Thursday, 28 May 2015

എന്റെ പ്രണയം (ഭാഗം 21-25)

നേരെ സുമേഷിന്റെ വീട്ടിലെത്തി.അവിടൊരു ഡോബർമാൻ പട്ടിയുണ്ട്. എന്നെ കണ്ടാൽപ്പിന്നെ അതു നിർത്താതെ കുരക്കും. പേടി തോന്നും.. അന്നു സുമേഷിന് ട്യൂഷൻ ഉണ്ടായിരുന്നു. തിങ്കൾ സ്പെഷ്യൽ ട്യൂഷൻ. അവന്റെ അമ്മ ക്ഷേത്രത്തിൽ പോകാനുള്ള തയ്യാറെടുപ്പിലുമാണ്. കുറച്ചുനേരം അവിടെയിരുന്നു.സുമേഷ് വന്നിട്ടു വരാമെന്നു പറഞ്ഞു. അവിടെ നിന്നും ശ്രീ പറഞ്ഞ ബസ്സ്റ്റോപ്പിലേക്ക് പ്രയാണം ആരംഭിച്ചു. കുറച്ചു നാൾ ഉപയോഗിക്കാതിരുന്നതു കൊണ്ടും, ശരിയായി എണ്ണയിടാത്തതു കൊണ്ടും കയറ്റം കയറുമ്പോൾ സൈക്കിൾ കരഞ്ഞു ശബ്ദം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. പത്താംതരത്തിൽ ഉയർന്ന വിജയം നേടിയപ്പോൾ പപ്പാ സമ്മാനിച്ചതാണ് സൈക്കിൾ. ഇനി പ്ലസ് ടു വിനും അതുപോലെ മാർക്ക് വാങ്ങിയാൽ ഒരു ബൈക്ക് വാങ്ങിതാരാമെന്നു സമ്മതിച്ചിട്ടുണ്ട്. അതിനുമുമ്പ് ഇരുചക്രവാഹനം ഓടിക്കാനുള്ള ലൈസൻസ് ഒപ്പിക്കണം. അഞ്ചു മണിയാകാൻ പോകുന്നു. അവസാനം ലക്ഷ്യ സ്ഥാനത്തെത്തി. ബസ്സ്റ്റോപ്പിൽ ആരുമില്ല. ശ്രീയെ അവിടെയെങ്ങും കണ്ടില്ല. എനിക്കാണേൽ അവന്റെ മൊബൈൽ നമ്പർ കാണാതെ അറിയുകേമില്ല. ബസ്സ് കാത്തു നില്ക്കുകയാണെന്ന് കരുതി പല ഡ്രൈവർമാരും എനിക്കുവേണ്ടി ബസ്സ് നിർത്തി. ഓരോ ബസ്സ് നിർത്തുമ്പോഴും അതിൽ നിന്നും ശ്രീ ഇറങ്ങുന്നുണ്ടോ, എന്ന് ഞാൻ അക്ഷമയോടെ നോക്കി.. പത്തു മിനുട്ട് കഴിഞ്ഞപ്പോൾ ശ്രീ ഒരു ബസ്സിൽ വന്നിറങ്ങി. "ഹായ് ." ശ്രീ കൈ തന്നു. "താൻ കാത്തു നിന്നു മുഷിഞ്ഞോ.". എന്റെ ഹൃദയമിടിപ്പ് എനിക്കു തന്നെ കേൾക്കാമായിരുന്നു. പ്രണയത്തിന്റെ മറ്റൊരു മുഖം! "ഏയ്.. ഇല്ലില്ല. എപ്പോഴും കാത്തിരിപ്പ് ഇഷ്ടമുള്ളവർക്കു വേണ്ടിയല്ലേ.. ." ഞാനൊരു ദ്വയാർത്ഥം പ്രയോഗിച്ചു. " നമ്മുക്കു വെറുതെ അങ്ങോട്ടു നടക്കാം.വാ. ." അവൻ എന്റെ ഇടതു കരം കവർന്നു. അപ്പോൾ ഒരു തരം വൈബ്രേഷൻ അനുഭവപ്പെട്ടു. ഞാൻ ബലമായി കൈയ്യിലെ പിടിവിടുവിച്ചു കൈ വലിച്ചു.. പറയാനുള്ളതു കേട്ടിട്ടു തീരുമാനിക്കാം കൈകോർക്കണോ വേണ്ടയോ എന്ന്.. ഞാൻ സ്വയം മന്ത്രിച്ചു. ശ്രീ നന്നായി വേഷധാരണം ചെയ്തിരിക്കുന്നു. പോണ്ട്സ് ടാൽകം