എന്റെ പ്രണയം (ഭാഗം 16-20 )
എന്റെ കണ്ണുകൾ നിറയുന്നുണ്ടോ..?! തൊട്ടുനോക്കി.ഇല്ല. ആ വലിയ മൈതാനത്തു ഒരു ഭാഗത്ത് ക്രിക്കറ്റ് കളിച്ചു സ്കൂൾ അവധി അടിച്ചുപൊളിക്കുകയാണ് കുറച്ചു കുട്ടികൾ... മൈതാനം തുടങ്ങുന്നിടത്തു ശ്രീ ഒരു പയ്യന്റെ തോളിൽ കൈയ്യിട്ടു നടക്കുന്നു.ഞാനൊരു മരത്തിന്റെ മറവിലായതുകൊണ്ട് എന്നെ കാണാൻ കഴിയില്ല. കുറച്ചകലെയായതു കൊണ്ടു കൂടെയുള്ള പയ്യന്റെ മുഖം അവ്യക്തമാണ്. സങ്കടവും,ദേഷ്യവും ഒരുമിച്ചു വന്നു. അവനാരാണ്? അവനുമായി ശ്രീക്കെന്താണ് ബന്ധം? അവൻ കൂട്ടിനുള്ളപ്പോൾ ശ്രീ എന്തിനെന്നെ വിളിച്ചു? ഇങ്ങനെ ഉത്തരമറിയാത്ത പല ചോദ്യങ്ങളും മനസ്സിൽ ഉരുത്തിരിഞ്ഞു. ഞാനിത്ര ഭാഗ്യദോഷിയായിപോയല്ലോ.. കുട്ടിക്കാലം മുതൽക്കേ പപ്പാ വിദേശത്താണ്. ആ സ്നേഹം നേരിട്ടനുഭവിക്കാൻ യോഗമുണ്ടായിട്ടില്ല. പപ്പാ കാണാൻ സുന്ദരനാണ്. എന്റെ മനസ്സിലെ 'ഹീറോ' എന്നൊക്കെ പറയാം. ഇനി എന്താ ചെയ്ക ? വന്നതുപോലെ തിരികെ പോയാലോ?കുറച്ചുനേരം ഇവിടെ പാത്തുനില്ക്കാം. അവരുടെ അടുത്ത നീക്കം എന്താണെന്നു നോക്കാമല്ലോ.. അതാ.. ഇടയ്ക്കു ശ്രീ മൊബൈൽ എടുത്തു ആരെയോ വിളിക്കുന്നു .. അവർ ഒരു മരത്തണലിൽ ഇരിക്കുന്നതു കണ്ടു. ഉച്ചവെയിലിന്റെ കാഠിന്യവും,കണ്ണിൽ കണ്ട കാഴ്ചയും എന്നെ ക്ഷീണിതനാക്കി .'വരേണ്ടിയിരുന്നില്ല '..മമ്മാ പറഞ്ഞതു അനുസരിച്ചിരുന്നെങ്കിൽ.. ' സ്വയം പിറുപിറുത്തു .. കുറച്ചു നേരം കഴിഞ്ഞപ്പോൾ കുറെ അടിപൊളി ചെക്കന്മാർ എന്നെ കടന്നുമൈതാനത്തിലേക്കു പോയി. എല്ലാവരും ടീനേജ് ആണെന്നു ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. അതിൽ ഒരുത്തന്റെ കൈയ്യിൽ സ്റ്റമ്പും, മറ്റൊരുത്തന്റെ കൈയ്യിൽ ക്രിക്കറ്റ് ബാറ്റും, ബോളും കണ്ടു. അവരെ കണ്ടതും ശ്രീയും, കൂടെയുള്ള പയ്യനും ചാടിയെണീറ്റു .അപ്പോഴാണ് എനിക്കു സംഭവം മനസ്സിലായത്. അവർ ക്രിക്കറ്റ് കളിക്കാനുള്ള തയ്യാറെടുപ്പാണ് .. കളിക്കാനായാണ് ശ്രീയെന്നെ വിളിച്ചത്! ഞാൻ വെറുതെ തെറ്റിദ്ധരിച്ചല്ലോ.. പക്ഷെ ശ്രീ എന്തായിരിക്കും അവന്റെ തോളിൽ കൈയ്യിട്ടു സംസാരിച്ചിട്ടുണ്ടാകുക? അന്നെന്നോടു പറഞ്ഞതുപോലെ അവനെ ആശ്വസിപ്പിച്ചതാകുമോ? അവർ തമ്മിൽ വല്ലതും ..?! അവനുള്ളതുകൊണ്ടാണോ ശ്രീ എന്നെ ഒഴിവാക്കുന്നത്. ഏയ് ..അങ്ങിനെയൊന്നുമുണ്ടാകില്ല .. കാടുകയറിയ ചിന്തകളെ സ്വയം ആശ്വസിപ്പിച്ചു. എന്റെ സങ്കല്പങ്ങൾ തെറ്റാണോ?! ഒരാണിന് മറ്റൊരാണിനോട് ഒരാകർഷണവുമുണ്ടാകില്ലേ..? മനസ്സിൽ കണക്കുകൂട്ടിയതൊന്നും നടക്കുമെന്നു തോന്നുന്നില്ല. ഞാനും ,ശ്രീയുമായുള്ള ഒരു ലോകത്തിൽ കുറച്ചുനേരം എല്ലാം മറന്നു സമയം ചെലവിടാമെന്നു കരുതിയാണ് പാഞ്ഞുവന്നത്. ഇതിപ്പോൾ ഇത്രയും പയ്യന്മാരുടെ ഇടയിൽവച്ചു ഒന്നു തൊടാൻ കൂടി കഴിയില്ല. അവസാനം വന്നതുപോലെ തിരിച്ചുപോകാൻ തന്നെ തീരുമാനിച്ചു. ഞാൻ വന്നതു ശ്രീ അറിയണ്ട. ദൂരെയാണെങ്കിലും ഒരു നോക്കു കാണാൻ കഴിഞ്ഞല്ലോ.. അതുമതി..മനസ്സിനെ സ്വയം ആശ്വസിപ്പിച്ചു തിരിഞ്ഞുനടന്നു.വിശപ്പും, ദാഹവും തോന്നി..പട്ടണത്തിലെ ഒരു കീർത്തികേട്ട ബേക്കറിയിൽ കയറി ഒരു ചൂടു ചിക്കൻ പപ്സും, കൂൾ ഡ്രിങ്ക്സുമടിച്ചു. അടുത്തു തന്നെയുള്ള ബസ് സ്റ്റാൻഡിലേക്കു പോയി. ഉടനെ ബസ് കിട്ടി. ക്രിക്കറ്റ് കളിക്കാനാണ് വിളിക്കുന്നതെന്നു ശ്രീ പറയാത്തതെന്തേ..? ബസ്സിലിരുന്നു ചിന്തിച്ചു. എന്റെ തെറ്റാണ്. പറയുന്നത് മുഴുപ്പിക്കാൻ സമ്മതിക്കാതെ ശ്രീയുടെ ഫോണ്‍ കട്ട് ചെയ്തതു ഞാനാണ്. എനിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. ഞാൻ ചാടിയിറങ്ങി. ബാക്കി തരാനുള്ള പൈസ പോലും വാങ്ങാൻ മറന്നു. വീട്ടിലേക്കു നടക്കുമ്പോൾ ഓരോന്നോർത്തു കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.എന്റെ സങ്കല്പങ്ങൾ നിഷ്കരുണം എന്നെ ഉപേക്ഷിക്കുന്നു. ഞാനെന്താ ഇങ്ങനെ ആയിപ്പോയത്? സ്വയം ചോദ്യങ്ങളുമായി വീടിന്റെ പടി കയറി. ചെല്ലുമ്പോൾ അപ്പാപ്പാൻ പത്രം വായനയുമായി പിറുപിറുത്തുകൊണ്ടു ഉമ്മറത്തിരുപ്പുണ്ട്. അകത്തു മമ്മാ ഊണു പകർന്നു വയ്ക്കുന്ന തിരക്കിലാണ്. "ങ്ഹാ ..മോൻ ഇത്ര പെട്ടെന്നു വന്നോ ..വേഷം മാറി കാലും, കൈയ്യും,മുഖവും കഴുകി വാ.. ഊണു കഴിക്കാം .. അപ്പാപ്പനെയും കൂട്ടിക്കോ .." മമ്മാ പറഞ്ഞു. ങ്ഹാ,! ,ഒരു കാര്യം പറയാൻ മറന്നു. ആ പയ്യനെ നീ കണ്ടില്ലാരുന്നോ .. അവൻ വീണ്ടും ഇവിടെ വിളിച്ചിരുന്നു.. നീ ഇവിടെനിന്നും ഇറങ്ങിയോ .എന്നു ചോദിച്ചു ?.". ഞാനവിടെ നില്ക്കുമ്പോൾ ശ്രീ ഫോണ്‍ ചെയ്യുന്നതു കണ്ടതാണ്. അതിവിടേക്കായിരുന്നു.. എനിക്കു കാര്യം മനസ്സിലായി. മമ്മയോട് എന്താ മറുപടി പറയേണ്ടതെന്നു അറിയാതെ ഞാൻ കുഴങ്ങി..(തുടരും ..)
