Thursday, 28 May 2015

എന്റെ പ്രണയം (ഭാഗം :26-30 )

"ഇനി വിഷമം വേണ്ട . ഞാനെന്നും കൂടെയുണ്ട് ! ഈ പെരുമാറ്റം എനിക്കിഷ്ടമായി." ശ്രീയുടെ വാക്കുകൾ തേൻ പോലെ മധുരമുള്ളതായ് തോന്നി. അബോധാവസ്ഥയിലുള്ള സുഖനൊമ്പരങ്ങൾ ഏറ്റുവാങ്ങിയാണ് അന്ന് ഞാൻ ശ്രീയെ വിട്ടു പിരിഞ്ഞത്. വീട്ടിലെത്തിയിട്ടും ഏതോ ഒരു ലാസ്യം എന്നെ ആവരണം ചെയ്തിരുന്നു. കോളേജിൽ പോകുന്നതിനു മുമ്പ് ഒരു വില കുറഞ്ഞ മൊബൈൽ വാങ്ങിത്തരാൻ മമ്മയോട് യാചിച്ചു.. "ഇന്നു ബുധൻ.. മറ്റന്നാൾ പപ്പാ വിളിക്കുമ്പോൾ മോൻ ചോദിക്ക്.. മമ്മാ സപ്പോർട്ട് ചെയ്യാം. നീ പുറത്തു പോയിക്കഴിഞ്ഞാൽ എനിക്കാാധിയാ.. മൊബൈലുണ്ടെങ്കിൽ എനിക്കുo നീയ് എവിടെയുണ്ടെന്നറിയാമല്ലോ. "..മമ്മാ പറഞ്ഞു. അന്ന് മൊബൈൽ ഇന്നത്തെപ്പോലെ പ്രചാരത്തിലുള്ള സമയം അല്ല. വിരളം ചിലരുടെ കൈയ്യിൽ മാത്രമേയുള്ളൂ. എന്തായാലുംപ്ലസ് ടുവിന് ഉയർന്ന മാർക്ക് വാങ്ങിയാൽ ബൈക്ക് കിട്ടും. ഇനി നാലു മാസത്തെ കാത്തിരിപ്പ്! മാർച്ചിൽ പരീക്ഷ. മെയിൽ ഫലം വരും. അന്ന് മമ്മ പറഞ്ഞതു സമ്മതിച്ചു സമാധാനമായി ഞാൻ സ്കൂളിലേക്കു പോയി. ക്ലാസ്സിൽ എന്റെ അടുക്കൽ ഇരിക്കുന്നത് അനൂപ് ആണ്. ഒരു വിധപ്പെട്ട കാര്യങ്ങളെല്ലാം ഞാൻ തുറന്നു ചർച്ച ചെയ്യുന്ന എന്റെ ആത്മാർത്ഥ സുഹൃത്ത്..! ശ്രീയോടുള്ള സ്നേഹബന്ധം അവനോടു പറഞ്ഞാലോ.? അവൻ വിശ്വസ്ഥനാണ്. നമ്മൾ എന്തു ചെയ്യുമ്പോഴും ഒരാളെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ..എല്ലാ കാര്യങ്ങളും ഞാൻ മമ്മയോടു പറയാറുണ്ട്. ശ്രീയുടെ കാര്യം മാത്രം പറയാൻ കഴിഞ്ഞില്ല. മമ്മയുടെ ചില ചോദ്യങ്ങൾക്കു എന്തു ന്യായീകരണം ഉന്നയിക്കും.? എന്തായാലും ഞാൻ അനൂപിനോട് സ്നേഹജലത്തിനെ കുറിച്ചൊഴികെ നടന്നതെല്ലാം വിസ്തരിച്ചു പറഞ്ഞു. എല്ലാം ശ്രദ്ധിച്ചുകേട്ടതിനു ശേഷം അവന് എന്നോടു അസൂയ തോന്നിയോ.?അറിയില്ല . "നിന്റെ ഈ തലമുടിയും, നിറവുമാകും ശ്രീയെ ആകർഷിച്ചത്". അവന്റെ ഈ വാക്കുകൾ അതല്ലേ സൂചിപ്പിക്കുന്നത്. അന്നു വൈകിട്ട് വീട്ടിൽ ചെന്നയുടൻ ശ്രീയെ വിളിച്ചു. ഡ്രൈവിംഗ് പഠിക്കാൻ പോകുന്നതിനെ പറ്റി സംസാരിച്ചു. ഇനി പരീക്ഷകൾ കഴിഞ്ഞിട്ടാകാമെന്നു അവൻ പറഞ്ഞു. ഞാനുമതു ശരി വച്ചു. കാരണം വയസ്സും തികഞ്ഞിട്ടില്ല. വളരെ സ്നേഹമായാണ് ശ്രീ സംസാരിച്ചത്. രാത്രിയായപ്പോൾ തണുപ്പു കൂടി. പഠനം കഴിഞ്ഞു വൈകിയാണ് കിടന്നത്. തിങ്കൾ പരീക്ഷ തുടങ്ങും. ശനിയും, ഞായറും ജിമ്മിൽ പോകാൻ സാധിക്കില്ല. ധാരാളം പഠിക്കാനുണ്ട്. ശ്രീയെ കാണാൻ മറ്റു വഴികളെന്തെങ്കിലും സ്വീകരിക്കണം.. ഒരു മൊബൈൽ ഉണ്ടായിരുന്നെങ്കിൽ ശ്രീയുടെ ശബ്ദ മെങ്കിലും കേൾക്കാമായിരുന്നു. ഇപ്പോൾ ശ്രീ ഈ മെത്തയിൽ ഉണ്ടായിരുന്നെങ്കിൽ ! ഓർത്തപ്പോൾ തന്നെ രോമാഞ്ചം വന്നു. അന്നു ജിമ്മിൽ വച്ചു കണ്ട കാഴ്ച മനസ്സിലേക്കു ഓടിവന്നു. അന്ന് വികാരശമനത്തിനു കുറുക്കുവഴികളൊന്നും തന്നെ അറിയാത്തതു കൊണ്ട് കമിഴ്ന്നുകിടന്നുറങ്ങുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ.. പിറ്റേന്നു പുലർച്ചെ ഞാൻ ജിമ്മിലേക്കു പോയി. ചെന്നുകയറിയതും പുറകിൽ ശ്രീ വന്നുചേർന്നതും ഒരേ സമയം ഞങ്ങൾ അകത്തേക്കു പോയി. വ്യായാമം ചെയ്യുന്ന കൂട്ടത്തിൽ ഞാൻ ശ്രീയെ തൊട്ടുവിളിച്ചു . " ഇന്നലെ എന്തിനാ എന്നോടു ഗൗരവം കാണിച്ചത് .? മിണ്ടാതെ, പറയാതെ എന്തിനാ പോയത് ..? ഞാനെത്ര വിഷമിച്ചുന്നു ശ്രീക്കറിയുമോ.? അതോ എന്നെ ചുമ്മാ വേദനിപ്പിക്കുന്നതു ശ്രീക്കൊരു രസാണോ..?." എന്റെ മനസ്സിൽ പുകഞ്ഞുകൊണ്ടിരുന്ന വിഷയം ഞാൻ പുറത്തേക്കു വിട്ടു. അതിനുള്ള മറുപടി കേട്ടു ഞാൻ ചിരിച്ചുപോയി.. " എനിക്കു തന്നെ കണ്ടപ്പോൾ സ്നേഹം മൂത്തു.. എനിക്കു തന്നെ ഇഷ്ടമായി എന്നു പറയാനുള്ള ധൃതി ..! അന്നേരം മുള്ളാൻ മുട്ടി. അതുകൊണ്ടാണ് ഒന്നും മിണ്ടാതെ പുറത്തുപോയി മുള്ളിക്കഴിഞ്ഞു, വഴിയിൽ തന്നെ കാത്തുനിന്നത്. താനെന്തിനാ എന്നെ കണ്ടിട്ടും എതിർ വഴിയിലൂടെ പോയത് ?." ശ്രീ പറഞ്ഞത് ഞാൻ വിശ്വസിച്ചു. കാരണം ഇതേ വികാരം അന്നു മൈതാനത്തു ശ്രീയെ കാണാൻ പോയപ്പോൾ എനിക്കുമുണ്ടായതല്ലേ.. ശ്രീ പറഞ്ഞതിനു മറുപടിയായി ഞാൻ പറഞ്ഞു . "ഞാൻ ശ്രീയെ കണ്ടിരുന്നില്ല. എന്നെ വിളിക്കുമ്പോഴാണ് ഞാൻ ശ്രീയെ കാണുന്നത്. ശ്രീയ്ക്ക് എന്നോടു ദേഷ്യമാകുമെന്നു കരുതി. അതുകൊണ്ടല്ലേ എന്നെ കൂടാതെ പുറത്തുപോയത്. ശല്യമാകണ്ട എന്നു കരുതിയാണ് ഞാൻ തിരിഞ്ഞു മറ്റേ വഴിയിൽ കൂടി നടന്നത്" .."എല്ലാം വിട്ടുകള ടോമികുട്ടാ ..!." ശ്രീ ചിരിച്ചു. വ്യായാമം കുറച്ചു നേരത്തെ നിർത്തി ഞങ്ങൾ പുറത്തേക്കിറങ്ങി. എന്റെ നെഞ്ചിടിപ്പു കൂടാൻ തുടങ്ങി. ഏകാഗ്രത തെന്നിമാറുന്നതുപോലെ . എവിടെയാണ് ശ്രീയുമൊത്തു കുറച്ചുനേരം സ്വസ്ഥമായൊന്നിരിക്കുക.? ഒരു സ്ഥലം മനസ്സിലേക്കോടി വന്നു. ഞാൻ ശ്രീയുടെ കൈകോർത്ത് അവിടേക്കു നടന്നു ...

