"എന്റെ പ്രണയം" എന്ന പേരില് facebook ഇല് Thomas Mathew (ടോമി) എഴുതിയ അനശ്വര ഗേ പ്രണയകാവ്യം... ഇത് ഒരു കഥയല്ല.... സത്യമുള്ള ജീവിതമാണ്... ടോമിയുടെയും ശ്രീഹരിയുടെയും... ടോമിയുടെ അനുവാദത്തോടു കൂടെ ഈ ബ്ലോഗില് പ്രസിദ്ധീകരിക്കുന്നു.....
Thursday, 28 May 2015
എന്റെ പ്രണയം ...... (ഭാഗം::91-95)
"എടാ മോനെ ടോമി, ശ്രീ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ആണത്രേ" ആ വാർത്ത എന്നെ ശരിക്കും തകർത്തു കളഞ്ഞു. ഒന്നാമതു എപ്പോഴും ദേഹം തളർന്നതുപോലെ ഞാൻ അശക്തനാണ്. ഒരു നിമിഷം മതി മനസ്സിന്റെ ധൈര്യം ചോർന്നുപോകാൻ എന്ന അവസ്ഥയിലിരിക്കുമ്പോഴാണ് സുൽഫി ചേട്ടൻ അതു പറയുന്നത്. ചേട്ടനെ ആരോ ഫോണ് ചെയ്ത് അറിയിച്ചതാണ്. ബാറിൽ ആരോടോ തല്ലുപിടിച്ചു. മാനേജർ ഫോണ് ചെയ്തു പോലീസിനെ വരുത്തി. തല്ലിയത് ഗുണ്ടകൾ വല്ലതുമാണോ എന്നാർക്കറിയാം. അവനിവിടെ വരുത്തനാണ്. ഞാൻ പലപ്പോഴും ഉപദേശിച്ചിട്ടുള്ളതാണ്. ആരോടും വഴക്കിനു പോകരുതേ എന്ന്.. എന്നാലും ഒന്നു പറഞ്ഞു രണ്ടിന് ശ്രീക്കു ദേഷ്യം വരും.. എനിക്കാകെ പരിഭ്രമമായി. ഒന്നിനും കൈകാലാടുന്നില്ല. ഞാൻ പള്ളിയിലെ വലിയച്ഛന്റെ നമ്പർ തപ്പി. കിട്ടിയില്ല. മമ്മയോട് കാര്യം പറയാനും വയ്യ. സമയം രാത്രി 9.30. ഞാൻ വണ്ടിയുമായി പുറത്തിറങ്ങി. നേരെ അനീഷിന്റെ വീട്ടിൽ ചെന്നു അവനോടു കാര്യം പറഞ്ഞു. ശ്രീയുടെ കാര്യമായതിനാൽ അവൻ ഇടപെടില്ലെന്നു തീർത്തു പറഞ്ഞു. പക്ഷെ അച്ഛന്റെ നമ്പർ തന്നു. ഞാൻ വിളിക്കുമ്പോൾ അച്ഛൻ ഉപദേശമാണ്. ഞാൻ ശ്രീയുടെ വിഷയം പറഞ്ഞപ്പോൾ അതിനും അച്ഛന്റെ ഉപദേശം ! ഞാൻ ദേഷ്യം വന്നു ഫോണ് 'കട്ട്' ചെയ്തു. പിന്നെ സുമേഷിനെ വിളിച്ചുനോക്കി . അവൻ ഫോണ് എടുത്തില്ല. ഇനിയാരെ വിളിക്കാൻ..? പെട്ടെന്നൊരു മുഖം മനസ്സിൽ തെളിഞ്ഞു. കൂടെ പഠിക്കുന്ന സുന്ദരിയായ സിൽവി ജോർജ്. അവളുടെ ഡാഡി പാർട്ടി പ്രവർത്തകനാണ്. മുകളിലൊക്കെ നല്ല പിടിപാടാണ്. അവൾക്ക് എന്നോട് നല്ലൊരു ചായ്വുണ്ട്. ഞാൻ അവളെ വിളിച്ചു. "ഹായ് സിൽവി .. ഫോണിൽ കളിക്കുവായിരുന്നോ. പെട്ടെന്നെടുത്തല്ലോ.. എടോ.. എനിക്ക് തന്റെ ഒരു സഹായം ആവശ്യമായി വന്നിരിക്കുന്നു.. താൻ പറ്റില്ലാന്നു മാത്രം പറയരുത്.".. അവളോട് ഞാൻ കാര്യത്തിന്റെ ഗൗരവം പറഞ്ഞു. ഡാഡിയോട് അപ്പോൾ തന്നെ കാര്യം പറഞ്ഞു അവൾ ഫോണ് കൈമാറി. ഞാൻ അങ്കിളിനോട് സംസാരിച്ചു. സ്റ്റേഷനിൽ വിളിച്ച് പ്രശ്നം വിശദമായി അറിഞ്ഞിട്ട് എന്നെ വിളിക്കാമെന്നു പറഞ്ഞു അങ്കിൾ ഫോണ് വച്ചു. ഞാൻ നേരെ സുൽഫി ചേട്ടന്റെ അടുത്തേക്ക് പോയി. ഞാൻ ചെല്ലുമ്പോൾ ചേട്ടൻ ശ്രീയുടെ അങ്കിളുമായി സംസാരിക്കുകയായിരുന്നു. അവർ ശ്രീയെ ഇറക്കാൻ പോകില്ലെന്നു വാശി പിടിച്ചു. അപ്പോൾ എന്റെ ധൈര്യം ഉണർന്നു. ചെറിയ ഒരു അടിപിടി കേസ് ആണ്. ആരേലും വിളിച്ചുപറഞ്ഞാൽ ഇറക്കിക്കൊണ്ടു പോരാം. ആവശ്യമില്ലാത്ത കേസുകൾ ശ്രീയുടെ തലയിൽ വന്നു വീഴും മുമ്പേ അവനെ സ്റ്റേഷനിൽ നിന്നും രക്ഷപ്പെടുത്തണം. ഞാൻ വീണ്ടും സിൽവിയെ വിളിച്ചു. ഡാഡി ശ്രമിക്കുന്നുണ്ടെന്നും ശ്രീയുടെ പേരും മറ്റും ആർക്കോ കൊടുത്തിട്ടുണ്ടെന്നും അവൾ പറഞ്ഞു. ഫോണ് വയ്ക്കാൻ അവൾക്കു താല്പര്യമില്ല. സംസാരം നീണ്ടപ്പോൾ ഞാൻ 'വിളിക്കാം' എന്നു പറഞ്ഞു 'കട്ട്' ചെയ്തു. സുൽഫിചേട്ടനോട് 'ഞാനാണ് സ്റ്റേഷനിൽ നിന്നും ശ്രീയെ ഇറക്കാൻ ശ്രമിക്കുന്നതെന്ന് അവൻ അറിയണ്ട' എന്നു പറഞ്ഞു. അപ്പോളേക്കും ജോർജ്ജ് അങ്കിൾ വീണ്ടും വിളിച്ചു. "പ്രബലനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് ഞാൻ വിളിച്ചുപറയിപ്പിച്ചിട്ടുണ്ട്.. നിങ്ങൾ ചെന്നാൽ ആൾ ജാമ്യത്തിൽ ഒപ്പിട്ട് കൊണ്ടുപോരാം. ഐ.ഡി കൂടി കൈയ്യിലെടുത്തോ.." ഞാൻ അയാളോട് മനസ്സ് നിറഞ്ഞ നന്ദി പറഞ്ഞു.. അപ്പോഴത്തെ ധൃതിയിൽ സിൽവിക്കു 'നന്ദി' പറഞ്ഞു കൊണ്ടൊരു സന്ദേശവും അയച്ചു. ഞങ്ങൾ എന്റെ ബൈക്കിൽ സ്റ്റേഷനിൽ ചെന്നു. ആദ്യമായാണ് ഞാൻ പോലീസ് സ്റ്റേഷന്റെ അകം കാണുന്നത്. അകത്തു ചെന്നപ്പോൾ ഒരു മദ്ധ്യവയസ്കനായ പോലീസ് കോണ്സ്റ്റബിൾ വന്നു കാര്യം ചോദിച്ചു. ഞങ്ങൾ വിവരം പറഞ്ഞപ്പോൾ ശ്രീയെ, അവന്റെ അങ്കിൾ വന്നു ഇറക്കികൊണ്ടു പോയത്രെ.. !അത്രയും നേരം അതിനുവേണ്ടി ഓടിയലഞ്ഞിട്ട് ഒന്നു കാണാൻ പോലും കഴിയാത്തതിൽ നല്ല വിഷമം തോന്നി. സുൽഫിയേട്ടൻ എന്താ സംഭവിച്ചതെന്ന് അറിയാൻ ശ്രീയുടെ ഫ്ലാറ്റിൽ പോയിവരാമെന്നു പറഞ്ഞപ്പോൾ ഞാൻ വിസമ്മതിച്ചു. പിന്നെ നിർബന്ധിച്ചപ്പോൾ, 'ഞാൻ താഴെ നില്ക്കാം' എന്ന ഉറപ്പിന്മേൽ മാത്രം കൂടെ പോയി. പുള്ളി പോയി അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ തന്നെ മടങ്ങി വന്നു. ശ്രീ കള്ളുകുടിച്ച ക്ഷീണത്തിൽ കിടന്നുറങ്ങുകയാണെന്നും ശ്രീയുടെ അങ്കിളും,ആന്റിയും നല്ല വിഷമത്തിൽ സംസാരിച്ചുവെന്നും സുൽഫിയേട്ടൻ പറഞ്ഞു. ആരോ വിളിച്ചു പറഞ്ഞതനുസരിച്ച്, സ്റ്റേഷനിൽ നിന്നും പോലീസ് അങ്കിളിനെ വിളിച്ചു വരുത്തിയതാണെന്നും അയാൾ സുൽഫിയേട്ടനോട് പറഞ്ഞു. കാരണം ശ്രീ വിദ്യാർത്ഥി ആയതിനാൽ അച്ഛന്റെ പേരും, മൊബൈൽ നമ്പറും അവർ വാങ്ങിവയ്ക്കും. വിജയൻ അങ്കിളിന്റെ നമ്പറാണ് ശ്രീ സ്റ്റേഷനിൽ കൊടുത്തിരുന്നത്. സിൽവിയുടെ ഡാഡിയുടെ പരിചയത്തിലുള്ള പോലീസ് വിളിച്ചു പറഞ്ഞതനുസരിച്ച് തന്നെയാണ് ശ്രീയെ വിട്ടയച്ചത്. ആ പോലീസ്, സ്റ്റേഷനിൽ വിളിച്ച് ശ്രീയെ വിടാൻ ഏർപ്പാടാക്കിയതായി സിൽവിയുടെ ഡാഡിയെ വിളിച്ചറിയിച്ചു എന്ന് അവൾ എന്നോട് വിളിച്ചുപറഞ്ഞു. എന്തായാലും ഒരു ലോക പരിചയവുമില്ലാത്ത എന്നെ കൊണ്ടിത്രയും കഴിഞ്ഞല്ലോ. സ്വയം ആത്മസംതൃപ്തി തോന്നി. എന്റെ കണ്ണുകൾ സിൽവിക്കു ദൗർബല്യമാണ്.. ഈ കണ്ണുകൾ കൊണ്ട് ഇങ്ങനെയൊരു ഉപകാരമുണ്ടായല്ലോ. ഞാൻ മനസ്സിലോർത്തു. സുൽഫിയേട്ടനെ വീട്ടിൽ വിട്ടിട്ട് ഞാൻ പറുദീസയിലേക്കു പോയി. അന്ന് കുളി കഴിഞ്ഞു, അത്താഴം കഴിച്ചു. ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ ഒരു കുറ്റബോധം എന്നെ അലട്ടി. ഞാൻ മാറിനില്ക്കുന്നതിന്റെ പ്രതിഫലനങ്ങളാണ് ശ്രീയിൽ കാണുന്നത്. പാവം! ഇതിൽ പൊരുത്തപ്പെടാനാകാത്ത ഒരു വസ്തുത ഞങ്ങളന്നു മൈതാനത്തിൽ വച്ചു പിരിഞ്ഞതും സൂര്യഗ്രഹണ ദിവസമായിരുന്നു (2005 ഒക്ടോബർ.3) എന്നതാണ്. ആദ്യമായി കണ്ടതും ഒരു ഗ്രഹണ ദിവസമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ശ്രീയുടെ വായിൽ നിന്നുതന്നെ എനിക്ക് കേൾക്കണം.. അതോർത്ത് ഞാൻ മയക്കത്തിലാണ്ടു. പിറ്റേന്നാൾ ഞാൻ ഒരു ചങ്ങാതിയുടെ നമ്പറിൽ നിന്നും ശ്രീയെ വിളിച്ചു. ഒരു പക്ഷെ എന്റെ നമ്പറിൽ നിന്നും വിളിക്കുമ്പോൾ ആന്റി കണ്ടാലോ എന്നു ഭയന്നാണ് ഞാനങ്ങിനെ ചെയ്തത്. അറിയാത്ത നമ്പർ ആയതിനാലോ എന്തോ അവൻ ഫോണ് എടുത്തില്ല. ഞാൻ വിവരമറിയാൻ സുൽഫി ചേട്ടനെ വിളിച്ചു. ശ്രീക്കു സുഖമില്ലാതെ മിംസ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്ന് അയാൾ പറഞ്ഞു. കൂടുതൽ കള്ളു കുടിച്ച് ഭക്ഷണവും കഴിക്കാതെ അവശനിലയിൽ ആയിപ്പോയി ശ്രീ. ഇനി പോലീസുകാർ തല്ലുകയോ മറ്റൊ ചെയ്തോ ആവോ.? അച്ഛൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ പരിചരിക്കാൻ കഴിഞ്ഞു. ഇപ്പോൾ മകനെ സ്വതന്ത്രമായി ഒരു നോക്കു കാണാൻ പോലും സാധിക്കുന്നില്ല. ആന്റിയാകും എപ്പോഴും കൂടെയുണ്ടാവുക. അവർ എന്നെ കണ്ടാൽ ഓരോ കുത്തുവാക്കുകൾ പറയും. മാത്രമല്ല രോഗിയെ നോക്കാൻ ശ്രീയുടെ മെഡിക്കൽ കോളേജിലെ സുഹൃത്തുക്കളുടെ തിരക്കാവും. മമ്മ എല്ലാം അറിഞ്ഞതോടെ ട്യൂഷൻ പഠിപ്പീരും നിന്നു. ശ്രീയുമായുള്ള ബന്ധം അറിഞ്ഞ ശേഷം പപ്പാ എന്നോട് ശരിയായി സംസാരിക്കുന്നതു പോലുമില്ല.. പതിവായി തരാറുള്ള പോക്കറ്റ് മണിയുമില്ല. കൈയ്യിൽ കാശുണ്ടായിരുന്നെങ്കിൽ ശ്രീക്കു കുറച്ചു പഴങ്ങളെങ്കിലും വാങ്ങി സുൽഫിയേട്ടന്റെ കൈവശം കൊടുത്തുവിടാമായിരുന്നു. ഇതിപ്പോൾ ഒരു രീതിയിലും സഹായിക്കാൻ കഴിയാത്ത അവസ്ഥ ! ആ ദിവസം ഞാനുഭവിച്ച പിരിമുറുക്കം ചില്ലറയൊന്നുമല്ല. ശ്രീക്ക് ഒരു കുപ്പി ഗ്ലുക്കോസ് അടച്ചു അന്ന് വൈകിട്ട് ഡിസ്ചാർജ് ആയിപ്പോയതായി സുൽഫിയേട്ടൻ പറഞ്ഞു. ശ്രീയോട് എനിക്കൊന്നു സംസാരിക്കണമെന്നു പറഞ്ഞപ്പോൾ സുൽഫിയേട്ടൻ തടസ്സം നിന്നു. ഉടനെ വേണ്ടെന്നും, അതു കൂടുതൽ കുഴപ്പങ്ങൾക്ക് വഴി തെളിക്കുമെന്നും, അസുഖം ഭേദമായിട്ട് എന്റെ അടുക്കൽ കൊണ്ടുവരാമെന്നും ചേട്ടൻ പറഞ്ഞു. ആ ദിവസങ്ങളിൽ ഞാനെത്ര ശ്രമിച്ചിട്ടും ശ്രീയെ ഒന്ന് കാണാനോ സംസാരിക്കുവാനോ കഴിഞ്ഞില്ല എന്നതാണ് സത്യം ! ഓരോ നിമിഷവും ശ്രീ നശിച്ചുകൊണ്ടിരിക്കുന്നതറിയാതെ ഞാൻ ദിവസങ്ങൾ പിന്നിടുമ്പോൾ ഒരു ദിവസം അപ്രതീക്ഷിതമായി സുൾഫിചേട്ടന്റെ വിളി വന്നു. അന്നൊരു തിങ്കളാഴ്ചയായിരുന്നു (ഒക്ടോബർ.19). ശ്രീ അന്ന് വിജയനങ്കിളിന്റെ ഫ്ലാറ്റ് വിടുകയാണെന്നും, കോളേജ് ഹോസ്റ്റലിൽ താമസം ശരിയാകാത്തതു കൊണ്ട് തത്കാലം അരുണിന്റെ അറിവിലുള്ള ഒരു ലോഡ്ജിൽ തങ്ങാനാണ് തീരുമാനമെന്നും സുൽഫിയേട്ടൻ പറഞ്ഞു. ഞാൻ അന്ധാളിച്ചുപോയി. ഈ ഒരു ആശ്രയത്തിനു വേണ്ടിയല്ലേ ഞങ്ങൾ അകന്നത്. ആ താമസമാണ് ഇപ്പോൾ നഷ്ടമാകാൻ പോകുന്നത്. ഫോണ് 'കട്ട്' ചെയ്തു ഞാൻ വിജയൻ അങ്കിളിനെ വിളിച്ചു. അയാൾ എന്നോടു സംസാരിക്കാൻ താല്പര്യമില്ലാത്തതുപോലെ ഫോണ് ആന്റിയുടെ കൈയ്യിൽ കൊടുത്തു. "ആന്റി.. അന്നു