എന്റെ പ്രണയം (ഭാഗം 1- 5)
ഡിസംബറിലെ ഒരു ബുധനാഴ്ച! വെളുപ്പാൻകാലത്ത് കോടമഞ്ഞിന്റെ അവ്യക്തതയിലായിരുന്നു ഞാനവനെ ആദ്യമായി കണ്ടത്. ജോഗ്ഗിങ്ങിനു പോയവഴിയിൽ കുളുർന്നു വേച്ചുവേച്ചു നടന്നുപോയ അവനെതിരെ ഞാനോടിവരികയായിരുന്നു . ഒരു ചെറുകിതപ്പോടെ നിന്ന എന്നോടവൻ പരുക്കൻ സ്വരത്തിൽ സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചു. സിഗരറ്റ് വലിക്കാത്ത എന്റെ കൈയ്യിൽ എവിടുന്നു തീപ്പെട്ടി ? തീപ്പെട്ടിയില്ല എന്നു കേട്ടപ്പോൾ അവൻ നടക്കാൻ തുടങ്ങി.കൂടെ ഞാനും ..അങ്ങോട്ടുമിങ്ങോട്ടും പേരുകൾ തിരക്കി ഞങ്ങൾ പരിചയപ്പെട്ടു. 'ശ്രീഹരി ' എന്നായിരുന്നു അവന്റെ പേര്. ഓട്ടം നിർത്തി തിരികെ അവനോടൊപ്പം ഞാൻ ഓടിക്കൊണ്ടു തന്നെ വിവരങ്ങൾ തിരക്കി ..എല്ലാ ചോദ്യങ്ങൾക്കും താല്പര്യം ഇല്ലാത്തതുപോലെ ഒറ്റവാക്കിലൊരു ഉത്തരം പറഞ്ഞൊഴിഞ്ഞു ഒന്നുമറിയാത്തതുപൊലെ അവൻ മുന്നോട്ടു നടന്നു.. ആകെയൊരു ഉത്സുകത ഞാനവനിൽ കണ്ടു. ആ സംസാരത്തിലും, പെരുമാറ്റത്തിലും എന്തോ ഒരാകർഷണീയത ഞാൻ തിരിച്ചറിഞ്ഞു. അവനിലൊരു വ്യക്തിത്വമുണ്ടെന്നു ഒറ്റനോട്ടത്തിൽ തന്നെ ഞാൻ മനസ്സിലാക്കി. .സംസാരിച്ചു നടക്കുന്നതിനിടക്ക് ഞങ്ങളുടെ തോളുകൾ തമ്മിൽ പരസ്പരം ഉരസുന്നുണ്ടായിരുന്നു..
എന്റെ പ്രണയം................. (ഭാഗം 2 )
പിന്നെ കുറെ ദൂരം ഒന്നുമൊന്നും പറയാതെ, ഒന്നുമൊന്നും മിണ്ടാതെ ഞങ്ങൾ നടന്നു. കിതപ്പൊന്നു മാറിയപ്പോൾ അവൻ വീണ്ടും ഓടാൻ തുടങ്ങി. പിടിതരാത്തൊരു പ്രകൃതം! ചോദിക്കുന്നതിനു കൃത്യമായ മറുപടി. മറുചോദ്യങ്ങളുമില്ല. അങ്ങിനെ ചെറുവഴികൾ താണ്ടി ഞങ്ങൾ പൊതുറോഡിലെത്തി. ഭാഗ്യം !പോകാൻനേരം 'നാളെ കാണാം 'എന്നൊരു വാക്കു മൊഴിഞ്ഞു. പതിവുകർമ്മങ്ങളിൽ മുഴുകി അന്നത്തെ ദിനം വിടപറഞ്ഞു. അടുത്ത ദിവസം അലാറം വയ്ക്കാൻ മറന്നുപോയി. എന്നിട്ടും ആരോ വിളിച്ചുണർത്തിയതുപോലെ ഉണർന്നു. കൂരിരുട്ടത്തു തപ്പിതടഞ്ഞു എണീറ്റു. പതിവു തെറ്റി ഉടനെ പല്ലു തേയ്ച്ചു. ഒന്നുഷാറായി.നല്ല വേഷം ധരിച്ചു പുറത്തേക്കിറങ്ങി. ശരീരം കോച്ചുന്ന തണുപ്പ്! അതു വകവയ്ക്കാതെ മറ്റൊരു വഴിയിൽ കൂടി ഞാൻ ഓടാൻ തുടങ്ങി. അവനെ പിന്തുടരുകയായിരുന്നു ലക്ഷ്യം! കുറെ ചെന്നപ്പോൾ പലരെയും കണ്ടു. എല്ലാം അപരിചിതർ!നിരാശപ്പെട്ടില്ല. വീണ്ടും കുതിച്ചു. അതാ എന്റെ പുറകിൽ ഒരു വിളി..ഹേയ് '. ഞാൻ അക്ഷമനായി തിരിഞ്ഞുനോക്കി. അവൻ തന്നെ ..!ഞങ്ങൾ ഒരുമിച്ചു നടക്കാൻ തുടങ്ങി. 'കാണാൻ,കൂടെ നടക്കാൻ ഒരു രസം.. മനസ്സിലെ ഒരേകാന്തത ഒഴിഞ്ഞതുപോലെ ..ഏതാണ്ടു സമപ്രായക്കാരനായ അവനിൽ ഒരു ആണത്തം ഞാൻ കണ്ടു."എന്നും വരാറുണ്ടോ?" അവൻ തിരക്കി. "ഞായറൊഴികെ..അന്നു പള്ളിയിൽ പോകണം " ഒരു ജാള്യതയോടെ ഞാൻ പറഞ്ഞു . 'എനിക്ക് അമ്പലത്തിൽ പോകണ്ട "അവന്റെ തമാശ കലർന്ന മറുപടി ...ഞാൻ ചിരിച്ചു ..കൂടെ അവനും.. .
എന്റെ പ്രണയം:...(ഭാഗം .3 )
അന്നു വീട്ടിൽ ചെന്നിട്ടും സ്കൂളിൽ പോകാനൊരു മടി. പ്ലസ് ടു ആണ്. പഠിക്കാൻ ധാരാളമുണ്ട്. കുളിക്കുമ്പോൾ അവന്റെ മുഖം മനസ്സിൽ കയറിവന്നു. ഞാനറിയാതെ ഏതോ ഒരു സന്തോഷം എന്റെ മനസ്സിനെ മദിക്കാൻ തുടങ്ങി. എന്തോ ഒരു പ്രത്യേക സുഖം. വളരെ പെട്ടെന്നു ഇരുൾ പരക്കാൻ പ്രാർത്ഥിച്ച ദിവസമായിരുന്നു അത്. പിറ്റേന്നാൾ നേരം വെളുക്കാനുള്ള വെപ്രാളം. അതുകൊണ്ടു നേരത്തെതന്നെ ഉറങ്ങി. അലാറം ഉണർത്തിയ നിമിഷം എണീറ്റു. നിത്യകർമ്മങ്ങൾ കഴിഞ്ഞു ഒരോട്ടമായിരുന്നു. തണുപ്പിലും എന്നെ വിയർക്കാൻ തുടങ്ങി. കുറെ ദൂരം പിന്നിട്ടിട്ടും അവനെ കാണാൻ കഴിഞ്ഞില്ല. തിരികെ ഓടിനോക്കി. കണ്ടില്ല ആകെ ഒരു വിമ്മിഷ്ടമായി. നിരാശയോടെ വീടെത്തി. "എന്താ മോനെ ഒരു മൂഡ് ഔട്ട് " മമ്മ തിരക്കി. "ഒന്നുമില്ല" നുണ പറഞ്ഞു. പപ്പ വിദേശത്താണ്. അതിന്റെ സ്വാതന്ത്ര്യം എനിക്കു വേണ്ടുവോളമുണ്ടായിരുന്നു. എന്തേ കൂടെ പഠിക്കുന്ന മാദകറാണിമാരോടു പോലും തോന്നാത്ത ഒരു പ്രത്യേകത ആ പയ്യനോട്.? വേണ്ടിയിരുന്നില്ല എന്നു തോന്നി. പകൽ ഒരുവിധം തള്ളിനീക്കി. രാത്രി പുതിയ ചില തീരുമാനങ്ങളുമായാണ് ഉറങ്ങാൻ കിടന്നത്. 'ജോഗ്ഗിംഗ് നിർത്തുക.നാളെ മുതൽ ജിമ്മിൽ പോകുക.' .അവനുമായി ഇനിയൊരു കൂടികാഴ്ച വേണ്ട. ഇതൊന്നും ശരിയല്ല. പഠിത്തത്തെ വല്ലാതെ ബാധിക്കും. മുളയിലെ നുള്ളാനെളുപ്പമാണ് എന്നു കേട്ടിട്ടുണ്ട്. പ്രാർത്ഥന കഴിഞ്ഞു ഈശോയോട് മാപ്പിരന്നു മയക്കത്തിലാണ്ടു. ഒരു ഉന്മേഷവും ഇല്ലാതെയാണ് രാവിലെ ഉണർന്നെണീറ്റത്. മമ്മയോട് ജിമ്മിൽ മെമ്പർഷിപ്പിനു കാശു വാങ്ങി നേരെ ജിമ്മിലേക്ക്.പതിനഞ്ചു മിനിട്ടോളം നടന്നാലേ ജിമ്മിലെത്തൂ.. അവന്റെ മുഖം, ആ സ്വരം മനസ്സിനെ വല്ലാതെ ശല്യപ്പെടുത്താൻ തുടങ്ങി. എന്തോ ഒരു നഷ്ടബോധം! ജിമ്മിലെത്തി മെമ്പർഷിപ്പ് എടുത്തു. അകത്ത് എനിക്കായ് വലിയൊരു അത്ഭുതം ഈശോ കരുതിയിരുന്നതറിയാതെ ഞാൻ അകത്തേക്കു ചെന്നു.ഞാൻ കണ്ട കാഴ്ച ഒരു ഞെട്ടലായ് എന്റെ നാഡീഞരമ്പുകളെ ത്രസിപ്പിച്ചു ....
എന്റെ പ്രണയം:(ഭാഗം.4:)
ശ്രീഹരിയെന്റെ മുന്നിൽ! സമചിത്തത വീണ്ടെടുത്തു അകത്തേക്കു കടന്നു. ഒരു കള്ളച്ചിരിയോടെ "ഇവിടെ വരാറുണ്ടോ.?ഞാനിന്നാദ്യാ"..എന്നൊരു സങ്കോചവും കൂടാതെ അവൻ പറയുകയും, വ്യയാമത്തിൽ മുഴുകുകയും ചെയ്തു. ഒന്നും മനസ്സിലാകാത്ത ഒരു കൊച്ചു കുട്ടിയെപോലെ ഞാനും വ്യായാമംആരംഭിച്ചു. സമയം തീരാറാകുന്നതു വരെ ഞങ്ങൾ പരസ്പരമൊന്നും സംസാരിച്ചില്ല. ഒരു പക്ഷെ മാസ്റ്റർ കൂടെയുള്ളതുകൊണ്ടാകാം. വ്യായാമം മതിയാക്കി അവൻ പുറത്തേക്കു പോയതും ധൃതി ഭാവിച്ചു ഞാനും മാസ്റ്ററോടു യാത്ര പറഞ്ഞിറങ്ങി. ശ്രീയുടെ പുറകിലോടി കൂടെയെത്തി. "എന്താ ഇന്നലെ ജോഗ്ഗിങ്ങിനു വരാഞ്ഞെ?".. ഒരു വിമുഖതയോടെ ഞാൻ തിരക്കി. അവിശ്വസനീയമായ മറുപടിയായിരുന്നു. "ഞാൻ വന്നിരുന്നു. തന്നെ കുറെ തിരഞ്ഞു. കണ്ടില്ല. പിന്നെ ഫ്ലാറ്റിൽ പോയിട്ടും ആകെയൊരു മൂഡ്ഔട്ട് ആയിരുന്നു. അതു ശരിയല്ല എന്നു തോന്നി. അതുകൊണ്ടാണ് ജോഗ്ഗിംഗ് നിർത്തി ഇന്നു ജിമ്മിൽ ചേർന്നത്. ഇവിടെ വന്നപ്പോഴും തന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. അപ്പോൾ താനിതാ കണ്മുമ്പിൽ. ." അവന്റെ വാക്കുകൾ എന്നെ വീണ്ടും ഞെട്ടിച്ചു. ഇതേ വികാരം തന്നെയല്ലേ എന്റെ മനസ്സിലുമുണ്ടായിരുന്നത്. ഇതേ കാരണം കൊണ്ടല്ലേ ഞാനും ജോഗ്ഗിംഗ് നിർത്തിയത്. ഒരു അത്ഭുതം പോലെ വീണ്ടുമൊരു കണ്ടുമുട്ടൽ! ഇതു ദൈവവിധിയാണ് എന്നുള്ള നിഗമനത്തിൽ ഞാനെത്തി. ഞങ്ങൾ കൂടുതൽ വിവരങ്ങൾ പരസ്പരം തിരക്കിയറിഞ്ഞു. ഫോണ് നമ്പർ കൈമാറി. നാളെ കാണാമെന്ന ഉറപ്പിന്മേൽ ഞങ്ങൾ പിരിഞ്ഞു. മനസ്സിൽ ചെറിയൊരു സമാധാനവും അതോടൊപ്പം സന്തോഷവുമായാണ് ഞാൻ വീട്ടിലെത്തിയത്. "എന്താ ചെക്കനൊരിളക്കം?" മമ്മ ചോദിച്ചു. മമ്മക്കൊരു ഉമ്മ കൊടുത്തു സന്തോഷിപ്പിച്ചു സ്കൂളിൽ പോകാൻ റെഡിയായി ... വീണ്ടും മനസ്സിലൊരിളക്കം തുടങ്ങിയോ..?ഒരു സംശയം .?!.
എന്റെ പ്രണയം..............(.ഭാഗം.5 )
സ്കൂളിലെത്തി ഒരുഴപ്പൻ മട്ടിൽ ക്ലാസുകളിൽ പങ്കെടുത്തു. അടുത്ത ദിവസം ജിമ്മിൽ പോകുന്നതും, ശ്രീയെ കാണുന്നതും മനസ്സിലോർത്തു. പലതും ചോദിച്ചറിയണമെന്നു മനസ്സിലുറപ്പിച്ചു. അന്നന്നുള്ള കാര്യങ്ങൾ ഡയറിയിൽ കുറിക്കാൻ എനിക്കിഷ്ടമായിരുന്നു. ഉണർന്നെണീറ്റതു മുതൽ ഉറങ്ങുന്നതുവരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വിടാതെ കുറിച്ചിടും. ഓർക്കാനിഷ്ടമുള്ളതും,മറക്കാൻ ആഗ്രഹിക്കുന്നതുമായ ഒരുപാടു കാര്യങ്ങൾ അതിലുൾപ്പെടും. പിറ്റെന്നാൾ ജിമ്മിലേക്കു പോയപ്പോൾ ശ്രീ വ്യായാമം തുടങ്ങിക്കഴിഞ്ഞിരുന്നു. ഏതു തരം ഇഷ്ടമാണ് അവനെന്നോടുള്ളത് എന്നറിയാൻ എനിക്ക് ആകാംഷയായിരുന്നു. പുരുഷന്മാർ തമ്മിലുള്ള സ്നേഹം, ചങ്ങാത്തം, പ്രണയം ഇവയിലൊരു വേർതിരിവ്.. അതു ചോദിച്ചറിയുകയായിരുന്നു എന്റെ ലക്ഷ്യം. ഫോണ് നമ്പറുകൾ കൈമാറിയെങ്കിലും 'ഞാൻ പറയാതെ എന്നെ വിളിക്കരുത് 'എന്ന നിർദ്ദേശം നല്കിയതു കൊണ്ട് അവൻ എന്നെ വിളിച്ചിരുന്നില്ല, അതിനു കാരണവുമുണ്ട്. വീട്ടിൽ അപ്പാപ്പനുൾപ്പെടെ എല്ലാവർക്കുമായി ഒരൊറ്റ ലൈൻ ഫോണ് നമ്പർ മാത്രമേയുള്ളൂ. ഇന്നത്തെപ്പോലെ മൊബൈലിനു അത്ര പ്രചുരപ്രചാരമായിട്ടില്ല. ഞാൻ ദുരുപയോഗം ചെയ്താലോ എന്നു ഭയന്നാകണം പപ്പ അതിനു മുതിരാതിരുന്നത്. ആര്എന്തിനു വിളിച്ചു ?എന്നുള്ള ചോദ്യങ്ങൾ വരും. അതുകൊണ്ട് സാവധാനം ശ്രീയെ കുറിച്ച് പറഞ്ഞു പരിചയപ്പെടുത്തിയതിനു ശേഷം മതി ഫോണ് വിളിയും, സംസാരവുമെന്നു കരുതി. പതിവുപടികളെല്ലാം കഴിഞ്ഞു ഞങ്ങൾ ജിമ്മിൽ നിന്നും കുറച്ചു നേരത്തെയിറങ്ങി. അവന്റെ സാമീപ്യത്തിൽ എന്തു ചോദിക്കണം, എന്തു പറയണമെന്നറിയാതെ ഞാൻ വലഞ്ഞുപോയി. അത്ര ആകർഷണമായിരുന്നു ആ പെരുമാറ്റം! ജ്വലിക്കുന്ന കണ്ണുകൾ ! ..അതിനൊത്ത ഇടതൂർന്ന പുരികങ്ങൾ ..നീണ്ട വടിവൊത്ത നാസിക,തടിച്ചു ചുവന്ന അധരങ്ങൾ, വെണ്മയാർന്ന ഭംഗിയുള്ള ദന്തങ്ങൾ .. എന്താ ഒരു ചിരി, പരുക്കൻ സ്വരത്തിൽ മിതമായ സംസാരം.. ചെറിയ രീതിയിൽ താടിയും, നീട്ടിവളർത്തിയ തലമുടിയും, ദേഹം നിറയെ രോമവും. .ആകെയൊരു ചുറുചുറുക്കുള്ള രൂപഭാവം.. അതാകാം ആദ്യസമാഗമത്തിൽ തന്നെ എനിക്കിഷ്ടമായതും ... കുറച്ചു ദൂരം പലതും സംസാരിച്ചു ഞങ്ങൾ നടന്നു. ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ ചോദിച്ചു. "ശ്രീക്ക് എന്നോട് ഏതു തരത്തിലുള്ള ഇഷ്ടമാണുള്ളത്?".. കുറച്ചു നേരം മൗനം പാലിച്ച അവൻ എന്നോടു പറഞ്ഞ മറുപടി കേട്ടു ഞാൻ തകർന്നുപോയി..
"എന്റെ പ്രണയം" എന്ന പേരില് facebook ഇല് Thomas Mathew (ടോമി) എഴുതിയ അനശ്വര ഗേ പ്രണയകാവ്യം... ഇത് ഒരു കഥയല്ല.... സത്യമുള്ള ജീവിതമാണ്... ടോമിയുടെയും ശ്രീഹരിയുടെയും... ടോമിയുടെ അനുവാദത്തോടു കൂടെ ഈ ബ്ലോഗില് പ്രസിദ്ധീകരിക്കുന്നു.....
Thursday, 28 May 2015
എന്റെ പ്രണയം (ഭാഗം.6-10 )
പലപ്പോഴും മറ്റുള്ളവരെ കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങൾ പിഴച്ചുപോകും. ഇക്കാര്യത്തിൽ എനിക്കതാണ് സംഭവിച്ചത്. എന്റെ ഊഹോപോഹങ്ങൾ വെറുതെയായോ?. 'ഒരു സുഹൃത്ത്' എന്നെങ്കിലും പറയുമെന്നാണ് ഞാൻ കരുതിയത്. അല്ലെങ്കിൽ ആശിച്ചത്. പക്ഷെ 'ആരോ ഒരാൾ' എന്ന ശ്രീയുടെ മറുപടി എന്റെ പ്രതീക്ഷകളെ വല്ലാതെയുലച്ചുകളഞ്ഞു. ഒന്നു പതറിയെങ്കിലും സ്വയം സമചിത്തത വീണ്ടെടുത്ത് ഞാൻ വിഷയം മാറ്റി പരസ്പരബന്ധമില്ലാത്ത മറ്റെന്തൊക്കെയോ സംസാരിച്ചു. തിയേറ്ററുകളിലോടുന്ന സിനിമകളെ പറ്റിയും പ്രതിപാദനം നടന്നു. പുറമേ എന്തൊക്കെയോ സംസാരിച്ചുവെങ്കിലും ഉള്ളിലെന്തോ ഒരു അമർഷം അല്ലെങ്കിൽ നിരാശയെന്നെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. എന്റെ മനസ്സിൽ പൊട്ടിമുളച്ച 'പ്രണയം' വെറുതെയായല്ലോ എന്ന ചിന്തയോടെ നടക്കുമ്പോൾ അവനെന്നെ അവന്റെ ഫ്ലാറ്റിലേക്കു പ്രാതലിനു ക്ഷണിച്ചു. അവനെ കുറിച്ചു അവൻ സ്വയം വിവരിച്ചു. പെരുമ്പാവൂരിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചത്. ഉന്നതപഠനത്തിന്റെ പരിശീലനത്തിനായാണ് കോഴിക്കോടു വന്നത്. ഒരു ഫ്ലാറ്റിൽ അകന്ന ഒരു ബന്ധുവിനോടൊപ്പമാണ് താമസം. ദൈവഭക്തനാണ്. എന്റെ രണ്ടു വയസ്സിനു മൂപ്പുണ്ട്. സ്വന്തമായി ഒരു നോകിയ മൊബൈലുണ്ട്. പുതിയ താമസക്കാരനായതു കൊണ്ടു വലിയ സുഹൃത്തുക്കളൊ, പരിചയക്കാരോ ഇല്ല. എന്റെ വീട്ടിൽ നിന്നും ജിമ്മിലേക്കുള്ള അതേ ദൂരമേയുള്ളൂ ജിമ്മിൽ നിന്നും അവന്റെ ഫ്ലാറ്റിലേക്ക് . പക്ഷെ രണ്ടും രണ്ടു ദിക്കിലാണെന്നു മാത്രം. എല്ലാം കേട്ടുകഴിഞ്ഞു നിസംഗതാ മനോഭാവത്തോടുകൂടി ഞാൻ നിന്നു. ക്ഷണം സ്വീകരിക്കൽ ഇനിയൊരിക്കലാകാമെന്ന വാഗ്ദാനത്തോടെ ഞാൻ യാത്ര പറഞ്ഞു പിരിഞ്ഞു. മൂടിക്കെട്ടിയ കാർമേഘം പോലെയായിരുന്നു എന്റെ മനസ്സ്. ഇനി ജിമ്മിലേക്കു പോകണോ..വേണ്ടയോ എന്ന സംശയത്തോടെ അന്നത്തെ ആ ദിവസവും വിടപറഞ്ഞു.
എന്റെ പ്രണയം.................(ഭാഗം .7 )
അന്ന് രാത്രി ഭക്ഷണം കഴിച്ചെന്നു വരുത്തി നേരത്തെ ഉറങ്ങാൻ കിടന്നു. കുറെ ബാലിശമായ ചിന്തകൾ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ബെഡ്ഡിലൊന്നു കമിഴ്ന്നുകിടന്നാൽ സുഖം തോന്നുന്ന പ്രായം.! ഇഷ്ടമുള്ള ഒരാൾ അടുത്തുണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ! മനസ്സിലെ വിഷമങ്ങളും, വീർപ്പുമുട്ടലുകളും തുറന്നുപറയാനൊരാൾ! പത്താം വയസ്സുമുതൽ തുടങ്ങിയതാണ് ഒറ്റക്കുള്ള ആ കിടത്ത. പിന്നെ ഇടയ്ക്കു പനിയോ മറ്റസുഖങ്ങളൊ വന്നാൽ മമ്മ കൂടെ കിടക്കും. അതും ഒരു മണിക്കൂറോ മറ്റോ ! എന്റെ ചവിട്ടു സഹിക്കവയ്യാതെ ആ പാവം പാതിരാക്കു എണീറ്റോടും. ഒടുവിൽ രാവിലെ ജിമ്മിൽ പോകാതിരിക്കുന്നതു ശരിയല്ല എന്ന തീരുമാനത്തിലെത്തി. വരുന്നതു വരട്ടെ എന്നു കരുതി അതിരാവിലെ ഞാനുണർന്നു റെഡിയായി ജിമ്മിലേക്കു പോയി. മനോധൈര്യം ചോർന്ന ഒരു പടയാളിയെപോലെ സാവധാനം നടന്നു. തണുപ്പു കൂടുതലാണോ എന്നു തോന്നി. മനസ്സിനോട് സ്വയം സംസാരിച്ചു ആശ്വസിപ്പിച്ചു. ചെന്നയുടൻ മാസ്റ്റർ വിളിച്ചു. "ശ്രീയുമായെങ്ങിനെ ടോമിക്കു പരിചയം?". പെട്ടെന്നുള്ള ചോദ്യമായതിനാൽ ചെറിയൊരു വാക് തടസ്സമുണ്ടായി. "ജോഗ്ഗിങ്ങിനു പോകുമ്പോൾ കണ്ടുപരിചയമുണ്ട് സർ.. ". ഒരു വിധം പറഞ്ഞൊപ്പിച്ചു. എനിക്കവനോടുള്ള പെരുമാറ്റത്തിൽ മാസ്റ്ററിനു എന്തെങ്കിലും സംശയം തോന്നിക്കാണുമോ? ഏയ് ..വഴിയില്ല ,ആണും,ആണും തമ്മിൽ മിണ്ടുന്നതും,പറയുന്നതും സ്വാഭാവികമല്ലേ.. സ്വയം മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. നേരെ അകത്തേക്കു പോയി. ജിമ്മിൽ രണ്ടു ഭാഗമുണ്ട്. അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ജിമ്മാണ്. രണ്ടു മുറികളിലായാണ് യന്ത്രങ്ങൾ സജ്ജീകരണം ചെയ്തിരിക്കുന്നത്. കോഴിക്കോടു നഗരത്തിലെ പേരുകേട്ട ജിമ്മുകളിലൊന്നായിരുന്നു അത്. നിർഭാഗ്യവശാൽ, അന്ന് ശ്രീയില്ലാത്ത രണ്ടാമത്തെ മുറിയാണ് എനിക്കു കിട്ടിയത്. അവിടെ നിന്നും എത്തിനോക്കിയാൽ മാത്രമേ അപ്പുറത്തെ ആൾക്കാരെ കാണാൻ കഴിയൂ. നിറയെ മസിലു ചേട്ടന്മാരാണ്. എന്നെപ്പോലെ രണ്ടോ മൂന്നോ പേർ കാണും മൃദുമേനിയുമായി .. ഞാൻ വ്യായാമം തുടങ്ങി. ഒരു ഏകാഗ്രതയും കിട്ടുന്നില്ല. ഒരു നിവൃത്തിയില്ലാതെ ഞാൻ അപ്പുറത്തേക്ക് എത്തിവലിഞ്ഞു നോക്കി. അടിമുടി ത്രസിപ്പിക്കുന്ന മനോഹരമായൊരു കാഴ്ചയാണ് ഞാനവിടെ കണ്ടത്.......