പൗഡറിന്റെ ഗന്ധം മൂക്കിൽ തുളച്ചു കയറുന്നുണ്ട്. അതാകും അവനുപയോഗിക്കുക. നീല ഇറുകിയ ജീൻസും, ക്രീം നിറത്തിലുള്ള ടി ഷർട്ടുമാണ് വേഷം. കൈയ്യിൽ ഒരു ടൈറ്റാന്റെ വാച്ചും, കഴുത്തിൽ ഒരു വെള്ളി ചെയിനും, ചൂണ്ടുവിരലിൽ വെള്ളി മോതിരവും. ദേഹം നിറയെ കറുത്തുചുരുണ്ട രോമങ്ങളും, ഇട തൂർന്ന മീശയും അവന്റെ പൗരുഷം കൂട്ടി. .ഇടയ്ക്കിടയ്ക്കു അവനറിയാതെ എന്റെ കണ്ണുകൾ ജീൻസിൽ പുറത്തേക്കു തെറിച്ചു നില്ക്കുന്ന പൗരുഷത്തിൽ പരതുന്നുണ്ടായിരുന്നു. എന്തൊരു മുഴപ്പാണിത്! അന്നു ജിമ്മിൽ മലർന്നു കിടന്നപ്പോൾ ഞാൻ ഒളിഞ്ഞു കണ്ടതാണല്ലോ.. ഇനി നേരിട്ടു കാണാൻ ഭാഗ്യമുണ്ടാകുമോ. എന്നു ചിന്തിച്ചതും ശ്രീ സംസാരിക്കാൻ തുടങ്ങി. കൈയ്യിൽ എന്തോ പിടിച്ചിട്ടുണ്ട്.. "ടോമി .. ഞാൻ ഇനി പറയുന്ന കാര്യങ്ങൾ താൻ ശ്രദ്ധിച്ചു കേൾക്കണം. താൻ രാവിലെ എന്നോടു പറഞ്ഞതെന്താണെന്നു വല്ല നിശ്ചയവുമുണ്ടോ ? ഇഷ്ടമാണെന്നു പറഞ്ഞത് ഞാൻ അംഗീകരിക്കുന്നു. അതിനെ ഞാൻ നല്ല അർത്ഥത്തിലെടുക്കുന്നു. അതിന്റെ കൂടെ എന്നെ കാണാതിരിക്കാൻ കഴിയുന്നില്ല എന്നു പറഞ്ഞാൽ എനിക്കതു മനസ്സിലാകുന്നില്ല. ഒരു പെണ്ണ്, ആണിനോടോ അല്ലെങ്കിൽ ആണ്, പെണ്ണിനോടോ പ്രേമം തോന്നുമ്പോൾ പറയുന്ന വാക്കുകൾ..! അതും നമ്മൾ പരിചയപ്പെട്ടിട്ട് ഒരാഴ്ച പോലുമായിട്ടില്ല. കണ്ടതിനു അടുത്ത ദിവസം താൻ ഓടിയ ദിക്കു മാറി തിരിച്ചു എന്റെ കൂടെ ഓടിയപ്പോഴേ എനിക്ക് ചെറിയൊരു പന്തികേടു മനസ്സിൽ തോന്നിയതാണ്. എനിക്കും എന്തോ മനസ്സിൽ ഒരു നിയന്ത്രണമില്ലായ്മ വന്നു എന്നുള്ളതും സത്യമാണ് !. അതുകൊണ്ടു മാത്രമാണ് ഞാൻ ജോഗ്ഗിംഗ് നിർത്തി ജിമ്മിൽ ചേർന്നത്. അപ്പോൾ അറിഞ്ഞുവന്നതുപോലെ അവിടെയും താൻ.. ആണും.,ആണും തമ്മിൽ പ്രേമമെന്നൊക്കെ പത്രത്തിൽ വയിക്കുകയും,പറഞ്ഞു കേൾക്കുകയും ചെയ്തിട്ടുണ്ട്. ഇതിപ്പോൾ ആദ്യമായാണ് എന്നെ ഒരു ആണ്കുട്ടി പിന്തുടരുന്നത്. ഞാനൊരു അപരിചിതൻ ! എന്നെ കുറിച്ചു ടോമിക്ക് എന്തറിയാം ..?