ആന്റിക്ക് വാക്കു തന്നതിനു ശേഷം നാളിതുവരെ ഞാനും ശ്രീയുമായി കണ്ടിട്ടോ, മിണ്ടീട്ടോ ഇല്ല. പിന്നെന്തു പറ്റി? ഇപ്പോൾ ശ്രീ താമസമൊക്കെ മാറുന്നതായി അറിഞ്ഞു". അതിനു മറുപടിയായി അവർ പറഞ്ഞത്.. "അതിനിടക്ക് ടോമി ആ വിവരം അറിഞ്ഞോ.. സംസാരമൊന്നുമില്ലെങ്കിൽ പിന്നെങ്ങിനെ അവൻ മാറുന്നത് കൃത്യസമയത്തു തന്നെ അറിഞ്ഞു? അവൻ ആളു ശരിയല്ല. അവന്റെ ഒരു വിളച്ചിലും ഇവിടെ നടക്കില്ല. പാതിരാത്രി വരെ കള്ളും, കഞ്ചാവും അടിച്ചിട്ട് തോന്നുമ്പോൾ കയറിവരാനുള്ള സ്ഥലമല്ലയിത്. നന്നാകാനാണ് രണ്ടുപേരെയും തമ്മിൽ പിരിച്ചത്. ഇപ്പോൾ തന്റെ മമ്മക്കു നിന്നെ പറ്റി ഒരു പരാതിയുമില്ല. താനിപ്പോൾ നന്നായി, ദിനംപ്രതി അവൻ നശിച്ചുകൊണ്ടിരിക്കുന്നു. അവൻ ഈ അവസ്ഥയിലെത്താൻ ടോമിയും കാരണക്കാരനാണ്. അവനോടു ഞങ്ങൾ ഇറങ്ങിപോകാനൊന്നും പറഞ്ഞിട്ടില്ല. ഇവിടേക്ക് തോന്നുമ്പോൾ പോകാനും, വരാനും പറ്റില്ലാന്നേ പറഞ്ഞിട്ടുള്ളൂ. കഴിയുമെങ്കിൽ താൻ അവനെയൊന്നു ഉപദേശിക്ക്.. " അതു പറഞ്ഞു അവർ ഫോണ് വച്ചു,അവരുടെ വിഷമം എനിക്കു മനസ്സിലായി. ഞാനപ്പോൾ തന്നെ ശ്രീയെ വിളിച്ചു. മൊബൈൽ 'ഓഫ്' ആണ്. എല്ലാം എനിക്കു മനസ്സിലായി.. എന്റെ വേർപാട് അവനെ തളർത്തിയിരിക്കുന്നു. എന്നോട് വാക്കു തന്നതുകൊണ്ട് ശ്രീക്ക് എന്നെ വിളിക്കാനും കഴിയുന്നില്ല. ഞാൻ കാരണം ഒരിക്കലും അവൻ നശിക്കാൻ പാടില്ല. അന്ന് ഞാനവനെ കാണാൻ തന്നെ തീരുമാനിച്ചു. അന്ന് വൈകിട്ട് ശ്രീ അവന്റെ ബുക്കുകളും, വസ്ത്രങ്ങളും പെറുക്കി ലോഡ്ജിലേക്ക് താമസം മാറിയെന്ന് സുൽഫിയേട്ടൻ പറഞ്ഞു. എന്നെയവിടെയൊന്ന് കൊണ്ടുപോകാൻ ഞാൻ അപേക്ഷിച്ചു. ഞാൻ ചെല്ലുന്നത് അവൻ അറിയണ്ട എന്നും പറഞ്ഞു. അങ്ങിനെ സന്ധ്യക്ക് ഞാൻ സുൽഫിയേട്ടനുമൊത്ത് ശ്രീയെ കാണാൻ പോയി. ഞാൻ ഒരറ്റത്തു മാറിനിന്നു. സുൽഫിചേട്ടൻ 'ഞാൻ പുറത്തു നില്ക്കുന്നു' എന്നു പറഞ്ഞതും ശ്രീ അവിടുന്നോടി എന്റെ അരികിലേക്കു വന്നു. അയാളുടെ മുന്നിൽ വച്ചു തന്നെ എന്നെ കെട്ടിപ്പിടിച്ചു വരിഞ്ഞു മുറുക്കി ഉമ്മകൾ തന്നു അങ്ങിനെതന്നെ അകത്തേക്കു കൊണ്ടുപോയി. ഒരു ഇരയെ കണ്ട സിംഹത്തെപോലെയായിരുന്നു അവന്റെ ഭാവം ! ആർത്തിയോടെ അവനെന്റെ മുഖത്തേക്ക് നോക്കി.. അവന്റെ പിടിയിൽ എന്റെ എല്ലുകൾ നുറുങ്ങുന്നതുപോലെ തോന്നി. ഞാനൊരു വികാരപ്രകടനവും കാണിക്കാതെ പ്രജ്ഞയറ്റു നിന്നപ്പോൾ സുൽഫിയേട്ടനോട് പുറത്തേക്കു പോയിട്ടു വരാൻ ശ്രീ പറഞ്ഞു. ചേട്ടൻ പുറത്തിറങ്ങിയതും ശ്രീയാ കതകടച്ചു കുറ്റിയിട്ടു. ശ്രീയുടെ പെരുമാറ്റം ഒരു മാനസികരോഗിയുടേതു പോലെ തോന്നി. ജീവിതത്തിൽ ഞാനാദ്യമായി ശ്രീയെ ഭയന്ന ദിവസമായിരുന്നു അത് !.. പിന്നെയവിടെ നടന്നതോർക്കുമ്പോൾ ഇന്നുമെന്റെ മനസ്സു മരവിച്ചുപോകും.
എന്റെ പ്രണയം ..... (ഭാഗം:: 92 )
"എനിക്കു നിന്നെ വേണം.. എനിക്കു നിന്നെ വേണം മുത്തെ.. നീയില്ലാത്ത രാവുകളും, പകലുകളും എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു.. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഒരു പെണ്ണായിരുന്നെങ്കിൽ ഈ നിമിഷം നിന്റെ കഴുത്തിൽ ഞാനൊരു 'താലി ചാർത്തിയേനെ.. നീ പറ .. നീ പറ.. നീയെന്നെ ഉപേക്ഷിക്കാതിരിക്കാൻ ഞാനെന്താ ചെയ്യേണ്ടത് ? ഞാൻ എന്തിനും തയ്യാർ.. ഇനി നഷ്ടപ്പെടുത്താൻ വയ്യ ഈ നിധിയെ.. പൊന്നു മുത്തെ.. ചക്കരമുത്തെ.. പഞ്ചാരമുത്തെ.. മോനെ.. എന്റെ ജീവനെ.. എന്റെ സർവ്വസ്വമേ.. വാ .." എന്നു പറഞ്ഞു ചിത്തഭ്രമം ബാധിച്ചതുപോലെ ശ്രീ എന്നെയാ തറയിൽ തള്ളിയിട്ടു.' അടി തെറ്റിയാൽ ആനയും വീഴും' എന്നു പറഞ്ഞ പോലെ പെട്ടെന്ന് എനിക്ക് ബാലൻസ് കിട്ടിയില്ല. ഞാൻ ശരിക്കും ഭയന്നു. ആ സിമന്റ് തറയിൽ വീണു കിടന്ന എന്റെ രണ്ടു വശത്തും കൈകൾ ഊന്നി അവൻ എന്നെ ചുംബിക്കാൻ വന്നു. ഞാൻ രണ്ടു കൈകളും കൊണ്ടെന്റെ മുഖം പൊത്തി. കാരണം ശ്രീയുടെ കണ്ണുകൾ ചുവന്നിരുന്നു. സമയത്തിനു ഷേവ് ചെയ്യാതെ താടി കിളിർത്ത് വൈകൃതമായ മുഖം! വസ്ത്രങ്ങളിൽ നിറയെ അഴുക്കും, ചെളിയും.. ഞാനിഷ്ടപ്പെടുന്ന ശ്രീയുടെ പൗരുഷത്തിന്റെ മണമല്ല അത്. ഏതോ ഒരു ഭ്രാന്തൻ എന്നെ ആക്രമിക്കാൻ വരുന്നതുപോലെ എനിക്കു തോന്നി. വായിൽ നല്ല മദ്യത്തിന്റെ മണം! അവൻ തുടർന്നു. "നിനക്കെന്നെ ഇഷ്ടമല്ലേ.. എന്നെ വേണ്ടേ.. പറയൂ മുത്തെ.. ഞാൻ നിന്റെ മമ്മയുടെയും, പപ്പയുടേയും കാലു പിടിക്കണോ..പറയ്.. നിനക്കെന്തുപറ്റി ? എന്നോട് വെറുപ്പാണോ.. ഈ കഴിഞ്ഞ കുറെ നാളുകൾ ഞാനെങ്ങിനെ തള്ളിനീക്കിയെന്ന് എനിക്കുതന്നെ അറിയില്ല. നീയെന്താ മുഖം മറച്ചിരിക്കുന്നത്." . അപ്പോൾ ഞാൻ സർവ്വ ശക്തിയുമെടുത്ത് എന്റെ രണ്ടു കൈകൾ കൊണ്ട് അവനെ തള്ളിമാറ്റി. "തൊടരുത് എന്റെ ദേഹത്ത്.. മാറിപ്പോ.. എനിക്കിപ്പോൾ എന്നോടു തന്നെയാണ് വെറുപ്പ് ! ചേട്ടനെ ഈ അവസ്ഥയിൽ കാണേണ്ടിവരുമെന്നു ഞാനൊരിക്കലും കരുതിയില്ല.. ഞാനന്ന് പറഞ്ഞിരുന്നതല്ലേ. നമ്മൾ എന്നേക്കുമായി പിരിയുന്നില്ല. പഠനം തീരുന്നതുവരെ ഒരു മാസത്തിലൊരിക്കൽ കാണാമെന്ന്.. എന്നിട്ട് കുളിക്കാതെ, ജപിക്കാതെ, നനക്കാതെ കള്ളും കുടിച്ചു നടക്കുന്നു. നാണമില്ലേ മനുഷ്യാ.. ? ഞാനെന്താ മരിച്ചുപോയോ ഇങ്ങനെ സ്വയം നശിക്കാൻ..! ഒന്നുമല്ലെങ്കിലും ഞാനൊരു ആണ്കുട്ടിയാണ്. എനിക്ക് എന്റേതായ പരിമിതികളുണ്ട്. അത് നമ്മുടെ സ്വപ്നങ്ങളിൽ നിന്നുമൊക്കെ ഏറെ അകലെയാണ്. ആ അച്ഛനുമമ്മയുടെയും മുഖം ഓർക്കുമ്പോഴാണ് എനിക്ക് വിഷമം ! ദിവസേന രണ്ടുനേരം ഭംഗിയായി കുളിച്ച്, കുറിയിട്ട് വൃത്തിയായി വേഷവിധാനം ചെയ്ത് നടന്ന ആളാണ്. കാലിന്റെ അടി വെള്ളയിൽ പോലും ഒരു അഴുക്ക് ഞാനിതുവരെ കണ്ടിട്ടില്ല. എന്നെ കൂടി 'വൃത്തി' എന്താണെന്ന് പഠിപ്പിച്ച വ്യക്തി ഇപ്പോൾ തലമുടി പോലും ചീകാണ്ട് ഇങ്ങനെയൊരു ഭ്രാന്തനെ പോലെ.. കഷ്ടം! ചുമ്മാതല്ല നിങ്ങളെ അവർ വീട്ടിൽ നിന്നും ഇറക്കിവിട്ടത്. ഞാൻ പോകുന്നു. എങ്ങിനെയോ നശിക്ക് .. ഇതൊക്കെ കാണാൻ ഈശോ എന്നെ എന്തിനാ ഇങ്ങനെ ഇട്ടേക്കുന്നത്?! പോകുന്ന വഴി വല്ല വണ്ടിയും തട്ടി തീർന്നാൽ മതിയായിരുന്നു" .. അപ്പോൾ അവനെന്റെ വായ് പൊത്തി. ആ ചുവരിൽ തലയിട്ടിടിച്ചു. ഞാൻ ചെന്നു പിടിച്ചതും നെഞ്ചിൽ ആയി കൈമുറുക്കി ഇടി ! ഞാൻ പറഞ്ഞതിനു ക്ഷമ ചോദിച്ചപ്പോഴാണ് ശ്രീ നോർമൽ ആയത്. ഞാൻ പോകാൻ തുടങ്ങിയപ്പോൾ അവൻ വാതിൽ പൂട്ടി ചാവിയെടുത്തു. " നീയെന്നെ തെറി വിളിച്ചോ.. തല്ലിക്കോ.. എന്നാലും ഇപ്പോൾ ഇറങ്ങി പോകരുത്.. പ്ലീസ്.. ".. ടെൻഷൻ കൊണ്ട് ഞാൻ ആ കട്ടിലിനടിയിൽ ഇരുന്ന ബിയർ എടുത്തു ഒറ്റ വലിക്കു കുടിച്ചു. അത്രക്കു വിഷമവും, നിരാശയും തോന്നി. ഞാനെണീറ്റു ശ്രീയുടെ പെട്ടിയിൽ നിന്നും ഒരു ജോഡി വസ്ത്രം എടുത്തു. അവനെ വിളിച്ചു കുളിമുറിയിൽ കയറി. അപ്പോളവിടെ സോപ്പുമില്ല എണ്ണയുമില്ല. ഞാൻ റോഡിലെ കടയിൽ പോയി പാരച്യൂട്ട് വെളിച്ചെണ്ണയും, സിന്തോൾ സോപ്പും വാങ്ങിവന്നു. ശ്രീയുടെ വസ്ത്രമെല്ലാം സോപ്പു വെള്ളത്തിലിട്ടു. അവന്റെ ദേഹത്തും, തലയിലും എണ്ണ തേച്ചു പിടിപ്പിച്ചു. നന്നായി മസാജ് ചെയ്തു കൊടുത്തു. അവൻ അനുസരണയുള്ള ഒരു കുഞ്ഞായി മാറി അപ്പോൾ.. "മസാജ് നിർത്തരുതേ..മുത്തെ . നിന്റെ കൈകൾ കൊണ്ടു തൊട്ടപ്പോൾ നല്ല സുഖം.. രോമാഞ്ചം വരുന്നു.". അര മണിക്കൂർ ഞാൻ ഭംഗിയായി മസാജ് ചെയ്തുകൊടുത്തു. ഞാൻ എന്റെ വസ്ത്രം മാറ്റി ശ്രീയുടെ ഒരു കൈലി എടുത്തുടുത്തു. പിന്നെ അവനെ സോപ്പു പതച്ചു കുളിപ്പിച്ചു. ദേഹത്ത് നിന്നും ഒരു മാസത്തെ അഴുക്കിളകുന്നതു പോലെ തോന്നി. പിന്നെ തല തുവർത്തി, മുടി ചീകി അവിടെയിരുത്തി. അവൻ വസ്ത്രം മാറി ആ കട്ടിലിൽ കിടന്നു. ബിയർ എന്നിലും പ്രവർത്തിക്കാൻ തുടങ്ങി. ആ സമയം ഞാനെല്ലാം മറന്നു. ഞങ്ങൾ ഇഴുകിചേർന്നു. മനസ്സിന്റെ പിരിമുറുക്കങ്ങൾ അവസാനിച്ചപ്പോൾ മണി പതിനൊന്ന്. ഞാൻ ചപ്പാത്തിയും, ചിക്കനും വാങ്ങി വന്നു. ഞങ്ങൾ ഒരു പാത്രത്തിൽ നിന്നും കഴിച്ചു. അപ്പോൾ പോലീസ് പിടിച്ച കാരണം ഞാൻ തിരക്കി. എന്നെയും, അവനെയും ചേർത്ത് മെഡിക്കൽ കോളേജിൽ അപഖ്യാതി പറഞ്ഞുപരത്തിയ ഒരുത്തനെയാണ് ബാറിൽ വച്ച് ഒന്നും, രണ്ടും പറഞ്ഞ് തല്ലിയത്. ഒരു വിധപ്പെട്ടവരൊന്നും ശ്രീയുടെ കൈക്കു പിടിക്കില്ല. അത്ര ആരോഗ്യവാനാണ്. അതുപോലെ ഞാൻ ഉഷയാന്റിയുടെ ഫ്ലാറ്റിൽ തിരികെ പോകാൻ അപേക്ഷിച്ചു. എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തുന്നത് എന്നു പറഞ്ഞപ്പോൾ, അവൻ കള്ളു കുടിച്ച് എന്റെ പേരു പറഞ്ഞ് അവിടുത്തെ മുഖം നോക്കുന്ന കണ്ണാടി എറിഞ്ഞു പൊട്ടിച്ചു, കുളിമുറിയിലെ പൈപ്പ് ഒടിച്ചു, ചായ കൊടുത്ത ഗ്ലാസ് ഉടച്ചു, അവനത്രയേ ചെയ്തുള്ളൂ. അതിനാണ് ആ അസത്തുക്കൾ അവനെ ഇറക്കിവിട്ടതെന്ന് പറഞ്ഞു. അപ്പോൾ'കിലുക്കം' സിനിമയിലെ രേവതിയുടെ ഡയലോഗ് അനുകരിക്കുന്ന വിധമാണ് അവനതു പറഞ്ഞത്. അതു പറയുന്ന രീതി കേട്ട് ഞാൻ ശരിക്കും ചിരിച്ചുപോയി. ഞാൻ പോകാനിറങ്ങിയപ്പോൾ എന്റെ കൈ വിടാതെ മുറുകെ പിടിച്ചിരിക്കുന്നു. ഞാൻ പിന്നെ കുറച്ചുനേരം കൂടെ കിടന്നു.. അവൻ ഉറങ്ങിയതിനു ശേഷമാണ് തിരികെ വീട്ടിലേക്കു പോന്നത്. അവിടെ ചെന്നതും മമ്മ നന്നായി വഴക്കു പറഞ്ഞു. ഉഷയാന്റി വിളിച്ചു 'ശ്രീ പറുദീസയിൽ മറ്റോ വന്നോ' എന്നു ചോദിച്ചുകാണും. ഞങ്ങൾ കണ്ടുമുട്ടിയെന്നു എന്റെ മുഖം കണ്ടപ്പോൾ തന്നെ മമ്മക്കു