇറങ്ങിയപ്പോൾ ശ്രീക്കുള്ള സ്ഥലവും കൂടി ഞാൻ ബാഗ് വച്ചു പിടിച്ചു. കംപാർട്ടുമെന്റ്
നമ്പർ ശ്രീയോട് വിളിച്ചു പറഞ്ഞു. ജനാലയിലൂടെ എന്റെ കണ്ണുകൾ ശ്രീയെ പരതാൻ തുടങ്ങി.
അവിടെങ്ങും കാണുന്നില്ല. എനിക്കാകെ വെപ്രാളമായി. സീറ്റ് അധികനേരം പിടിച്ചുവയ്ക്കാനും
കഴിയില്ല. കാരണം കുറേ ആൾക്കാർ നില്ക്കുന്നുണ്ട്. ഒരാൾ ആ സീറ്റ് കയ്യേറാൻ ശ്രമിച്ചു, സുഹൃത്ത് മുള്ളാൻ പോയി എന്നു നുണ പറഞ്ഞു അയാളെ ഒഴിവാക്കി.ശ്രീയുടെ മൊബൈലിൽ
വിളിച്ചിട്ട് കിട്ടുന്നുമില്ല.. പ്രധാന സ്റ്റോപ്പ് അല്ലാത്തതിനാൽ ട്രെയിൻ അധികനേരം
നിന്നില്ല. ട്രെയിൻ അനങ്ങിതുടങ്ങി.. ഈ ശ്രീയിതെവിടെ പോയി? എനിക്കു ടെൻഷനായി. എന്നെ നന്നായി വിയർക്കാൻ തുടങ്ങി..
എന്റെ പ്രണയം ... (ഭാഗം :: 58 )
പരിഭ്രമം കൊണ്ട് ഞാനാകെ വല്ലാതെയായി. തുടർച്ചയായി ഞാൻ ശ്രീയുടെ ഫോണിലേക്കു
വിളിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷെ കിട്ടുന്നില്ല. അവസാനം ഞാൻ തളർന്നു വിളി
നിർത്തി. അപ്പോളതാ.. ശ്രീ വിളിക്കുന്നു. "ഹലോ.. എവിടാ ചേട്ടായിത് ?.എത്ര പേടിച്ചു എന്നറിയോ .? " ഞാൻ ഉദ്വേഗം കൊണ്ടു. " ഞാനിതിനകത്തുണ്ട് മോനേ! കമ്പാർട്ടുമെന്റ് നമ്പർ
മറന്നുപോയെടാ കുട്ടാ .. എത്ര നേരമായി നിന്റെ ഫോണിൽ വിളിക്കാൻ ശ്രമിക്കുന്നു.
കിട്ടുന്നതേയില്ല." ശ്രീ പറയുന്നതു കേട്ടപ്പോൾ എനിക്കു കാര്യം മനസ്സിലായി.
രണ്ടുപേരുംകൂടി ഒരേ സമയം അങ്ങോട്ടുമിങ്ങോട്ടും ശ്രമിച്ചാൽ എവിടെ കിട്ടാൻ..? ഞാൻ കമ്പാർട്ടുമെന്റ് നമ്പറും സീറ്റ് നമ്പറും കൊടുത്തു. കമ്പാര്ട്ടുമെന്റ് ഒരു
വിധം പൂർണ്ണമായിരുന്നു.. അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ വിയർത്തു കുളിച്ചൊരു പരുവമായി
എന്റെ ശ്രീ ദേ .. മുന്നിൽ !. അതൊരു ട്രെയിൻ ആണെന്നോ ,പരിസരത്തു മറ്റാൾക്കാർ ഉണ്ടെന്നോ ഞാനപ്പോൾ മറന്നുപോയി.. എന്റെ കൈലേസിട്ടു
ശ്രീയുടെ മുഖമാകെ ഞാൻ തുടച്ചുകൊടുത്തു. എന്നോടു ചേർന്ന് ഒരു ചെറുകിതപ്പോടെ
അവനിരുന്നു. ഞങ്ങൾ പലതും സംസാരിച്ചു.. ശ്രീ എന്റെ ചെവിയിൽ 'ഐ ലവ് യു സോ മച്ച്' എന്നു പറഞ്ഞു
കൊണ്ടേയിരുന്നു. "ലവ് യു ടൂ" എന്ന് ഞാനും.. ആ തീവണ്ടിയുടെ ജനലഴിയിൽ കൂടി
ഇണകുരുവികളെ പോലെ, പുറത്തേക്കു നോക്കി അനുരാഗമാധുര്യം നിറഞ്ഞ
മൊഴികളാൽ ഞങ്ങൾ പുളകങ്ങൾ കൈമാറി. ഇനിയൊരു സ്വർഗ്ഗത്തിലേക്കുള്ള ചവിട്ടുപടികൾ
ഒന്നൊന്നായി ശ്രീയെന്റെ കൈപിടിച്ചു കയറുകയായിരുന്നു. അതിമധുരം നിറഞ്ഞ എന്റെ
പതിനേഴിന്റെ വസന്തങ്ങളിൽ വിരിഞ്ഞ ആ വർണ്ണകുസുമങ്ങൾ അണിയുവാനെത്തിയ ആ യുവകോമളനെ
എന്നിലേക്കു ഞാൻ ആവാഹിക്കുകയായിരുന്നു. ഞാൻ നെയ്തുകൂട്ടിയ സ്വപ്നങ്ങളിലെ നായകനിതാ
ഇന്നെന്നോടൊപ്പം..! ആരോരും ശ്രദ്ധിക്കപ്പെടാതെ ആ തീവണ്ടിയിൽ ഞങ്ങളുടെ മനസ്സുകൾ
പരസ്പരമറിയുകയായിരുന്നു.. " ചേട്ടന്റെ പേഴ്സ് ഒന്നു കാണിക്കാമോ.." ഞാൻ
ചോദിച്ചു. " കാണിക്കാമല്ലോ എന്തിനാ..?" ( ശ്രീ) ' കാണിക്കൂ .. ഞാൻ പറയാം.." (ഞാൻ) ശ്രീ
പേഴ്സ് എടുത്തു എന്റെ കൈയ്യിൽ തന്നു. ചേര തോലു പൊളിച്ചതുപോലെ തൊലിയിളകിയ ഒരു പഴയ
പേഴ്സ്! അതിൽ ആകെ അഞ്ഞൂറു രൂപയുണ്ട്. എനിക്കു സങ്കടം തോന്നി. " ഇത്
ജനിച്ചപ്പോൾ വാങ്ങിയതാണോ..? ഇന്നു കൂടിയേ ചേട്ടൻ ഈ പേഴ്സ് ഉപയോഗിക്കുന്നുള്ളൂ.. പുതിയത് ഞാൻ വാങ്ങിത്തരും
! നോക്കണ്ട .. എന്റെ സ്വന്തം കാശുകൊടുത്ത് തന്നെയാണ് വാങ്ങുന്നത്... " ഞാൻ പറഞ്ഞതുകേട്ട് ശ്രീയൊരു കുസൃതിച്ചിരി ചിരിച്ചു.. "ങ്ഹാഹാ .. സ്വന്തം
കാശോ ..? എന്നാ എന്റെ ചക്കരക്കു ജോലി കിട്ടിയത്