അവസാനം ഇതിന്റെയൊക്കെ ഭവിഷ്യത് എന്താകുമെന്നു വല്ല നിശ്ചയവുമുണ്ടോ.?! " ശ്രീയൊരു ചോദ്യ ചിഹ്നത്തിൽ നിർത്തി.. ഇനി എന്റെ ഊഴമാണ്. ഞാനും വിട്ടുകൊടുത്തില്ല.. " രാവിലെ എന്റെ നയം ഞാൻ വ്യക്തമാക്കിയതാണ്. ഒന്നോർത്തു നോക്കൂ ശ്രീ.. നമ്മുടെ കൂടിക്കാഴ്ചയും, അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളും ഒരദ്ഭുതം തന്നെയല്ലേ..? ഇതിനു മുമ്പ് ഒരാണിനോടു എനിക്കും ഇത്തരം വികാരം തോന്നിയിട്ടില്ല. പേരുകേട്ട ഒരു ബോയ്സ് ഹൈസ്കൂളിലാണ് ഞാൻ പഠിച്ചത്. എത്രയോ ആണ്കുട്ടികളുമായി ഇടപഴകിയിരിക്കുന്നു.. അന്നൊന്നും ആരോടും തോന്നാത്ത ഒരു നിർമലവികാരം എനിക്കു ശ്രീയോട് തോന്നിയിരിക്കുന്നു. അതു ഞാൻ തുറന്നുപറയുകയും ചെയ്തു. എന്നെ തഴയല്ലേ .. പ്ലീസ് .. ശ്രീ പറഞ്ഞ ആ 'ഭവിഷ്യത്' എന്തുതന്നെയായാലും അതനുഭവിക്കാൻ ഞാൻ ഒരുക്കമാണ്.. ഞാൻ നിർത്തിയടുത്തുനിന്നും ശ്രീ തുടങ്ങി. "ശരി ..സമ്മതിച്ചിരിക്കുന്നു നമ്മൾ തമ്മിൽ പ്രണയിച്ചു എന്നു തന്നെ കരുതുക. പിന്നെയുള്ള ഭാവിപരിപാടികൾ എന്താണ് ? തമ്മിൽ എന്തോ ചെയ്യും ..?..? അവൻ ചിരിച്ചു കൊണ്ടു ചോദിച്ചു.. അതൊരു ഒന്നൊന്നര ചോദ്യമായിപ്പോയി.. എന്താ മറുപടി പറയുക.. എനിക്കു മുൻപരിചയമൊന്നുമില്ലല്ലൊ.. "അതൊക്കെ വഴിയെ മനസ്സിലാക്കി തരാം .." കാമശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമെടുത്ത ഒരാളിനെ പോലെ ഞാൻ വീരവാദം മുഴക്കി. "സമയം പോകുന്നു...മമ്മാ തിരക്കും. പെട്ടെന്നു പോകണം." ഞാൻ പറഞ്ഞതിനു മറുപടിയായി ശ്രീ ഇത്രയും കൂട്ടിച്ചേർത്തു. "നമ്മൾ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് നന്നായി ആലോചിക്കണം . അതിന്റെ ദൂഷ്യവശങ്ങൾ കൂടി വിലയിരുത്തണം. നാളെയൊരിക്കൽ പശ്ചാത്തപിക്കാനിട വരരുത്. പിന്നെ പ്രായശ്ചിത്തം ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. എന്നെക്കുറിച്ച് താനും , തന്നെ കുറിച്ചു ഞാനും നന്നായി അറിഞ്ഞിരിക്കണം.. താനൊരു തീരുമാനമെടുക്കുന്നതിനു മുമ്പേ ഈ 'സീഡി' ഒന്നു രഹസ്യമായി കണ്ടു നോക്കൂ... തനിക്ക് വേണ്ടി ഇന്നൊരു ദിവസം കൊണ്ട് വളരെ കഷ്ടപ്പെട്ടു സംഘടിപ്പിച്ചതാണ്.' ഇതു പറഞ്ഞു കൈയ്യിൽ മുറുകെ പിടിച്ചിരുന്ന 'സീഡി' അവൻ എനിക്കു കൈമാറി . അതു പിടിച്ചുവാങ്ങി 'ബൈ ' പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.. ആ സീഡിയിൽ എന്തായിരിക്കുമെന്ന ആകാംഷയോടെ ഞാൻ വീട്ടിലേക്കു പാഞ്ഞു ..