മനസ്സിലായിക്കാണും. മമ്മയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാതെ ഞാൻ മുകളിലേക്കു പോയി. അന്ന് കുറച്ചു സമാധാനത്തോടെ ഉറങ്ങി. അടുത്ത ദിവസം ഞാൻ പഠനമെല്ലാം കഴിഞ്ഞ് നേരെ ശ്രീ താമസിക്കുന്ന ലോഡ്ജിലേക്കു പോയി. അവിടെ ചെന്നപ്പോൾ ആശാൻ തലമുടി വെട്ടിക്കാൻ പോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോൾ ആളാകെ ഉഷാറായിരുന്നു.. പഴയ ശ്രീ ആയി.. നന്നായി ഷേവു ചെയ്തിട്ടുണ്ട്. കൃതയൊക്കെ കാണാൻ നല്ല സ്റ്റൈൽ! കണ്ടപ്പോൾ തന്നെ എനിക്കു സന്തോഷമായി. പിന്നെ സംസാരിച്ചു നേരം കളയാതെ അവൻ പഠിക്കാനിരുന്നു. കാരണം കുറെ നാളായി നല്ല ഉഴപ്പായിരുന്നു. ഞാൻ ഒരുമ്മ കൊടുത്തു കുറച്ച് ഉപദേശങ്ങളും നല്കി തിരികെ പോന്നു. ഞാൻ പറഞ്ഞതെല്ലാം അവൻ അനുസരിച്ചിരിക്കുന്നു. പഴയ ജീവിതത്തിലേക്ക് അവൻ തിരികെ വന്നിരിക്കുന്നു. ഇങ്ങനെയവനെ കാണാൻ കഴിഞ്ഞല്ലോ.. ഞാൻ ചാരിതാർത്ഥ്യം കൊണ്ടു. അന്നു ഞങ്ങൾ മര്യാദക്കാരായിരുന്നു. ഞങ്ങളുടെ സ്നേഹബന്ധം തകരാതിരിക്കാൻ ഒരാഴ്ചയിലൊരിക്കൽ ഉപവാസം അനുഷ്ഠിക്കാൻ ഞങ്ങൾ തീരുമാനിച്ചു. സൂര്യനുദിച്ചാൽ ദാഹജലം പോലും കുടിക്കാതെ, ഉമിനീരിറക്കാതെയുള്ള കഠിനവ്രതം എടുത്തു അവൻ അമ്പലത്തിലും, ഞാൻ പള്ളിയിലും പോയി. എല്ലാ വെള്ളിയാഴ്ചകളിലും അതു തുടർന്നുവന്നു. അന്ന് ഞങ്ങൾ തമ്മിൽ ഒന്നുമുണ്ടായില്ല. മനപൂർവ്വമായിരുന്നു. അല്ലെങ്കിൽ മമ്മയെ അഭിമുഖീകരിക്കാൻ ഒരു പ്രയാസം.. ഞാൻ ചെന്നപ്പോൾ വീട്ടിൽ മമ്മയില്ല. ആനിചേച്ചിയുടെ ഒരു ബന്ധുവിന്റെ വീട്ടിൽ പ്രാർത്ഥനക്കു ക്ഷണിച്ചു മമ്മ പോകുമെന്നു രാവിലെ പറഞ്ഞത് ഓർമ്മ വന്നു. ശാന്തിയാന്റിയെ വിളിച്ചു താക്കോൽ വാങ്ങി. ജിമ്മിക്ക് ആഹാരം കൊടുത്തിട്ട് കുളിക്കാൻ കയറി. പുറത്തു വന്നു മുടിയുണക്കുമ്പോൾ ആരോ ബെല്ലടിക്കുന്നു. ജിമ്മി നിർത്താതെ കുരക്കുന്നുണ്ട്. ഞാൻ ചെന്നു വാതിൽ തുറക്കുമ്പോൾ മോനിച്ചനളിയൻ !. പുറകിൽ ആരെയും കണ്ടില്ല. "മമ്മയും,ചേച്ചിയും...?!" ഞാൻ തിരക്കി. അളിയൻ അകത്തേക്കു കയറി. "അവർ പ്രാർത്ഥനയെല്ലാം കഴിഞ്ഞ് പത്തു പതിനൊന്നു മണിയാകും വരാൻ. ആ സമയം ഞാനിങ്ങു പോന്നു. മാത്രമല്ല അന്നമ്മ ആന്റി പറഞ്ഞു നീയിവിടെ ഒറ്റക്കേയുള്ളൂ.. കൂട്ടായി എന്നോടൊന്നു വരാൻ ..എത്രയോ നാളായി വിചാരിക്കുന്നു ടോമികൊച്ചിനോട് ഇച്ചിരി പഞ്ചാരവർത്തമാനം പറയണമെന്ന്.. കാര്യങ്ങളൊക്കെ ഞാനറിഞ്ഞു. ആ ഹിന്ദു ചെറുക്കൻ പോട്ടെന്നെ.. മോന് ഞാനില്യോ.. എന്തു വേണമെങ്കിലും എന്നോടു പറഞ്ഞാൽ മതി. ഞാനുണ്ട് നിന്റെകൂടെ.." സത്യത്തിൽ അയാൾ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായില്ല. വീണ്ടും അയാൾ തുടർന്നു. "എന്റെ നല്ല പ്രായത്തിൽ ഞാനും ഇതുപോലെ കുറെ സുഖിച്ചതാ. അന്ന് ബംഗ്ലൂരിൽ എന്റെ മുറിയിൽ കൂടെയുണ്ടായിരുന്ന തുടുത്ത ഒരു ആന്ധ്രാ ചെക്കനുമായി എത്രയോ നാൾ!! ഞങ്ങൾ കാണിക്കാത്ത പോക്രിത്തരങ്ങളില്ല. ആദ്യം നമുക്കൊന്നു കൂടാം. പിന്നെയാകാം കലാപരിപാടികൾ ! ഞാനിത്തിരി വിസ്കി കൊണ്ടു വന്നിട്ടുണ്ട്. ആന്റിയും, ആനിയും അറിയണ്ട. എന്റെ കൈയ്യിൽ ഒരു വീഡിയോ കാസറ്റുമുണ്ട്. അതിട്ടു നമുക്കൊന്ന് അടിച്ചുപൊളിക്കാം. ജീവിതം ആസ്വദിക്കാനുള്ളതാണ്.." അപ്പോൾ എനിക്ക് കാര്യം മനസ്സിലായി. അയാൾ എന്റെ ശരീര വർണ്ണന തുടങ്ങി. "അപ്പോൾ അളിയനെ മമ്മ എനിക്കു കാവലിനയച്ചതാണല്ലേ? അളിയനു മാനസികമായി പ്രശ്നം ഒന്നുമില്ലല്ലോ ഈ രീതിയിലൊക്കെ എന്നോടു സംസാരിക്കാൻ .. അല്ലെ?". അതുകേട്ട് അയാൾ വിളറിയ ഒരു ചിരി ചിരിച്ചു. "ആനി പറഞ്ഞു ഡയറി കഥകളൊക്കെ.. അതെനിക്കങ്ങു സുഖിച്ചു. നീയൊരു ഹീറോയാ.. ഞാൻ നിന്റെ കൂടെയാ..അന്നവന്റെ മുന്നിൽ കളിച്ചതുപോലെ മോൻ ഹിന്ദി പാട്ടിട്ട് ഒന്ന് കളിക്കെടാ.. ഞാനൊന്നു രസിക്കട്ടെ .." ,, അപ്പോൾ എനിക്കു ദേഷ്യമായി. "അളിയനു വട്ടാണ്. ഇതൊന്നും എന്നോടു സംസാരിക്കണ്ട. ഞാൻ നിങ്ങൾ കരുതുന്ന ആളല്ല.. ഇരിക്കുന്നോ അതോ പോകുന്നോ .? എനിക്കു ധാരാളം പഠിക്കാനുണ്ട്.. അപ്പോൾ അയാളുടെ ഭാവം മാറി. "നിനക്കെവിടുന്നാ ഇത്രയും നീലചിത്രങ്ങളുടെ കാസറ്റ്? മിക്കവാറും നീ കാശു മുടക്കി വാങ്ങുന്നുണ്ടല്ലോ! അന്യജാതിയിൽ പെട്ട ആ ശ്രീയുമായി നിനക്ക് എല്ലാമാകാം, ഞാനൊരു ആഗ്രഹം പറഞ്ഞപ്പോൾ വയ്യ. എനിക്കിതിൽ നല്ല താല്പര്യമാണ്. പത്തൊൻപതു വയസ്സിൽ തുടങ്ങിയതാ ഞാനും." അതു കേട്ടപ്പോൾ ഞാൻ ഒച്ചയെടുത്തു. ആംഗലേയ ഭാഷയിൽ ശരിക്കും ഒന്നു വിരട്ടി. "തന്റെ ഒരു കഥകളും കേൾക്കാൻ എനിക്കിപ്പോൾ സൗകര്യമില്ല.സ്ഥലം വിട്ടോ. അളിയനായതുകൊണ്ട് ഞാൻ ആട്ടിയിറക്കുന്നില്ല. ജിമ്മിയെ അഴിച്ചുവിടണോ അതോ പോകുന്നോ.. ? അവൻ തന്റെ മർമ്മമെല്ലാം കടിച്ചുപറിച്ചെടുക്കുമേ.". അയാൾ ദേഷ്യത്തോടെ എന്നെ നോക്കി 'നിന്നെ ഞാൻ കാണിച്ചു തരാ'മെന്ന ഭാവത്തിൽ സ്ഥലം വിട്ടു. ശ്രീയിവിടെ വരുന്നുണ്ടോ എന്നു നോക്കാൻ മമ്മ പറഞ്ഞു വിട്ട ആൾ കൊള്ളാം.. 'കടുവയെ പിടിച്ച കിടുവ' എന്നു കേട്ടിട്ടേയുള്ളൂ.. ഇപ്പോൾ ദേ കണ്ടു.. ഞാനപ്പോൾ തന്നെ ശ്രീയോട് വിളിച്ചു കാര്യം പറഞ്ഞു. അവൻ 'കൈവക്കണോ' എന്നാണ് ചോദിച്ചത്. ഇതെനിക്കു കൈകാര്യം ചെയ്യാനുള്ളതേയുള്ളൂ' എന്നു പറഞ്ഞപ്പോൾ അവൻ ചിരിച്ചു. ഓരോ മനുഷ്യരുടെ കാഴ്ച്ചപ്പാടേ.. അങ്ങിനെ വികാരശമനത്തിനു ഞാൻ ആളെ തപ്പിയിറങ്ങിയിരുന്നെങ്കിൽ എണ്ണമറ്റവർ ഇന്ന് എന്റെ കൂടെയുണ്ടായേനെ.. കാണുന്നവരോടൊക്കെ കാമം തോന്നുന്നൊരു മനസ്സ് എനിക്കില്ല. അതിനിയെന്റെ മരണം വരെ ഉണ്ടാകാൻ പോകുന്നില്ല. ഞാൻ കണ്ടെത്തിയ വ്യക്തി എല്ലാം തികഞ്ഞവനാണ്. ഇനിയൊരാളിനെ തേടേണ്ട ഗതികേട് എന്തായാലും ഇപ്പോൾ എനിക്കില്ല. എല്ലാംകൊണ്ടും ഞാൻ സംതൃപ്തനാണ്. പക്ഷെ അയാൾ പറഞ്ഞ നീലച്ചിത്ര കഥ എന്താണ്? എത്ര ആലോചിച്ചിട്ടും എനിക്കു പിടികിട്ടിയില്ല. ഒരു തുണ്ടു പടം കണ്ട കാലം മറന്നു. എന്റെ ജീവിതത്തിലങ്ങിനെ ഞാഞ്ഞൂലുകളും തല പൊക്കാൻ തുടങ്ങിയിരിക്കുന്നു. ഇനി കുറച്ചു കൂടി ശ്രദ്ധിക്കേണ്ടിവരും. പണ്ട് ആ അനൂപിനെ ശ്രീയുടെ പേരും പറഞ്ഞ് ഒന്ന് വിരട്ടിയതിനാണ് അവൻ തക്ക സമയമായപ്പോൾ എനിക്കിട്ട് പാര വച്ചത്. ഇനി ഇയാൾ എന്തു പുകിലാണോ ഒപ്പിക്കാൻ പോകുന്നത്. ആനി ഡയറി വായിച്ചിട്ട് മിക്ക കാര്യങ്ങളും ഇയാളുമായി ചർച്ച ചെയ്തിരിക്കുന്നു. അവളെ ഒന്നു കാണണം. അന്ന് ഞാനുറങ്ങുമ്പോൾ മമ്മയെ വീട്ടിൽ വിട്ടു ആനിയും, മോനിച്ചനും മുങ്ങി. അടുത്ത ദിവസം ഞാൻ ആനി ജോലി നോക്കുന്ന സ്വകാര്യകമ്പനിയിലേക്കു ചെന്നു, അവൾ എന്നോടു സംസാരിക്കാൻ കൂട്ടാക്കിയില്ല. ഞാൻ തിരികെ പോകുന്നില്ല എന്നു കണ്ടപ്പോൾ അവൾ വന്നു കാര്യം.തിരക്കി .. "എനിക്കല്പം സംസാരിക്കാനുണ്ട്. നിങ്ങൾക്ക് ആരാണ് എന്റെ അലമാരി പരിശോധിക്കാൻ അധികാരം തന്നത്. കള്ളിയെ പോലെ എന്റെ സ്വകാര്യ ഡയറി എടുത്ത് വായിച്ച്, അതിൽ ഞാനെഴുതിയിരുന്ന പൊട്ടത്തരങ്ങൾ എല്ലാരോടും വിളമ്പി എന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചപ്പോൾ നിങ്ങൾക്കെന്തു കിട്ടി ?! അല്ലെങ്കിൽ മമ്മയോടും, പപ്പയോടും, അളിയനോടുമൊക്കെ പറയുന്നതിനു മുമ്പ് എന്നോടൊരു വാക്ക് ചോദിക്കാമായിരുന്നല്ലോ. ടെസ്സി ആന്റി പോലും എന്നെ വിളിച്ചു വഴക്കുപറഞ്ഞിരിക്കുന്നു. കുറവിലങ്ങാടുവരെ എത്തി വാർത്ത ടോമി ഒരു പയ്യനുമായി പ്രേമമാണെന്ന്.. മോശമായിപ്പോയി. നിങ്ങൾ എന്നോടു ചെയ്ത ചതിക്കു ഈശോ നിങ്ങളോട് ചോദിച്ചോളും.. നിങ്ങടെ കെട്ടിയോൻ ഇന്നലെ അതേ ആവശ്യവുമായി എന്റെയടുക്കൽ വന്നിരുന്നു..സ്വവർഗ്ഗ ഭോഗം ! നല്ലതു കൊടുത്തു വിട്ടു ഞാൻ. പറഞ്ഞില്ലാരുന്നോ.. വയസ്സിനു മൂപ്പുള്ളതു കൊണ്ടാണ് ഞാൻ കൈ വയ്ക്കാതെ വിട്ടത്. " അതു പറഞ്ഞപ്പോൾ ആനി കരച്ചിലും തുടങ്ങി. സ്ത്രീകളുടെ അവസാന അടവ് ! അപ്പോൾ എന്നോട് എന്താ ഇന്നലെ സംഭവിച്ചതെന്ന് താഴ്മയോടെ ചോദിച്ചു, ഞാൻ തലേന്നാൾ നടന്ന കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുത്തു. 'അതെന്റെ സ്വഭാവം അറിയാൻ അച്ചായൻ ഒന്നു പരീക്ഷിച്ചതാകാം' എന്നവൾ കെട്ടിയോനെ പിന്താങ്ങി. "അങ്ങിനെയെങ്കിൽ എന്തുകൊണ്ട് അക്കാര്യം അയാൾ നിങ്ങളോട് പറഞ്ഞില്ല. എനിക്കു നീലചിത്ര വ്യാപാരമെന്നുo പറയുന്നുണ്ടായിരുന്നു." അപ്പോഴാണ് ആനി അക്കാര്യം പറഞ്ഞത്. ഞാൻ എന്നും ട്യൂഷൻ പഠിപ്പിക്കാൻ പോയിട്ട് പ്രാതൽ പുറത്തൂന്ന് കഴിക്കും. അതിനെ ചുരുക്കി ഡയറിയിൽ BF (break fast ) ഇത്ര രൂപ എന്ന് ഞാൻ കുറിക്കുമായിരുന്നു. അതിനെ അവർ ഞാൻ ബ്ലൂ ഫിലിം കാസറ്റ് എടുക്കുന്നു എന്നാക്കി.. "കൂടുതലും എന്റെ സങ്കല്പങ്ങളാണ് ഡയറിയിൽ ഞാൻ കുറിച്ചിരുന്നത്. അതുവായിച്ചു രണ്ടു പേരുടെ ജീവിതമാണ് നിങ്ങൾ ഇരുട്ടിലാക്കിയത്" എന്നു പറഞ്ഞിട്ടാണ് ഞാൻ തിരികെ പോന്നത്.. ഇനിയെന്തു പറഞ്ഞാലും എന്റെ കെട്ട പേരു മാറാൻ പോകുന്നില്ല.. ഞാൻ നേരെ ശ്രീയുടെ ലോഡ്ജ് ലക്ഷ്യമാക്കി പോയി.. അവനുമായി സല്ലപിച്ചിരുന്നു നേരം പോയതറിഞ്ഞില്ല. വൈകിട്ടു വീട്ടിലെത്തിയപ്പോൾ മുറ്റത്ത് പപ്പായുടെ കാർ കിടക്കുന്നു.. അത് ഒരു ട്രാവൽ ഏജൻസി വഴി ഒരു ബാങ്കിലെ മാനേജക്കു വാടകക്ക് കൊടുത്തിരുന്നതാണ്. മാസം 12000 രൂപ വാടക കിട്ടും. സാധാരണ പപ്പാ വരുമ്പോഴാണ് കാർ തിരിച്ചെടുക്കാറുള്ളത്.. എനിക്കാകെ ആധിയായി.. നെഞ്ചിടിപ്പ് കൂടി. ഞാൻ അകത്തേക്കു ചെന്നു..