..ഞാനറിഞ്ഞില്ലല്ലോ..? " അതു കേട്ടപ്പോൾ എനിക്കും ചിരിവന്നു.. " എനിക്കു കുടുംബവീട്ടിൽ നിന്നും
ക്രിസ്തുമസ് പിരിവു കിട്ടിയതാ.." ഞാൻ പതിയെ പറഞ്ഞു. അതു കേട്ടതും അവന്റെ മുഖം
ആർദ്രമായി.. " എന്റെ പൊന്നിന് എന്നോടുള്ള സ്നേഹം ഞാനറിയുന്നു. ഇനിയും ഒന്നു
മാത്രമേ സംശയമുള്ളൂ.. ജീവൻ പോലും തരാൻ തയ്യാറായി നില്ക്കുന്ന നിന്റെ ഈ സ്നേഹത്തിനു
ഞാനർഹനാണോ എന്ന് ..? " അത് പറഞ്ഞു അവന്റെ നിറഞ്ഞ കണ്ണുകളെ
അവൻ തുടക്കുന്നുണ്ടായിരുന്നു. അപ്പോൾ എനിക്കും കരച്ചിൽ വന്നു . മറ്റുള്ളവർ
കാണാതിരിക്കാൻ ജനാലയിലൂടെ ഞാൻ പുറത്തേക്കു നോക്കിയിരുന്നു. എന്റെ ഇരുകണ്ണുകളും
നിറഞ്ഞ് പുറത്തുള്ള കാഴ്ചകൾ അവ്യക്തമായി തുടങ്ങി. ആ തീവണ്ടിയുടെ ശബ്ദത്തിൽ എന്റെ
ഗദ്ഗദങ്ങൾ അലിഞ്ഞുചേർന്നു. എന്റെ ദേഹം തളരാൻ തുടങ്ങി. വികാരങ്ങളുടെ തീവ്രമായ
പരിവർത്തനം! ഞാനാ തോളിലേക്കു തല ചായ്ച്ചു. ഞങ്ങൾ സംസാരിക്കുന്നതു ആരും
കേൾക്കുന്നില്ലെങ്കിലും, കാണുന്നവർ ഞങ്ങളുടെ
സൗഹൃദത്തെ അപ്പോൾ മനസ്സുകൊണ്ട് വാഴ്ത്തികാണും. .തലേന്നാളത്തെ സംഭവങ്ങൾ എല്ലാം
ഒന്നൊന്നായ് ഞാൻ ശ്രീയോട് പറഞ്ഞു. "ആശുപത്രിയിൽ ഉറക്കമിളച്ചതല്ലേ.. ഇനി മോൻ
കുറച്ചുറങ്ങിക്കോളൂ.. ഇന്നും രാത്രി നമുക്ക് ഉറക്കമിളക്കാനുള്ളതാടാ കള്ളാ.."
ഒരു കള്ളച്ചിരിയോടെ ശ്രീയതു പറയുമ്പോൾ എന്റെ ഉള്ളിന്റെയുള്ളിൽ ഒരു പൂത്തിരി
കത്തുകയായിരുന്നു. ഏതോ ജന്മത്തിലെ ബാക്കിയെന്ന പോലെ ഞങ്ങളുടെ ആത്മാവുകൾ അവിടെ
ഒന്നു ചേരുകയായിരുന്നു. അല്ലെങ്കിൽ ദൈവം ഇത്രയും നല്ല അവസരങ്ങൾ തരുമോ.? എത്ര പെട്ടെന്നാണ് ഞങ്ങളുടെ പരിചയം വളർന്നത്. ഇപ്പോൾ ആലോചിക്കുമ്പോൾ ഞങ്ങൾ
പരിചയപ്പെട്ടിട്ട് ഒരു മാസം പോലും തികഞ്ഞില്ലെന്നു വിശ്വസിക്കാൻ പ്രയാസം
തോന്നുന്നു. എത്രയോ വർഷങ്ങളായുള്ള അടുപ്പം പോലെ .. ശ്രീയും അന്ന് ഇതേ കാര്യം
പറയുകയുണ്ടായി. ഞാൻ എന്റെ ഡയറിയെടുത്ത് എന്തൊക്കെയോ കുത്തിക്കുറിച്ചു. തീവണ്ടി
കടന്നുപോകുന്ന സ്ഥലങ്ങളുടെ പേരുകൾ! ശ്രീയെന്റെ ഡയറി വാങ്ങി വായിച്ചു.. "എത്ര
മനോഹരമായി എഴുതിയിരിക്കുന്നു. നല്ല ഭാവന ! അക്ഷര സ്ഫുടത, മുന്തിയ സാഹിത്യം.. നന്നായിരിക്കുന്നു . എന്റെ ടോമികുട്ടന്റെയുള്ളിൽ ഒരു
സാഹിത്യകാരൻ ഒളിഞ്ഞിരുപ്പുണ്ട്. ഇതൊക്കെ സാധാരണ കാര്യങ്ങളാണെങ്കിലും ഈ
എഴുതിയിരിക്കുന്നതു വായിക്കുമ്പോൾ ഞാൻ വല്ലാതെ വികാരാധീനനായി പോകുന്നു. ഇത്രയും
ഗഹനപാടവമുണ്ടായിരുന്നിട്ടും എന്തിനാ സയൻസ് പ്രധാന വിഷയമായി എടുത്തത് ..?" ശ്രീയെന്നെ നിർത്താതെ പുകഴ്ത്തിയപ്പോൾ ഞാനാ ഡയറി പിടിച്ചുവാങ്ങി.
"ഇതെന്റെ സ്വത്താ.. എന്റെ ഓർമ്മകളുടെ വർണ്ണകൂടാരം !" ഞാൻ
ഉൾകണ്ഠപ്പെട്ടു. അതിൽ ശ്രീയെ വർണ്ണിച്ചാണ് കൂടുതലും എഴുതിയിരുന്നത്. ചിലപ്പോൾ
ഡയറിയെഴുത്ത് അപകടമാണെന്നു ശ്രീ എന്നെ ഓർമ്മിപ്പിച്ചു. ഡയറി എഴുതിക്കഴിഞ്ഞ് ഞാൻ
പാത്തുവയ്ക്കുമെന്ന് പറഞ്ഞപ്പോൾ അവൻ ചിരിച്ചു. ഞാൻ പതിയെ ആ തോളിലേക്ക് ചാരി
മയക്കത്തിലേക്ക് വീണു. കുറെക്കഴിഞ്ഞപ്പോൾ ശ്രീയെന്നെ ആ മടിയിൽ പിടിച്ചു കിടത്തി. ആ
മടിയിൽ തല വയ്ച്ചു എല്ലാം മറന്ന് ഞാൻ സുഖമായുറങ്ങി. ശ്രീ എന്റെ തലമുടിയിൽ
തൊടുന്നതായി ഞാൻ അറിയുന്നുണ്ടായിരുന്നു. തടവിയാൽ ആൾക്കാർ തെറ്റിദ്ധരിച്ചാലോ
എന്നോർത്താകും. തൃശ്ശിവപേരൂർ എത്തിയപ്പോഴാണ് ഞാൻ പതിയെ കണ്ണു തുറന്നത്. ശ്രീക്കു
മുള്ളാൻ പോകണമായിരുന്നു. എന്നിട്ടും ആ അസ്വസ്ഥത സഹിച്ച് എന്നെ ഉണർത്താതെ
കടിച്ചുപിടിച്ച് അവനിരുന്നു. ഉറങ്ങിയതുകൊണ്ടാകും... നന്നായി വിശക്കുന്നുണ്ട്.
