Thursday, 28 May 2015

എന്റെ പ്രണയം (ഭാഗം 36-40)

രാവിലെ ഉണർന്നു പഠിക്കാൻ കഴിഞ്ഞില്ല. അതെങ്ങിനെ രാത്രി ഉറക്കം വന്നിട്ടു വേണ്ടേ..ഈ 'കന്നി പ്രണയം ' ഒരു 'കീറാമുട്ടി' തന്നെ ! രാവിലെ ചെയ്യേണ്ട ജോലികൾ അനവധിയാണ്. വസ്ത്രം തേയ്ച്ചു വെടിപ്പാക്കണം. ഷൂ പോളിഷ് ചെയ്യണം. എന്തായാലും എല്ലാം പെട്ടെന്നു കഴിഞ്ഞു.സ്കൂളിൽ പോയി പരീക്ഷ നന്നായെഴുതി. അല്ലേലും അവസാന പരീക്ഷ ഒന്നുമല്ലല്ലോ. പോകുന്ന വഴി ശ്രീയെ വിളിച്ചു സംസാരിച്ചിട്ടാണ് പോയത്. 'ഇന്നെങ്കിലും ഒന്നു കാണാൻ കഴിയുമോ? ' എന്ന ശ്രീയുടെ ചോദ്യത്തിന് അപ്പോൾ കൃത്യമായ ഒരുത്തരം നല്കാൻ കഴിഞ്ഞില്ല. ഇരുപതാം തീയതി കഴിഞ്ഞിരുന്നെങ്കിലെന്നു മനസ്സു കൊണ്ടാഗ്രഹിച്ചു. അന്ന് സ്കൂൾ അടക്കും. പിന്നെ ക്രിസ്തുമസ് അവധിയാണ്. അവധിക്കാലം നന്നായി ആസ്വദിക്കണം.. വീട്ടിൽ പോയി ഭക്ഷണം കഴിഞ്ഞു ശ്രീയെ വിളിച്ചു ഞാൻ എവിടെ വരണമെന്നു ചോദിച്ചു. "ഇന്നു കൂടി നമുക്ക് ക്ഷമിക്കാം... സഹിക്കാം.. നാളെ കാണാം ടോമി കുട്ടാ.." എന്ന മറുപടിയാണ് ലഭിച്ചത്. ശ്രീ പറഞ്ഞത് ശരിയാണ്. പുറത്തു പോകണമെങ്കിൽ മമ്മായോടു നുണ പറയേണ്ടിവരും. ഞാൻ സമാധാനപ്പെട്ടു. ശ്രീ എത്ര സുന്ദരനാണ്. നല്ല പൊക്കം. പൊക്കത്തിനൊത്ത വണ്ണം. അത്ര നിറമില്ല. എന്നാൽ കറുപ്പല്ല. ആർക്കും ഇഷ്ടമാകുന്നൊരു ആകർഷണീയത! ശ്രീ ഒരു ദിവസം അഞ്ചു സിഗരറ്റ് വലിക്കുമത്രെ ! സിഗരറ്റ് വലിച്ചാലേ രാവിലെ കക്കൂസിൽ പോകാൻ പറ്റുള്ളൂ പോലും. അതെന്തസുഖം? ഞാൻ മനസ്സിലോർത്തു. വരട്ടെ.. അവസരം പോലെ പറഞ്ഞു വലി നിർത്തിക്കാം. ഇനി ഒരുപാടു കാലം ജീവിക്കാനുള്ളതല്ലേ. മനസ്സിൽ കണക്കുകൂട്ടി. അങ്ങിനെ ശ്രീയെ കാണാതെ ഒരു രാത്രി കൂടി വിടവാങ്ങി .. പിറ്റെന്നാൾ പതിവുപോലെ സ്കൂൾ, ട്യൂഷൻ പഠനവും കഴിഞ്ഞു വന്നപ്പോൾ നേരം സന്ധ്യയായി..ഇന്ന് ബുധനാഴ്ച ! ശ്രീയെ കാണാതെ രണ്ടു നാൾ രണ്ടു മാസം പോലെയാണ് തള്ളിനീക്കിയത്. പിന്നെ മൊബൈൽ ഉള്ളതുകൊണ്ട് തോന്നുമ്പോഴൊക്കെ വിളിക്കാൻ സാധിക്കുന്നു. എന്നാലും ഇന്നു കാണണം. കാണാതെ കഴിക്കവയ്യ ! ക്രിസ്തുമസിന് അടിച്ചുപൊളിക്കാൻ പപ്പാ മമ്മയോടു പറഞ്ഞു, മമ്മ ആയിരം രൂപാ തരും. അതിനു ശ്രീക്കു ഒരു ക്രിസ്തുമസ് സമ്മാനം കൊടുക്കണം. ശ്രീയും അവധിക്കു കുടുംബത്ത് പോകും. അപ്പോൾ ഒരു ക്രിസ്തുമസ് കേക്ക് ബേക്കറിയിൽ നിന്ന് വാങ്ങികൊടുക്കാം. അല്ലാതെ മമ്മാ ഉണ്ടാക്കുന്ന കേക്ക് ഇന്ത്യയുടെയും, ശ്രീലങ്കയുടെയും ആകൃതിയാണ്. കൊടുക്കാൻ കഴിയില്ല . എന്റെ പേരു പറഞ്ഞ് അവനത് അച്ഛനും, അമ്മയ്ക്കും, സഹോദരിമാർക്കുമെല്ലാം കൊടുക്കട്ടെ ! പിന്നെ അഞ്ഞൂറു രൂപയുടെ ഒരു ജോഡി ക്യാൻവാസ് വാങ്ങികൊടുക്കണം. പാവം കീറിയ ക്യാൻവാസാണ് വലിച്ചിഴച്ചു കൊണ്ടുനടക്കുന്നത്. രാത്രി ഒരു നിർവാഹവുമില്ലാതെ ശ്രീയെ വിളിച്ചു.. 'ഇന്ന് കാണാൻ കഴിയാത്തതു കൊണ്ട് പഠിക്കാൻ ഏകാഗ്രത കിട്ടുന്നില്ല ' എന്നു പറഞ്ഞു . " മോൻ വിഷമിക്കണ്ട .അര മണിക്കൂറിനുള്ളിൽ ഞാൻ തന്റെ വീട്ടിൽ വരട്ടെ ..! ഒരു സാധാ സുഹൃത്തായിട്ട് .. കുഴപ്പമൊന്നുമില്ലല്ലോ ..?.".. ആ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ തേൻമഴ പെയ്തു. " അയ്യോ ..സന്തോഷത്താൽ എനിക്ക് ശബ്ദം വരുന്നില്ല ശ്രീ. . എന്തു കുഴപ്പം ! പോന്നോളൂന്നേ ..." പറഞ്ഞതും, ഫോണ് റദ്ദു ചെയ്തതും ഒരുമിച്ചായിരുന്നു .ബെഡ്ഡിന്റെ പുറത്തു കയറി നിന്നു നാലു ചാട്ടം ചാടി.. മമ്മാ ശ്രീയെ ഒരു നാൾ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞതാണ്. പരീക്ഷ കഴിയാൻ വേണ്ടി കാത്തിരിക്കയായിരുന്നു. ഇതിപ്പോൾ ഇങ്ങോട്ടു പറഞ്ഞിരിക്കുന്നു. ജിമ്മിൽ നിന്ന് പോരുമ്പോൾ പകുതി വരെ ശ്രീയെന്നെ പിന്തുടരാറാണു പതിവ് ! അതുകൊണ്ട് അവിടെ നിന്നും വീട്ടിലേക്കു വരാനുള്ള വഴി പറഞ്ഞുകൊടുത്തിട്ടുണ്ട്.. പെട്ടെന്നു താഴേക്കോടി മമ്മായോടും, അപ്പാപ്പനോടും ശ്രീ വരുന്ന വിവരം അറിയിച്ചു.. "അതിനെന്താ.. വരട്ടെ ! നല്ല ചൂടു ചപ്പാത്തിയും, താറാവു മപ്പാസും കൊടുക്കാം. " മമ്മാ ധൈര്യം തന്നു .. അയ്യോ.. എന്റെ മുറിയാകെ അലങ്കോലമായി കിടക്കുവാണല്ലോ. ഞാൻ തിരികെ മുറിയിലെത്തി.. ദ്രുതഗതിയിൽ വാരിവലിച്ചിട്ടിരുന്ന തുണിയെല്ലാം ഒരറ്റത്ത് മാറ്റിയിട്ടു.. നനകൊട്ട താഴെ വാഷിംഗ് മെഷീന്റെ പുറകിൽ കൊണ്ടുവച്ചു. "ഈ ചെക്കനെന്തിനാ കിടന്നോടുന്നത് ? അടൽ ബിഹാരി വാജ്പേയി ആണോ വരുന്നത്? " (അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി.) മമ്മാ ശകാരിച്ചു. പിന്നെ മുറി വൃത്തിയാക്കി .. പപ്പാ കൊണ്ടുവന്ന വാനിലയുടെ 'എയർ ഫ്രെഷ്നെർ' മുറി മുഴുവനടിച്ചു. .ഹായ് ..മുറിയിലിപ്പോൾ നല്ല മണം! പഠിച്ച ബുക്കുകളെല്ലാം അടുക്കിവച്ചു. ടോയിലറ്റ് നന്നായി വൃത്തിയാക്കി . പെട്ടെന്നൊരു കുളിയും നടത്തി നന്നായി വസ്ത്രം ധരിച്ചു. പലവട്ടം നിലകണ്ണാടിയിൽ നോക്കി സ്വയംപരിശോധന നടത്തി. അപ്പോഴേക്കും ശ്രീയുടെ വിളിയും വന്നു. " ഹേയ് ,, ടോമികുട്ടാ ഞാൻ ഒരു പെട്ടിക്കടയുടെ മുന്നിലെത്തി .ഇനിയെങ്ങോട്ടാ ..? " ഞാൻ വീട്ടിലേക്കുള്ള വഴി കൃത്യമായി പറഞ്ഞുകൊടുത്തു. അഞ്ചു മിനുട്ടായപ്പോൾ വീടിന്റെ ഗേറ്റിനു വെളിയിൽ ഒരു ബൈക്ക് വന്നുനിന്ന ശബ്ദം കേട്ടു ഞാനോടിച്ചെന്നു .........