എന്റെ പ്രണയം................(ഭാഗം :8 )
കിടന്നുകൊണ്ടു ഭാരമുള്ള യന്ത്രം മുകളിലേക്കും താഴേക്കും പായിക്കുന്ന ശ്രീയെയാണു ഞാൻ കണ്ടത്. കണ്ണടച്ചുകൊണ്ടാണ് പരിപാടി. എന്റെ കണ്ണുകൾ ആദ്യം പതിച്ചതു പുക്കിൾക്കൊടിക്കു താഴെയുള്ള മുഴപ്പിലാണ്. ഇറുകിപ്പിടിച്ച ട്രൗസറാണ് അവൻ ധരിച്ചിരിക്കുന്നത്. നിറഞ്ഞുനില്ക്കുന്ന അവന്റെ പൗരുഷം തെളിഞ്ഞുകാണാം. ഒന്നേ നോക്കിയുള്ളൂ .. അടിവയറിൽ നിന്നും ചെറിയൊരു തരിപ്പ് പടർന്നു മുകളിലേക്കു സാവധാനം കയറുന്നതുപോലെ.. പരിസരബോധം വീണ്ടെടുത്തു തല ഉള്ളിലേക്കു വലിച്ചു.. അടുത്തു നിന്ന വ്യക്തി, "എന്താ ഒരെത്തിനോട്ടം? ഇവിടെ പെണ്ണുങ്ങൾ വരാറില്ല." എന്നു താമാശരൂപേണ പറഞ്ഞു. ഒരു വിളറിയ ചിരി ചിരിച്ചു വ്യയാമം തുടർന്നു. പക്ഷെ ,മനസ്സിൽ ആ കാഴ്ച തങ്ങി നിന്നു. ചിന്തകൾ കാടുകയറാൻ തുടങ്ങി. എങ്ങിനെയാണ് ശ്രീയെ ഒന്നു വരുതിയിലാക്കുന്നത്?! പെണ്കുട്ടി ആയിരുന്നേൽ ഒരു കത്തെങ്കിലും കൊടുക്കാമായിരുന്നു. ഇതിപ്പോ അതിനും കഴിയില്ല. കുറെ കഴിഞ്ഞപ്പോൾ "വരുന്നില്ലേ " പുറകിൽ നിന്നൊരു പരുക്കൻ ശബ്ദം ! തിരിഞ്ഞു നോക്കുമ്പോൾ വിയർപ്പിൽ കുളിച്ചു നില്ക്കുന്ന ശ്രീ! അവന്റെ മുഖത്തേക്കു നോക്കിയപ്പോൾ എനിക്കൊരു നാണം പോലെ.ഒരു പക്ഷെ ,അപ്പോൾ അവന്റെ നഗ്നരൂപം ഞാൻ മനസ്സിൽ സങ്കല്പിച്ചിരിക്കണം. ഞാൻ പെട്ടെന്നു തന്നെ വ്യായാമം മതിയാക്കി അവനോടൊപ്പം പുറത്തേക്കു നടന്നു. "തൊണ്ട വരളുന്നു. നമുക്കു കുട്ടാപ്പി ചേട്ടന്റെ ചായക്കടയിൽ കയറി രണ്ടു ചായയടിച്ചാലോ..?" അവൻ ചോദിച്ചു ."ന്ഹും" ഞാനതുകേട്ടു മൂളി സമ്മതം പ്രകടിപ്പിച്ചു. അത്രയും നേരം അവന്റെ കൂടെയിരിക്കാമല്ലോ എന്നാണു ഞാൻ ചിന്തിച്ചത്. "കാശു ഞാൻ കൊടുക്കും." അവൻ കൂട്ടിച്ചേർത്തു. ഞാനതു കേട്ടു ചിരിച്ചു. അല്ലെങ്കിൽ തന്നെ ഞാൻ പേഴ്സ് എടുത്തിട്ടുണ്ടായിരുന്നില്ല. "എവിടാ ആ ചായക്കട ?" ഞാൻ തിരക്കി. കാരണം, ഞാൻ ജനിച്ചുവളർന്ന സ്ഥലമാണെങ്കിലും, പുറത്തെ ഭക്ഷണം കഴിക്കുന്നതിനോടു മമ്മക്കു താല്പര്യമുണ്ടായിരുന്നില്ല. പിന്നെ കൂടെ പഠിക്കുന്ന സുഹൃത്തുക്കളുമായി വല്ലപ്പോഴും പോകുന്ന കോളേജ് കാന്റീൻ അറിയാം. കുറച്ചു നടന്നപ്പോഴേക്കും ചെറിയ തട്ടുകട സ്റ്റൈലിൽ ഒരു ചായക്കട കണ്ടു. 'ഹോട്ടൽ പാരിജാതം' എന്ന അവിടെയവിടെ പെയിന്റ് ഇളകിയ ഒരു ബോർഡ് കാണാം. തല കുനിച്ചു ഞങ്ങൾ അകത്തേക്കു കയറി. ഏകദേശം ഒരറുപതു വയസ്സു തോന്നിക്കുന്ന ഒരമ്മാവൻ "എന്താ വേണ്ടത് ?" എന്നു ചോദിച്ചു. രണ്ടു ചായ.! "തനിക്കു കടുപ്പം എങ്ങിനെ ?" ശ്രീ തിരക്കി. "സാധാരണ".. ഞാൻ ഒറ്റ വാക്കിലൊതുക്കി.. .ഒന്ന് നോർമൽ..ഒന്നു സ്ട്രോങ്ങ് .." അവൻ വിളിച്ചുപറഞ്ഞു. അയാൾ അകത്തേക്കു പോയി. ഞങ്ങളെ കൂടാതെ രണ്ടോ മൂന്നോ ആണുങ്ങൾ ഇരിപ്പുണ്ട്. സാധാരണക്കാർ.. രാവിലെ കൂലിപ്പണിക്കു പോകുന്നവരാണെന്നു തോന്നി. കടയുടെ മുന്നിലുണ്ടായിരുന്ന കണ്ണാടിപ്പെട്ടിയിലെ പലഹാരങ്ങൾ എന്നെ നോക്കി പല്ലിളിച്ചു. എനിക്കു കൊതികൊണ്ടു വായിൽ വെള്ളമൂറി. എന്റെ കൈയ്യിൽ പൈസയില്ലാത്ത സ്ഥിതിക്കു മൗനം പാലിക്കുകയെ നിർവാഹമുള്ളൂ.. അപ്പോഴേക്കും ചൂടു ചായയെത്തി. ഒന്നിനു കടുംകളർ. അവൻ ചൂടുചായ മൊത്തികുടിക്കാൻ തുടങ്ങി. "താൻ സുന്ദരനാണ് ".. എന്റെ കണ്ണുകളിലേക്കു നോക്കി ശ്രീ പറഞ്ഞു. അതു കേട്ടപ്പോൾ ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും പെട്ടെന്നെനിക്ക് നാണം വന്നു. അറിയാതെ എന്റെ തല കുനിഞ്ഞു. ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു. "പലഹാരം കഴിക്കുന്നോ ? " നിസംഗതാഭാവത്തോടു കൂടി അവൻ തിരക്കി .. വേണ്ട എന്നർത്ഥത്തിൽ ഞാൻ തല കുലുക്കി.. ആ സ്നേഹം ഞാൻ തിരിച്ചറിഞ്ഞുതുടങ്ങുകയായിരുന്നു..
എന്റെ പ്രണയം ............(ഭാഗം .9)
അന്നു വിട പറഞ്ഞതിനു ശേഷം എന്റെ മനസ്സിൽ ചെറിയൊരു പ്രതീക്ഷ നാമ്പിട്ടു. അതിനു മതിയായ കാരണവുമുണ്ട്. ഒന്ന് ശ്രീ എന്റെ സൗന്ദര്യത്തെ വാഴ്ത്തിപ്പറഞ്ഞിരിക്കുന്നു. രണ്ട് തിരികെ ഞാൻ പോരുമ്പോൾ കുറച്ചു ദൂരം ശ്രീയെന്നെ പിന്തുടർന്നു. എന്തോ ഒരു പ്രത്യേകതാല്പര്യം എന്നോടുണ്ടായിട്ടല്ലേ കൂടെ വന്നത്. വീട്ടിലെത്തി ചുറുചുറുക്കോടെ സ്കൂളിൽ പോകാൻ തയ്യാറായി. പ്രാതൽ കഴിഞ്ഞു മമ്മ തുണികഴുകാൻ പോയ തക്കം നോക്കി ഫോണെടുത്ത് ശ്രീയെ വിളിച്ചു. ഉത്തരമില്ല. ഞാൻ വിളിക്കുമ്പോൾ അവൻ കുളിക്കുകയായിരുന്നു എന്നു അടുത്ത ദിവസം കണ്ടപ്പോൾ പറയുകയുണ്ടായി. ഭാഗ്യത്തിന് ഞാൻ വിലക്കിയിരുന്നതു കൊണ്ടു ശ്രീ ആ നമ്പറിലേക്കു തിരികെ വിളിച്ചില്ല. വൈകിട്ട് വന്നയുടൻ ശ്രീയുടെ ശബ്ദം കേൾക്കണമെന്നു തോന്നി. ഇടവും,വലവും മമ്മയും, അപ്പാപ്പനും, വീട്ടുജോലിക്കാരിയും. പിന്നെങ്ങിനെ വിളിക്കാൻ..? പഠിക്കാൻ ബുക്കെടുത്താൽ ശ്രീയുടെ രൂപം മനസ്സിൽ തെളിഞ്ഞുവരും. നോട്ട്ബുക്കിൽ 'ശ്രീഹരി' എന്നു കുറേയെഴുതി കീറിക്കളഞ്ഞു. ജിമ്മിൽ പോയിതുടങ്ങിയതു കൊണ്ട് പുഴുങ്ങിയ ഏത്തപ്പഴവും, നാടൻമുട്ടയും മമ്മ തീൻമേശയിൽ അടച്ചുവയ്ക്കും. രാവിലെ പോകുന്നതിനുമുമ്പേ കഴിച്ചിട്ടു പോകാൻ വേണ്ടിയാണത്. അതെടുത്തു എന്റെ മുറിയിൽ കൊണ്ടുവച്ചു. പിന്നെ ശ്രീയെ മനസ്സിലോർത്തു സുഖസുഷുപ്തിയിലാണ്ടു. ഉറക്കത്തിൽ കണ്ട സ്വപ്നങ്ങളിൽ മുഴുവൻ ശ്രീയായിരുന്നു. ഓർത്തെടുക്കാൻ കഴിയാത്ത അവ്യക്തത നിറഞ്ഞ സ്വപ്നങ്ങൾ!! അതിരാവിലെ ഉണർന്നു ജിമ്മിലേക്കു ഒരൊറ്റയോട്ടമായിരുന്നു. മമ്മ എനിക്കായി വച്ച പഴവും ,മുട്ടയും പൊതിഞ്ഞു കൈയ്യിലെടുത്തു. ശ്രീയെത്തും മുമ്പേ ജിമ്മിലെത്തുകയായിരുന്നു ലക്ഷ്യം! ജിമ്മിലെത്തി നിമിഷങ്ങൾ കഴിഞ്ഞതും ശ്രീയെത്തി. കടുംനീല ജിം സ്യൂട്സ് ആയിരുന്നു വേഷം. എത്ര ആകർഷകം എന്നു മനസ്സിൽ പറഞ്ഞു. കൈയ്യിലിരുന്ന പൊതി ഞാൻ ശ്രീക്കു കൊടുത്തു. "എന്തായിത് ?!" അവൻ ചോദിച്ചു. "പുഴുങ്ങിയ നാടൻമുട്ടയും,ഏത്തപ്പഴവും.." വിക്കി വിക്കി ഞാൻ പറഞ്ഞു.. അതിനുള്ള ശ്രീയുടെ മറുപടി എന്നെയേറെ വേദനിപ്പിച്ചുകളഞ്ഞു...
എന്റെ പ്രണയം ..............(ഭാഗം .10)
"എനിക്കിതൊന്നും ശീലമില്ല. രാവിലെ കുളിച്ചു കുറിതൊട്ടു പ്രാർത്ഥിച്ച ശേഷമേ ഞാനെന്തെങ്കിലും കഴിക്കൂ മാഷെ.. " എന്ന എടുത്തടിച്ചതു പോലെയുള്ള മറുപടിയാണ് ശ്രീയിൽ നിന്നും ലഭിച്ചത്. അപ്പോൾ തന്നെ ആ പൊതി അവൻ മാസ്റ്ററിനു സമ്മാനിച്ചു. "ടോമി,.. സാറിനായി കൊണ്ടുവന്നതാ.." .. അവൻ കൂട്ടിചേർത്തു. മനസ്സിലുള്ള വിഷമം പുറത്തുകാട്ടാതെ ഞാനകത്തേക്കു പോയി. എന്റെ മുഖത്തെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ മാസ്റ്ററിനു എന്തോ പന്തികേട് തോന്നിക്കാണണം. അദ്ദേഹം ആ പൊതി വാങ്ങി "നന്ദി " എന്നു മാത്രം പറഞ്ഞു. അന്നത്തെ പരിപാടികൾ കഴിഞ്ഞു. ശ്രീ തൊട്ടടുത്തായാതുകൊണ്ട് അവനെ വീക്ഷിക്കാൻ കഴിഞ്ഞില്ല. അടുത്ത മുറി മതിയായിരുന്നു എന്നു തോന്നി. വീണ്ടും അവന്റെ മുഴപ്പ് കാണാനുള്ള ത്വര മനസ്സിനെ ശല്യം ചെയ്തു. ഞാൻ ഒളിഞ്ഞുനോക്കി. കടുംനീല ട്രൗസർ ആയതുകൊണ്ട് ഒന്നും വ്യക്തമായിരുന്നില്ല. വ്യായാമ മുറകളെല്ലാം കഴിഞ്ഞു വിയർപ്പു തുടച്ചു പുറത്തേക്കിറങ്ങുമ്പോൾ ശ്രീ എന്നെ പിന്തുടർന്നു. ഞങ്ങൾ മാസ്റ്ററിനോട് വിട പറഞ്ഞു നടക്കാൻ തുടങ്ങി. കുറച്ചുദൂരം പരസ്പരമൊന്നും മിണ്ടാതെ നടന്നു. "എന്താ ഒരു ഗൗരവം മാഷെ?!.. പുഴുങ്ങിയ പഴവും, മുട്ടയുംവേണ്ടെന്നു പറഞ്ഞതുകൊണ്ടാണോ?. ആരാടോ ഈ കൊച്ചുവെളുപ്പാൻകാലത്ത് വെറും വയറ്റിൽ ഇതൊക്കെ കഴിക്കുന്നത്?.. ശ്രീ മൗനം ഭേദിച്ചുകൊണ്ടു ചോദിച്ചു. എന്റെ വാടിയ മുഖം അവനെ വേദനിപ്പിച്ചുകാണുമോ.?. ഞാൻ ചിന്തിച്ചു. "സാരമില്ല ശ്രീ.. കഴിക്കാത്തതിൽ എനിക്കു വിഷമമില്ല. പക്ഷെ ഞാൻ സ്നേഹത്തോടെ തനിക്കു തന്നത് എന്റെ കണ്മുമ്പിൽ വച്ചു മറ്റൊരാൾക്കു കൊടുത്തപ്പോൾ..! അതും ഒരു ഡയലോഗു കൂടി .. പറഞ്ഞു മുഴുപ്പിക്കാനാകാതെ എന്റെ കണ്ഠമിടറി.. അപ്രതീക്ഷിതമായ പെരുമാറ്റമായിരുന്നു ശ്രീയിൽ നിന്നുമുണ്ടായത്. എന്നോട് ചേർന്ന് എന്റെ കഴുത്തിൽ കൈയ്യിട്ടു തല എന്റെ തലയോടു ചെറുതായൊന്നു മുട്ടിച്ചു.." പോട്ടെടോ,വിട്ടുകള..സോറി.". അവൻ പറഞ്ഞു. അവൻ എന്റെ ദേഹത്തു തൊട്ടതും,ഒരു വിദ്യുത്പ്രവാഹം ശരീരത്തിലേക്കു കയറിയതുപോലെ.. ദേഹം തളർന്നപോലെ.. നാഭിക്കടിയിൽ നിന്നും ഒരു ചെറുസുഖം ശരീരമാകെ പടർന്നുകയറുംപോലെ.. ഉടൻ അവൻ വിട്ടുമാറി.." നമുക്കു കൂടുതൽ തമ്മിലറിയണ്ടേ..? അവൻ ചോദിച്ചു. ഞാൻ തലകുലുക്കി.. അന്നു ചെറിയൊരു വേദനയോടെയാണ് പിരിഞ്ഞത്. ഞങ്ങൾ രണ്ടു വഴിക്കു പോയി .. വീട്ടിലെത്തി ഓടി റൂമിൽ കയറി കതകടച്ചു. സ്യൂട്സ് ഊരി ബെഡ്ഡിലെറിഞ്ഞു. ഷഡ്ഡിയൂരിയതും അദ്ഭുതം കൊണ്ടെന്റെ കണ്ണുകൾ വികസിച്ചു ...(തുടരും )
പലപ്പോഴും മറ്റുള്ളവരെ കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങൾ പിഴച്ചുപോകും. ഇക്കാര്യത്തിൽ എനിക്കതാണ് സംഭവിച്ചത്. എന്റെ ഊഹോപോഹങ്ങൾ വെറുതെയായോ?. 'ഒരു സുഹൃത്ത്' എന്നെങ്കിലും പറയുമെന്നാണ് ഞാൻ കരുതിയത്. അല്ലെങ്കിൽ ആശിച്ചത്. പക്ഷെ 'ആരോ ഒരാൾ' എന്ന ശ്രീയുടെ മറുപടി എന്റെ പ്രതീക്ഷകളെ വല്ലാതെയുലച്ചുകളഞ്ഞു. ഒന്നു പതറിയെങ്കിലും സ്വയം സമചിത്തത വീണ്ടെടുത്ത് ഞാൻ വിഷയം മാറ്റി പരസ്പരബന്ധമില്ലാത്ത മറ്റെന്തൊക്കെയോ സംസാരിച്ചു. തിയേറ്ററുകളിലോടുന്ന സിനിമകളെ പറ്റിയും പ്രതിപാദനം നടന്നു. പുറമേ എന്തൊക്കെയോ സംസാരിച്ചുവെങ്കിലും ഉള്ളിലെന്തോ ഒരു അമർഷം അല്ലെങ്കിൽ നിരാശയെന്നെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. എന്റെ മനസ്സിൽ പൊട്ടിമുളച്ച 'പ്രണയം' വെറുതെയായല്ലോ എന്ന ചിന്തയോടെ നടക്കുമ്പോൾ അവനെന്നെ അവന്റെ ഫ്ലാറ്റിലേക്കു പ്രാതലിനു ക്ഷണിച്ചു. അവനെ കുറിച്ചു അവൻ സ്വയം വിവരിച്ചു. പെരുമ്പാവൂരിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചത്. ഉന്നതപഠനത്തിന്റെ പരിശീലനത്തിനായാണ് കോഴിക്കോടു വന്നത്. ഒരു ഫ്ലാറ്റിൽ അകന്ന ഒരു ബന്ധുവിനോടൊപ്പമാണ് താമസം. ദൈവഭക്തനാണ്. എന്റെ രണ്ടു വയസ്സിനു മൂപ്പുണ്ട്. സ്വന്തമായി ഒരു നോകിയ മൊബൈലുണ്ട്. പുതിയ താമസക്കാരനായതു കൊണ്ടു വലിയ സുഹൃത്തുക്കളൊ, പരിചയക്കാരോ ഇല്ല. എന്റെ വീട്ടിൽ നിന്നും ജിമ്മിലേക്കുള്ള അതേ ദൂരമേയുള്ളൂ ജിമ്മിൽ നിന്നും അവന്റെ ഫ്ലാറ്റിലേക്ക് . പക്ഷെ രണ്ടും രണ്ടു ദിക്കിലാണെന്നു മാത്രം. എല്ലാം കേട്ടുകഴിഞ്ഞു നിസംഗതാ മനോഭാവത്തോടുകൂടി ഞാൻ നിന്നു. ക്ഷണം സ്വീകരിക്കൽ ഇനിയൊരിക്കലാകാമെന്ന വാഗ്ദാനത്തോടെ ഞാൻ യാത്ര പറഞ്ഞു പിരിഞ്ഞു. മൂടിക്കെട്ടിയ കാർമേഘം പോലെയായിരുന്നു എന്റെ മനസ്സ്. ഇനി ജിമ്മിലേക്കു പോകണോ..വേണ്ടയോ എന്ന സംശയത്തോടെ അന്നത്തെ ആ ദിവസവും വിടപറഞ്ഞു.
എന്റെ പ്രണയം.................(ഭാഗം .7 )
അന്ന് രാത്രി ഭക്ഷണം കഴിച്ചെന്നു വരുത്തി നേരത്തെ ഉറങ്ങാൻ കിടന്നു. കുറെ ബാലിശമായ ചിന്തകൾ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ബെഡ്ഡിലൊന്നു കമിഴ്ന്നുകിടന്നാൽ സുഖം തോന്നുന്ന പ്രായം.! ഇഷ്ടമുള്ള ഒരാൾ അടുത്തുണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ! മനസ്സിലെ വിഷമങ്ങളും, വീർപ്പുമുട്ടലുകളും തുറന്നുപറയാനൊരാൾ! പത്താം വയസ്സുമുതൽ തുടങ്ങിയതാണ് ഒറ്റക്കുള്ള ആ കിടത്ത. പിന്നെ ഇടയ്ക്കു പനിയോ മറ്റസുഖങ്ങളൊ വന്നാൽ മമ്മ കൂടെ കിടക്കും. അതും ഒരു മണിക്കൂറോ മറ്റോ ! എന്റെ ചവിട്ടു സഹിക്കവയ്യാതെ ആ പാവം പാതിരാക്കു എണീറ്റോടും. ഒടുവിൽ രാവിലെ ജിമ്മിൽ പോകാതിരിക്കുന്നതു ശരിയല്ല എന്ന തീരുമാനത്തിലെത്തി. വരുന്നതു വരട്ടെ എന്നു കരുതി അതിരാവിലെ ഞാനുണർന്നു റെഡിയായി ജിമ്മിലേക്കു പോയി. മനോധൈര്യം ചോർന്ന ഒരു പടയാളിയെപോലെ സാവധാനം നടന്നു. തണുപ്പു കൂടുതലാണോ എന്നു തോന്നി. മനസ്സിനോട് സ്വയം സംസാരിച്ചു ആശ്വസിപ്പിച്ചു. ചെന്നയുടൻ മാസ്റ്റർ വിളിച്ചു. "ശ്രീയുമായെങ്ങിനെ ടോമിക്കു പരിചയം?". പെട്ടെന്നുള്ള ചോദ്യമായതിനാൽ ചെറിയൊരു വാക് തടസ്സമുണ്ടായി. "ജോഗ്ഗിങ്ങിനു പോകുമ്പോൾ കണ്ടുപരിചയമുണ്ട് സർ.. ". ഒരു വിധം പറഞ്ഞൊപ്പിച്ചു. എനിക്കവനോടുള്ള പെരുമാറ്റത്തിൽ മാസ്റ്ററിനു എന്തെങ്കിലും സംശയം തോന്നിക്കാണുമോ? ഏയ് ..വഴിയില്ല ,ആണും,ആണും തമ്മിൽ മിണ്ടുന്നതും,പറയുന്നതും സ്വാഭാവികമല്ലേ.. സ്വയം മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. നേരെ അകത്തേക്കു പോയി. ജിമ്മിൽ രണ്ടു ഭാഗമുണ്ട്. അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ജിമ്മാണ്. രണ്ടു മുറികളിലായാണ് യന്ത്രങ്ങൾ സജ്ജീകരണം ചെയ്തിരിക്കുന്നത്. കോഴിക്കോടു നഗരത്തിലെ പേരുകേട്ട ജിമ്മുകളിലൊന്നായിരുന്നു അത്. നിർഭാഗ്യവശാൽ, അന്ന് ശ്രീയില്ലാത്ത രണ്ടാമത്തെ മുറിയാണ് എനിക്കു കിട്ടിയത്. അവിടെ നിന്നും എത്തിനോക്കിയാൽ മാത്രമേ അപ്പുറത്തെ ആൾക്കാരെ കാണാൻ കഴിയൂ. നിറയെ മസിലു ചേട്ടന്മാരാണ്. എന്നെപ്പോലെ രണ്ടോ മൂന്നോ പേർ കാണും മൃദുമേനിയുമായി .. ഞാൻ വ്യായാമം തുടങ്ങി. ഒരു ഏകാഗ്രതയും കിട്ടുന്നില്ല. ഒരു നിവൃത്തിയില്ലാതെ ഞാൻ അപ്പുറത്തേക്ക് എത്തിവലിഞ്ഞു നോക്കി. അടിമുടി ത്രസിപ്പിക്കുന്ന മനോഹരമായൊരു കാഴ്ചയാണ് ഞാനവിടെ കണ്ടത്.......