ടെസ്സി ആന്റി തന്നുവിട്ട ഭക്ഷണമെടുത്തുവച്ചു. ഒന്നു മുള്ളണം. മുഖം കഴുകണം. ശ്രീ
മടങ്ങിവന്നതും ബാഗ് ഏല്പ്പിച്ചു ഞാൻ പോയി ഫ്രഷ് ആയി വന്നു. ഞങ്ങൾ കഴിക്കാൻ
തുടങ്ങി. കഴിച്ചു കൈകഴുകി ഞങ്ങൾ വീണ്ടും കാര്യങ്ങൾ പറയാൻ തുടങ്ങി. ഒരു കാവക്കാരനെ
പോലെ എന്നെ ഒരു വശത്തു സുരക്ഷിതനായി ഇരുത്തി സംരക്ഷണം തന്ന എന്റെ ശ്രീയെ ഞാൻ
നന്ദിപൂർവ്വം നോക്കി.12.50 നു തൃശ്ശിവപേരൂരിനോട്
ട്രെയിൻ വിടപറഞ്ഞു.. നാലു മണി കഴിയുമ്പോൾ കോഴിക്കോട് എത്തും. ശ്രീ ഓരോന്നു
പറയുമ്പോഴും ഞാനതു ശ്രദ്ധിച്ചുകേട്ടു. "ഇനി നമ്മൾ തമ്മിലൊരു 'വേർപിരിയൽ' ഉണ്ടായികൂടാ... അങ്ങിനെ വന്നാൽ ഒന്നുകിൽ
ഞാൻ ഭ്രാന്തനാകും.. അല്ലെങ്കിൽ എന്റെ ദുർമരണമാകും സംഭവിക്കുക."ശ്രീ കർശനമായി
പറഞ്ഞു. ഞാനാ വായ് പൊത്തി. "ഇനിയൊന്നും പറയണ്ട!" ഞാനതിനെ പിന്താങ്ങുകയും
ചെയ്തു. എന്റെ ജീവിതത്തിലെ നല്ലൊരു ദിവസത്തെ വരവേല്ക്കാനാണ് ആ യാത്ര എന്ന്
ഞാനറിഞ്ഞിരുന്നില്ല. ഷൊർണൂർ എത്തിയതും ശ്രീയെനിക്ക് കോഫി വാങ്ങിത്തന്നു. കൂടെ
കഴിക്കാൻ എന്തു വേണമെന്ന് ചോദിച്ചു. എനിക്കു 'പരിപ്പുവട' ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ അഞ്ചു പരിപ്പുവട
വാങ്ങിത്തന്നു. അവിടെ നിന്നും വീണ്ടും യാത്ര ! യാതൊരു ഏകാന്തതയുമില്ലാതെ ഞാൻ
പ്രതീക്ഷിച്ചതിലുമപ്പുറo ഇഴുകിചേർന്നൊരു യാത്ര
! കുറ്റിപ്പുറം കഴിഞ്ഞപ്പോൾ തീവണ്ടിയുടെ വേഗത കൂടിയതായി തോന്നി. നാലേകാൽ മണിക്കു
ഞങ്ങൾ ആ സ്നേഹഭൂമിയിലെത്തി. എന്റെ വികാരങ്ങൾക്കു ചിറകുമുളച്ച് ഞാൻ പാറിപ്പറന്ന
സ്ഥലം ! എന്റെ സങ്കല്പ്പങ്ങൾ ആദ്യമായ് പൂവണിഞ്ഞ പുണ്യഭൂമി! കോഴിക്കോട് റെയിൽവേ
സ്റ്റേഷനിൽ നിന്നും പത്തു മിനുട്ട് നടന്നാൽ ശ്രീയുടെ ആന്റിയുടെ ഫ്ലാറ്റ് ആയി. ശ്രീ
എന്റെ കൂടെ 'പറുദീസ' യിലേക്കു വരുമെന്നാണ് ഞാൻ കരുതിയത്.പക്ഷെ എന്റെ പ്രതീക്ഷകളെ
അസ്ഥാനത്താക്കികൊണ്ട് ശ്രീ ആ ഫ്ലാറ്റിലേക്കാണ് എന്നെയും കൂട്ടി പോകാനൊരുങ്ങുന്നത്.
ഞാൻ മടിച്ചുനിന്നു..
എന്റെ പ്രണയം ... (ഭാഗം :: 59)
എന്താ ശ്രീയുടെ ഭാവം എന്നു ഞാൻ ചോദിച്ചു. 'ഒന്നുമില്ല. ഞാനെന്റെ ഫ്ലാറ്റിലേക്കു പോകുന്നു' എന്നായിരുന്നു മറുപടി ! "ഞാൻ ഇവിടെ എത്തിയതായി അച്ഛനെ വിളിച്ചൊന്നു
പറയട്ടെ ! ടോമികുട്ടൻ മമ്മായോടും വിളിച്ചു പറയ് !" ശ്രീ പറഞ്ഞത് ഞാൻ
അനുസരിച്ചു. നിർന്നിമേഷനായി ഞാൻ ശ്രീക്കൊപ്പം നടന്നു.. എനിക്ക് തിരിഞ്ഞു പോകേണ്ട
വഴിയെത്തിയപ്പോൾ ഞാൻ യാത്ര ചോദിച്ചു. അപ്പോൾ ഒരു പുഞ്ചിരിയോടെ ശ്രീ എന്റെ
കണ്ണുകളിലേക്കു നോക്കിയ നോട്ടം എന്നെ അടിമുടി വികാരം കൊള്ളിച്ചു കളഞ്ഞു. "എന്റെ
ചക്കരയുടെ മുഖം മാറുമോ എന്നറിയാൻ ഞാനൊരു നമ്പറിട്ടതല്ലേ .. ഹഹഹ.. വാടാ കള്ളാ എന്റെ
കൂടെ ..അവന്റെയൊരു വെള്ളികണ്ണു കണ്ടില്ലേ നിറയുന്നത്! ആന്റിയെ കണ്ട് ഈ ബാഗ് അവിടെ
വച്ചു ഒന്നു ഫ്രഷ് ആയി നമുക്ക് 'പറുദീസ ' യിലേക്കു പോകാം.. " സത്യം പറഞ്ഞാൽ
ഞാൻ ശരിക്കും പേടിച്ചിരുന്നു. എന്തെല്ലാം പ്രതീക്ഷകൾ നെയ്തു കൂട്ടിയാണ്
ഇതുവരെയെത്തിയത്. ശ്രീക്കാണെങ്കിൽ എന്നെ പച്ചക്കു തിന്നാനുള്ള ദാഹമുണ്ട്. എത്ര
നാളായി കാത്തിരുന്നാണ് ഈ ഒരു ദിവസം വീണുകിട്ടിയത്. എന്നിട്ടും നിസ്സാരമായി പോകാൻ
തുടങ്ങിയപ്പോൾ ഞാനൊന്നു പതറി.. ഒറ്റയ്ക്ക് അവിടെ പോയി ഞാനെന്തു ചെയ്യാൻ ..? എന്റെ പൊന്നു ചേട്ടാ.. ഇനി ഇങ്ങനെ എന്നെ കൊല്ലാതെ കൊല്ലരുതേ.." ഞങ്ങൾ
ശ്രീയുടെ ഫ്ലാറ്റിലെത്തി. ഒരു മണിക്കൂർ അവിടെ വിശ്രമിച്ചു. ഞാൻ മാത്രമേ കോട്ടയത്തു
നിന്നും വന്നിട്ടുള്ളൂ എന്നും ഞങ്ങൾക്കു കുറെയേറെ പഠിക്കാനുണ്ടെന്നും, അതിനു വേണ്ടി എന്റെ വീട്ടിലേക്കു വരികയാണെന്നും ശ്രീ ആന്റിയോടു നുണ പറഞ്ഞു.