എന്റെ പ്രണയം ...( ഭാഗം :37 )

ഞാൻ കതകു തുറന്നു പുറത്തേക്കു നോക്കിയപ്പോൾ എന്റെ ആരാധ്യപുരുഷൻ അതാ ഗേറ്റിനു മുന്നിൽ വന്നു നില്ക്കുന്നു.തലയിൽ ഒരു പച്ചതൊപ്പിയുണ്ട്. അരണ്ട വെളിച്ചത്തിൽ ആ കണ്ണുകൾ നക്ഷത്രങ്ങൾ പോലെ തിളങ്ങി. ഞാനോടി ഗേറ്റിനരികിലേക്കു ചെന്നു. ഓടാമ്പൽ ഇളക്കിമാറ്റി ശ്രീയെ കൈപിടിച്ചു അകത്തേക്കു ആനയിച്ചു. ശ്രീ നാലു വാക്കിനും വീക്ഷിച്ചു. "പട്ടിയില്ല.പേടി വേണ്ട. പോന്നോളൂ." ഞാൻ ധൈര്യം കൊടുത്തു. "ഇതാരുടെ ബൈക്കാ..? ഇതുവരെ ഓടിച്ചു കണ്ടില്ലല്ലോ..ഞാൻ അദ്ഭുതം കൂറി.! ".. " ഓ, ഇതങ്ങിനെ കൈയ്യിൽ കിട്ടാറില്ല.. അങ്കിളിന്റെയാ.. ഒന്നുകിൽ ബൈക്ക് പുള്ളിയുടെ കൂടെ കാണും.. അല്ലെങ്കിൽ പുള്ളി ബൈക്കിന്റെ കൂടെ കാണും.. അതാ കാണാത്തെ .. "ശ്രീ ചിരിച്ചു കൊണ്ട് ബൈക്കിന്റെ സ്റ്റാന്റ് ഇട്ടു പാർക്കിംഗിൽ വയ്ച്ചു. ഡിസംബർ.18, ബുധൻ,രാത്രി 7.50pm.. ജീവന്റെ ജീവനായ ശ്രീ ആദ്യമായി എന്റെ വീടിനുള്ളിൽ കയറി. "ആദ്യമായല്ലേ ..വലതുകാൽ വയ്ച്ചു കയറാം .." ചിരിച്ചുകൊണ്ടവൻ പറഞ്ഞു .. അപ്പാപ്പനും, മമ്മയും ഓടിവന്നു. ഞാൻ ഇരുവർക്കും ശ്രീയെ പരിചയപ്പെടുത്തി. അവർ കുശലപ്രശ്നങ്ങൾ പരസ്പരമാരാഞ്ഞു. ശ്രീ ഹാളിലെ സോഫയിൽ ചാരിയിരുന്നു. "ഇഷ്ടമായോ എന്റെ വീടും,പരിസരവും . " ഞാൻ തിരക്കി "മുമ്പെവിടെയോ കണ്ടുമറന്ന ഒരന്തരീക്ഷം.. ഓ .. അതു കഴിഞ്ഞ ജന്മത്തിലാകും .." ശ്രീ പറഞ്ഞു .."പുനർജന്മത്തിലോക്കെ വിശ്വസിക്കുന്നുണ്ടോ ..?( ഞാൻ) "ഇല്ലാതില്ല. അല്ലെങ്കിൽ ഇങ്ങനെയൊരു ബന്ധം ആരോ പറഞ്ഞു വച്ചതുപോലെ .. തനിക്കും തോന്നുന്നില്ലേ ഒരു അസ്വാഭാവികത.."(ശ്രീ) അങ്ങിനെ സംസാരിച്ചിരിക്കെ മമ്മാ അത്താഴം വിളമ്പികൊണ്ടു ഞങ്ങളെ ക്ഷണിച്ചു. അപ്പാപ്പനും, ഞാനും, ശ്രീയും ഒരുമിച്ചിരുന്നു.. ആവി പറക്കുന്ന താറാവുകറിയും, ചൂടു മാറാത്ത ചപ്പാത്തിയും, പൂവൻപഴവും തീൻ മേശയിൽ നിരന്നു. "മോനെ, ഒന്നും ശരിയായിട്ടില്ല. പെട്ടെന്നു തയ്യാറാക്കിയതാണ്. ടോമി സാധാരണ രാത്രി കഞ്ഞി കുടിക്കുകയാണ് പതിവ് ." മമ്മാ ശ്രീയോട് മുൻകൂർജാമ്യമെടുത്തു. ശ്രീ കഴിക്കാൻ തുടങ്ങി .. " എങ്ങിനെയുണ്ട് എന്റെ മമ്മയുടെ പാചകം ..? " എന്റെ ചോദ്യത്തിന്, അയവെട്ടികൊണ്ട് കൊള്ളാമെന്നു കൈകൊണ്ട് ശ്രീ ആംഗ്യം കാണിച്ചു.. മമ്മാ ബൂസ്റ്റിട്ട ചെറുചൂടുപാലും ഞങ്ങൾക്കു കൊണ്ടുവന്നു.. കൊളസ്റ്റെറോൾ ഉള്ളതു കാരണം അപ്പാപ്പന് മാത്രം പാൽ കൊടുത്തില്ല. അപ്പാപ്പൻ കൊതിയോടെ പാലിലേക്കു നോക്കി . ശ്രീ പാലിൽ ചൂണ്ടി 'ഇത് അപ്പാപ്പനു കൊടുക്കട്ടെ ' എന്നു ചോദിച്ചു. ഞാൻ കാര്യം ശ്രീയുടെ ചെവിയിൽ പറഞ്ഞുകൊടുത്തു. അവൻ ചിരിച്ചു.. കൂടെ ഞാനും.. മമ്മായും, അപ്പാപ്പനും കൂടി ഇടവും വലവുമിരുന്ന് ചോദ്യങ്ങളാൽ ശ്രീയെ ബുദ്ധിമുട്ടിച്ചപ്പോൾ ഞാനിടപ്പെട്ടു. അപ്പാപ്പനു കുടുംബത്തെ കുറിച്ചും, മമ്മക്കു പഠനത്തെ കുറിച്ചുമറിയണം. "അവൻ ആഹാരം കഴിക്കട്ടെ.." ഞാൻ പറഞ്ഞതു കേട്ടപ്പോൾ മമ്മാ അടുക്കളയിലേക്കു പോയി. എന്തായാലും രണ്ടുപേർക്കും ശ്രീയെ ബോധിച്ചുവെന്നു മനസ്സിലായി. അത്താഴം കഴിഞ്ഞു ഞങ്ങൾ എന്റെ മുറിയിലേക്കു പോയി."