എന്റെ പ്രണയം................(ഭാഗം :8 )
കിടന്നുകൊണ്ടു ഭാരമുള്ള യന്ത്രം മുകളിലേക്കും താഴേക്കും പായിക്കുന്ന ശ്രീയെയാണു ഞാൻ കണ്ടത്. കണ്ണടച്ചുകൊണ്ടാണ് പരിപാടി. എന്റെ കണ്ണുകൾ ആദ്യം പതിച്ചതു പുക്കിൾക്കൊടിക്കു താഴെയുള്ള മുഴപ്പിലാണ്. ഇറുകിപ്പിടിച്ച ട്രൗസറാണ് അവൻ ധരിച്ചിരിക്കുന്നത്. നിറഞ്ഞുനില്ക്കുന്ന അവന്റെ പൗരുഷം തെളിഞ്ഞുകാണാം. ഒന്നേ നോക്കിയുള്ളൂ .. അടിവയറിൽ നിന്നും ചെറിയൊരു തരിപ്പ് പടർന്നു മുകളിലേക്കു സാവധാനം കയറുന്നതുപോലെ.. പരിസരബോധം വീണ്ടെടുത്തു തല ഉള്ളിലേക്കു വലിച്ചു.. അടുത്തു നിന്ന വ്യക്തി, "എന്താ ഒരെത്തിനോട്ടം? ഇവിടെ പെണ്ണുങ്ങൾ വരാറില്ല." എന്നു താമാശരൂപേണ പറഞ്ഞു. ഒരു വിളറിയ ചിരി ചിരിച്ചു വ്യയാമം തുടർന്നു. പക്ഷെ ,മനസ്സിൽ ആ കാഴ്ച തങ്ങി നിന്നു. ചിന്തകൾ കാടുകയറാൻ തുടങ്ങി. എങ്ങിനെയാണ് ശ്രീയെ ഒന്നു വരുതിയിലാക്കുന്നത്?! പെണ്കുട്ടി ആയിരുന്നേൽ ഒരു കത്തെങ്കിലും കൊടുക്കാമായിരുന്നു. ഇതിപ്പോ അതിനും കഴിയില്ല. കുറെ കഴിഞ്ഞപ്പോൾ "വരുന്നില്ലേ " പുറകിൽ നിന്നൊരു പരുക്കൻ ശബ്ദം ! തിരിഞ്ഞു നോക്കുമ്പോൾ വിയർപ്പിൽ കുളിച്ചു നില്ക്കുന്ന ശ്രീ! അവന്റെ മുഖത്തേക്കു നോക്കിയപ്പോൾ എനിക്കൊരു നാണം പോലെ.ഒരു പക്ഷെ ,അപ്പോൾ അവന്റെ നഗ്നരൂപം ഞാൻ മനസ്സിൽ സങ്കല്പിച്ചിരിക്കണം. ഞാൻ പെട്ടെന്നു തന്നെ വ്യായാമം മതിയാക്കി അവനോടൊപ്പം പുറത്തേക്കു നടന്നു. "തൊണ്ട വരളുന്നു. നമുക്കു കുട്ടാപ്പി ചേട്ടന്റെ ചായക്കടയിൽ കയറി രണ്ടു ചായയടിച്ചാലോ..?" അവൻ ചോദിച്ചു ."ന്ഹും" ഞാനതുകേട്ടു മൂളി സമ്മതം പ്രകടിപ്പിച്ചു. അത്രയും നേരം അവന്റെ കൂടെയിരിക്കാമല്ലോ എന്നാണു ഞാൻ ചിന്തിച്ചത്. "കാശു ഞാൻ കൊടുക്കും." അവൻ കൂട്ടിച്ചേർത്തു. ഞാനതു കേട്ടു ചിരിച്ചു. അല്ലെങ്കിൽ തന്നെ ഞാൻ പേഴ്സ് എടുത്തിട്ടുണ്ടായിരുന്നില്ല. "എവിടാ ആ ചായക്കട ?" ഞാൻ തിരക്കി. കാരണം, ഞാൻ ജനിച്ചുവളർന്ന സ്ഥലമാണെങ്കിലും, പുറത്തെ ഭക്ഷണം കഴിക്കുന്നതിനോടു മമ്മക്കു താല്പര്യമുണ്ടായിരുന്നില്ല. പിന്നെ കൂടെ പഠിക്കുന്ന സുഹൃത്തുക്കളുമായി വല്ലപ്പോഴും പോകുന്ന കോളേജ് കാന്റീൻ അറിയാം. കുറച്ചു നടന്നപ്പോഴേക്കും ചെറിയ തട്ടുകട സ്റ്റൈലിൽ ഒരു ചായക്കട കണ്ടു. 'ഹോട്ടൽ പാരിജാതം' എന്ന അവിടെയവിടെ പെയിന്റ് ഇളകിയ ഒരു ബോർഡ് കാണാം. തല കുനിച്ചു ഞങ്ങൾ അകത്തേക്കു കയറി. ഏകദേശം ഒരറുപതു വയസ്സു തോന്നിക്കുന്ന ഒരമ്മാവൻ "എന്താ വേണ്ടത് ?" എന്നു ചോദിച്ചു. രണ്ടു ചായ.! "തനിക്കു കടുപ്പം എങ്ങിനെ ?" ശ്രീ തിരക്കി. "സാധാരണ".. ഞാൻ ഒറ്റ വാക്കിലൊതുക്കി.. .ഒന്ന് നോർമൽ..ഒന്നു സ്ട്രോങ്ങ് .." അവൻ വിളിച്ചുപറഞ്ഞു. അയാൾ അകത്തേക്കു പോയി. ഞങ്ങളെ കൂടാതെ രണ്ടോ മൂന്നോ ആണുങ്ങൾ ഇരിപ്പുണ്ട്. സാധാരണക്കാർ.. രാവിലെ കൂലിപ്പണിക്കു പോകുന്നവരാണെന്നു തോന്നി. കടയുടെ മുന്നിലുണ്ടായിരുന്ന കണ്ണാടിപ്പെട്ടിയിലെ പലഹാരങ്ങൾ എന്നെ നോക്കി പല്ലിളിച്ചു. എനിക്കു കൊതികൊണ്ടു വായിൽ വെള്ളമൂറി. എന്റെ കൈയ്യിൽ പൈസയില്ലാത്ത സ്ഥിതിക്കു മൗനം പാലിക്കുകയെ നിർവാഹമുള്ളൂ.. അപ്പോഴേക്കും ചൂടു ചായയെത്തി. ഒന്നിനു കടുംകളർ. അവൻ ചൂടുചായ മൊത്തികുടിക്കാൻ തുടങ്ങി. "താൻ സുന്ദരനാണ് ".. എന്റെ കണ്ണുകളിലേക്കു നോക്കി ശ്രീ പറഞ്ഞു. അതു കേട്ടപ്പോൾ ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും പെട്ടെന്നെനിക്ക് നാണം വന്നു. അറിയാതെ എന്റെ തല കുനിഞ്ഞു. ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു. "പലഹാരം കഴിക്കുന്നോ ? " നിസംഗതാഭാവത്തോടു കൂടി അവൻ തിരക്കി .. വേണ്ട എന്നർത്ഥത്തിൽ ഞാൻ തല കുലുക്കി.. ആ സ്നേഹം ഞാൻ തിരിച്ചറിഞ്ഞുതുടങ്ങുകയായിരുന്നു..
എന്റെ പ്രണയം ............(ഭാഗം .9)
അന്നു വിട പറഞ്ഞതിനു ശേഷം എന്റെ മനസ്സിൽ ചെറിയൊരു പ്രതീക്ഷ നാമ്പിട്ടു. അതിനു മതിയായ കാരണവുമുണ്ട്. ഒന്ന് ശ്രീ എന്റെ സൗന്ദര്യത്തെ വാഴ്ത്തിപ്പറഞ്ഞിരിക്കുന്നു. രണ്ട് തിരികെ ഞാൻ പോരുമ്പോൾ കുറച്ചു ദൂരം ശ്രീയെന്നെ പിന്തുടർന്നു. എന്തോ ഒരു പ്രത്യേകതാല്പര്യം എന്നോടുണ്ടായിട്ടല്ലേ കൂടെ വന്നത്. വീട്ടിലെത്തി ചുറുചുറുക്കോടെ സ്കൂളിൽ പോകാൻ തയ്യാറായി. പ്രാതൽ കഴിഞ്ഞു മമ്മ തുണികഴുകാൻ പോയ തക്കം നോക്കി ഫോണെടുത്ത് ശ്രീയെ വിളിച്ചു. ഉത്തരമില്ല. ഞാൻ വിളിക്കുമ്പോൾ അവൻ കുളിക്കുകയായിരുന്നു എന്നു അടുത്ത ദിവസം കണ്ടപ്പോൾ പറയുകയുണ്ടായി. ഭാഗ്യത്തിന് ഞാൻ വിലക്കിയിരുന്നതു കൊണ്ടു ശ്രീ ആ നമ്പറിലേക്കു തിരികെ വിളിച്ചില്ല. വൈകിട്ട് വന്നയുടൻ ശ്രീയുടെ ശബ്ദം കേൾക്കണമെന്നു തോന്നി. ഇടവും,വലവും മമ്മയും, അപ്പാപ്പനും, വീട്ടുജോലിക്കാരിയും. പിന്നെങ്ങിനെ വിളിക്കാൻ..? പഠിക്കാൻ ബുക്കെടുത്താൽ ശ്രീയുടെ രൂപം മനസ്സിൽ തെളിഞ്ഞുവരും. നോട്ട്ബുക്കിൽ 'ശ്രീഹരി' എന്നു കുറേയെഴുതി കീറിക്കളഞ്ഞു. ജിമ്മിൽ പോയിതുടങ്ങിയതു കൊണ്ട് പുഴുങ്ങിയ ഏത്തപ്പഴവും, നാടൻമുട്ടയും മമ്മ തീൻമേശയിൽ അടച്ചുവയ്ക്കും. രാവിലെ പോകുന്നതിനുമുമ്പേ കഴിച്ചിട്ടു പോകാൻ വേണ്ടിയാണത്. അതെടുത്തു എന്റെ മുറിയിൽ കൊണ്ടുവച്ചു. പിന്നെ ശ്രീയെ മനസ്സിലോർത്തു സുഖസുഷുപ്തിയിലാണ്ടു. ഉറക്കത്തിൽ കണ്ട സ്വപ്നങ്ങളിൽ മുഴുവൻ ശ്രീയായിരുന്നു. ഓർത്തെടുക്കാൻ കഴിയാത്ത അവ്യക്തത നിറഞ്ഞ സ്വപ്നങ്ങൾ!! അതിരാവിലെ ഉണർന്നു ജിമ്മിലേക്കു ഒരൊറ്റയോട്ടമായിരുന്നു. മമ്മ എനിക്കായി വച്ച പഴവും ,മുട്ടയും പൊതിഞ്ഞു കൈയ്യിലെടുത്തു. ശ്രീയെത്തും മുമ്പേ ജിമ്മിലെത്തുകയായിരുന്നു ലക്ഷ്യം! ജിമ്മിലെത്തി നിമിഷങ്ങൾ കഴിഞ്ഞതും ശ്രീയെത്തി. കടുംനീല ജിം സ്യൂട്സ് ആയിരുന്നു വേഷം. എത്ര ആകർഷകം എന്നു മനസ്സിൽ പറഞ്ഞു. കൈയ്യിലിരുന്ന പൊതി ഞാൻ ശ്രീക്കു കൊടുത്തു. "എന്തായിത് ?!" അവൻ ചോദിച്ചു. "പുഴുങ്ങിയ നാടൻമുട്ടയും,ഏത്തപ്പഴവും.." വിക്കി വിക്കി ഞാൻ പറഞ്ഞു.. അതിനുള്ള ശ്രീയുടെ മറുപടി എന്നെയേറെ വേദനിപ്പിച്ചുകളഞ്ഞു...
എന്റെ പ്രണയം ..............(ഭാഗം .10)
"എനിക്കിതൊന്നും ശീലമില്ല. രാവിലെ കുളിച്ചു കുറിതൊട്ടു പ്രാർത്ഥിച്ച ശേഷമേ ഞാനെന്തെങ്കിലും കഴിക്കൂ മാഷെ.. " എന്ന എടുത്തടിച്ചതു പോലെയുള്ള മറുപടിയാണ് ശ്രീയിൽ നിന്നും ലഭിച്ചത്. അപ്പോൾ തന്നെ ആ പൊതി അവൻ മാസ്റ്ററിനു സമ്മാനിച്ചു. "ടോമി,.. സാറിനായി കൊണ്ടുവന്നതാ.." .. അവൻ കൂട്ടിചേർത്തു. മനസ്സിലുള്ള വിഷമം പുറത്തുകാട്ടാതെ ഞാനകത്തേക്കു പോയി. എന്റെ മുഖത്തെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ മാസ്റ്ററിനു എന്തോ പന്തികേട് തോന്നിക്കാണണം. അദ്ദേഹം ആ പൊതി വാങ്ങി "നന്ദി " എന്നു മാത്രം പറഞ്ഞു. അന്നത്തെ പരിപാടികൾ കഴിഞ്ഞു. ശ്രീ തൊട്ടടുത്തായാതുകൊണ്ട് അവനെ വീക്ഷിക്കാൻ കഴിഞ്ഞില്ല. അടുത്ത മുറി മതിയായിരുന്നു എന്നു തോന്നി. വീണ്ടും അവന്റെ മുഴപ്പ് കാണാനുള്ള ത്വര മനസ്സിനെ ശല്യം ചെയ്തു. ഞാൻ ഒളിഞ്ഞുനോക്കി. കടുംനീല ട്രൗസർ ആയതുകൊണ്ട് ഒന്നും വ്യക്തമായിരുന്നില്ല. വ്യായാമ മുറകളെല്ലാം കഴിഞ്ഞു വിയർപ്പു തുടച്ചു പുറത്തേക്കിറങ്ങുമ്പോൾ ശ്രീ എന്നെ പിന്തുടർന്നു. ഞങ്ങൾ മാസ്റ്ററിനോട് വിട പറഞ്ഞു നടക്കാൻ തുടങ്ങി. കുറച്ചുദൂരം പരസ്പരമൊന്നും മിണ്ടാതെ നടന്നു. "എന്താ ഒരു ഗൗരവം മാഷെ?!.. പുഴുങ്ങിയ പഴവും, മുട്ടയുംവേണ്ടെന്നു പറഞ്ഞതുകൊണ്ടാണോ?. ആരാടോ ഈ കൊച്ചുവെളുപ്പാൻകാലത്ത് വെറും വയറ്റിൽ ഇതൊക്കെ കഴിക്കുന്നത്?.. ശ്രീ മൗനം ഭേദിച്ചുകൊണ്ടു ചോദിച്ചു. എന്റെ വാടിയ മുഖം അവനെ വേദനിപ്പിച്ചുകാണുമോ.?. ഞാൻ ചിന്തിച്ചു. "സാരമില്ല ശ്രീ.. കഴിക്കാത്തതിൽ എനിക്കു വിഷമമില്ല. പക്ഷെ ഞാൻ സ്നേഹത്തോടെ തനിക്കു തന്നത് എന്റെ കണ്മുമ്പിൽ വച്ചു മറ്റൊരാൾക്കു കൊടുത്തപ്പോൾ..! അതും ഒരു ഡയലോഗു കൂടി .. പറഞ്ഞു മുഴുപ്പിക്കാനാകാതെ എന്റെ കണ്ഠമിടറി.. അപ്രതീക്ഷിതമായ പെരുമാറ്റമായിരുന്നു ശ്രീയിൽ നിന്നുമുണ്ടായത്. എന്നോട് ചേർന്ന് എന്റെ കഴുത്തിൽ കൈയ്യിട്ടു തല എന്റെ തലയോടു ചെറുതായൊന്നു മുട്ടിച്ചു.." പോട്ടെടോ,വിട്ടുകള..സോറി.". അവൻ പറഞ്ഞു. അവൻ എന്റെ ദേഹത്തു തൊട്ടതും,ഒരു വിദ്യുത്പ്രവാഹം ശരീരത്തിലേക്കു കയറിയതുപോലെ.. ദേഹം തളർന്നപോലെ.. നാഭിക്കടിയിൽ നിന്നും ഒരു ചെറുസുഖം ശരീരമാകെ പടർന്നുകയറുംപോലെ.. ഉടൻ അവൻ വിട്ടുമാറി.." നമുക്കു കൂടുതൽ തമ്മിലറിയണ്ടേ..? അവൻ ചോദിച്ചു. ഞാൻ തലകുലുക്കി.. അന്നു ചെറിയൊരു വേദനയോടെയാണ് പിരിഞ്ഞത്. ഞങ്ങൾ രണ്ടു വഴിക്കു പോയി .. വീട്ടിലെത്തി ഓടി റൂമിൽ കയറി കതകടച്ചു. സ്യൂട്സ് ഊരി ബെഡ്ഡിലെറിഞ്ഞു. ഷഡ്ഡിയൂരിയതും അദ്ഭുതം കൊണ്ടെന്റെ കണ്ണുകൾ വികസിച്ചു ...(തുടരും )
എന്റെ പ്രണയം (ഭാഗം 11-15)
പശ ഒട്ടിപ്പിടിച്ച പോലെ എന്തോ വെളുത്തൊരു ദ്രാവകം.. ആദ്യമായാണ് ഞാനിതു കാണുന്നത്. എന്നാൽ മനസ്സറിയെ ഒന്നും സംഭവിച്ചിട്ടുമില്ല. ഇതെന്താന്നു ആരോടാ ഒന്നു ചോദിക്കുക? അത്ര സ്വാതന്ത്ര്യത്തോടെ ചോദിക്കാൻ പറ്റിയ ഒരു സുഹൃത്തുക്കളുമില്ല. എന്തായാലും ശ്രീ തൊട്ടപ്പോൾ ഉണ്ടായ പ്രതിഭാസമാണ്. അതിനു ഞാൻ സ്വയം 'സ്നേഹജലം' എന്നു പേരിട്ടു. അതു വളരെ കുറച്ചേയുള്ളൂയെങ്കിലും ഞാനാ ഷഡ്ഡി ഒരു ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞു തലയിണക്കടിയിൽ തിരുകി.. മമ്മയെ ഒളിക്കുകയായിരുന്നു ലക്ഷ്യം. കാരണം എന്റെ ഷഡ്ഡിയുൾപ്പെടെയുള്ള വസ്ത്രങ്ങൾ മമ്മ കൈകൾ കൊണ്ടാണ് അലക്കുന്നത്. വാഷിംഗ് മെഷിനിലിട്ടാൽ നന്നായി വെളുക്കില്ല, തുണി പെട്ടെന്നു കേടാകും എന്നായിരുന്നു മമ്മയുടെ വാദം. ബെഡ്ഷീറ്റുൾപ്പെടെയുള്ള ഭാരം കൂടിയ വസ്ത്രങ്ങൾ അലക്കാൻ മാത്രമെ മെഷിൻ ഉപയോഗിക്കൂ. മമ്മ കണ്ടാൽ സംശയിക്കുമോ എന്നു ഭയന്നാണ് ഷഡ്ഡി പാത്തുവച്ചത്. നാളെ ശനിയാഴ്ചയാണ്.ഇനി രണ്ടു നാൾ കോളേജ് അവധിയാണ്. ട്യുഷനു മാത്രം പോയാൽ മതിയാകും. എന്തായാലും സ്കൂളിൽ പോയി സമയത്തെ ഓടിച്ചുവിട്ടു. ശ്രീയുടെ ഓർമ്മകളുമായി കഴിഞ്ഞ രണ്ടു, മൂന്നു നാളുകൾ ശരിയായി പഠിക്കാതെ ഉഴപ്പിവിട്ടു. ഇന്നെങ്കിലും രണ്ടു മണിക്കൂർ ഏകാഗ്രതയോടെയിരുന്നു പഠിക്കണം. മാത്രമല്ല വിദേശത്തു ഇന്ന് അവധിദിവസമാണ്. വൈകിട്ടു പപ്പാ വിളിക്കുന്ന വെള്ളിയാഴ്ചകളിലൊന്ന്. വിളിച്ചാലുടൻ " ആദ്യമേ പഠിത്തമൊക്കെയെങ്ങിനെ? " എന്നൊരു ചോദ്യമാണ്. ഉഴപ്പാണെന്നു വല്ലതും മമ്മയുടെ വായിൽ നിന്നു വീണാൽ പിന്നെ ചെവിതല കേൾക്കണ്ട. ആദ്യഗഡു ഫീസ് കൊടുത്തതു തൊട്ടു തുടങ്ങും. പിന്നെ പരമാവധി മൂഡ് ഔട്ട് ആക്കിയെ ഫോണ്‍ വയ്ക്കൂ.. എന്തായാലും അന്ന് ഉന്മേഷത്തോടെ സ്കൂളിൽ പോയിവന്നു. പഠനമെല്ലാം മുറപോലെ നടന്നു. ശ്രീയെ ഒന്നു വിളിക്കണമെന്നുണ്ടായിരുന്നു. അതെങ്ങിനെ ആറു മണി കഴിഞ്ഞാൽ സ്വന്തം വീട്ടിലുള്ളവരു പോരാത്തതു കൊണ്ടു അയൽപക്കക്കാരും കൂടി നമ്മുടെ വീട്ടിലെ ഹാളിലാണ്. സീരിയലുകളുടെ പ്രളയമല്ലേ.! .മമ്മക്കൊപ്പം പൊടിപ്പും,തൊങ്ങലുമായി കാര്യങ്ങൾ പറയാനുംകൂടിയാണ് ആ ചേച്ചിമാരുടെ വരവ്. പപ്പാ ഇല്ലാത്തതുകൊണ്ട് സ്വാതന്ത്ര്യമായി കാര്യങ്ങൾ ചർച്ച ചെയ്യാമല്ലോ.. ഫോണ്‍ ഹാളിലായതു കൊണ്ട് ഒന്നും സംസാരിക്കാൻ കഴിയില്ല. കതകു കുറ്റിയിട്ട് നോട്ടുകൾ പകർത്തികൊണ്ടിരുന്നപ്പോൾ വാതിലിൽ ഒരു മുട്ടു കേട്ടു. മടിച്ചുമടിച്ചു എഴുന്നേറ്റു പോയി വാതിൽ തുറന്നതും ദേഷ്യഭാവത്തോടെ നില്ക്കുന്ന മമ്മയെയാണ് കണ്ടത്...! (തുടരും )