എന്റെ കണ്ണുകൾ നിറയുന്നുണ്ടോ..?! തൊട്ടുനോക്കി.ഇല്ല. ആ വലിയ മൈതാനത്തു ഒരു ഭാഗത്ത് ക്രിക്കറ്റ് കളിച്ചു സ്കൂൾ അവധി അടിച്ചുപൊളിക്കുകയാണ് കുറച്ചു കുട്ടികൾ... മൈതാനം തുടങ്ങുന്നിടത്തു ശ്രീ ഒരു പയ്യന്റെ തോളിൽ കൈയ്യിട്ടു നടക്കുന്നു.ഞാനൊരു മരത്തിന്റെ മറവിലായതുകൊണ്ട് എന്നെ കാണാൻ കഴിയില്ല. കുറച്ചകലെയായതു കൊണ്ടു കൂടെയുള്ള പയ്യന്റെ മുഖം അവ്യക്തമാണ്. സങ്കടവും,ദേഷ്യവും ഒരുമിച്ചു വന്നു. അവനാരാണ്? അവനുമായി ശ്രീക്കെന്താണ് ബന്ധം? അവൻ കൂട്ടിനുള്ളപ്പോൾ ശ്രീ എന്തിനെന്നെ വിളിച്ചു? ഇങ്ങനെ ഉത്തരമറിയാത്ത പല ചോദ്യങ്ങളും മനസ്സിൽ ഉരുത്തിരിഞ്ഞു. ഞാനിത്ര ഭാഗ്യദോഷിയായിപോയല്ലോ.. കുട്ടിക്കാലം മുതൽക്കേ പപ്പാ വിദേശത്താണ്. ആ സ്നേഹം നേരിട്ടനുഭവിക്കാൻ യോഗമുണ്ടായിട്ടില്ല. പപ്പാ കാണാൻ സുന്ദരനാണ്. എന്റെ മനസ്സിലെ 'ഹീറോ' എന്നൊക്കെ പറയാം. ഇനി എന്താ ചെയ്ക ? വന്നതുപോലെ തിരികെ പോയാലോ?കുറച്ചുനേരം ഇവിടെ പാത്തുനില്ക്കാം. അവരുടെ അടുത്ത നീക്കം എന്താണെന്നു നോക്കാമല്ലോ.. അതാ.. ഇടയ്ക്കു ശ്രീ മൊബൈൽ എടുത്തു ആരെയോ വിളിക്കുന്നു .. അവർ ഒരു മരത്തണലിൽ ഇരിക്കുന്നതു കണ്ടു. ഉച്ചവെയിലിന്റെ കാഠിന്യവും,കണ്ണിൽ കണ്ട കാഴ്ചയും എന്നെ ക്ഷീണിതനാക്കി .'വരേണ്ടിയിരുന്നില്ല '..മമ്മാ പറഞ്ഞതു അനുസരിച്ചിരുന്നെങ്കിൽ.. ' സ്വയം പിറുപിറുത്തു .. കുറച്ചു നേരം കഴിഞ്ഞപ്പോൾ കുറെ അടിപൊളി ചെക്കന്മാർ എന്നെ കടന്നുമൈതാനത്തിലേക്കു പോയി. എല്ലാവരും ടീനേജ് ആണെന്നു ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി. അതിൽ ഒരുത്തന്റെ കൈയ്യിൽ സ്റ്റമ്പും, മറ്റൊരുത്തന്റെ കൈയ്യിൽ ക്രിക്കറ്റ് ബാറ്റും, ബോളും കണ്ടു. അവരെ കണ്ടതും ശ്രീയും, കൂടെയുള്ള പയ്യനും ചാടിയെണീറ്റു .അപ്പോഴാണ് എനിക്കു സംഭവം മനസ്സിലായത്. അവർ ക്രിക്കറ്റ് കളിക്കാനുള്ള തയ്യാറെടുപ്പാണ് .. കളിക്കാനായാണ് ശ്രീയെന്നെ വിളിച്ചത്! ഞാൻ വെറുതെ തെറ്റിദ്ധരിച്ചല്ലോ.. പക്ഷെ ശ്രീ എന്തായിരിക്കും അവന്റെ തോളിൽ കൈയ്യിട്ടു സംസാരിച്ചിട്ടുണ്ടാകുക? അന്നെന്നോടു പറഞ്ഞതുപോലെ അവനെ ആശ്വസിപ്പിച്ചതാകുമോ? അവർ തമ്മിൽ വല്ലതും ..?! അവനുള്ളതുകൊണ്ടാണോ ശ്രീ എന്നെ ഒഴിവാക്കുന്നത്. ഏയ് ..അങ്ങിനെയൊന്നുമുണ്ടാകില്ല .. കാടുകയറിയ ചിന്തകളെ സ്വയം ആശ്വസിപ്പിച്ചു. എന്റെ സങ്കല്പങ്ങൾ തെറ്റാണോ?! ഒരാണിന് മറ്റൊരാണിനോട് ഒരാകർഷണവുമുണ്ടാകില്ലേ..? മനസ്സിൽ കണക്കുകൂട്ടിയതൊന്നും നടക്കുമെന്നു തോന്നുന്നില്ല. ഞാനും ,ശ്രീയുമായുള്ള ഒരു ലോകത്തിൽ കുറച്ചുനേരം എല്ലാം മറന്നു സമയം ചെലവിടാമെന്നു കരുതിയാണ് പാഞ്ഞുവന്നത്. ഇതിപ്പോൾ ഇത്രയും പയ്യന്മാരുടെ ഇടയിൽവച്ചു ഒന്നു തൊടാൻ കൂടി കഴിയില്ല. അവസാനം വന്നതുപോലെ തിരിച്ചുപോകാൻ തന്നെ തീരുമാനിച്ചു. ഞാൻ വന്നതു ശ്രീ അറിയണ്ട. ദൂരെയാണെങ്കിലും ഒരു നോക്കു കാണാൻ കഴിഞ്ഞല്ലോ.. അതുമതി..മനസ്സിനെ സ്വയം ആശ്വസിപ്പിച്ചു തിരിഞ്ഞുനടന്നു.വിശപ്പും, ദാഹവും തോന്നി..പട്ടണത്തിലെ ഒരു കീർത്തികേട്ട ബേക്കറിയിൽ കയറി ഒരു ചൂടു ചിക്കൻ പപ്സും, കൂൾ ഡ്രിങ്ക്സുമടിച്ചു. അടുത്തു തന്നെയുള്ള ബസ് സ്റ്റാൻഡിലേക്കു പോയി. ഉടനെ ബസ് കിട്ടി. ക്രിക്കറ്റ് കളിക്കാനാണ് വിളിക്കുന്നതെന്നു ശ്രീ പറയാത്തതെന്തേ..? ബസ്സിലിരുന്നു ചിന്തിച്ചു. എന്റെ തെറ്റാണ്. പറയുന്നത് മുഴുപ്പിക്കാൻ സമ്മതിക്കാതെ ശ്രീയുടെ ഫോണ്‍ കട്ട് ചെയ്തതു ഞാനാണ്. എനിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. ഞാൻ ചാടിയിറങ്ങി. ബാക്കി തരാനുള്ള പൈസ പോലും വാങ്ങാൻ മറന്നു. വീട്ടിലേക്കു നടക്കുമ്പോൾ ഓരോന്നോർത്തു കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.എന്റെ സങ്കല്പങ്ങൾ നിഷ്കരുണം എന്നെ ഉപേക്ഷിക്കുന്നു. ഞാനെന്താ ഇങ്ങനെ ആയിപ്പോയത്? സ്വയം ചോദ്യങ്ങളുമായി വീടിന്റെ പടി കയറി. ചെല്ലുമ്പോൾ അപ്പാപ്പാൻ പത്രം വായനയുമായി പിറുപിറുത്തുകൊണ്ടു ഉമ്മറത്തിരുപ്പുണ്ട്. അകത്തു മമ്മാ ഊണു പകർന്നു വയ്ക്കുന്ന തിരക്കിലാണ്. "ങ്ഹാ ..മോൻ ഇത്ര പെട്ടെന്നു വന്നോ ..വേഷം മാറി കാലും, കൈയ്യും,മുഖവും കഴുകി വാ.. ഊണു കഴിക്കാം .. അപ്പാപ്പനെയും കൂട്ടിക്കോ .." മമ്മാ പറഞ്ഞു. ങ്ഹാ,! ,ഒരു കാര്യം പറയാൻ മറന്നു. ആ പയ്യനെ നീ കണ്ടില്ലാരുന്നോ .. അവൻ വീണ്ടും ഇവിടെ വിളിച്ചിരുന്നു.. നീ ഇവിടെനിന്നും ഇറങ്ങിയോ .എന്നു ചോദിച്ചു ?.". ഞാനവിടെ നില്ക്കുമ്പോൾ ശ്രീ ഫോണ്‍ ചെയ്യുന്നതു കണ്ടതാണ്. അതിവിടേക്കായിരുന്നു.. എനിക്കു കാര്യം മനസ്സിലായി. മമ്മയോട് എന്താ മറുപടി പറയേണ്ടതെന്നു അറിയാതെ ഞാൻ കുഴങ്ങി..(തുടരും ..)