എന്റെ പ്രണയം ................(ഭാഗം :22 )

ആ സീഡിയിൽ എന്തായിരിക്കുമെന്ന ചിന്തയാൽ ഞാൻ വീർപ്പുമുട്ടി എന്നു തന്നെ പറയാം. അതോർത്തപ്പോൾ സൈക്കിളിന്റെ വേഗത കൂടി. പെട്ടെന്നു വീട്ടിലെത്തിയിട്ടും കാര്യമില്ല. ഇന്ന് തിങ്കൾ ആണ്. മമ്മയുടെ കുറെ ഉടൻകൊല്ലി സീരിയലുകളുടെ ബഹളമാണ്. കരച്ചിലും, അലയും, വിളിയുമായി ഒരു പത്തുമണിയോടു കൂടിയെ ടെലിവിഷൻ ഒന്നു സ്വതന്തമാകൂ.. അല്ലെങ്കിൽ തന്നെ രഹസ്യമായി കാണാനാണ് ശ്രീ പറഞ്ഞിരിക്കുന്നത്. എന്തേലും തുണ്ട് കാണുമോ.? ഓർത്തപ്പോൾ പാന്റിനുള്ളിൽ ഒരനക്കം പോലെ.. സത്യം പറഞ്ഞാൽ വീട്ടിലെത്തി പല തവണ മൂത്രമൊഴിച്ചു കാണും. കാണാനുള്ള ആകാംഷയും, വെപ്രാളവും.. അവിടെയും ബുദ്ധി പ്രയോഗിച്ചു.. അപ്പാപ്പൻ പഞ്ചസാരയുടെ ഗുളികയുമടിച്ചു ഒൻപതു മണിക്കു ഉറങ്ങാൻ പോകും.. ഞാൻ പകൽ മുഴുവൻ ഒരേകണക്കിരുന്നു പഠിച്ചതു കൊണ്ട് നേരത്തെ ഉറങ്ങുന്നതായ് അഭിനയിക്കുക. മമ്മ അടുക്കളയിലെ ജോലിയെല്ലാം തീർത്ത് ഉറങ്ങിക്കഴിഞ്ഞാൽ പതുക്കെ താഴെ വന്നു പാത്തു സീഡിയിടാം. പപ്പാ കൊണ്ടുവന്ന സോണിയുടെ ഡി വി ഡി ആണ്. പക്ഷെ, എന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. മമ്മാ ഉറങ്ങാൻ പോകുന്നില്ല. എന്തോ അച്ചാറുണ്ടാക്കുന്ന തിരക്കാണ്. എപ്പോൾ തീരുമെന്നു പറയാൻ പറ്റില്ല. ആകെയൊരു ടെൻഷൻ! ഞാൻ എണീറ്റു താഴെവന്നു. സ്പോർട്സ് ചാനൽ വച്ചു കണ്ടു. മമ്മാ പോയികിടന്നുറങ്ങി എന്നു ബോധ്യമായാൽ സീഡിയിടാം. മമ്മയുടെ പണി തീർന്നപ്പോൾ മണി 10 45 pm ആയി ." നാളെ വെളുപ്പിനു ജിമ്മിൽ പോകാനുള്ളതല്ലേ.. പോയി കിടന്നുറങ്ങൂ മോനെ.. ഇതാ പുഴുങ്ങിയ പഴം.. ഇന്നു കോഴി മുട്ട തന്നില്ല. അതുകൊണ്ടു നാടൻ മുട്ടയില്ല.. " ഇതു പറഞ്ഞു മമ്മാ ഉറങ്ങാൻ പോയി. മമ്മാ കിടന്നാലുടനെ ഉറങ്ങും. വീട്ടുജോലിക്കു വരുന്ന സ്ത്രീക്കു വൃത്തി പോരാ എന്നു പറഞ്ഞു പാചകവും, അലക്കും മമ്മ തന്നെ ചെയ്യും.. പിന്നെ പപ്പായുടെ ഒരു സമാധാനത്തിനാണ് ജോലിക്കാരിയെ നിയമിച്ചിരിക്കുന്നത്. മാത്രമല്ല ഞാനും, മമ്മായും ചിലപ്പോൾ പുറത്തായിരിക്കും. അപ്പോൾ സുഖമില്ലാത്ത അപ്പാപ്പൻ തനിച്ചാകും. അപ്പോൾ മോളിയാന്റി കൂട്ടിനു കാണും. പറഞ്ഞുവന്നത് നന്നായി ജോലിയെടുക്കുന്നതു കൊണ്ട് മമ്മാ കിടന്നപാടെ ഉറങ്ങിപ്പോകും.. മമ്മാ ഉറങ്ങിയെന്ന് ബോധ്യമായപ്പോൾ ഞാനാ സീഡിയിട്ടു. ഒരു സൂപ്പർ ഗേയ് മൂവിയായിരുന്നു അത്.