പശ ഒട്ടിപ്പിടിച്ച പോലെ എന്തോ വെളുത്തൊരു ദ്രാവകം.. ആദ്യമായാണ് ഞാനിതു കാണുന്നത്. എന്നാൽ മനസ്സറിയെ ഒന്നും സംഭവിച്ചിട്ടുമില്ല. ഇതെന്താന്നു ആരോടാ ഒന്നു ചോദിക്കുക? അത്ര സ്വാതന്ത്ര്യത്തോടെ ചോദിക്കാൻ പറ്റിയ ഒരു സുഹൃത്തുക്കളുമില്ല. എന്തായാലും ശ്രീ തൊട്ടപ്പോൾ ഉണ്ടായ പ്രതിഭാസമാണ്. അതിനു ഞാൻ സ്വയം 'സ്നേഹജലം' എന്നു പേരിട്ടു. അതു വളരെ കുറച്ചേയുള്ളൂയെങ്കിലും ഞാനാ ഷഡ്ഡി ഒരു ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞു തലയിണക്കടിയിൽ തിരുകി.. മമ്മയെ ഒളിക്കുകയായിരുന്നു ലക്ഷ്യം. കാരണം എന്റെ ഷഡ്ഡിയുൾപ്പെടെയുള്ള വസ്ത്രങ്ങൾ മമ്മ കൈകൾ കൊണ്ടാണ് അലക്കുന്നത്. വാഷിംഗ് മെഷിനിലിട്ടാൽ നന്നായി വെളുക്കില്ല, തുണി പെട്ടെന്നു കേടാകും എന്നായിരുന്നു മമ്മയുടെ വാദം. ബെഡ്ഷീറ്റുൾപ്പെടെയുള്ള ഭാരം കൂടിയ വസ്ത്രങ്ങൾ അലക്കാൻ മാത്രമെ മെഷിൻ ഉപയോഗിക്കൂ. മമ്മ കണ്ടാൽ സംശയിക്കുമോ എന്നു ഭയന്നാണ് ഷഡ്ഡി പാത്തുവച്ചത്. നാളെ ശനിയാഴ്ചയാണ്.ഇനി രണ്ടു നാൾ കോളേജ് അവധിയാണ്. ട്യുഷനു മാത്രം പോയാൽ മതിയാകും. എന്തായാലും സ്കൂളിൽ പോയി സമയത്തെ ഓടിച്ചുവിട്ടു. ശ്രീയുടെ ഓർമ്മകളുമായി കഴിഞ്ഞ രണ്ടു, മൂന്നു നാളുകൾ ശരിയായി പഠിക്കാതെ ഉഴപ്പിവിട്ടു. ഇന്നെങ്കിലും രണ്ടു മണിക്കൂർ ഏകാഗ്രതയോടെയിരുന്നു പഠിക്കണം. മാത്രമല്ല വിദേശത്തു ഇന്ന് അവധിദിവസമാണ്. വൈകിട്ടു പപ്പാ വിളിക്കുന്ന വെള്ളിയാഴ്ചകളിലൊന്ന്. വിളിച്ചാലുടൻ " ആദ്യമേ പഠിത്തമൊക്കെയെങ്ങിനെ? " എന്നൊരു ചോദ്യമാണ്. ഉഴപ്പാണെന്നു വല്ലതും മമ്മയുടെ വായിൽ നിന്നു വീണാൽ പിന്നെ ചെവിതല കേൾക്കണ്ട. ആദ്യഗഡു ഫീസ് കൊടുത്തതു തൊട്ടു തുടങ്ങും. പിന്നെ പരമാവധി മൂഡ് ഔട്ട് ആക്കിയെ ഫോണ്‍ വയ്ക്കൂ.. എന്തായാലും അന്ന് ഉന്മേഷത്തോടെ സ്കൂളിൽ പോയിവന്നു. പഠനമെല്ലാം മുറപോലെ നടന്നു. ശ്രീയെ ഒന്നു വിളിക്കണമെന്നുണ്ടായിരുന്നു. അതെങ്ങിനെ ആറു മണി കഴിഞ്ഞാൽ സ്വന്തം വീട്ടിലുള്ളവരു പോരാത്തതു കൊണ്ടു അയൽപക്കക്കാരും കൂടി നമ്മുടെ വീട്ടിലെ ഹാളിലാണ്. സീരിയലുകളുടെ പ്രളയമല്ലേ.! .മമ്മക്കൊപ്പം പൊടിപ്പും,തൊങ്ങലുമായി കാര്യങ്ങൾ പറയാനുംകൂടിയാണ് ആ ചേച്ചിമാരുടെ വരവ്. പപ്പാ ഇല്ലാത്തതുകൊണ്ട് സ്വാതന്ത്ര്യമായി കാര്യങ്ങൾ ചർച്ച ചെയ്യാമല്ലോ.. ഫോണ്‍ ഹാളിലായതു കൊണ്ട് ഒന്നും സംസാരിക്കാൻ കഴിയില്ല. കതകു കുറ്റിയിട്ട് നോട്ടുകൾ പകർത്തികൊണ്ടിരുന്നപ്പോൾ വാതിലിൽ ഒരു മുട്ടു കേട്ടു. മടിച്ചുമടിച്ചു എഴുന്നേറ്റു പോയി വാതിൽ തുറന്നതും ദേഷ്യഭാവത്തോടെ നില്ക്കുന്ന മമ്മയെയാണ് കണ്ടത്...! (തുടരും )
എന്റെ പ്രണയം ..................(ഭാഗം :12 )
"വാതിലടച്ചു നീ തപസ്സിരിക്കുവാണോ ? പപ്പാ വിളിക്കുമെന്ന് നിനക്കറിയില്ലേ..? താഴേക്കു വാ.. എന്നു പറഞ്ഞു തലവെട്ടിത്തിരിച്ച് ഒരൊറ്റപോക്ക്.. "ഞാൻ നോട്ട്സ് തയ്യാറാക്കുവായിരുന്നു മമ്മാ. ." മമ്മ തിരിഞ്ഞു നോക്കിയതേയില്ല. എന്നോടിങ്ങനെ ദേഷ്യം തോന്നാൻ എന്തായിരിക്കും കാരണം.? "ങ്ഹാ .!. എനിക്കറിയില്ല'. ഞാൻ താഴേക്കു ചെന്നു. പപ്പാ ലൈനിലുണ്ട്. ഞാൻ സംസാരിച്ചു.. പതിവു ചോദ്യങ്ങൾ തന്നെ.. "പപ്പാ എനിക്കൊരു ബൈക്ക് വേണം!.. " അവസാനം ഞാൻ പറഞ്ഞു. അതു കേട്ട ഭാവമില്ലാതെ പപ്പാ ലൈൻ റദ്ദാക്കി. ഞാൻ തീൻമേശയുടെ കസേര വലിച്ചു അതിലിരുന്നു. "മമ്മാ..വിശക്കുണു..". ഞാൻ അടുക്കളയിലേക്കു നോക്കി വിളിച്ചുപറഞ്ഞു. "ദേ,കൊണ്ടുവരുന്നു..കിടന്നു കീറണ്ട...".. മമ്മയുടെ മൂഡ് ശരിയല്ല എന്നു മനസ്സിലായി. ഇനി പപ്പാ ചീത്ത പറഞ്ഞുകാണുമോ..?. 'എന്തായാലും എന്നോടെന്തിനാ ഈ ഭാവം..?' ഞാൻ സ്വയമേ പറഞ്ഞു. മമ്മാ ചൂടു കഞ്ഞിയും, പൊള്ളിച്ച പപ്പടവും,നാളികേരം ചുട്ടരച്ച ചട്ണിയും കൊണ്ടുവയ്ച്ചു. മമ്മയുടെ മുഖം കണ്ടാൽ ആ ഭക്ഷണം കഴിക്കണമെന്നു തോന്നില്ല.. അതും പഠനമുൾപ്പെടെ, ഇന്നത്തെ എല്ലാ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തതാണ്. മറ്റാരു പിണങ്ങിയാലും എനിക്കു വിഷമമില്ല. മമ്മയുടെ മുഖം വാടുന്നത് എനിക്കു സങ്കടമാണ്. കാരണം, അറിവായ നാൾ മുതൽ പപ്പാ വിദേശത്തിലാണ്. വർഷത്തിലൊരിക്കൽ വന്നു ഒരു മാസം നില്ക്കും. ആ ദിവസങ്ങളിൽ മുക്കാൽഭാഗവും യാത്രകളിലായിരിക്കും.. ഞാനൊരൊറ്റ മകനായതുകൊണ്ട് എല്ലാവരുടെയും കണ്ണുകൾ എന്റെ മേലെയാണ്. മമ്മക്കു ഞാനെന്നു വച്ചാൽ ഒരു സ്വാർത്ഥസ്നേഹമാണ്. എനിക്കും അങ്ങിനെതന്നെ എന്നു പറയുന്നതാകും ശരി. പപ്പയുടെ ഭാഗം കൂടി മമ്മാ പൂർത്തീകരിക്കും. അത്താഴം കഴിഞ്ഞു ഞാൻ മുകളിലേക്കു പോയി. ഇന്നു പഴവും,മുട്ടയുമൊന്നുമില്ല.. എനിക്കാകെ ടെൻഷനായി. ഒരു പക്ഷെ ഇനി ഞാൻ രാവിലെ പഴവും,മുട്ടയും ശ്രീയ്ക്ക് കൊണ്ടുപോകുന്നത് മമ്മ കണ്ടുകാണുമോ? ഹേയ്..കാണാൻ വഴിയില്ല. ഞാൻ ജിമ്മിൽ പോകുമ്പോൾ മമ്മ എണീറ്റിട്ടുണ്ടായിരുന്നില്ല.. ഞാനെന്റെ മുറിയിലെത്തി ഉറങ്ങാനായ് കിടക്കവിരിപ്പൊക്കെ ശരിയായിട്ടു. തലയിണയെടുത്തതും ഞാനൊന്നു ഞെട്ടി. പെട്ടെന്നെന്റെ രക്തമൊക്കെ ഉറഞ്ഞതുപോലെ..ഞാനാകെ വിളറി.എന്നെ വിയർക്കാൻ തുടങ്ങി ..(തുടരും.. )
"വാതിലടച്ചു നീ തപസ്സിരിക്കുവാണോ ? പപ്പാ വിളിക്കുമെന്ന് നിനക്കറിയില്ലേ..? താഴേക്കു വാ.. എന്നു പറഞ്ഞു തലവെട്ടിത്തിരിച്ച് ഒരൊറ്റപോക്ക്.. "ഞാൻ നോട്ട്സ് തയ്യാറാക്കുവായിരുന്നു മമ്മാ. ." മമ്മ തിരിഞ്ഞു നോക്കിയതേയില്ല. എന്നോടിങ്ങനെ ദേഷ്യം തോന്നാൻ എന്തായിരിക്കും കാരണം.? "ങ്ഹാ .!. എനിക്കറിയില്ല'. ഞാൻ താഴേക്കു ചെന്നു. പപ്പാ ലൈനിലുണ്ട്. ഞാൻ സംസാരിച്ചു.. പതിവു ചോദ്യങ്ങൾ തന്നെ.. "പപ്പാ എനിക്കൊരു ബൈക്ക് വേണം!.. " അവസാനം ഞാൻ പറഞ്ഞു. അതു കേട്ട ഭാവമില്ലാതെ പപ്പാ ലൈൻ റദ്ദാക്കി. ഞാൻ തീൻമേശയുടെ കസേര വലിച്ചു അതിലിരുന്നു. "മമ്മാ..വിശക്കുണു..". ഞാൻ അടുക്കളയിലേക്കു നോക്കി വിളിച്ചുപറഞ്ഞു. "ദേ,കൊണ്ടുവരുന്നു..കിടന്നു കീറണ്ട...".. മമ്മയുടെ മൂഡ് ശരിയല്ല എന്നു മനസ്സിലായി. ഇനി പപ്പാ ചീത്ത പറഞ്ഞുകാണുമോ..?. 'എന്തായാലും എന്നോടെന്തിനാ ഈ ഭാവം..?' ഞാൻ സ്വയമേ പറഞ്ഞു. മമ്മാ ചൂടു കഞ്ഞിയും, പൊള്ളിച്ച പപ്പടവും,നാളികേരം ചുട്ടരച്ച ചട്ണിയും കൊണ്ടുവയ്ച്ചു. മമ്മയുടെ മുഖം കണ്ടാൽ ആ ഭക്ഷണം കഴിക്കണമെന്നു തോന്നില്ല.. അതും പഠനമുൾപ്പെടെ, ഇന്നത്തെ എല്ലാ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തതാണ്. മറ്റാരു പിണങ്ങിയാലും എനിക്കു വിഷമമില്ല. മമ്മയുടെ മുഖം വാടുന്നത് എനിക്കു സങ്കടമാണ്. കാരണം, അറിവായ നാൾ മുതൽ പപ്പാ വിദേശത്തിലാണ്. വർഷത്തിലൊരിക്കൽ വന്നു ഒരു മാസം നില്ക്കും. ആ ദിവസങ്ങളിൽ മുക്കാൽഭാഗവും യാത്രകളിലായിരിക്കും.. ഞാനൊരൊറ്റ മകനായതുകൊണ്ട് എല്ലാവരുടെയും കണ്ണുകൾ എന്റെ മേലെയാണ്. മമ്മക്കു ഞാനെന്നു വച്ചാൽ ഒരു സ്വാർത്ഥസ്നേഹമാണ്. എനിക്കും അങ്ങിനെതന്നെ എന്നു പറയുന്നതാകും ശരി. പപ്പയുടെ ഭാഗം കൂടി മമ്മാ പൂർത്തീകരിക്കും. അത്താഴം കഴിഞ്ഞു ഞാൻ മുകളിലേക്കു പോയി. ഇന്നു പഴവും,മുട്ടയുമൊന്നുമില്ല.. എനിക്കാകെ ടെൻഷനായി. ഒരു പക്ഷെ ഇനി ഞാൻ രാവിലെ പഴവും,മുട്ടയും ശ്രീയ്ക്ക് കൊണ്ടുപോകുന്നത് മമ്മ കണ്ടുകാണുമോ? ഹേയ്..കാണാൻ വഴിയില്ല. ഞാൻ ജിമ്മിൽ പോകുമ്പോൾ മമ്മ എണീറ്റിട്ടുണ്ടായിരുന്നില്ല.. ഞാനെന്റെ മുറിയിലെത്തി ഉറങ്ങാനായ് കിടക്കവിരിപ്പൊക്കെ ശരിയായിട്ടു. തലയിണയെടുത്തതും ഞാനൊന്നു ഞെട്ടി. പെട്ടെന്നെന്റെ രക്തമൊക്കെ ഉറഞ്ഞതുപോലെ..ഞാനാകെ വിളറി.എന്നെ വിയർക്കാൻ തുടങ്ങി ..(തുടരും.. )
എന്റെ പ്രണയം .........(ഭാഗം :13)
രാവിലെ ഞാൻ പാത്തുവച്ച ഷഡ്ഡി കാണുന്നില്ല. എനിക്കാകെ ആകെ വെപ്രാളമായി. മമ്മയോടു ചോദിക്കാനും കഴിയുന്നില്ല. മമ്മയതു കാണ്ടുകാണുമോ.?! ഞാനാ മുറി മുഴുവൻ അരിച്ചുപെറുക്കി നോക്കി. കാണുന്നില്ല.ഇനി നനച്ചിട്ടിട്ടുണ്ടാകുമോ? പെട്ടെന്നു പുറത്തേക്കിറങ്ങി. മമ്മ അടുക്കളയിലാണ്. ഇടയ്ക്കിടയ്ക്ക് പാത്രങ്ങൾ തട്ടുന്നതും, മുട്ടുന്നതുമായ ശബ്ദം കേൾക്കാം. ഞാൻ ടെറസ്സിലേക്കുള്ള വാതിൽ തുറന്നു. അയ നിറയെ തുണികൾ കഴുകി ഉണക്കാനിട്ടിരിക്കുന്നു. ."ദേ..എന്റെ നീല ഷഡ്ഡി". ഞാനറിയാതെ ഉരുവിട്ടു. മമ്മ അതു കണ്ടിരിക്കുന്നു. സാധാരണ വെള്ളിയാഴ്ചകളിൽ ബെഡ്‌ഷീറ്റ് മാറ്റാറുണ്ട്. ഞാനതു മറന്നുപോയിരുന്നു. അപ്പോഴാകും കടലാസ്സിൽ പൊതിഞ്ഞ ഷഡ്ഡി കണ്ടത്.അതിന്റെ ദേഷ്യമാണ് പ്രകടിപ്പിക്കുന്നത്. ഒരു പക്ഷേ ഞാൻ വളർന്നത് മമ്മ അറിയാതെ പോയോ..? കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അമ്മമാർക്ക് മക്കൾ എന്നും ചെറിയ കുട്ടികളാണ്. മമ്മ എന്നെ തെറ്റിദ്ധരിച്ചുകാണും. എനിക്കു മമ്മയുടെ മുഖത്തു നോക്കാൻ ചമ്മലായി. ശ്രീയോടും ദേഷ്യം തോന്നി. അവൻ എന്തിനാ എന്നെ വട്ടം പിടിച്ചത്? അതല്ലേ ഇങ്ങനെയൊക്കെ..! ഞാൻ മനസ്സിൽ ചിന്തിച്ചു.. മൂടിക്കെട്ടിയ കാർമേഘംപോലെയുള്ള മനസ്സുമായാണ് അന്ന് ഉറങ്ങാൻ കിടന്നത്. രാവിലെ സ്പെഷ്യൽ റ്റ്യുഷൻ ഉള്ളതു കാരണം വൈകിട്ടേ ജിമ്മിൽ പോകാൻ കഴിയൂ. അതു ശ്രീയോട് പറഞ്ഞതുമാണ്. എന്നിട്ടും അവൻ തിരിച്ചൊന്നും പറഞ്ഞില്ല. നേരം പുലർന്നു മമ്മാ കതകുതട്ടി വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്. ഓ..,നേരം കുറെയായി.. ചാടിപ്പിടഞ്ഞെണീറ്റു. നിത്യകർമ്മങ്ങൾ ചെയ്തെന്നു വരുത്തി പെട്ടെന്നു തയ്യാറായി റ്റ്യുഷനു പോകാനിറങ്ങി. ഇതിനിടക്കു മമ്മാ ആവി പറക്കുന്ന വെള്ളയപ്പവും, മുട്ടക്കറിയും, ചായയും തന്നു. മമ്മാ അടുത്തുവന്നു നെറുകയിൽ തലോടി പിണക്കമില്ല എന്നറിയിക്കും പോലെ .. അപ്പോഴാണ് എനിക്കു സമാധാനമായത് . റ്റ്യുഷനു പോയപ്പോഴും ശ്രീയെ പറ്റിയായിരുന്നു ചിന്ത! ബസ്സിലാണ് യാത്ര. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയിട്ടും ഞാനറിഞ്ഞില്ല. മറ്റേതോ ലോകത്തിൽ ശ്രീക്കൊപ്പമായിരുന്നു എന്റെ മനസ്സ്. കണ്ടക്ടർ വിളിച്ചു കൂവിയപ്പോഴാണ് ചാടിയിറങ്ങിയത്. റ്റ്യുഷൻ ക്ലാസ്സിൽ ഒരു സുന്ദരി എന്നെ വല്ലാതെ നോക്കും. നയന! എന്റെ നീളമുള്ള സ്റ്റൈലൻ തലമുടിയും, നിറവുമാണ് അവൾക്കു ദൗർബല്യം. എന്തോ എനിക്കു താല്പര്യം തോന്നിയില്ല . മറ്റു സുഹൃത്തുക്കളോട് എന്നെ പറ്റി അവൾ തിരക്കാറുണ്ട്. ഇതുവരെ ഒന്നിനും ഞാൻ ചെവി കൊടുത്തിട്ടില്ല. അതെങ്ങിനെ..? എനിക്കു ഹരം ആണുങ്ങളോടല്ലേ..! റ്റ്യുഷൻ കഴിഞ്ഞു വീട്ടിലെത്തി. ഹാളിലേക്കു പ്രവേശിച്ചതും അവിശ്വസനീയമായൊരു വാർത്തയാണ് എന്നെ എതിരേറ്റത്..! (തുടരും..)
രാവിലെ ഞാൻ പാത്തുവച്ച ഷഡ്ഡി കാണുന്നില്ല. എനിക്കാകെ ആകെ വെപ്രാളമായി. മമ്മയോടു ചോദിക്കാനും കഴിയുന്നില്ല. മമ്മയതു കാണ്ടുകാണുമോ.?! ഞാനാ മുറി മുഴുവൻ അരിച്ചുപെറുക്കി നോക്കി. കാണുന്നില്ല.ഇനി നനച്ചിട്ടിട്ടുണ്ടാകുമോ? പെട്ടെന്നു പുറത്തേക്കിറങ്ങി. മമ്മ അടുക്കളയിലാണ്. ഇടയ്ക്കിടയ്ക്ക് പാത്രങ്ങൾ തട്ടുന്നതും, മുട്ടുന്നതുമായ ശബ്ദം കേൾക്കാം. ഞാൻ ടെറസ്സിലേക്കുള്ള വാതിൽ തുറന്നു. അയ നിറയെ തുണികൾ കഴുകി ഉണക്കാനിട്ടിരിക്കുന്നു. ."ദേ..എന്റെ നീല ഷഡ്ഡി". ഞാനറിയാതെ ഉരുവിട്ടു. മമ്മ അതു കണ്ടിരിക്കുന്നു. സാധാരണ വെള്ളിയാഴ്ചകളിൽ ബെഡ്‌ഷീറ്റ് മാറ്റാറുണ്ട്. ഞാനതു മറന്നുപോയിരുന്നു. അപ്പോഴാകും കടലാസ്സിൽ പൊതിഞ്ഞ ഷഡ്ഡി കണ്ടത്.അതിന്റെ ദേഷ്യമാണ് പ്രകടിപ്പിക്കുന്നത്. ഒരു പക്ഷേ ഞാൻ വളർന്നത് മമ്മ അറിയാതെ പോയോ..? കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അമ്മമാർക്ക് മക്കൾ എന്നും ചെറിയ കുട്ടികളാണ്. മമ്മ എന്നെ തെറ്റിദ്ധരിച്ചുകാണും. എനിക്കു മമ്മയുടെ മുഖത്തു നോക്കാൻ ചമ്മലായി. ശ്രീയോടും ദേഷ്യം തോന്നി. അവൻ എന്തിനാ എന്നെ വട്ടം പിടിച്ചത്? അതല്ലേ ഇങ്ങനെയൊക്കെ..! ഞാൻ മനസ്സിൽ ചിന്തിച്ചു.. മൂടിക്കെട്ടിയ കാർമേഘംപോലെയുള്ള മനസ്സുമായാണ് അന്ന് ഉറങ്ങാൻ കിടന്നത്. രാവിലെ സ്പെഷ്യൽ റ്റ്യുഷൻ ഉള്ളതു കാരണം വൈകിട്ടേ ജിമ്മിൽ പോകാൻ കഴിയൂ. അതു ശ്രീയോട് പറഞ്ഞതുമാണ്. എന്നിട്ടും അവൻ തിരിച്ചൊന്നും പറഞ്ഞില്ല. നേരം പുലർന്നു മമ്മാ കതകുതട്ടി വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്. ഓ..,നേരം കുറെയായി.. ചാടിപ്പിടഞ്ഞെണീറ്റു. നിത്യകർമ്മങ്ങൾ ചെയ്തെന്നു വരുത്തി പെട്ടെന്നു തയ്യാറായി റ്റ്യുഷനു പോകാനിറങ്ങി. ഇതിനിടക്കു മമ്മാ ആവി പറക്കുന്ന വെള്ളയപ്പവും, മുട്ടക്കറിയും, ചായയും തന്നു. മമ്മാ അടുത്തുവന്നു നെറുകയിൽ തലോടി പിണക്കമില്ല എന്നറിയിക്കും പോലെ .. അപ്പോഴാണ് എനിക്കു സമാധാനമായത് . റ്റ്യുഷനു പോയപ്പോഴും ശ്രീയെ പറ്റിയായിരുന്നു ചിന്ത! ബസ്സിലാണ് യാത്ര. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയിട്ടും ഞാനറിഞ്ഞില്ല. മറ്റേതോ ലോകത്തിൽ ശ്രീക്കൊപ്പമായിരുന്നു എന്റെ മനസ്സ്. കണ്ടക്ടർ വിളിച്ചു കൂവിയപ്പോഴാണ് ചാടിയിറങ്ങിയത്. റ്റ്യുഷൻ ക്ലാസ്സിൽ ഒരു സുന്ദരി എന്നെ വല്ലാതെ നോക്കും. നയന! എന്റെ നീളമുള്ള സ്റ്റൈലൻ തലമുടിയും, നിറവുമാണ് അവൾക്കു ദൗർബല്യം. എന്തോ എനിക്കു താല്പര്യം തോന്നിയില്ല . മറ്റു സുഹൃത്തുക്കളോട് എന്നെ പറ്റി അവൾ തിരക്കാറുണ്ട്. ഇതുവരെ ഒന്നിനും ഞാൻ ചെവി കൊടുത്തിട്ടില്ല. അതെങ്ങിനെ..? എനിക്കു ഹരം ആണുങ്ങളോടല്ലേ..! റ്റ്യുഷൻ കഴിഞ്ഞു വീട്ടിലെത്തി. ഹാളിലേക്കു പ്രവേശിച്ചതും അവിശ്വസനീയമായൊരു വാർത്തയാണ് എന്നെ എതിരേറ്റത്..! (തുടരും..)
