എന്റെ പ്രണയം .......( ഭാഗം : 46-50)
എന്തിനാ ഇപ്പോൾ ക്യാൻവാസ് ? എനിക്കു ക്യാൻവാസ് വേണമെന്നു ഞാൻ തന്നോടു പറഞ്ഞോ ..? എനിക്കുത്തരം മുട്ടിപ്പോയി. ക്യാൻവാസ് കീറിയതു ഞാൻ കണ്ടതുകൊണ്ടാണ് അത് വാങ്ങിക്കൊടുക്കുന്നതെന്ന് അറിഞ്ഞാൽ ശ്രീക്കതു അപമാനമായി തോന്നിയാലോ.. "അപ്പോൾ വേണ്ടാന്നാണോ .." ഞാൻ ചോദിച്ചതും ദേഷ്യത്തിൽ ശ്രീ കടയിൽ നിന്നും പുറത്തിറങ്ങിയതും ഒരുമിച്ചായിരുന്നു. വന്നു വണ്ടിയിൽ കയറൂ. ഞാനാകെ വിളറിവെളുത്തുപോയി. ദേഷ്യം വരുമ്പോൾ ശ്രീയുടെ മുഖം ചുവക്കും. ശബ്ദത്തിൽ ഗൗരവം കൂടും. പൗരുഷത്തിന്റെ സ്ഥായീഭാവം.!. ഞാൻ വണ്ടിയിൽ കയറിയതും ശ്രീയത് സ്റ്റാർട്ട് ചെയ്തു അടിച്ചുപറത്തി ഒരൊറ്റപ്പോക്കായിരുന്നു. ഞാൻ ശ്രീയെ തൊടാതെ ഒതുങ്ങി മാറിയിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞുതുടങ്ങിയിരുന്നു. കുറെ ദൂരം ചെന്നപ്പോൾ വണ്ടി ഒതുക്കി നിർത്തി. തിരിഞ്ഞു നോക്കിയിട്ട് "എനിക്കു തീണ്ടലില്ല .എന്തിനാ ഒഴിഞ്ഞു മാറിയിരിക്കുന്നത്? കണ്ണുകളെന്താ നിറഞ്ഞിരിക്കുന്നത് .? ".. വളരെ സൗമ്യതയോടെയാണ് ശ്രീയതു ചോദിച്ചത്.. " ഏയ് ,ഒന്നുമില്ല .കണ്ണിൽ പൊടിയടിച്ചിട്ടു നിറയുന്നതാ .. " ഞാനതു പറഞ്ഞതും ശ്രീ എന്റെ കൈകൾ എടുത്തു ആ നെഞ്ചിൽ ചേർത്തുവച്ചു പറഞ്ഞു .." എന്റെ ചക്കരേ . നിന്റെയീ കണ്ണുകൾ ഇനിയൊരിക്കലും എന്റെ മുന്നിൽ നിറയരുത്.. എന്റെ ജീവനാ ഈ 'കണ്ണുകൾ'...".. എന്നെ കെട്ടിപ്പിടിച്ചിരിക്കാമെന്നു സമ്മതിച്ചാലേ ഞാനിനി വണ്ടിയെടുക്കുന്നുള്ളൂ." .അതുകേട്ടപ്പോൾ എനിക്കു സങ്കടം കൂടി. " എന്നോടത്രയും സ്നേഹമുണ്ടെങ്കിൽ എന്തേ എന്റെ സമ്മാനം ശ്രീ നിരസിച്ചത്? അതും ആ കടക്കാരന്റെ മുന്നിൽ ഞാനെത്ര അപമാനിതനായി എന്നറിയാമോ ? നല്ല മനസ്സോടെയാണ് ഞാനതു വാങ്ങിത്തരാമെന്നു പറഞ്ഞത്. ".. എന്റെയീ വാക്കുകൾ ശ്രീയെ വേദനിപ്പിച്ചു എന്ന് തോന്നി . കുറച്ചു നേരം മൗനമായി നിന്ന ശേഷം ശ്രീ സംസാരിച്ചു തുടങ്ങി. " താനൊരു വിദ്യാർത്ഥിയല്ലേ.?! തന്റെ കൈയ്യിൽ ഇതൊക്കെ വാങ്ങാൻ എവിടുന്നാടോ കാശ് ?ഒന്നുകിൽ തന്റെ മമ്മാ തരണം. അല്ലെങ്കിൽ അപ്പാപ്പാൻ തരണം. ഇതു രണ്ടുമല്ലെങ്കിൽ താൻ മോഷ്ടിക്കണം. തന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഞാനതു നിരസിച്ചത്. താനൊരു പ്രശ്നത്തിലകപ്പെടാൻ ഞാനിഷ്ടപ്പെടുന്നില്ല... എന്നെങ്കിലും മോന് ജോലി കിട്ടി നല്ല ശമ്പളം കിട്ടുമ്പോൾ വാങ്ങിത്തരൂ ..ഞാൻ സ്വീകരിക്കാം ..". ശ്രീയെപ്പോഴും അങ്ങിനെയാണ് .ചെയ്തതു ന്യായീകരിക്കാൻ പറയുന്ന കാര്യങ്ങൾ അർത്ഥവത്തും, മനോഹരവുമായിരിക്കും. നമുക്ക് തിരിച്ചൊന്നും പറഞ്ഞു ഖണ്ഡിക്കാനാകാത്ത വിധം സംസാരിച്ചു ദഹിപ്പിച്ചുകളയും. എന്നാലും ഞാൻ പറയാനുള്ളത് പറയുകതന്നെ ചെയ്തു. " സാരമില്ല ശ്രീ.. ഇനിയിതുപോലെ എന്നോട് ദേഷ്യം കാണിക്കരുത്. സംയമനം പാലിച്ചു സംസാരിച്ചാൽ എനിക്കു മനസ്സിലാകും. ഇപ്പോഴും എന്റെ ഹൃദയം വല്ലാതെ മിഡിക്കുന്നു. ശ്രീക്കരിയ്വോ.. ?".. ഇതുകേട്ടതും എന്നെ നെഞ്ചോടു ചേർത്തു എന്റെ ചെവിയിൽ സംസാരിക്കുന്നതായി ഭാവിച്ചു ഒരുമ്മ തന്നു. " എന്റെ ചക്കര കയറ് .. ചേട്ടനെ കെട്ടിപ്പിടിച്ചിരിക്ക്.." അതു കേട്ടപ്പോൾ എനിക്കു ചിരി വന്നു. ഞാൻ ബൈക്കിൽ കയറി കൈകൾ കൊണ്ട് ശ്രീയെ വരിഞ്ഞ് കെട്ടിപ്പിടിച്ചിരുന്നു.. സന്ധ്യാനേരമായതിനാൽ ആരും ശ്രദ്ധിച്ചിരുന്നില്ല . ആ മൂടൽ മഞ്ഞിൽ ഞാനുമെന്റെ ശ്രീയും കൂടി കോഴിക്കോട് പട്ടണത്തിലൂടെ ഒരു യാത്ര.. അതു വിവരിക്കാൻ ഇന്ന് അക്ഷരങ്ങൾ തികയുന്നില്ല.. " കുറച്ചു കൂടി ചേർന്നിരിക്ക് " എന്നു ശ്രീ പറഞ്ഞു കൊണ്ടേയിരുന്നു.. അങ്ങിനെ മഞ്ഞും, മരവും വഴിവിളക്കുകളും താണ്ടി പറുദീസയിലെത്തി. ' ശ്രീ കയറുന്നില്ലേ ..? ഞാൻ ചോദിച്ചു .രാവിലെ ഞാനിവിടെ നിന്നാണ് എണീറ്റു പോയത്. ഇനി കയറുന്നില്ല മോനെ .. എപ്പോഴുമെപ്പൊഴും കയറിവരുന്നത് ശരിയല്ല ..എനിക്കുരുമ്മ താ ,, ഞാൻ പോട്ടെ ..! ഞാൻ നാലു ചുറ്റും നോക്കി ആരുമില്ല എന്നുറപ്പു വരുത്തിയ ശേഷം പെട്ടെന്നൊരുമ്മ കൊടുത്തു. ശ്രീയും ഒതുക്കത്തിൽ ഒരുമ്മ തന്നു വണ്ടി തിരിച്ചു . " നമ്മൾ ശ്രദ്ധിക്കണം. ഇതൊക്കെ ആരേലും കണ്ടാൽ പിന്നെ പറഞ്ഞു പാട്ടാക്കും. നാട്ടിൻപുറത്തുകാരെ ഭയന്നേ മതിയാകൂ."