എന്റെ പ്രണയം ...............(ഭാഗം:17 )
"കണ്ടു മമ്മാ ..അവൻ ക്രിക്കറ്റ് കളിക്കാനാണ് വിളിച്ചത്. നല്ല പൊരിവെയിലായതു കൊണ്ടു ഞാൻ തിരികെ പോന്നു. ." ഒരു വിധം പറഞ്ഞൊപ്പിച്ചു. ."നല്ല കാര്യം!.വെയിലുകൊണ്ടു വിയർപ്പു താഴ്ന്നാൽ നന്നല്ല. ക്രിസ്മസ് പരീക്ഷ വരുന്നു" മമ്മാ പറഞ്ഞു.. ടെലിവിഷനിൽ സിനിമ തകൃതിയായ് നടക്കുന്നു. മനസ്സിനു വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു. കുറച്ചുനേരം ഫാനിന്റെ കീഴിലങ്ങിനെയിരുന്നു.. "നീ വേഷം മാറി വരുന്നുണ്ടോ." മമ്മയുടെ സ്വരം ചെവിയിൽ മുഴങ്ങി. നേരെ മുറിയിലേക്കു പോയി വേഷം മാറി താഴെവന്നു. കപ്പയും, ചെമ്മീൻ തീയലും, ഏത്തക്കായ് തോരനും.മാങ്ങ അച്ചാറുമായി എനിക്കിഷ്ടമുള്ള വിഭവങ്ങൾ തീൻ മേശ നിറഞ്ഞിരിക്കുന്നു. അല്ലേലും അങ്ങിനെയാ..എന്റെ അവധി ദിവസം മമ്മാ നന്നായി പാചകം ചെയ്യും. പപ്പായില്ലാത്ത പരിഗണന എനിക്കാണ്. ഊണു കഴിഞ്ഞു കൈയ്യു കഴുകുമ്പോൾ ഫോണ്‍ ബെല്ലടിച്ചു. മമ്മായും, അപ്പാപ്പനും കഴിക്കുന്നതെയുള്ളൂ. ഞാൻ പോയി ഫോണെടുത്തു.. "ഹലോ.." മറുവശത്തു നിന്നും ശ്രീയുടെ സ്വരം.. "ഹലോ.ഞാനാ... ശ്രീ.. താനെന്തു പണിയാടോ കാണിച്ചത്?. വരാമെന്നു പറഞ്ഞിട്ട് വന്നില്ല. നിന്റെ അമ്മ പറഞ്ഞു നീ ഇങ്ങോട്ടേക്കു തിരിച്ചിട്ടുണ്ടെന്ന്.. എന്തു പറ്റി .?" മമ്മാ കേൾക്കാതെ ഞാൻ സ്വരം താഴ്ത്തി. "അതു പിന്നെ ..നല്ല വെയിലല്ലേ . മടിച്ചു . സോറി ..അതുകേട്ട് "ശരി സാരമില്ല.നാളെ കാണാം." അവൻ ശാന്തനായി പറഞ്ഞു.. 'അല്ല, ഇന്നു വൈകിട്ടു ജിമ്മിൽ വരുമോ? നാളെ രാവിലെ എനിക്കു റ്റ്യുഷനുണ്ട്. അതു കഴിഞ്ഞു ഞാൻ നേരെ പള്ളിയിൽ പോകും. " അതു പറഞ്ഞപ്പോൾ മമ്മാ കേൾക്കാനായ് കുറച്ചു ശബ്ദം കൂട്ടി. " ഇല്ല.വരാൻ കഴിയില്ല വൈകിട്ടു എനിക്കൊരു പ്രോഗ്രാമുണ്ട്.." ശ്രീ പറഞ്ഞതു കേട്ടു 'ബൈ ' പറഞ്ഞു ഫോണ്‍ വച്ചു. പക്ഷെ വല്ലാത്തൊരു നെഞ്ചിടിപ്പ്.. ഒരു ദീർഘനിശ്വാസമെടുക്കാൻ കഴിയാത്ത പോലെ.. ഒരു പ്രണയത്തിന്റെ തുടക്കത്തിലുള്ള നൊമ്പരങ്ങൾ ഒന്നൊന്നായ് ഞാൻ അറിയുകയായിരുന്നു. എപ്പോഴും അവനെ കാണണമെന്നു തോന്നുക... ആ സ്വരം കേൾക്കാനുള്ള മനസ്സിന്റെ വെമ്പൽ.. അന്നത്തെ ശനിയാഴ്ച ജിമ്മിൽ പോകാൻ മടിച്ചു .പഠനവുമായി മുന്നോട്ടുപോയി..ഉറങ്ങാൻ കിടന്നപ്പോഴും ശ്രീയുടെ സ്വരം, രൂപം എന്നെ വല്ലാതെ ശല്യപ്പെടുത്തി.. നേരം പുലർന്നു.. പതിവുകർമ്മങ്ങൾ. ഞങ്ങളന്നു പരസ്പരം വിളിച്ചതേയില്ല .. അങ്ങിനെ ശ്രീയെ കാണാതെ ഒരു ഞായറാഴ്ച തീരാൻ പോകുന്നു .റ്റ്യുഷനും, പള്ളിയും, അതിഥികളുമൊക്കെയായി ആ ദിവസം വിടപറഞ്ഞു. മമ്മയുടെ വക ഏത്തപഴവും, നാടൻ മുട്ടയും പുഴുങ്ങിയതു വന്നു. അന്നു കുറെ പഠിച്ചു. അഞ്ചുമണിക്കു അലാറം വയ്ച്ചു ഉറങ്ങാൻ കിടന്നു. പിറ്റേന്നാൾ അഞ്ചു മണിക്കു തന്നെ അലാറം വിളിച്ചുണർത്തി. എണീറ്റു പതിവു കർമ്മങ്ങൾ ചെയ്തെന്നു വരുത്തിതീർത്തു. ജിമ്മിൽ പോയി ശ്രീയെ കാണാനുള്ള വെപ്രാളമായിരുന്നു.. ഡിസംബറിന്റെ തണുപ്പ് സിരകളിൽ പടർന്നുകയറുന്നു. ജിമ്മിലെത്തിയതും പുറത്തു ഗേറ്റിനു മുമ്പിൽ ശ്രീ നില്ക്കുന്നു.."എന്താ ഇവിടെ ഈ തണുപ്പത്ത് നില്ക്കുന്നത് ഞാൻ ചോദിച്ചു. വിറയ്ക്കുന്ന ശ്രീയുടെ അധരങ്ങൾ പറഞ്ഞ മറുപടി എന്നെ ശരീരമാസകലം കോരിത്തരിപ്പിച്ചു..(തുടരും ..)
"കണ്ടു മമ്മാ ..അവൻ ക്രിക്കറ്റ് കളിക്കാനാണ് വിളിച്ചത്. നല്ല പൊരിവെയിലായതു കൊണ്ടു ഞാൻ തിരികെ പോന്നു. ." ഒരു വിധം പറഞ്ഞൊപ്പിച്ചു. ."നല്ല കാര്യം!.വെയിലുകൊണ്ടു വിയർപ്പു താഴ്ന്നാൽ നന്നല്ല. ക്രിസ്മസ് പരീക്ഷ വരുന്നു" മമ്മാ പറഞ്ഞു.. ടെലിവിഷനിൽ സിനിമ തകൃതിയായ് നടക്കുന്നു. മനസ്സിനു വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു. കുറച്ചുനേരം ഫാനിന്റെ കീഴിലങ്ങിനെയിരുന്നു.. "നീ വേഷം മാറി വരുന്നുണ്ടോ." മമ്മയുടെ സ്വരം ചെവിയിൽ മുഴങ്ങി. നേരെ മുറിയിലേക്കു പോയി വേഷം മാറി താഴെവന്നു. കപ്പയും, ചെമ്മീൻ തീയലും, ഏത്തക്കായ് തോരനും.മാങ്ങ അച്ചാറുമായി എനിക്കിഷ്ടമുള്ള വിഭവങ്ങൾ തീൻ മേശ നിറഞ്ഞിരിക്കുന്നു. അല്ലേലും അങ്ങിനെയാ..എന്റെ അവധി ദിവസം മമ്മാ നന്നായി പാചകം ചെയ്യും. പപ്പായില്ലാത്ത പരിഗണന എനിക്കാണ്. ഊണു കഴിഞ്ഞു കൈയ്യു കഴുകുമ്പോൾ ഫോണ്‍ ബെല്ലടിച്ചു. മമ്മായും, അപ്പാപ്പനും കഴിക്കുന്നതെയുള്ളൂ. ഞാൻ പോയി ഫോണെടുത്തു.. "ഹലോ.." മറുവശത്തു നിന്നും ശ്രീയുടെ സ്വരം.. "ഹലോ.ഞാനാ... ശ്രീ.. താനെന്തു പണിയാടോ കാണിച്ചത്?. വരാമെന്നു പറഞ്ഞിട്ട് വന്നില്ല. നിന്റെ അമ്മ പറഞ്ഞു നീ ഇങ്ങോട്ടേക്കു തിരിച്ചിട്ടുണ്ടെന്ന്.. എന്തു പറ്റി .?" മമ്മാ കേൾക്കാതെ ഞാൻ സ്വരം താഴ്ത്തി. "അതു പിന്നെ ..നല്ല വെയിലല്ലേ . മടിച്ചു . സോറി ..അതുകേട്ട് "ശരി സാരമില്ല.നാളെ കാണാം." അവൻ ശാന്തനായി പറഞ്ഞു.. 'അല്ല, ഇന്നു വൈകിട്ടു ജിമ്മിൽ വരുമോ? നാളെ രാവിലെ എനിക്കു റ്റ്യുഷനുണ്ട്. അതു കഴിഞ്ഞു ഞാൻ നേരെ പള്ളിയിൽ പോകും. " അതു പറഞ്ഞപ്പോൾ മമ്മാ കേൾക്കാനായ് കുറച്ചു ശബ്ദം കൂട്ടി. " ഇല്ല.വരാൻ കഴിയില്ല വൈകിട്ടു എനിക്കൊരു പ്രോഗ്രാമുണ്ട്.." ശ്രീ പറഞ്ഞതു കേട്ടു 'ബൈ ' പറഞ്ഞു ഫോണ്‍ വച്ചു. പക്ഷെ വല്ലാത്തൊരു നെഞ്ചിടിപ്പ്.. ഒരു ദീർഘനിശ്വാസമെടുക്കാൻ കഴിയാത്ത പോലെ.. ഒരു പ്രണയത്തിന്റെ തുടക്കത്തിലുള്ള നൊമ്പരങ്ങൾ ഒന്നൊന്നായ് ഞാൻ അറിയുകയായിരുന്നു. എപ്പോഴും അവനെ കാണണമെന്നു തോന്നുക... ആ സ്വരം കേൾക്കാനുള്ള മനസ്സിന്റെ വെമ്പൽ.. അന്നത്തെ ശനിയാഴ്ച ജിമ്മിൽ പോകാൻ മടിച്ചു .പഠനവുമായി മുന്നോട്ടുപോയി..ഉറങ്ങാൻ കിടന്നപ്പോഴും ശ്രീയുടെ സ്വരം, രൂപം എന്നെ വല്ലാതെ ശല്യപ്പെടുത്തി.. നേരം പുലർന്നു.. പതിവുകർമ്മങ്ങൾ. ഞങ്ങളന്നു പരസ്പരം വിളിച്ചതേയില്ല .. അങ്ങിനെ ശ്രീയെ കാണാതെ ഒരു ഞായറാഴ്ച തീരാൻ പോകുന്നു .റ്റ്യുഷനും, പള്ളിയും, അതിഥികളുമൊക്കെയായി ആ ദിവസം വിടപറഞ്ഞു. മമ്മയുടെ വക ഏത്തപഴവും, നാടൻ മുട്ടയും പുഴുങ്ങിയതു വന്നു. അന്നു കുറെ പഠിച്ചു. അഞ്ചുമണിക്കു അലാറം വയ്ച്ചു ഉറങ്ങാൻ കിടന്നു. പിറ്റേന്നാൾ അഞ്ചു മണിക്കു തന്നെ അലാറം വിളിച്ചുണർത്തി. എണീറ്റു പതിവു കർമ്മങ്ങൾ ചെയ്തെന്നു വരുത്തിതീർത്തു. ജിമ്മിൽ പോയി ശ്രീയെ കാണാനുള്ള വെപ്രാളമായിരുന്നു.. ഡിസംബറിന്റെ തണുപ്പ് സിരകളിൽ പടർന്നുകയറുന്നു. ജിമ്മിലെത്തിയതും പുറത്തു ഗേറ്റിനു മുമ്പിൽ ശ്രീ നില്ക്കുന്നു.."എന്താ ഇവിടെ ഈ തണുപ്പത്ത് നില്ക്കുന്നത് ഞാൻ ചോദിച്ചു. വിറയ്ക്കുന്ന ശ്രീയുടെ അധരങ്ങൾ പറഞ്ഞ മറുപടി എന്നെ ശരീരമാസകലം കോരിത്തരിപ്പിച്ചു..(തുടരും ..)