ശ്രീ പഠിക്കാനെന്ന വ്യാജേന കുറച്ചു ബുക്കുകൾ എടുത്തു, അങ്കിൾ വന്നിട്ട് ആ ബൈക്ക് എടുത്തു പോയാൽ മതിയെന്ന് ആന്റി പറഞ്ഞു. ശ്രീ എന്നെ
കണ്ണിറുക്കി കാണിച്ചു. ഞങ്ങൾ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ അങ്കിൾ വന്നു. ശ്രീയോട്
കുടുംബ കാര്യങ്ങളൊക്കെ തിരക്കി. എന്നോടും വിവരങ്ങൾ ചോദിച്ചു. ഞാൻ അവർ രണ്ടുപേരെയും
മമ്മയും, അപ്പാപ്പനും മടങ്ങിവന്ന ശേഷം വീട്ടിലേക്കു
വരാൻ ക്ഷണിച്ചു. ഞങ്ങൾ വീട്ടിലേക്കു പോകാനിറങ്ങി. ബൈക്കിൽ ഞാൻ പെട്രോൾ
അടിപ്പിച്ചുകൊടുത്തു. ശ്രീയെയും കൂട്ടി ഒരു ബാഗ് കടയിൽ കയറി. കുറെ അറകളുള്ള
നല്ലൊരു കറുത്ത ലെതർ പേഴ്സ് വാങ്ങിക്കൊടുത്തു. അതിനകത്തു പത്തുരൂപ വച്ചിട്ട് എന്റെ
കൈ കൊണ്ടു കൊടുക്കാൻ ശ്രീ ആവശ്യപ്പെട്ടു. ഞാൻ തന്നെ പേഴ്സ് ശ്രീയുടെ വലംകൈയ്യിൽ
വച്ചുകൊടുത്തു.. പോകുന്ന വഴി ശ്രീ പതിവായി പോകാറുള്ള ശിവക്ഷേത്രത്തിനു മുന്നിൽ
വണ്ടി നിർത്തി കൈകൂപ്പി. ഒരു ക്രിസ്ത്യാനിയായ ഞാനും മനസ്സു കൊണ്ട് ആ ദേവനെ
നമിച്ചു. ശ്രീയെ പോലെ ഉത്തമനായ, സ്നേഹനിധിയായ, പ്രണയദാതാവായ ഒരു സുഹൃത്തിനെ എനിക്ക്
തന്നതിന്.. പിന്നെ, വഴിയിൽ നിന്നും.. ഞങ്ങൾ രാത്രി
കഴിക്കാനുള്ള ആഹാരവും, കുറച്ചു
പഴവർഗ്ഗങ്ങളും വാങ്ങിയാണ് പട്ടണം വിട്ടത്. നേരെ ഞങ്ങൾ 'പറുദീസ'യിലെത്തി. വാതിൽ തുറന്നകത്തു കയറി.
വല്ലാത്തൊരു ഗന്ധം ! കുറച്ചു നാൾ അടച്ചിട്ടതിന്റെയാകാം. കുറച്ചു വായു സഞ്ചാരത്തിനു
വേണ്ടി ഞാൻ ജനാലകൾ തുറക്കാൻ തുടങ്ങിയതും ശ്രീയതിനെ തടസ്സപ്പെടുത്തി. എന്നെ രണ്ടു
കൈകളിൽ എടുത്തു ഹാളിലെ സോഫയിലിട്ടു. ഞാൻ അങ്ങിനെ മുഖത്തു നോക്കി കിടക്കുമ്പോൾ.
എന്റെ നാഭിക്കടിയിൽ അവന്റെ ചുണ്ടു കൊണ്ട് ഇക്കിളിയാക്കി. ഞാൻ ഒച്ചവച്ചു. പിന്നെ
എന്റെ പുറത്തു കയറി രണ്ടു കാലും രണ്ടു വശങ്ങളിലേക്കിട്ടു കുത്തിയിരുന്നു. പിന്നെ
കുനിഞ്ഞു എന്റെ ഇരുകവിളുകളിലും ചുംബന വർഷമായിരുന്നു. എന്നിലെ കാമം ഉണരാൻ തുടങ്ങി.
അതുവരെ മിണ്ടാതിരുന്ന ഞാൻ അവനെ വട്ടം പിടിച്ചു എന്നിലെക്കടുപ്പിച്ചു. ആ ചെഞ്ചുണ്ടുo, നാവും, മീശയും കൊണ്ട് അവനെന്നെ
നിർവൃതിയിലാഴ്ത്തി. കുറച്ചു നേരത്തെ ശ്രമത്തിൽ അവൻ എന്റെ വസ്ത്രങ്ങൾ ഒന്നൊന്നായ് പറിച്ചെറിഞ്ഞു. നാഭിക്കു
താഴെയുള്ള മാംസളഭാഗത്ത് മൃദുവായി കടിക്കാൻ തുടങ്ങി.ആ നാവുകൾ അവിടെ നൃത്തം ചവിട്ടി.
അകിടിൽ നിറഞ്ഞു നിന്നിരുന്ന പാൽ പശു ഒറ്റയടിക്കു ചുരത്തുന്നതുപോലെ ... ഞങ്ങളുടെ
നഗ്നശരീരങ്ങൾ ഒട്ടിയൊന്നായ നേരത്തിൽ അത്രയും നാളത്തെ വികാരതീവ്രതക്കു ഭംഗം വന്നു.