ഞാൻ പറഞ്ഞു .. ശ്രീ കണ്മറയുന്നതു വരെ ഞാൻ നോക്കിനിന്നു. ഞാൻ ഗേറ്റ് അടച്ചു അകത്തേക്കു പോയി. ങ്ഹാ .. മോനെ.. ടിക്കറ്റ് കിട്ടിയോ . എന്താ വിളിച്ചിട്ട് മൊബൈൽ എടുക്കാത്തത്. ? " ( മമ്മ ) ഓ ,മമ്മാ വിളിച്ചായിരുന്നോ .? ഞാൻ കേട്ടില്ലായിരുന്നു. ശ്രീയാണ് കൊണ്ടുവിട്ടത്. ഇതാ മൂന്നു ടിക്കറ്റ്സ് . കോഴിക്കോട് ടു കോട്ടയം. " ഞാൻ ടിക്കറ്റ് മമ്മക്കു കൈമാറി. പപ്പാ പറഞ്ഞതനുസരിച്ച് മമ്മാ ആയിരം രൂപ രാവിലെ തന്നിരുന്നു .. അതു മാറി ശ്രീക്ക് കേക്ക് മാത്രം വാങ്ങി. ബാക്കി കൈയ്യിലുണ്ട്. സിനിമാ കാണിച്ചതുൾപ്പെടെ മറ്റെല്ലാം ശ്രീയുടെ ചെലവായിരുന്നു. വണ്ടിക്കു പെട്രോളും അടിച്ചു. കഴിവതും ആരെയും ബുദ്ധിമുട്ടിക്കാത്ത സ്വഭാവമായിരുന്നു ശ്രീയുടേത് .!.. " അയ്യോ ശ്രീയാണോ കൊണ്ടുവിട്ടത്. ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ സുമേഷ് ആണെന്നാ കരുതിയത്. കപ്പ പുഴുങ്ങിയതും, പച്ച കാന്താരി ഉടച്ചതും. ബീഫ് ഉലർത്തിയതുമുണ്ട്. കപ്പ ബിരിയാണി ഉണ്ടാക്കാൻ തുടങ്ങിയതാ .. അതു ചോദിക്കാനാ മോനെ വിളിച്ചത്. ശ്രീയെയും കൂട്ടിവരാൻ.. " മമ്മാ പറയുന്നത് മുഴുവൻ കേൾക്കാൻ നിന്നില്ല .. ഇടയ്ക്കു കയറി ." മമ്മാ ശ്രീ ജംഗ്ഷനിൽ എത്തിക്കാണുകയേയുള്ളൂ. ഞാൻ വിളിക്കട്ടെ.." മമ്മാ വിളിക്കാൻ പറഞ്ഞതും ഞാൻ സന്തോഷം കൊണ്ട് ഒരുമ്മ കൊടുത്തു. ഞാൻ ശ്രീയുടെ മൊബൈലിലേയ്ക്കു വിളിച്ചു. എടുക്കുന്നില്ല. ഞാൻ പുറത്തേക്കിറങ്ങി.. ഞാനോടി ഗേറ്റു തുറന്നു റോഡിലിറങ്ങി വീണ്ടും ശ്രീയെ വിളിച്ചു. ഭാഗ്യം ! അവൻ ( ചേട്ടൻ ) എടുത്തു .." "എവിടെയെത്തി .?" ഞാൻ ഉദ്വേഗത്തോടെ തിരക്കി . " കവല കഴിഞ്ഞു ഡാർലിംഗ് ! എന്താ .." (ശ്രീ). " പെട്ടെന്നു തിരികെ വാ .. മമ്മാ വിളിക്കുന്നു .. മമ്മാക്കു ശ്രീയോട് എന്തോ നേരിട്ടു പറയാനുണ്ടെന്ന് ..! അവൻ 'ഓക്കെ ' പറഞ്ഞു ഫോണ് റദ്ദാക്കി. ഞാനവിടെത്തന്നെ കാത്തുനിന്നു. അല്ലെങ്കിലെ ശ്രീ യാത്ര പോയപ്പോൾ മുതൽ നെഞ്ചിനൊരു ഭാരം പോലെ .. പത്തു മിനിട്ടിനുള്ളിൽ ശ്രീ വന്നു. ഞങ്ങൾ അകത്തേക്കു ചെന്നു. " കൈ കഴുകി വാ.. ഉച്ചക്ക് ഊണു കഴിഞ്ഞു ആ ചോളംപൊരി മാത്രമല്ലേ കഴിച്ചുള്ളൂ. ശ്രീക്കു നല്ല വിശപ്പു കാണും. "..( ഞാൻ).."ഇതിനാണല്ലേ മാമ്മാക്ക് ഒരു കാര്യം പറയാനുണ്ടെന്നു നുണ പറഞ്ഞത് .കള്ളൻ ". അവൻ പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു . . "കഴിയ്ക്കാനാണ് മമ്മാ വിളിക്കുന്നതെന്ന് പറഞ്ഞാൽ ശ്രീ മടിച്ചു നിരസിച്ചാലോ എന്നോർത്തിട്ടാണ് ആ വിവരം പറയാതിരുന്നത്". . " ഞാനാ മോനെ വിളിക്കാൻ പറഞ്ഞത് . വീട്ടുമുറ്റം വരെ വന്നിട്ട്, കയറാതെ പോകുവാണോ ..? വാ .. കപ്പ കഴിക്കാം.. " ശ്രീ കൈകഴുകി തീൻ മേശയുടെ അടുത്തേക്കു പോയി. ഞാൻ വസ്ത്രം മാറാൻ മുകളിലേക്കും ... ഒന്നു മേലു കഴുകി ഫ്രഷ് ആയി താഴെ വന്നു ശ്രീയോടൊപ്പം കഴിക്കാനിരുന്നു. കഴിക്കുന്നതിനിടയ്ക്ക് ശ്രീ മമ്മായുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നുമുണ്ട്. അന്നാണ് ഞാനറിഞ്ഞത് എന്റെ ശ്രീക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണ് കപ്പയും. കരിമീനുമെന്ന്. അവരുടെ പറമ്പിൽ ശ്രീയുടെ അച്ഛൻ ധാരാളം കപ്പ കൃഷി ചെയ്തിട്ടുണ്ട്. അതുകൊണ്ട് മിക്കവാറും മുഖ്യവിഭവം അതുതന്നെയാകും. എന്നാൽ പട്ടണത്തിൽ വന്നപ്പോൾ ശ്രീയുടെ ആന്റി വല്ലപ്പോഴുമേ വാങ്ങാറുള്ളൂ. അതും ആയമ്മക്ക് പാചകത്തിൽ വലിയ നൈപുണ്യമില്ല. ഇന്നുച്ചയ്ക്ക് ഊണു കഴിച്ചപ്പോൾ എനിക്കതു മനസ്സിലായതുമാണ്. ശ്രീയും, ഞാനും കഴിച്ച് എണീറ്റപ്പോൾ മമ്മാ ഒരു സുലൈമാനി എനിക്കു തന്നു .ശ്രീക്കു പാൽ ചായയും.. ഉടൻ അവനും വേണം സുലൈമാനി.. " എന്താ .. സുലൈമാനി കണ്ടപ്പോൾ ഒരു ഇത് .? ആ നിറത്തിലുള്ള മറ്റു പലതുമുണ്ട്. ഓർമ്മ വന്നോ ?! ഞാനതു പറഞ്ഞതും ശ്രീ ചിരിച്ചുപോയി , വായിലിരുന്ന സുലൈമാനി പുറത്തുചാടി. കാരണം ശ്രീ വിസ്കിയെ കുറിച്ചു ഓർത്തതെ ഉണ്ടായിരുന്നുള്ളൂ .. കൈ കഴുകി ഞാൻ ശ്രീയെ എന്റെ മുറിയിലേക്കു കൈ പിടിച്ചു കൊണ്ടുപോയി. അതൊരു വസന്തത്തിലേക്കുള്ള യാത്രയായിരുന്നെന്നു ഞാൻ അറിഞ്ഞിരുന്നില്ല.