എന്റെ പ്രണയം ......(ഭാഗം:18)
ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത വാക്കുകൾ..!! ഞാനില്ലാത്തതുകൊണ്ട് വ്യായാമം തുടങ്ങാതെ അവൻ ജിമ്മിൽ നിന്നും തിരികെയിറങ്ങിപോലും.. കൊച്ചുവെളുപ്പാൻകാലത്തു വീട്ടിലേക്കു വിളിക്കാനും കഴിയില്ലല്ലോ.. എന്നെ ശ്രീ മിസ്സ് ചെയ്തു എന്നല്ലേ അതർത്ഥമാക്കുന്നത്.. ഇത് നല്ലൊരു സൂചനയാണ്. അന്ന് അവന്റെ മനസ്സറിയണമെന്നു തന്നെ ഞാൻ തീരുമാനിച്ചു. ശ്രീ സംസാരിക്കുമ്പോൾ സിഗരറ്റിന്റെ വല്ലാത്ത ഗന്ധം.. ഞാൻ വലിക്കില്ലെങ്കിലും സിഗരറ്റ് ഉപയോഗിക്കുന്നവരെ എനിക്കിഷ്ടമാണ്.ഒരുതരം 'ഫ്രീസ്റ്റൈൽ' ജിം സ്യുട്ട്സ് ആണ് ശ്രീ ധരിച്ചിരിക്കുന്നത്. അതും ടി-ഷർട്ട് വെളിയിൽ ഇട്ടിരിക്കുന്നു. അന്നു കണ്ട മുഴപ്പ് എന്റെ മനസ്സിൽ ഓടിവന്നു. മനസ്സിനെ ചൂടുപിടിപ്പിക്കുന്ന ഒരോർമ്മ.. "എനിക്ക് അല്പം സംസാരിക്കാനുണ്ട്.. നമുക്കു കുറച്ചു നേരത്തെയിറങ്ങിയാലോ..? ഞാൻ ചെറിയൊരു മടിയോടെ തിരക്കി.. "ഓ ..അതിനെന്താ ..തന്റെ സംസാരം കേൾക്കാൻ നല്ല രസാ .. ആയിക്കോട്ടെ ." ശ്രീ അതംഗീകരിച്ചു.. എനിക്കു സമാധാനമായി. വ്യായാമം ചെയ്യുമ്പോഴും എന്റെ കണ്ണുകൾ ശ്രീയറിയാതെ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരാൾ അറിയാത്ത രീതിയിൽ അയാളെ നോക്കാൻ ഒരു പ്രത്യേക കഴിവു ദൈവം എനിക്കു തന്നിട്ടുണ്ട്. 'എന്തു പ്രതിബന്ധങ്ങൾ തന്നെയുണ്ടായാലും അതിനെയൊക്കെ തരണം ചെയ്തു ഇവനെ ഞാൻ സ്വന്തമാക്കും..' എന്നു മനസ്സിൽ പ്രതിഞ്ജയെടുത്തത് ആ ദിവസമായിരുന്നു. അത്രയ്ക്ക് ,മനുഷ്യമനസ്സിനെ ലിംഗഭേദമന്യേ മോഹിപ്പിക്കുന്ന തരത്തിൽ പ്രത്യേകതയുള്ള വ്യക്തിയായിരുന്നു ശ്രീഹരി. അന്ന് മാസ്റ്റർ വന്നിട്ടുണ്ടായിരുന്നില്ല . മാസ്റ്ററിനു ചെറിയൊരു പനി.. എന്തായാലും ആ അവസരം ഞങ്ങൾ മുതലെടുത്തു. ഇല്ലെങ്കിൽ നേരത്തേയിറങ്ങുന്നതിനു മുമ്പ് മാസ്റ്ററിന്റെ ചോദ്യങ്ങൾക്കും മറുപടി പറയേണ്ടി വന്നേനെ.. ഞങ്ങൾ മെല്ലെ പുറത്തേക്കിറങ്ങി.. പ്രഭാതസൂര്യന്റെ ചെങ്കിരണങ്ങൾ എല്ലായിടവും പടർന്നു തുടങ്ങി. പക്ഷികൂട്ടങ്ങളുടെ കളകൂജനങ്ങൾ മനസ്സിന് ആനന്ദമേകി. മഞ്ഞിൽ കുളിച്ചുനില്ക്കുന്ന വൃക്ഷലതാദികൾ ഉദയസൂര്യനെ വരവേല്ക്കാൻ തയ്യാറെടുത്തുകഴിഞ്ഞു. ആകാശത്തിലേക്കു നോക്കിയപ്പോൾ മേഘങ്ങൾ തണുത്തുവിറച്ചു വെള്ളപുതപ്പുമൂടി കിഴക്കു ദിക്കിലേക്കു ഉദയസൂര്യന്റെ മടിത്തട്ടിലേക്ക് ചൂടുതേടി പോകുന്നതായി തോന്നി.. പ്രഭാതത്തിലെ ആ മംഗളമുഹൂർത്തത്തിൽ ഞങ്ങൾ എവിടെക്കെന്നില്ലാതെ കുറെ ദൂരം നടന്നു. എന്നിട്ടും എത്ര ശ്രമിച്ചിട്ടും പറയാനുള്ളതു പറയാൻ കഴിയുന്നില്ല. എവിടെ തുടങ്ങണം.. എങ്ങിനെ തുടങ്ങണം..എന്തു പറയണം, എന്തായിരിക്കും ശ്രീയുടെ പ്രതികരണം എന്നൊരു രൂപവുമില്ല. നിശബ്ദതക്കു ഭംഗം വരുത്തി ശ്രീ സംസാരിച്ചുതുടങ്ങി.. ".ങ്ഹാഹാ.. എന്തോ സംസാരിക്കാനുണ്ടെന്നു പറഞ്ഞിട്ട് അനക്കമൊന്നുമില്ലല്ലൊ.. ഇങ്ങനെ വെറുതെ നടന്നാൽ മതിയോ.. എന്തേലും പറയെടോ..കേൾക്കട്ടെ " ശ്രീയുടെ വാക്കുകൾ മുഖവിലക്കെടുത്ത് രണ്ടും കല്പിച്ചു ഞാൻ പുലമ്പി. "എനിക്ക്,,,,,! എനിക്കു ശ്രീയെ ഇഷ്ടമാണ്.. ഇഷ്ടമാണെന്നു പറഞ്ഞാൽ വലിയ ഇഷ്ടം!. എനിക്കു കാണാതിരിക്കാൻ കഴിയുന്നില്ല ." എന്റെ കണ്ണുകൾ ഞാനറിയാതെ നിറയുന്നുണ്ടായിരുന്നു. .പക്ഷെ ഇനി ഈ ഭാരം താങ്ങാൻ വയ്യ..നെഞ്ചിലെ ഈ നീറ്റൽ അവസാനിപ്പിച്ചേ മതിയാകൂ ..വരുന്നതു വരട്ടെ..! ശ്രീയുടെ മുഖത്തു നോക്കാതെ നാണിച്ചു നിന്ന എന്റെ കർണങ്ങളിൽ പതിച്ച ശ്രീയുടെ ഇടിമുഴക്കം പോലെയുള്ള സ്വരം എന്നെ തകർത്തുകളഞ്ഞു..(തുടരും ..)
ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത വാക്കുകൾ..!! ഞാനില്ലാത്തതുകൊണ്ട് വ്യായാമം തുടങ്ങാതെ അവൻ ജിമ്മിൽ നിന്നും തിരികെയിറങ്ങിപോലും.. കൊച്ചുവെളുപ്പാൻകാലത്തു വീട്ടിലേക്കു വിളിക്കാനും കഴിയില്ലല്ലോ.. എന്നെ ശ്രീ മിസ്സ് ചെയ്തു എന്നല്ലേ അതർത്ഥമാക്കുന്നത്.. ഇത് നല്ലൊരു സൂചനയാണ്. അന്ന് അവന്റെ മനസ്സറിയണമെന്നു തന്നെ ഞാൻ തീരുമാനിച്ചു. ശ്രീ സംസാരിക്കുമ്പോൾ സിഗരറ്റിന്റെ വല്ലാത്ത ഗന്ധം.. ഞാൻ വലിക്കില്ലെങ്കിലും സിഗരറ്റ് ഉപയോഗിക്കുന്നവരെ എനിക്കിഷ്ടമാണ്.ഒരുതരം 'ഫ്രീസ്റ്റൈൽ' ജിം സ്യുട്ട്സ് ആണ് ശ്രീ ധരിച്ചിരിക്കുന്നത്. അതും ടി-ഷർട്ട് വെളിയിൽ ഇട്ടിരിക്കുന്നു. അന്നു കണ്ട മുഴപ്പ് എന്റെ മനസ്സിൽ ഓടിവന്നു. മനസ്സിനെ ചൂടുപിടിപ്പിക്കുന്ന ഒരോർമ്മ.. "എനിക്ക് അല്പം സംസാരിക്കാനുണ്ട്.. നമുക്കു കുറച്ചു നേരത്തെയിറങ്ങിയാലോ..? ഞാൻ ചെറിയൊരു മടിയോടെ തിരക്കി.. "ഓ ..അതിനെന്താ ..തന്റെ സംസാരം കേൾക്കാൻ നല്ല രസാ .. ആയിക്കോട്ടെ ." ശ്രീ അതംഗീകരിച്ചു.. എനിക്കു സമാധാനമായി. വ്യായാമം ചെയ്യുമ്പോഴും എന്റെ കണ്ണുകൾ ശ്രീയറിയാതെ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരാൾ അറിയാത്ത രീതിയിൽ അയാളെ നോക്കാൻ ഒരു പ്രത്യേക കഴിവു ദൈവം എനിക്കു തന്നിട്ടുണ്ട്. 'എന്തു പ്രതിബന്ധങ്ങൾ തന്നെയുണ്ടായാലും അതിനെയൊക്കെ തരണം ചെയ്തു ഇവനെ ഞാൻ സ്വന്തമാക്കും..' എന്നു മനസ്സിൽ പ്രതിഞ്ജയെടുത്തത് ആ ദിവസമായിരുന്നു. അത്രയ്ക്ക് ,മനുഷ്യമനസ്സിനെ ലിംഗഭേദമന്യേ മോഹിപ്പിക്കുന്ന തരത്തിൽ പ്രത്യേകതയുള്ള വ്യക്തിയായിരുന്നു ശ്രീഹരി. അന്ന് മാസ്റ്റർ വന്നിട്ടുണ്ടായിരുന്നില്ല . മാസ്റ്ററിനു ചെറിയൊരു പനി.. എന്തായാലും ആ അവസരം ഞങ്ങൾ മുതലെടുത്തു. ഇല്ലെങ്കിൽ നേരത്തേയിറങ്ങുന്നതിനു മുമ്പ് മാസ്റ്ററിന്റെ ചോദ്യങ്ങൾക്കും മറുപടി പറയേണ്ടി വന്നേനെ.. ഞങ്ങൾ മെല്ലെ പുറത്തേക്കിറങ്ങി.. പ്രഭാതസൂര്യന്റെ ചെങ്കിരണങ്ങൾ എല്ലായിടവും പടർന്നു തുടങ്ങി. പക്ഷികൂട്ടങ്ങളുടെ കളകൂജനങ്ങൾ മനസ്സിന് ആനന്ദമേകി. മഞ്ഞിൽ കുളിച്ചുനില്ക്കുന്ന വൃക്ഷലതാദികൾ ഉദയസൂര്യനെ വരവേല്ക്കാൻ തയ്യാറെടുത്തുകഴിഞ്ഞു. ആകാശത്തിലേക്കു നോക്കിയപ്പോൾ മേഘങ്ങൾ തണുത്തുവിറച്ചു വെള്ളപുതപ്പുമൂടി കിഴക്കു ദിക്കിലേക്കു ഉദയസൂര്യന്റെ മടിത്തട്ടിലേക്ക് ചൂടുതേടി പോകുന്നതായി തോന്നി.. പ്രഭാതത്തിലെ ആ മംഗളമുഹൂർത്തത്തിൽ ഞങ്ങൾ എവിടെക്കെന്നില്ലാതെ കുറെ ദൂരം നടന്നു. എന്നിട്ടും എത്ര ശ്രമിച്ചിട്ടും പറയാനുള്ളതു പറയാൻ കഴിയുന്നില്ല. എവിടെ തുടങ്ങണം.. എങ്ങിനെ തുടങ്ങണം..എന്തു പറയണം, എന്തായിരിക്കും ശ്രീയുടെ പ്രതികരണം എന്നൊരു രൂപവുമില്ല. നിശബ്ദതക്കു ഭംഗം വരുത്തി ശ്രീ സംസാരിച്ചുതുടങ്ങി.. ".ങ്ഹാഹാ.. എന്തോ സംസാരിക്കാനുണ്ടെന്നു പറഞ്ഞിട്ട് അനക്കമൊന്നുമില്ലല്ലൊ.. ഇങ്ങനെ വെറുതെ നടന്നാൽ മതിയോ.. എന്തേലും പറയെടോ..കേൾക്കട്ടെ " ശ്രീയുടെ വാക്കുകൾ മുഖവിലക്കെടുത്ത് രണ്ടും കല്പിച്ചു ഞാൻ പുലമ്പി. "എനിക്ക്,,,,,! എനിക്കു ശ്രീയെ ഇഷ്ടമാണ്.. ഇഷ്ടമാണെന്നു പറഞ്ഞാൽ വലിയ ഇഷ്ടം!. എനിക്കു കാണാതിരിക്കാൻ കഴിയുന്നില്ല ." എന്റെ കണ്ണുകൾ ഞാനറിയാതെ നിറയുന്നുണ്ടായിരുന്നു. .പക്ഷെ ഇനി ഈ ഭാരം താങ്ങാൻ വയ്യ..നെഞ്ചിലെ ഈ നീറ്റൽ അവസാനിപ്പിച്ചേ മതിയാകൂ ..വരുന്നതു വരട്ടെ..! ശ്രീയുടെ മുഖത്തു നോക്കാതെ നാണിച്ചു നിന്ന എന്റെ കർണങ്ങളിൽ പതിച്ച ശ്രീയുടെ ഇടിമുഴക്കം പോലെയുള്ള സ്വരം എന്നെ തകർത്തുകളഞ്ഞു..(തുടരും ..)