അവാച്യമായ അനുഭൂതിയുളവാക്കിയ ആ കാമവിരാമത്തിനൊടുവിൽ, തളർന്നെന്റെ മാറിൽ അവനങ്ങിനെ കിടന്നു. പരിസരബോധം വന്നപ്പോൾ ഞാനവനെ
തള്ളിമാറ്റി. ഓ.. നമ്മുടെ നേരെ ജീസസ്സിന്റെ പടം ! ഞാൻ ചാടിയെണീറ്റു
വസ്ത്രവുമെടുത്ത് ജനിച്ച വേഷത്തിൽ മുകളിലേക്കോടി. ഒരു ടവൽ എടുത്തു മുകളിൽ
നിന്നുതന്നെ ശ്രീക്ക് എറിഞ്ഞു കൊടുത്തു. ചിലപ്പോൾ അപ്പുറത്തെ വീട്ടുകാർ വരാൻ
സാധ്യതയുണ്ട്. കോഴിയെ അടക്കേണ്ട നേരമാണ്. മമ്മ അവരെയാണ് എല്പിച്ചിരിക്കുന്നത്.
ഗേറ്റ് ആണേൽ പൂട്ടിയിട്ടുമില്ല. പ്രതീക്ഷിക്കാത്ത ഒരാക്രമണമാണല്ലോ ഇത് ! ഞാൻ
ശ്രീയെ അവന്റെ വസ്ത്രങ്ങളുമായി മുകളിലേക്കു വരാൻ വിളിച്ചു. അവൻ കുളിക്കാൻ
കയറിയപ്പോൾ ഞാൻ പോയി സോഫാ വൃത്തിയാക്കി. ഞാൻ താഴെ കുളിമുറിയിൽ നിന്നും കുളിച്ചു
വസ്ത്രം മാറി. ശ്രീയും കുളിച്ചു പുറത്തുവന്നു. അവനിടാൻ ഞാൻ എന്റെ ഷോർട്ട്സ്
എടുത്തു കൊടുത്തു. ഞങ്ങൾ മുഖത്തോട് മുഖം നോക്കി ചിരിച്ചു. "എന്തായിരുന്നു
വെപ്രാളം ? ആരേലും വന്നിരുന്നെങ്കിലോ . നല്ലൊരു കാഴ്ച
കാണാമായിരുന്നു. അവർ ഭയന്നു വിറച്ചു മരിച്ചേനെ,,.?" ഞാൻ പറഞ്ഞതു കേട്ടപ്പോൾ ശ്രീ ആർത്തുചിരിച്ചു. വീടു മുഴുവൻ പൊടിയാണ്. നാളെ
മോളിയാന്റിയെ (വീട്ടുജോലിക്കാരി) വിളിച്ചു എല്ലായിടവും വൃത്തിയാക്കിക്കണം. അതു
ചിന്തിച്ചപ്പോൾ മമ്മാ വിളിച്ചു. ശ്രീ കൂട്ടിനുള്ള കാര്യം പറഞ്ഞപ്പോൾ മമ്മക്കു
സന്തോഷമായി. ഞാൻ തൊട്ടപ്പുറത്തെ വീട്ടിലെ ശാന്തിയാന്റിയെ വിളിച്ചു ഞാൻ നേരത്തെ
വന്നതിനുള്ള കാരണം പറഞ്ഞു. അവർ അത്താഴത്തിനു ക്ഷണിച്ചപ്പോൾ ഞങ്ങൾ പുറത്തുനിന്നു
പെറോട്ടയും.ബീഫും വാങ്ങിയ കാര്യം പറഞ്ഞു ഒഴിവായി. ഞങ്ങൾ വന്ന കാര്യം പറഞ്ഞില്ലെങ്കിൽ
അവർ വല്ല കള്ളന്മാരും കയറിയെന്നു തെറ്റിദ്ധരിക്കും. കാരണം ജനുവരി രണ്ടാം തീയതി വരെ
വീടു നോക്കാൻ അവരെ എല്പ്പിച്ചാണ് ഞങ്ങൾ കോട്ടയത്തിനു പോയത്. അപ്പോൾ പതിവിലും
വിപരീതമായി നേരത്തെ മടങ്ങിവന്നത് അവരെ അറിയിക്കേണ്ടുന്നൊരു ചുമതലയുണ്ട്.
പണ്ടൊരിക്കൽ അയൽപക്കക്കാരുടെ ടി.വി കാണൽ ശല്യം ഒഴിവാക്കാൻ ഒരു വീട്ടുകാർ നാട്ടിൽ
പോകുന്നെന്നു നുണ പറഞ്ഞു. കതകടച്ചകത്തിരുന്നു സിനിമ ശബ്ദം കുറച്ചുവച്ചു കണ്ടു.
അകത്തു വെട്ടം കണ്ട അയൽപക്കക്കാർ ആ വീട്ടിൽ കള്ളൻ കയറി എന്നു തെറ്റിദ്ധരിച്ചു വീടു
ചവിട്ടിപ്പൊളിച്ചപ്പോൾ യഥാർത്ഥ ഉടമസ്ഥർ അകത്ത് ! ഈ കഥ ഞാൻ ശ്രീയോട് പറഞ്ഞു.
അതുകേട്ടു ശ്രീ ചിരിച്ചു. ഞാൻ പുറത്തു പോയി ഗേറ്റ് താഴിട്ടു പൂട്ടി. അകത്തുകയറി
വാതിലും പൂട്ടി. ടി.വി വയ്ക്കാൻ ശ്രീയോട് പറഞ്ഞു. ശ്രീ ടി.വി കാണുമ്പോൾ ഞാൻ ആപ്പിൾ
ചെറിയ കഷണങ്ങളായി മുറിച്ചു വായിൽ വച്ചുകൊടുത്തു ഞാനും കഴിച്ചു. ഞങ്ങളുടെ ലോകമായി മാറി
ആ വീട്. നിറഞ്ഞ എന്റെ പ്രണയം ആ മനസ്സിലേക്കു ഞാൻ പകർന്നപ്പോൾ അനുരാഗപൂരിതമായ
വാക്കുകളാൽ എന്റെ മനസ്സിനെ ആനന്ദത്തിലാറാടിച്ചു എന്റെ ശ്രീഹരി. 'എന്റെ ഇത്രയും വയസ്സിനിടയിൽ ഇത്ര മന:സന്തോഷവും, സമാധാനവും ഞാനാദ്യമായാണ് അനുഭവിക്കുന്നതെന്നു ശ്രീ എന്റെ മുഖത്തുനോക്കി പറഞ്ഞു.
എന്റെ കല്യാണം കഴിഞ്ഞതായി എനിക്കു തോന്നുന്നു എന്നുകൂടി അവൻ കൂട്ടിചേർത്തു. എട്ടു
മണിയോടെ ഞങ്ങൾ അത്താഴം കഴിച്ചു. ആഹാരം ഒരു പാത്രത്തിൽ എടുത്താൽ മതിയെന്നു ശ്രീ
പറഞ്ഞു. കഴിക്കാൻ തുടങ്ങിയപ്പോൾ അവൻ എടുത്തത് എന്റെ വായിൽ വച്ചുതന്നു.കഴിയുമെങ്കിൽ
മരണം വരെ, ദിവസേന ഒരുരുള ചോറെങ്കിലും എനിക്കു തരാൻ
ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി. ഞാനും
ആഹാരമെടുത്ത് ശ്രീയുടെ വായിൽ വച്ചുകൊടുത്തു. കൊച്ചു കുട്ടികൾ കഴിക്കുന്നതുപോലെ
ശ്രീ കഴിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു. എന്റെ ഭാഗ്യമാണിത് ! ഞാനോർത്തു.