എന്റെ പ്രണയം .......( ഭാഗം : 47)
ഒരു മധുരസ്വപ്നത്തിന്റെ പടവുകളാണന്നു ഞങ്ങളന്നു കയറിയത്. ശ്രീയെ എന്റെ മുറിക്കകത്തു ഇരുത്തിയിട്ട് ഞാൻ താഴേക്കു പോയി. ഞാൻ രാവിലെ അലക്കു യന്ത്രത്തിൽ നിക്ഷേപിച്ചിരുന്ന വസ്ത്രങ്ങൾ മമ്മാ അലക്കി വിരിച്ചിരിക്കുന്നു. ഭാഗ്യത്തിന് ശ്രീയുടെ ഷഡ്ഡി ഞാനെന്റെ മുറിയിലെ കുളിമുറിയിൽ അലക്കി വിരിച്ചിരുന്നു. അവന്റെയും, എന്റെയും ആദ്യരാത്രിയെ ഓർമ്മിപ്പിക്കാൻ അതു ഞാൻ സൂക്ഷിക്കും എന്ന് മനസ്സിലുറപ്പിച്ചു. എന്റെ കൈകൾ കൊണ്ട് അവന്റെ മുഷിഞ്ഞ ഷഡ്ഡി അലക്കിയതായി അറിഞ്ഞപ്പോൾ എന്തോ ഉറച്ച ഒരു തീരുമാനം എടുത്തപോലെ അവൻ എന്റെ മുഖത്തേക്കു നോക്കി. ശ്രീയെ സംബന്ധിച്ച് അവൻ പെട്ടെന്ന് കരയില്ല. വിഷമം ഉളളിലൊതുക്കും. തുറന്നു പറയുകയുമില്ല. ഞാൻ നാളെ പോകുന്നതിൽ അവനു നല്ല വിഷമമുണ്ട്. പക്ഷെ അതു പുറത്തു കാണിക്കുന്നില്ലെന്നു മാത്രം ..! മുഖത്ത് ആകെയൊരു പരവേശവും, വെപ്രാളവുമൊക്കെയുണ്ട്. മമ്മാക്കു സംശയം തോന്നാതിരിക്കാൻ ഞങ്ങൾ കതകു മലർക്കെ തുറന്നിട്ടാണ് ഇരുന്നത്. " ഞാൻ ഇറങ്ങട്ടെ ടോമികുട്ടാ .. ഉച്ചക്ക് വീട്ടിൽ നിന്നിറങ്ങിയതല്ലേ .. ! " അവൻ പറഞ്ഞു . " വേണ്ട . കുറച്ചുനേരം കൂടി ഞാനൊന്നു കണ്ടോട്ടെ ..പ്ലീസ് .." എന്റെ മുഖത്തെ ദയനീയത കണ്ടിട്ടാകണം.. " ശരി.. ഇനി താൻ പറയുമ്പോഴേ ഞാൻ പോകുന്നുള്ളൂ.. " ശ്രീയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് മനസ്സിൽ പൂത്തിരി കത്തിയ സന്തോഷം തോന്നി ..! "നന്ദനത്തിന്റെ ഗാനങ്ങൾ നല്ലതാണ് . എനിക്കതിന്റെ സീഡി വാങ്ങണം.." അവൻ പറഞ്ഞു. അതു കേട്ടതും ഞാൻ നല്ലൊരു റൊമാന്റിക് ആൽബം പ്ലേ ചെയ്തു. ' തൂമഞ്ഞു പൊഴിയുന്ന യാമം ..' അന്നുള്ളതിൽ വച്ച് ഞാനിഷ്ടപ്പെട്ടിരുന്ന ഗാനങ്ങൾ !!. ഞങ്ങൾ അതിൽ ലയിച്ചിരിക്കുമ്പോൾ താഴെ മമ്മയുടെ വിളി കേട്ടു.. ഞാൻ പുറത്തുപോയി നോക്കി. "മോനേ .. ഞാനും, അപ്പാപ്പനും കൂടി അപ്പുറത്തെ ശാന്തിയോടുo, കെട്ടിയോനോടും നാളെ നമ്മൾ കോട്ടയത്തിനു പോകുന്ന വിവരം പറഞ്ഞേച്ചു ഓടിവരാം. ശ്രീ പോകുമ്പോൾ വിളിക്കണേ" . മമ്മയുടെ സീരിയൽ കൂട്ടാണ് ശാന്തി ആന്റി. ഞങ്ങൾ ദൂരയാത്ര ചെയ്യുമ്പോൾ കോഴികളെ ശ്രദ്ധിക്കുന്നത് അവരാണ്, എന്റെ മനസ്സിൽ അപ്പോൾ മാലപ്പടക്കമാണ് പൊട്ടിയത്. ഒരു അര മണിക്കൂറെങ്കിലും കഴിഞ്ഞേ മമ്മായും , അപ്പാപ്പനും മടങ്ങിവരൂ.. അപ്പാപ്പൻ നേരത്തെ മടങ്ങിവന്നാലും രണ്ടാമത്തെ നിലയിലേക്കുളള പടികൾ കയറില്ല. ഈ വലിയ വീട്ടിലിപ്പോൾ ഞാനുമെന്റെ ശ്രീയും മാത്രo.! വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് ദൈവം ഞങ്ങൾക്കായി ഒരുക്കിത്തന്ന അവസരമാണ്. ഞാൻ ടെറസ്സിലേക്കുള്ള വാതിൽ തുറന്നു. നല്ല തണുപ്പ് ! അവിടെ നിന്ന് എത്തിനോക്കിയാൽ അവർ ആ വീട്ടിലേക്ക് കയറിപോകുന്നത് കാണാം. ആ വീട്ടിലെ പട്ടി കുരക്കാൻ തുടങ്ങി. അതാ മമ്മയെ ശാന്തി ആന്റി അകത്തേക്കു കൂടികൊണ്ടു പോകുന്നു.. ഞാൻ വേഗത്തിൽ എന്റെ മുറിയിലേക്കു പോയി. അടിവയറിൽ ഒരു ആന്ദോളനം ..! എന്നെ കണ്ടതും ശ്രീ പാട്ടിന്റെ ശബ്ദം കുറച്ചു. ഞാൻ മുറി അടച്ചു കുറ്റിയിട്ടു. മമ്മ അപ്പുറത്തെ വീട്ടിൽ പോയ വിവരം പറഞ്ഞു ശ്രീയുടെ മടിയിൽ കയറിയിരുന്നു. പിന്നെ എണീറ്റ് ശ്രീയെ കൈപിടിച്ചു കട്ടിലിൽ ഇരുത്തി.." ഇന്നലെത്തെ രാത്രി ഓർമ്മയിലുണ്ടോ ? .." ഞാൻ അനുരാഗ വിവശനായി ശ്രീയെ നോക്കി. ഞാൻ ആ മുഴപ്പിൽ ഒരു ഗാഢചുംബനം നല്കി. ശ്രീ പുളഞ്ഞുപോയി. ശ്രീ അവരുടെ ഫ്ലാറ്റിൽ എന്നെ ചെയ്തതു പോലെ , ശ്രീയുടെ ഓരോ വസ്ത്രങ്ങളായി ഞാൻ ഊരിമാറ്റി. ആ സീഡി മാറ്റി 'ദൌഡ് ' എന്നാ ഹിന്ദി ഫിലിമിലെ " ज़हरीला ज़हरीला प्यार.." എന്ന ഗാനം കുറച്ചു ശബ്ദത്തിൽ വച്ചിട്ട് ഞാൻ ശ്രീയെ മെല്ലെ ആ മെത്തയിലേക്ക് പിടിച്ചു കിടത്തി..ഇന്നും ആ ഗാനം കേൾക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടാറുണ്ട്. അതുപോലൊരു അന്തരീക്ഷം പിന്നൊരിക്കലും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം ! ലൈറ്റ് അണച്ചതും ആ ചെമന്ന വെട്ടത്തിൽ, അനുരാഗവിവശനായി കിടക്കുന്ന ശ്രീയെ മയക്കുന്ന മിഴികളോടെ ഞാൻ ഉറ്റുനോക്കി. ആ പാട്ടിന്റ താളത്തിനൊപ്പം കണ്ണിമ ചിമ്മാതെ ആ മുഖം തൊട്ടു പാദം വരെ, എന്റെ മൃദുവായ ചുണ്ടുകൾ ഇഴഞ്ഞുനടന്നു... ഇണ ചേരുന്ന പാമ്പുകളെ പോലെ കൈകാലുകൾ പിണഞ്ഞ് ,പകുതിയടഞ്ഞ കണ്ണുകളാൽ ഞങ്ങളൊരു സ്വർഗ്ഗം തീർക്കുകയായിരുന്നു. ആ ഹിന്ദിപാട്ടിന്റെ ഈണം ഒരു ലഹരിപോലെ ഞങ്ങളുടെ ധമനികളിൽ ഒരുൾപുളകം സൃഷ്ടിച്ചു. ചുണ്ടുകൾ..