എന്റെ പ്രണയം ...........( ഭാഗം:19)
പെട്ടെന്നു ശ്രീയുടെ മുഖത്തുണ്ടായ ഭാവമാറ്റം എന്നെ അമ്പരപ്പിച്ചുകളഞ്ഞു.. ചോദിച്ചതു അബദ്ധമായോ എന്നു ഞാൻ ശങ്കിച്ചു. "തനിക്കു വട്ടാണോ ..? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. ഏതു ലോകത്തിലാണ് താൻ ജീവിക്കുന്നത് ? എന്താണു താൻ പറഞ്ഞതുകൊണ്ടു ഞാൻ അർത്ഥമാക്കേണ്ടത്.?. " ഞാനൊന്നും മിണ്ടിയില്ല. പിന്നെന്തെങ്കിലും പറയുവാൻ ഞാൻ അശക്തനായിരുന്നു.. ശ്രീ തുടർന്നു." ആദ്യം താനാ കണ്ണുകൾ തുടക്ക്.. ആരേലും കണ്ടാൽ മോശമാ.. ഇതിനുള്ള മറുപടി വിശദമായി ഞാൻ തരുന്നുണ്ട്. ഇപ്പോൾ ക്ലാസ്സിനു പോകാൻ സമയമടുത്തുവരുന്നു. സംസാരിച്ചുനില്ക്കാൻ സമയമില്ല.."..ഇതു പറഞ്ഞതും ശ്രീ തിരിഞ്ഞുനടന്നതുo ഒരുമിച്ചായിരുന്നു. കോപം കൊണ്ടു ശ്രീയുടെ മുഖം ചുവന്നിരുന്നു. ഇങ്ങനെയൊരു പ്രതികരണം ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല.. വല്ലാത്തൊരു അവസ്ഥയായി എന്റേത്.എങ്ങോട്ടു പോകണമെന്നൊരു രൂപമില്ലാത്തതു പോലെ . വഴിയറിയാത്തൊരു കൊച്ചു കുട്ടിയെപോലെ ഞാൻ നടന്നു.. സങ്കടം അണപൊട്ടിയൊഴുകുന്നുവൊ.. !കണ്ണുകൾ നിറഞ്ഞു ചുറ്റുമുള്ള കാഴ്ചകളൊക്കെ അവ്യക്തമായി തുടങ്ങി.. സ്വയം നിയന്ത്രിച്ചു ഞാൻ വീട്ടിലെത്തി. ഭാഗ്യം മമ്മാ പുറകുവശത്തു ഏതോ ജോലിയിൽ വ്യാപൃതയാണ്.. അപ്പാപ്പൻ കിടക്കുന്നതേയുള്ളൂ.. ഞാൻ ഒരു കള്ളനെ പോലെ പതുങ്ങി അകത്തേക്കു കടന്നു. എന്റെ മുഖത്തിലെ ഭാവമാറ്റം ആരും ശ്രദ്ധിക്കാൻ പാടില്ല. നേരെ മുകളിലേക്കു കയറി മുറിയെലെത്തി കതകടച്ചു കുറ്റിയിട്ടു കുറെ കരഞ്ഞു.. ഇപ്പോൾ ചെറിയൊരാശ്വാസം.! ശ്രീയോടത് പറയണ്ടായിരുന്നു.. മനസ്സു സ്വയം കുറ്റപ്പെടുത്തി.. കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ണുകൾ ചുവന്നു തടിച്ചിരിക്കുന്നു.. മമ്മാ കണ്ടുപ്പിടിക്കുമോ ? വെള്ളാരം കല്ലുകൾ പോലെ തിളങ്ങുന്ന എന്റെ കണ്ണുകളുടെ മാറ്റം പെട്ടെന്നു തിരിച്ചറിയാൻ കഴിയും.. കുളിച്ചാൽ ഒരു പക്ഷെ മുഖത്തിന്റെ ഈ കടുപ്പമൊന്നു കുറഞ്ഞുകിട്ടും.. പെട്ടെന്ന് കുളിച്ചു പുറത്തു വന്നു .സ്കൂളിൽ പോകാൻ മടി തോന്നി..കുറെ നേരം കിടക്കയിൽ മലർന്നുകിടന്നു മയങ്ങിപ്പോയി.."കാപ്പി കുടിക്കുന്നില്ലേ മോനെ .സ്കൂളിൽ പോകണ്ടേ?.. ".. മമ്മയുടെ ചോദ്യം കേട്ടു ചാടിയെണീറ്റു.." എനിക്കു നല്ല സുഖം തോന്നുന്നില്ല മമ്മാ. .ഞാനിന്നു പോകുന്നില്ല.. പ്ലീസ് " കാര്യം പറഞ്ഞൊപ്പിച്ചു. "ശരി ..ശരി .. വാ . പ്രാതൽ കഴിച്ചിട്ടു കുറച്ചു നേരം വിശ്രമിക്ക്.. എല്ലാം മാറും ." മമ്മയുടെ വാക്കുകൾ കേട്ടു മുഖം കഴുകി തീൻ മേശയെ ലക്ഷ്യമാക്കി നടന്നു. കഴിച്ചു കൊണ്ടിരിക്കുമ്പോൾ അതാ ഫോണ്‍ ബെല്ലടിക്കുന്നു.. അപ്പാപ്പൻ റിസീവറെടുത്തു എന്നെ തലയാട്ടി വിളിച്ചു. ഞാൻ ചെന്നു ഫോണ്‍ വാങ്ങിയതും ശ്രീയുടെ സ്വരം . "താൻ വീട്ടിലെത്തിയോ .."... ."ന്ഹും ."..ഞാൻ മൂളി.. "വൈകിട്ട് എപ്പോഴാ ഫ്രീ ആകുന്നെ.. എനിക്കു തന്നോട് കുറച്ചു സംസാരിക്കാനുണ്ട്.. ജിമ്മിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ഞാൻ വരാം. സമയം താൻ പറയ് .." ശ്രീ പറഞ്ഞു. ഇനിയെന്താണാവോ പറയാനുള്ളത്. രാവിലെ കേട്ടതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല. ഞാൻ മനസ്സിൽ പറഞ്ഞു. "എന്നെ ചീത്ത പറയാനാണോ ..? ഞാൻ ചോദിച്ചു . "അല്ലെടോ. രാവിലെ ദേഷ്യപ്പെട്ടത്തിന്റെ കാരണങ്ങൾ തനിക്കറിയണ്ടേ .." ആ ശബ്ദം വല്ലാതെ പതറിയിരുന്നു. "ഒരഞ്ചുമണിക്കു വരാം .മതിയോ ..?" ഞാൻ തിരക്കി. .ശ്രീ 'ശരി "എന്നു പറഞ്ഞു ഫോണ്‍ റദ്ദാക്കി .പ്രാതൽ കഴിഞ്ഞു മുകളിലേക്കു പോകുമ്പോഴും മനസ്സു അസ്വസ്ഥമായിരുന്നു. എന്താകും ശ്രീ എന്നോടു പറയാൻ പോകുന്നത്. 'ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല' എന്നാകുമോ ?? അതോ . മറ്റു വല്ലതും. എന്തായാലും അഞ്ചു മണി വരെ ക്ഷമിക്കാം.. ഉച്ചയൂണ് കഴിച്ചിട്ട് ഇറങ്ങുന്നില്ല. ആകെ ഒരു പരവേശം..! ."ഹോസ്പിറ്റലിൽ പോകണോ ..? മമ്മാ തിരക്കി. "ഓ ..വേണ്ട .. വൈകിട്ടു ഞാൻ ജിമ്മിൽ പോകുന്നുണ്ട് ." അതു കേട്ടപ്പോൾ മമ്മക്കു ദേഷ്യം വന്നു .. "രാവിലെ പോയതല്ലേ.. ഇനിയെന്തിനു വീണ്ടും ജിമ്മിൽ പോകുന്നത് ? അല്ലേൽതന്നെ സുഖമില്ലാന്നു പറഞ്ഞു സ്കൂളിൽ പോയിട്ടില്ല. " എന്തു സൂത്രം പറഞ്ഞാണ് രക്ഷപ്പെടുക. ശ്രീക്കു വാക്കു കൊടുത്തതാ.. മാത്രമല്ല അവൻ പറയുന്നതു എന്താണെന്നറിയുവാനുള്ള ആകാംഷയും. .(തുടരും ..)
പെട്ടെന്നു ശ്രീയുടെ മുഖത്തുണ്ടായ ഭാവമാറ്റം എന്നെ അമ്പരപ്പിച്ചുകളഞ്ഞു.. ചോദിച്ചതു അബദ്ധമായോ എന്നു ഞാൻ ശങ്കിച്ചു. "തനിക്കു വട്ടാണോ ..? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. ഏതു ലോകത്തിലാണ് താൻ ജീവിക്കുന്നത് ? എന്താണു താൻ പറഞ്ഞതുകൊണ്ടു ഞാൻ അർത്ഥമാക്കേണ്ടത്.?. " ഞാനൊന്നും മിണ്ടിയില്ല. പിന്നെന്തെങ്കിലും പറയുവാൻ ഞാൻ അശക്തനായിരുന്നു.. ശ്രീ തുടർന്നു." ആദ്യം താനാ കണ്ണുകൾ തുടക്ക്.. ആരേലും കണ്ടാൽ മോശമാ.. ഇതിനുള്ള മറുപടി വിശദമായി ഞാൻ തരുന്നുണ്ട്. ഇപ്പോൾ ക്ലാസ്സിനു പോകാൻ സമയമടുത്തുവരുന്നു. സംസാരിച്ചുനില്ക്കാൻ സമയമില്ല.."..ഇതു പറഞ്ഞതും ശ്രീ തിരിഞ്ഞുനടന്നതുo ഒരുമിച്ചായിരുന്നു. കോപം കൊണ്ടു ശ്രീയുടെ മുഖം ചുവന്നിരുന്നു. ഇങ്ങനെയൊരു പ്രതികരണം ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല.. വല്ലാത്തൊരു അവസ്ഥയായി എന്റേത്.എങ്ങോട്ടു പോകണമെന്നൊരു രൂപമില്ലാത്തതു പോലെ . വഴിയറിയാത്തൊരു കൊച്ചു കുട്ടിയെപോലെ ഞാൻ നടന്നു.. സങ്കടം അണപൊട്ടിയൊഴുകുന്നുവൊ.. !കണ്ണുകൾ നിറഞ്ഞു ചുറ്റുമുള്ള കാഴ്ചകളൊക്കെ അവ്യക്തമായി തുടങ്ങി.. സ്വയം നിയന്ത്രിച്ചു ഞാൻ വീട്ടിലെത്തി. ഭാഗ്യം മമ്മാ പുറകുവശത്തു ഏതോ ജോലിയിൽ വ്യാപൃതയാണ്.. അപ്പാപ്പൻ കിടക്കുന്നതേയുള്ളൂ.. ഞാൻ ഒരു കള്ളനെ പോലെ പതുങ്ങി അകത്തേക്കു കടന്നു. എന്റെ മുഖത്തിലെ ഭാവമാറ്റം ആരും ശ്രദ്ധിക്കാൻ പാടില്ല. നേരെ മുകളിലേക്കു കയറി മുറിയെലെത്തി കതകടച്ചു കുറ്റിയിട്ടു കുറെ കരഞ്ഞു.. ഇപ്പോൾ ചെറിയൊരാശ്വാസം.! ശ്രീയോടത് പറയണ്ടായിരുന്നു.. മനസ്സു സ്വയം കുറ്റപ്പെടുത്തി.. കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ണുകൾ ചുവന്നു തടിച്ചിരിക്കുന്നു.. മമ്മാ കണ്ടുപ്പിടിക്കുമോ ? വെള്ളാരം കല്ലുകൾ പോലെ തിളങ്ങുന്ന എന്റെ കണ്ണുകളുടെ മാറ്റം പെട്ടെന്നു തിരിച്ചറിയാൻ കഴിയും.. കുളിച്ചാൽ ഒരു പക്ഷെ മുഖത്തിന്റെ ഈ കടുപ്പമൊന്നു കുറഞ്ഞുകിട്ടും.. പെട്ടെന്ന് കുളിച്ചു പുറത്തു വന്നു .