ഞാൻ പൊക്കോട്ടെ .. തനിക്കു പഠിക്കാനുള്ളതല്ലേ.. നേരം കുറെയായി. അങ്കിളും, ആന്റിയും തിരക്കും. തന്നെ ഒന്നു കാണണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇതിപ്പോൾ എല്ലാവരെയും കാണാൻ കഴിഞ്ഞു. അടിപൊളി രുചിയുള്ള ഭക്ഷണം കഴിച്ചു. ഈ ഇടക്കാലത്തെങ്ങും ഞാനിത്ര രുചിയുള്ള ആഹാരം കഴിച്ചിട്ടില്ല. തന്റെ മമ്മായുടെ കൈപുണ്യം അപാരം..! " ശ്രീ പറഞ്ഞുനിർത്തി." എന്താ എന്റെ മുറിയിൽ കയറിയതും ശ്രീക്കു തിരികെ പോകണമെന്നു തോന്നാൻ..? എന്താ എന്റെ കണ്ണു കണ്ടപ്പോൾ ഭയം തോന്നുന്നുണ്ടോ..? പിന്നെ ഞാൻ പറയാറില്ലേ.. മമ്മാ മനസ്സു വച്ചാലങ്ങിനെയാണ്.. നന്നായി പാകം ചെയ്യും. ഇന്നത്തേത് 'ശ്രീ സ്പെഷ്യൽ ' ആണ്". അതു കേട്ടു ശ്രീ ചിരിച്ചു. എന്റെ മുറി ശ്രീക്കു നന്നേ ബോധിച്ചു. പപ്പാ ഖത്തറിൽ നിന്നും കൊണ്ടു വന്ന 'ഡണ്ലോപ്' മെത്തയിൽ ശ്രീ പൊങ്ങിയും, താഴ്ന്നും ഇരുന്നു നോക്കി. സോണിയുടെ മ്യൂസിക് സിസ്റ്റം ഇട്ടുനോക്കി. ഒരു ഹിന്ദി പാട്ടാണ് കേട്ടത്..എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് .. ക്രാന്തി മൂവിയിൽ സണ്ണി ഡിയോളും,അമീഷ പട്ടേലും അഭിനിയച്ച മൂവിയിലെ പാട്ട്
"dil mein dard sa jaga hai ..
kaanta sa kahin laga hai..
muhabbat yeh nahin to kya hai .." (film :kranti .).(something like pain stirs in my heart..its as though a thorn has pricked me somewhere ..what is this if not LOVE ..") ശ്രീയതു മുഴുവൻ ശബ്ദം കൂട്ടി.. പിന്നെ കുറച്ചു... ടെസ്റ്റ് ചെയ്തതാണെന്നു മനസ്സിലായി. പക്ഷെ ആ ഗാനം എന്നെ വികാരാധീനനാക്കി.. ഞാനെന്റെ പെർഫ്യുമെടുത്തു ശ്രീയുടെ ദേഹത്തടിച്ചുകൊടുത്തു. മമ്മാ അടുക്കളയിലാണ്. അപ്പാപ്പാൻ ഉറങ്ങാൻ പോയി. ഞങ്ങൾ ഒരുമിച്ചു കൈകോർത്തു ടെറസ്സിലെക്കുള്ള വാതിൽ തുറന്നു പുറത്തേക്കിറങ്ങി. " ഇന്ന് പൗർണമിയാണെന്നു തോന്നുന്നു. .ശ്രീ പറഞ്ഞു. ആകാശത്ത് നിറയെ നക്ഷത്രങ്ങൾ ഞങ്ങളെ നോക്കി കണ്ണു ചിമ്മി ചിരിക്കുന്നതായി തോന്നി.. പൂർണചന്ദ്രൻ ചിരിച്ചുകൊണ്ട് ആശീർവദിച്ചതുപോലെ .. ആ പാലൊളിനിലാവിൽ വൃക്ഷങ്ങളിലെ മഞ്ഞുത്തുള്ളികൾ മുത്തുകളെ പോലെ തിളങ്ങി. അകലെ നിന്നും ഒരു മിന്നാമിനുങ്ങ് ഞങ്ങളുടെ അരികിലൂടെ അകലേയ്ക്കു പറന്നു പോയി . അങ്ങകലെനിന്നും ഏതോ ഏഴിലംപാലയുടെ പൂവിന്റെ രൂക്ഷഗന്ധം, ഒരു ശീതളിമയുള്ള പൂങ്കാറ്റായ് ഞങ്ങളെ തഴുകി ഉന്മാദമുണർത്തി കടന്നുപോയി . " ഇറച്ചി മസാലയുടെ ഗന്ധമുള്ള പൂവ് !യക്ഷികൾക്ക് ഇഷ്ടമാണീ ഗന്ധം" ശ്രീ പറഞ്ഞു. ."നല്ല അറിവാണല്ലോ. എന്താ ,യക്ഷിയെ പരിചയമുണ്ടോ ..? " എന്റെ ചോദ്യം ശ്രീയെ ചിരിപ്പിച്ചു. രാത്രിയുടെ ആ നിശബ്ദതയിൽ ശ്രീയെന്റെ കരം കവർന്നു. പൗരുഷം നിറഞ്ഞ ആ പരുക്കൻ ശബ്ദത്തിൽ അലിഞ്ഞില്ലാതായെങ്കിലെന്നു ഞാൻ ആഗ്രഹിച്ചു." ഈ പൂനിലാവിൽ നിന്നെ കാണുമ്പോൾ നീയെത്ര സുന്ദരനാണ് ടോണിക്കുട്ടാ .. എനിക്കിതു വിശ്വസിക്കാനാകുന്നില്ല .. സത്യമോ.. ഇതു മിഥ്യയോ ..? വെള്ളാരം കല്ലുകൾ പോലെ തിളങ്ങുന്ന നിന്റെ കണ്ണുകൾ ! ഹോ.. അതിശയം തോന്നിപോകുന്നു. " അതു കേട്ടതുമെന്റെ നിയന്ത്രണം കൈവിടാൻ തുടങ്ങി. എന്റെ നാഭിക്കു താഴെ നിന്നും ഒരു തരിപ്പ് ദേഹമാകെ വ്യാപിച്ചു. എനിക്കെന്താണു വേണ്ടതെന്നു ശ്രീക്കും.. ശ്രീക്കെന്താണു വേണ്ടതെന്നു എനിക്കും നന്നായി അറിയാമായിരുന്നു. അപ്പോൾ ഞങ്ങളുടെ രക്തം ചൂടു പിടിച്ചിരിക്കണം.. എന്റെ വീടായതുകൊണ്ട് എന്തിനും ഒരു ധൈര്യം തോന്നി. തിര തീരങ്ങളെ പുല്കുംപോലെ ഞാൻ ശ്രീയുടെ അരികിൽ പറ്റിച്ചേർന്നുനിന്നു. ആ ശരീരത്തിന്റെ ഗന്ധം എന്നെ വല്ലാതെ ത്രസിപ്പിച്ചു. ഒരു പടിഞ്ഞാറൻ കുളിർക്കാറ്റ് ഞങ്ങളിരുവരെയും തഴുകി കടന്നുപോയി. എല്ലാം മറന്നങ്ങനെ നില്ക്കുമ്പോൾ പെട്ടെന്നാണത് സംഭവിച്ചത് ..!!!