ചുണ്ടുകളോട് കഥ പറഞ്ഞു. കൈകൾ നെറുകയിൽ തലോടലിന്റെ മാസ്മരീകാനുഭൂതി സൃഷ്ടിച്ചു. ശരീരങ്ങൾ ഒട്ടിയോന്നായ് തീർന്നതുപോലെ തോന്നിച്ചു. അതിനിടക്കും ശ്രീ " മോനെന്നെ ചേട്ടാ എന്നു വിളിക്ക് ..' എന്ന് എന്റെ കാതുകളിൽ മന്ത്രിക്കുന്നുണ്ടായിരുന്നു.. ഞരക്കങ്ങൾക്കും, കിതപ്പിനുമൊടുവിൽ രണ്ടുപേരും തളർന്നുകിടന്നു. " ഇനിയെന്നാ നമ്മൾ ഒന്നിക്കുന്നത് ..? വീട്ടിൽ ചെന്നാൽ എന്നെ മറക്കുമോ ചേട്ടാ ..? " കൊഞ്ചികൊണ്ടുള്ള എന്റെയാ ചോദ്യത്തിനു ശ്രീയെന്റെ രണ്ടു കവിളിലും എണ്ണമറ്റ മുത്തങ്ങൾ തന്നു സമാധാനിപ്പിച്ചു. എണീറ്റു ഞങ്ങൾ കുളിമുറിയിൽ ഒരുമിച്ചു കയറി. മമ്മാ സംശയിച്ചാലോ എന്നു കരുതി ഞാൻ ശ്രീയുടെ മേലു കഴുകിയതേയുള്ളൂ. പിന്നെ ദേഹം വൃത്തിയായി തുടച്ചുകൊടുത്തു. ജനിച്ച വേഷത്തിൽ ശ്രീ പുറത്തേക്കു പോയി. ഞാൻ പെട്ടെന്നു കുളിച്ചെന്നു വരുത്തി പുറത്തുവന്നു.. ശ്രീയുടെ മുഖത്തു ഞാൻ തന്നെ പൗഡർ പൂശി. ബോഡി സ്പ്രേ അടിച്ചുകൊടുത്തു. തല ഞാൻ തന്നെ ചീകികൊടുത്തു. അന്നേരം എന്റെ മുന്നിൽ ഒരു അനുസരണയുള്ള കുഞ്ഞായി മാറി എന്റെ ശ്രീ.. പിന്നെ ഞാൻ വാതിൽ തുറന്നു താഴേക്കു നോക്കി. മമ്മയും,അപ്പാപ്പനും വന്നിട്ടില്ല. ദൈവത്തിനെ ഞാൻ മനസ്സുകൊണ്ടു വാഴ്ത്തി. കാരണം എന്നെ വീട്ടിൽ വിട്ടു തിരികെ പോയ ശ്രീയെ തിരികെ ഇവിടെയെത്തിച്ചു. ഇപ്പോൾ അഞ്ചാം സമാഗമവും, ഒത്തുചേരലും കഴിഞ്ഞു. ശ്രീ പോകാനിറങ്ങി. പോകുന്നതിനു മുന്നെ എന്റെ ചുണ്ട് നുകർന്നൊരുമ്മ! ഒരഞ്ചു മിനുട്ടോളം നീണ്ടു നിന്ന ആ ചുംബനം അടിമുടിയെന്നെ തളർത്തിക്കളഞ്ഞു. പ്രണയത്തിന്റെ ലാസ്യഭാവം!ഞാൻ മതിലിനു പുറകിൽ ചെന്നു മമ്മയെ വിളിച്ചു കാര്യം പറഞ്ഞു. മമ്മാ മതിലിനരികിൽ വന്നു ശ്രീയെ യാത്രയാക്കിയിട്ടു വീണ്ടും അവിടേക്കു പോയി. ശ്രീ പോയപ്പോൾ ഞാൻ തരിച്ചുനിന്നു. ശരീരത്തിന്റെ ഒരു ഭാഗം അടർന്നു പോയതുപോലെ തോന്നി.എന്തോ .. ഇപ്പോൾ ഒരു നിമിഷം പോലും കാണാതിരിക്കാൻ വയ്യ. നേരെ മുകളിൽ പോയി മെത്തയെല്ലാം വെടിപ്പായി ഇട്ടു. അപ്പോഴേക്കും മമ്മായും,അപ്പാപ്പനും വന്നു. നല്ല ക്ഷീണം.! മമ്മായോടു ഒരു ഗ്ലാസ് നിറയെ ബൂസ്റ്റിട്ട പാലു വാങ്ങി കുടിച്ചു നിവർന്നു മെത്തയിൽ കയറിക്കിടന്നു. ശ്രീ വീട്ടിലെത്തി എന്നു വിളിച്ചു പറഞ്ഞാലേ ഉറങ്ങാൻ കഴിയൂ. കുറച്ചു നേരം കഴിഞ്ഞപ്പോൾ ശ്രീ വിളിച്ചു . " "ഞാനെത്തി കേട്ടോ.. ഹോ ..എന്തായിരുന്നു ഇന്നെന്റെ ടോമിക്കുട്ടന്റെ പ്രകടനം .. " അവിശ്വസനീയം തന്നെ .! ഇനി ഒരാഴ്ചത്തേക്ക് എനിക്കിന്നൊരു ദിവസത്തെ ഓർമ്മ മതി. നാളെ റെയിൽവേ സ്റ്റേഷനിൽ വരാം.." എന്ന വാഗ്ദാനവും. ശബ്ദമില്ലാത്ത ഒരുമ്മയും തന്നു ശ്രീ മൊബൈൽ റദ്ദു ചെയ്തു. നല്ലൊരു പ്രഭാതം സ്വപ്നം കണ്ടു എല്ലാം മറന്നു ഞാൻ സുഖസുഷുപ്തിയിലാണ്ടു...
എന്റെ പ്രണയം .....( ഭാഗം : 48 )
പിറ്റേന്നാൾ രാവിലെ എണീറ്റു ഞാൻ കൊണ്ടുപോകാനുള്ള വസ്ത്രങ്ങൾ എടുത്തു ബാഗിലാക്കി. അതിൽ ശ്രീയുടെ ഷഡ്ഡിയുമുണ്ടായിരുന്നു. ആദ്യരാത്രിയുടെ ഒരോർമ്മക്കായി.. നിത്യകർമ്മങ്ങൾ എല്ലാം കഴിഞ്ഞ് ഈശോയുടെ മുമ്പിൽ ഒരു മെഴുകുതിരി കൂടി കത്തിച്ചു പ്രാർത്ഥിച്ചു. ഇന്നലത്തെ രാത്രി സമ്മാനിച്ചതിന്... നോക്കുമ്പോൾ മൊബൈലിൽ എപ്പോഴോ ശ്രീ വിളിച്ചിരിക്കുന്നു. ഒരു പക്ഷെ ഞാൻ കുളിക്കുന്ന നേരത്താകും.. പിന്നെ ശ്രീയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.. മമ്മയുടെ കൂട്ടുകാരി ആന്റിയാണ് റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടുന്നത്. അതാ മമ്മാ വിളിക്കുന്നു.കാർ വന്നെന്നു തോന്നുന്നു. ഞാൻ എന്റെ ലഗ്ഗേജ് എടുത്തു താഴെ ചെന്നു. " മോനെ, മേരി ക്രിസ്മസ് ആയിട്ട് ശ്രീക്ക് ഒന്നും കൊടുത്തില്ലല്ലോ. ഞാനതങ്ങു വിട്ടുപോയി.".. ഞാൻ ശരിക്കും അദ്ഭുതപ്പെട്ടുപോയി. എന്റെ മനസ്സിനെ അലട്ടിയ വിഷമം മമ്മ മനസ്സിലാക്കിയതുപോലെ ഇങ്ങോട്ടു പറഞ്ഞിരിക്കുന്നു. ശ്രീ റെയിൽവേസ്റ്റേഷനിൽ വരുന്ന കാര്യം മമ്മയോടു ഞാൻ പറഞ്ഞു. പോകുന്ന വഴി ഒരു ഷർട്ട് വാങ്ങാമെന്നു മമ്മ അഭിപ്രായം പറഞ്ഞു. എന്തായാലും പാലുകാച്ചു വീട്ടിൽ കൊടുക്കാൻ സമ്മാനവും, മമ്മയുടെ വീട്ടിൽ കൊടുക്കാൻ കോഴിക്കോടൻ ഹൽവയും, കായ വറുത്തതും വാങ്ങണം. കുറച്ചു കഴിഞ്ഞപ്പോൾ കാറുമായി ആന്റി വന്നു. ഞങ്ങൾ ആദ്യം പട്ടണത്തിലേക്കു പോയി. നാന്നൂറു രൂപയുടെ ഒരു ക്രീം നിറത്തിലുള്ള ഷർട്ട് വാങ്ങി. ശ്രീയെ മനസ്സിൽ കണ്ടു ഞാൻ തന്നെ തിരഞ്ഞെടുത്തതാണ്. വങ്ങേണ്ടതെല്ലാം വാങ്ങി ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി. പാവം ശ്രീ ദൂരെ മാറി നില്ക്കുന്നു. കൈയ്യിലൊരു പൊതിയുമുണ്ട്. ഞങ്ങളെ കണ്ടതും ശ്രീ ഓടിവന്നു ലഗ്ഗേജ് എടുക്കാൻ സഹായിച്ചു. കൈയ്യിലിരുന്ന പൊതി എനിക്കു തന്നു. ഞാൻ ആ ഷർട്ട് ശ്രീയെ ഏല്പ്പിച്ചു. "എന്തായിത് ?" ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒരേ സ്വരത്തിൽ ചോദിച്ചു. ആ പൊതി ട്രെയിനിൽ കയറാതെ തുറക്കരുതെന്ന് ശ്രീ നിർദ്ദേശിച്ചു. ഞാൻ കൊടുത്ത ഷർട്ട് മമ്മാ വാങ്ങിതന്നതാണെന്ന് ഞാൻ സദയം ഉണർത്തിച്ചു. അല്ലെങ്കിൽ ഇന്നലെ കേട്ടതിന്റെ ബാക്കിയാകും കേൾക്കുക. ശ്രീക്കതു നന്നേ ഇഷ്ടമായി. അവനതു നെഞ്ചോടു ചേർത്തു. ട്രെയിൻ വരാൻ ഇനി പതിനഞ്ചു മിനുട്ടോളമുണ്ട്. ഞങ്ങൾ മാറിയിരുന്ന് സംസാരിച്ചു. പിരിയുന്ന ആ പ്രഭാതത്തെ ഞാൻ വെറുത്തു. ഇനി പത്തു ദിവസങ്ങൾ കാണാതിരിക്കുന്നതോർത്തപ്പോൾ സങ്കടം കൂടികൂടി വന്നു. പരസ്പരം മുഖത്തോടു മുഖം നോക്കി ഞങ്ങളിരുന്നു. ട്രെയിൻ ഉടനെ വരുമെന്ന സന്ദേശം മുഴങ്ങിക്കേട്ടു. അതാ ട്രെയിൻ ചീറിപ്പാഞ്ഞുവരുന്നു. ശ്രീയുടെ സഹായത്തോടെ എല്ലാ ലഗ്ഗേജുകളും പെട്ടെന്നെടുത്തു വയ്ച്ചു. ശ്രീ ഓടിപ്പോയി എനിക്കുo, മമ്മക്കും കുടിക്കാൻ രണ്ടു ബോട്ടിൽ വെള്ളം വാങ്ങിക്കൊണ്ടു തന്നു. ഞാൻ മറന്നിരുന്ന കാര്യമായിരുന്നു അത്. അതാ ഹോണ് മുഴങ്ങുന്നു.. ട്രെയിൻ അനങ്ങിതുടങ്ങി. ശ്രീയുടെ കണ്ണുകൾ നിറയുന്നുവോ? മമ്മയും, അപ്പാപ്പനും ശ്രദ്ധിച്ചാലോ എന്നു കരുതി ഇത്രയും നേരം ഞാൻ പിടിച്ചുനില്ക്കുകയായിരുന്നു. ശ്രീ 'ടാറ്റ ' പറഞ്ഞു കൊണ്ട് ട്രെയിനിനു പുറകെ ഓടുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചു പിടക്കാൻ തുടങ്ങി.. വാതിലിൽ നിന്നു കണ് മറയുവോളം ഞാനാ കാഴ്ച കണ്ടു. ഇനി പിടിച്ചു നില്ക്കാൻ വയ്യ. എന്റെ പ്രിയതോഴനെ പിരിഞ്ഞു ഇനിയെത്രനാൾ .? ഞാനോടി ട്രെയിനിനുള്ളിലെ ലാട്രിനിൽ കയറി പൊട്ടിക്കരഞ്ഞു. അതിനിടയിലും " പാവം എന്റെ ശ്രീ " എന്നു പതം പറയുന്നുണ്ടായിരുന്നു. മുഖമെല്ലാം കഴുകി കൈലേസ്സിട്ടു തുടച്ചു വാതിലിൽ പുറത്തേക്കു നോക്കി നിന്നു. വീടുകളും, മരങ്ങളും,കടകളുമൊക്കെ ഒരു മിന്നായം പോലെ മറയുന്നുണ്ടായിരുന്നു.. ആകാംഷയോടെ ശ്രീ തന്ന പൊതി തുറന്നുനോക്കി. എനിക്കേറ്റവും ഇഷ്ടമുള്ള ജിലേബിയും, ലഡ്ഡുവും.. അറിയാതെ കണ്ണുനിറഞ്ഞു. കൊതികൊണ്ട് വായിൽ വെള്ളമൂറി. ആദ്യം മമ്മക്കു കൊടുത്തു.അപ്പാപ്പന് പഞ്ചസാരയുടെ അസുഖം ഉള്ളതുകൊണ്ട് കൊടുത്തില്ല. ഞാൻ രണ്ടു വീതം കഴിച്ചു. പിന്നെ ശ്രീയെയും ഓർത്തു വളരെ നിശബ്ദനായി ഞാൻ ട്രെയിനിലിരുന്നു. കുറെക്കഴിഞ്ഞു കാറ്റുകൊണ്ടുറങ്ങിപ്പോയി. ഷൊർണൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഉണർന്നത്. അപ്പാപ്പനെ മനസ്സിൽ ചീത്ത പറഞ്ഞു. ഞാനും, ശ്രീയുമൊത്തുള്ള നല്ലൊരു ഉല്ലാസയാത്ര മുടക്കിയിട്ട് ഒന്നുമറിയാത്തപോലെ ഇരിക്കുന്നതു കണ്ടില്ലേ ! ശ്രീ വാങ്ങിത്തന്ന വെള്ളം കുറെ കുടിച്ചു. പുറത്തേക്കിറങ്ങി കുറച്ചു മാറി ശ്രീയെ ഫോണ് ചെയ്തു. അവൻ എന്റെ വിളി പ്രതീക്ഷിച്ചിരുന്നതുപോലെ പെട്ടെന്നെടുത്തു. " എവിടെയെത്തി കുട്ടാ..".(ശ്രീ ).. " ഷൊർണൂർ . ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു. ആകെ ഒരു തളർച്ച." ഞാൻ പറഞ്ഞു. ശ്രീ എന്നെ ആശ്വസിപ്പിച്ചു. വിഷമിക്കണ്ട ! മോൻ കോട്ടയത്തിനു വിട്ടോ ..പെരുമ്പാവൂരിൽ നിന്നും രണ്ടു മണിക്കൂർ യാത്രയല്ലേയുള്ളൂ അവിടേക്ക് .. ഇടയ്ക്ക് തമ്മിൽ കാണാനുള്ള വഴിയുണ്ടാക്കാം. അതു കേട്ടതും എന്റെ മുഖം തെളിഞ്ഞു .. തന്ന മധുരത്തിന് നന്ദി പറഞ്ഞു. ഒരുമ്മ തന്നാണ് ശ്രീ ഫോണ് റദ്ദാക്കിയത്. അതാ വണ്ടി നീങ്ങുന്നു. ഞാൻ ഓടിക്കയറി.
എന്റെ പ്രണയം ....,,.............( ഭാഗം : 49 )
രാവിലെ ഒൻപതു മണിക്കു തിരിച്ചതാണ്. ഒരു പാമ്പിഴയുന്ന ലാഘവത്തിൽ പോകുന്ന പരശുറാം എക്സ്പ്രെസ്സിന്റെ ഞരക്കത്തിനോടൊപ്പം എന്റെ ഏകാന്തത ഒഴുകികൊണ്ടേയിരുന്നു. ഇണയെ വേർപ്പെട്ട ക്രൗഞ്ചപക്ഷിയെ പോലെ നിർജ്ജീവമായ മനസ്സുമായ് ചാരിയിരിക്കുന്ന എന്നെ നോക്കി ആശ്വാസമെന്നപോൽ, ഓമനത്വം തുളുമ്പുന്നൊരു കൊച്ചു കുഞ്ഞ് പുഞ്ചിരിച്ചു. ഒരു പക്ഷെ അവൻ എന്റെ നൊമ്പരം അറിഞ്ഞിട്ടുണ്ടാകുമോ.? മടുത്തുപോയ ആ യാത്രക്കൊടുവിൽ ഏകദേശം മൂന്നര മണിയോടെ ഞങ്ങൾ കോട്ടയത്തെത്തി. ഇപ്പോൾ എന്റെ ശരീരം ശ്രീയുടെ ശരീരത്തിൽ നിന്നും എത്രയോ അകലെയാണ്. എന്നാൽ ആ അകലം ഞങ്ങളുടെ മനസ്സിനെ കൂടുതൽ അടുപ്പിക്കുകയാണ്...നടന്നു ഞങ്ങൾ പ്രധാന നിരത്തിലെത്തി. വഴിയരികിൽ ദേഹം മുഴുവൻ വ്രണവും, മുഷിഞ്ഞു നാറിയ വസ്ത്രങ്ങളുമായി ഒരു പടുവൃദ്ധൻ ഇരിക്കുന്നു നീട്ടിവളർത്തിയ ദീക്ഷയിൽ നിറയെ ഈച്ചകൾ പറ്റികൂടിയിരിക്കുന്നു. ഹൃദയഭേദകമായ ആ കാഴ്ച എന്റെ മനസ്സിനെയാകെ പിടിച്ചുലച്ചു. അപ്പാപ്പന്റെ പ്രായം വരും. ഞാൻ അപ്പാപ്പനെയും, ആ വൃദ്ധനെയും മാറിമാറി നോക്കി. എത്ര വ്യത്യാസം ! ആ പാവത്തിനെ മറികടന്നു ധാരാളം ആളുകൾ മുന്നോട്ടു കുതിക്കുന്നുണ്ട്. മമ്മാ ഭിക്ഷ കൊടുക്കാൻ ഏറ്റവും ചെറിയ തുട്ടു തപ്പുന്നതു കണ്ടു. ഞാൻ പിന്നെയൊന്നും ആലോചിച്ചില്ല. എപ്പോഴും കാരുണ്യം നിറഞ്ഞ പ്രവൃത്തികളാണ് പിന്നൊരിക്കൽ പുണ്യമായി വന്നുഭവിക്കുന്നത്. ഞാൻ സാവധാനം നടത്തത്തിന്റെ വേഗത കുറച്ചു. പപ്പാ തന്നതിൽ നിന്നും നൂറു രൂപയെടുത്ത് മമ്മയും, അപ്പാപ്പനും കാണാതെ ആ വൃദ്ധന്റെ കൈയ്യിൽ വച്ചുകൊടുത്തു. ദയനീയമായ ആ കണ്ണുകളിൽ നന്ദി സ്ഫുരിച്ചു. ഭിക്ഷ കൊടുക്കുന്നെങ്കിൽ ഒരു നേരം തൃപ്തിയായി ഭക്ഷണം കഴിക്കാനുള്ളതെങ്കിലും കൊടുക്കണം. തിരികെ ഓടി മമ്മായോടൊപ്പം എത്തി. മനസ്സിന്റെ ദുഃഖം ഒരു പടി കുറഞ്ഞപോലെ തോന്നി . ഞാൻ ശ്രീയെ വിളിച്ചു. " ചേട്ടാ ഞങ്ങൾ കോട്ടയം സ്റ്റാൻഡിൽ എത്തി. ഇനി ബസ്സിൽ കയറി കുറവിലങ്ങാട് ഇറങ്ങണം.