സ്കൂളിൽ പോകാൻ മടി തോന്നി..കുറെ നേരം കിടക്കയിൽ മലർന്നുകിടന്നു മയങ്ങിപ്പോയി.."കാപ്പി കുടിക്കുന്നില്ലേ മോനെ .സ്കൂളിൽ പോകണ്ടേ?.. ".. മമ്മയുടെ ചോദ്യം കേട്ടു ചാടിയെണീറ്റു.." എനിക്കു നല്ല സുഖം തോന്നുന്നില്ല മമ്മാ. .ഞാനിന്നു പോകുന്നില്ല.. പ്ലീസ് " കാര്യം പറഞ്ഞൊപ്പിച്ചു. "ശരി ..ശരി .. വാ . പ്രാതൽ കഴിച്ചിട്ടു കുറച്ചു നേരം വിശ്രമിക്ക്.. എല്ലാം മാറും ." മമ്മയുടെ വാക്കുകൾ കേട്ടു മുഖം കഴുകി തീൻ മേശയെ ലക്ഷ്യമാക്കി നടന്നു. കഴിച്ചു കൊണ്ടിരിക്കുമ്പോൾ അതാ ഫോണ്‍ ബെല്ലടിക്കുന്നു.. അപ്പാപ്പൻ റിസീവറെടുത്തു എന്നെ തലയാട്ടി വിളിച്ചു. ഞാൻ ചെന്നു ഫോണ്‍ വാങ്ങിയതും ശ്രീയുടെ സ്വരം . "താൻ വീട്ടിലെത്തിയോ .."... ."ന്ഹും ."..ഞാൻ മൂളി.. "വൈകിട്ട് എപ്പോഴാ ഫ്രീ ആകുന്നെ.. എനിക്കു തന്നോട് കുറച്ചു സംസാരിക്കാനുണ്ട്.. ജിമ്മിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ഞാൻ വരാം. സമയം താൻ പറയ് .." ശ്രീ പറഞ്ഞു. ഇനിയെന്താണാവോ പറയാനുള്ളത്. രാവിലെ കേട്ടതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല. ഞാൻ മനസ്സിൽ പറഞ്ഞു. "എന്നെ ചീത്ത പറയാനാണോ ..? ഞാൻ ചോദിച്ചു . "അല്ലെടോ. രാവിലെ ദേഷ്യപ്പെട്ടത്തിന്റെ കാരണങ്ങൾ തനിക്കറിയണ്ടേ .." ആ ശബ്ദം വല്ലാതെ പതറിയിരുന്നു. "ഒരഞ്ചുമണിക്കു വരാം .മതിയോ ..?" ഞാൻ തിരക്കി. .ശ്രീ 'ശരി "എന്നു പറഞ്ഞു ഫോണ്‍ റദ്ദാക്കി .പ്രാതൽ കഴിഞ്ഞു മുകളിലേക്കു പോകുമ്പോഴും മനസ്സു അസ്വസ്ഥമായിരുന്നു. എന്താകും ശ്രീ എന്നോടു പറയാൻ പോകുന്നത്. 'ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല' എന്നാകുമോ ?? അതോ . മറ്റു വല്ലതും. എന്തായാലും അഞ്ചു മണി വരെ ക്ഷമിക്കാം.. ഉച്ചയൂണ് കഴിച്ചിട്ട് ഇറങ്ങുന്നില്ല. ആകെ ഒരു പരവേശം..! ."ഹോസ്പിറ്റലിൽ പോകണോ ..? മമ്മാ തിരക്കി. "ഓ ..വേണ്ട .. വൈകിട്ടു ഞാൻ ജിമ്മിൽ പോകുന്നുണ്ട് ." അതു കേട്ടപ്പോൾ മമ്മക്കു ദേഷ്യം വന്നു .. "രാവിലെ പോയതല്ലേ.. ഇനിയെന്തിനു വീണ്ടും ജിമ്മിൽ പോകുന്നത് ? അല്ലേൽതന്നെ സുഖമില്ലാന്നു പറഞ്ഞു സ്കൂളിൽ പോയിട്ടില്ല. " എന്തു സൂത്രം പറഞ്ഞാണ് രക്ഷപ്പെടുക. ശ്രീക്കു വാക്കു കൊടുത്തതാ.. മാത്രമല്ല അവൻ പറയുന്നതു എന്താണെന്നറിയുവാനുള്ള ആകാംഷയും. .(തുടരും ..)
എന്റെ പ്രണയം...........(ഭാഗം:20 )
എങ്ങിനെയും വൈകിട്ടു പുറത്തു ചാടിയെ മതിയാകൂ. നേരെ മുറിയിലേക്കു പോയി. ശ്രീയെ ആദ്യമായി കണ്ടതു മുതൽ ഒന്നോർത്തുനോക്കി. ശ്രീ അപ്രതീക്ഷിതമായി സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചതും, ആ മുഖവും,ശബ്ദവും എന്റെ മനസ്സിൽ പതിഞ്ഞതും. തമ്മിൽ കാണാതിരിക്കാൻ വേണ്ടി രണ്ടുപേരും ഒരേ ജിമ്മിൽ. അതും ഒരേ ദിവസം ചേർന്നതും, ശ്രീ ഞാൻ സുന്ദരനാണ് എന്നു പറഞ്ഞതും, മൈതാനത്തിലേക്കു ക്ഷണിച്ചതും, തെറ്റിദ്ധരിച്ചു ഞാൻ തിരികെ പോന്നതും, ശ്രീ ഫോണ്‍ വിളിച്ചു പരിഭവം പറഞ്ഞതും, ഒരു ഞായർ കാണാതെയും, മിണ്ടാതെയും കടന്നു പോയതും, അടുത്ത ദിവസം ശ്രീ ജിമ്മിന്റെ ഗേറ്റിൽ എന്നെ കാത്തുനിന്നതും എല്ലാമെല്ലാം.. ഇതെല്ലാം വെറും ഒരാഴ്ചക്കുള്ളിൽ നടന്ന സംഭവവികാസങ്ങളാണ്. എന്റെ മനസ്സ് എന്നെ ചതിക്കില്ല. ആദ്യമായി ഞാനറിയാതെ എന്റെ ശരീരം സ്നേഹജലം പുറപ്പെടുവിച്ചതും ശ്രീയെന്നെ സ്പർശിച്ചപ്പോഴാണ്. കുറെ ആലോചിച്ചു ശ്രീയോടു കൂടുതൽ കാര്യങ്ങൾ പറയണം എന്നു മനസ്സിലുറപ്പിച്ചു. ഉച്ചയൂണ് കഴിഞ്ഞു പഠിക്കാൻ തുടങ്ങി.എങ്ങിനെയും മമ്മയെ പ്ലീസ് ചെയ്യുകയായിരുന്നു ലക്‌ഷ്യം! നാലുമണി പലഹാരവും, കോഫിയുമായി മമ്മാ മുകളിലേക്കു വന്നു. എനിക്കു വൈകിട്ടു ചായ ഇഷ്ടമല്ല. പാൽകോഫിയാണു പഥ്യം. ഇടക്കൊക്കെ മമ്മാ ഒളിഞ്ഞും, പാത്തും നോക്കുമ്പോൾ ഞാൻ അടങ്ങിയിരുന്നു പഠിക്കുന്നതാണ് കണ്ടത്. അതുകൊണ്ടാണ് കോഫിയും, ചൂടു പഴംപൊരിയും ഇരിപ്പിടത്തിൽ എത്തിയത്. മമ്മാ സ്നേഹം മൂത്ത് എന്റെ നെറുകയിൽ തലോടികൊണ്ടിരുന്നപ്പോൾ ഞാൻ കാര്യം അവതരിപ്പിച്ചു. "മമ്മാ. ഞാനൊന്നു സുമേഷിന്റെ വീടുവരെ പോയ്‌വരട്ടെ.? നോട്സിലെ കുറച്ചു സംശയങ്ങൾ ദൂരീകരിക്കേണ്ടതുണ്ട്. പരീക്ഷക്കിനി ഒരാഴ്ചയേയുള്ളൂ. സമയമില്ല." എന്തായാലും സംഗതിയേറ്റു. മമ്മാ സമ്മതം മൂളി .. എനിക്കു സന്തോഷമായി. പത്താം സ്റ്റാൻഡേർഡ് മുതല്ക്കുള്ള ഉറ്റ സുഹൃത്തുക്കളാണ് അനീഷും, സുമേഷും. നന്നായിപഠിക്കുകയും, കൂടെ ചില കുസൃതികളുമുള്ള ചങ്ങാതിമാർ. ,ഒരേ സ്കൂൾ,ഒരേ ട്യൂഷൻ അങ്ങിനെ പോകുന്നു. അവരോടൊപ്പമാണ് വല്ലപ്പോഴും അല്ലറചില്ലറ തുണ്ടുപടങ്ങളൊക്കെ കാണാൻ പോകുന്നത്. പക്ഷെ, ഒരു 'സുഹൃത്ത്' എന്നതിൽ കവിഞ്ഞു മറ്റൊരടുപ്പവും അവരോട് ഇന്നേവരെ തോന്നിയിട്ടില്ല. എല്ലാ ബന്ധങ്ങൾക്കും ആളും, തരവുമുണ്ടെന്നു പറയുന്നത് എത്ര ശരിയാണ്. ഞാൻ പെട്ടെന്നു തയ്യാറായി. സുമേഷിന്റെ അമ്മയും, മമ്മായും തമ്മിൽ നല്ല കൂട്ടാണ്. ആ ആന്റി വല്ലപ്പോഴും വീട്ടിൽ വരികയും, മമ്മയെ ഫോണിൽ വിളിക്കുകയുമൊക്കെ ചെയ്യും .പ്രത്യേകിച്ചും ഞങ്ങളുടെ കാര്യം ചർച്ച ചെയ്യാനാണ്. ഇന്നിപ്പോൾ മമ്മക്കു സംശയം തോന്നി ആന്റിയെ വിളിച്ചാലോ.? അതിനും ഞാനൊരു ഉപാധി കണ്ടുപിടിച്ചു. കുറച്ചു നേരത്തെയിറങ്ങി നേരെ സുമേഷിന്റെ വീട്ടിൽ പോകുക. ബൈസിക്കിളിൽ പോകാം. ആഞ്ഞു ചവിട്ടിയാൽ പെട്ടെന്ന് എത്താവുന്ന ദൂരമേയുള്ളൂ അവന്റെ വീട്ടിലേക്ക്.. അവിടുന്നു നേരെ ശ്രീയെ കാണാൻ പോകാം.. ശ്രീക്കു വേണ്ടി എന്തു യാതന അനുഭവിക്കാനും തയ്യാറുള്ള ഒരു മനസ്സുണ്ട്. സാധാരണ ഒരു ഒരുക്കവുമില്ലാതെയാണ് ഇറങ്ങിയത്. മമ്മക്കു സംശയത്തിനിട കൊടുക്കണ്ട. സാധാരണ വസ്ത്രധാരണ!. ചെരിപ്പാണ് ഇട്ടത്. പെർഫ്യും അടിച്ചില്ല. കാരണം ശ്രീ എന്തു പറയാനാണ് വിളിക്കുന്നതെന്നു യാതൊരു രൂപവുമില്ലായിരുന്നു. മാത്രമല്ല പലവട്ടം എന്റെ നിഗമനങ്ങളെല്ലാം തെറ്റിപ്പോയതുമാണ്. എന്തും സഹിക്കാൻ തയ്യാറായി വേണം പോകാൻ.. എന്തുവന്നാലും 'കരയില്ല ' എന്നു മനസ്സിലുറപ്പിച്ചു. മമ്മയോടു പറഞ്ഞു ഞാൻ യാത്രയായി..(തുടരും..