എന്റെ പ്രണയം ..(ഭാഗം ...27)

ഹോസ്റ്റൽ മൈതാനത്തിലേക്കാണ് ഞാൻ ശ്രീയെയും കൂട്ടിപ്പോയത്. ഞാൻ വിളിക്കുന്നിടത്തേക്കു കൂടെ എന്റെ വരാനുള്ള ബന്ധമൊക്കെ ആയോ..? ഞാൻ ചിന്തിച്ചു. അല്ലേലും അതങ്ങിനെയാ. നമുക്കു പരിചയമില്ലാത്ത ഒരു സ്ഥലത്തു പോയി താമസിക്കുമ്പോൾ, ആരെങ്കിലും നമ്മെ ആത്മാർത്ഥമായി സ്നേഹിക്കുന്നതായി തിരിച്ചറിഞ്ഞാൽ അവർക്കു നമ്മൾ വശംവദരായി പോകുന്നതാണ്. കാരണം ആ സമയങ്ങളിൽ കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടലും, ചെറിയൊരു നിരാശയും പൂർണമായി നമ്മെ കീഴടക്കും. ശ്രീ എന്നിൽ ആകൃഷ്ടനായിരിക്കുന്നു. ഞങ്ങൾ മൈതാനത്തിലെത്തി ഒരു കൊന്നമരത്തിനു കീഴെയുള്ള പുൽത്തകിടിയിലിരുന്നു. പുല്ലിൽ നിറയെ മഞ്ഞുത്തുള്ളികൾ.. എന്റേത് കട്ടി കൂടിയ പാന്റ് ആണ്. ശ്രീയുടെത് കട്ടി കുറഞ്ഞ സ്പോർട്സ് സ്യുട്സ് ആണ്. ഇന്ന് എന്തെങ്കിലും കാരണമുണ്ടാക്കി ശ്രീയുടെ മുഴപ്പിലൊന്നു തൊടണം. ഞാൻ ചിന്തിച്ചുറപ്പിച്ചു. ഞാൻ തന്നെ ആ പുല്ലിലെ വെള്ളതുള്ളികളെ കൈകളാൽ ഒപ്പിയെടുത്തു ശ്രീക്ക് ഇരിക്കാൻ ഇടമുണ്ടാക്കിക്കൊടുത്തു. ആദ്യമേയങ്ങ് ചേർന്നിരിക്കുന്നതു മാന്യതയല്ലല്ലോ.. ശ്രീ തെറ്റിദ്ധരിച്ചാലോ..? ഞാൻ കുറച്ചു മാറിയാണ് ഇരുന്നത്. ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. ശ്രീക്കു സംസാരവിമുഖതയുണ്ട്. ഞാനാണേൽ വായ് തോരാതെ സംസാരിക്കുന്ന കൂട്ടത്തിലാണ്. "നമുക്കു മുഖത്തോടുമുഖം നോക്കിയിരിക്കാം.. അപ്പോൾ എനിക്കു തന്നെ കാണാമല്ലോ.." ശ്രീ ഇടയ്ക്ക് കയറി പറഞ്ഞു. ഞാൻ മാറിയിരുന്നു. ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു. "എന്തേലും പറയൂ ശ്രീ .." (ഞാൻ).. "ഞാനെന്തു പറയാൻ ..ദേ നമുക്കു പകരം ബഹളം വയ്ക്കാൻ ധാരാളം ആൾക്കാരുണ്ടല്ലോ ഇവിടെ.. നമ്മുടെ നിയമസഭ പോലെ അവർ സംസാരിക്കട്ടെ . "ശ്രീ പറഞ്ഞതു കേട്ട് ഞാൻ മരത്തിനു മുകളിലേക്കു നോക്കി.. നേരം വെളുക്കുന്ന സന്തോഷം പങ്കു വയ്ക്കുന്ന ധാരാളം പക്ഷികൾ അലയ്ക്കുന്നു. ഞാൻ ആർത്തു ചിരിച്ചു . "എനിക്ക് എപ്പോഴും ഈ സാമീപ്യം വേണം. അങ്ങിനെ തോന്നിപ്പോകുന്നു.." എന്റെ വാക്കുകളിടറി. "തുടക്കമല്ലേ ..അതങ്ങിനെയാണ്. കുറച്ചു നാൾ കഴിയുമ്പോൾ ശരിയാകും.." ശ്രീ ആശ്വസിപ്പിച്ചു.. "ശ്രീ ഇതിനുമുമ്പ് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ.? ഞാൻ ഇതാദ്യാ.." ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടു കൂടി ഞാൻ ആരാഞ്ഞു.. "അതെ! എട്ടു മാസം കൂടെ പഠിച്ച ഒരു പെണ്കുട്ടിയുമായി പ്രേമത്തിലായിരുന്നു. അവൾ ചതിച്ചു. " ശ്രീയുടെ വാക്കുകൾ എന്നെ സന്തോഷിപ്പിച്ചു. ' നന്നായി ' .ഞാൻ മനസ്സിൽ പറഞ്ഞു.. അതുകൊണ്ടല്ലേ ശ്രീയെ എനിക്കു കിട്ടിയത്. "എന്താ താൻ പിറുപിറുക്കുന്നെ ..?." ..ശ്രീ ഇടപെട്ടു."ഏയ് ..ഒന്നുമില്ല. കഷ്ടമായിപോയെന്നു പറയുവാരുന്നു.." പിന്നെ എന്നെ കുറിച്ചെല്ലാം ഞാൻ ശ്രീയോട് പറഞ്ഞു. മമ്മാ, പപ്പാ, അപ്പാപ്പൻ എല്ലാവരെ കുറിച്ചും വിശദീകരിച്ചു.. "ചെറിയ കുടുംബം സന്തുഷ്ട കുടുംബം. "ശ്രീ കളിയാക്കി. ശ്രീയുടെ കുടുംബാംഗങ്ങളെ കുറിച്ചു ചോദിച്ചപ്പോൾ 'പിന്നൊരിക്കലാകാം..' എന്നു മാത്രം പറഞ്ഞു. ."തനിക്കെന്താ എന്നോടിത്രയും ഇഷ്ടം തോന്നാൻ കാരണം.? " ശ്രീയുടെ ആ ചോദ്യത്തിന് 'എന്തോ ,അറിയില്ല.." എന്നു പറയാനേ അപ്പോൾ കഴിഞ്ഞുള്ളു . ഇതൊക്കെ സംസാരിക്കുമ്പോഴും ഒന്നു തൊടാൻ , കെട്ടിപുണരാൻ എന്റെ മനസ്സു കൊതിക്കുന്നുണ്ടായിരുന്നു. .അപ്പോഴാണ് ദൈവവിധി പോലെ അതിനൊരു സാഹചര്യം ഒത്തുകിട്ടിയത് ..എന്നോടു കരുണ തോന്നി ഏതോ ഒരു പക്ഷി ശ്രീയുടെ മടിയിലേക്കു കാഷ്ഠിച്ചു. അതും മുഴപ്പിൽ തന്നെ ..! ശ്രീ പുറകിലേക്ക് കൈകൾ കുത്തി, കാലു നീട്ടി ഇരിക്കുകയായിരുന്നു. പെട്ടെന്ന് ആ അവസരം ഞാൻ മുതലെടുത്തു .അടുത്തു നിന്നൊരു ചെടിയുടെ ഇലകൾ പറിച്ചു, തുടക്കാനെന്ന വ്യാജേന ചാടിയെണീറ്റ ശ്രീയുടെ മുഴപ്പിൽ തടവി. എന്റെ കൈയ്യിൽ എന്തോ തട്ടുന്നുണ്ടായിരുന്നു. പെട്ടെന്നു ഞാൻ വല്ലാതെയായി .. ...

എന്റെ പ്രണയം ..( ഭാഗം:28 ..)

ശ്രീ അറിയാതെ ."ആ ..അ ..ആ " എന്നു ശബ്ദിച്ചു. ഉറപ്പായും സുഖം തോന്നിക്കാണണം. സ്യുട്സ് ആയിരുന്നതു കൊണ്ട് പക്ഷി കാഷ്ഠം പെട്ടെന്നു മായുകയും ചെയ്തു. ഞാനങ്ങിനെ ചെയ്യുമ്പോൾ ശ്രീ എന്നെ തടയുമെന്നാണ് കരുതിയത്. പക്ഷെ, അതുണ്ടായില്ല എന്നു മാത്രമല്ല ശ്രീയുടെ മുഖം പതിവിലും പ്രസന്നമാകുകയും ചെയ്തു. എനിക്കും നന്നായി സുഖിച്ചു എന്നതാണ് സത്യം. ഒരു പക്ഷേ ശ്രീ തമാശക്ക് അങ്ങിനെയൊരു ശബ്ദമുണ്ടാക്കിയതാവുമോ ..? എന്തായാലും ആ പക്ഷിക്കു മനസ്സിൽ നന്ദി പറഞ്ഞു. നേരം നന്നായി വെളുത്തതിനാൽ ഞങ്ങൾ വീട്ടിലേക്കു പുറപ്പെട്ടു. സുഖനൊമ്പരങ്ങളുമായാണ് ഞാനന്ന് വീട്ടിലെത്തിയത്. ആദ്യമായി ശ്രീയുടെ മുഴപ്പിൽ തൊട്ട ദിവസം.!സാധാരണപോലെയല്ല.. ആകസ്മികമായി കിട്ടിയ അവസരമാണ്. പക്ഷെ, ഒന്നുമറിയാത്ത പോലെ രണ്ടുപേരും നന്നായി അഭിനയിച്ചു.. എല്ലാ ദിവസത്തേയും പോലെ ഉഷാറായി സ്കൂളിൽ പോകാനിറങ്ങി. നാളെ പപ്പാ വിളിക്കുമ്പോൾ എങ്ങിനെയും മൊബൈൽ വാങ്ങിപ്പിക്കണം. എനിക്കു വല്ലപ്പോഴും പോക്കറ്റ് മണിയായി തരുന്ന അഞ്ഞൂറു രൂപ ഞാൻ ബേക്കറി വാങ്ങി തീർക്കും. ഇനി പൈസ സൂക്ഷിക്കണം. ഇതുപോലെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാമല്ലോ. എന്റെ മനസ്സ് ഞാനറിയാതെ മാറി തുടങ്ങുകയായിരുന്നു.. എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചപോലെ !ഉള്ളിന്റെയുള്ളിൽ ഭീതിയുടെ ഒരംശം പോലുമില്ലാതായിരിക്കുന്നു. ശ്രീ എന്റെ വഴിക്കു നടന്നു തുടങ്ങിയിരിക്കുന്നു. ഇനിയാണ് ശ്രദ്ധിച്ചു കാലടികൾ വയ്ക്കേണ്ടത്.. മൊബൈൽ വാങ്ങണം. ഇരുചക്രവാഹന ലൈസൻസ് സംഘടിപ്പിക്കണo.. നന്നായി പഠിച്ചു ഉയർന്ന മാർക്ക് വാങ്ങി ബൈക്ക് സ്വന്തമാക്കണം. അതിൽ ശ്രീയോടൊരുമിച്ചു ധാരാളം കറങ്ങണം .ഒരു സാധാരണ ടീനേജ്കാരന്റെ സ്വപ്നങ്ങൾ ! എല്ലാം മനസ്സിലുറപ്പിച്ചു മമ്മായോടു പറഞ്ഞു സ്കൂളിലേക്കു യാത്രയായി.. ബസ്സിൽ കയറിയപ്പോൾ നല്ല തിരക്ക്..അല്ലേലും എന്നും രാവിലെ അങ്ങിനെയാണ്. സ്കൂൾ കുട്ടികളും, ഓഫീസിൽ പോകുന്നവരുമായി നല്ലൊരു ജനസംഖ്യ കാണും..കൂടുതൽ കുട്ടികളും ടിക്കറ്റ് എടുക്കാറില്ല. തിരക്കു മൂലം കണ്ടക്ടറും മെനക്കെടാറില്ല ..അന്നു ഞാൻ ഫുട്ബോർഡിൽ തൂങ്ങിയാണ് യാത്ര ചെയ്തത്.ഒരുത്തൻ എന്റെ ചന്തിയിൽ അവന്റെ മുഴപ്പ് ചേർത്തമർത്തി. എനിക്കതിഷ്ടമായില്ല. .എന്റെ ശ്രീക്കു മാത്രമേ അതിനവകാശമുള്ളു.! ഞാൻ പ്രതികരിച്ചു. ."ഹലോ ,ഒന്നു പുറകിലോട്ടു മാറിക്കേ.. .ആണുങ്ങളെയും വെറുതെ വിടരുത് കേട്ടോ.." അയാൾ നാണം തോന്നി പുറകിലോട്ടു വലിഞ്ഞു. .വെളുത്തുതുടുത്തു മാർദ്ദവമാർന്ന എന്റെ ചന്തിയിൽ ചേർത്തുരസി സുഖിക്കാമെന്നു കരുതിയ അവനെ പിന്നെ കണ്ടതേയില്ല. അല്ലെങ്കിലും എന്റെ പൂച്ചകണ്ണുകൊണ്ട് തുറിച്ചൊന്നു നോക്കിയാൽ ആരും ഒന്ന് പതറും. ബസ്സിൽ യാത്ര ചെയ്യുമ്പോഴും ശ്രീയുടെ മുഖവും, രാവിലത്തെ അനുഭവവും മനസ്സിലേക്കോടിവന്നു .. സ്വയം ഓർത്തു ചിരിച്ചു . എന്നോടുതന്നെ അഭിമാനം തോന്നി പൗരുഷമുള്ള ഒരാണിനെ,ഒരു പെണ്ണല്ലാതിരുന്നിട്ടു കൂടി എത്ര പെട്ടെന്നാണ് വളച്ചു വശംവദനാക്കിയത്. പെട്ടെന്നൊരു വിളി കേട്ടു ഞാൻ തിരിഞ്ഞു നോക്കി ..

എന്റെ പ്രണയം ..(ഭാഗം :29 ..)