പേര് ഓർമ്മയില്ല. മാതാപിതാക്കൾ അറിയാതെ രണ്ടു ടീനേജ് കുട്ടികൾ പ്രണയിക്കുന്നു. അവർ ആരുമറിയാതെ ഒരുമിക്കുന്നു. അതു സ്ഥിരമാകുന്നു.. അവർക്കു രണ്ടുപേർക്കും പകരം ഞാനും, ശ്രീയുമായിരുന്നെങ്കിൽ ..! അതു കണ്ടപ്പോൾ മനസ്സിൽ ആശിച്ചുപോയി. അത്രക്കു ഹൃദയസ്പർശിയായ രണ്ടു മൂന്നു സീൻ ഉണ്ടായിരുന്നു . അവസാനം ഒരാൾ അതു കണ്ടുപിടിക്കുന്നു. രണ്ടിലൊരാളെ അവന്റെ ഡാഡി വല്ലാതെ തല്ലുന്നു. പൂട്ടിയിടുന്നു. തമ്മിൽ കാണാൻ കഴിയാതെ സുഹൃത്ത് ഒറ്റപ്പെട്ടു അലഞ്ഞു നടക്കുന്നു. പൂട്ടിയിട്ട കുട്ടിയെ വീട്ടുകാർ നാടു കടത്തി അകലെയുള്ള ഒരു ബന്ധുവിന്റെ വീട്ടിലാക്കുന്നു. അവൻ അവിടെയൊരു പെണ്കുട്ടിയുമായി പ്രണയത്തിലാകുകയും.. ഈ വിവരം എങ്ങിനെയോ അവനു വേണ്ടി മാത്രം കാത്തിരുന്ന കൂട്ടുകാരനറിയുകയും ചെയ്യുന്നു . അന്നേ ദിവസം അവൻ ആത്മാഹുതി ചെയ്യുന്നതോടെ കഥ അവസാനിക്കുന്നു. കഥയുടെ അവസാനം ഒരിക്കലും ആണ്കുട്ടികൾ തമ്മിലുള്ള പ്രണയം ശാശ്വതമല്ലെന്നും, അതിനെ നിയമം അനുശാസിക്കുന്നില്ലെന്നും ഒരു സന്ദേശം എഴുതിക്കാണിക്കുന്നുമുണ്ട്. ആ മൂവി കണ്ട ഒരാൾ ഒരിക്കലും ഒരു ആണിനെ പ്രണയിക്കാൻ മുതിരില്ല എന്നാകും ശ്രീ കരുതിയിട്ടുണ്ടാകുക. പക്ഷെ ഇവിടെ സംഭവിച്ചതു നേരെ മറിച്ചാണ്. അതിൽ ആ സുഹൃത്തുക്കളുടെ പ്രണയമാണ് എന്റെ മനസ്സിൽ പതിഞ്ഞത്. ബാക്കിയുള്ളത് നമ്മൾ തീരുമാനിക്കും പോലെയല്ലേ എന്നാണു ഞാൻ ചിന്തിച്ചത്. ഒരു പുരുഷനു മറ്റൊരു പുരുഷനെ എങ്ങിനെ സന്തോഷിപ്പിക്കാം എന്നുകൂടി ആ മൂവിയിൽ നിന്നും ഞാൻ ഉൾക്കൊണ്ടു. ആ മൂവി ഒരു പ്രചോദനമായിരുന്നു ..മനസ്സു കൊണ്ട് ശ്രീക്കു നന്ദി പറഞ്ഞു. ഇങ്ങനെയൊക്കെ ഈ ലോകത്തിൽ നടക്കുന്നുണ്ടെന്ന ഒരാശ്വാസവും .. വളരെ സന്തോഷം തോന്നി.. എന്റെ ശ്രീയെ സ്വന്തം ജീവനെപോലെ സ്നേഹിക്കാൻ മനസ്സിൽ ഉറപ്പിച്ചുകൊണ്ടു ഞാൻ സുഖസുഷുപ്തിയിലാണ്ടു.. കണ്ട കിനാക്കളിൽ മുഴുവൻ ശ്രീയായിരുന്നു .. ഞങ്ങളൊരുമിച്ചു വെള്ളകുതിരപ്പുറത്തു സഞ്ചരിക്കുന്നതും മറ്റുമായി നല്ല നല്ല സ്വപ്നങ്ങൾ .. രാവിലെ എണീറ്റു നിറഞ്ഞ മനസ്സോടെയാണ് ഞാൻ ജിമ്മിലേക്കു പോയത് എന്റെ ശ്രീയെ എന്നിലേക്കു ചേർക്കാൻ ...