എന്റെ പ്രണയം .... (ഭാഗം :: 93 )
ഞാൻ നേരെ അടുക്കളയിലേക്കു ചെന്നു മമ്മയോടു കാര്യം തിരക്കി. പപ്പാ അഞ്ചാം തീയതി എത്തുമെന്ന് അറിയിച്ചതായി മമ്മ പറഞ്ഞു. പിന്നെ എനിക്ക് എന്തു പറയണമെന്നോ, ചോദിക്കണമെന്നോ അറിയില്ലായിരുന്നു. എപ്പോഴും പപ്പാ വരുന്ന വാർത്ത കാതിൽ തേൻമഴയാണ്. പക്ഷെ ഇപ്പോൾ കയ്പ്പുള്ള കഷായം കുടിച്ച മാതിരി തോന്നുന്നു.എന്റെ എല്ലാ സ്വാതന്ത്ര്യവും, സുഖസൗകര്യങ്ങളും, സന്തോഷങ്ങളും അവസാനിക്കാറായിരിക്കുന്നു. ഞാൻ മുകളിലേക്കു ചെന്ന പാടേ കിടന്നു. മനസ്സിന് ഒരു സ്വസ്ഥതയുമില്ല. കോളേജിലാണെങ്കിൽ സിൽവി ജോർജ്ജ് നല്ല ശല്യമാണ്.. ഒരു പ്രേമ ഭാവത്തോടെയുള്ള നോട്ടവും, സംസാരവും.. ഒരുപകാരം സ്വീകരിച്ചത് ഇപ്പോൾ ഉപദ്രവമായി മാറി. എനിക്കായി വാനില ഐസ് ക്രീം വാങ്ങി കൊണ്ടാണ് ഇന്ന് വന്നത്. എന്തായാലും ഇനി വരാൻ പോകുന്ന ദിവസങ്ങൾ നിർണായകമാണ്. ശ്രീയുടെ കൈയ്യിലുള്ള കാശു തീർന്നു. ഇനി ലോഡ്ജിന്റെ വാടക, ഭക്ഷണം എല്ലാത്തിനുമുള്ള പണം കണ്ടെത്തണം. ഈ സമയത്ത് ഞാനല്ലാതെ ആരുമില്ല സഹായിക്കാൻ.. മമ്മ ട്യൂഷൻ ഫീസ് തന്ന കാശു തത്കാലം കൊടുക്കാം. എന്നാലുമിങ്ങനെ എത്ര നാൾ.?. മൂന്നു നാൾ ശ്രീയുമായി വളരെ സന്തോഷകരമായി ജീവിച്ചു. ലോഡ്ജിൽ ആരും ഞങ്ങളുടെ ശല്യത്തിനില്ല. അവൻ എപ്പോഴും ഉന്മേഷവാനാണ്. നവംബർ 5, പപ്പാ വരുന്ന നാൾ ഞങ്ങളുടെ കാറിൽ ഞാനും, മമ്മയും, ജോസ് അങ്കിളുo, റീന ആന്റിയും കൂടി വിമാനത്താവളത്തിലേക്കു പോയി. കൃത്യ സമയത്തു തന്നെ നിറയെ ലഗ്ഗേജുകളുമായി പപ്പാ വന്നു. പപ്പായെ കാണാൻ നല്ല ഗ്ലാമർ ! എന്നെ കണ്ടതും പപ്പാ മുഖംചുളിച്ചു. ഞങ്ങൾ ഒരുമിച്ചു വീട്ടിലേക്കു പോയി. ചെന്ന പാടെ ഞാൻ പപ്പാക്ക് ജിമ്മിയെ പരിചയപ്പെടുത്തി. പപ്പായെ അവനിഷ്ടമായില്ലെന്നു തോന്നുന്നു. അവൻ വല്ലാതെ മുരണ്ടു.. പപ്പാ ലഗ്ഗേജ് ഒന്നൊന്നായ് പൊട്ടിച്ചു. കൂടുതലും വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ ! കഴിക്കാനുള്ളതും, കുറച്ചു തുണിത്തരങ്ങളും, സോപ്പും, പെർഫ്യൂമും എല്ലാം ഞാൻ ശ്രീക്കു വേണ്ടി മാറ്റിവച്ചു. നല്ലൊരു കൂളിംഗ് ഗ്ലാസ് പപ്പാ എനിക്കായി തന്നതും അവനു കൊടുക്കാൻ എടുത്തുവച്ചു. ഞാൻ പഠിച്ചുകൊണ്ടിരിക്കുമ്പോൾ, രാത്രി ഒരു എട്ടു മണിക്ക് പപ്പാ എന്നെ താഴേക്കു വിളിപ്പിച്ചു. "ടോമി എന്താ നിന്റെ പ്രശ്നം? മോനിച്ചൻ പലതും എന്നോടു പറഞ്ഞു. നീ പഠിക്കുന്ന കോഴ്സ് ഏതാണെന്ന് നിനക്ക് വല്ല നിശ്ചയവുമുണ്ടോ? നിനക്കെന്താ ആ ശ്രീയുമായി അതിരു വിട്ടുള്ളൊരു അടുപ്പം? എന്താ നീയൊന്നും മിണ്ടാതെ നില്ക്കുന്നത് ? ചോദിച്ചതിനു ഉത്തരം പറയ്.".. എനിക്ക് പേടിയായി. "പപ്പാ ഞങ്ങൾ നല്ല കൂട്ടാണ്.. അവനും നന്നായി പഠിക്കും.." അതു കേട്ടപ്പോൾ പപ്പാ എന്റെ മൊബൈൽ ചോദിച്ചു. ഞാൻ 'ലോക്ക്' മാറ്റി വിറയ്ക്കുന്ന കൈകളാൽ മൊബൈൽ കൊടുത്തു. കാരണം അതിൽ ശ്രീയുടെ കുറെ ചിത്രങ്ങളും, വീഡിയോകളും, ശബ്ദവുമൊക്കെ ഉണ്ടായിരുന്നു. അതിൽ ശ്രീയുടെ ഒരു നഗ്ന ഫോട്ടോയും ഉണ്ടായിരുന്നു. വല്ലപ്പോഴും ആഗ്രഹം തോന്നുമ്പോൾ നോക്കാൻ എടുത്തതാണ്.പക്ഷേ നോക്കേണ്ടി വന്നിട്ടില്ലാ. കാരണം നേരിട്ടു നോക്കാൻ തന്നെ സമയം തികയുന്നില്ല. ഭാഗ്യത്തിന് പപ്പാ ഒന്നൊന്നായ് നോക്കിയില്ല. കുറേ നേരം കഴിഞ്ഞാണ് പപ്പാ ഫോണ് തിരികെ നല്കിയത്. "ഇനി അവനുമായി നീ കൂട്ടു വേണ്ട . പറഞ്ഞതു കേട്ടോ.. അവന് അവന്റെ വഴി.നിനക്ക് നിന്റെ വഴി.. നിന്റെ പ്രായത്തിൽ എനിക്ക് നിന്നെക്കാൾ സൗന്ദര്യമുണ്ടായിരുന്നു. അന്ന് ഞാൻ ഇതുപോലെ വഴി പിഴച്ചു പോയിരുന്നെങ്കിൽ, ഇന്നീ കാണുന്ന സുഖസൗകര്യങ്ങളും, നീയുമൊന്നും ഉണ്ടാകുമായിരുന്നില്ല. പഠിക്കേണ്ട പ്രായത്തിൽ പഠിച്ചാൽ, സുഖിക്കേണ്ട പ്രായത്തിൽ സുഖിക്കാം.. നിന്റെ പപ്പയായ എനിക്ക് ഇതൊക്കെ പറഞ്ഞുതരുന്നതിന് ഒരു പരിധിയുണ്ട്. അതുകൊണ്ട് നന്നായി പഠിച്ച് നല്ല ജോലി സമ്പാദിക്കണം. ബാക്കിയുള്ള കാര്യങ്ങൾ ഞങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്തുതരും. ഇനി അവനുമായി നിന്നെ കണ്ടു എന്ന് ആരും പറഞ്ഞു ഞാനറിയരുത്. പറഞ്ഞതു കേട്ടോ.ന്ഹും .. പോയിരുന്നു പഠിക്ക്..".. ഞാൻ തലകുനിച്ച് മുകളിലേക്കു പോയി. മൊബൈലിൽ നോക്കിയപ്പോൾ ഞാൻ തകർന്നുപോയി. എന്റെ ശ്രീയുടെ ഫോട്ടോ, വീഡിയോ എല്ലാം പപ്പാ മായ്ച്ചുകളഞ്ഞിരിക്കുന്നു. മലയാറ്റൂർ പള്ളി തുടങ്ങി കുറേ ഓർമ്മകൾ തങ്ങി നില്ക്കുന്ന ആ ചിത്രങ്ങൾ നഷ്ടമായതിൽ എനിക്കു വല്ലാത്ത നൊമ്പരം തോന്നി. അടുത്ത ദിവസം നവംബർ 6 ഞായറാഴ്ച പള്ളിയിൽ പോയി വന്ന ശേഷം പപ്പാ എന്നെ പുറത്തേക്ക് വിളിച്ചു. 'എവിടേക്കാ..' എന്നു ചോദിച്ചപ്പോൾ കൂടെ ചെല്ലാൻ പറഞ്ഞു. പപ്പാ എന്നെയും കൊണ്ട് പരിചയമുള്ളൊരു ബാർബർ ഷോപ്പിലേക്കാണ് പോയത്. അപ്പോൾ എനിക്കു കാര്യം മനസ്സിലായി. അന്ന് ദോഹയിൽ പോയപ്പോൾ എന്റെ മനോഹരമായ മുടി വെട്ടിക്കാൻ പരമാവധി നിർബന്ധിച്ചതാണ്.. അന്ന് ഞാൻ ചെവി കൊണ്ടില്ല. ശ്രീക്കും, സിൽവിക്കും അങ്ങിനെ ധാരാളം പേരുടെ ദൗർബല്യമാണ് ഈ മുടി. ഞെരുക്കമുള്ള, തിളക്കമാർന്ന അനുസരണയില്ലാത്ത അഴകാർന്ന മുടി. അന്ന് ഞാൻ കരഞ്ഞു കാലു പിടിച്ചിട്ടും പപ്പായുടെ മനസ്സു മാറിയില്ല. എന്റെ കൈ പിടിച്ചു വലിച്ചു അകത്തു കൊണ്ടുപോയി കസേരയിൽ ഇരുത്തി. അയാൾ കത്രികയെടുത്ത് വെട്ടിയിടുമ്പോൾ നീളമാർന്ന മുടികൾ എന്നോടു വിട പറഞ്ഞു തുടങ്ങി. അന്ന് സൗന്ദര്യ മത്സരത്തിനു പോകാൻ മുടി ക്രമീകരിച്ചപ്പോൾ കുറച്ചു നീളം കുറഞ്ഞുപോയതിനു ശ്രീയവനെ തല്ലാൻ വരെ പോയതാണ്. ഇന്നിതാ എല്ലാം പോയി. ആ മുടിയോടൊപ്പം എന്റെ കണ്ണുനീരും കലർന്നു. ഞാൻ ചത്ത ശവം കണക്കെ അവിടെ ഇരുന്നു. പപ്പാ അയാൾക്ക് 'അങ്ങിനെ വെട്ട്.. ഇങ്ങിനെ വെട്ട്..' എന്നൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. അവസാനം ഷേവും ചെയ്തു, 'പട്ടാള കട്ടുo' വെട്ടി പുറത്തേക്കു വന്നു. ഞാൻ കണ്ണാടിയിൽ നോക്കാൻ അശക്തനായിരുന്നു. ഇലകൾ പൊഴിഞ്ഞ് ശിഖരങ്ങൾ മാത്രമായ വൃക്ഷം പോലെയായി ഞാൻ! പപ്പായുടെ മുഖത്ത് ജയിച്ച മന്ദഹാസവും.. വീട്ടിൽ പോയി കുളി കഴിഞ്ഞ് ഞാൻ ശ്രീയെ വിളിച്ചു പൊട്ടിക്കരഞ്ഞു. തല മൊട്ടയടിച്ചതിൽ അവനു വിഷമം തോന്നി. അവൻ എന്നെ സമാധാനപ്പെടുത്തി. "മുടിയല്ലേ വെട്ടിയുള്ളൂ .. എന്റെ മുത്തിന്റെ തലയൊന്നും വെട്ടിക്കളഞ്ഞില്ലല്ലോ.. പൊട്ടെടാ മോനേ.. നിനക്കു മുടി വേഗം കിളിർക്കും. നല്ല ആരോഗ്യമുള്ള മുടിയാണ് നിന്റേത്.. അതിൽ തലോടാൻ നല്ല സുഖമായിരുന്നു.. ഇനി പപ്പാ പോയതിനു ശേഷം മോൻ വളർത്തിയാൽ മതി." ഊണു കഴിക്കാൻ ചെന്നപ്പോൾ മമ്മയുടെ മുഖത്ത് ഒരു കള്ളച്ചിരി.! "ഇപ്പോഴാ എന്റെ മോൻ ഒരു പുരുഷനായത്.. എന്താ ഗമ കാണാൻ. പപ്പയെപോലെ .. ". ഞാൻ പല്ലു കടിച്ചൊന്നു ചിറഞ്ഞപ്പോൾ മമ്മ മുങ്ങിക്കളഞ്ഞു. ദുഷ്ടൻ പപ്പാ ചിക്കന്റെ കാലു കടിച്ചു വലിക്കുന്നുണ്ട്. ഉള്ളിലുള്ള വെറുപ്പ് പുറത്തു കാണിക്കാതെ ഞാൻ കഴിച്ചുപോന്നു. പിന്നെയുള്ള നാളുകൾ നരകമായിരുന്നു. ഞാൻ പുറത്തു പോയാൽ സംശയമാണ്. ശ്രീയെ കാണാൻ പോയെന്നും പറഞ്ഞ് വീട്ടിൽ എപ്പോഴും എന്നെ ചീത്തയാണ്. അവൻ വരുന്ന ഇരുപതാം തീയതി കോളേജ് ഹോസ്റ്റലിലേക്ക് താമസം മാറും. ഞങ്ങൾ ഏതു വിധേനയും കാണുന്നുണ്ട്. ബന്ധപ്പെടുന്നുമുണ്ട്. പക്ഷെ എപ്പോഴും ഉള്ളിൽ ഒരു ഭീതിയാണ്. അവസാനം ഒരുനാൾ പപ്പാ എന്റെ ബൈക്ക് പൂട്ടി ചാവിയെടുത്തു. ഇനി ബസ്സിൽ യാത്ര ചെയ്താൽ മതിയെന്നു പറഞ്ഞു. മോനിച്ചനാണ് പപ്പായുടെ ഉപദേശി. അന്നു സംസാരിച്ച ശേഷം ആനി കുറച്ചൊതുങ്ങി. പലരും പാരവച്ചു കൊടുക്കുന്നുണ്ട്. സിൽവി എന്നെ അവളുടെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു.ഒരു ദിവസം ശ്രീയെയും കൂട്ടി ഒന്നു പോകണം. ആപത്തിൽ സഹായിച്ചതു നമ്മൾ മറന്നുകൂടാ.. അങ്ങിനെ ഞങ്ങൾ ഒരു നാൾ സിൽവിയുടെ വീട്ടിൽ പോയി. വീടല്ല അതു ബംഗ്ലാവാണ്. മുറ്റം നിറയെ പല നിറത്തിലുള്ള റോസാപൂക്കൾ നിറഞ്ഞു നില്ക്കുന്നു. ഒറ്റനോട്ടത്തിൽ ഒരു പൂന്തോട്ടത്തിനു നടുവിൽ ഒരു സൗധം. വലിയ രണ്ടു പട്ടികൾ !! കണ്ടപ്പോഴേ പേടിയായി .