എന്റെ പ്രണയം................(ഭാഗം.14 )
"മോനെ നിന്റെ ഏതോ ഒരു കൂട്ടുകാരൻ വിളിച്ചിട്ട് അങ്ങോട്ടു വിളിക്കാൻ പറഞ്ഞു.." മമ്മയെ പറഞ്ഞു മുഴുപ്പിക്കാൻ സമ്മതിക്കാതെ ഞാനിടക്കു കയറി .."പേരു പറഞ്ഞോ മമ്മാ.." ..."ശ്രീയെന്നോ മറ്റോ ആണെന്നു തോന്നുന്നു.." മമ്മയുടെ മറുപടി കേട്ടപ്പോൾ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാനാണു തോന്നിയത്. പക്ഷെ,സ്വയം നിയന്ത്രിച്ചു ഭാവമാറ്റമൊന്നും പുറത്തു കാണിക്കാതെ മുകളിലേക്കു പാഞ്ഞു. ഇന്ന് ശ്രീയെ കാണാനോ, മിണ്ടാനോ കഴിയാത്തതിൽ അതിയായി വിഷമിച്ചിരിക്കുകയായിരുന്നു. മുറിയിൽ കയറി അവൻ കുറിച്ചുതന്ന നമ്പർ തിരഞ്ഞു. അയ്യോ ..അതെവിടെ ..കാണുന്നില്ലല്ലോ.. അന്നത്തെ ടെൻഷനിൽ എവിടെ വച്ചു എന്നോർമ്മ കിട്ടുന്നില്ല. 'ഞാൻ പറയാതെ വിളിക്കണ്ട' എന്ന് പറഞ്ഞിരുന്നതാണ്. എന്നിട്ടും അവൻ വിളിച്ചെങ്കിൽ എന്തായിരിക്കും കാരണം.? എന്നെ മിസ്സ് ചെയ്തുകാണുമോ..? ശ്ശോ ..! ആ നമ്പറും കാണുന്നില്ല.എന്താ ഇപ്പൊ ചെയ്ക !..ഞാൻ പിറുപിറുത്തു.. ഇനി മമ്മാ തൂത്തുവാരിയപ്പോൾ ആ പേപ്പറും പോയികാണുമോ? സാധാരണ ചവറുകൾ പുറം ഭാഗത്തുള്ള തെങ്ങിൻചുവട്ടിലാണിടുക.. നേരെ പുറത്തേക്കുപോയി.അവിടെ മുഴുവൻ തപ്പി. നിരാശയായിരുന്നു ഫലം.. തിരിച്ചു വിഷമിച്ചു മുറിയിൽ വന്നു.വേഷം മാറി ഫ്രഷ് ആയി അടുത്ത ദിവസം റ്റ്യുഷൻ ടെസ്റ്റ്‌പേപ്പറിനുള്ളതു പഠിക്കാനായി നോട്ട്സ് എടുത്തു. കണ്ണുകളെ വിശ്വസിക്കാനായില്ല.. ദേ .. ശ്രീയുടെ നമ്പർ! ആ ബുക്കിനകത്താണ് ഞാനാ നമ്പർ മറന്നുവയ്ച്ചിരുന്നത്.. ഉടനെ അതുംകൊണ്ട് ഞാൻ ഹാളിലേക്കോടി. കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. വേഗത്തിൽ നമ്പർ ഡയൽ ചെയ്തു. മുഴുവൻ റിംഗ് ചെയ്തിട്ടും എടുക്കുന്നില്ല. വീണ്ടും വിളിച്ചുനോക്കി. കുളിക്കുകയോ മറ്റോ..?മനസ്സിൽ പറഞ്ഞു. ങ്ഹാ..എന്റെ നമ്പർ കാണുമ്പോൾ തിരികെ വിളിക്കുമല്ലോ. കാത്തിരിക്കാം.. അങ്ങിനെ സമാധാനിച്ചു സോഫായിൽ ഇരുന്നു. സീലിംഗ് ഫാനിന്റെ കാറ്റിൽ അറിയാതെ മയങ്ങിപ്പോയി. അതിരാവിലെ ഉണർന്ന ക്ഷീണവുമുണ്ട്.കുറച്ചു കഴിഞ്ഞതും ഫോണ്‍ റിംഗ് ചെയ്തു. ഉടൻ തന്നെ ചാടിയെണീറ്റ് ഫോണെടുത്തു.
ഓ . അതു മമ്മായുടെ അനിയത്തി ടെസ്സി ആന്റിയായിരുന്നു. മമ്മായെ വിളിച്ചു ഫോണ്‍ കൈമാറി മുകളിലേക്കു പോയി. ഒരഞ്ചു മിനുട്ട് കഴിഞ്ഞുകാണും.."മോനേ ടോമി..നിനക്കു ഫോണ്‍.." മമ്മ മുകളിലേക്കു നോക്കി വിളിച്ചു പറഞ്ഞു.കേട്ട പാതി കേൾക്കാത്ത പാതി പടികൾ തൊടാതെ ഞാനോടിചെന്നു.. വിറയാർന്ന സ്വരത്തിൽ "ഹലോ ..ആരാ ..?" ഞാൻ ചോദിച്ചു..മറുവശത്തു നിന്നും ശ്രീയുടെ പരുക്കൻ സ്വരം എന്നെ കുളിരണിയിച്ചു..അവൻ പറഞ്ഞതു കേട്ടപ്പോൾ സന്തോഷം കൊണ്ടു എന്റെ കണ്ണുനിറഞ്ഞുപോയി ..(തുടരും ..)
"മോനെ നിന്റെ ഏതോ ഒരു കൂട്ടുകാരൻ വിളിച്ചിട്ട് അങ്ങോട്ടു വിളിക്കാൻ പറഞ്ഞു.." മമ്മയെ പറഞ്ഞു മുഴുപ്പിക്കാൻ സമ്മതിക്കാതെ ഞാനിടക്കു കയറി .."പേരു പറഞ്ഞോ മമ്മാ.." ..."ശ്രീയെന്നോ മറ്റോ ആണെന്നു തോന്നുന്നു.." മമ്മയുടെ മറുപടി കേട്ടപ്പോൾ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാനാണു തോന്നിയത്. പക്ഷെ,സ്വയം നിയന്ത്രിച്ചു ഭാവമാറ്റമൊന്നും പുറത്തു കാണിക്കാതെ മുകളിലേക്കു പാഞ്ഞു. ഇന്ന് ശ്രീയെ കാണാനോ, മിണ്ടാനോ കഴിയാത്തതിൽ അതിയായി വിഷമിച്ചിരിക്കുകയായിരുന്നു. മുറിയിൽ കയറി അവൻ കുറിച്ചുതന്ന നമ്പർ തിരഞ്ഞു. അയ്യോ ..അതെവിടെ ..കാണുന്നില്ലല്ലോ.. അന്നത്തെ ടെൻഷനിൽ എവിടെ വച്ചു എന്നോർമ്മ കിട്ടുന്നില്ല. 'ഞാൻ പറയാതെ വിളിക്കണ്ട' എന്ന് പറഞ്ഞിരുന്നതാണ്. എന്നിട്ടും അവൻ വിളിച്ചെങ്കിൽ എന്തായിരിക്കും കാരണം.? എന്നെ മിസ്സ് ചെയ്തുകാണുമോ..? ശ്ശോ ..! ആ നമ്പറും കാണുന്നില്ല.എന്താ ഇപ്പൊ ചെയ്ക !..ഞാൻ പിറുപിറുത്തു.. ഇനി മമ്മാ തൂത്തുവാരിയപ്പോൾ ആ പേപ്പറും പോയികാണുമോ? സാധാരണ ചവറുകൾ പുറം ഭാഗത്തുള്ള തെങ്ങിൻചുവട്ടിലാണിടുക.. നേരെ പുറത്തേക്കുപോയി.അവിടെ മുഴുവൻ തപ്പി. നിരാശയായിരുന്നു ഫലം.. തിരിച്ചു വിഷമിച്ചു മുറിയിൽ വന്നു.വേഷം മാറി ഫ്രഷ് ആയി അടുത്ത ദിവസം റ്റ്യുഷൻ ടെസ്റ്റ്‌പേപ്പറിനുള്ളതു പഠിക്കാനായി നോട്ട്സ് എടുത്തു. കണ്ണുകളെ വിശ്വസിക്കാനായില്ല.. ദേ .. ശ്രീയുടെ നമ്പർ! ആ ബുക്കിനകത്താണ് ഞാനാ നമ്പർ മറന്നുവയ്ച്ചിരുന്നത്.. ഉടനെ അതുംകൊണ്ട് ഞാൻ ഹാളിലേക്കോടി. കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. വേഗത്തിൽ നമ്പർ ഡയൽ ചെയ്തു. മുഴുവൻ റിംഗ് ചെയ്തിട്ടും എടുക്കുന്നില്ല. വീണ്ടും വിളിച്ചുനോക്കി. കുളിക്കുകയോ മറ്റോ..?മനസ്സിൽ പറഞ്ഞു. ങ്ഹാ..എന്റെ നമ്പർ കാണുമ്പോൾ തിരികെ വിളിക്കുമല്ലോ. കാത്തിരിക്കാം.. അങ്ങിനെ സമാധാനിച്ചു സോഫായിൽ ഇരുന്നു. സീലിംഗ് ഫാനിന്റെ കാറ്റിൽ അറിയാതെ മയങ്ങിപ്പോയി. അതിരാവിലെ ഉണർന്ന ക്ഷീണവുമുണ്ട്.കുറച്ചു കഴിഞ്ഞതും ഫോണ്‍ റിംഗ് ചെയ്തു. ഉടൻ തന്നെ ചാടിയെണീറ്റ് ഫോണെടുത്തു.
ഓ . അതു മമ്മായുടെ അനിയത്തി ടെസ്സി ആന്റിയായിരുന്നു. മമ്മായെ വിളിച്ചു ഫോണ്‍ കൈമാറി മുകളിലേക്കു പോയി. ഒരഞ്ചു മിനുട്ട് കഴിഞ്ഞുകാണും.."മോനേ ടോമി..നിനക്കു ഫോണ്‍.." മമ്മ മുകളിലേക്കു നോക്കി വിളിച്ചു പറഞ്ഞു.കേട്ട പാതി കേൾക്കാത്ത പാതി പടികൾ തൊടാതെ ഞാനോടിചെന്നു.. വിറയാർന്ന സ്വരത്തിൽ "ഹലോ ..ആരാ ..?" ഞാൻ ചോദിച്ചു..മറുവശത്തു നിന്നും ശ്രീയുടെ പരുക്കൻ സ്വരം എന്നെ കുളിരണിയിച്ചു..അവൻ പറഞ്ഞതു കേട്ടപ്പോൾ സന്തോഷം കൊണ്ടു എന്റെ കണ്ണുനിറഞ്ഞുപോയി ..(തുടരും ..)
എന്റെ പ്രണയം...............(.ഭാഗം:15 )
"ഇന്നു കണ്ടതേയില്ല..തന്നെ കാണാത്തതുകൊണ്ട് എന്തോ ഒരു ഇത്.."..ശ്രീയുടെ സ്വരം കാതിൽ മുഴങ്ങി. നല്ല പൗരുഷം നിറഞ്ഞ സ്വരമാണ്.. രോഗി ഇച്ഛിച്ചതും,വൈദ്യൻ കല്പിച്ചതും ഒരേ മരുന്ന് എന്ന പഴഞ്ചൊല്ലുപോലെ ഞാനാഗ്രഹിച്ചതു തന്നെ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.. "ഇന്നിനി കാണാൻ പറ്റുമെന്നു തോന്നുന്നില്ല.. ഞാൻ വൈകിട്ടു ജിമ്മിലേക്കു പോകും." ഒന്നുമറിയാത്തതു പോലെ ഞാൻ പറഞ്ഞു.. "താൻ ആശുപത്രി മൈതാനത്തിലേക്കു വരുന്നോ.. അര മണിക്കൂർ കഴിഞ്ഞു ഞാനങ്ങോട്ടേക്കു പോകും ."ശ്രീ പറഞ്ഞതിനു മറുപടിയായി "വരാം " എന്നു തന്നെ പറഞ്ഞു. പിന്നെ മറ്റൊന്നുമാലോചിച്ചിട്ടില്ല. ഫോണ്‍ റദ്ദാക്കി അടുക്കളയിലേക്കു ചെന്നു. മമ്മാ ഉച്ചയൂണ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്."ആരാ മോനെ വിളിച്ചത്.?" മമ്മാ തിരക്കി.."അത് എന്റെ ഒരു സുഹൃത്താണ് മമ്മാ.രാവിലെ ഇവിടെ വിളിച്ചിരുന്നില്ലേ .. ജിമ്മിൽ വച്ചു പരിചയപ്പെട്ടതാ. പേരു ശ്രീഹരി .." നുണ പറയാൻ തോന്നിയില്ല. അല്ലെങ്കിൽത്തന്നെ ഒരു നുണയോടൊപ്പം ഒന്നിലധികം നുണകൾ പറയേണ്ടിവരുമെന്നു മമ്മാ തന്നെ പറഞ്ഞുപഠിപ്പിച്ചിട്ടുണ്ട്. മമ്മയെ സ്വാധീനിച്ചാൽ മാത്രമേ ആശുപത്രി മൈതാനത്തു പോകാൻ കഴിയൂ. ധൈര്യം സംഭരിച്ചു കാര്യം അവതരിപ്പിച്ചു." എന്തിനാ ഇപ്പൊ പട്ടണത്തിലേക്കു പോകുന്നത്. പഠിക്കാതെ അലഞ്ഞു നടന്നാൽ പപ്പാ വഴക്കു പറയും. എന്തേലുമെടുത്തു പഠിക്കരുതോ നിനക്ക്. നീ ദിവസേന പ്രാർത്ഥിക്കാറുമില്ല. അതാണീ ദുഷ്ചിന്തകളൊക്കെ മനസ്സിൽ വരുന്നത്. നാളെ റ്റ്യുഷൻ കഴിഞ്ഞു നേരെ പള്ളിയിൽ വന്നേക്കണം. സണ്‍ഡേ സ്കൂൾ ഉള്ളതാ .. " മമ്മാ ഒറ്റശ്വാസത്തിൽ ശകാരിച്ചു നിർത്തി. 'ഷഡ്ഡി വിഷയം' മനസ്സിലിട്ടു പെരുക്കിയാണ് മമ്മാ ഒന്നൊന്നായ് പുറത്തുവിടുന്നത്. അതിൽ പറ്റിയിരുന്ന "സ്നേഹജലം 'മമ്മയിൽ സംശയത്തിന്റെ വിത്തു പാകിയിരിക്കുന്നു.. ഞാൻ മുഷ്ടിമൈഥുനം ചെയ്തു ആ ഷഡ്ഡി തലയിണകീഴിൽ ഒളിപ്പിച്ചുവെന്നാകും മമ്മയുടെ അബദ്ധധാരണ. എന്തായാലും ഒരു രക്ഷയുമില്ലാതെ മമ്മാ എന്റെ നിർബന്ധത്തിനു വഴങ്ങി മൈതാനത്തു പോകാൻ അനുമതി നല്കി. പിന്നെ ഒരു തിമർപ്പായിരുന്നു..വേഗം കുളിച്ചു.പപ്പാ ഒരാൾ കൈവശം കൊടുത്തുവിട്ട നല്ല മണമുള്ള ഡിയോഡോറന്ന്റും, നല്ല വാസനയുള്ള പെർഫ്യുമും ദേഹത്തും വസ്ത്രത്തിലും നിറയെ അടിച്ചു. ഏറ്റവും നല്ല ജീൻസ്പാന്റ് നോക്കി തപ്പിയെടുത്തു. 'PROEA ' ബ്രാൻന്റഡ് ഷഡ്ഡിയിട്ടപ്പോൾ തന്നെ ഒരു പ്രത്യേക സുഖം തോന്നി. കുറെ നേരം നിലകണ്ണാടിയിൽ തിരിഞ്ഞും,മറിഞ്ഞും നോക്കി.ശ്രീയെ കാണുന്നതിന്റെ സന്തോഷം, മുഖത്തു പ്രത്യേക സൗന്ദര്യം കൂടിയതു പോലെ തോന്നിച്ചു.കാൻവാസുമിട്ടു താഴെ വരുമ്പോൾ മമ്മായുടെ കമന്റ് .."ഇതെന്താ പെണ്ണുകാണാൻ പോകുന്നോ..കാണാൻ ചുന്തരനായിട്ടുണ്ടല്ലോ എന്റെ മോൻ".. ' ആണു കാണാൻ പോകുവാ '.. മനസ്സിൽ പറഞ്ഞു മമ്മാക്കൊരുമ്മ കൊടുത്തു,അപ്പാപ്പനോടും പറഞ്ഞിട്ടു പുറത്തേക്കിറങ്ങി. ഊണിനു മുമ്പേ തിരിച്ചെത്തിക്കോളാമെന്നാണ് മമ്മാക്കു കൊടുത്ത വാക്ക്. സുഹൃത്തിനെ കാണാൻ പോകുന്നതായെ മമ്മക്കറിയൂ . ശ്രീയോടുള്ള അനുരാഗം കൊണ്ടു മനസ്സു നിറഞ്ഞു. ഈ ഭൂമിമുഴുവൻ എനിക്കു സ്വന്തമാണെന്നു തോന്നി. മൈതാനത്തു ഞങ്ങൾ ഒന്നിച്ചിരുന്നു സല്ലപിക്കുന്നത് മനസ്സിൽ ഭാവന ചെയ്തു. സന്തോഷം കൊണ്ടു മുള്ളാൻ മുട്ടി എന്നു പറയുന്നതാകും ശരി. പട്ടണത്തിലേക്കു ബസ്സിൽ പോകാൻ ഒന്നര കിലോമീറ്ററാണ്. പെട്ടെന്നു തന്നെ ബസ് കിട്ടി. ആശുപത്രി ജംഗ്ഷനിൽ ഇറങ്ങി വേഗതയിൽ മൈതാനത്തേക്ക് നടന്നു. മൈതാനത്തിലെത്തിയപ്പോൾ എന്റെ കണക്കുകൂട്ടലുകളെ കാറ്റിൽ പറത്തുന്ന കാഴ്ചയാണ് ഞാനവിടെ കണ്ടത്.മുന്നോട്ടു വച്ച കാൽ പുറകോട്ടെടുത്തു. .ഒരു നിമിഷം സ്തബ്ധനായി ഞാൻ നിന്നുപോയി ..(തുടരും ..)
"ഇന്നു കണ്ടതേയില്ല..തന്നെ കാണാത്തതുകൊണ്ട് എന്തോ ഒരു ഇത്.."..ശ്രീയുടെ സ്വരം കാതിൽ മുഴങ്ങി. നല്ല പൗരുഷം നിറഞ്ഞ സ്വരമാണ്.. രോഗി ഇച്ഛിച്ചതും,വൈദ്യൻ കല്പിച്ചതും ഒരേ മരുന്ന് എന്ന പഴഞ്ചൊല്ലുപോലെ ഞാനാഗ്രഹിച്ചതു തന്നെ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.. "ഇന്നിനി കാണാൻ പറ്റുമെന്നു തോന്നുന്നില്ല.. ഞാൻ വൈകിട്ടു ജിമ്മിലേക്കു പോകും." ഒന്നുമറിയാത്തതു പോലെ ഞാൻ പറഞ്ഞു.. "താൻ ആശുപത്രി മൈതാനത്തിലേക്കു വരുന്നോ.. അര മണിക്കൂർ കഴിഞ്ഞു ഞാനങ്ങോട്ടേക്കു പോകും ."ശ്രീ പറഞ്ഞതിനു മറുപടിയായി "വരാം " എന്നു തന്നെ പറഞ്ഞു. പിന്നെ മറ്റൊന്നുമാലോചിച്ചിട്ടില്ല. ഫോണ്‍ റദ്ദാക്കി അടുക്കളയിലേക്കു ചെന്നു. മമ്മാ ഉച്ചയൂണ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്."ആരാ മോനെ വിളിച്ചത്.?" മമ്മാ തിരക്കി.."അത് എന്റെ ഒരു സുഹൃത്താണ് മമ്മാ.രാവിലെ ഇവിടെ വിളിച്ചിരുന്നില്ലേ .. ജിമ്മിൽ വച്ചു പരിചയപ്പെട്ടതാ. പേരു ശ്രീഹരി .." നുണ പറയാൻ തോന്നിയില്ല. അല്ലെങ്കിൽത്തന്നെ ഒരു നുണയോടൊപ്പം ഒന്നിലധികം നുണകൾ പറയേണ്ടിവരുമെന്നു മമ്മാ തന്നെ പറഞ്ഞുപഠിപ്പിച്ചിട്ടുണ്ട്. മമ്മയെ സ്വാധീനിച്ചാൽ മാത്രമേ ആശുപത്രി മൈതാനത്തു പോകാൻ കഴിയൂ. ധൈര്യം സംഭരിച്ചു കാര്യം അവതരിപ്പിച്ചു." എന്തിനാ ഇപ്പൊ പട്ടണത്തിലേക്കു പോകുന്നത്. പഠിക്കാതെ അലഞ്ഞു നടന്നാൽ പപ്പാ വഴക്കു പറയും. എന്തേലുമെടുത്തു പഠിക്കരുതോ നിനക്ക്. നീ ദിവസേന പ്രാർത്ഥിക്കാറുമില്ല. അതാണീ ദുഷ്ചിന്തകളൊക്കെ മനസ്സിൽ വരുന്നത്. നാളെ റ്റ്യുഷൻ കഴിഞ്ഞു നേരെ പള്ളിയിൽ വന്നേക്കണം. സണ്‍ഡേ സ്കൂൾ ഉള്ളതാ .. " മമ്മാ ഒറ്റശ്വാസത്തിൽ ശകാരിച്ചു നിർത്തി. 'ഷഡ്ഡി വിഷയം' മനസ്സിലിട്ടു പെരുക്കിയാണ് മമ്മാ ഒന്നൊന്നായ് പുറത്തുവിടുന്നത്. അതിൽ പറ്റിയിരുന്ന "സ്നേഹജലം 'മമ്മയിൽ സംശയത്തിന്റെ വിത്തു പാകിയിരിക്കുന്നു.. ഞാൻ മുഷ്ടിമൈഥുനം ചെയ്തു ആ ഷഡ്ഡി തലയിണകീഴിൽ ഒളിപ്പിച്ചുവെന്നാകും മമ്മയുടെ അബദ്ധധാരണ. എന്തായാലും ഒരു രക്ഷയുമില്ലാതെ മമ്മാ എന്റെ നിർബന്ധത്തിനു വഴങ്ങി മൈതാനത്തു പോകാൻ അനുമതി നല്കി. പിന്നെ ഒരു തിമർപ്പായിരുന്നു..വേഗം കുളിച്ചു.പപ്പാ ഒരാൾ കൈവശം കൊടുത്തുവിട്ട നല്ല മണമുള്ള ഡിയോഡോറന്ന്റും, നല്ല വാസനയുള്ള പെർഫ്യുമും ദേഹത്തും വസ്ത്രത്തിലും നിറയെ അടിച്ചു. ഏറ്റവും നല്ല ജീൻസ്പാന്റ് നോക്കി തപ്പിയെടുത്തു. 'PROEA ' ബ്രാൻന്റഡ് ഷഡ്ഡിയിട്ടപ്പോൾ തന്നെ ഒരു പ്രത്യേക സുഖം തോന്നി. കുറെ നേരം നിലകണ്ണാടിയിൽ തിരിഞ്ഞും,മറിഞ്ഞും നോക്കി.ശ്രീയെ കാണുന്നതിന്റെ സന്തോഷം, മുഖത്തു പ്രത്യേക സൗന്ദര്യം കൂടിയതു പോലെ തോന്നിച്ചു.കാൻവാസുമിട്ടു താഴെ വരുമ്പോൾ മമ്മായുടെ കമന്റ് .."ഇതെന്താ പെണ്ണുകാണാൻ പോകുന്നോ..കാണാൻ ചുന്തരനായിട്ടുണ്ടല്ലോ എന്റെ മോൻ".. ' ആണു കാണാൻ പോകുവാ '.. മനസ്സിൽ പറഞ്ഞു മമ്മാക്കൊരുമ്മ കൊടുത്തു,അപ്പാപ്പനോടും പറഞ്ഞിട്ടു പുറത്തേക്കിറങ്ങി. ഊണിനു മുമ്പേ തിരിച്ചെത്തിക്കോളാമെന്നാണ് മമ്മാക്കു കൊടുത്ത വാക്ക്. സുഹൃത്തിനെ കാണാൻ പോകുന്നതായെ മമ്മക്കറിയൂ . ശ്രീയോടുള്ള അനുരാഗം കൊണ്ടു മനസ്സു നിറഞ്ഞു. ഈ ഭൂമിമുഴുവൻ എനിക്കു സ്വന്തമാണെന്നു തോന്നി. മൈതാനത്തു ഞങ്ങൾ ഒന്നിച്ചിരുന്നു സല്ലപിക്കുന്നത് മനസ്സിൽ ഭാവന ചെയ്തു. സന്തോഷം കൊണ്ടു മുള്ളാൻ മുട്ടി എന്നു പറയുന്നതാകും ശരി. പട്ടണത്തിലേക്കു ബസ്സിൽ പോകാൻ ഒന്നര കിലോമീറ്ററാണ്. പെട്ടെന്നു തന്നെ ബസ് കിട്ടി. ആശുപത്രി ജംഗ്ഷനിൽ ഇറങ്ങി വേഗതയിൽ മൈതാനത്തേക്ക് നടന്നു. മൈതാനത്തിലെത്തിയപ്പോൾ എന്റെ കണക്കുകൂട്ടലുകളെ കാറ്റിൽ പറത്തുന്ന കാഴ്ചയാണ് ഞാനവിടെ കണ്ടത്.മുന്നോട്ടു വച്ച കാൽ പുറകോട്ടെടുത്തു. .ഒരു നിമിഷം സ്തബ്ധനായി ഞാൻ നിന്നുപോയി ..(തുടരും ..)