എന്റെ പ്രണയം .........(ഭാഗം :23 )

തണുപ്പു കൂടിയോ എന്നൊരു സംശയം.! ശ്ശോ .ഞാൻ ഓവർകോട്ട് ഇടാൻ മറന്നതു കൊണ്ടു തോന്നിയതാകും..ശ്രീ തന്ന സീഡി കീശയിലുണ്ട് ..കുളുർന്നുകുളുർന്നു നടന്നു ജിമ്മിലെത്തി ..ശ്രീ വന്നിട്ടില്ല. മാസ്റ്റർ ജിമ്മിൽ വന്നു തുടങ്ങി. മാസ്റ്ററിനു പനി കുറയണ്ടായിരുന്നു എന്നു മനസ്സിൽ തോന്നി . ഞാൻ ശ്രീക്കു സ്ഥലം കരുതിയാണ് വ്യായാമം ആരംഭിച്ചത്..പത്തു മിനുട്ട്കഴിഞ്ഞാണ് ശ്രീ വന്നത്.അന്നത്തെ അതേ ചെമന്ന ജിം സ്യുട്സ് ആണ് ധരിച്ചിരിക്കുന്നത്.വന്നപ്പോൾ തന്നെ ഒരു കണ്ണിറുക്കി എന്നെയൊരു ലൈനടി ! സത്യം പറഞ്ഞാൽ എനിക്കു നാണം തോന്നി .ഞാൻ ദൃഷ്ടി മാറ്റി .. നേരെ എന്റെ അടുത്തേക്കു തന്നെ വന്നു വ്യായാമവും തുടങ്ങി ..ഇന്ന് ആരോ രണ്ടു പേർ വന്നിട്ടില്ല.മാസ്റ്റർക്ക് ആരു വന്നാലും, വന്നില്ലെങ്കിലും ഒരു മാസം ആകുമ്പോൾ കാശു കിട്ടും .. ശ്രീ കിടന്നുള്ള വ്യായാമം ചെയ്യാൻ ഞാൻ കാത്തിരുന്നു. ആ മുഴപ്പ് അസ്സലായി എടുത്തുകാണാമല്ലോ.. എന്റെ ഭാഗ്യക്കേട്! അന്നതു ചെയ്തില്ല..ഇടയ്ക്കു എന്നെയവൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു.. എത്രയും പെട്ടെന്നു സമയം തീരാൻ പ്രാർത്ഥിച്ചു. അങ്ങിനെ ഒരു മണിക്കൂർ കഴിഞ്ഞു .നന്നായി വിയർത്തു രണ്ടു കസറത്തും അടിച്ചാലെ ശ്രീ നിർത്തൂ ..അതിന്റെ ഗുണം ആ ശരീരത്തിൽ കാണാനുമുണ്ട്..ശ്രീക്കു വയർ ഒട്ടുമില്ല.നല്ല ശരീര ഭംഗി..രണ്ടു കാലും ചെറുതായൊന്നു വളഞ്ഞതായി തോന്നും . അതുകൊണ്ടാണ് നടക്കുമ്പോൾ ആ മുഴപ്പ് തെറിച്ചു നില്ക്കുന്നതായി തോന്നുന്നത്.ആരിലും വികാരം ജനിപ്പിക്കുന്ന ഒരു ശരീരപ്രകൃതി ..! ശ്രീ വ്യായാമം മതിയാക്കി.. മാസ്റ്ററോടു വിട പറഞ്ഞു ഞങ്ങൾ പുറത്തേക്കിറങ്ങി..അന്ന് ഞാനാണ് ആ കരം കവർന്നത്.