കഴിച്ചുകഴിഞ്ഞ് ഞങ്ങൾ മുകളിലേക്കു പോയി. ഞാൻ 'ദിൽ ഹൈ തുമാരാ ' എന്ന ഹിന്ദി സിനിമയിലെ 'दिल लगा लिया मैंने तुमसे प्यार करके। .' എന്ന ഗാനം ചെറിയ ശബ്ദത്തിലിട്ടു. മുമ്പത്തെ പോലെ തന്നെ മനോഹരമായ ആ ചെമന്ന
വെളിച്ചത്തിൽ നിന്നുകൊണ്ട് ഞങ്ങൾ ഗാഢമായി കെട്ടിപുണർന്നു ..
എന്റെ പ്രണയം ...............(ഭാഗം ::60)
ആലിംഗനബദ്ധരായിത്തന്നെ ഞങ്ങളാ പൂമെത്തയിലേക്കു ചാഞ്ഞു. ശ്രീയുടെ ഗന്ധം എന്റെ
മനസ്സിനെ വല്ലാതെ ത്രസിപ്പിച്ചു. അന്നേരം ഒരു തണുത്ത കാറ്റ് ആ ജനൽ കർട്ടനെ
മുകളിലേക്കു പറത്തി. എന്റെ പ്രിയനോടൊത്ത് ഞാൻ ഏതോ ലോകത്തിൽ.. സുഖാനുഭൂതിയിലേക്കു
കരേറുകയായിരുന്നു. അപ്പോൾ പറയാനാകാത്ത ഒരു മാസ്മരീകാനുഭൂതിയിൽ ലയിച്ച് ഞാൻ
അലിഞ്ഞലിഞ്ഞില്ലാതാവുകയായിരുന്നു.. സുഖത്താൽ ശരീരമാകെ തളർന്നു വല്ലാത്തൊരവസ്ഥയിലായ
എന്റെ കുറച്ചു നീണ്ട തലമുടിയിൽ തഴുകി ശ്രീയെന്നെ അവനിലേക്കു
ലയിപ്പിക്കുകയായിരുന്നു. ആ രോമാവൃതമായ മാറിൽ ഞാനും മെല്ലെ തലോടി ആ മനസ്സിനെ
ആനന്ദോല്പുളകം കൊള്ളിച്ചു. ആ വെട്ടത്തിൽ ശ്രീയുടെ ചുണ്ടുകൾക്ക് കൂടുതൽ നിറം
തോന്നിച്ചു. അന്നുവരെ ഉള്ളിൽ കെട്ടിക്കിടന്ന ഞങ്ങളുടെ ചേതോവികാരങ്ങൾ ഒന്നൊന്നായി
പുറത്തേക്ക് ഒഴുകുകയായിരുന്നു.. അന്നൊരിക്കൽ മനസ്സറിയാതെ ഞാൻ ശ്രീയോട് പറഞ്ഞ
കാമശാസ്ത്രത്തിലെ ആ 'ബിരുദം' ഞാൻ നേടുകയായിരുന്നു. രണ്ടാത്മാവുകൾ ഒന്നായിമാറിയപ്പോൾ അവിടെ ശരീരങ്ങൾ
ഒന്നുമല്ലാതായി. മനസ്സിലെ എല്ലാ വികാരങ്ങളും കെട്ടടങ്ങുമ്പോഴും വീണ്ടും .. വീണ്ടും
അവൻ ഉണരുകയായിരുന്നു.. ഒരു അവിശ്വസനീയമായ പ്രകടനത്തോടെ.. അവാച്യമായ അനുഭൂതികൾ പകർന്ന്
ഉണർന്നും, ഉറങ്ങിയും ആറോളം തവണ കാമവിരാമം സംഭവിച്ചും
ആ രാത്രിയിൽ രതി ഞങ്ങൾക്കു സ്വന്തമാകുകയായിരുന്നു.. ഇനിയൊരിക്കലും
വിട്ടുപിരിയാനാകാത്ത വിധം തമ്മിൽ അലിഞ്ഞു ചേർന്നൊരു അദ്ഭുതരാത്രിയായിരുന്നു അത് !
അവസാനം തളർന്ന് അവശരായി ഞങ്ങൾ മയങ്ങിയപ്പോൾ എങ്ങോ പാതിരാകോഴി കൂവി
തുടങ്ങിയിരുന്നു. എന്റെ ആലിലവയറിൽ തലവച്ചാണ് ശ്രീയുടെ സുഖനിദ്ര !! രണ്ടു ദിവസത്തെ
ഉറക്കമില്ലായ്മ എന്നെയും വല്ലാതെ തളർത്തിക്കളഞ്ഞു. എന്നിലെ ഊർജ്ജമെല്ലാം ചോർന്നു
പോയതുപോലെ ഞാനുറങ്ങി .. എല്ലാം മറന്നുറങ്ങി. പത്തു മണിക്കു ശ്രീ എണീറ്റു 'ഡാർലിംഗ്ഹാപ്പി ന്യൂ ഇയർ 2003' 'എന്നു പറഞ്ഞപ്പോഴാണ് ഞാനെന്റെ കണ്ണുകൾ തുറന്നത്. ഞാൻ എണീക്കാൻ ശ്രമിച്ചപ്പോൾ
തല പൊങ്ങുന്നില്ല. എന്നിട്ടും എണീറ്റു ഒരു വിധം നിത്യകർമ്മങ്ങൾ ചെയ്തെന്നു
വരുത്തി. ഞാൻ താഴെ അടുക്കളയിൽ ചെന്നു ചായയുണ്ടാക്കി. ഒരു രൂപവുമില്ലാതെ
ആദ്യാമായിട്ട ചായ! കുടെ പപ്പാ വിദേശത്തു നിന്നും കൊണ്ടുവന്നതിൽ മിച്ചമിരുന്ന
ഈന്തപ്പഴവും എടുത്തു ഞാൻ മുകളിലേക്കു പോയി. "എത്ര ബെഡ് ഷീറ്റാ ഇന്നലെ
മാറിയത്. എല്ലാം കുളമായി. മമ്മ വരുന്നതിനു മുമ്പ് നനച്ചു മടക്കിവയ്ക്കണം", ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു. ശ്രീ പല്ലു തേയ്ച്ചു പുറത്തു വന്നതും ഞാൻ ചായ
കൊടുത്തു. ഞാൻ കൊടുത്ത ചായ ഒരു കവിൾ കുടിച്ചതും ശ്രീ കുളിമുറിയിൽ ഓടിപോയി അതു
തുപ്പിക്കളഞ്ഞു. ഞാനാകെ വല്ലാതായി. എന്റെ ചായ എനിക്കു തന്നെ ഇഷ്ടപ്പെട്ടില്ല .
പിന്നെയല്ലേ രുചിയുടെ ആശാനായ ശ്രീക്ക് .. " എന്താ ..കൊള്ളില്ലേ ചേട്ടാ
.." ഞാൻ ചോദിച്ചു.. "ഹായ്.. അത്യുഗ്രൻ ! ചെളിവെള്ളം കലക്കി കുടിച്ച
മാതിരിയുണ്ട്." ശ്രീ പൊട്ടിചിരിച്ചു, ചമ്മിയ മുഖത്തോടെ ഞാനും.. അവൻ ഈന്തപഴം ഒറ്റയിരിപ്പിനു അത്രയും കഴിച്ചു.