എന്റെ പ്രണയം (ഭാഗം 16-20 )
എന്റെ കണ്ണുകൾ നിറയുന്നുണ്ടോ..?! തൊട്ടുനോക്കി.ഇല്ല. ആ വലിയ മൈതാനത്തു ഒരു ഭാഗത്ത് ക്രിക്കറ്റ് കളിച്ചു സ്കൂൾ അവധി അടിച്ചുപൊളിക്കുകയാണ് കുറച്ചു കുട്ടികൾ... മൈതാനം തുടങ്ങുന്നിടത്തു ശ്രീ ഒരു പയ്യന്റെ തോളിൽ കൈയ്യിട്ടു നടക്കുന്നു.ഞാനൊരു മരത്തിന്റെ മറവിലായതുകൊണ്ട് എന്നെ കാണാൻ കഴിയില്ല. കുറച്ചകലെയായതു കൊണ്ടു കൂടെയുള്ള പയ്യന്റെ മുഖം അവ്യക്തമാണ്. സങ്കടവും,ദേഷ്യവും ഒരുമിച്ചു വന്നു. അവനാരാണ്? അവനുമായി ശ്രീക്കെന്താണ് ബന്ധം? അവൻ കൂട്ടിനുള്ളപ്പോൾ ശ്രീ എന്തിനെന്നെ വിളിച്ചു? ഇങ്ങനെ ഉത്തരമറിയാത്ത പല ചോദ്യങ്ങളും മനസ്സിൽ ഉരുത്തിരിഞ്ഞു. ഞാനിത്ര ഭാഗ്യദോഷിയായിപോയല്ലോ.. കുട്ടിക്കാലം മുതൽക്കേ പപ്പാ വിദേശത്താണ്. ആ സ്നേഹം നേരിട്ടനുഭവിക്കാൻ യോഗമുണ്ടായിട്ടില്ല. പപ്പാ കാണാൻ സുന്ദരനാണ്. എന്റെ മനസ്സിലെ 'ഹീറോ' എന്നൊക്കെ പറയാം. ഇനി എന്താ ചെയ്ക ? വന്നതുപോലെ തിരികെ പോയാലോ?കുറച്ചുനേരം ഇവിടെ പാത്തുനില്ക്കാം. അവരുടെ അടുത്ത നീക്കം എന്താണെന്നു നോക്കാമല്ലോ.. അതാ.. ഇടയ്ക്കു ശ്രീ മൊബൈൽ എടുത്തു ആരെയോ വിളിക്കുന്നു .. അവർ ഒരു മരത്തണലിൽ ഇരിക്കുന്നതു കണ്ടു. ഉച്ചവെയിലിന്റെ കാഠിന്യവും,കണ്ണിൽ കണ്ട കാഴ്ചയും എന്നെ ക്ഷീണിതനാക്കി .'വരേണ്ടിയിരുന്നില്ല '..മമ്മാ പറഞ്ഞതു അനുസരിച്ചിരുന്നെങ്കിൽ.. ' സ്വയം പിറുപിറുത്തു .. കുറച്ചു നേരം കഴിഞ്ഞപ്പോൾ കുറെ അടിപൊളി ചെക്കന്മാർ എന്നെ കടന്നുമൈതാനത്തിലേക്കു പോയി. എല്ലാവരും ടീനേജ് ആണെന്നു ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. അതിൽ ഒരുത്തന്റെ കൈയ്യിൽ സ്റ്റമ്പും, മറ്റൊരുത്തന്റെ കൈയ്യിൽ ക്രിക്കറ്റ് ബാറ്റും, ബോളും കണ്ടു. അവരെ കണ്ടതും ശ്രീയും, കൂടെയുള്ള പയ്യനും ചാടിയെണീറ്റു .അപ്പോഴാണ് എനിക്കു സംഭവം മനസ്സിലായത്. അവർ ക്രിക്കറ്റ് കളിക്കാനുള്ള തയ്യാറെടുപ്പാണ് .. കളിക്കാനായാണ് ശ്രീയെന്നെ വിളിച്ചത്! ഞാൻ വെറുതെ തെറ്റിദ്ധരിച്ചല്ലോ.. പക്ഷെ ശ്രീ എന്തായിരിക്കും അവന്റെ തോളിൽ കൈയ്യിട്ടു സംസാരിച്ചിട്ടുണ്ടാകുക? അന്നെന്നോടു പറഞ്ഞതുപോലെ അവനെ ആശ്വസിപ്പിച്ചതാകുമോ? അവർ തമ്മിൽ വല്ലതും ..?! അവനുള്ളതുകൊണ്ടാണോ ശ്രീ എന്നെ ഒഴിവാക്കുന്നത്. ഏയ് ..അങ്ങിനെയൊന്നുമുണ്ടാകില്ല .. കാടുകയറിയ ചിന്തകളെ സ്വയം ആശ്വസിപ്പിച്ചു. എന്റെ സങ്കല്പങ്ങൾ തെറ്റാണോ?! ഒരാണിന് മറ്റൊരാണിനോട് ഒരാകർഷണവുമുണ്ടാകില്ലേ..? മനസ്സിൽ കണക്കുകൂട്ടിയതൊന്നും നടക്കുമെന്നു തോന്നുന്നില്ല. ഞാനും ,ശ്രീയുമായുള്ള ഒരു ലോകത്തിൽ കുറച്ചുനേരം എല്ലാം മറന്നു സമയം ചെലവിടാമെന്നു കരുതിയാണ് പാഞ്ഞുവന്നത്. ഇതിപ്പോൾ ഇത്രയും പയ്യന്മാരുടെ ഇടയിൽവച്ചു ഒന്നു തൊടാൻ കൂടി കഴിയില്ല. അവസാനം വന്നതുപോലെ തിരിച്ചുപോകാൻ തന്നെ തീരുമാനിച്ചു. ഞാൻ വന്നതു ശ്രീ അറിയണ്ട. ദൂരെയാണെങ്കിലും ഒരു നോക്കു കാണാൻ കഴിഞ്ഞല്ലോ.. അതുമതി..മനസ്സിനെ സ്വയം ആശ്വസിപ്പിച്ചു തിരിഞ്ഞുനടന്നു.വിശപ്പും, ദാഹവും തോന്നി..പട്ടണത്തിലെ ഒരു കീർത്തികേട്ട ബേക്കറിയിൽ കയറി ഒരു ചൂടു ചിക്കൻ പപ്സും, കൂൾ ഡ്രിങ്ക്സുമടിച്ചു. അടുത്തു തന്നെയുള്ള ബസ് സ്റ്റാൻഡിലേക്കു പോയി. ഉടനെ ബസ് കിട്ടി. ക്രിക്കറ്റ് കളിക്കാനാണ് വിളിക്കുന്നതെന്നു ശ്രീ പറയാത്തതെന്തേ..? ബസ്സിലിരുന്നു ചിന്തിച്ചു. എന്റെ തെറ്റാണ്. പറയുന്നത് മുഴുപ്പിക്കാൻ സമ്മതിക്കാതെ ശ്രീയുടെ ഫോണ്‍ കട്ട് ചെയ്തതു ഞാനാണ്. എനിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. ഞാൻ ചാടിയിറങ്ങി. ബാക്കി തരാനുള്ള പൈസ പോലും വാങ്ങാൻ മറന്നു. വീട്ടിലേക്കു നടക്കുമ്പോൾ ഓരോന്നോർത്തു കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.എന്റെ സങ്കല്പങ്ങൾ നിഷ്കരുണം എന്നെ ഉപേക്ഷിക്കുന്നു. ഞാനെന്താ ഇങ്ങനെ ആയിപ്പോയത്? സ്വയം ചോദ്യങ്ങളുമായി വീടിന്റെ പടി കയറി. ചെല്ലുമ്പോൾ അപ്പാപ്പാൻ പത്രം വായനയുമായി പിറുപിറുത്തുകൊണ്ടു ഉമ്മറത്തിരുപ്പുണ്ട്. അകത്തു മമ്മാ ഊണു പകർന്നു വയ്ക്കുന്ന തിരക്കിലാണ്. "ങ്ഹാ ..മോൻ ഇത്ര പെട്ടെന്നു വന്നോ ..വേഷം മാറി കാലും, കൈയ്യും,മുഖവും കഴുകി വാ.. ഊണു കഴിക്കാം .. അപ്പാപ്പനെയും കൂട്ടിക്കോ .." മമ്മാ പറഞ്ഞു. ങ്ഹാ,! ,ഒരു കാര്യം പറയാൻ മറന്നു. ആ പയ്യനെ നീ കണ്ടില്ലാരുന്നോ .. അവൻ വീണ്ടും ഇവിടെ വിളിച്ചിരുന്നു.. നീ ഇവിടെനിന്നും ഇറങ്ങിയോ .എന്നു ചോദിച്ചു ?.". ഞാനവിടെ നില്ക്കുമ്പോൾ ശ്രീ ഫോണ്‍ ചെയ്യുന്നതു കണ്ടതാണ്. അതിവിടേക്കായിരുന്നു.. എനിക്കു കാര്യം മനസ്സിലായി. മമ്മയോട് എന്താ മറുപടി പറയേണ്ടതെന്നു അറിയാതെ ഞാൻ കുഴങ്ങി..(തുടരും ..)
എന്റെ കണ്ണുകൾ നിറയുന്നുണ്ടോ..?! തൊട്ടുനോക്കി.ഇല്ല. ആ വലിയ മൈതാനത്തു ഒരു ഭാഗത്ത് ക്രിക്കറ്റ് കളിച്ചു സ്കൂൾ അവധി അടിച്ചുപൊളിക്കുകയാണ് കുറച്ചു കുട്ടികൾ... മൈതാനം തുടങ്ങുന്നിടത്തു ശ്രീ ഒരു പയ്യന്റെ തോളിൽ കൈയ്യിട്ടു നടക്കുന്നു.ഞാനൊരു മരത്തിന്റെ മറവിലായതുകൊണ്ട് എന്നെ കാണാൻ കഴിയില്ല. കുറച്ചകലെയായതു കൊണ്ടു കൂടെയുള്ള പയ്യന്റെ മുഖം അവ്യക്തമാണ്. സങ്കടവും,ദേഷ്യവും ഒരുമിച്ചു വന്നു. അവനാരാണ്? അവനുമായി ശ്രീക്കെന്താണ് ബന്ധം? അവൻ കൂട്ടിനുള്ളപ്പോൾ ശ്രീ എന്തിനെന്നെ വിളിച്ചു? ഇങ്ങനെ ഉത്തരമറിയാത്ത പല ചോദ്യങ്ങളും മനസ്സിൽ ഉരുത്തിരിഞ്ഞു. ഞാനിത്ര ഭാഗ്യദോഷിയായിപോയല്ലോ.. കുട്ടിക്കാലം മുതൽക്കേ പപ്പാ വിദേശത്താണ്. ആ സ്നേഹം നേരിട്ടനുഭവിക്കാൻ യോഗമുണ്ടായിട്ടില്ല. പപ്പാ കാണാൻ സുന്ദരനാണ്. എന്റെ മനസ്സിലെ 'ഹീറോ' എന്നൊക്കെ പറയാം. ഇനി എന്താ ചെയ്ക ? വന്നതുപോലെ തിരികെ പോയാലോ?കുറച്ചുനേരം ഇവിടെ പാത്തുനില്ക്കാം. അവരുടെ അടുത്ത നീക്കം എന്താണെന്നു നോക്കാമല്ലോ.. അതാ.. ഇടയ്ക്കു ശ്രീ മൊബൈൽ എടുത്തു ആരെയോ വിളിക്കുന്നു .. അവർ ഒരു മരത്തണലിൽ ഇരിക്കുന്നതു കണ്ടു. ഉച്ചവെയിലിന്റെ കാഠിന്യവും,കണ്ണിൽ കണ്ട കാഴ്ചയും എന്നെ ക്ഷീണിതനാക്കി .'വരേണ്ടിയിരുന്നില്ല '..മമ്മാ പറഞ്ഞതു അനുസരിച്ചിരുന്നെങ്കിൽ.. ' സ്വയം പിറുപിറുത്തു .. കുറച്ചു നേരം കഴിഞ്ഞപ്പോൾ കുറെ അടിപൊളി ചെക്കന്മാർ എന്നെ കടന്നുമൈതാനത്തിലേക്കു പോയി. എല്ലാവരും ടീനേജ് ആണെന്നു ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. അതിൽ ഒരുത്തന്റെ കൈയ്യിൽ സ്റ്റമ്പും, മറ്റൊരുത്തന്റെ കൈയ്യിൽ ക്രിക്കറ്റ് ബാറ്റും, ബോളും കണ്ടു. അവരെ കണ്ടതും ശ്രീയും, കൂടെയുള്ള പയ്യനും ചാടിയെണീറ്റു .അപ്പോഴാണ് എനിക്കു സംഭവം മനസ്സിലായത്. അവർ ക്രിക്കറ്റ് കളിക്കാനുള്ള തയ്യാറെടുപ്പാണ് .. കളിക്കാനായാണ് ശ്രീയെന്നെ വിളിച്ചത്! ഞാൻ വെറുതെ തെറ്റിദ്ധരിച്ചല്ലോ.. പക്ഷെ ശ്രീ എന്തായിരിക്കും അവന്റെ തോളിൽ കൈയ്യിട്ടു സംസാരിച്ചിട്ടുണ്ടാകുക? അന്നെന്നോടു പറഞ്ഞതുപോലെ അവനെ ആശ്വസിപ്പിച്ചതാകുമോ? അവർ തമ്മിൽ വല്ലതും ..?! അവനുള്ളതുകൊണ്ടാണോ ശ്രീ എന്നെ ഒഴിവാക്കുന്നത്. ഏയ് ..അങ്ങിനെയൊന്നുമുണ്ടാകില്ല .. കാടുകയറിയ ചിന്തകളെ സ്വയം ആശ്വസിപ്പിച്ചു. എന്റെ സങ്കല്പങ്ങൾ തെറ്റാണോ?! ഒരാണിന് മറ്റൊരാണിനോട് ഒരാകർഷണവുമുണ്ടാകില്ലേ..? മനസ്സിൽ കണക്കുകൂട്ടിയതൊന്നും നടക്കുമെന്നു തോന്നുന്നില്ല. ഞാനും ,ശ്രീയുമായുള്ള ഒരു ലോകത്തിൽ കുറച്ചുനേരം എല്ലാം മറന്നു സമയം ചെലവിടാമെന്നു കരുതിയാണ് പാഞ്ഞുവന്നത്. ഇതിപ്പോൾ ഇത്രയും പയ്യന്മാരുടെ ഇടയിൽവച്ചു ഒന്നു തൊടാൻ കൂടി കഴിയില്ല. അവസാനം വന്നതുപോലെ തിരിച്ചുപോകാൻ തന്നെ തീരുമാനിച്ചു. ഞാൻ വന്നതു ശ്രീ അറിയണ്ട. ദൂരെയാണെങ്കിലും ഒരു നോക്കു കാണാൻ കഴിഞ്ഞല്ലോ.. അതുമതി..മനസ്സിനെ സ്വയം ആശ്വസിപ്പിച്ചു തിരിഞ്ഞുനടന്നു.വിശപ്പും, ദാഹവും തോന്നി..പട്ടണത്തിലെ ഒരു കീർത്തികേട്ട ബേക്കറിയിൽ കയറി ഒരു ചൂടു ചിക്കൻ പപ്സും, കൂൾ ഡ്രിങ്ക്സുമടിച്ചു. അടുത്തു തന്നെയുള്ള ബസ് സ്റ്റാൻഡിലേക്കു പോയി. ഉടനെ ബസ് കിട്ടി. ക്രിക്കറ്റ് കളിക്കാനാണ് വിളിക്കുന്നതെന്നു ശ്രീ പറയാത്തതെന്തേ..? ബസ്സിലിരുന്നു ചിന്തിച്ചു. എന്റെ തെറ്റാണ്. പറയുന്നത് മുഴുപ്പിക്കാൻ സമ്മതിക്കാതെ ശ്രീയുടെ ഫോണ്‍ കട്ട് ചെയ്തതു ഞാനാണ്. എനിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. ഞാൻ ചാടിയിറങ്ങി. ബാക്കി തരാനുള്ള പൈസ പോലും വാങ്ങാൻ മറന്നു. വീട്ടിലേക്കു നടക്കുമ്പോൾ ഓരോന്നോർത്തു കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.എന്റെ സങ്കല്പങ്ങൾ നിഷ്കരുണം എന്നെ ഉപേക്ഷിക്കുന്നു. ഞാനെന്താ ഇങ്ങനെ ആയിപ്പോയത്? സ്വയം ചോദ്യങ്ങളുമായി വീടിന്റെ പടി കയറി. ചെല്ലുമ്പോൾ അപ്പാപ്പാൻ പത്രം വായനയുമായി പിറുപിറുത്തുകൊണ്ടു ഉമ്മറത്തിരുപ്പുണ്ട്. അകത്തു മമ്മാ ഊണു പകർന്നു വയ്ക്കുന്ന തിരക്കിലാണ്. "ങ്ഹാ ..മോൻ ഇത്ര പെട്ടെന്നു വന്നോ ..വേഷം മാറി കാലും, കൈയ്യും,മുഖവും കഴുകി വാ.. ഊണു കഴിക്കാം .. അപ്പാപ്പനെയും കൂട്ടിക്കോ .." മമ്മാ പറഞ്ഞു. ങ്ഹാ,! ,ഒരു കാര്യം പറയാൻ മറന്നു. ആ പയ്യനെ നീ കണ്ടില്ലാരുന്നോ .. അവൻ വീണ്ടും ഇവിടെ വിളിച്ചിരുന്നു.. നീ ഇവിടെനിന്നും ഇറങ്ങിയോ .എന്നു ചോദിച്ചു ?.". ഞാനവിടെ നില്ക്കുമ്പോൾ ശ്രീ ഫോണ്‍ ചെയ്യുന്നതു കണ്ടതാണ്. അതിവിടേക്കായിരുന്നു.. എനിക്കു കാര്യം മനസ്സിലായി. മമ്മയോട് എന്താ മറുപടി പറയേണ്ടതെന്നു അറിയാതെ ഞാൻ കുഴങ്ങി..(തുടരും ..)
എന്റെ പ്രണയം ...............(ഭാഗം:17 )
"കണ്ടു മമ്മാ ..അവൻ ക്രിക്കറ്റ് കളിക്കാനാണ് വിളിച്ചത്. നല്ല പൊരിവെയിലായതു കൊണ്ടു ഞാൻ തിരികെ പോന്നു. ." ഒരു വിധം പറഞ്ഞൊപ്പിച്ചു. ."നല്ല കാര്യം!.വെയിലുകൊണ്ടു വിയർപ്പു താഴ്ന്നാൽ നന്നല്ല. ക്രിസ്മസ് പരീക്ഷ വരുന്നു" മമ്മാ പറഞ്ഞു.. ടെലിവിഷനിൽ സിനിമ തകൃതിയായ് നടക്കുന്നു. മനസ്സിനു വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു. കുറച്ചുനേരം ഫാനിന്റെ കീഴിലങ്ങിനെയിരുന്നു.. "നീ വേഷം മാറി വരുന്നുണ്ടോ." മമ്മയുടെ സ്വരം ചെവിയിൽ മുഴങ്ങി. നേരെ മുറിയിലേക്കു പോയി വേഷം മാറി താഴെവന്നു. കപ്പയും, ചെമ്മീൻ തീയലും, ഏത്തക്കായ് തോരനും.മാങ്ങ അച്ചാറുമായി എനിക്കിഷ്ടമുള്ള വിഭവങ്ങൾ തീൻ മേശ നിറഞ്ഞിരിക്കുന്നു. അല്ലേലും അങ്ങിനെയാ..എന്റെ അവധി ദിവസം മമ്മാ നന്നായി പാചകം ചെയ്യും. പപ്പായില്ലാത്ത പരിഗണന എനിക്കാണ്. ഊണു കഴിഞ്ഞു കൈയ്യു കഴുകുമ്പോൾ ഫോണ്‍ ബെല്ലടിച്ചു. മമ്മായും, അപ്പാപ്പനും കഴിക്കുന്നതെയുള്ളൂ. ഞാൻ പോയി ഫോണെടുത്തു.. "ഹലോ.." മറുവശത്തു നിന്നും ശ്രീയുടെ സ്വരം.. "ഹലോ.ഞാനാ... ശ്രീ.. താനെന്തു പണിയാടോ കാണിച്ചത്?. വരാമെന്നു പറഞ്ഞിട്ട് വന്നില്ല. നിന്റെ അമ്മ പറഞ്ഞു നീ ഇങ്ങോട്ടേക്കു തിരിച്ചിട്ടുണ്ടെന്ന്.. എന്തു പറ്റി .?" മമ്മാ കേൾക്കാതെ ഞാൻ സ്വരം താഴ്ത്തി. "അതു പിന്നെ ..നല്ല വെയിലല്ലേ . മടിച്ചു . സോറി ..അതുകേട്ട് "ശരി സാരമില്ല.നാളെ കാണാം." അവൻ ശാന്തനായി പറഞ്ഞു.. 'അല്ല, ഇന്നു വൈകിട്ടു ജിമ്മിൽ വരുമോ? നാളെ രാവിലെ എനിക്കു റ്റ്യുഷനുണ്ട്. അതു കഴിഞ്ഞു ഞാൻ നേരെ പള്ളിയിൽ പോകും. " അതു പറഞ്ഞപ്പോൾ മമ്മാ കേൾക്കാനായ് കുറച്ചു ശബ്ദം കൂട്ടി. " ഇല്ല.വരാൻ കഴിയില്ല വൈകിട്ടു എനിക്കൊരു പ്രോഗ്രാമുണ്ട്.." ശ്രീ പറഞ്ഞതു കേട്ടു 'ബൈ ' പറഞ്ഞു ഫോണ്‍ വച്ചു. പക്ഷെ വല്ലാത്തൊരു നെഞ്ചിടിപ്പ്.. ഒരു ദീർഘനിശ്വാസമെടുക്കാൻ കഴിയാത്ത പോലെ.. ഒരു പ്രണയത്തിന്റെ തുടക്കത്തിലുള്ള നൊമ്പരങ്ങൾ ഒന്നൊന്നായ് ഞാൻ അറിയുകയായിരുന്നു. എപ്പോഴും അവനെ കാണണമെന്നു തോന്നുക... ആ സ്വരം കേൾക്കാനുള്ള മനസ്സിന്റെ വെമ്പൽ.. അന്നത്തെ ശനിയാഴ്ച ജിമ്മിൽ പോകാൻ മടിച്ചു .പഠനവുമായി മുന്നോട്ടുപോയി..ഉറങ്ങാൻ കിടന്നപ്പോഴും ശ്രീയുടെ സ്വരം, രൂപം എന്നെ വല്ലാതെ ശല്യപ്പെടുത്തി.. നേരം പുലർന്നു.. പതിവുകർമ്മങ്ങൾ. ഞങ്ങളന്നു പരസ്പരം വിളിച്ചതേയില്ല .. അങ്ങിനെ ശ്രീയെ കാണാതെ ഒരു ഞായറാഴ്ച തീരാൻ പോകുന്നു .റ്റ്യുഷനും, പള്ളിയും, അതിഥികളുമൊക്കെയായി ആ ദിവസം വിടപറഞ്ഞു. മമ്മയുടെ വക ഏത്തപഴവും, നാടൻ മുട്ടയും പുഴുങ്ങിയതു വന്നു. അന്നു കുറെ പഠിച്ചു. അഞ്ചുമണിക്കു അലാറം വയ്ച്ചു ഉറങ്ങാൻ കിടന്നു. പിറ്റേന്നാൾ അഞ്ചു മണിക്കു തന്നെ അലാറം വിളിച്ചുണർത്തി. എണീറ്റു പതിവു കർമ്മങ്ങൾ ചെയ്തെന്നു വരുത്തിതീർത്തു. ജിമ്മിൽ പോയി ശ്രീയെ കാണാനുള്ള വെപ്രാളമായിരുന്നു.. ഡിസംബറിന്റെ തണുപ്പ് സിരകളിൽ പടർന്നുകയറുന്നു. ജിമ്മിലെത്തിയതും പുറത്തു ഗേറ്റിനു മുമ്പിൽ ശ്രീ നില്ക്കുന്നു.."എന്താ ഇവിടെ ഈ തണുപ്പത്ത് നില്ക്കുന്നത് ഞാൻ ചോദിച്ചു. വിറയ്ക്കുന്ന ശ്രീയുടെ അധരങ്ങൾ പറഞ്ഞ മറുപടി എന്നെ ശരീരമാസകലം കോരിത്തരിപ്പിച്ചു..(തുടരും ..)