എന്റെ പ്രണയം ...( ഭാഗം : 38 )

പെട്ടെന്നൊരു വെളിപാടുണ്ടായതുപോലെ ശ്രീയെന്നെ കൈകൾ കൊണ്ട് പുറകോട്ടു തള്ളിമാറ്റി. അവിചാരിതമായുള്ള പ്രവർത്തി ആയതിനാൽ ഞാൻ വീഴാൻ ആഞ്ഞു പുറകോട്ടുപോയി. ടെറസ് മതിലിൽ പിടിച്ചു നിന്നതിനാൽ വീഴാതെ കഴിഞ്ഞു. മനസ്സിനേറ്റൊരു മുറിവായിരുന്നു അത്. ഒന്നു സംസാരിക്കാൻ പോലും കഴിയാതെ സ്വബോധത്തിലേക്ക് തിരിച്ചുവരാൻ നിമിഷങ്ങളെടുത്തു. അപമാനഭാരം എന്റെ മനസ്സിനെ അലട്ടി. ശ്രീയോട് ചോദിക്കുക തന്നെ ! "എന്തുപറ്റി ..? എന്തിനാ ശ്രീ എന്നെ തള്ളിമാറ്റിയത് ?ഞാൻ എന്തെങ്കിലും അരുതാത്തതു ചെയ്തുവോ ..?" അവൻ നിശബ്ദനായി ഒരു സിഗരറ്റ് എടുത്തു കത്തിക്കാൻ ശ്രമിച്ചു. രണ്ടു വട്ടം കുസൃതികാറ്റു വന്നു തീയണച്ചുകളഞ്ഞു. എനിക്കു വിഷമം തോന്നി .എന്റെ കൈകളാൽ ഞാൻ കാറ്റിനെ ചെറുത്തു, സിഗരറ്റ് കത്തിക്കാൻ സഹായിച്ചു.. സിഗരറ്റ് പുകയൂതി വിട്ടുകൊണ്ട് ശ്രീ അകലേക്കു നോക്കി എന്തോ ആലോചിക്കുന്നതു കണ്ടു . ഇനി എന്നിൽ ശ്രീക്ക് വിരക്തി തോന്നിക്കാണുമോ..?! അതിനു തക്കതായി ഞാനൊരു തെറ്റും ചെയ്തില്ലല്ലോ ... അല്ലെങ്കിൽ തന്നെ ശ്രീ ഇനി എന്തു ന്യായീകരണങ്ങളുന്നയിച്ചാലും എന്റെ വിഷമം മാറാൻ പോകുന്നില്ല . "ശ്രീക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ അതെന്നോടു തുറന്നു പറയാമായിരുന്നില്ലേ..? ഞാൻ അടുത്തുപോലും വരില്ലായിരുന്നല്ലോ ..! " വീണ്ടും ഞാൻ ആർദ്രമായ സ്വരത്തിൽ പറഞ്ഞു തേങ്ങി. സിഗരറ്റ് കുത്തിയണച്ചു കുറ്റി, എന്നോടുള്ള ദേഷ്യം തീർക്കുംപോലെ അവൻ തറയിലിട്ടു ചവിട്ടിതിരുമ്മി . എന്നിട്ട് എന്റെ കൈപിടിച്ചു വീടിനകത്തേക്ക് നടന്നു. എന്റെ മുറിയിൽ കയറി എന്നോടു സംസാരിക്കുമെന്നാണ് ഞാൻ കരുതിയത്. അതുമുണ്ടായില്ല. നേരെ പടിയിറങ്ങി ഒന്നാം നിലയിലെത്തി. "തന്റെ മമ്മായെ വിളിക്ക്.." എന്നു പറഞ്ഞു.എന്റെ തല പെരുക്കാൻ തുടങ്ങി.ഇനി എന്നെ കുറിച്ച് എന്തേലും കുറ്റങ്ങൾ പറയാനാണോ ഈശോയെ.." ആകരുതെയെന്ന് മനസ്സുരുകി പ്രാർത്ഥിച്ചു. ഞാൻ മമ്മയെ വിളിച്ചു. "ആന്റി ഞാനിറങ്ങുവാ ..നേരം കുറേയായില്ലേ .അതുപോലെ ഇവനു നാളെ പരീക്ഷയുമല്ലേ. പഠിക്കട്ടെ ! " മമ്മാ 'ശരി മോനെ ..' എന്നു പറഞ്ഞു. 'ഭാഗ്യം' വിചാരിച്ചതുപോലെ ശ്രീ ഒന്നും പറഞ്ഞില്ല . വെറുതെ ചിന്തകൾ കാടു കയറി. ഞാൻ മനസ്സിൽ പറഞ്ഞു." അപ്പാപ്പനെ വിളിച്ചു ശല്യം ചെയ്യണ്ട. എണീക്കുമ്പോൾ ഞാൻ യാത്ര പറഞ്ഞതായി പറയുക." ഇതു പറഞ്ഞ് ശ്രീ പുറത്തേക്കിറങ്ങി. " മോൻ വല്ലപ്പോഴുമൊക്കെ ഇങ്ങോട്ട് ഇറങ്ങ്.. ഇവനൊരു കൂട്ടാകുമല്ലോ ." ശ്രീ വരുന്നതിനു മുമ്പും, വന്നപ്പോഴുമുള്ള എന്റെ അതിയായ സന്തോഷം കണ്ടിട്ടാകണം മമ്മാ ശ്രീയെ ഓർമ്മിപ്പിച്ചു . ബൈക്കു സ്റ്റാർട്ട് ചെയ്തു ദയനീയമായി അവൻ എന്റെ മുഖത്തേക്കു നോക്കി . ഞങ്ങൾ ഇരുവരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു. മമ്മാ കാണാതിരിക്കാൻ ഞാനേറെ പാടുപെട്ടു. ഒരു വിരഹത്തിന്റെ നൊമ്പരവും സമ്മാനിച്ച് എന്റെ ശ്രീ ഗേറ്റ് കടന്നു പോകുന്നത് നിശബ്ദനായി നോക്കിനില്ക്കാനേ എനിക്കു കഴിഞ്ഞുള്ളു. അവൻ പോകുന്നത് കണ്മറയെ ഞാൻ നോക്കിനിന്നു. " കാഴ്ചക്ക് ആ പയ്യനൊരു സിനിമാനടന്റെ മുഖച്ഛായ.! ." മമ്മയുടെ ആ വാക്കുകൾ ശ്രദ്ധിക്കാതെ ഞാൻ മുകളിലേക്കു പോയി. നെഞ്ചിനകത്തു നല്ല ഭാരം! അതൊരു വേദനപോലെ ... ഞാൻ കതകു കുറ്റിയിട്ടു. മെത്തയിൽ കമിഴ്ന്നുകിടന്നു .. ശ്രീയുടെ പ്രവർത്തിയോർത്തപ്പോൾ ദുഃഖം അണ പൊട്ടിയൊഴുകി. കുറെ കരഞ്ഞു .. തലയിണ കണ്ണുനീരിൽ കുതിർന്നു. എന്തോ ഒരു അസ്വസ്ഥത ! കുറച്ചു കഴിഞ്ഞ് ഞാനെണീറ്റു മുള്ളാൻ പോയി. സത്യം പറഞ്ഞാൽ ശ്രീയുടെ സാമീപ്യമുണ്ടാക്കിയ 'സ്നേഹജലം ' കണ്ടു ഞാൻ തന്നെ അതിശയിച്ചു പോയി. ഷഡ്ഡി മാറ്റി .കുറച്ചു വെള്ളമെടുത്തു അതെല്ലാം തുടച്ചു വൃത്തിയാക്കി. മമ്മായുടെ മനസ്സിൽ സംശയത്തിന്റെ വിത്തു പാകണ്ട . ശ്രീ വന്നതും ,പോയതും ഇതും കൂടി കണ്ടാൽ മമ്മാ എന്തേലും ചിന്തിച്ചു കൂട്ടിയാലോ !. അന്നൊരിക്കലുണ്ടായ അനുഭവം മറന്നു വരുന്നതേയുള്ളൂ.. തിരികെ വന്നു, മൂടിക്കെട്ടിയ കാർമേഘം പോലെയുള്ളൊരു മനസ്സുമായാണ് പഠിക്കാനിരുന്നത്. . ശ്രീ രാത്രി ഒറ്റക്കാണ് പോയിരിക്കുന്നത്. അതും പരിചയമില്ലാത്ത സ്ഥലം . കവലയിൽ പെട്ടിക്കടയുടെ പരിസരത്ത് കുറെ സദാചാര പോലീസുകാരുണ്ട് . ഈ സമയത്തു കള്ളു കുടിച്ചു വാചകമടിച്ചിരിക്കാറാണ് പതിവ് ..