ദേ ..എന്റെ ശ്രീ എന്നെ കൈയ്യാട്ടിവിളിക്കുന്നു. ഇപ്പോൾ മനസ്സിൽ ആ മുഖം ഓർത്തതേയുള്ളൂ. ഇതെന്തൊരദ്ഭുതം! ഞങ്ങളെ ദൈവം കൂടുതൽ അടുപ്പിക്കുകയാണ്. എനിക്കാകെ വെപ്രാളമായി. .പാളയം മാർക്കറ്റ് ജംഗ്ഷനിലേ ഇനി സ്റ്റോപ്പ് ഉള്ളൂ. ഞാനെടുത്തു ചാടുമെന്നു കരുതി ശ്രീ വിട്ടോളാൻ ആംഗ്യം കാണിച്ചു. പക്ഷെ ഞാനുണ്ടോ പോകുന്നു.. ഗതാഗതകുരുക്കു വന്നു റോഡ് ബ്ലോക്ക് ആയി ബസ്സ് നിന്നതും ഞാൻ ചാടിയിറങ്ങി .ഫുട്ബോർഡിൽ നിന്നതുകൊണ്ട് ഇറങ്ങാനെളുപ്പമായി.. .വേഗതയിൽ ശ്രീ നിന്നിടത്തേക്കു ഞാൻ നടന്നു.. ഞങ്ങൾ ഒരുമിച്ചു ചിരിച്ചു കൈ കൊടുത്ത . 'താനെന്തിനാ ചാടിയിറങ്ങിയത്? സ്കൂളിൽ പോകണ്ടേ .?".. ശ്രീ അക്ഷമനായ് ചോദിച്ചു. "ഓ ..സാരമില്ല . പരീക്ഷയല്ലേ ..ഇന്നു അധികം പഠിപ്പിക്കുകയൊന്നുമില്ല.. ശ്രീക്കു ക്ലാസിനു പോകണ്ടേ?" ഉത്തരമൊന്നും പറയാതെ ചിരിച്ചുകൊണ്ടു ശ്രീ എന്റെ കൈ പിടിച്ചു നടക്കാൻ തുടങ്ങി.. "നമുക്കു മാനാഞ്ചിറ സ്ക്വയറിലേക്ക് പോയാലോ ..? ഇവിടുന്ന് ഒരു കിലോമീറ്ററല്ലേയുള്ളൂ.." അവന്റെ ചോദ്യത്തിനു ഞാൻ തല കുലുക്കി സമ്മതം പ്രകടിപ്പിച്ചു. എനിക്കു സ്വർഗ്ഗം കിട്ടിയ സന്തോഷമായി.. ശ്രീയെ കുറിച്ചു കൂടുതലറിയാനും, അടുത്തിടപഴകാനും ഇതൊരവസരമാണ്. ഞങ്ങൾ അവിടേക്കു തിരിച്ചു. രാവിലത്തെ 'ബ്ലോക്ക് ' കാരണം കുറച്ചു സമയമെടുത്താണ് സ്ഥലത്ത് എത്തിചേർന്നത്. മാനവിക്രമ രാജാവിന്റെ സംഭാവന !..ആ വലിയ മൈതാനത്തിൽ ഒരാളൊഴിഞ്ഞ മൂലയിൽ ഞങ്ങൾ ഇരിപ്പുറപ്പിച്ചു. തുടക്കത്തിലെ മരച്ചുവട്ടിൽ ഇരിക്കണ്ട എന്നു ശ്രീ പറഞ്ഞിരുന്നു. രാവിലത്തെ പോലെ പക്ഷി ചതിച്ചാലോ എന്നു കരുതിയാകും. പക്ഷെ ആ പക്ഷി എനിക്കു ദൈവമാണ്. "എനിക്കു ശ്രീയെ കുറിച്ചെല്ലാം അറിയാൻ ആഗ്രഹമുണ്ട്. രാവിലെ ചോദിച്ചപ്പോൾ പറയാൻ കൂട്ടാക്കിയില്ല. ഇപ്പോൾ പറഞ്ഞുകൂടേ.? " മുഖവുരയില്ലാതെ ഞാൻ ചോദിച്ചു.പിന്നെ ഞാൻ കേട്ട കാര്യങ്ങൾ എന്നെ വളരെയധികം സങ്കടപ്പെടുത്തുന്നവയായിരുന്നു... പെരുമ്പാവൂരിൽ നിന്നും എട്ടു കി .മീ മാറി തോട്ടുവാ ധന്വന്തരി അമ്പലത്തിനടുത്താണ് ശ്രീയുടെ നാലുകെട്ടും പടിപ്പുരയും.. പിതാമഹന്മാർ മൂലം സുകൃതക്ഷയം സംഭവിച്ച ഒരു സാധാരണ നായർ തറവാട്ടിലെ നാലു മക്കളിൽ മൂന്നാമത്തെ ഒരേയൊരു ആണ്തരിയാണ് ശ്രീ.. ഒരു ചേച്ചിയെ മാത്രം വിവാഹം കഴിപ്പിച്ചു. അതിന്റെ കടം ഇപ്പോഴും ബാക്കിയാണ്. മറ്റുള്ളവർ പഠിക്കുന്നു. അച്ഛന് ഒരു ചെറിയ ഗവർമെന്റു ജോലിയുണ്ട് .ആ തുച്ഛമായ ശമ്പളവും, കുറച്ചു കൃഷിയുമായി ആ കുടുംബം ഒരു വിധം കഴിഞ്ഞുപോകുന്നു. കുട്ടി ക്കാലത്തേ ശ്രീ പഠിക്കാൻ മിടുക്കനായിരുന്നു. അതുകൊണ്ടുതന്നെ ശ്രീയിലാണ് എല്ലാവരുടെയും ഏകപ്രതീക്ഷ നിലകൊള്ളുന്നത്. ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ അതാണ് അവർ ശ്രീയിൽ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷ.!. അതിനുള്ള പ്രവേശനപരീക്ഷക്കുള്ള തയ്യാറെടുപ്പിനാണ് കോഴിക്കോട്ടുള്ള ആന്റിയുടെ ഫ്ലാറ്റിൽ വന്നുനിന്നു പഠിക്കുന്നത്. എല്ലാം പറഞ്ഞുകഴിഞ്ഞു ശ്രീ കുനിഞ്ഞിരുന്നു. ശ്രീയുടെ ബാല്യം, കൗമാരം.. എല്ലാം അവൻ വിവരിച്ചു.ഒരു സാധാരണ മലയാളം മീഡിയം സ്കൂളിലാണ് ശ്രീയും,സഹോദരിമാരും പഠിച്ചത്. സാമ്പത്തികം തന്നെ പ്രധാനകാരണം.. മിതമായ സൗകര്യങ്ങൾ മാത്രമനുഭവിച്ചു വളർന്നതു കൊണ്ട് മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും പെട്ടെന്ന് ഉൾക്കൊള്ളാൻ അവനു സാധിക്കും.. അമ്മയോടും, അച്ഛനോടും ശ്രീക്കു ജീവനാണ്. അമ്മ വീട്ടിനുള്ളിലും.അച്ഛൻ വീടിനു പുറത്തും എല്ലു മുറിയെ പണിയെടുത്താണ് ഒരു വിധം ആ കുടുംബം ജീവിച്ചു പോകുന്നത്.. ഒരു സഹോദരിയെ കെട്ടിച്ചതിന്റെ ബാധ്യത ഇപ്പോഴും തീർന്നിട്ടില്ലത്രേ.. ഇതൊക്കെ പറയുമ്പോഴുള്ള ശ്രീയുടെ ആർദ്രമായ മുഖഭാവം എന്നെ തളർത്തി. എന്തു പറഞ്ഞാണ് അവനെ ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി.