"താൻ വാ .. ഞാൻ ചായയുണ്ടാക്കാൻ പഠിപ്പിക്കാം.. " ഞങ്ങൾ അടുക്കളയിലേക്ക്
പോയി. ഓ .. ഇദ്ദേഹം ഇപ്പോൾ മലമറിക്കും. ഇതുവരെ അടുക്കളയിൽ കയറിയിട്ടില്ലാത്ത ആളാ
.. " ഞാൻ പിറുപിറുത്തു .. എന്നാൽ സംഭവിച്ചതു വിപരീതമായിരുന്നു. ശ്രീ ഒന്നേകാൽ
ഗ്ലാസ് വെള്ളം തിളപ്പിച്ചു. അതിൽ രണ്ടു ടീ സ്പൂണ് തേയിലയിട്ടു വറ്റിച്ചു ഒരു
ഗ്ലാസ് ആക്കി. ഒരു ഗ്ലാസ് തിളച്ച പാലിൽ ആ തേയിലവെള്ളം അരിച്ചൊഴിച്ചു. രണ്ടു സ്പൂണ്
പഞ്ചസാരയുമിട്ട് ഉയർത്തിയൊഴിച്ചു പതച്ചു ഗ്ലാസിൽ ഒഴിച്ചപ്പോൾ എന്റെ ജീവിതത്തിൽ ഞാൻ
കുടിച്ചിട്ടില്ലാത്ത ഒന്നാന്തരം ചായ ! അതും രണ്ടു ഗ്ലാസിൽ മുക്കാൽ വീതമുണ്ട്. ഞാൻ
വിശ്വസിക്കാനാകാത്ത പോലെ ശ്രീയെ നോക്കി. "ചേട്ടനു സ്വന്തമായി ചായക്കടയുണ്ടോ? "എന്റെ ചോദ്യം ശ്രീയെ ചൊടിപ്പിച്ചു. " എടാ കൊച്ചു ടോമി .. ഒരു
ചായയുണ്ടാക്കാൻ സ്വന്തമായി ചായക്കടയൊന്നും വേണ്ട കേട്ടോ .. കുറച്ചു പൊതുജ്ഞാനം
മതി. നമ്മുടെ ഹോട്ടൽ പാരിജാതത്തിലെ കുട്ടാപ്പി ചേട്ടൻ ചായയടിക്കുന്നതു താൻ
കണ്ടിട്ടില്ലേ .. ? " ഞാൻ തല കുനിച്ചു.ശ്രീക്കു
ചായ ചെറിയ ഗ്ലാസ്സിൽ മുക്കാലേ പാടുള്ളൂ. അതാണ് കണക്കെന്നാണ് അവൻ പറയുന്നത്.അന്ന്
ശ്രീയുടെ വീട്ടിൽ വച്ചു അമ്മ അവനു മാത്രം ചായ കുറച്ചാണ് കൊടുത്തത്.ഒരു വലിയ ഗ്ലാസ്
നിറയെ ചായ കുടിക്കുന്നവർക്ക് വട്ടാണെന്നാ അവന്റെ പക്ഷം ! എന്തായാലും ശ്രീയുടെ
കൈപുണ്യം ഞാൻ ആ ചായയിൽ നിന്നും മനസ്സിലാക്കി. നാളെ ശ്രീയൊരു ഡോക്ടർ ആയാൽ
ചികിത്സിക്കുന്ന രോഗികൾക്ക് ഉറപ്പായും വ്യാധി ശമനം ഉണ്ടാകുമെന്ന് ഞാൻ മനസ്സിൽ
കുറിച്ചിട്ടു.. "അങ്കിളിന് ജോലിക്ക് പോകണ്ടേ.. വണ്ടി കൊടുക്കണ്ടേ .."
ഞാൻ ചോദിച്ചു. " ഓ.. വേണ്ട. ഇന്ന് പുതുവത്സരമല്ലേ . അങ്കിളിന് അവധിയാ. അതു
പറഞ്ഞതും ശ്രീയുടെ ഫോണിൽ അവന്റെ ആന്റിയും, എന്റെ ഫോണിൽ മമ്മയും വിളിച്ചു. ആശംസകൾ അറിയിക്കാനാണ് അവർ വിളിച്ചത്. ഞങ്ങൾ
എല്ലാവരെയും മാറിമാറി വിളിച്ചു 'ഹാപ്പി ന്യൂ ഇയർ 2003' പറഞ്ഞു. കുളിച്ചു
റെഡിയായി എൻട്രൻസ് ക്ലാസ്സിനു പോയി ചേർന്നിട്ട് ആന്റിയുടെ വീട്ടിൽ കയറി അവിടുന്ന്
ചെറിയൊരു സദ്യയൊക്കെ ഉണ്ടിട്ടു പോരാമെന്നു ശ്രീ പറഞ്ഞു.. ശരിയാ.. ന്യൂ ഇയർ
ആയതുകൊണ്ട് പപ്പാ വിളിക്കും. ക്ലാസ്സിൽ ചേരാനെന്നും പറഞ്ഞല്ലേ അപ്പാപ്പനു
സുഖമില്ലാതിരുന്നിട്ടു പോലും, നേരത്തെയിങ്ങോട്ട് പോന്നത്. ബന്ധം തുടക്കമായതേയുള്ളൂ. ഇപ്പോഴേ ഒരു സംശയത്തിനു
വഴിവച്ചുകൂടാ.. ഞങ്ങൾ പട്ടണത്തിലേക്കു യാത്ര തിരിച്ചു. ശ്രീയുമായുള്ള
യാത്രകളെല്ലാം തന്നെ എനിക്ക് സന്തോഷമാണ്. ഇടക്കിടക്കു ഞാനാ തലയിൽ ഉമ്മ കൊടുക്കും.
ആ തോളിൽ തല ചായ്ക്കും. കണ്ണടക്കും! ശ്രീയെന്നെ പട്ടണത്തിൽ അവൻ പഠിക്കുന്ന
ട്യൂട്ടോറിയൽ കോളേജിൽ കൊണ്ടുപോയി എൻട്രൻസ് കോച്ചിംഗ് ക്ലാസ്സിൽ ചേർത്തു. ശ്രീയെ
കണ്ടതും സാറുമാർക്കു പോലും നല്ല ബഹുമാനം.!. അത് ശ്രീ നന്നായി പഠിക്കുന്നതു
കൊണ്ടാണെന്നു എനിക്കു മനസ്സിലായി. പക്ഷെ ശ്രീയുടെ ബാച്ച് അല്ല ഞാൻ. എനിക്കെന്നും
പോകാൻ കഴിയില്ലല്ലോ.. പ്ലസ് ടു വിന്റെ മറ്റു ട്യൂഷൻ ഉണ്ട്. ഒരാഴ്ചയിൽ മൂന്നു
ദിവസമേ എനിക്കു ക്ലാസ് ഉള്ളൂ. ശ്രീ എല്ലാം ഉത്തരവാദിത്വത്തോടെ പറഞ്ഞേല്പ്പിച്ചു.