ശ്രീയുടെ മുഖം ഈ പരിസരത്ത് ഇതിനു മുമ്പെങ്ങും കണ്ടിട്ടില്ലാത്തതിനാൽ അവന്മാർ പിടിച്ചു നിർത്തിയാലോ ..? മുമ്പങ്ങിനെ പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എനിക്കു പേടിയായി. . ഞാൻ പെട്ടെന്ന് മൊബൈലെടുത്ത് ശ്രീയെ വിളിച്ചു. എടുക്കുന്നില്ല .. യാത്രയിലായതുകൊണ്ടു കേൾക്കാത്തതാണോ . അതോ .എന്നോടു പിണങ്ങിയോ ..? അപ്പോഴേക്കും മമ്മാ വന്നു വാതിലിൽ മുട്ടി അതേ കാര്യം പറഞ്ഞു. .." ശ്രീ എത്തിയെന്നു വിളിച്ചു പറഞ്ഞോ മോനെ .? രാത്രി ഇറങ്ങിപോയതല്ലേ .ഒന്നു വിളിച്ചു ചോദിക്ക് ...! " മമ്മാ എന്റെ മുഖം ശ്രദ്ധിക്കാതിരിക്കാനായി ഞാൻ ബുക്കിലേക്കു നോക്കി എന്തോ എഴുതുന്നതായ് ഭാവിച്ചാണ് മറുപടി പറഞ്ഞത് ." ഞാൻ വിളിച്ചു മമ്മാ ..എടുത്തില്ല . ഫ്ലാറ്റിൽ എത്തിക്കാണില്ല .യാത്രയിലാകും .എന്റെ നമ്പർ കാണുമ്പോൾ തിരികെ വിളിക്കുമായിരിക്കും .." മുഖത്തു നോക്കിയാൽ കരഞ്ഞതായി മമ്മാ മനസ്സിലാക്കും.. കണ്ണുകൾ ചുവന്നു തടിച്ചിട്ടുണ്ട്. എന്റെ മുറിയാകെ 'നല്ല മണം ' എന്നു പറഞ്ഞാണ് മമ്മാ പുറത്തേക്കു പോയത് . ഉടൻ തന്നെ മൊബൈൽ ബെല്ലടിച്ചു. ശ്രീയാണ്. ആകാംഷയോടെ ഞാനെടുത്തു .. ശ്രീയുടെ വാക്കുകൾ വീണ്ടും എന്റെ കണ്ണുകളെ ഈറനണിയിച്ചുകളഞ്ഞു ..

എന്റെ പ്രണയം ...( ഭാഗം : 39 )

ഇടറിയ ശ്രീയുടെ സ്വരം എന്റെ ചെവിയിൽ മുഴങ്ങി.. " എന്റെ പൊന്നു ടോമികുട്ടാ നീയെന്നോട് ക്ഷമിക്ക്.. ആ സമയം എനിക്കങ്ങിനെ പെരുമാറാനാണ് തോന്നിയത്. കാരണം നിന്റെ രൂപവും, ഭാവവും, ആ കണ്ണുകളിലെ ഇരുട്ടും എന്നെ ഹഠാദാകർഷിച്ചു. എന്റെ ബോധമനസ്സ് എന്റെ നിയന്ത്രണത്തിൽ നിന്നും വഴുതി മാറാൻ തുടങ്ങിയപ്പോൾ എനിക്കെന്തു ചെയ്യണമെന്നറിയാതെ വന്നു. എന്നോടു ക്ഷമിക്കില്ലേ എന്റെ മോൻ ? " ശ്രീ കരയുന്നതിനു തുല്യമായാണ് സംസാരിച്ചത്. ഇത്രയും കേട്ടപ്പോൾ ഉള്ളിന്റെയുള്ളിൽ അഭിമാനവും, സന്തോഷവും തോന്നിയെങ്കിലും, അതു പുറത്തു കാണിക്കാതെ ഞാൻ ഒരൊറ്റ ചോദ്യം മാത്രം ശ്രീയോട് ചോദിച്ചു. " എന്താണെങ്കിലും അപ്പോൾ എന്നോടു തുറന്നു പറഞ്ഞിട്ടു പോകാമായിരുന്നില്ലേ .? വീണ്ടും അവൻ തുടർന്നു." ഒരു വീട്ടിൽ ആദ്യമായി വിരുന്നുകാരനായി വന്ന ഞാൻ എങ്ങിനെയാണ് നെറികേട് കാണിക്കുന്നത് ? ആ വീട്ടുകാർ എത്ര മാന്യമായാണ് എന്നെ സ്വീകരിച്ചത്.. ആ മമ്മാ എത്ര സ്നേഹമായി സംസാരിച്ചു. അത്താഴം വിളമ്പിത്തന്നു. എന്നിട്ട് ഞാനെങ്ങിനെ ..?! .. അതു മാത്രമല്ല തനിക്കു നാളെ പരീക്ഷയും കൂടിയാണ്. താൻ തന്നെ പറഞ്ഞു കുറേയേറെ പഠിച്ചു തീർക്കാനുണ്ടെന്ന്.. ആ നിലയ്ക്ക് റൊമാൻസ് കളിച്ചു തന്റെ ശ്രദ്ധ തിരിക്കുന്നത് ശരിയാണോ ..? അപ്പോൾ തന്റെ മമ്മാ ടെറസ്സിലേക്ക് വന്നിരുന്നെങ്കിൽ എന്താകുമായിരുന്നു? എനിക്കു പരിചയമില്ലാത്ത സ്ഥലത്ത് ഇതുപോലെ എന്തിനെങ്കിലും പിടിക്കപ്പെട്ടാൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ ? ടോമികുട്ടൻ പറയൂ .." എല്ലാം ഞാൻ ശ്രദ്ധിച്ചുകേട്ടു ..ഈറനണിഞ്ഞ എന്റെ മിഴികൾ തുടച്ചു. " എന്തിനാ പോകാൻ നേരം ശ്രീയുടെ കണ്ണുകൾ നിറഞ്ഞത് .?! അതാ എനിക്കു കൂടുതൽ സങ്കടമായത് .." (ഞാൻ ). "തന്നോടു മനസ്സിലുള്ളതു തുറന്നു പറയാൻ കഴിയാത്തതിലുള്ള വിഷമമായിരുന്നു. അന്നേരം ഞാനതു പറഞ്ഞിരുന്നെങ്കിൽ ഞാനിപ്പോൾ തന്റെ മെത്തയിൽ തന്നോടൊപ്പം ശയനത്തിലായിരുന്നേനെ ..! എന്റെ ആശ്വസിപ്പിക്കൽ എപ്പോഴും 'പ്രവർത്തി' കൊണ്ടാണ്. അതാണ് തിരികെ തന്റെ മുറിയിൽ പോലും കയറാനാകാതെ പോന്നത്. ഇതൊക്കെ പ്രണയത്തിന്റെ ഒരു ഭാഗമാടോ.. താൻ സന്തോഷമായിരിക്ക്.. സമയമാകട്ടെ ! നമ്മുക്കൊരുമിക്കാം ." ശ്രീ പറഞ്ഞതിന്റെ പൊരുൾ എനിക്കു മനസ്സിലായി. മനസ്സിൽ, ശ്രീയോടുണ്ടായിരുന്ന പരിഭവമെല്ലാം, ആ വാക്കുകൾ കേട്ടപ്പോൾ വെയിലേറ്റ ഐസു പോലെയുരുകി. " താനൊന്നു ചിരിച്ചേ .. എന്നിട്ടു നല്ല കുട്ടിയായിരുന്നു നാളെത്തെ പരീക്ഷക്കുള്ളത് പഠിക്ക് .." ഞാൻ ചിരിച്ചു. ഫോണിൽ കൂടി ഒരുമ്മയും കൊടുത്തു .. പലിശ സഹിതം ശ്രീ തിരിച്ചു രണ്ടുമ്മകൾ തന്നു. ഒരു ചക്കരയുമ്മയും, ഒരു പഞ്ചാരയുമ്മയും.. ഒരു പ്രത്യേക നിർവൃതിയോടെയാണ് ഞാൻ ഫോണ് റദ്ദാക്കിയത്. ഹാ .. എന്തൊരു സമാധാനം ! ഇപ്പോഴാണ് പഠിക്കാൻ ഒരു ഊർജ്ജം കിട്ടിയത്. മുകളിൽ നിന്നുകൊണ്ടു തന്നെ, ശ്രീ ഫ്ലാറ്റിൽ എത്തിയെന്നു വിളിച്ചുപറഞ്ഞതായ് മമ്മയോടു പറഞ്ഞു. പിന്നെ ഒരു മണി വരെയിരുന്നു പഠിക്കാനുള്ളത്പഠിച്ചു തീർത്തതിനു ശേഷമാണ് പ്രാർത്ഥിച്ചു ഉറങ്ങാൻ കിടന്നത്. ക്ഷീണം കൊണ്ട് കിടന്നപാടെ ഉറങ്ങിപ്പോയി. ഉറക്കത്തിൽ അദ്ഭുതകരമായ ഒരു സ്വപ്നം കണ്ടു. 'ഒരുച്ച സമയം ! ശ്രീ എന്റെ കൈകോർത്തു ഓടുകയാണ്. എവിടേക്കെന്നറിയില്ല. അങ്ങിനെ ഞങ്ങൾ ഏതോ ഒരു കടൽ തീരത്തെത്തി. അപ്പോളതാ സുനാമി പോലെ തിരകൾ ഉയർന്നു പൊങ്ങുന്നു. ആകാശം മുട്ടെ പൊങ്ങുന്ന തിരമാലകൾ !!! ഞാനതു കണ്ടു ഭയന്ന് ശ്രീയുടെ കൈകളിൽ മുറുകെ പിടിച്ചിരിക്കുന്നു. ഞങ്ങൾ നാലു വാക്കിനും തിരിഞ്ഞോടുമ്പോൾ തിരകൾ ഞങ്ങളെ വിഴുങ്ങാനായ് അടുക്കുകയാണ.. നാലു വശത്തും കടൽ ! ഞാൻ ഭയന്നു വിറച്ചു. ശ്രീയെന്നെ മാറോടു ചേർത്ത് ആശ്വസിപ്പിക്കുന്നുണ്ട്. മുട്ടുവരെ തിര വന്നു നനയിച്ചു '.. പെട്ടെന്ന് ഞാൻ ഞെട്ടിയുണർന്നു. ആ സ്വപ്നം നന്നായി ഭയപ്പെടുത്തുന്ന ഒന്നായിരുന്നു. ഒരു പക്ഷെ വരാനിരിക്കുന്ന വിപത്തിന്റെ സൂചനയാവാം ഈ സ്വപനം ! ഞാൻ കുറച്ചുനേരം ചിന്തിച്ചു. പിന്നെയും മയക്കത്തിലാണ്ടു. വികല്പമായ മനസ്സിന്റെ ചിന്തകളാണോ ഇത്തരം അവിശ്വസനീയ സ്വപ്നങ്ങളായി ബഹിർഗമിക്കുന്നത്. അറിയില്ല. ഉപബോധ മനസ്സിന്റെ വികൃതികൾ ! വ്യാഴാഴ്ച രാവിലെ ശ്രീയെ വിളിക്കാൻ കഴിഞ്ഞില്ല. സമയമുണ്ടായില്ല എന്നതാണു സത്യം .! ഉച്ചയ്ക്ക് ശ്രീയെ വിളിക്കാൻ മൊബൈൽ തപ്പിയപ്പോൾ കാണാനില്ല. ഇറങ്ങുന്ന ധൃതിയിൽ എടുക്കാൻ മറന്നതാണ്. സ്വപ്നത്തിനെ കുറിച്ചൊക്കെ പറയാനാണ് വിളിച്ചത് . നേരം വൈകിയതിനാൽ അയൽപക്കത്തെ വീട്ടിലെ അങ്കിളാണ് രാവിലെ സ്കൂളിൽ കൊണ്ടുവിട്ടത്. വൈകിട്ട് ട്യൂഷനും കഴിഞ്ഞു മടങ്ങിയെത്തി മൊബൈലിൽ നോക്കിയപ്പോൾ ശ്രീ രണ്ടു തവണ വിളിച്ചിരിക്കുന്നു. ഞാൻ മുകളിൽ ടെറസിൽ പോയി, ഞങ്ങൾ തലേന്നാൾ നിന്ന സ്ഥലത്തു നിന്നുകൊണ്ട് ശ്രീയെ വിളിച്ചു. ഉടൻ തന്നെ ശ്രീ എടുത്തു. " എന്താ കുട്ടാ മൊബൈൽ എടുക്കാതിരുന്നത്. എത്ര ടെൻഷനടിച്ചു എന്നറിയാമോ ..? ".. മൊബൈൽ മറന്നുവച്ചതും,തലേന്നാൾ ഒരു മണി വരെയിരുന്നു പഠിച്ചതും, പേടി സ്വപനം കണ്ടതുമെല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു. ശ്രീ എന്നെ സമാധാനപ്പെടുത്തി. എന്റെ വെള്ളാരംകല്ലു പോലെയുള്ള നീണ്ട കണ്ണുകളും,അതിനൊത്തു വളഞ്ഞു നീണ്ട പുരികങ്ങളും കണ്ടപ്പോൾ ശ്രീയുടെ നിയന്ത്രണം വിട്ടുപോയത്രേ.! അതും നിലാവും, മഞ്ഞും, കുളിർക്കാറ്റുമുള്ള അസുലഭസുരഭില രാത്രി.! ഇനിയങ്ങിനെയൊരു അവസരം കിട്ടുമോയെന്നു ഞാൻ ചോദിച്ചപ്പോൾ ' പരീക്ഷയും, ഭാവിജീവിതവുമാണ് പ്രധാനമെന്നും, നമ്മുടെ സ്നേഹം സത്യമുള്ളതാണെങ്കിൽ, ഇന്നല്ലെങ്കിൽ നാളെ ദൈവം നമ്മെ ഒരുമിപ്പിക്കുമെന്നും, ഒരിക്കലും പിരിക്കില്ല'യെന്നും ശ്രീ പറഞ്ഞു. ശ്രീ വലിച്ചു തഴെയിട്ട് ചവിട്ടിയരച്ചണച്ച സിഗരറ്റ് കുറ്റി അവിടെ കിടപ്പുണ്ടായിരുന്നു. വളരെ സന്തോഷമായിട്ടാണ് ഞങ്ങളന്നു സംസാരം അവസാനിപ്പിച്ചത്. രാത്രി ഒരിക്കൽ കൂടിവിളിച്ചു കുശലപ്രശ്നങ്ങൾ തിരക്കിയ ശേഷമാണ് അന്നുറങ്ങാൻ കിടന്നത്. നാളെ അവസാന പരീക്ഷ ! 'കണക്ക്' ഇഷ്ടമുള്ള വിഷയമായതിനാൽ അധികം പഠിക്കാനുമില്ല. പപ്പാ വിളിക്കുന്ന വെള്ളിയാഴ്ച പുലർന്നു. രാവിലെയും, ഉച്ചക്കുമെല്ലാം ശ്രീയെ വിളിച്ചു കുറച്ചു സംസാരിച്ചു.രണ്ടു സന്ദേശങ്ങളുമയച്ചു. മൊബൈലിൽ തുക കുറവായിരുന്നു. വൈകിട്ടു നൂറു രൂപ നിറച്ചാണ് വീട്ടിലേക്കു പോയത്. ചെന്നുകയറിയതും വീട്ടിലെ ഫോണിൽ മമ്മാ ആരോടോ വാചകമടിക്കുന്നു. ഈശോമിശിഹായ്ക്കു സ്തുതിയൊക്കെ പറയുന്നുണ്ട്. എന്നെ കണ്ടയുടൻ വിളിച്ചു ഫോണ് തന്നു. ഞാൻ ഫോണ് വാങ്ങിയതും വളരെ സന്തോഷമുള്ള വാർത്തയായിരുന്നു മറുവശത്തു നിന്നും കേട്ടത് .. .

എന്റെ പ്രണയം ...( ഭാഗം : 40 )

അതു പള്ളിയിലെ വലിയച്ഛനായിരുന്നു. ഞാൻ കുറച്ചു ആക്റ്റീവ് ആയതുകൊണ്ട് ക്രിസ്തുമസ് കാരോളിനു ക്ഷണിക്കാൻ വിളിച്ചതാണ്. പരീക്ഷ ആയതുകൊണ്ടാണ് ഇതുവരെ പോകാതിരുന്നത്. ഞാൻ ആ ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു. കാരണം എനിക്കേറ്റവും ഇഷ്ടമുള്ളതാണ് 'ക്രിസ്തുമസ്കരോൾ' . കരോൾ ഗ്രൂപ്പിന്റെ കൂടെ പോകുമ്പോൾ വലിയ കാശുകാരുടെയും ,പാവങ്ങളുടെയുമൊക്കെ വീടുകളിൽ കയറിയിറങ്ങി ക്രിസ്തുമസ്പപ്പായോടൊപ്പം 'ജിംഗിൾ ബെൽ ' പാടിയാടി രാത്രിയുടെ ഒന്നാംയാമത്തിൽ, ആ വിശുദ്ധതയിൽ സമാധാനത്തിന്റെ പ്രാക്കളായി പാറിപറന്നു നടക്കാം. അതിനേക്കാളിഷ്ടം മിക്ക വീടുകളിൽ നിന്നും മുന്തിരി വൈനുൾപ്പെടെ, കേക്കുകളും, പഴവർഗ്ഗങ്ങളും വയറു നിറച്ചു കഴിക്കാം. ഇന്നു സ്കൂൾ അടച്ച ദിവസമാണ്. പപ്പാ മൊബിലിലേക്കു വിളിച്ചു കുറെ ക്രിസ്തുമസ് പരിപാടികൾ നിർദ്ദേശിച്ചു. എല്ലാം മൂളികേട്ടു. കരോളിനു പോകുന്ന കാര്യം പറയാൻ ശ്രീയെ ഒരിക്കൽ വിളിക്കാൻ ശ്രമിച്ചിട്ടു കിട്ടിയില്ല. ഒരു എട്ടു മണിയോടെ ഞാൻ കുരിശ്ശടി കൊച്ചുപള്ളിയിൽ എത്തി. അവിടെ നിന്നാണ് 'കാരോൾ ഗ്രൂപ്പ് ' യാത്ര തിരിക്കുന്നത്. എല്ലാം പരിചയക്കാർ തന്നെ.. എന്റെ സുഹൃത്ത് അനീഷിമുണ്ടായിരുന്നു. ഞങ്ങൾ വീടുവീടാന്തരം ഉണ്ണിയേശുവിന്റെ സ്തുതി ഗീതങ്ങളും, പിറന്നാൾ മുന്നറിയിപ്പുമായി സഞ്ചരിക്കവേ അതാ മൊബൈൽ അടിക്കുന്നു. നോക്കുമ്പോൾ ശ്രീയാണ്. മറ്റുള്ള ശബ്ദകോലാഹലങ്ങളാൽ ഒന്നും വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല. പിന്നെ ഞാൻ കുറച്ചു മാറി നിന്ന് തിരിച്ചങ്ങോട്ടു വിളിച്ചു. "ഹലോ .. ഞാൻ തന്റെ മൊബൈലിൽ എത്ര വട്ടം വിളിച്ചു. എടുക്കാത്തതിനാൽ പിന്നെ വീട്ടിലെ ഫോണിൽ വിളിച്ചപ്പോൾ മമ്മാ വിവരം പറഞ്ഞു താനിപ്പോൾ എവിടെയാ ..? " (ശ്രീ ).. " ഞാൻ കാരോൾ ഗ്രൂപ്പിലാ .ഇപ്പോൾ ചേവായൂരുള്ള ഒരു വീട്ടിലാ .." (ഞാൻ ) " ടോമി, ഞാനും പോന്നോട്ടെ കൂടെ .! എനിക്ക് ഇഷ്ടമാടോ ക്രിസ്തുമസ് കരോൾ.. തന്നെ കാണുകയും ചെയ്യാം. ഇന്നത്തോടെ എനിക്കും ക്ലാസ് തീർന്നു. " ശ്രീ പറഞ്ഞു .. ശ്രീയോട് വരാനെങ്ങിനെ പറയും? അവൻ ഹിന്ദുവല്ലേ.. ഗ്രൂപ്പ് ലീഡറോട് അനുവാദം വാങ്ങണം. ഞാൻ തിരിച്ചു വിളിക്കാമെന്നു പറഞ്ഞു ഫോണ് റദ്ദു ചെയ്തു. ഞാൻ അനീഷിനോട് കാര്യം പറഞ്ഞു. അവൻ ചെന്നു ലീഡറോട് കാര്യം അവതരിപ്പിച്ചു. ശ്രീ എന്റെ ഏറ്റവും അടുത്ത ചങ്ങാതി ആണെന്നും, അവൻ യേശുവിൽ വിശ്വസിക്കുന്നുവെന്നും പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ അയാൾ സമ്മതിച്ചു. ഈ ജാതിയും മതവും വരുത്തുന്ന ഓരോരോ പുകിലേ .. ഞാനുടനെ ശ്രീയെ വിളിച്ചു വരാനായി പറഞ്ഞു. ഞങ്ങൾ എത്തിയ സ്ഥലവും പറഞ്ഞുകൊടുത്തു. അവനു സന്തോഷമായി. പാവം ശ്രീ .. ഇന്നലത്തെ സംഭവത്തിൽ അവനു നല്ല വേദനയും, കുറ്റബോധവും കാണും. അതാണ് ഇപ്പോൾ ഈ വരവ്. മുന്തിരി വൈൻ അടിച്ചു ഞാനും നല്ല ഉഷാറാണ്. അര മണിക്കൂർ കഴിഞ്ഞപ്പോൾ ശ്രീ ഞങ്ങൾ പറഞ്ഞ റോഡിലെത്തി. നിർഭാഗ്യവശാൽ ഞങ്ങൾ സ്കൂളും കഴിഞ്ഞു മാത്യൂസ് സാറിന്റെ വീട്ടുപടിക്കൽ എത്തിയിരുന്നു. ഞാൻ കുറച്ചു മാറിനിന്ന് ശ്രീക്കു അവിടേക്കു വരാനുള്ള എളുപ്പവഴി പറഞ്ഞു കൊടുത്തു. സമയം പത്തു മണിയാകാൻ പോകുന്നു. ശ്രീക്കു വഴി തെറ്റിയെന്നു തോന്നുന്നു . എന്നോടുള്ള സ്നേഹവും, ആകർഷണവുമാണ് ശ്രീയെ എന്റെ അടുക്കൽ വരാൻ പ്രേരിപ്പിച്ചത്. എന്നിട്ടിപ്പോൾ എന്നെ തേടി അലയുകയാണ് ആ പാവം.. തമ്മിൽ കാണാനാകാതെ എന്റെ ഹൃദയo അതിവേഗതയിൽ മിഡിക്കാൻ തുടങ്ങി. അവസാനം ശ്രീ അകലെ നിന്നും കാരോൾ ഡ്രമ്മിന്റെ ശബ്ദം കേട്ടു പിന്തുടർന്നുവന്നു. ഏതാണ്ട് അര കിലോമീറ്റർ താണ്ടിയോടി എന്നരികിലെത്തി. ശ്രീയെ കണ്ടയുടൻ ഞാനെല്ലാം മറന്നു എന്നിലേക്കണച്ചു . ആ തണുപ്പിലും ശ്രീയുടെ വിയർപ്പിൽ ഞാനെന്റെ ശരീരം ചേർത്തു. ഇണക്കിളികൾ തമ്മിൽ കണ്ടുമുട്ടിയ സന്തോഷം ! അതനുഭവിച്ചവർക്കൊഴികെ ആർക്കും മനസ്സിലാകില്ല. ഞാൻ ശ്രീയെ എല്ലാവർക്കും പരിചയപ്പെടുത്തി. അനീഷ് എന്റെ ചെവിയിൽ പറഞ്ഞത് ഞാനിന്നും ഓർക്കുന്നു. "അല്ലെടാ ടോമി.. ഇവനൊരു ഫിലിം സ്റ്റാറിന്റെ ലുക്ക് ഉണ്ടല്ലോ .