ഞാൻ കണ്ട സ്വപ്നം എനിക്കു ധൈര്യം തന്നു എന്നു പറയുന്നതാകും ശരി..എല്ലാ വൃക്ഷങ്ങളും,ചെറുചെടികളും ചെറുതായി പൊഴിഞ്ഞ മഞ്ഞുതുള്ളികളെ ശേഖരിച്ചു നീരാടുന്നതായ് തോന്നി .." എന്താടോ തനിക്കിന്നു വലിയ സന്തോഷം ..സീഡി കണ്ടുവോ .? കണ്ടുകാണും. ..ഹഹഹ..ഒന്നും വേണ്ട..ഇനി നല്ല സുഹൃത്തുക്കളായ് കഴിയാമെന്നു തീരുമാനിച്ചു അല്ലേ.?"..അതുകേട്ട് ഞാൻ നന്നായി ചിരിച്ചു .." ഹായ് ..എന്താ ഭംഗി തന്റെ ചിരി കാണാൻ ..ഒരേ നിരയൊത്ത ചെറിയ പല്ലുകൾ.. കൊച്ചു കുട്ടികളുടേതുപോലെ .. " ശ്രീയുടെ ആ വാക്കുകൾ എന്നെ കോരിത്തരിപ്പിച്ചു. ." അതെ,.. ഞാനൊരു ഉറച്ച തീരുമാനമെടുത്തു..എന്നെന്നേക്കും ഈ കൈകോർക്കാൻ.." എന്റെ വാക്കുകൾ ശ്രീയെ ചൊടിപ്പിച്ചെന്നു തോന്നി .അതു കേട്ടതും ശ്രീ എന്റെ കൈ വിടുവിച്ചു. മുഖത്തൊരു അത്ഭുതഭാവം രൂപപ്പെട്ടു. " ഇതാ സീഡി ..ഞാൻമുഴുവനും കണ്ടു. ഇഷ്ടമായി .സീഡിയും,അതു തന്ന ആളിനെയും" എന്റെയാ വാക്കുകൾ കേട്ടപ്പോൾ ശ്രീ എന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി .. "അപ്പോൾ നശിക്കാൻ തന്നെ തീരുമാനിച്ചു ..അല്ലേ ..?..".. എന്റെ വാക്കുകൾ കേട്ട് അവനു വിഷമമായോ ? "ഒരിക്കലുമല്ല .ഞാൻ ഒരിക്കലും ശ്രീക്കു ഒരു ദോഷവും ചെയ്യില്ല.അന്ന് കരഞ്ഞുകൊണ്ട് തിരികെ പോയ ടോമിയല്ല ഈ പറയുന്നെ . .ഒരുറച്ച മനസ്സിൽ നിന്നുള്ള തീരുമാനമാണിത്..ഞാൻ ശ്രീയെ സ്നേഹിക്കുന്നു ..ഒരു കടലോളമാണോ..?.ഒരു കുന്നോളമാണോ ..? അറിയില്ലെനിക്ക് .." ..ഞാനിതു പറഞ്ഞതും "ശങ്കരൻ പിന്നേം തെങ്ങേൽ തന്നെ.." എന്ന പഴഞ്ചാെല്ലു പറഞ്ഞു ശ്രീ വീണ്ടും ചിരിച്ചു..എന്റെ തോളിൽ ഒരു കൈ വച്ചുകൊണ്ടവൻ തുടർന്നു 'ടോമി..താൻ സംയമനത്തോടെ കേൾക്കണം. തന്റെ സ്നേഹം സ്വീകരിക്കാനുള്ള അർഹത എനിക്കുണ്ടെന്നു തോന്നുന്നില്ല. അവസാനം താൻ പശ്ചാത്തപിക്കേണ്ട അവസ്ഥ വരരുത്." ഇതു പറയുമ്പോൾ അവന്റെ സ്വരമിടറി.. കണ്ണുകൾ ആർദ്രമായി.. എനിക്കതു സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ മനസ്സിൽ ശ്രീയോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പുകയായിരുന്നു.. പെട്ടെന്നാണതു സംഭവിച്ചത് ..