ഞങ്ങൾ ചെല്ലുമ്പോൾ അങ്കിൾ എന്തോ ഒരാവശ്യത്തിന് എറണാകുളത്തിനു പോയിരിക്കുകയായിരുന്നു. അവളുടെ മമ്മിയും, അനിയനുമുണ്ട്. ഒരു തടിയൻ ചെക്കൻ ! അവർ ഞങ്ങൾക്കു കുടിക്കാനും, കഴിക്കാനും തന്നു. സിൽവിക്ക് ശ്രീയെ ബോധിച്ചു. അധികനേരം എനിക്കിരിക്കാൻ കഴിയില്ല. താമസിച്ചാൽ പപ്പാ ചോദ്യം ചെയ്യും.. ഞങ്ങൾ പെട്ടെന്നു മടങ്ങി. ശ്രീയെന്നെ കൊണ്ടുവിട്ടു. വണ്ടി വാങ്ങി വച്ചതിൽ അവൻ പപ്പായോടുള്ള അമർഷം പ്രകടിപ്പിച്ചു.. അന്ന് എന്നെ ശ്രീ കുറച്ചു ദൂരെയുള്ള കടയുടെ മുന്നിലാണ് ഇറക്കിയിട്ട് പോയത്. പക്ഷെ,ഞാൻ വീടെത്തും മുമ്പേ തന്നെ ആരോ പപ്പായെ ആ വിവരം വിളിച്ച് അറിയിച്ചു. ഞാൻ ചെന്നപ്പോൾ പപ്പാ എന്നെ അകത്തേക്കു കയറ്റിയില്ല. ശ്രീയെ കുറെ തെറി പറഞ്ഞു. ശ്രീയെ വേണ്ടി വന്നാൽ തല്ലുമെന്നും പറഞ്ഞു ബഹളം വച്ചു. അപ്പോൾ ഞാനും സംസാരിച്ചു. ഞാൻ കൂടെ പഠിക്കുന്നൊരു കുട്ടി വിളിച്ചിട്ടു വീട്ടിലേക്കു പോയതാണെന്നും വാഹനമില്ലാത്തതു കൊണ്ട് ശ്രീയെ വിളിച്ചു കൂടെ വന്നതാണെന്നും, എന്റെ ബൈക്ക് തിരികെ തരാനും പറഞ്ഞു. എന്നെ വഴക്കു പറയുന്നത് ഇഷ്ടമല്ലാത്ത പോലെ ജിമ്മി കുരച്ചു ബഹളം വയ്ക്കുന്നുണ്ട്. "രണ്ടും കൂടി ഇങ്ങനെയൊരു സ്നേഹമുണ്ടോ? ഈ പട്ടിയും കൂടി അതിന് കൂട്ട്.. ആണ്മക്കളെ അമ്മമാർ വളർത്തിയാൽ ഇങ്ങനെ തന്നെ ! അതിനാ ആണ്മക്കൾക്ക് അച്ഛൻ തന്നെ അടുത്തു വേണമെന്ന് പറയുന്നത്. ഇവനിനി എന്റെ ചിറകിൽ ഒതുങ്ങില്ല. അച്ചായൻ തിരികെ പോകുമ്പോൾ ഇവനെ കൂടി കൊണ്ടു പൊയ്ക്കോ." മമ്മ പപ്പായെ എരിവു കയറ്റി. കുറേ നേരം നിന്നിട്ടും എന്നെ അകത്തേക്കു കയറ്റിയില്ല. മമ്മ പപ്പായോടു വാതിലിൽ നിന്നും മാറാൻ പറയുന്നുണ്ട്. അവസാനം അഭിമാനമോർത്തു ഞാൻ വീടുവിട്ടു പുറത്തുപോയി. മമ്മ പുറകിൽ വിളിക്കുന്നുണ്ട്. പപ്പായോടു എന്നെ തിരികെ വിളിക്കാനും പറയുന്നുണ്ട്. പപ്പാ വാങ്ങിത്തന്ന മൊബൈലും, സ്വർണ്ണ മാലയും തിരികെ വേണമെന്ന് പുറകീന്ന് വിളിച്ചുപറഞ്ഞു.. അതും കൊണ്ടു ഞാൻ തിരികെ പോയി. എന്റെ സിം കാർഡ് ഊരിയെടുത്ത് ഞാനത് ഗേറ്റിനുള്ളിൽ കൂടി അകത്തേക്കു വച്ചു. മാലയും ഊരിയെറിഞ്ഞുകൊടുത്തു. ആരോടെന്നില്ലാതെ വാശിയായിരുന്നു മനസ്സു നിറയെ.. ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ.. ചെയ്യാത്ത തെറ്റിനാണ് ക്രൂശിക്കപ്പെടുന്നത്. ഞാൻ നേരെ ശ്രീയുടെ ലോഡ്ജിൽ ചെന്നു. അവനു സങ്കടമായി. "ഏതായാലും എനിക്കൊരു കൂട്ടായല്ലോ.. നമുക്കിവിടെ കൂടാം മുത്തെ.. നിന്റെ പപ്പാ പലരെയും പറഞ്ഞേല്പ്പിച്ചുകാണും ഞാൻ നിന്നോടൊപ്പമുണ്ടെങ്കിൽ വിളിച്ചു പറയാൻ.. അതാകും ആരോ കൊളുത്തിക്കൊടുത്തത്. ഹൃദയമില്ലാത്ത സമൂഹം! എന്തായാലും നമുക്ക് പോയി എന്തേലും കഴിക്കാം. വാ "ശ്രീ സുൽഫിയേട്ടനെ വിളിച്ച് എനിക്ക് തല്കാലം ഉപയോഗിക്കാൻ ഒരു പഴയ മൊബൈൽ തരപ്പെടുത്താൻ പറഞ്ഞു. ഞങ്ങൾ പുറത്തുപോയി ഫാസ്റ്റ് ഫുഡ് കഴിച്ചു. ഇണകളെ പോലെ കിന്നാരം പറഞ്ഞ് മിഠായി തെരുവിലൂടെ കുറെ നടന്നു. വല്ലാത്ത സന്തോഷം തോന്നി. കറങ്ങിത്തിരിഞ്ഞ് വൈകിയാണ് മടങ്ങിവന്നത്. അന്ന് ഞങ്ങളൊരുമിച്ചു കിടന്നുറങ്ങി. കുറച്ചു മന:സമാധാനമുണ്ട്. ആരുടെ വഴക്കും, തെറിയും കേൾക്കണ്ടല്ലോ. അടുത്ത ദിവസം നിത്യകർമ്മങ്ങൾ കഴിഞ്ഞു നോക്കുമ്പോൾ ബുക്കുകൾ ഇല്ല. അതുപോലും എടുക്കാതെയാണ് വീടു വിട്ടിറങ്ങിയത്.. എന്തായാലും ശ്രീയെ കോളേജിൽ വിട്ടു. വസ്ത്രങ്ങൾ ഒന്നുമില്ലാത്തതിനാൽ ഞാൻ കോളേജിൽ പോയില്ല. പകൽ എങ്ങിനെയൊക്കെയോ സമയം കൊന്നു. വൈകിട്ട് ശ്രീയോടൊപ്പം സുൽഫിയേട്ടൻ മൊബൈൽ കൊണ്ടുവന്നു. കാർഡ് ഇട്ടതും റീനയാന്റി വിളിച്ചു. വീട്ടിൽ മമ്മ മാനസികമായി വിഷമിച്ചിരിക്കുകയാണെന്നും, ശ്രീക്കു കൂടി പപ്പാ പ്രശ്നം ചെയ്യുമെന്നും പറഞ്ഞു കുറേ ഉപദേശിച്ചു. തെറ്റിന്റെ പാതയിൽ കൂടിയാണ് ഞങ്ങൾ സഞ്ചരിക്കുന്നതെന്നും, അതിന്റെ പ്രത്യാഘാതങ്ങൾ മറ്റുള്ളവരും കൂടിയാണ് അനുഭവിക്കേണ്ടി വരുന്നതെന്നും അവർ ഓർമ്മിപ്പിച്ചു. താമസ സ്ഥലം ആരു ചോദിച്ചാലും പറയരുതെന്ന് സുൽഫിയേട്ടനെ ശ്രീ ഓര്മ്മിപ്പിച്ചു. അന്ന് വൈകിട്ട് ഞാനും ശ്രീയും കാര്യങ്ങൾ പറഞ്ഞു കിടക്കുമ്പോൾ ശ്രീക്ക് പെരുമ്പാവൂർ നിന്നും ഒരു ഫോണ് വന്നു. ആ വാർത്ത ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ തളർത്തിക്കളഞ്ഞു..
എന്റെ പ്രണയം ............ (ഭാഗം::94)
ശ്രീയുടെ അമ്മയായിരുന്നു വിളിച്ചത്. പ്രഭചേച്ചി വാഴക്കുളത്തു നിന്നും വിളിച്ചിരുന്നു. ദോഹയിൽ നിന്നും ഗോപുചേട്ടനെ വിസ റദ്ദു ചെയ്ത് നാട്ടിലേക്കു കയറ്റിവിടാൻ പോകുന്നു എന്ന്.. അതിന്റെ കാരണം പപ്പായോടു ചോദിക്കാൻ എന്നോട് പറയാനാണ് ശ്രീയെ വിളിച്ചത്. അതിന്റെ പുറകിൽ പപ്പായുടെ കളിയാണെന്ന് എനിക്കു മനസ്സിലായി. കാരണം പപ്പായുടെ ഏറ്റവും അടുത്ത സുഹൃത്തായ മഹേഷ് മേത്ത എന്ന വടക്കേ ഇന്ത്യാക്കാരന്റെ കടയിലാണ് ഗോപുചേട്ടനു പപ്പാ ജോലി തരപ്പെടുത്തിയത്. താമസ സൗകര്യമുണ്ട്. ആഹാരം പുറത്തു നിന്ന് കഴിക്കണം. 25000 രൂപ ശമ്പളമുണ്ട്. ശ്രീക്കും കാര്യകാരണം ഏതാണ്ട് മനസ്സിലായി. "മുത്തെ ഇപ്പോൾ എന്താ ചെയ്ക? ചേച്ചി ഗർഭിണിയാണ്.. കാശിന് നല്ല ആവശ്യമുള്ള സമയം.. ജോലിയിൽ ബോസ് തൃപ്തനല്ലത്രേ.. വീട്ടിൽ എല്ലാവരും നല്ല വിഷമത്തിലാണ്." ശ്രീ പരിതപിച്ചു. അവനോടുഎന്തു മറുപടി പറയണമെന്നറിയാതെ ഞാൻ മിഴിച്ചിരുന്നു.. അപ്പോഴാണ് ടെസ്സി ആന്റി എന്നെ വിളിച്ചത്.. അവർ എന്നെ വഴക്കു പറയാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ "നിങ്ങൾക്ക് വേറെ വല്ലതും പറയാനുണ്ടോ? " എന്നു ചോദിച്ചു. "എനിക്കു വേറൊന്നും പറയാനില്ല. മോനെ നീ എന്തിനാ മമ്മയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്? അവൾ ആഹാരം പോലും കഴിക്കുന്നില്ല. നീ ഒരൊറ്റ മകനല്ലേ ഉള്ളൂ.. നിന്നെ വളർത്തി മോശമാക്കി എന്നു പറഞ്ഞു മാത്യൂച്ചായനും നിന്റെ മമ്മയെയാണ് പഴിക്കുന്നത്. ഇതൊക്കെ കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യങ്ങളല്ലേ മോനെ.? ആർക്കെങ്കിലും അംഗീകരിക്കാൻ കഴിയുമോ ?.. ശ്രീക്ക് വീട്ടിൽ അത്ര സ്വാതന്ത്ര്യം കൊടുത്തതിന് എല്ലാവരും അന്നമ്മച്ചിയെ ആണ് കുറ്റപ്പെടുത്തുന്നത്. അവൾ എന്തുചെയ്യാൻ ? എല്ലാരും പറയുന്നതു കേൾക്കും. പാവം! ദുർവാശിയൊക്കെ കളഞ്ഞു നീയങ്ങോട്ടു ചെല്ലു കുഞ്ഞെ.. നിന്റെ ജിമ്മി ആഹാരമേ കഴിക്കുന്നില്ലെന്ന്."..അവർ സങ്കടപ്പെട്ടു. ഞാൻ വിട്ടുകൊടുത്തില്ലാ. "ആന്റി, ഞാനൊരു കാര്യം പറയാം.. ഇന്നലെ രാത്രി പപ്പാ എന്നെ വീട്ടിനകത്തു കയറ്റിയില്ല. ശ്രീയെന്നെ ജംഗ്ഷൻ വരെ കൊണ്ടുവിട്ടതാണ് ഹേതു. ഒരുപാടു ചീത്ത പറഞ്ഞു. ഞാൻ ഇറങ്ങിപ്പോരാന്നേരം എന്നെ തിരികെ വിളിച്ചതു പോലുമില്ല . ഇവരൊക്കെയാണോ സത്യക്രിസ്ത്യാനികൾ! ഞാൻ കഷ്ടപ്പെട്ടു പഠിച്ചതിന് സമ്മാനമായി നല്കിയ എന്റെ മൊബൈലും, മാലയും, ബൈക്കിന്റെ താക്കോലും തിരികെ വാങ്ങി. ഞാൻ റോഡിലിറങ്ങി അനാഥരെ പോലെ തെണ്ടിക്കോട്ടെ എന്നായിരിക്കും അവരുടെ മനസ്സിൽ.. കൂട്ടുകൂടി കള്ളും കുടിച്ച്, ചീട്ടും കളിച്ച്, പെണ്ണും പിടിച്ച് നടക്കുന്നൊരു ബന്ധമല്ല ഞങ്ങളുടേത്.. പപ്പായുടെ ഒരഞ്ചു പൈസ ഞാൻ പാഴാക്കി കളയുന്നില്ല. നന്നായി പഠിക്കുന്നുണ്ട്. പിന്നെന്തിനാണ് എന്നോടീ ക്രൂരതകൾ കാണിക്കുന്നത്? ഞാനായി എന്റെ ഭാവി നശിപ്പിച്ചിട്ടില്ല. ഇപ്പോൾ അവരാണ് കാര്യമറിയാതെ എന്റെ ഭാവി തുലക്കുന്നതിനു കാരണക്കാർ.. നാട്ടിൽ മര്യാദക്കു ജോലി ചെയ്തുകൊണ്ടിരുന്ന ശ്രീയുടെ അളിയൻ, പപ്പായെ വിശ്വസിച്ചു കമ്പനി ജോലി മതിയാക്കി ദോഹയിൽ പോയി. ഇപ്പോൾ ഞങ്ങളുടെ പ്രശ്നത്തിൽ അയാളെ തിരികെ കയറ്റി വിടാൻ പോകുന്നത്രേ.. അതു ന്യായമാണോ.? നീതിയാണോ .? അഞ്ചു പേർ അടങ്ങുന്ന മറ്റൊരു കുടുംബത്തിന്റെ അത്താണിയാണ് ആ ചേട്ടൻ . അയാളുടെ അച്ഛന് ശ്വാസംമുട്ടലാണ്. അറിഞ്ഞോ, അറിയാതെയോ ആണെങ്കിലും ഞാനിപ്പോൾ പപ്പായെ ശരിക്കും വെറുത്തു തുടങ്ങിയിരിക്കുന്നു. സത്യം!" അതു പറഞ്ഞപ്പോൾ എനിക്കു കരച്ചിൽ വന്നു. ഞാൻ ഫോണ് 'കട്ട്' ചെയ്തു 'ഓഫ് ' ആക്കി. ശല്യങ്ങൾ വേണ്ട. പിന്നെ ഞങ്ങൾ ഉറങ്ങിയതേയില്ല. എല്ലാ ഭാഗത്തും എതിർപ്പും, പ്രശ്നങ്ങളും.. ശ്രീയും ആകെ വിഷമത്തിലാണ്. ഒരുമിച്ചുള്ളൊരു ജീവിതം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇതുപോലെ സ്നേഹമായി, പരസ്പരം സഹായിച്ചു, സന്തോഷമായി, രണ്ടു കുടുംബത്തെയും