ഇതാരാ..? ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു "മിസ്റ്റർ ശ്രീഹരി .. എം .ബി .ബി .എസ് എൻട്രൻസ് കോച്ചിംഗിൽ ആണ്. ഞങ്ങൾ ഉല്ലസിച്ചു എല്ലാ വീടുകളും സന്ദർശിച്ചു. ഞാൻ ശ്രീയോട് തൊട്ടുരുമ്മി ചെവിയിൽ കാര്യങ്ങളൊക്കെ പറഞ്ഞുനടന്നു. അവനും സന്തോഷവാനായിരുന്നു. അങ്ങിനെ പല വീടുകളും സഞ്ചരിച്ചു നേരം പോയതറിഞ്ഞില്ല. പതിനൊന്നു മണിയായപ്പോൾ ശ്രീയുടെ ആന്റി വിളിച്ചു. ശ്രീ മടങ്ങിച്ചെല്ലാൻ താമസിക്കുന്നതെന്താന്നു ചോദിക്കാനാകും .. "ഇന്നു വരുന്നില്ല. കരോൾ കഴിഞ്ഞു ഇന്നു ' പറുദീസ' യിൽ ( എന്റെ വീട്ടുപേര് ) തങ്ങുമെന്നു പറയ്.!" ഞാൻ ശ്രീയുടെ ചെവിയിൽ മന്ത്രിച്ചു .അവൻ 'താൻ പറയ് ' എന്നുപറഞ്ഞ് മൊബൈൽ എന്റെ കൈയ്യിൽ തന്നു. " ഞാനാ ആന്റി .ടോമി .. ശ്രീയെന്നെക്കുറിച്ച് പറഞ്ഞു കാണുമല്ലോ അല്ലെ..! ഞങ്ങൾ കാരോൾ സന്ദർശനത്തിലാണ്. നേരം ഏറെയായി.. തീരുമ്പോൾ പന്ത്രണ്ടു മണിയൊക്കെ കഴിയും. ഇന്ന് എന്റെ വീട്ടിൽ തങ്ങിയിട്ട് നാളെ വെളുപ്പിന് ജിമ്മിൽ പോയിട്ട് അവനങ്ങ് വരും.. പ്ലീസ് ആന്റി.." അവർ 'ശരി ' എന്നു പറഞ്ഞു . ഫോണ് ഞാൻ ശ്രീക്കു കൊടുത്തു. അവൻ എന്തിനോ മൂളി ഫോണ് റദ്ദാക്കി. ഊഹ് .. ആന്റി സമ്മതിച്ചു. അവനെന്നെ എടുത്തുപൊക്കി ഒരു കറക്കു കറക്കി.അപ്പോൾ ഞങ്ങളുടെ മുഴപ്പുകൾ തമ്മിൽ ഉരസുന്നുണ്ടായിരുന്നു..ഒരു ചെറുസുഖം .. വരാനിരിക്കുന്ന വലിയ സുഖത്തിന്റെ മുന്നോടിയായിരുന്നുവോ അത് .?! കൂടെയുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ അവനെന്നെ താഴെയിറക്കി. അര മണിക്കൂർ മുമ്പ് അനീഷ് അവന്റെ വീട്ടിലേക്കു പോയതു കൊണ്ട് അവനീ രംഗത്തിനു സാക്ഷിയായില്ല. എന്റെ സന്തോഷം പറയാനുണ്ടോ..! ഞാനും,ശ്രീയും ഇന്നൊരു മെത്തയിൽ കെട്ടിപുണർന്നുറങ്ങാൻ പോകുന്നു. ഓർത്തപ്പോൾ തന്നെ അടിമുടി പുളകം കൊണ്ടു .നെഞ്ചിന്റെ താളം കൂടി രോമാഞ്ചം വന്നു. ഉടൻ മമ്മായെ വിളിച്ചു കാര്യം പറഞ്ഞു. മമ്മയ്ക്കും സന്തോഷമായി.ഒരു ഹിന്ദു ക്രിസ്തുമസ്സ് കാരോളിൽ പങ്കെടുക്കുക മമ്മയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. പിന്നെ പോകുന്നിടത്തു നിന്നെല്ലാം പലതും കഴിക്കാൻ കിട്ടിയതുകൊണ്ട് മമ്മായ്ക്ക് ആഹാരം ഉണ്ടാക്കുന്ന പാടുമില്ല. ശ്രീ ഒരാന്റി കൊടുത്ത മുന്തിരിവൈൻ കുടിച്ചു അതിനു ശേഷം നല്ല സംസാരമാണ്. ഇന്നെന്റെ ദിവസം ! ഞാനോർത്തു. ഇന്നലെ ഞാനൊഴുക്കിയ കണ്ണുനീരിനു ദൈവം തരാൻ പോകുന്ന വലിയ ആനന്ദം! ഞാൻ മനസ്സിലോർത്തു. ഉദ്ദേശം പന്ത്രണ്ടരയോടെ കരോൾ അവസാനിച്ചു. കപ്യാർ ഞങ്ങളെ എന്റെ വീട്ടിലെത്തിച്ചു. ഒച്ചയുണ്ടാക്കാതെ ഞങ്ങൾ ഗേറ്റു തുറന്നകത്തു കയറി. അയല്പക്കത്തെ വീട്ടിലെ പട്ടി നിർത്താതെ കുരക്കുന്നുണ്ടായിരുന്നു. "നാളെയാണ് ഈ ഏരിയയിൽ കരോൾ വരുന്നത്.." ഞാൻ ശ്രീയോട് മെല്ലെ പറഞ്ഞു. ഞാൻ ബെല്ലടിച്ചു. അനക്കമില്ല. വീടിനുള്ളിൽ വെട്ടമുണ്ട്. വീണ്ടുമടിച്ചപ്പോൾ മമ്മാ വന്നു വാതിൽ തുറന്നു. "കയറിവാ മക്കളെ .. എന്നെയും ശ്രീയെയും മമ്മാ അകത്തേക്കു ക്ഷണിച്ചു. ഞങ്ങൾ ഒരുമിച്ച് അകത്തുകയറി. ശ്രീ മടിച്ചുമടിച്ചാണ് വന്നത്. മമ്മയിൽ നിന്നും രാത്രി കുടിക്കാനുള്ള 'പതിമുഖം' ഇട്ടു കാച്ചിയ വെള്ളം വാങ്ങി ഞങ്ങൾ എന്റെ മുറിയിലേക്കു പോയി... ( തുടരും ..)

No comments:

Post a Comment