എന്റെ പ്രണയം ... (ഭാഗം .30..)

എല്ലാം കേട്ടു നിശബ്ദനായിരുന്ന എന്നോട് ശ്രീ പറഞ്ഞത് ഇന്നും ഞാനോർക്കുന്നു." ടോമി ..നീ കാണാൻ സുന്ദരനാണ്. ഏതൊരു പെണ്ണും നിന്നെ മോഹിക്കും. ഇന്നല്ലെങ്കിൽ, നാളെ ഞാൻ കാരണം നിന്റെ സൗഭാഗ്യങ്ങൾ നഷ്ടമാകാൻ ഇടയായി എന്നു തോന്നേണ്ടിവരരുത്. കാരണം കുറ്റബോധം തോന്നിക്കഴിഞ്ഞാൽ പിന്നെ നാം ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. ഒന്നിനിറങ്ങി പുറപ്പെടുന്നതിനു മുമ്പ് 'ശരിയേത് ? തെറ്റേത്? എന്നു സ്വയം വേർതിരിച്ചറിയണം.. അതിനുള്ള പക്വത തനിക്കായിട്ടില്ല എന്നു തോന്നുന്നു. തന്റെ വീട്ടിൽ സർവ്വ സൗകര്യങ്ങളുമുണ്ട്. കാശിനു കാശുണ്ട്. ആളിനു ആളുണ്ട്.എന്റെ അവസ്ഥ നേരെ മറിച്ചാണ്. ഒരു പെണ്‍കുട്ടി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ എല്ലാം എന്റെ ഭാഗ്യം എന്നു കരുതിയവാനാണ് ഞാൻ. പക്ഷെ എട്ടു മാസത്തെ കടുത്ത പ്രണയത്തിനു ശേഷം, എന്റെ സാമ്പത്തികസ്ഥിതിയും, കുടുംബ പശ്ചാത്തലവും ബുദ്ധിപൂർവ്വം മനസ്സിലാക്കിയ അവൾ പുല്ലുപോലെ എന്നെ വലിച്ചെറിഞ്ഞു. പൊട്ടിനും, ചാന്തിനും പണമായിരുന്നു അവൾക്ക്‌ വേണ്ടിയിരുന്നത്. പിന്നെ ഞാനറിഞ്ഞത് അവൾ ഒരു കാശുകാരൻ ചെക്കന്റെ കൂടെ 'ചുറ്റിക്കറങ്ങൽ' എന്നാണ്. അന്നു മുതൽ പെണ്ണിനോടുള്ള എന്റെ വിശ്വാസം നഷ്ടമായി. പെണ്ണിന്റെ പൊയ്മുഖം ഞാൻ വെറുത്തുതുടങ്ങി. മനസ്സിലെ കടുത്ത വേദനയിലും അവളെ മറക്കാൻ ഞാൻ കുറെയധികം ബുദ്ധിമുട്ടി. എട്ടു മാസത്തെ എന്റെ പഠനം താറുമാറായതു മെച്ചം ! പിന്നെയും മാസങ്ങൾ വേണ്ടി വന്നു ജീവിതം പൂർവ്വസ്ഥിതി കൈവരിക്കാൻ .. ഇപ്പോൾ ശൂന്യമായ എന്റെ മനസ്സിലേക്കാണ് തുള്ളിക്കളിക്കുന്ന കലമാൻകുട്ടിയെ പോലെ താൻ വന്നുകയറിയത്. ഇനിയൊരു നഷ്ടം എനിക്കു താങ്ങാനാകില്ല. എന്നാൽ മറ്റൊരു വഴിക്കു ചിന്തിച്ചാൽ ഈ ബന്ധം നിയമവശാൽ അനുവദനീയമല്ലാതിരിക്കുന്ന സാഹചര്യത്തിൽ ഒരിക്കലും പരസ്യമാക്കാനോ , ദീർഘനാൾ തുടരാനോ സാധ്യമല്ല. അങ്ങിനെ വന്നാൽ മറ്റുള്ളവരുടെ മുമ്പിൽ നമ്മൾ രണ്ടും വെറും പരിഹാസ പാത്രമാകുകയെയുള്ളൂ.. ഞാൻ പറയുന്നതിന്റെ ഗൗരവം ടോമിക്കു മനസ്സിലാകുന്നുണ്ടോ. എന്നോടു