പിന്നെ ഞങ്ങൾ കടയിൽ കയറി ഓരോ ഓറഞ്ച് ജ്യൂസ് കുടിച്ചു. മമ്മയെ വിളിച്ചു ക്ലാസിനു
ചേർന്ന വിവരവും, അടച്ച ഫീസിന്റെ തുകയും പറഞ്ഞു.
അപ്പാപ്പനോടും,ടെസ്സി ആന്റിയോടും 'ന്യൂ ഇയർ ആശംസകൾ' പറഞ്ഞു..
അവിടെയെല്ലാവരും ചിക്കൻ ബിരിയാണി ഉണ്ടാക്കാനുള്ള തിരക്കാണ്, ഞങ്ങൾ നേരെ ശ്രീയുടെ ആന്റിയുടെ ഫ്ലാറ്റിലേക്ക് പോയി. ഇന്നു വൈകിട്ട് ശ്രീയുടെ
സുഹൃത്തുക്കൾ 'ന്യൂ ഇയർ' അടിച്ചുപൊളിക്കാൻ വിളിച്ചിട്ടുണ്ടെന്നും, അങ്ങോട്ടു പോകണമെന്നും അവൻ പറഞ്ഞു. എനിക്കതു സ്വീകാര്യമായിരുന്നില്ല. അത്രയും
നേരം ശ്രീയുടെ സാമീപ്യം നഷ്ടപ്പെടുത്താൻ ഞാൻ ഒരുക്കമായിരുന്നില്ല. 'പറുദീസ'യിൽ ആരുമില്ലാത്ത സ്ഥിതിക്ക് എന്തുകൊണ്ട്
കൂട്ടുകാരെയെല്ലാം അവിടെ വിളിച്ചുകൂടാ എന്നു ഞാൻ ചോദിച്ചപ്പോൾ. 'ബിയർ, വൈൻ, വോഡ്ക എല്ലാം കാണും, അതു മോശമല്ലേ മമ്മ
എന്തു കരുതും' എന്നാണു ശ്രീ പറഞ്ഞത്. 'മമ്മയോട് ഞാൻ പറഞ്ഞോളാം, കള്ളുള്ള വിവരം ഒളിക്കാം' എന്നു ഞാൻ പറഞ്ഞു. അന്നു ക്രിക്കറ്റ് കളിക്കാൻ വന്ന ചെക്കന്മാർ ആയിരിക്കും.
ശ്രീയെ വിട്ടാൽ പിന്നെ കിട്ടില്ല. വൈൻ ഒഴികെ മറ്റൊന്നും ഞാൻ തൊടില്ല. എന്തായാലും
ചങ്ങാതിമാരുടെ തീരുമാനം പാർട്ടിക്കു മാനാഞ്ചിറ മൈതാനത്തു പോകാനായിരുന്നു.ആരുടെ
വീടുകളിലും ഇത്തരം പാർട്ടികൾ അനുവദനീയമല്ല. ശ്രീ എന്റെ വീട്ടിൽ വച്ചു നടത്താമെന്നു
പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. അന്നു ഉച്ചസദ്യയുണ്ണാൻ ശ്രീയുടെ അങ്കിളിന്റെ
കൂടെ ജോലി നോക്കുന്ന രണ്ടു സുഹൃത്തുക്കളുൾപ്പെടെ ഞങ്ങൾ ആറുപേർ ഉണ്ടായിരുന്നു.
കറികൾ അത്ര പോരായിരുന്നു. അന്ന് ശ്രീയുടെ വീട്ടിൽ നിന്നും കഴിച്ച സദ്യയുടെ
വെട്ടത്തു വരില്ല. ഭക്ഷണം കഴിച്ചു കുറച്ചു വിശ്രമിച്ചു. പാർട്ടിക്കുള്ള തോരണങ്ങൾ, മറ്റു സാധനങ്ങൾ എല്ലാം സംഘപ്പിക്കണം. ആന്റിയോടും, അങ്കിളിനോടും വിവരങ്ങൾ പറഞ്ഞ് ഞങ്ങൾ നാലു മണിക്ക് അവിടെ നിന്നിറങ്ങി..
ടോമികുട്ടൻ ഒരു രൂപ പോലും ഇക്കാര്യത്തിനു വേണ്ടി ചെലവാക്കാൻ പാടില്ലെന്നും , അത് അവരെല്ലാവരും കൂടി ഭാഗിച്ചാണ് കാശിടുന്നതെന്നും അവൻ എന്നെ ഓർമ്മിപ്പിച്ചു.
കേക്ക്, ചോക്ലേറ്റ്സ്, കുറെ തോരണങ്ങൾ എല്ലാം ഞങ്ങൾ തിരഞ്ഞെടുത്തു. എല്ലാത്തിനും ശ്രീയെ ഞാൻ സഹായിച്ചു.
ബാക്കി കഴിക്കാനുള്ളതും, കുടിക്കാനുള്ളതും
അവന്മാർ കൊണ്ടുവരുമെന്നു ശ്രീ പറഞ്ഞു. രാവിലെ ഇറങ്ങുന്നതിനു മുമ്പ് മോളിയാന്റിയെ
വിളിച്ചു വീടിന്റെ താക്കോൽ കൊടുത്തിട്ടാണ് ഞാൻ പോന്നത്. ഇപ്പോൾ എല്ലായിടവും തൂത്തു,തുടച്ചു വൃത്തിയാക്കി കാണും. മമ്മയുടെ പൂന്തോട്ട൦ ദിവസേന വന്നു
നനക്കാത്തത്തിനു ഞാൻ വഴക്കും പറഞ്ഞു. അവർക്കു ജോലി ചെയ്യാൻ നല്ല മടിയാണ്.
ഇടയ്ക്കിടെ കാശു കടം വേണം. എന്തായാലും ഞങ്ങൾ വീട്ടിലേക്കു ചെല്ലുമ്പോൾ അതൊരു
സ്വർഗ്ഗമായിരുന്നു. ഞാൻ കഴുകിയിട്ട ബെഡ്ഷീറ്റുകൾ എല്ലാം മടക്കി അലമാരിയിലാക്കി.
മമ്മ നാളെ വരുമ്പോൾ ഒന്നും കാണാൻ പാടില്ല. "ഒരാളിന്റെ ആദ്യരാത്രിയിൽ പോലും
ഇത്രയും ഷീറ്റുകൾ മാറില്ല." ഞാൻ ശ്രീയോട് പറഞ്ഞു. ശ്രീയും , ഞാനും ഹാൾ നന്നായി അലങ്കരിച്ചു. ഡി.വി.ഡി എടുത്തു ഹാളിൽ വച്ചു. അവർ ഏഴു
മണിക്ക് എത്തും. ഞങ്ങൾ കാത്തിരുന്നു.. പക്ഷെ അപ്രതീക്ഷിതമായി അന്നവിടെ നടന്ന
നാടകീയരംഗങ്ങൾ ഓർക്കുമ്പോൾ ഇന്നും മനസ്സിൽ ഭീതി തോന്നും..
No comments:
Post a Comment