"കണ്ടു മമ്മാ ..അവൻ ക്രിക്കറ്റ് കളിക്കാനാണ് വിളിച്ചത്. നല്ല പൊരിവെയിലായതു കൊണ്ടു ഞാൻ തിരികെ പോന്നു. ." ഒരു വിധം പറഞ്ഞൊപ്പിച്ചു. ."നല്ല കാര്യം!.വെയിലുകൊണ്ടു വിയർപ്പു താഴ്ന്നാൽ നന്നല്ല. ക്രിസ്മസ് പരീക്ഷ വരുന്നു" മമ്മാ പറഞ്ഞു.. ടെലിവിഷനിൽ സിനിമ തകൃതിയായ് നടക്കുന്നു. മനസ്സിനു വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു. കുറച്ചുനേരം ഫാനിന്റെ കീഴിലങ്ങിനെയിരുന്നു.. "നീ വേഷം മാറി വരുന്നുണ്ടോ." മമ്മയുടെ സ്വരം ചെവിയിൽ മുഴങ്ങി. നേരെ മുറിയിലേക്കു പോയി വേഷം മാറി താഴെവന്നു. കപ്പയും, ചെമ്മീൻ തീയലും, ഏത്തക്കായ് തോരനും.മാങ്ങ അച്ചാറുമായി എനിക്കിഷ്ടമുള്ള വിഭവങ്ങൾ തീൻ മേശ നിറഞ്ഞിരിക്കുന്നു. അല്ലേലും അങ്ങിനെയാ..എന്റെ അവധി ദിവസം മമ്മാ നന്നായി പാചകം ചെയ്യും. പപ്പായില്ലാത്ത പരിഗണന എനിക്കാണ്. ഊണു കഴിഞ്ഞു കൈയ്യു കഴുകുമ്പോൾ ഫോണ്‍ ബെല്ലടിച്ചു. മമ്മായും, അപ്പാപ്പനും കഴിക്കുന്നതെയുള്ളൂ. ഞാൻ പോയി ഫോണെടുത്തു.. "ഹലോ.." മറുവശത്തു നിന്നും ശ്രീയുടെ സ്വരം.. "ഹലോ.ഞാനാ... ശ്രീ.. താനെന്തു പണിയാടോ കാണിച്ചത്?. വരാമെന്നു പറഞ്ഞിട്ട് വന്നില്ല. നിന്റെ അമ്മ പറഞ്ഞു നീ ഇങ്ങോട്ടേക്കു തിരിച്ചിട്ടുണ്ടെന്ന്.. എന്തു പറ്റി .?" മമ്മാ കേൾക്കാതെ ഞാൻ സ്വരം താഴ്ത്തി. "അതു പിന്നെ ..നല്ല വെയിലല്ലേ . മടിച്ചു . സോറി ..അതുകേട്ട് "ശരി സാരമില്ല.നാളെ കാണാം." അവൻ ശാന്തനായി പറഞ്ഞു.. 'അല്ല, ഇന്നു വൈകിട്ടു ജിമ്മിൽ വരുമോ? നാളെ രാവിലെ എനിക്കു റ്റ്യുഷനുണ്ട്. അതു കഴിഞ്ഞു ഞാൻ നേരെ പള്ളിയിൽ പോകും. " അതു പറഞ്ഞപ്പോൾ മമ്മാ കേൾക്കാനായ് കുറച്ചു ശബ്ദം കൂട്ടി. " ഇല്ല.വരാൻ കഴിയില്ല വൈകിട്ടു എനിക്കൊരു പ്രോഗ്രാമുണ്ട്.." ശ്രീ പറഞ്ഞതു കേട്ടു 'ബൈ ' പറഞ്ഞു ഫോണ്‍ വച്ചു. പക്ഷെ വല്ലാത്തൊരു നെഞ്ചിടിപ്പ്.. ഒരു ദീർഘനിശ്വാസമെടുക്കാൻ കഴിയാത്ത പോലെ.. ഒരു പ്രണയത്തിന്റെ തുടക്കത്തിലുള്ള നൊമ്പരങ്ങൾ ഒന്നൊന്നായ് ഞാൻ അറിയുകയായിരുന്നു. എപ്പോഴും അവനെ കാണണമെന്നു തോന്നുക... ആ സ്വരം കേൾക്കാനുള്ള മനസ്സിന്റെ വെമ്പൽ.. അന്നത്തെ ശനിയാഴ്ച ജിമ്മിൽ പോകാൻ മടിച്ചു .പഠനവുമായി മുന്നോട്ടുപോയി..ഉറങ്ങാൻ കിടന്നപ്പോഴും ശ്രീയുടെ സ്വരം, രൂപം എന്നെ വല്ലാതെ ശല്യപ്പെടുത്തി.. നേരം പുലർന്നു.. പതിവുകർമ്മങ്ങൾ. ഞങ്ങളന്നു പരസ്പരം വിളിച്ചതേയില്ല .. അങ്ങിനെ ശ്രീയെ കാണാതെ ഒരു ഞായറാഴ്ച തീരാൻ പോകുന്നു .റ്റ്യുഷനും, പള്ളിയും, അതിഥികളുമൊക്കെയായി ആ ദിവസം വിടപറഞ്ഞു. മമ്മയുടെ വക ഏത്തപഴവും, നാടൻ മുട്ടയും പുഴുങ്ങിയതു വന്നു. അന്നു കുറെ പഠിച്ചു. അഞ്ചുമണിക്കു അലാറം വയ്ച്ചു ഉറങ്ങാൻ കിടന്നു. പിറ്റേന്നാൾ അഞ്ചു മണിക്കു തന്നെ അലാറം വിളിച്ചുണർത്തി. എണീറ്റു പതിവു കർമ്മങ്ങൾ ചെയ്തെന്നു വരുത്തിതീർത്തു. ജിമ്മിൽ പോയി ശ്രീയെ കാണാനുള്ള വെപ്രാളമായിരുന്നു.. ഡിസംബറിന്റെ തണുപ്പ് സിരകളിൽ പടർന്നുകയറുന്നു. ജിമ്മിലെത്തിയതും പുറത്തു ഗേറ്റിനു മുമ്പിൽ ശ്രീ നില്ക്കുന്നു.."എന്താ ഇവിടെ ഈ തണുപ്പത്ത് നില്ക്കുന്നത് ഞാൻ ചോദിച്ചു. വിറയ്ക്കുന്ന ശ്രീയുടെ അധരങ്ങൾ പറഞ്ഞ മറുപടി എന്നെ ശരീരമാസകലം കോരിത്തരിപ്പിച്ചു..(തുടരും ..)
എന്റെ പ്രണയം ......(ഭാഗം:18)
ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത വാക്കുകൾ..!! ഞാനില്ലാത്തതുകൊണ്ട് വ്യായാമം തുടങ്ങാതെ അവൻ ജിമ്മിൽ നിന്നും തിരികെയിറങ്ങിപോലും.. കൊച്ചുവെളുപ്പാൻകാലത്തു വീട്ടിലേക്കു വിളിക്കാനും കഴിയില്ലല്ലോ.. എന്നെ ശ്രീ മിസ്സ് ചെയ്തു എന്നല്ലേ അതർത്ഥമാക്കുന്നത്.. ഇത് നല്ലൊരു സൂചനയാണ്. അന്ന് അവന്റെ മനസ്സറിയണമെന്നു തന്നെ ഞാൻ തീരുമാനിച്ചു. ശ്രീ സംസാരിക്കുമ്പോൾ സിഗരറ്റിന്റെ വല്ലാത്ത ഗന്ധം.. ഞാൻ വലിക്കില്ലെങ്കിലും സിഗരറ്റ് ഉപയോഗിക്കുന്നവരെ എനിക്കിഷ്ടമാണ്.ഒരുതരം 'ഫ്രീസ്റ്റൈൽ' ജിം സ്യുട്ട്സ് ആണ് ശ്രീ ധരിച്ചിരിക്കുന്നത്. അതും ടി-ഷർട്ട് വെളിയിൽ ഇട്ടിരിക്കുന്നു. അന്നു കണ്ട മുഴപ്പ് എന്റെ മനസ്സിൽ ഓടിവന്നു. മനസ്സിനെ ചൂടുപിടിപ്പിക്കുന്ന ഒരോർമ്മ.. "എനിക്ക് അല്പം സംസാരിക്കാനുണ്ട്.. നമുക്കു കുറച്ചു നേരത്തെയിറങ്ങിയാലോ..? ഞാൻ ചെറിയൊരു മടിയോടെ തിരക്കി.. "ഓ ..അതിനെന്താ ..തന്റെ സംസാരം കേൾക്കാൻ നല്ല രസാ .. ആയിക്കോട്ടെ ." ശ്രീ അതംഗീകരിച്ചു.. എനിക്കു സമാധാനമായി. വ്യായാമം ചെയ്യുമ്പോഴും എന്റെ കണ്ണുകൾ ശ്രീയറിയാതെ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരാൾ അറിയാത്ത രീതിയിൽ അയാളെ നോക്കാൻ ഒരു പ്രത്യേക കഴിവു ദൈവം എനിക്കു തന്നിട്ടുണ്ട്. 'എന്തു പ്രതിബന്ധങ്ങൾ തന്നെയുണ്ടായാലും അതിനെയൊക്കെ തരണം ചെയ്തു ഇവനെ ഞാൻ സ്വന്തമാക്കും..' എന്നു മനസ്സിൽ പ്രതിഞ്ജയെടുത്തത് ആ ദിവസമായിരുന്നു. അത്രയ്ക്ക് ,മനുഷ്യമനസ്സിനെ ലിംഗഭേദമന്യേ മോഹിപ്പിക്കുന്ന തരത്തിൽ പ്രത്യേകതയുള്ള വ്യക്തിയായിരുന്നു ശ്രീഹരി. അന്ന് മാസ്റ്റർ വന്നിട്ടുണ്ടായിരുന്നില്ല . മാസ്റ്ററിനു ചെറിയൊരു പനി.. എന്തായാലും ആ അവസരം ഞങ്ങൾ മുതലെടുത്തു. ഇല്ലെങ്കിൽ നേരത്തേയിറങ്ങുന്നതിനു മുമ്പ് മാസ്റ്ററിന്റെ ചോദ്യങ്ങൾക്കും മറുപടി പറയേണ്ടി വന്നേനെ.. ഞങ്ങൾ മെല്ലെ പുറത്തേക്കിറങ്ങി.. പ്രഭാതസൂര്യന്റെ ചെങ്കിരണങ്ങൾ എല്ലായിടവും പടർന്നു തുടങ്ങി. പക്ഷികൂട്ടങ്ങളുടെ കളകൂജനങ്ങൾ മനസ്സിന് ആനന്ദമേകി. മഞ്ഞിൽ കുളിച്ചുനില്ക്കുന്ന വൃക്ഷലതാദികൾ ഉദയസൂര്യനെ വരവേല്ക്കാൻ തയ്യാറെടുത്തുകഴിഞ്ഞു. ആകാശത്തിലേക്കു നോക്കിയപ്പോൾ മേഘങ്ങൾ തണുത്തുവിറച്ചു വെള്ളപുതപ്പുമൂടി കിഴക്കു ദിക്കിലേക്കു ഉദയസൂര്യന്റെ മടിത്തട്ടിലേക്ക് ചൂടുതേടി പോകുന്നതായി തോന്നി.. പ്രഭാതത്തിലെ ആ മംഗളമുഹൂർത്തത്തിൽ ഞങ്ങൾ എവിടെക്കെന്നില്ലാതെ കുറെ ദൂരം നടന്നു. എന്നിട്ടും എത്ര ശ്രമിച്ചിട്ടും പറയാനുള്ളതു പറയാൻ കഴിയുന്നില്ല. എവിടെ തുടങ്ങണം.. എങ്ങിനെ തുടങ്ങണം..എന്തു പറയണം, എന്തായിരിക്കും ശ്രീയുടെ പ്രതികരണം എന്നൊരു രൂപവുമില്ല. നിശബ്ദതക്കു ഭംഗം വരുത്തി ശ്രീ സംസാരിച്ചുതുടങ്ങി.. ".ങ്ഹാഹാ.. എന്തോ സംസാരിക്കാനുണ്ടെന്നു പറഞ്ഞിട്ട് അനക്കമൊന്നുമില്ലല്ലൊ.. ഇങ്ങനെ വെറുതെ നടന്നാൽ മതിയോ.. എന്തേലും പറയെടോ..കേൾക്കട്ടെ " ശ്രീയുടെ വാക്കുകൾ മുഖവിലക്കെടുത്ത് രണ്ടും കല്പിച്ചു ഞാൻ പുലമ്പി. "എനിക്ക്,,,,,! എനിക്കു ശ്രീയെ ഇഷ്ടമാണ്.. ഇഷ്ടമാണെന്നു പറഞ്ഞാൽ വലിയ ഇഷ്ടം!. എനിക്കു കാണാതിരിക്കാൻ കഴിയുന്നില്ല ." എന്റെ കണ്ണുകൾ ഞാനറിയാതെ നിറയുന്നുണ്ടായിരുന്നു. .പക്ഷെ ഇനി ഈ ഭാരം താങ്ങാൻ വയ്യ..നെഞ്ചിലെ ഈ നീറ്റൽ അവസാനിപ്പിച്ചേ മതിയാകൂ ..വരുന്നതു വരട്ടെ..! ശ്രീയുടെ മുഖത്തു നോക്കാതെ നാണിച്ചു നിന്ന എന്റെ കർണങ്ങളിൽ പതിച്ച ശ്രീയുടെ ഇടിമുഴക്കം പോലെയുള്ള സ്വരം എന്നെ തകർത്തുകളഞ്ഞു..(തുടരും ..)
ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത വാക്കുകൾ..!! ഞാനില്ലാത്തതുകൊണ്ട് വ്യായാമം തുടങ്ങാതെ അവൻ ജിമ്മിൽ നിന്നും തിരികെയിറങ്ങിപോലും.. കൊച്ചുവെളുപ്പാൻകാലത്തു വീട്ടിലേക്കു വിളിക്കാനും കഴിയില്ലല്ലോ.. എന്നെ ശ്രീ മിസ്സ് ചെയ്തു എന്നല്ലേ അതർത്ഥമാക്കുന്നത്.. ഇത് നല്ലൊരു സൂചനയാണ്. അന്ന് അവന്റെ മനസ്സറിയണമെന്നു തന്നെ ഞാൻ തീരുമാനിച്ചു. ശ്രീ സംസാരിക്കുമ്പോൾ സിഗരറ്റിന്റെ വല്ലാത്ത ഗന്ധം.. ഞാൻ വലിക്കില്ലെങ്കിലും സിഗരറ്റ് ഉപയോഗിക്കുന്നവരെ എനിക്കിഷ്ടമാണ്.ഒരുതരം 'ഫ്രീസ്റ്റൈൽ' ജിം സ്യുട്ട്സ് ആണ് ശ്രീ ധരിച്ചിരിക്കുന്നത്. അതും ടി-ഷർട്ട് വെളിയിൽ ഇട്ടിരിക്കുന്നു. അന്നു കണ്ട മുഴപ്പ് എന്റെ മനസ്സിൽ ഓടിവന്നു. മനസ്സിനെ ചൂടുപിടിപ്പിക്കുന്ന ഒരോർമ്മ.. "എനിക്ക് അല്പം സംസാരിക്കാനുണ്ട്.. നമുക്കു കുറച്ചു നേരത്തെയിറങ്ങിയാലോ..? ഞാൻ ചെറിയൊരു മടിയോടെ തിരക്കി.. "ഓ ..അതിനെന്താ ..തന്റെ സംസാരം കേൾക്കാൻ നല്ല രസാ .. ആയിക്കോട്ടെ ." ശ്രീ അതംഗീകരിച്ചു.. എനിക്കു സമാധാനമായി. വ്യായാമം ചെയ്യുമ്പോഴും എന്റെ കണ്ണുകൾ ശ്രീയറിയാതെ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരാൾ അറിയാത്ത രീതിയിൽ അയാളെ നോക്കാൻ ഒരു പ്രത്യേക കഴിവു ദൈവം എനിക്കു തന്നിട്ടുണ്ട്. 'എന്തു പ്രതിബന്ധങ്ങൾ തന്നെയുണ്ടായാലും അതിനെയൊക്കെ തരണം ചെയ്തു ഇവനെ ഞാൻ സ്വന്തമാക്കും..' എന്നു മനസ്സിൽ പ്രതിഞ്ജയെടുത്തത് ആ ദിവസമായിരുന്നു. അത്രയ്ക്ക് ,മനുഷ്യമനസ്സിനെ ലിംഗഭേദമന്യേ മോഹിപ്പിക്കുന്ന തരത്തിൽ പ്രത്യേകതയുള്ള വ്യക്തിയായിരുന്നു ശ്രീഹരി. അന്ന് മാസ്റ്റർ വന്നിട്ടുണ്ടായിരുന്നില്ല . മാസ്റ്ററിനു ചെറിയൊരു പനി.. എന്തായാലും ആ അവസരം ഞങ്ങൾ മുതലെടുത്തു. ഇല്ലെങ്കിൽ നേരത്തേയിറങ്ങുന്നതിനു മുമ്പ് മാസ്റ്ററിന്റെ ചോദ്യങ്ങൾക്കും മറുപടി പറയേണ്ടി വന്നേനെ.. ഞങ്ങൾ മെല്ലെ പുറത്തേക്കിറങ്ങി.. പ്രഭാതസൂര്യന്റെ ചെങ്കിരണങ്ങൾ എല്ലായിടവും പടർന്നു തുടങ്ങി. പക്ഷികൂട്ടങ്ങളുടെ കളകൂജനങ്ങൾ മനസ്സിന് ആനന്ദമേകി. മഞ്ഞിൽ കുളിച്ചുനില്ക്കുന്ന വൃക്ഷലതാദികൾ ഉദയസൂര്യനെ വരവേല്ക്കാൻ തയ്യാറെടുത്തുകഴിഞ്ഞു. ആകാശത്തിലേക്കു നോക്കിയപ്പോൾ മേഘങ്ങൾ തണുത്തുവിറച്ചു വെള്ളപുതപ്പുമൂടി കിഴക്കു ദിക്കിലേക്കു ഉദയസൂര്യന്റെ മടിത്തട്ടിലേക്ക് ചൂടുതേടി പോകുന്നതായി തോന്നി.. പ്രഭാതത്തിലെ ആ മംഗളമുഹൂർത്തത്തിൽ ഞങ്ങൾ എവിടെക്കെന്നില്ലാതെ കുറെ ദൂരം നടന്നു. എന്നിട്ടും എത്ര ശ്രമിച്ചിട്ടും പറയാനുള്ളതു പറയാൻ കഴിയുന്നില്ല. എവിടെ തുടങ്ങണം.. എങ്ങിനെ തുടങ്ങണം..എന്തു പറയണം, എന്തായിരിക്കും ശ്രീയുടെ പ്രതികരണം എന്നൊരു രൂപവുമില്ല. നിശബ്ദതക്കു ഭംഗം വരുത്തി ശ്രീ സംസാരിച്ചുതുടങ്ങി.. ".ങ്ഹാഹാ.. എന്തോ സംസാരിക്കാനുണ്ടെന്നു പറഞ്ഞിട്ട് അനക്കമൊന്നുമില്ലല്ലൊ.. ഇങ്ങനെ വെറുതെ നടന്നാൽ മതിയോ.. എന്തേലും പറയെടോ..കേൾക്കട്ടെ " ശ്രീയുടെ വാക്കുകൾ മുഖവിലക്കെടുത്ത് രണ്ടും കല്പിച്ചു ഞാൻ പുലമ്പി. "എനിക്ക്,,,,,! എനിക്കു ശ്രീയെ ഇഷ്ടമാണ്.. ഇഷ്ടമാണെന്നു പറഞ്ഞാൽ വലിയ ഇഷ്ടം!. എനിക്കു കാണാതിരിക്കാൻ കഴിയുന്നില്ല ." എന്റെ കണ്ണുകൾ ഞാനറിയാതെ നിറയുന്നുണ്ടായിരുന്നു. .പക്ഷെ ഇനി ഈ ഭാരം താങ്ങാൻ വയ്യ..നെഞ്ചിലെ ഈ നീറ്റൽ അവസാനിപ്പിച്ചേ മതിയാകൂ ..വരുന്നതു വരട്ടെ..! ശ്രീയുടെ മുഖത്തു നോക്കാതെ നാണിച്ചു നിന്ന എന്റെ കർണങ്ങളിൽ പതിച്ച ശ്രീയുടെ ഇടിമുഴക്കം പോലെയുള്ള സ്വരം എന്നെ തകർത്തുകളഞ്ഞു..(തുടരും ..)
എന്റെ പ്രണയം ...........( ഭാഗം:19)
പെട്ടെന്നു ശ്രീയുടെ മുഖത്തുണ്ടായ ഭാവമാറ്റം എന്നെ അമ്പരപ്പിച്ചുകളഞ്ഞു.. ചോദിച്ചതു അബദ്ധമായോ എന്നു ഞാൻ ശങ്കിച്ചു. "തനിക്കു വട്ടാണോ ..? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. ഏതു ലോകത്തിലാണ് താൻ ജീവിക്കുന്നത് ? എന്താണു താൻ പറഞ്ഞതുകൊണ്ടു ഞാൻ അർത്ഥമാക്കേണ്ടത്.?. " ഞാനൊന്നും മിണ്ടിയില്ല. പിന്നെന്തെങ്കിലും പറയുവാൻ ഞാൻ അശക്തനായിരുന്നു.. ശ്രീ തുടർന്നു." ആദ്യം താനാ കണ്ണുകൾ തുടക്ക്.. ആരേലും കണ്ടാൽ മോശമാ.. ഇതിനുള്ള മറുപടി വിശദമായി ഞാൻ തരുന്നുണ്ട്. ഇപ്പോൾ ക്ലാസ്സിനു പോകാൻ സമയമടുത്തുവരുന്നു. സംസാരിച്ചുനില്ക്കാൻ സമയമില്ല.."..ഇതു പറഞ്ഞതും ശ്രീ തിരിഞ്ഞുനടന്നതുo ഒരുമിച്ചായിരുന്നു. കോപം കൊണ്ടു ശ്രീയുടെ മുഖം ചുവന്നിരുന്നു. ഇങ്ങനെയൊരു പ്രതികരണം ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല.. വല്ലാത്തൊരു അവസ്ഥയായി എന്റേത്.എങ്ങോട്ടു പോകണമെന്നൊരു രൂപമില്ലാത്തതു പോലെ . വഴിയറിയാത്തൊരു കൊച്ചു കുട്ടിയെപോലെ ഞാൻ നടന്നു.. സങ്കടം അണപൊട്ടിയൊഴുകുന്നുവൊ.. !കണ്ണുകൾ നിറഞ്ഞു ചുറ്റുമുള്ള കാഴ്ചകളൊക്കെ അവ്യക്തമായി തുടങ്ങി.. സ്വയം നിയന്ത്രിച്ചു ഞാൻ വീട്ടിലെത്തി. ഭാഗ്യം മമ്മാ പുറകുവശത്തു ഏതോ ജോലിയിൽ വ്യാപൃതയാണ്.. അപ്പാപ്പൻ കിടക്കുന്നതേയുള്ളൂ.. ഞാൻ ഒരു കള്ളനെ പോലെ പതുങ്ങി അകത്തേക്കു കടന്നു. എന്റെ മുഖത്തിലെ ഭാവമാറ്റം ആരും ശ്രദ്ധിക്കാൻ പാടില്ല. നേരെ മുകളിലേക്കു കയറി മുറിയെലെത്തി കതകടച്ചു കുറ്റിയിട്ടു കുറെ കരഞ്ഞു.. ഇപ്പോൾ ചെറിയൊരാശ്വാസം.! ശ്രീയോടത് പറയണ്ടായിരുന്നു.. മനസ്സു സ്വയം കുറ്റപ്പെടുത്തി.. കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ണുകൾ ചുവന്നു തടിച്ചിരിക്കുന്നു.. മമ്മാ കണ്ടുപ്പിടിക്കുമോ ? വെള്ളാരം കല്ലുകൾ പോലെ തിളങ്ങുന്ന എന്റെ കണ്ണുകളുടെ മാറ്റം പെട്ടെന്നു തിരിച്ചറിയാൻ കഴിയും.. കുളിച്ചാൽ ഒരു പക്ഷെ മുഖത്തിന്റെ ഈ കടുപ്പമൊന്നു കുറഞ്ഞുകിട്ടും.. പെട്ടെന്ന് കുളിച്ചു പുറത്തു വന്നു .സ്കൂളിൽ പോകാൻ മടി തോന്നി..കുറെ നേരം കിടക്കയിൽ മലർന്നുകിടന്നു മയങ്ങിപ്പോയി.."കാപ്പി കുടിക്കുന്നില്ലേ മോനെ .സ്കൂളിൽ പോകണ്ടേ?.. ".. മമ്മയുടെ ചോദ്യം കേട്ടു ചാടിയെണീറ്റു.." എനിക്കു നല്ല സുഖം തോന്നുന്നില്ല മമ്മാ. .ഞാനിന്നു പോകുന്നില്ല.. പ്ലീസ് " കാര്യം പറഞ്ഞൊപ്പിച്ചു. "ശരി ..ശരി .. വാ . പ്രാതൽ കഴിച്ചിട്ടു കുറച്ചു നേരം വിശ്രമിക്ക്.. എല്ലാം മാറും ." മമ്മയുടെ വാക്കുകൾ കേട്ടു മുഖം കഴുകി തീൻ മേശയെ ലക്ഷ്യമാക്കി നടന്നു. കഴിച്ചു കൊണ്ടിരിക്കുമ്പോൾ അതാ ഫോണ്‍ ബെല്ലടിക്കുന്നു.. അപ്പാപ്പൻ റിസീവറെടുത്തു എന്നെ തലയാട്ടി വിളിച്ചു. ഞാൻ ചെന്നു ഫോണ്‍ വാങ്ങിയതും ശ്രീയുടെ സ്വരം . "താൻ വീട്ടിലെത്തിയോ .."... ."ന്ഹും ."..ഞാൻ മൂളി.. "വൈകിട്ട് എപ്പോഴാ ഫ്രീ ആകുന്നെ.. എനിക്കു തന്നോട് കുറച്ചു സംസാരിക്കാനുണ്ട്.. ജിമ്മിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ഞാൻ വരാം. സമയം താൻ പറയ് .." ശ്രീ പറഞ്ഞു. ഇനിയെന്താണാവോ പറയാനുള്ളത്. രാവിലെ കേട്ടതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല. ഞാൻ മനസ്സിൽ പറഞ്ഞു. "എന്നെ ചീത്ത പറയാനാണോ ..? ഞാൻ ചോദിച്ചു . "അല്ലെടോ. രാവിലെ ദേഷ്യപ്പെട്ടത്തിന്റെ കാരണങ്ങൾ തനിക്കറിയണ്ടേ .." ആ ശബ്ദം വല്ലാതെ പതറിയിരുന്നു. "ഒരഞ്ചുമണിക്കു വരാം .മതിയോ ..?" ഞാൻ തിരക്കി. .ശ്രീ 'ശരി "എന്നു പറഞ്ഞു ഫോണ്‍ റദ്ദാക്കി .പ്രാതൽ കഴിഞ്ഞു മുകളിലേക്കു പോകുമ്പോഴും മനസ്സു അസ്വസ്ഥമായിരുന്നു. എന്താകും ശ്രീ എന്നോടു പറയാൻ പോകുന്നത്. 'ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല' എന്നാകുമോ ?? അതോ . മറ്റു വല്ലതും. എന്തായാലും അഞ്ചു മണി വരെ ക്ഷമിക്കാം.. ഉച്ചയൂണ് കഴിച്ചിട്ട് ഇറങ്ങുന്നില്ല. ആകെ ഒരു പരവേശം..! ."ഹോസ്പിറ്റലിൽ പോകണോ ..? മമ്മാ തിരക്കി. "ഓ ..വേണ്ട .. വൈകിട്ടു ഞാൻ ജിമ്മിൽ പോകുന്നുണ്ട് ." അതു കേട്ടപ്പോൾ മമ്മക്കു ദേഷ്യം വന്നു .. "രാവിലെ പോയതല്ലേ.. ഇനിയെന്തിനു വീണ്ടും ജിമ്മിൽ പോകുന്നത് ? അല്ലേൽതന്നെ സുഖമില്ലാന്നു പറഞ്ഞു സ്കൂളിൽ പോയിട്ടില്ല. " എന്തു സൂത്രം പറഞ്ഞാണ് രക്ഷപ്പെടുക. ശ്രീക്കു വാക്കു കൊടുത്തതാ.. മാത്രമല്ല അവൻ പറയുന്നതു എന്താണെന്നറിയുവാനുള്ള ആകാംഷയും. .(തുടരും ..)