എങ്ങിനെയും വൈകിട്ടു പുറത്തു ചാടിയെ മതിയാകൂ. നേരെ മുറിയിലേക്കു പോയി. ശ്രീയെ ആദ്യമായി കണ്ടതു മുതൽ ഒന്നോർത്തുനോക്കി. ശ്രീ അപ്രതീക്ഷിതമായി സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചതും, ആ മുഖവും,ശബ്ദവും എന്റെ മനസ്സിൽ പതിഞ്ഞതും. തമ്മിൽ കാണാതിരിക്കാൻ വേണ്ടി രണ്ടുപേരും ഒരേ ജിമ്മിൽ. അതും ഒരേ ദിവസം ചേർന്നതും, ശ്രീ ഞാൻ സുന്ദരനാണ് എന്നു പറഞ്ഞതും, മൈതാനത്തിലേക്കു ക്ഷണിച്ചതും, തെറ്റിദ്ധരിച്ചു ഞാൻ തിരികെ പോന്നതും, ശ്രീ ഫോണ്‍ വിളിച്ചു പരിഭവം പറഞ്ഞതും, ഒരു ഞായർ കാണാതെയും, മിണ്ടാതെയും കടന്നു പോയതും, അടുത്ത ദിവസം ശ്രീ ജിമ്മിന്റെ ഗേറ്റിൽ എന്നെ കാത്തുനിന്നതും എല്ലാമെല്ലാം.. ഇതെല്ലാം വെറും ഒരാഴ്ചക്കുള്ളിൽ നടന്ന സംഭവവികാസങ്ങളാണ്. എന്റെ മനസ്സ് എന്നെ ചതിക്കില്ല. ആദ്യമായി ഞാനറിയാതെ എന്റെ ശരീരം സ്നേഹജലം പുറപ്പെടുവിച്ചതും ശ്രീയെന്നെ സ്പർശിച്ചപ്പോഴാണ്. കുറെ ആലോചിച്ചു ശ്രീയോടു കൂടുതൽ കാര്യങ്ങൾ പറയണം എന്നു മനസ്സിലുറപ്പിച്ചു. ഉച്ചയൂണ് കഴിഞ്ഞു പഠിക്കാൻ തുടങ്ങി.എങ്ങിനെയും മമ്മയെ പ്ലീസ് ചെയ്യുകയായിരുന്നു ലക്‌ഷ്യം! നാലുമണി പലഹാരവും, കോഫിയുമായി മമ്മാ മുകളിലേക്കു വന്നു. എനിക്കു വൈകിട്ടു ചായ ഇഷ്ടമല്ല. പാൽകോഫിയാണു പഥ്യം. ഇടക്കൊക്കെ മമ്മാ ഒളിഞ്ഞും, പാത്തും നോക്കുമ്പോൾ ഞാൻ അടങ്ങിയിരുന്നു പഠിക്കുന്നതാണ് കണ്ടത്. അതുകൊണ്ടാണ് കോഫിയും, ചൂടു പഴംപൊരിയും ഇരിപ്പിടത്തിൽ എത്തിയത്. മമ്മാ സ്നേഹം മൂത്ത് എന്റെ നെറുകയിൽ തലോടികൊണ്ടിരുന്നപ്പോൾ ഞാൻ കാര്യം അവതരിപ്പിച്ചു. "മമ്മാ. ഞാനൊന്നു സുമേഷിന്റെ വീടുവരെ പോയ്‌വരട്ടെ.? നോട്സിലെ കുറച്ചു സംശയങ്ങൾ ദൂരീകരിക്കേണ്ടതുണ്ട്. പരീക്ഷക്കിനി ഒരാഴ്ചയേയുള്ളൂ. സമയമില്ല." എന്തായാലും സംഗതിയേറ്റു. മമ്മാ സമ്മതം മൂളി .. എനിക്കു സന്തോഷമായി. പത്താം സ്റ്റാൻഡേർഡ് മുതല്ക്കുള്ള ഉറ്റ സുഹൃത്തുക്കളാണ് അനീഷും, സുമേഷും. നന്നായിപഠിക്കുകയും, കൂടെ ചില കുസൃതികളുമുള്ള ചങ്ങാതിമാർ. ,ഒരേ സ്കൂൾ,ഒരേ ട്യൂഷൻ അങ്ങിനെ പോകുന്നു. അവരോടൊപ്പമാണ് വല്ലപ്പോഴും അല്ലറചില്ലറ തുണ്ടുപടങ്ങളൊക്കെ കാണാൻ പോകുന്നത്. പക്ഷെ, ഒരു 'സുഹൃത്ത്' എന്നതിൽ കവിഞ്ഞു മറ്റൊരടുപ്പവും അവരോട് ഇന്നേവരെ തോന്നിയിട്ടില്ല. എല്ലാ ബന്ധങ്ങൾക്കും ആളും, തരവുമുണ്ടെന്നു പറയുന്നത് എത്ര ശരിയാണ്. ഞാൻ പെട്ടെന്നു തയ്യാറായി. സുമേഷിന്റെ അമ്മയും, മമ്മായും തമ്മിൽ നല്ല കൂട്ടാണ്. ആ ആന്റി വല്ലപ്പോഴും വീട്ടിൽ വരികയും, മമ്മയെ ഫോണിൽ വിളിക്കുകയുമൊക്കെ ചെയ്യും .പ്രത്യേകിച്ചും ഞങ്ങളുടെ കാര്യം ചർച്ച ചെയ്യാനാണ്. ഇന്നിപ്പോൾ മമ്മക്കു സംശയം തോന്നി ആന്റിയെ വിളിച്ചാലോ.? അതിനും ഞാനൊരു ഉപാധി കണ്ടുപിടിച്ചു. കുറച്ചു നേരത്തെയിറങ്ങി നേരെ സുമേഷിന്റെ വീട്ടിൽ പോകുക. ബൈസിക്കിളിൽ പോകാം. ആഞ്ഞു ചവിട്ടിയാൽ പെട്ടെന്ന് എത്താവുന്ന ദൂരമേയുള്ളൂ അവന്റെ വീട്ടിലേക്ക്.. അവിടുന്നു നേരെ ശ്രീയെ കാണാൻ പോകാം.. ശ്രീക്കു വേണ്ടി എന്തു യാതന അനുഭവിക്കാനും തയ്യാറുള്ള ഒരു മനസ്സുണ്ട്. സാധാരണ ഒരു ഒരുക്കവുമില്ലാതെയാണ് ഇറങ്ങിയത്. മമ്മക്കു സംശയത്തിനിട കൊടുക്കണ്ട. സാധാരണ വസ്ത്രധാരണ!. ചെരിപ്പാണ് ഇട്ടത്. പെർഫ്യും അടിച്ചില്ല. കാരണം ശ്രീ എന്തു പറയാനാണ് വിളിക്കുന്നതെന്നു യാതൊരു രൂപവുമില്ലായിരുന്നു. മാത്രമല്ല പലവട്ടം എന്റെ നിഗമനങ്ങളെല്ലാം തെറ്റിപ്പോയതുമാണ്. എന്തും സഹിക്കാൻ തയ്യാറായി വേണം പോകാൻ.. എന്തുവന്നാലും 'കരയില്ല ' എന്നു മനസ്സിലുറപ്പിച്ചു. മമ്മയോടു പറഞ്ഞു ഞാൻ യാത്രയായി..(തുടരും..
ബാക്കി
ReplyDelete