സന്തോഷിപ്പിച്ച് മുന്നോട്ടു പോയാൽ മതിയായിരുന്നു. ഇതിനിടയിൽ അനൂപ് ശ്രീയുടെ നമ്പറിൽ വിളിച്ച് എന്റെ മൊബൈൽ 'ഓഫ്' ആണെന്നും, ഞാൻ കൂടെയുണ്ടെങ്കിൽ അത്യാവശ്യമായി ചിലതു സംസാരിക്കാനുണ്ടെന്നും പറഞ്ഞു. കാര്യമറിയാമല്ലോ എന്നു കരുതി ഞാൻ ഫോണ് വാങ്ങി. ഞങ്ങൾ എവിടെയുണ്ടെന്ന് അവനറിയില്ല. "എന്താടാ അത്യാവശ്യം?" ഞാൻ ചോദിച്ചു. "എടാ ടോമി.. നിന്റെ പപ്പാ ശ്രീയേട്ടനെതിരെ കേസ് കൊടുക്കാൻ പോണു. നിന്നെ തട്ടിക്കൊണ്ടു പോയെന്നും പറഞ്ഞു പോലീസിനെ കൊണ്ടു തല്ലിക്കാനാണ് തീരുമാനമെന്നു തോന്നുന്നു. ആനിചേച്ചി പറഞ്ഞ വാർത്തയാണ്. നീ എവിടെയുണ്ടെന്ന് അറിയാമോ എന്ന് ചോദിച്ചു. ഞാൻ 'അറിയില്ല എന്ന് പറഞ്ഞു. നീ സൂക്ഷിച്ചോ.. നിനക്കെന്നോട് എത്ര ദേഷ്യമുണ്ടെങ്കിലും എനിക്ക് നിന്നോടിതു പറയാതെ വയ്യ ! നിനക്കൊരു ദോഷം വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആനിചേച്ചിക്കും നല്ല വിഷമമുണ്ട്. ശ്രീയുടെ ഭാവിയെങ്കിലും നീയോർത്താൽ നന്ന്.. നിന്റെ പപ്പയുടെ കൈയ്യിൽ ധാരാളം പണമുണ്ടെന്ന കാര്യം നീ മറക്കരുത്." അവൻ പറഞ്ഞതു കേട്ടപ്പോൾ എന്റെ ആധി കൂടി. ശ്രീയും 'മൂഡ് ഓഫ്' ആണ്. മൊബൈലും, മാലയും വാങ്ങിവച്ചത് ഇനി അതു വിറ്റ് നാടുവിട്ടു കളഞ്ഞാലോ എന്നു കരുതിയാകാമെന്നു റീന ആന്റി വിളിച്ചപ്പോൾ പറഞ്ഞിരുന്നു.. ഞങ്ങൾ അന്ന് രണ്ടു മണി വരെ ഉറങ്ങാതെ കിടന്നു. അപ്പോൾ ശ്രീയെന്നോട് ഒരു അഭിപ്രായം പറഞ്ഞു. "മുത്തെ .. നീ ഉറങ്ങിയോടാ ചക്കരേ..".. (ശ്രീ ). "ഇല്ല ചേട്ടാ.." (ഞാൻ).. "നീയിങ്ങോട്ടു തിരിഞ്ഞു കിടന്നേ,," (ശ്രീ)... "ന്ഹും ..എന്താ .." (ഞാൻ)... "നിനക്കു മരിക്കാൻ ഭയമുണ്ടോ..".(ശ്രീ).. "എനിക്കോ.. ഒരിക്കലുമില്ല.. അതന്നു ഞാൻ കണ്മുന്നിൽ തെളിയിച്ചതല്ലേ.."..(ഞാൻ). "ഇപ്പോൾ നമ്മുടെ പ്രണയത്തെ തോല്പിക്കാനല്ലേ എല്ലാവരും ശ്രമിക്കുന്നത്. നമുക്ക് എല്ലാവരെയും ഒന്നു തോല്പിച്ചാലോ.. 'മരണം' എന്ന വികൃതിയിലൂടെ." (ശ്രീ) "എനിക്ക് സമ്മതമാണ്. നിലയറ്റു നില്ക്കുന്ന മനസ്സിന്റെ സമാധാനമാണ് മരണം.എന്റെ അഹങ്കാരവും, മറ്റുള്ളവരുടെ അസൂയയുമായിരുന്ന എന്റെ സൗന്ദര്യം പോലും പപ്പാ നശിപ്പിച്ചില്ലേ." (ഞാൻ). "ശരി. അപ്പോൾ ഒരു ഭാഗം വ്യക്തമായി. ഇനി മരണം തരം തിരിക്കാം.. വിഷം കുടിക്കുക, തൂങ്ങിമരണം, റെയിൽ പാളത്തിൽ തല വയ്ക്കുക, ആറ്റിലോ, കടലിലോ ചാടുക അതായത് മുങ്ങിമരണം.. ഇതിൽ എന്റെ അഭിപ്രായത്തിൽ റെയിൽ പാളത്തിൽ തല വയ്ക്കുന്നതാണ് ഉചിതം! കാരണം അതാകുമ്പോൾ കെട്ടിപ്പുണർന്നുകിടക്കുന്ന നമ്മുടെ തല ഒരേ സമയം അറ്റുപോകും. ടോമിക്കുട്ടന് ട്രെയിൻ യാത്ര ഇഷ്ടമാണല്ലോ.. മറ്റേതെല്ലാം രണ്ടു നേരത്തായിപ്പോകും. നീ എന്തു പറയുന്നു..". (ശ്രീ ) "ചേട്ടൻ പറയുന്നതെന്തും എനിക്കു സ്വീകാര്യമാണ്. ഞാൻ തയ്യാർ !(ഞാൻ) "മരണാനന്തരം മറ്റൊരു ലോകമുണ്ടെങ്കിൽ അവിടെ നമ്മെ വേർപ്പിരിക്കാനും, കളിയാക്കാനും ആരുമുണ്ടാവില്ല. എന്റെ മുത്ത് ഈ നെഞ്ചിൽ ചേർന്ന് കിടക്ക്.. നാളെ നമുക്ക് കുറച്ചു ജോലിയുണ്ട്.. നിനക്കെന്നോട് ദേഷ്യമുണ്ടോ.? നിന്റെ പ്രണയം നിറഞ്ഞ ഈ ജീവിതം നശിപ്പിക്കുവാൻ ഞാൻ കാരണമായിതീരുന്നതിന്.." (ശ്രീ).. "ഒരിക്കലുമില്ല. ഞാൻ മനസ്സിൽ ആഗ്രഹിച്ച കാര്യമാണ് ചേട്ടൻ പറഞ്ഞത്. നാളെ രാവിലെ എനിക്കൊന്നു റോമൻ കാത്തോലിക് പള്ളിയിൽ പോകണം. ഞങ്ങളുടെ ഇടവകയിൽ ഒരു അച്ഛനുണ്ട്. എനിക്കൊന്ന് കുംഭസാരിക്കണം.." അങ്ങിനെ ഞങ്ങൾ ജീവിതം അവസാനിപ്പിക്കുവാനുള്ള തീരുമാനവുമായി അന്ന് നിദ്രയിലാണ്ടു. നവംബർ 19 ശനിയാഴ്ച : രാവിലെ വൈകിയുണർന്നു. പതിവ് കർമ്മങ്ങളെല്ലാം കഴിഞ്ഞു ഞങ്ങൾ നന്നായി ഒരുങ്ങി. ശ്രീയെന്നെ പള്ളിയിൽ കൊണ്ടു വിട്ടിട്ട് അമ്പലത്തിൽ പോയി. ഞാൻ അച്ഛനെ കണ്ടു കാര്യം പറഞ്ഞു. അച്ഛനു സന്തോഷമായി.. നന്നാകാൻ തീരുമാനിച്ചല്ലോ.. കുംഭസാരകൂട്ടിൽ ഞാനെന്റെ എല്ലാ രഹസ്യങ്ങളും കൈമാറി. ഓരോന്നു കേട്ടപ്പോൾ അച്ഛൻ വിയർത്തു വെള്ളം കുടിച്ചുപോയി. എല്ലാം കഴിഞ്ഞു നോക്കുമ്പോൾ അച്ഛൻ കണ്ണുo തള്ളിയിരിക്കുന്നു. ഒന്നും പറയേണ്ടിയിരുന്നില്ലെന്നു തോന്നി.. നീ ആളു ചില്ലറക്കാരനല്ലല്ലോ എന്നാകും അച്ഛൻ അപ്പോൾ ചിന്തിച്ചത്. നന്നായി പ്രാർത്ഥിച്ചു. അന്നൊരു അത്ഭുതമുണ്ടായത് മമ്മയെയും, റീന ആന്റിയെയും പട്ടണത്തിൽ വച്ചു കാണാൻ കഴിഞ്ഞു എന്നതാണ്. ഭാഗ്യത്തിന് അവർ ഞങ്ങളെ കണ്ടില്ല. ഉച്ചക്ക് ഞങ്ങൾ 'അനന്തഭദ്രം' സിനിമ കാണാൻ പോയി. ലോഡ്ജിനടുത്തു തന്നെയാണ് തിയേറ്റർ.. വളരെ സന്തോഷത്തോടെയാണ് ആ രണ്ടു മണിക്കൂർ ചിലവഴിച്ചത്. എന്റെ മൊബൈൽ ഞാൻ 'ഓണ്' ആക്കിയതേയില്ല. പിന്നെ ഞങ്ങൾ ഇന്ത്യൻ കോഫി ഹൗസിൽ പോയി. എനിക്കിഷ്ടമുള്ള മസാല ദോശ കഴിച്ചു,, ഞങ്ങൾ പതിവായി പോകാറുള്ള മാനാഞ്ചിറ മൈതാനത്തിൽ പോയി. തിരികെ ബീച്ചിൽ പോയി. കടൽ തീരങ്ങളിൽ അവസാന കാലടികൾ പതിപ്പിച്ചു.. തിരകളോടും, തീരങ്ങളോടും വിട പറഞ്ഞു. ശ്യാമസന്ധ്യ ദുഃഖിതയായ് കാണപ്പെട്ടു. ഞങ്ങളുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ച വൃക്ഷങ്ങൾ കുഞ്ഞിലകൾ പൊഴിച്ചു അവയുടെ ദുഃഖം അറിയിച്ചു.. ഇഷ്ടമുള്ള സ്ഥലങ്ങളെല്ലാം ഞങ്ങൾ ചുറ്റി സഞ്ചരിച്ചു കണ്ടു. ശ്രീ വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ചു സ്നേഹമോടെ സംസാരിച്ചു. ഞാൻ മൊബൈൽ 'ഓണ്' ആക്കി. പക്ഷെ ആരെയും വിളിച്ചില്ല. ഒരു പക്ഷെ സംസാരിച്ചാൽ എന്റെ മനസ്സു മാറിപ്പോയാലോ.. കുട്ടിക്കാലം മുതൽക്കു ഞാൻ അനുഭവിച്ച ഏകാന്തത ഞാനോർത്തു.. ഈ അവസാന കാലത്തിൽ ശ്രീയെനിക്ക് സമ്മാനിച്ച നല്ല നാളുകളും.. പുറത്ത് കനത്ത ഇരുട്ടു വീണു.. എങ്ങും ഒരു ശ്മശാനമൂകത ! ഞങ്ങളന്നു നന്നായി മദ്യപിച്ചു. ഞാനും അന്ന് വിസ്കി കുടിച്ചു. ഒരു കട്ടിലിൽ ഒന്നായി പുണർന്ന്, അവസാനിക്കാറായ ജീവിതം ഞങ്ങൾ കൊതി തീരുവോളം ആസ്വദിച്ചു.. രാത്രി 10.20 pm നുള്ള മാവേലി എക്സ്പ്രസ്സ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം ! ശ്രീയെ ഫോണിൽ പലരും വിളിക്കുമ്പോഴും എന്റെ ഫോണ് അനാഥമായിരുന്നു. ഈ മനോഹരമായ ഭൂമിയിൽ ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അതു വ്യത്യസ്ഥ ലിംഗത്തിൽ ജനിക്കാൻ ഞങ്ങൾ ഒരുമിച്ചു പ്രാർത്ഥിച്ചു.. "എന്റെ ചക്കര ഇതേ കണ്ണുകളുമായി ജനിക്കണം. മനുഷ്യനെ വശീകരിക്കാൻ ശക്തിയുള്ള, ഒറ്റ നോട്ടത്തിൽ ആരെയും വീഴ്ത്തുന്ന ഈ കണ്ണുകൾ കണ്ടു എന്റെ കൊതി തീർന്നില്ലെടാ മുത്തെ.. " എന്നു പറഞ്ഞു ഏങ്ങിയേങ്ങി കരയുന്ന ശ്രീയുടെ നെഞ്ചിൽ കരഞ്ഞു തളർന്നു ഞാൻ മയങ്ങി.. അടി തൊട്ടു മുടിവരെ അവനെന്നെ ചുംബിച്ചു. എന്റെ പ്രിയനേ ഞാൻ കണ്നിറയുവോളം നോക്കി.. ശരിക്കും ഉമ്മകൾ കൊടുത്തു.. ഈ ലോകത്തിൽ ഞാൻ കണ്ട ആളുകളിൽ എന്നെ ഇഷ്ടപ്പെട്ടവരാണു കൂടുതൽ.. പഠിപ്പിക്കുന്ന അദ്ധ്യാപകർ തൊട്ട് കൂടെ പഠിച്ച വിദ്യാർത്ഥികൾക്ക് വരെ എന്നെ ജീവനായിരുന്നു.. 'ടോമിയെ എന്തേല്പ്പിച്ചാലും അതു ഭംഗിയായി ചെയ്യുമെന്നു' പറഞ്ഞ് എന്നെ വാഴ്ത്തിയവരേറെ.. ഞാൻ ശ്രീയെ പരിചയപ്പെടുന്നതിനു മുമ്പ് ഒരു സൗഹൃദത്തിനു പോലും മുറിവേറ്റതായി എനിക്ക് ഓർമ്മയില്ല.. മരണത്തിനു മണിക്കൂറുകൾ ബാക്കി നില്ക്കെ ഞാൻ മമ്മയെയും, പപ്പയെയും ഓർത്തു.. എന്റെ നഷ്ടം താങ്ങാനുള്ള ശക്തി അവർക്കു കൊടുക്കുവാൻ ഈശോയോടു അപേക്ഷിച്ചു. ആത്മഹത്യ പാപമാണ് എന്ന തിരിച്ചറിവോടു കൂടിത്തന്നെയാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്. ഇനി ഇതല്ലാതെ മറ്റൊരു മാർഗ്ഗമില്ല. സ്വവർഗ്ഗപ്രണയത്തിന്റെ അപമാന ഭാരവും പേറി ഒഴുക്കിനെതിരെ നീന്താൻ ഞങ്ങൾ ഇരുവരും വളരെയധികം ശ്രമിച്ചു. കാല്പനികത നിറഞ്ഞ ഈ ജീവിതത്തിന്റെ അർത്ഥം തിരഞ്ഞ് ഞങ്ങൾ കുറെ അലഞ്ഞു. കണ്ടെത്താനായില്ല നല്ലൊരു ജീവിതവും, നല്ല മനുഷ്യരെയും.. പിന്നെ വൈകിയില്ല. ബൈക്കിന്റെ താക്കോൽ ലോഡ്ജിൽ വച്ചിട്ട് മുറി പൂട്ടാതെ ഞങ്ങൾ റെയിൽ പാളത്തിലേക്ക് നടന്നു.. മരണത്തെ സ്വന്തമാക്കാൻ ഇനി അര മണിക്കൂർ നേരം മാത്രം.. വഴിമദ്ധ്യേ ശ്രീ ഒരു ബോട്ടിൽ വെള്ളം വാങ്ങാൻ പോയി. വെള്ളം കുടിച്ചു മരിക്കണമെന്നാണല്ലോ.. ആ സമയം മമ്മ ഒന്നു വിളിച്ചിരുന്നെങ്കിൽ, ആ ശബ്ദമൊന്നു കേൾക്കാമായിരുന്നു എന്നു തോന്നി. അപ്പോളതാ എന്റെ മൊബൈൽ ശബ്ദിക്കുന്നു...