പെട്ടെന്നു ശ്രീയുടെ മുഖത്തുണ്ടായ ഭാവമാറ്റം എന്നെ അമ്പരപ്പിച്ചുകളഞ്ഞു.. ചോദിച്ചതു അബദ്ധമായോ എന്നു ഞാൻ ശങ്കിച്ചു. "തനിക്കു വട്ടാണോ ..? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. ഏതു ലോകത്തിലാണ് താൻ ജീവിക്കുന്നത് ? എന്താണു താൻ പറഞ്ഞതുകൊണ്ടു ഞാൻ അർത്ഥമാക്കേണ്ടത്.?. " ഞാനൊന്നും മിണ്ടിയില്ല. പിന്നെന്തെങ്കിലും പറയുവാൻ ഞാൻ അശക്തനായിരുന്നു.. ശ്രീ തുടർന്നു." ആദ്യം താനാ കണ്ണുകൾ തുടക്ക്.. ആരേലും കണ്ടാൽ മോശമാ.. ഇതിനുള്ള മറുപടി വിശദമായി ഞാൻ തരുന്നുണ്ട്. ഇപ്പോൾ ക്ലാസ്സിനു പോകാൻ സമയമടുത്തുവരുന്നു. സംസാരിച്ചുനില്ക്കാൻ സമയമില്ല.."..ഇതു പറഞ്ഞതും ശ്രീ തിരിഞ്ഞുനടന്നതുo ഒരുമിച്ചായിരുന്നു. കോപം കൊണ്ടു ശ്രീയുടെ മുഖം ചുവന്നിരുന്നു. ഇങ്ങനെയൊരു പ്രതികരണം ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല.. വല്ലാത്തൊരു അവസ്ഥയായി എന്റേത്.എങ്ങോട്ടു പോകണമെന്നൊരു രൂപമില്ലാത്തതു പോലെ . വഴിയറിയാത്തൊരു കൊച്ചു കുട്ടിയെപോലെ ഞാൻ നടന്നു.. സങ്കടം അണപൊട്ടിയൊഴുകുന്നുവൊ.. !കണ്ണുകൾ നിറഞ്ഞു ചുറ്റുമുള്ള കാഴ്ചകളൊക്കെ അവ്യക്തമായി തുടങ്ങി.. സ്വയം നിയന്ത്രിച്ചു ഞാൻ വീട്ടിലെത്തി. ഭാഗ്യം മമ്മാ പുറകുവശത്തു ഏതോ ജോലിയിൽ വ്യാപൃതയാണ്.. അപ്പാപ്പൻ കിടക്കുന്നതേയുള്ളൂ.. ഞാൻ ഒരു കള്ളനെ പോലെ പതുങ്ങി അകത്തേക്കു കടന്നു. എന്റെ മുഖത്തിലെ ഭാവമാറ്റം ആരും ശ്രദ്ധിക്കാൻ പാടില്ല. നേരെ മുകളിലേക്കു കയറി മുറിയെലെത്തി കതകടച്ചു കുറ്റിയിട്ടു കുറെ കരഞ്ഞു.. ഇപ്പോൾ ചെറിയൊരാശ്വാസം.! ശ്രീയോടത് പറയണ്ടായിരുന്നു.. മനസ്സു സ്വയം കുറ്റപ്പെടുത്തി.. കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ണുകൾ ചുവന്നു തടിച്ചിരിക്കുന്നു.. മമ്മാ കണ്ടുപ്പിടിക്കുമോ ? വെള്ളാരം കല്ലുകൾ പോലെ തിളങ്ങുന്ന എന്റെ കണ്ണുകളുടെ മാറ്റം പെട്ടെന്നു തിരിച്ചറിയാൻ കഴിയും.. കുളിച്ചാൽ ഒരു പക്ഷെ മുഖത്തിന്റെ ഈ കടുപ്പമൊന്നു കുറഞ്ഞുകിട്ടും.. പെട്ടെന്ന് കുളിച്ചു പുറത്തു വന്നു .സ്കൂളിൽ പോകാൻ മടി തോന്നി..കുറെ നേരം കിടക്കയിൽ മലർന്നുകിടന്നു മയങ്ങിപ്പോയി.."കാപ്പി കുടിക്കുന്നില്ലേ മോനെ .സ്കൂളിൽ പോകണ്ടേ?.. ".. മമ്മയുടെ ചോദ്യം കേട്ടു ചാടിയെണീറ്റു.." എനിക്കു നല്ല സുഖം തോന്നുന്നില്ല മമ്മാ. .ഞാനിന്നു പോകുന്നില്ല.. പ്ലീസ് " കാര്യം പറഞ്ഞൊപ്പിച്ചു. "ശരി ..ശരി .. വാ . പ്രാതൽ കഴിച്ചിട്ടു കുറച്ചു നേരം വിശ്രമിക്ക്.. എല്ലാം മാറും ." മമ്മയുടെ വാക്കുകൾ കേട്ടു മുഖം കഴുകി തീൻ മേശയെ ലക്ഷ്യമാക്കി നടന്നു. കഴിച്ചു കൊണ്ടിരിക്കുമ്പോൾ അതാ ഫോണ്‍ ബെല്ലടിക്കുന്നു.. അപ്പാപ്പൻ റിസീവറെടുത്തു എന്നെ തലയാട്ടി വിളിച്ചു. ഞാൻ ചെന്നു ഫോണ്‍ വാങ്ങിയതും ശ്രീയുടെ സ്വരം . "താൻ വീട്ടിലെത്തിയോ .."... ."ന്ഹും ."..ഞാൻ മൂളി.. "വൈകിട്ട് എപ്പോഴാ ഫ്രീ ആകുന്നെ.. എനിക്കു തന്നോട് കുറച്ചു സംസാരിക്കാനുണ്ട്.. ജിമ്മിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ഞാൻ വരാം. സമയം താൻ പറയ് .." ശ്രീ പറഞ്ഞു. ഇനിയെന്താണാവോ പറയാനുള്ളത്. രാവിലെ കേട്ടതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല. ഞാൻ മനസ്സിൽ പറഞ്ഞു. "എന്നെ ചീത്ത പറയാനാണോ ..? ഞാൻ ചോദിച്ചു . "അല്ലെടോ. രാവിലെ ദേഷ്യപ്പെട്ടത്തിന്റെ കാരണങ്ങൾ തനിക്കറിയണ്ടേ .." ആ ശബ്ദം വല്ലാതെ പതറിയിരുന്നു. "ഒരഞ്ചുമണിക്കു വരാം .മതിയോ ..?" ഞാൻ തിരക്കി. .ശ്രീ 'ശരി "എന്നു പറഞ്ഞു ഫോണ്‍ റദ്ദാക്കി .പ്രാതൽ കഴിഞ്ഞു മുകളിലേക്കു പോകുമ്പോഴും മനസ്സു അസ്വസ്ഥമായിരുന്നു. എന്താകും ശ്രീ എന്നോടു പറയാൻ പോകുന്നത്. 'ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല' എന്നാകുമോ ?? അതോ . മറ്റു വല്ലതും. എന്തായാലും അഞ്ചു മണി വരെ ക്ഷമിക്കാം.. ഉച്ചയൂണ് കഴിച്ചിട്ട് ഇറങ്ങുന്നില്ല. ആകെ ഒരു പരവേശം..! ."ഹോസ്പിറ്റലിൽ പോകണോ ..? മമ്മാ തിരക്കി. "ഓ ..വേണ്ട .. വൈകിട്ടു ഞാൻ ജിമ്മിൽ പോകുന്നുണ്ട് ." അതു കേട്ടപ്പോൾ മമ്മക്കു ദേഷ്യം വന്നു .. "രാവിലെ പോയതല്ലേ.. ഇനിയെന്തിനു വീണ്ടും ജിമ്മിൽ പോകുന്നത് ? അല്ലേൽതന്നെ സുഖമില്ലാന്നു പറഞ്ഞു സ്കൂളിൽ പോയിട്ടില്ല. " എന്തു സൂത്രം പറഞ്ഞാണ് രക്ഷപ്പെടുക. ശ്രീക്കു വാക്കു കൊടുത്തതാ.. മാത്രമല്ല അവൻ പറയുന്നതു എന്താണെന്നറിയുവാനുള്ള ആകാംഷയും. .(തുടരും ..)
എന്റെ പ്രണയം...........(ഭാഗം:20 )
എങ്ങിനെയും വൈകിട്ടു പുറത്തു ചാടിയെ മതിയാകൂ. നേരെ മുറിയിലേക്കു പോയി. ശ്രീയെ ആദ്യമായി കണ്ടതു മുതൽ ഒന്നോർത്തുനോക്കി. ശ്രീ അപ്രതീക്ഷിതമായി സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചതും, ആ മുഖവും,ശബ്ദവും എന്റെ മനസ്സിൽ പതിഞ്ഞതും. തമ്മിൽ കാണാതിരിക്കാൻ വേണ്ടി രണ്ടുപേരും ഒരേ ജിമ്മിൽ. അതും ഒരേ ദിവസം ചേർന്നതും, ശ്രീ ഞാൻ സുന്ദരനാണ് എന്നു പറഞ്ഞതും, മൈതാനത്തിലേക്കു ക്ഷണിച്ചതും, തെറ്റിദ്ധരിച്ചു ഞാൻ തിരികെ പോന്നതും, ശ്രീ ഫോണ്‍ വിളിച്ചു പരിഭവം പറഞ്ഞതും, ഒരു ഞായർ കാണാതെയും, മിണ്ടാതെയും കടന്നു പോയതും, അടുത്ത ദിവസം ശ്രീ ജിമ്മിന്റെ ഗേറ്റിൽ എന്നെ കാത്തുനിന്നതും എല്ലാമെല്ലാം.. ഇതെല്ലാം വെറും ഒരാഴ്ചക്കുള്ളിൽ നടന്ന സംഭവവികാസങ്ങളാണ്. എന്റെ മനസ്സ് എന്നെ ചതിക്കില്ല. ആദ്യമായി ഞാനറിയാതെ എന്റെ ശരീരം സ്നേഹജലം പുറപ്പെടുവിച്ചതും ശ്രീയെന്നെ സ്പർശിച്ചപ്പോഴാണ്. കുറെ ആലോചിച്ചു ശ്രീയോടു കൂടുതൽ കാര്യങ്ങൾ പറയണം എന്നു മനസ്സിലുറപ്പിച്ചു. ഉച്ചയൂണ് കഴിഞ്ഞു പഠിക്കാൻ തുടങ്ങി.എങ്ങിനെയും മമ്മയെ പ്ലീസ് ചെയ്യുകയായിരുന്നു ലക്‌ഷ്യം! നാലുമണി പലഹാരവും, കോഫിയുമായി മമ്മാ മുകളിലേക്കു വന്നു. എനിക്കു വൈകിട്ടു ചായ ഇഷ്ടമല്ല. പാൽകോഫിയാണു പഥ്യം. ഇടക്കൊക്കെ മമ്മാ ഒളിഞ്ഞും, പാത്തും നോക്കുമ്പോൾ ഞാൻ അടങ്ങിയിരുന്നു പഠിക്കുന്നതാണ് കണ്ടത്. അതുകൊണ്ടാണ് കോഫിയും, ചൂടു പഴംപൊരിയും ഇരിപ്പിടത്തിൽ എത്തിയത്. മമ്മാ സ്നേഹം മൂത്ത് എന്റെ നെറുകയിൽ തലോടികൊണ്ടിരുന്നപ്പോൾ ഞാൻ കാര്യം അവതരിപ്പിച്ചു. "മമ്മാ. ഞാനൊന്നു സുമേഷിന്റെ വീടുവരെ പോയ്‌വരട്ടെ.? നോട്സിലെ കുറച്ചു സംശയങ്ങൾ ദൂരീകരിക്കേണ്ടതുണ്ട്. പരീക്ഷക്കിനി ഒരാഴ്ചയേയുള്ളൂ. സമയമില്ല." എന്തായാലും സംഗതിയേറ്റു. മമ്മാ സമ്മതം മൂളി .. എനിക്കു സന്തോഷമായി. പത്താം സ്റ്റാൻഡേർഡ് മുതല്ക്കുള്ള ഉറ്റ സുഹൃത്തുക്കളാണ് അനീഷും, സുമേഷും. നന്നായിപഠിക്കുകയും, കൂടെ ചില കുസൃതികളുമുള്ള ചങ്ങാതിമാർ. ,ഒരേ സ്കൂൾ,ഒരേ ട്യൂഷൻ അങ്ങിനെ പോകുന്നു. അവരോടൊപ്പമാണ് വല്ലപ്പോഴും അല്ലറചില്ലറ തുണ്ടുപടങ്ങളൊക്കെ കാണാൻ പോകുന്നത്. പക്ഷെ, ഒരു 'സുഹൃത്ത്' എന്നതിൽ കവിഞ്ഞു മറ്റൊരടുപ്പവും അവരോട് ഇന്നേവരെ തോന്നിയിട്ടില്ല. എല്ലാ ബന്ധങ്ങൾക്കും ആളും, തരവുമുണ്ടെന്നു പറയുന്നത് എത്ര ശരിയാണ്. ഞാൻ പെട്ടെന്നു തയ്യാറായി. സുമേഷിന്റെ അമ്മയും, മമ്മായും തമ്മിൽ നല്ല കൂട്ടാണ്. ആ ആന്റി വല്ലപ്പോഴും വീട്ടിൽ വരികയും, മമ്മയെ ഫോണിൽ വിളിക്കുകയുമൊക്കെ ചെയ്യും .പ്രത്യേകിച്ചും ഞങ്ങളുടെ കാര്യം ചർച്ച ചെയ്യാനാണ്. ഇന്നിപ്പോൾ മമ്മക്കു സംശയം തോന്നി ആന്റിയെ വിളിച്ചാലോ.? അതിനും ഞാനൊരു ഉപാധി കണ്ടുപിടിച്ചു. കുറച്ചു നേരത്തെയിറങ്ങി നേരെ സുമേഷിന്റെ വീട്ടിൽ പോകുക. ബൈസിക്കിളിൽ പോകാം. ആഞ്ഞു ചവിട്ടിയാൽ പെട്ടെന്ന് എത്താവുന്ന ദൂരമേയുള്ളൂ അവന്റെ വീട്ടിലേക്ക്.. അവിടുന്നു നേരെ ശ്രീയെ കാണാൻ പോകാം.. ശ്രീക്കു വേണ്ടി എന്തു യാതന അനുഭവിക്കാനും തയ്യാറുള്ള ഒരു മനസ്സുണ്ട്. സാധാരണ ഒരു ഒരുക്കവുമില്ലാതെയാണ് ഇറങ്ങിയത്. മമ്മക്കു സംശയത്തിനിട കൊടുക്കണ്ട. സാധാരണ വസ്ത്രധാരണ!. ചെരിപ്പാണ് ഇട്ടത്. പെർഫ്യും അടിച്ചില്ല. കാരണം ശ്രീ എന്തു പറയാനാണ് വിളിക്കുന്നതെന്നു യാതൊരു രൂപവുമില്ലായിരുന്നു. മാത്രമല്ല പലവട്ടം എന്റെ നിഗമനങ്ങളെല്ലാം തെറ്റിപ്പോയതുമാണ്. എന്തും സഹിക്കാൻ തയ്യാറായി വേണം പോകാൻ.. എന്തുവന്നാലും 'കരയില്ല ' എന്നു മനസ്സിലുറപ്പിച്ചു. മമ്മയോടു പറഞ്ഞു ഞാൻ യാത്രയായി..(തുടരും..
എങ്ങിനെയും വൈകിട്ടു പുറത്തു ചാടിയെ മതിയാകൂ. നേരെ മുറിയിലേക്കു പോയി. ശ്രീയെ ആദ്യമായി കണ്ടതു മുതൽ ഒന്നോർത്തുനോക്കി. ശ്രീ അപ്രതീക്ഷിതമായി സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചതും, ആ മുഖവും,ശബ്ദവും എന്റെ മനസ്സിൽ പതിഞ്ഞതും. തമ്മിൽ കാണാതിരിക്കാൻ വേണ്ടി രണ്ടുപേരും ഒരേ ജിമ്മിൽ. അതും ഒരേ ദിവസം ചേർന്നതും, ശ്രീ ഞാൻ സുന്ദരനാണ് എന്നു പറഞ്ഞതും, മൈതാനത്തിലേക്കു ക്ഷണിച്ചതും, തെറ്റിദ്ധരിച്ചു ഞാൻ തിരികെ പോന്നതും, ശ്രീ ഫോണ്‍ വിളിച്ചു പരിഭവം പറഞ്ഞതും, ഒരു ഞായർ കാണാതെയും, മിണ്ടാതെയും കടന്നു പോയതും, അടുത്ത ദിവസം ശ്രീ ജിമ്മിന്റെ ഗേറ്റിൽ എന്നെ കാത്തുനിന്നതും എല്ലാമെല്ലാം.. ഇതെല്ലാം വെറും ഒരാഴ്ചക്കുള്ളിൽ നടന്ന സംഭവവികാസങ്ങളാണ്. എന്റെ മനസ്സ് എന്നെ ചതിക്കില്ല. ആദ്യമായി ഞാനറിയാതെ എന്റെ ശരീരം സ്നേഹജലം പുറപ്പെടുവിച്ചതും ശ്രീയെന്നെ സ്പർശിച്ചപ്പോഴാണ്. കുറെ ആലോചിച്ചു ശ്രീയോടു കൂടുതൽ കാര്യങ്ങൾ പറയണം എന്നു മനസ്സിലുറപ്പിച്ചു. ഉച്ചയൂണ് കഴിഞ്ഞു പഠിക്കാൻ തുടങ്ങി.എങ്ങിനെയും മമ്മയെ പ്ലീസ് ചെയ്യുകയായിരുന്നു ലക്‌ഷ്യം! നാലുമണി പലഹാരവും, കോഫിയുമായി മമ്മാ മുകളിലേക്കു വന്നു. എനിക്കു വൈകിട്ടു ചായ ഇഷ്ടമല്ല. പാൽകോഫിയാണു പഥ്യം. ഇടക്കൊക്കെ മമ്മാ ഒളിഞ്ഞും, പാത്തും നോക്കുമ്പോൾ ഞാൻ അടങ്ങിയിരുന്നു പഠിക്കുന്നതാണ് കണ്ടത്. അതുകൊണ്ടാണ് കോഫിയും, ചൂടു പഴംപൊരിയും ഇരിപ്പിടത്തിൽ എത്തിയത്. മമ്മാ സ്നേഹം മൂത്ത് എന്റെ നെറുകയിൽ തലോടികൊണ്ടിരുന്നപ്പോൾ ഞാൻ കാര്യം അവതരിപ്പിച്ചു. "മമ്മാ. ഞാനൊന്നു സുമേഷിന്റെ വീടുവരെ പോയ്‌വരട്ടെ.? നോട്സിലെ കുറച്ചു സംശയങ്ങൾ ദൂരീകരിക്കേണ്ടതുണ്ട്. പരീക്ഷക്കിനി ഒരാഴ്ചയേയുള്ളൂ. സമയമില്ല." എന്തായാലും സംഗതിയേറ്റു. മമ്മാ സമ്മതം മൂളി .. എനിക്കു സന്തോഷമായി. പത്താം സ്റ്റാൻഡേർഡ് മുതല്ക്കുള്ള ഉറ്റ സുഹൃത്തുക്കളാണ് അനീഷും, സുമേഷും. നന്നായിപഠിക്കുകയും, കൂടെ ചില കുസൃതികളുമുള്ള ചങ്ങാതിമാർ. ,ഒരേ സ്കൂൾ,ഒരേ ട്യൂഷൻ അങ്ങിനെ പോകുന്നു. അവരോടൊപ്പമാണ് വല്ലപ്പോഴും അല്ലറചില്ലറ തുണ്ടുപടങ്ങളൊക്കെ കാണാൻ പോകുന്നത്. പക്ഷെ, ഒരു 'സുഹൃത്ത്' എന്നതിൽ കവിഞ്ഞു മറ്റൊരടുപ്പവും അവരോട് ഇന്നേവരെ തോന്നിയിട്ടില്ല. എല്ലാ ബന്ധങ്ങൾക്കും ആളും, തരവുമുണ്ടെന്നു പറയുന്നത് എത്ര ശരിയാണ്. ഞാൻ പെട്ടെന്നു തയ്യാറായി. സുമേഷിന്റെ അമ്മയും, മമ്മായും തമ്മിൽ നല്ല കൂട്ടാണ്. ആ ആന്റി വല്ലപ്പോഴും വീട്ടിൽ വരികയും, മമ്മയെ ഫോണിൽ വിളിക്കുകയുമൊക്കെ ചെയ്യും .പ്രത്യേകിച്ചും ഞങ്ങളുടെ കാര്യം ചർച്ച ചെയ്യാനാണ്. ഇന്നിപ്പോൾ മമ്മക്കു സംശയം തോന്നി ആന്റിയെ വിളിച്ചാലോ.? അതിനും ഞാനൊരു ഉപാധി കണ്ടുപിടിച്ചു. കുറച്ചു നേരത്തെയിറങ്ങി നേരെ സുമേഷിന്റെ വീട്ടിൽ പോകുക. ബൈസിക്കിളിൽ പോകാം. ആഞ്ഞു ചവിട്ടിയാൽ പെട്ടെന്ന് എത്താവുന്ന ദൂരമേയുള്ളൂ അവന്റെ വീട്ടിലേക്ക്.. അവിടുന്നു നേരെ ശ്രീയെ കാണാൻ പോകാം.. ശ്രീക്കു വേണ്ടി എന്തു യാതന അനുഭവിക്കാനും തയ്യാറുള്ള ഒരു മനസ്സുണ്ട്. സാധാരണ ഒരു ഒരുക്കവുമില്ലാതെയാണ് ഇറങ്ങിയത്. മമ്മക്കു സംശയത്തിനിട കൊടുക്കണ്ട. സാധാരണ വസ്ത്രധാരണ!. ചെരിപ്പാണ് ഇട്ടത്. പെർഫ്യും അടിച്ചില്ല. കാരണം ശ്രീ എന്തു പറയാനാണ് വിളിക്കുന്നതെന്നു യാതൊരു രൂപവുമില്ലായിരുന്നു. മാത്രമല്ല പലവട്ടം എന്റെ നിഗമനങ്ങളെല്ലാം തെറ്റിപ്പോയതുമാണ്. എന്തും സഹിക്കാൻ തയ്യാറായി വേണം പോകാൻ.. എന്തുവന്നാലും 'കരയില്ല ' എന്നു മനസ്സിലുറപ്പിച്ചു. മമ്മയോടു പറഞ്ഞു ഞാൻ യാത്രയായി..(തുടരും..
Subscribe to:
Posts (Atom)