ഉദ്ദേശം മുക്കാൽ മണിക്കൂർ എങ്കിലും വേണ്ടിവരും. " എന്നോടു സന്തോഷമായിരിക്കാൻ ശ്രീ പറഞ്ഞു. അവനും അഞ്ചു മണിക്കു ബസ്സിൽ പെരുമ്പാവൂർക്കു പോകും. ഞങ്ങളുടെ ആ യാത്ര ഒടുവിൽ മമ്മയുടെ കുടുoബവീടിന്റെ പടിക്കലെത്തി. എപ്പോഴൊക്കെ അവിടേക്കു പോകുമ്പോഴും മനസ്സിനു വല്ലാത്ത സന്തോഷമാണ്. എന്നാൽ അന്ന് ആകെയൊരു മ്ലാനതയാണ് തോന്നിയത്. ബന്ധുക്കൾ എല്ലാവരുമുണ്ട്. പക്ഷെ, ശ്രീ ഇല്ലല്ലോ .. ! നാലു വശത്തു കൂടിയും കുട്ടികളും,വലിയവരുമായി ക്രിസ്തുമസ് ആശംസകൾ കൈമാറി. എന്നാൽ എല്ലാവരും എനിക്കന്നു അപരിചിതരായിരുന്നു. എനിക്കൊരു ജീവിതമുണ്ടെന്നും, ആ ലോകത്തിൽ ശ്രീയുണ്ടെന്നുമുള്ള യാഥാർത്ഥ്യത്തെ ഞാൻ ഉൾക്കൊണ്ടു കഴിഞ്ഞിരുന്നു. വൈകിട്ടു മമ്മയുടെ ബന്ധു ഉണ്ടാക്കിയ പുതിയ വീടു കാണാൻ പോയി. രാത്രി തിരികെ വന്നു ഞാൻ ശ്രീയെ വിളിച്ചു. ഇടവും,വലവും ആന്റിയുടെ മക്കൾ. ഒരു ചേച്ചിയാണേൽ എന്റെ പുറകീന്നു മാറില്ല. എന്റെ മുടിയിൽ പിടിച്ചു വലിച്ചു കണ്ണു വയ്ക്കലാണ് പുള്ളിക്കാരിയുടെ പ്രധാനഹോബി. പിന്നെ രണ്ടാംപേരിട്ടു 'പൂച്ചകണ്ണാ.. എന്നും ; വെള്ളികണ്ണാ ..' എന്നും വിളിക്കും. എനിക്കതു കേൾക്കുമ്പോൾ വല്ലാതെ അരിശം വരും. അപ്പോൾ ശ്രീയോട് ഒന്നു സ്വാതന്ത്ര്യമായി സംസാരിക്കാൻ കഴിഞ്ഞില്ല. അവൻ ബസ്സ് യാത്രയിലായിരുന്നു. വളരെ പതിഞ്ഞ സ്വരത്തിലാണ് ശ്രീ സംസാരിച്ചത്. എന്തോ വിഷമമുള്ളതുപോലെ.. അന്നത്തെ ദിവസം അങ്ങിനെ അവസാനിച്ചു. ശ്രീയെ കാണാതെ വീർപ്പുമുട്ടി തിങ്കൾ,ചൊവ്വ ഒരു വിധം തള്ളിനീക്കി. മനസ്സിൽ ആകെയൊരു വിമ്മിഷ്ടം തന്നെ.. ഉണർന്നിരിക്കുന്ന സമയം മുഴുവൻ ആ മുഖം മനസ്സിൽ തെളിഞ്ഞുവരും. ഉറങ്ങിയാലോ നല്ല നല്ല സ്വപ്നങ്ങളിൽ ശ്രീയുമൊത്തു വിഹരിക്കും.. ഇന്നു 'മേരി ക്രിസ്മസ് ' .. ശ്രീയെ പരിചയപ്പെട്ടതിനു ശേഷമുള്ള ആദ്യ ക്രിസ്തുമസ് ! പള്ളിയിൽ പാതിരാ കുർബാനയും കഴിഞ്ഞു താമസിച്ചാണ് വന്നു കിടന്നുറങ്ങിയത്. കോഴിക്കോട് ആര്.സി കത്തീഡ്രലില് നിന്നും അനീഷ് കുര്യൻ വിളിച്ചു 'ആശംസകൾ അറിയിച്ചു. ചങ്ങാതിമാർ എല്ലാവരും വിളിച്ചു. കോളേജ് സുഹൃത്ത് അനൂപിന് അറിയേണ്ടിയിരുന്നത് ശ്രീയെ കുറിച്ചായിരുന്നു. അന്നാണ് എന്റെ ആധി ഇരട്ടിച്ചത്. കാരണം ശ്രീ അടുത്തുണ്ടാകാൻ ഏറെ കൊതിച്ച നിമിഷങ്ങൾ !! രാത്രി പള്ളിയിൽ നിന്നും ഒഴുകിയെത്തുന്ന സ്തുതി ഗീതങ്ങൾ ! എങ്ങും ഉത്സവതിമിർപ്പ് ! ആളുകൾ ഉറക്കം മറന്ന ആ രാത്രിയിൽ, കാണാൻ എന്നും ആഗ്രഹിച്ച സ്ഥലങ്ങളിൽ നില്ക്കുമ്പോഴും എത്രയും വേഗം ശ്രീയുടെ അടുത്തെത്തുവാനായിരുന്നു എന്റെ തിടുക്കം ! അല്ലെങ്കിലും മനസ്സിനു സന്തോഷം കൂടുമ്പോൾ ഇഷ്ടം കൂടിയവർ അടുത്തുണ്ടാകണമെന്നു വിചാരിക്കുന്നതിൽ എന്താണ് തെറ്റ് ? അലങ്കാരദ്വീപങ്ങൾ നിറഞ്ഞ ആ പള്ളിയങ്കണത്തിൽ ഏകനായി ഒരു മൂലയ്ക്ക്, ശ്രീയുമായി പങ്കുവയ്ച്ച ആ സുവർണനിമിഷങ്ങളെ താലോലിച്ചു ഞാനിരുന്നു. എല്ലാവരും സന്തോഷത്തോടെ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു. പള്ളി മൈതാനിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. പ്രധാന ഹാളിൽ ചര്ച്ച് ക്വൊയറുകളുടെ ക്രിസ്തുമസ് ഗാനാലാപനം, സാന്താക്ലോസ്, കേക്ക് വിതരണം എന്നിവയും ഒരു വശത്ത് പ്രത്യേക പുതുവത്സര ആഘോഷങ്ങളും നടക്കുന്നു. എന്റെ മിഴി അറിയാതെ ശ്രീയെ തിരയുന്നുണ്ടായിരുന്നു.. 'ഇവിടെയെവിടെയോ അവനുണ്ടായിരുന്നെങ്കിലെന്നു വെറുതെ മനസ്സിൽ മോഹിച്ചുപോകുന്നു. ഞങ്ങൾ ഇടയ്ക്കിടക്ക് മൊബൈൽ വഴി പരസ്പരം സന്ദേശങ്ങൾ കൈമാറുന്നുണ്ട്. മൈക്രോഫോണിന്റെ ശബ്ദത്താൽ സംസാരിച്ചാൽ ഒന്നും കേൾക്കാൻ കഴിയില്ല. ഞാൻ നന്നായി വൈൻ കുടിച്ചു. മമ്മായുടെ അനിയത്തി ആന്റി ഉണ്ടാക്കിയ അസ്സല് മുന്തിരിസത്ത്. പക്ഷെ അപ്പോൾ ടെൻഷൻ കൂടി. ശ്രീ ദൂരെയാണല്ലോ എന്നോർത്തപ്പോൾ ഒരു ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. നാലു വാക്കിനും ആളുകൾ ! ഒന്നു മാറി നിന്ന് പൊട്ടിക്കരയാൻ മനസ്സു വെമ്പി. പ്രണയത്തിനു ഇത്രയും വേദന തരാൻ കഴിയുമോ ? പ്രിയനേ നീ അറിയുന്നുവോ എന്റെയീ വിരഹനൊമ്പരം..? ഈശോയോടും,മാതാവിനോടും മനമുരുകി പ്രാർത്ഥിച്ചത് ഒന്നു മാത്രം ..'എന്റെ ശ്രീയുടെ അരികിൽ എന്നെ എത്തിക്കണേ' എന്നാണ്.. ആ സാമീപ്യം അത്രയ്ക്ക് ഞാൻ കൊതിച്ചുപോയി. അന്ന് വളരെ വൈകിയാണ് വീട്ടിൽ എത്തിയത്. വന്നു കിടന്നതേ ഓർമ്മയുള്ളൂ.. നന്നായി ഉറങ്ങി. അല്ലങ്കിലും വൈനടിച്ചാൽ ഞാൻ നന്നായി ഉറങ്ങും.ശ്രീ എപ്പോഴും പറയും.' മെത്ത കണ്ടാൽ മതി.. ടോമികുട്ടൻ ദേ ഡിം ..' രാവിലെ വൈകിയാണ് ഞാൻ ഉണർന്നത്. അയ്യോ പത്തു മണിയായല്ലോ.!. ശ്രീ വിളിച്ചുകാണുമോ? ഞാൻ വെറുതെ മൊബൈൽ എടുത്തുനോക്കി. അതിൽ രണ്ടു 'സന്ദേശങ്ങൾ' ഉണ്ടായിരുന്നു. അതു വായിച്ചതും ഞാൻ അറിയാതെ ഇരുന്നുപോയി. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ സന്ദേശം എന്റെ കണ്ണു നനയിച്ചു ..