എന്റെ പ്രണയം ......... (ഭാഗം::95)
ഞാൻ നോക്കുമ്പോൾ ശ്രീയുടെ വീട്ടിലെ ഫോണ് നമ്പരാണത്. ആദ്യം എടുക്കണ്ട എന്നു വിചാരിച്ചു. പിന്നെ രണ്ടും കല്പിച്ചു എടുത്തു. ആ അമ്മയുടെ ദയനീയസ്വരമായിരുന്നു അത് ! "ടോമി മോനല്ലേ.. പെരുമ്പാവൂരിൽ നിന്നും ശ്രീയുടെ അമ്മയാണ്.ശ്രീയുണ്ടോ അടുത്ത്.." അതു ചോദിച്ചതും ശ്രീ അകലെ നിന്നും നടന്നുവരുന്നു.. "ഇല്ല. ആന്റി പറഞ്ഞോളൂ.."... അവർ പിന്നെ ദയനീയമായാണ് സംസാരിച്ചത്. ഫോണിൽ കൂടി പറയേണ്ട കാര്യമല്ലെന്നും, നാളെ അത്യാവശ്യമായി അവിടേക്കു ചെല്ലുമോ എന്നു ചോദിച്ചു.. എന്നെ വിളിച്ചത് ഒരു കാരണവശാലും ശ്രീ അറിയരുതെന്ന് പറഞ്ഞാണ് അവന്റെ അമ്മ ഫോണ് വച്ചത്. ഞാൻ 'ശരി' എന്നു മറുപടി പറഞ്ഞെങ്കിലും കള്ളിന്റെ പുറത്ത് എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഇന്നുവരെ ഒരാവശ്യം പറഞ്ഞ് അമ്മ എന്നെ വിളിച്ചിട്ടില്ല. ഇന്നീ രാത്രിയിൽ വിളിക്കണമെങ്കിൽ അതിനു തക്കതായ കാരണവും കാണും. അതാലോചിച്ചപ്പോൾ ശ്രീയുടെ കൈ എന്നെ ചുറ്റി.. ഞങ്ങൾ നടക്കാൻ തുടങ്ങി. ഞങ്ങൾ രണ്ടു വശവും പൊന്തക്കാടുകൾ നിറഞ്ഞ ട്രെയിൻ പാളത്തിനു നേരെ നടന്നു.. അകലെ ചുവന്ന ലൈറ്റ് കാണാം.. ട്രെയിൻ വരാൻ ഇനി പന്ത്രണ്ടു മിനുട്ട് മാത്രം.. ശ്രീ മദ്യപിച്ചാൽ കരയും. രഹസ്യങ്ങൾ എല്ലാം പരസ്യമാക്കും. "മരണത്തെ പുല്കാനൊരുങ്ങുമ്പോഴും നിന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം നിറയുന്നു മുത്തെ.." ശ്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. "അതെ.. ചേട്ടന്റെ കണ്ണുകളിലെ ഇരുട്ട് ഈ നേരവും എന്നിൽ അനുരാഗമുണർത്തുന്നു.. ഇപ്പോഴും ഈ പ്രപഞ്ജമാകെ നിറഞ്ഞ എന്റെ പ്രണയത്തെ ഞാനീ പാദങ്ങളിൽ കാഴ്ച വയ്ക്കുന്നു .." എന്റെ വാക്കുകൾ ശ്രീയെ വല്ലാതെ വികാരാധീനനാക്കി.. അപ്പോഴും ശ്രീയുടെ അമ്മക്കു പറയാനുള്ളതു കേൾക്കാൻ എന്റെ മനസ്സു തുടിച്ചു. അതെന്തായിരിക്കും..? ആ അമ്മയിൽ നിന്നും ഈ മകനെ തട്ടിപ്പറിച്ചു ഞാൻ മരണത്തിനു കൊടുക്കുകയാണോ..? ഊട്ടിയ കൈകളെ 'ഉദകക്രിയ' ചെയ്യിക്കാൻ ഞാൻ കാരണമാകുകയാണോ..? മരിച്ചാലും അവരെന്നെ മനസ്സുകൊണ്ട് ശപിക്കില്ലേ..! ഈ മന:സമാധാനമില്ലാത്ത അവസ്ഥയിൽ മരിക്കാനും മടി തോന്നുന്നു. അവർ എന്നിലർപ്പിച്ചിരിക്കുന്ന വിശ്വാസം അങ്ങിനെയാണ്. പിന്നെ ഞാൻ ശ്രീയോട് സംസാരിച്ചു. 'നമ്മൾ മരിക്കാൻ പോവുകയല്ലേ.. ഞാനൊരു കാര്യം പറഞ്ഞാൽ ചേട്ടൻ കേൾക്കുമോ? ആദ്യം സത്യം ചെയ്യണം!" അവൻ മിഴിച്ചു നോക്കി. ശ്രീക്കു നാവു കുഴയുന്നുണ്ട്. "എന്തായാലും പറയൂ മുത്തെ .ഞാൻ നീ പറയുന്നതല്ലേ ഇതുവരെയും അനുസരിച്ചിട്ടുള്ളൂ.." അവൻ വാഗ്ദാനം ചെയ്തു.. ഇന്നത്തെ ഈ മരണം നമുക്കു നാളേക്ക് മാറ്റിവയ്ച്ചാലോ.." . ഇതെന്താ സീരിയലാ മാറ്റിവയ്ക്കാൻ ..? അവൻ പരിഹസിച്ചു . "എന്താ നിനക്കു മരിക്കാൻ ഭയം തോന്നുണ്ടോ.. ?". അപ്പോൾ ഞാൻ പറഞ്ഞു . "ഭയമില്ല. എനിക്ക് നാളെ വീട്ടിൽ പോകണം.. വൈകിട്ട് വരെ മമ്മയോടൊപ്പം കഴിയണം. ഇപ്പോൾ ആഗ്രഹം തോന്നുന്നു." അവൻ കുറച്ചു നേരം കുനിഞ്ഞിരുന്നു. ഞാനെത്ര അപേക്ഷിച്ചിട്ടും ശ്രീ എടുത്ത തീരുമാനത്തിൽ നിന്നും പിന്മാറാൻ കൂട്ടാക്കിയില്ല. അവസാനം ട്രെയിൻ വരാൻ അഞ്ചു മിനുട്ടുള്ളപ്പോൾ, എന്റെ കണ്ണു നിറയാൻ തുടങ്ങിയപ്പോൾ അവനതു സമ്മതിച്ചു. അകലെ തീവണ്ടിയുടെ ഹോണ് മുഴങ്ങി. ഞാൻ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു. അപ്പോൾ അവനും എന്നെ മുറുകെ പുണർന്നു. ഞാനാ പിടി വിട്ടില്ല. വിശ്വസിക്കാൻ പറ്റില്ല. കള്ളു കുടിച്ചിരിക്കുന്ന ശ്രീ എന്തും കാണിക്കും. തീവണ്ടി വരുന്ന ശബ്ദം കേട്ടു. പിന്നെ അതു കണ്ണുകൾക്ക് ദൃശ്യമായി. നല്ല വേഗതയിലാണ് വരുന്നത്. ഞങ്ങൾ അങ്ങിനെ നില്ക്കുമ്പോൾ വലിയൊരു ഇരമ്പലോടെ മാവേലി എക്സ്പ്രസ് കടന്നുപോയി. ഞങ്ങൾ പിടിവിടാതെ കണ്ണടച്ചു നിന്നു. അതിൽ പുറത്തേക്കു നോക്കിയിരുന്ന എല്ലാവർക്കും ആ രംഗം കാണാനായി. നാളെ ഇതേ നേരം നമ്മുക്കൊരുമിച്ചു വരാമെന്ന് ഞാൻ ഉറപ്പു കൊടുത്തതിനു ശേഷമാണ് ശ്രീ തിരികെ കൂടെ വന്നത്. അവനു ചെറുതായ വസ്ത്രങ്ങളാണ് ഈ കഴിഞ്ഞ ദിവസങ്ങളത്രയും ഞാൻ ഉപയോഗിച്ചത്. അന്ന് ലോഡ്ജിൽ പോയി കിടന്നപ്പോൾ പറുദീസയിൽ നിന്നും വിളി വന്നു. മമ്മയായിരുന്നു. പപ്പാ കേൾക്കാതെ അടക്കം പറഞ്ഞു കരഞ്ഞു. പപ്പയുള്ളപ്പോൾ വരാൻ മടിയാണെങ്കിൽ നാളെ രാവിലെ ശാന്തി ആന്റിയുടെ കൈയ്യിൽ ചാവി കൊടുക്കുമെന്നും, അവർ പള്ളിയിൽ പോയിട്ടു വരുമ്പോൾ എന്റെ മുറിയിൽ ഉണ്ടാകണമെന്നും, ജിമ്മി ഒരു സാധനം കഴിക്കുന്നില്ലെന്നും പറഞ്ഞു മമ്മയെന്നോട് യാചിച്ചു. ശ്രീ അതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവനും എന്നോടു സഹതാപം തോന്നി. പിറ്റേന്നാൾ രാവിലെ അലാറം വച്ചു തന്നെ ഉണർന്നു. ശ്രീയോട് ഞാൻ വരുന്നതുവരെ കാത്തിരിക്കണമെന്ന് തീർപ്പു പറഞ്ഞിട്ടാണ് ഞാൻ പറുദീസയിലേക്കു പോയത്. അവിടെ ചെന്നപ്പോൾ ശാന്തി ആന്റി മമ്മയുടെ അവസ്ഥ പറഞ്ഞു കരയുന്നുണ്ടായിരുന്നു. ഞാൻ നേരെ ജിമ്മിയുടെ അരികിലെത്തി. അവൻ എല്ലും, തോലുമായിരിക്കുന്നു. നായക്ക് ഇത്രയും സ്നേഹമോ.. കുഞ്ഞിലേ കൈയ്യിൽ കിട്ടിയതല്ലേ.. അവന്റെ അമ്മയും, അപ്പനുമെല്ലാം ഞാനാണ്. അപ്പോഴാണ് ഞാൻ എന്റെ കാര്യം ഓർത്തത്. ഈ നായയുടെ സ്നേഹം പോലും എനിക്കു മമ്മയോട് ഇല്ലല്ലോ എന്ന്.. എന്റെ അമ്മയും, അപ്പനുമെല്ലാം മമ്മ ആയിരുന്നു.. എന്നിട്ടാണ് ഞാൻ.! എനിക്കെന്താണ് സംഭവിച്ചത്?! ഞാൻ നേരം കളയാതെ കുളിച്ച് വസ്ത്രം മാറി ഇറങ്ങി. അവർ തിരികെ വരുന്നതിനു മുമ്പ് ഇവിടം വിടണം. ഇല്ലെങ്കിൽ പോകാൻ വിടില്ല. കുറച്ചു വൈകി മടങ്ങി വരുമെന്ന് ശാന്തിയാന്റിയോടു പറഞ്ഞു ചാവി കൊടുത്തിട്ട് ഞാൻ ശ്രീയുടെ വീട്ടിലേക്കു യാത്ര തിരിച്ചു. അവർക്കു പറയാനുള്ളതു കേൾക്കാതെ മരണപ്പെട്ടാൽ ആത്മാവിനു ശാന്തിയുണ്ടാകില്ല. ബസ്സിലിരുന്നപ്പോൾ ഓരോന്നോർത്തു വിഷമിച്ചു. മൊബൈൽ പഴയതാണ്. ശബ്ദത്തിനു വ്യക്തതയില്ല. മമ്മയോ, ശ്രീയോ വിളിച്ചാൽ ഒന്നും പറയാൻ കഴിയില്ല. ഞാനതു 'ഓഫ്' ചെയ്തു വച്ചു. ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ഞാൻ ശ്രീയുടെ വീട്ടിൽ എത്തി. യാത്ര കുറച്ചു ദു:സ്സഹമായിരുന്നു. ചെന്നപ്പോൾ അച്ഛൻ ഉണ്ടായിരുന്നു. ഞായറാഴ്ചയല്ലേ.. എന്നെ കണ്ടപ്പോൾ പഴയ അതേ സ്നേഹം തന്നെ! അവരാരും ഒന്നും അറിഞ്ഞിട്ടില്ലെന്നു ബോധ്യമായി. പപ്പാ വന്ന വിശേഷങ്ങളെല്ലാം തിരക്കി. പച്ചമുളകും, ഇഞ്ചിയും, കറിവേപ്പിലയും ചതച്ചിട്ട നല്ല മോര് കുടിക്കാൻ തന്നു ശ്രീയുടെ അമ്മ.. "എന്താ ആന്റി അത്യാവശ്യമായിട്ട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്?".. അതു ചോദിക്കുമ്പോൾ തന്നെ അവരുടെ കണ്ണു നിറഞ്ഞു. അപ്പോൾ അച്ഛൻ എണീറ്റു പുറത്തേക്കു പോയി. ഞാനറിയാത്ത ഒരു പുതിയ കഥയുടെ ചുരുളുകൾ അവിടെ നിവരുകയായിരുന്നു.. മൂവാറ്റുപുഴയിൽ നല്ലൊരു തറവാട്ടിൽ നിന്നുമാണ് പ്രിയ ചേച്ചിക്ക് ഒരു കല്യാണാലോചന വന്നത്. നക്ഷത്രപൊരുത്തമെല്ലാം കെങ്കേമം ! പയ്യൻ ആയുർവേദ ഡോക്ടർ ആണ്. പ്രിയ ചേച്ചി കമ്പ്യൂട്ടർ ഡിപ്ലോമ കഴിഞ്ഞതാണ്. കാണാനും സുന്ദരി. അവർ പെണ്ണു കണ്ടു. ഇഷ്ടമായി. ശ്രീയുടെ അച്ഛന് വലിയ സ്തീധനമൊന്നും കൊടുക്കാനില്ല. കല്യാണം നടത്തണമെങ്കിൽ തന്നെ സ്ഥലം വില്ക്കേണ്ടി വരും. ഗോപു അളിയനും നാട്ടിലേക്കു തിരികെ വരാൻ പോകുന്നു. അപ്പോൾ പയ്യന്റെ വീട്ടുകാർ ഒരു പദ്ധതി പറഞ്ഞു. പയ്യന് ഒരു അസുഖക്കാരി അനുജത്തിയുണ്ട്. അവൾക്കു പത്തൊൻപതു വയസ്സേയുള്ളൂ. ഇടയ്ക്കിടെ 'ചുഴലി' (Epilepsy) വരും. ന്യൂറോ സർജൻ പറഞ്ഞത്രെ വിവാഹത്തോടെ അതു മാറുമെന്ന് ! അവർ ഒരു മാറ്റക്കല്യാണമാണ് ആവശ്യപ്പെടുന്നത്. ശ്രീയുമായി ആ കുട്ടിയുടെ വിവാഹം പറഞ്ഞുറപ്പിച്ചാൽ അവർ ശ്രീയുടെ ഇനിയുള്ള പഠനചെലവ് ഏറ്റെടുക്കും. കല്യാണകാര്യം വാക്കാൽ പറഞ്ഞുറപ്പിക്കും.. ഡോക്ടറുടെ പരിശീലനം കഴിഞ്ഞേ വിവാഹമുള്ളൂ.. അതിനു വാക്കു കൊടുത്താൽ ചേച്ചിയുടെ വിവാഹം ഇപ്പോൾ നടക്കും. വേണ്ടപ്പെട്ട പലരും പറഞ്ഞുനോക്കിയിട്ടും അതു ശ്രീ സമ്മതിക്കുന്നില്ല. നിർബന്ധിച്ചപ്പോൾ അവൻ പാത്രങ്ങൾ തല്ലിപ്പൊട്ടിക്കുകയും, വല്ലാതെ അക്രമാസക്തനാകുകയും ചെയ്തു പോലും. ഇതെല്ലാം കേട്ടു ഞാൻ സ്തബ്ധനായിരുന്നു. അമ്മ തുടർന്നു.. 'മോനെ ടോമി, നിനക്കു ഈ വയറിൽ സ്ഥാനം തന്നില്ലെന്നേയുള്ളൂ.. നീയും എന്റെ മോനാണ്. നീയൊരാൾ പറയുന്നതു മാത്രമേ അവൻ കേൾക്കൂ. ഇവിടെ പലതും തല്ലിപൊട്ടിച്ചപ്പോൾ ഞാൻ നിന്നെ വിളിച്ചു പറയുമെന്നു പറഞ്ഞപ്പോഴാണ് നിർത്തിയത്. അവനേതോ പെണ്കുട്ടിയുമായി സ്നേഹത്തിലാണെന്നു തോന്നുന്നു. അതും തുറന്നു പറയുന്നില്ല. അവിടെയായതു കൊണ്ട് ഒന്നും വിശദമായി അറിയാനും കഴിയുന്നില്ല. ഉഷയും ഒന്നും പറയുന്നില്ല. ഞങ്ങൾ പറയുന്നതിനു എതിർവാക്കില്ലാത്ത കുട്ടിയായിരുന്നു. ഇപ്പോൾ വീടു മാറി നിന്നവൻ ഒരുപാട് മാറിപ്പോയി. അച്ഛനുമായും വഴക്കായി. സുഖമില്ലാത്ത ആളാണ്. ഈ വിവാഹത്തിനു സമ്മതിക്കാത്തതു കൊണ്ടാണ് ഉഷയും, വിജയനും വഴക്കു പറഞ്ഞത്. അപ്പോൾ അവിടുന്നും ഇറങ്ങിപ്പോയി. ഏതോ ഒരു പെണ്കുട്ടി ഇതിനിടയിലുണ്ട്. അതു തീർച്ച ! അവൾ വശീകരിച്ചെന്റെ കുട്ടിയെ മാറ്റി. ശ്രീക്ക് പണ്ടത്തെ പോലെ ഞങ്ങളാരോടും ഒരു തുറന്നപെരുമാറ്റമില്ല.. എപ്പോഴും ചിന്തയാണ്. അവനെ കരുതി ഈ വീട്ടിൽ ആർക്കും ഒരു സ്വസ്ഥതയുമില്ല. ഒരു കൂട്ട ആത്മഹത്യ കണ്ടാലേ അവൻ പഠിക്കൂ.. ചികിത്സിച്ചാൽ ഭേദമാകാത്ത അസുഖമൊന്നുമല്ലല്ലോ ചുഴലി. ആ കുട്ടിക്ക് ഇപ്പോൾ അങ്ങിനെ വരാറില്ല എന്നാണ് അവരൊക്കെ പറയുന്നത്. എന്നാലും ഉള്ളതു തുറന്നു പറഞ്ഞല്ലോ.. അസുഖം ഒളിച്ചുവച്ചു ചതിക്കാൻ നോക്കിയില്ലല്ലോ. കാണാൻ നല്ല പെണ്കുട്ടിയാണ്.. മോൻ നോക്ക്.. ആ ഫോട്ടോ കാണിക്ക് മോളെ .." പ്രിയചേച്ചി ഫോട്ടോ തന്നു. ഞാൻ നോക്കുമ്പോൾ ഐശ്വര്യമുള്ള ഒരു കുട്ടി. മെലിഞ്ഞു വെളുത്തിട്ട്.. എന്റെ ശത്രുവിന്റെ ഫോട്ടോയാണ് കൈയ്യിലിരിക്കുന്നത്. എന്റെ മുഖം മാറിയോ ? ഞാനതങ്ങു തിരികെ കൊടുത്തു. ഹൃദയത്തിൽ ഒരു വെള്ളിടി വെട്ടി. എല്ലാത്തിനും കാരണക്കാരൻ ഞാനാണെന്ന് ഈ പാവങ്ങൾ അറിയുന്നില്ല. കുറ്റബോധത്താൽ ഞാൻ സ്വയം ഉരുകുകയായിരുന്നു.. എല്ലാം കൈവിട്ടു പോകുകയാണ്. കാലിനടിയിലെ മണ്ണുപോലും ഒലിച്ചുപോകുന്നത് ഞാനറിയുന്നില്ല. പ്രിയചേച്ചിയുടെ ജീവിതത്തിനു വേണ്ടി ശ്രീയെ കുരുതി കൊടുക്കാനാണ് ഇവരുടെ തീരുമാനം ! ഏറ്റവും ഭയക്കേണ്ട ഒരസുഖമാണ് ചുഴലി. അതെപ്പോൾ, എവിടെ വച്ച് വരുന്നെന്ന് ആർക്കും നിർണയിക്കാനാകില്ല. ആ ഒരു ഭാരം എന്റെ ശ്രീയുടെ തലയിൽ.. പക്ഷെഞങ്ങളുടെ സ്നേഹബന്ധത്തിന് ഇത്രയും എതിർപ്പുകൾ നിലനില്ക്കുമ്പോൾ ആത്മഹത്യയെക്കാൾ ഉചിതമായ തീരുമാനം ഇതുതന്നെയല്ലേ .. രണ്ടുപേർക്ക് ജീവിതമാകും. അവന്റെ പഠിത്തവും നടക്കും. ആ അസുഖക്കാരിയായ പാവത്തിനു വേണ്ടി ഞാനൊരു ത്യാഗം ചെയ്താലോ..! ആ ഒരു കാരണം മതി ഈശോ എന്നോട് ക്ഷമിക്കാൻ.. പൊറുക്കാൻ..! ശ്രീയെ ചതിച്ചു എന്ന ഒരു മന:സ്താപവും എന്നെ പിന്തുടരില്ല. വിട്ടുകൊടുക്കലല്ലേ സ്നേഹം.. സ്വന്തം സുഖങ്ങൾ മറ്റുള്ളവരുടെ സന്തോഷങ്ങൾക്കായി ത്യജിക്കുന്നതിൽ ദുഃഖിക്കുന്നതെന്തിന്? ഇപ്പോഴാണ് കുറ്റബോധം തോന്നേണ്ടത്.. ശ്രീ നന്നായി ജീവിക്കുമ്പോഴല്ല.. അന്ന് അച്ഛനും കൂടി എന്നോട് അപേക്ഷിച്ചപ്പോൾ ഞാൻ ശ്രീയെ കൊണ്ട് സമ്മതിപ്പിക്കാമെന്നു വാക്കു കൊടുത്തു. കാരണം കരയാറായി നില്ക്കുന്ന മൂന്നു മുഖങ്ങൾ ! അനിയത്തിക്ക് അറിവായിട്ടില്ല. ഒന്നും ശ്രദ്ധിക്കാതെ അതിരുന്നു പഠിക്കുന്നു. ശ്രീക്ക് ഒരു പെണ്കുട്ടിയുമായും അടുപ്പമില്ലെന്നു ഞാൻ അവരോടു പറഞ്ഞു. ഉറപ്പായും അവനാ വിവാഹത്തിനു സമ്മതിക്കും എന്ന ഉറപ്പും ഞാൻ നല്കി. എന്റെ ശ്രീയെ വില്ക്കാൻ ഞാനും കൂട്ടു നില്ക്കുകയാണ്. ഇതൊക്കെ സംഭവിക്കേണ്ടതാണ്. അതുകൊണ്ടാണ് മരിക്കാൻ പോകുന്നതിനു തൊട്ടു മുമ്പ് ശ്രീയുടെ അമ്മ ഒരു ഉൾവിളി എന്നപോലെ എന്നെ വിളിച്ചത്. ഞാനവിടുന്ന് ഊണു കഴിച്ചു. ഇറങ്ങാൻ നേരം അവർ പറഞ്ഞ കാര്യങ്ങൾ ശ്രീ അറിയരുതെന്ന് ഒരേ സ്വരത്തിൽ ആ അമ്മയും, അച്ഛനും എന്നെ ഓർമ്മിപ്പിച്ചു.. ഞാൻ ഉറപ്പുകൊടുത്തു. രണ്ടു മണിക്ക് 'കുന്നത്തുപറമ്പിൽ' നാലുകെട്ടിന്റെ പടിയിറങ്ങുമ്പോൾ അതെന്റെ അവസാന സന്ദർശനമായിരുന്നു എന്ന് ഞാനറിഞ്ഞില്ല. സുകൃതക്ഷയം സംഭവിച്ച ആ വീടു നോക്കി ഞാൻ നെടുവീർപ്പിട്ടു. അപ്പോൾ ഒന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.. മരണത്തിൽ നിന്നും ശ്രീയെ പിന്തിരിപ്പിച്ച് ഭാവി വിവാഹത്തിനു വാക്കു കൊടുപ്പിക്കുക. ഇത്രയും നാൾ മനസ്സറിയാതെയാണെങ്കിലും ഞാൻ ഇവരോടൊക്കെ ചെയ്ത തെറ്റുകൾക്കെല്ലാം ഒരു പ്രായശ്ചിത്തമായിക്കോട്ടെ ! ശ്രീ എന്നോടൊന്നും ഇതേ കുറിച്ചു പറഞ്ഞിരുന്നില്ല. ഞാൻ ഒഴിഞ്ഞുപോയാലോ എന്നു കരുതി അവൻ മന:പൂർവ്വം എന്നിൽ നിന്നും ഒളിച്ചതാകാം. ഒരു വിവാഹജീവിതത്തിനെക്കാൾ അവനു വലുതാണ് എന്റെ സ്നേഹമെന്ന് തെളിഞ്ഞിരിക്കുന്നു. എനിക്കതു മതി. എന്നെ ഇത്രയും സ്നേഹിക്കുന്ന ശ്രീക്ക് നല്ലൊരു ജീവിതമുണ്ടാകണം. അതിന് അവനൊരു ഡോക്ടർ ആകണം. അതെന്റെ അടങ്ങാത്ത അഭിലാഷമാണ്. അതിനു പണം വേണം. പണത്തിന് ഈ വിവാഹം ഉറക്കണം. എനിക്കെല്ലാം ദൂരെ നിന്നു നോക്കിക്കണ്ടാൽ മതി. പെണ്ണിന്റെ വീട്ടുകാർ പഠനചെലവു മുഴുവനും വഹിക്കാമെന്നു ഏറ്റ സ്ഥിതിക്ക് ഇനിയൊന്നും ആലോചിക്കാനില്ല. ശ്രീയെ കൊണ്ട് പെണ്വീട്ടുകാർക്ക് വാക്കു കൊടുപ്പിക്കുക. ഈ സൗന്ദര്യം ക്ഷണികമാണ്.. ഇന്നല്ലെങ്കിൽ .. നാളെ നമ്മൾ ചെയ്യുന്ന നല്ല പ്രവർത്തികളെ എന്നും നിലനില്ക്കൂ. മറ്റെല്ലാം വെള്ളത്തിൽ വരച്ച വെറും വരകളാണ്. മനസ്സിന്റെ ഭാരം കൂടിയതുപോലെ.. ഇതെന്തൊരു പരീക്ഷണമാണ്. എങ്ങിനെയാണ് മരിക്കാൻ തയ്യാറായി നില്ക്കുന്ന അവനെ ഇതൊക്കെ പറഞ്ഞു സമ്മതിപ്പിക്കുന്നത്. ഇതെല്ലാം കൂടി കൊണ്ടാകും ഇപ്രാവശ്യം കുടുംബത്ത്നിന്നും വന്ന ശേഷം അവൻ വല്ലാതെ വിഷമിച്ചു കാണപ്പെട്ടത്. ആത്മഹത്യക്കു മുന്നിട്ടിറങ്ങിയതും അതിനാലാകാം. എന്നെ അവന് ജീവനാണ്. അവൻ ഒന്നിനും സമ്മതിക്കില്ല. അതിനൊരൊറ്റ വഴിയേ കാണുന്നുള്ളൂ.. നല്ല തീരുമാനങ്ങളെടുപ്പിച്ചിട്ട് ഞാൻ മാറിപ്പോകുക.. അതിന് എനിക്ക് ഒരാളുടെ സഹായം വേണം. സിൽവിയുടെ.. എല്ലാം ഞാൻ കണക്കു കൂട്ടുകയായിരുന്നു.. എന്റെ സന്തോഷങ്ങളെയും, സ്വപ്നങ്ങളെയും ഞാൻ കുഴിച്ചുമൂടാൻ തന്നെ തീരുമാനിച്ചു. അന്ന് സന്ധ്യസമയത്താണ് ഞാൻ ശ്രീയുടെ അരികിലെത്തിയത്. അവൻ കിടക്കുകയായിരുന്നു.. എന്നെ കണ്ടതും ചിരിച്ചു. പറുദീസയിലെ വിശേഷങ്ങൾ ചോദിച്ചു. "എന്താ മോന്റെ മൊബൈൽ 'ഓഫ്' ? ".. അന്ന് ആദ്യമായി എന്റെ ശ്രീയോട് ഞാൻ കളവു പറഞ്ഞു. പപ്പായും, മമ്മായും എന്നോടു നല്ല ലോഹ്യത്തിലായെന്നും, അവർ എന്റെ നന്മ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ എന്നും, ഞാനൊരു പെണ്കുട്ടിയെ ഇഷ്ടപ്പെടുന്നതാണ് അവരുടെ സ്വപ്നമെന്നും പറഞ്ഞപ്പോൾ ശ്രീയുടെ മുഖം മാറി. "അപ്പോൾ ടോമിക്കുട്ടന്റെ മരിക്കാനുള്ള മനസ്സു മാറിയോ? അവൻ ഉദ്വേഗം പൂണ്ടു. "എന്റെ ചേട്ടാ, ഇത്രയും സ്നേഹിക്കുന്ന മാതാ-പിതാക്കളെ എന്തിനാണ് നമ്മൾ കൊല്ലാതെ കൊല്ലുന്നത്? നമ്മുടെ നഷ്ടം അവർക്കു താങ്ങാനാകുമോ ? നമ്മെ കളിയാക്കിയ സമൂഹമാണോ നമ്മുടെ ഭാവി നിശ്ചയിക്കുന്നത്? ജീവിതത്തിന്റെ കുറേ നല്ല നാളുകൾ നമ്മൾ പരസ്പരം കൈമാറിയില്ലേ ? ഇത്രയും നാൾ നമ്മൾ നമ്മുടെ ഇഷ്ടത്തിനു ജീവിച്ചു. ഇനി അവർക്കു വേണ്ടി ജീവിച്ചാലോ ? നമ്മുടെ ബന്ധത്തെ അപമാനിച്ച എല്ലാവരെയും കൊണ്ട് നമ്മൾ തിരുത്തി പറയിപ്പിക്കണം. നമ്മുക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല, മറിച്ചു നേടി കാണിച്ചുകൊടുക്കണം. ഇന്നലെ നമ്മളെടുത്ത തീരുമാനം അപക്വമാണ്. കാരണം, ദുർമ്മരണം കണ്ടു സഹതപിക്കുന്ന ആൾക്കാർ കുറച്ചു നാൾ കഴിയുമ്പോൾ എല്ലാം മറക്കും. പക്ഷെ നമ്മുടെ വീട്ടുകാരോ? നമ്മൾ രണ്ടുപേരും ഒരേ ആണ്മക്കൾ ! അന്നു ഞാൻ ആത്മഹത്യക്കൊരുങ്ങിയപ്പോൾ മമ്മയുടെ അവസ്ഥ ചേട്ടൻ കണ്ടതല്ലേ? മറ്റുള്ളവരുടെ മുമ്പിൽ ആണ്മക്കളാണ് മാതാ-പിതാക്കൾക്ക് അഭിമാനവും,ശ ക്തിയും ! നമ്മുടെ ആത്മഹത്യയിലൂടെ നാം അവരുടെ തല കുനിപ്പിക്കുകയാണ്. നമ്മൾ ആത്മഹത്യ ചെയ്താലും മറ്റുള്ളവർ പുച്ഛിക്കുകയെയുള്ളൂ.. കാരണം ആണും, പെണ്ണുമാണെങ്കിൽ അവർ അംഗീകരിക്കും. ആ പ്രണയത്തെ വാഴ്ത്തും. എന്റെ അഭിപ്രായത്തിൽ നമ്മൾ പഠിച്ചു ജോലി നേടി നല്ലൊരു പെണ്കുട്ടിയെ വിവാഹം ചെയ്തു, നമ്മുക്ക് മാത-പിതാക്കളോടുള്ള കടമ തീർക്കണമെന്നാണ്. ഇനിയെല്ലാം ചേട്ടന്റെ ഇഷ്ടം !". അവൻ എന്റെ മുഖത്തേക്കു തറപ്പിച്ചു നോക്കി. പിന്നെ ചിരിച്ചു. "എന്തു പറ്റി? ഇതൊന്നുമല്ലല്ലൊ ഇന്നലെ പറഞ്ഞത്. തീരുമാനങ്ങളിൽ നിന്നും വ്യതിചലിക്കാത്ത ആളാണല്ലോ ടോമിക്കുട്ടൻ.. ഇതിലെന്തോ ഉണ്ട്! എന്റെ അച്ഛനോ മറ്റോ വിളിക്കുകയുണ്ടായോ? അതോ അമ്മ മമ്മയെ വിളിച്ചോ?".. ഞാൻ ഒരു ഭാവഭേദവും പ്രകടിപ്പിക്കാതെ തുടർന്നു. "എന്റെ ചേട്ടാ.. എന്നെയാരും വിളിച്ചില്ല. അതിനു ഞാനിതുവരെ ഈ മൊബൈൽ 'ഓണ് ആക്കിയിട്ടില്ലല്ലോ.. എന്തോ .. എനിക്കൊരു വാശി, എല്ലാവരുടെയും മുമ്പിൽ നമ്മൾ നല്ല മക്കളാണ്, തികഞ്ഞ പുരുഷൻമാരാണ് എന്നു കാണിച്ചു കൊടുക്കണം. ദൈവം തന്ന വരദാനമാണ് ഈ ജീവിതം! അത് സ്വയം നശിപ്പിക്കാൻ നമുക്കെന്ത് അവകാശമാണ് ഉള്ളത്? മരണം മറ്റുള്ളവർക്ക് തീരാവേദനയാണ്. മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ട് സ്വയം ഒടുങ്ങുന്നതിൽ എന്തു സന്തോഷമാണുള്ളത് ? ചേട്ടനന്നു കണ്ടതല്ലേ.. കോളേജിലെ ആ സിൽവിക്ക് എന്നെ ഇഷ്ടമാണ്. അവൾ എത്ര നാളായി എന്റെ ഒരു അഭിപ്രായത്തിനായി കാത്തിരിക്കുന്നു. ഇനി ഞാൻ വാക്കുകൊടുക്കാൻ പോകുവാണ്. ചേട്ടൻ എന്നെ തെറ്റിദ്ധരിക്കരുത്. എനിക്കുമില്ലേ ഉള്ളിന്റെയുള്ളിൽ ഒരു സ്ത്രീസുഖം ആഗ്രഹിക്കുന്നൊരു മനസ്സ്! എനിക്കവളെ ഇഷ്ടമാണ്. പിന്നെ ചേട്ടന് എന്നോടു ദേഷ്യമാകുമോ എന്നു ഭയന്നാണ് ഞാനിതുവരെ ഇക്കാര്യം പറയാതിരുന്നത്. ദയവു ചെയ്ത് എന്നോട് ദേഷ്യം തോന്നരുത്.. എന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ചേട്ടൻ ഒരിക്കലും ഇക്കാര്യത്തിൽ എതിരു പറയില്ല എന്നെനിക്കുറപ്പുണ്ട്.." പെട്ടെന്നവന്റെ മുഖം മാറി.. "അവളെ ഞാൻ കൊല്ലും.. ആ സിൽവിയെ.. നീ എന്റേതാണ്.. എന്റേതു മാത്രം.. ഒരുമിച്ചു മരിക്കേണ്ടി വന്നാലും നിന്നെ ഞാനാർക്കും വിട്ടുക്കൊടുക്കില്ല. ഉറപ്പ് ! ടോമിക്കുട്ടൻ ഇനി ഈ വിഷയത്തെ പറ്റി സംസാരിക്കണ്ട.മറ്റു വല്ലതും പറയൂ .." ഞാൻ പോകാനിറങ്ങി.. എനിക്കിനി ഒന്നും പറയാനില്ല.. എന്റെ മമ്മയെ വേദനിപ്പിക്കുന്ന ഒന്നും ഇനി എന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. ചേട്ടൻ ഇന്നല്ലേ ഹോസ്റ്റലിലേക്കു മാറുന്നെന്നു പറഞ്ഞത്. എന്തു പറ്റി..? ഓ .. മരിക്കാൻ തയ്യാറായി ഇരിക്കുവായിരുന്നല്ലേ.. പോയി പണി നോക്ക് മനുഷ്യാ. എന്നെ ഇനിയതിനു കിട്ടില്ല ." അതുകേട്ടപ്പോൾ അവൻ ചിരിച്ചു .. ഞാൻ തമാശരൂപേണ പറഞ്ഞെങ്കിലും വല്ലാതെ നൊന്ത് കരയുന്ന മനസ്സുo, ചിരിക്കുന്ന മുഖവുമായാണ് ഞാനത്രയും പറഞ്ഞത്.. എന്റെ സ്നേഹത്തെയാണ് ഞാൻ വലിച്ചെറിയുന്നത്. ശരീരത്തിന്റെ ഒരു ഭാഗം അടർന്നുമാറിയാൽ ഞാൻ സഹിക്കും. പക്ഷെ എന്റെ ശ്രീ ..!എന്നാലും സാരമില്ല. എന്നെ വിശ്വസിച്ച ആ കുടുംബത്തിന്റെ കണ്ണുനീർ ഇനി കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.. ശ്രീക്കിപ്പോൾ എന്നെ മതി. മറ്റൊരാൾ ഇനി അവന്റെ ജീവിതത്തിൽ വരണമെങ്കിൽ ഞാൻ ഒഴിഞ്ഞുകൊടുത്തെ മതിയാകൂ.. രാത്രി എട്ടു മണിക്ക് മടിച്ചു മടിച്ചു ഞാൻ വീട്ടിലെത്തി.. പപ്പാ എന്നെ വന്നുനോക്കി അകത്തേക്കു പോയി. മമ്മ നല്ലതു കൊടുത്തുകാണും.. മമ്മ ഓടിവന്നു കെട്ടിപ്പിടിച്ചു ഉമ്മ തന്നു..
Subscribe to:
Post Comments (Atom)
No comments:
Post a Comment