ദേഷ്യം അരുത് !". ശ്രീ പറഞ്ഞുനിർത്തി. ശ്രീയുടെ ഈ വാക്കുകൾ ഞാൻ നന്നായി വിചിന്തനം ചെയ്തു. സത്യങ്ങളാണ് ശ്രീ പറയുന്നത്. ജീവിതം വെറുമൊരു പ്രഹേളികയാണ്. വെറുതെ പ്രഹസനം മുഴക്കിയിട്ട് ഒരു കാര്യവുമില്ല. എന്തിനും അതിന്റേതായ പ്രായോഗിക വശങ്ങളുണ്ട്. ഞാൻ ഇന്നിനെ , ഈ നിമിഷത്തെ കുറിച്ചു മാത്രം ചിന്തിക്കുമ്പോൾ , ശ്രീ നാളെയെ, അതിന്റെ ഭവിഷ്യത്തിനെ കുറിച്ചു ഭയക്കുന്നു. പക്ഷെ, എല്ലാം തീരുമാനിച്ചുറപ്പിച്ചാണ് ഇറങ്ങിതിരിച്ചത്. ഇനി മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല. എന്റെ മനസ്സു മന്ത്രിച്ചു. ഞാനും സംസാരിക്കാൻ തുടങ്ങി . "ശ്രീ പറയുന്നത് എല്ലാം ശരി വയ്ക്കുന്നു. ഞാനെന്താണ് വേണ്ടത് ?! ശ്രീ പറഞ്ഞാൽ മതി. പിരിയാമെന്നൊ,അകലാമെന്നൊ മാത്രം പറയരുത്. എനിക്കു ഭ്രാന്തു പിടിക്കും. നമ്മൾ ഒരുമിച്ചുള്ള ജീവിതം അത്രക്കു ഞാൻ മോഹിച്ചുപോയി. "ഇത്രയും പറഞ്ഞു ഞാൻ ദീർഘനിശ്വാസം വിട്ടു. എന്റെ അധരങ്ങൾ വിതുമ്പി. കണ്ണുകൾ നിറഞ്ഞൊഴുകി. അതു കണ്ടതും ശ്രീ എന്നോടു ചേർന്നു പറ്റിയിരുന്നു. അവന്റെ നിശ്വാസക്കാറ്റ് എന്റെ തലമുടിയിഴകളെ വിറപ്പിക്കുന്നുണ്ടായിരുന്നു. പെട്ടെന്നവൻ വാചാലനായി .."സമാധാനപ്പെടൂ എന്റെ പൊന്നുമോൻ. നിന്നെ ഞാൻ മറക്കില്ല ടോമി എന്റെ ഈ ഒറ്റപ്പെടലിലെ ഏകആശ്വാസമാണ് ഇന്നു നീ..! നിഷ്കളങ്കമായാണ് നീയെന്നെ സ്നേഹിക്കുന്നതെന്നെനിക്കറിയാം ... എന്റെ കുടുംബ പശ്ചാത്തലമെല്ലാമറിഞ്ഞിട്ടും നീയെന്നെ ജീവനുതുല്യം സ്നേഹിക്കുന്നു. വിരിഞ്ഞുതുടുത്തൊരു പനിനീർപൂവാണ് നീ..! അതിനെ ആവരണം ചെയ്തിരിക്കുന്ന മഞ്ഞുതുള്ളികളാണ് നിന്റെ മനസ്സ്! പളുങ്കുപോലെ തിളങ്ങുന്ന നിന്റെ കണ്ണുകളിൽ ഞാനെന്നെ കാണുന്നു ".. ഇത്രയും പറഞ്ഞു പരിസരം മറന്നു അവനെന്നെ ആ വിരിമാറോടു ചേർത്തു. എന്റെ കണ്ണുനീർതുള്ളികൾ അവന്റെ നെഞ്ചിനെ ഈറനണിയിച്ചു. ഒരു ചെറുകാറ്റ് ഞങ്ങളിരുവരെയും തഴുകി കടന്നുപോയി .. ...."പക്ഷെ....." ശ്രീ പറഞ്ഞുനിർത്തിയ ആ 'പക്ഷെ' എന്നെ വല്ലാതെ ആകാംഷഭരിതനാക്കി. അവന്റെ കണ്ണുകളിലേക്കു ഞാനുറ്റുനോക്കി ...

No comments:

Post a Comment