എന്റെ പ്രണയം ....,,.......( ഭാഗം : 50)
വളരെ വിചിത്രമായ ഒരു സന്ദേശമായിരുന്നു അത് ! "ഇനിയെങ്കിലും ആ വാരിയെല്ലാണ് ഞാനെന്നു സങ്കല്പിച്ചു കൂടെ.? മേരി ക്രിസ്മസ് & പുതുവത്സരാശംസകൾ.." എന്ന് നിമിഷ ." ഇതായിരുന്നു ആദ്യത്തെ സന്ദേശത്തിലെ ഉള്ളടക്കം. എന്റെ കൂടെ ട്യൂഷനു പഠിക്കുന്ന, എന്നെ എപ്പോഴും ശ്രദ്ധിക്കാറുള്ള നയനയുടെ അടുത്ത കൂട്ടുകാരിയാണ് നിമിഷ.. ഇതിപ്പോൾ പുലിവാലായല്ലോ.. അവൾക്ക് ആരാ എന്റെ മൊബൈൽ നമ്പർ കൊടുത്തത്.? ഇതു പുതിയ കണക്ഷൻ ആണല്ലോ.. ഏറ്റവും അടുപ്പമുള്ളവർക്ക് മാത്രമേ ഞാൻ നമ്പർ കൊടുത്തിട്ടുണ്ടായിരുന്നുള്ളൂ.. ഇനി സുമേഷ് ആണോ കൊടുത്തത്? മനസ്സിൽ പല സംശയങ്ങളും മിന്നിമറഞ്ഞു. നയനയുടെ ശല്യം തന്നെ സഹിക്കാൻ വയ്യാ. അവൾ പലരോടും എന്നെ ഇഷ്ടമാണെന്ന്പ റഞ്ഞു പറയിച്ചിട്ടുണ്ട്. ജീവിതത്തിലാദ്യമായാണ് ഒരു പെണ്കുട്ടിയുടെ പ്രേമസന്ദേശം കിട്ടുന്നത്. 'ആദാo സ്വന്തം വാരിയെല്ലൂരി ഹവ്വായെ സൃഷ്ടിച്ചു ഇണയാക്കിയതു പോലെ 'ബൈബിൾ പഴയ നിയമത്തിലെ കാതലായ കഥ. പക്ഷെ ഇവിടെ എന്റെ ഏദൻതോട്ടത്തിൽ ഒരു പുരുഷ സുഹൃത്താണ്. ഞാൻ ഒരു സാത്താന്റെ പ്രേരണക്കും വഴങ്ങാൻ പോകുന്നില്ല. വിഷക്കനി ഭക്ഷിക്കുകയുമില്ല .. ഞാൻ നയനക്കു പിടികൊടുക്കാതിരുന്നപ്പോൾ 'നിമിഷ ' കരുതികാണും എനിക്കാ കുട്ടിയെ ഇഷ്ടമല്ലാത്തതു കൊണ്ടാണെന്ന്.. ഗോളിയില്ലാത്ത പോസ്റ്റിലൊരു ഫൗൾ ഗോൾ ! എന്തായാലും നിമിഷ സുന്ദരിയാണ്. ക്ലാസ്സിൽ ഏറ്റവും നീളം കൂടിയ ,ഇടതൂർന്ന തലമുടിയുള്ള കുട്ടി. ഞാനാണേൽ പെണ്കുട്ടികൾ ഇരിക്കുന്ന ഭാഗത്തേക്കു നോക്കാറേയില്ല . എനിക്കു താല്പര്യമില്ല തന്നെ ! എന്തായാലും എന്നെ ആശംസിച്ച സ്ഥിതിക്ക് ഒരു ക്രിസ്തുമസ് സന്ദേശം തിരിച്ചയക്കാം. അതല്ലേ മര്യാദ. ഞാൻ ' മേരി ക്രിസ്തുമസ് & പുതുവത്സരാശംസകൾ' എന്നു മാത്രം അയച്ചു. പിന്നെയുള്ള സന്ദേശം ശ്രീയുടേതായിരുന്നു. അതു വായിച്ചതും അറിയാതെ എന്റെ മിഴികൾ ഈറനണിഞ്ഞു... "എന്റെ ചക്കരേ .ടോമികുട്ടാ.. .മോന്റെ ആ കണ്ണുകൾ കാണാൻ കൊതിയായി.. ഇന്നലെ ഒരു പോള കണ്ണടക്കാൻ കഴിഞ്ഞില്ല ..നിന്നെയോർത്തോത്തു കുറേ കരഞ്ഞു. എന്റെ ധൈര്യമൊക്കെ ചോർന്നുപോയെടാ മുത്തേ .. എനിക്കിന്നു തന്നെ നിന്നെ കാണണം. ഇനി പിടിച്ചുനില്ക്കാൻ വയ്യ. ഒന്നുകിൽ ഞാനങ്ങോട്ടു വരാം .. അല്ലെങ്കിൽ നീയിങ്ങോട്ടു വാ.. നീ എന്റേതു മാത്രമാ .. നിന്നെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല. സത്യം ! വിളിക്കൂ എന്നെ.. എന്റെ മൊബൈലിൽ കാശില്ല.".. അതു വായിച്ചു സ്തബ്ധനായി ഞാനിരുന്നു. ഇപ്പോൾ സംഗതി നേരെ തിരിഞ്ഞിരിക്കുകയാണ്. ആദ്യമൊക്കെ എന്നെ ഉപദേശിച്ച ആളാണ്. ഇപ്പോൾ ശ്രീ എന്നിൽ വളരെയധികം ആസക്തനായിരിക്കുന്നു. എനിക്കു ഉൾഭയം തോന്നി. ഇനിയാണ് സൂക്ഷിക്കേണ്ടത്. എന്നോടുള്ള 'പ്രണയം' ശ്രീയെ ഒരു ഭ്രാന്തനാക്കിയിരിക്കുന്നു. ഏതാണ്ട് എന്റെ അവസ്ഥയും അതുപോലെയൊക്കെ തന്നെ ! എന്റെ ശരീരം പകർന്ന ചൂടു അവനിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. രണ്ടു ദിവസത്തിൽ കൂടുതൽ എന്നെ കാണാതെയിരിക്കാനോ, ബന്ധപ്പെടാതിരിക്കാനോ കഴിയുമെന്നു തോന്നുന്നില്ല എന്ന് ശ്രീ തന്നെ പറഞ്ഞിട്ടുണ്ട് ! ആ സുഖങ്ങൾ എന്താണെന്ന് അറിഞ്ഞുപോയി. അല്ലെങ്കിൽ തന്നെ പരിചയപ്പെട്ട ശേഷം രണ്ടു മൂന്നു ദിവസം കാണാതിരിക്കുന്നത് ഇതാദ്യാ .. ഞാൻ പ്രഭാത കർമ്മങ്ങൾ പൂർത്തിയാക്കിയിട്ട് ശ്രീയെ വിളിച്ചു. എന്റെ വിളി പ്രതീക്ഷിച്ചിരുന്ന പോലെ പെട്ടെന്നുതന്നെ ശ്രീ ഫോണെടുത്ത് " ഹലോ മോനെ .. എനിക്കു നിന്നെ കാണണം..ഇന്ന് കണ്ടേ തീരൂ.ഇല്ലെങ്കിൽ എനിക്കു ഭ്രാന്തു പിടിക്കും " എന്നു പറഞ്ഞു. പതിഞ്ഞിടറിയ സ്വരത്തിൽ ശ്രീ പുലമ്പുകയായിരുന്നു. ആ സ്വരം എന്റെ കാതുകളിൽ അലയടിച്ചു. ഞാൻ സമാധാനപ്പെടുത്തി. " ചേട്ടൻ വിഷമിക്കണ്ട. ഞാൻ വരാം. ഇങ്ങോട്ടു വന്നാൽ ശരിയാവില്ല. ഞാൻ മമ്മയുമായി ആലോചിച്ചിട്ട് വിളിച്ചറിയിക്കാം. " അതുകേട്ടപ്പോൾ ശ്രീ ഉമ്മകൾ തരാൻ തുടങ്ങി .. " അവിടെ അടുത്താരുമില്ലേ ..? "ഇല്ലെന്നു പറഞ്ഞു ശ്രീ ഫോണ് വച്ചു. ഇത്രയും പെട്ടെന്നു ' ശ്രീഹരി' എന്ന വ്യക്തിത്വമുള്ള പുരുഷൻ പൂർണ്ണമായി എന്നിലേക്ക് അടുക്കുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല.. ആലോചിച്ചപ്പോൾ എന്നെ കുറിച്ച് എനിക്കു തന്നെ അഭിമാനം തോന്നി. ഒരു കാരണവശാലും ശ്രീയെ ഇവിടെ വരുത്തിക്കൂടാ.. ഇവിടെ ഒരു സ്വാതന്ത്ര്യവുമില്ല. ഞാൻ നേരെ അടുക്കളയിലേക്കു ചെന്നു. മമ്മയെ എങ്ങിനെയും സ്വധീനിച്ചേ മതിയാകൂ. മമ്മയോടു ശ്രീയുടെ വീടുവരെ പോയിട്ടുവരട്ടെ എന്നു ചോദിച്ചപ്പോൾ കുറേ നേരം ആലോചിച്ചിട്ടാണ് മറുപടി പറഞ്ഞത്. സ്ഥലമറിയാതെ എങ്ങിനെ പോകും എന്നായിരുന്നു മമ്മയുടെ ചോദ്യം! ഞാനാണേൽ ദൂരെയൊന്നും ഒറ്റയ്ക്കിതുവരെ യാത്രകളൊന്നും ചെയ്തിട്ടുമില്ല. വീട്, കോളേജ്. ട്യൂഷൻ, പള്ളി .. ഇതായിരുന്നു എന്റെ ലോകം! ഞാൻ ശ്രീയെ വിളിച്ചു കാര്യം പറഞ്ഞു. പെരുമ്പാവൂർ ജംഗ്ഷനിൽ ചെന്നാൽ ശ്രീ വന്നു കൂട്ടിപോകാമെന്നു പറഞ്ഞു. അവൻ അതിയായ സന്തോഷത്തിലാണ് സംസാരിച്ചത്. എന്നാൽ മമ്മയോടൊന്നു പറയാൻ നിർദ്ദേശിച്ച ശേഷം ഞാൻ ഫോണ് മമ്മക്കു നല്കി. മമ്മാ എന്തൊക്കെയോ ചോദിക്കുന്നതു കേട്ടു.. ശ്രീക്കാണേൽ എന്നെ പോലെ യാചിച്ചു സമ്മതിപ്പിക്കാൻ അറിയില്ല താനും.. എന്നിട്ടും മമ്മയ്ക്കു എന്നെ ഒറ്റയ്ക്കു വിടാൻ പേടി !. ഒരു രക്ഷയുമില്ലാതെ ഞാൻ ടെസ്സി ആന്റിയുടെ പുറകേ കൂടി .. അവസാനം എന്റെ പൊന്നുമമ്മാ ശ്രീയുടെ വീട്ടിൽ പോകാൻ അനുമതി നല്കി. നിന്നിടത്തു നിന്നുതന്നെ ഒന്നു തുള്ളി ചാടണമെന്നൊക്കെ തോന്നി. പരിസരബോധം കൊണ്ടു സ്വയം നിയന്ത്രിച്ചു. പിന്നെ ദ്രുതഗതിയിലായിരുന്നു കാര്യങ്ങൾ! പെട്ടെന്നു കുളിച്ചു പോകാൻ തയ്യാറായി. ആന്റിയുടെ മകനെ (അനിയൻ ) കൂടി കൊണ്ടുപോകാൻ മമ്മാ പറഞ്ഞതിനോട് ഞാൻ വിസമ്മതം പ്രകടിപ്പിച്ചു. കാരണം പിന്നെ അവനെകൂടി ഞാൻ നോക്കേണ്ടി വരും.. അവന്റെ മുന്നിൽ വച്ച് ശ്രീയോട് ഒന്നടുത്തിടപഴകാനും കഴിയില്ല. ശ്രീ പറഞ്ഞതിൻ പ്രകാരം ഞാൻ രണ്ടും കല്പിച്ച് ഇറങ്ങിത്തിരിച്ചു. മമ്മാ കുറെ ക്രിസ്തുമസ് വിഭവങ്ങൾ ശ്രീയുടെ വീട്ടിലേക്കു തന്നുവിട്ടു. അതെല്ലാം കോളേജിൽ കൊണ്ടുപോകുന്ന ബാഗിലാക്കി തോളിൽ തൂക്കി ഞാൻ യാത്രയായി. മമ്മയുടെ ഒരു ബന്ധു പുറകിൽ വന്നു ബൈക്കിൽ കയറാൻ പറഞ്ഞു. ടെസ്സി ആന്റി പറഞ്ഞു വിട്ടതാത്രെ. ആ അങ്കിൾ എന്നെ പാലാ ബസ്സ് സ്റ്റാൻഡിൽ കൊണ്ട് ചെന്നു ബസ്സ് കയറ്റി വിട്ടു. അതാകുമ്പോൾ പെട്ടെന്നെത്തും. കാരണം ക്രിസ്തുമസ് ആയതിനാൽ ബസ്സ് സർവീസുകൾ തുലോം കുറവായിരുന്നു. ഉള്ളതിലാണേൽ ഉന്തും,തള്ളും .. മോനിപള്ളി -കൂത്താട്ടുകുളം-മൂവാറ്റുപുഴ വഴി പെരുമ്പാവൂർക്കു എത്താം. പക്ഷെ, ഞാൻ രണ്ടു ബസ്സ് കയറിയാണ് പോയത്. ശ്രീ ഫോണിൽ കൂടി സംസാരിച്ചു സ്ഥലങ്ങൾ പറഞ്ഞു തന്നുകൊണ്ടേയിരുന്നു. എന്റെ അടുത്തിരുന്ന ഒരു അമ്മാവനോട് ഞാൻ എല്ലാം ചോദിച്ചു മനസ്സിലാക്കി. വളരെ വേഗതയിലാണ് ബസ്സ് ഓടുന്നത്. ഏകദേശം ഒരു മണിക്കൂറു കൊണ്ട് ഞാൻ പെരുമ്പാവൂർ ജംഗ്ഷനിൽ എത്തി. അവിടെ ഒരു സുഹൃത്തിന്റെ ബൈക്കുമായി കണ്ണിമ ചിമ്മാതെ എന്റെ ശ്രീ എന്നെയും കാത്തു നില്പ്പുണ്ടായിരുന്നു. ഞാനിറങ്ങിയയുടൻ ഓടിവന്ന് എന്നെ നെഞ്ചോടു ചേർത്തു ആശ്ലേഷിച്ചു. രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു. സങ്കടം കൊണ്ട് കുറച്ചുനേരം ഞങ്ങൾക്കൊന്നും സംസാരിക്കാനായില്ല. ചുറ്റുമുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാണ് ശ്രീയുടെ പിടിയിൽ നിന്നു ഞാൻ മോചിതനായത്. പിന്നെ ഞാനാ ആ ബൈക്കിനു പുറകിൽ കയറി എന്റെ ശ്രീയുടെ വീട്ടിലേക്ക്.. " ഓ.ഇത്ര ദൂരമേയുള്ളോ .. കോട്ടയത്തൂന്നു കുറവിലങ്ങാട് വരുന്ന ദൂരം ..? ഞാൻ മുഖവുരയിട്ടു. "മോന് യാത്ര സുഖമായിരുന്നോടാ .. എന്താ ഒരു നാണം? നിന്റെ ചേട്ടന്റെ വീട്ടിലേക്കാണ് വരുന്നത്. സന്തോഷിക്കുകയല്ലേ വേണ്ടത്. അതു കേട്ടു ഞാൻ ചിരിച്ചു. ഉദ്ദേശം ഒരു എട്ടര കിലോമീറ്ററോളം സഞ്ചരിച്ചു 'തോട്ടുവാ ' എന്ന സ്ഥലത്തെത്തി. പ്രകൃതിരമണീയമായ സ്ഥലം! കണ്ടപ്പോൾ കണ്ടപ്പോൾത്തന്നെ മനസ്സ് ആർദ്രമായി ..! പോകുന്ന വഴി ഒരു വലിയ അമ്പലവും, ശ്രീ പഠിച്ച സ്കൂളുമൊക്കെ എന്നെ ചൂണ്ടി കാണിച്ചുതന്നു. ബൈക്കിലിരുന്നു തന്നെ, സ്ഥലത്തെത്തിയതായി മമ്മയോട് ഞാൻ വിളിച്ചുപറഞ്ഞു. അവരെല്ലാം കൂടി 'നന്ദനം ' സിനിമ കാണാൻ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ശ്രീയും മമ്മയോട് സംസാരിച്ചു. അങ്ങിനെ വളരെ പഴക്കം ചെന്ന പരമ്പരാഗതമായ നാലുകെട്ടും, പടിപ്പുരയുമുള്ള ആ വലിയ വീട്ടിലേക്ക് ഞാൻ എത്തിപ്പെട്ടു. എന്നെ കണ്ടതും പുറത്തു നിന്നവരെല്ലാം അകത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. വലതുകാൽ വയ്ച്ചു കയറാൻ ശ്രീ എന്റെ ചെവിയിൽ പറഞ്ഞു. ഞാനതു അനുസരിച്ചു. അകത്തേക്കു കയറിയതും മനസ്സിൽ ഒരു ഗൃഹാതുരത്വം അനുഭവപ്പെട്ടു. ബാല്യകാലസ്മരണകളിലേക്കൊരു മടക്കയാത്ര..! അപ്പോഴാണ് ആ അദ്ഭുതം എന്റെ ശ്രദ്ധയിൽ പെട്ടത്! (തുടരും )
No comments:
Post a Comment