എന്റെ പ്രണയം ........(ഭാഗം .24 )

ആ സമയത്തെ എന്റെ മനോഭാവം വിചിത്രമായിരുന്നു.. എന്റേതെന്നു ഞാൻ വിശ്വസിച്ചു തുടങ്ങിയ ശ്രീ എന്റെ മുന്നിൽ പതറുന്നു .എന്റെ ഹൃദയമിഡി ക്രമാതീതമായ് വർദ്ധിച്ചു .രണ്ടു കൈകളുമുയർത്തി ശ്രീയുടെ കാതുകളിൽ അമർത്തി ആ കവിളിൽ ഒരു ചുടുചുംബനമർപ്പിച്ചു.! പെട്ടെന്നായതുകൊണ്ട് ശ്രീക്കു എന്നെ തടയാൻ കഴിഞ്ഞില്ല. ശേഷം പരിസരംപോലും മറന്നു ഒരോട്ടമായിരുന്നു. വെളുപ്പാൻകാലമായതിനാൽ വഴിയോരം വിജനമായിരുന്നതു കൊണ്ട് ആരും കണ്ടതായി തോന്നുന്നില്ല....നേരെ വീട്ടുവാതുക്കൽ ചെന്നാണ് നിലയുറപ്പിച്ചത്.. എന്നെ നന്നായി വിയർത്തിരുന്നു. നേരെ മുറിയിലേക്ക് പലായനം ചെയ്തു. വസ്ത്രങ്ങൾ എല്ലാം ഒന്നൊന്നായ് ഊരി നനകൊട്ടയിലിട്ടു.ഷഡ്ഡി പരിശോധിച്ചു. ഇല്ല .. സ്നേഹജലം ഒലിച്ചിട്ടില്ല..അതെങ്ങിനെ .പേടിയെന്ന വികാരമല്ലെ മുന്നിട്ടുനിന്നത്..ശ്രീ എന്നെ പുറകിലോട്ടു ഉന്തുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ അതുണ്ടായില്ല. അനുസരണയുള്ള ഒരു കുട്ടിയെപോലെ അവൻ നിന്നുതന്നു.ശ്രീക്കു എന്നെക്കാൾ കുറച്ചു കൂടി പൊക്കമുള്ളതുകൊണ്ട് എനിക്കു കുറച്ചു എത്തേണ്ടിവന്നു..അപ്പോഴുള്ള അവന്റെ ചേതോവികാരം എന്തായിരുന്നിരിക്കും? പടയിൽ വിജയം കൊയ്ത ജേതാവിനെപോലെ ഞാൻ നിർവൃതികൊണ്ടു.അന്നത്തെ കാര്യങ്ങൾക്കൊക്കെ പതിന്മടങ്ങ് ഉത്സാഹമായിരുന്നു.. മമ്മായും, സ്കൂളിലെ ചങ്ങാതിമാരുമെല്ലാം "എന്തേ ഇന്നു മുഖത്തൊരു വെട്ടം ?" എന്നു ചോദിച്ചുകൊണ്ടേയിരുന്നു. വൈകിട്ടു വീട്ടിൽ വന്നതും ശ്രീ എന്നെ ഫോണിൽ വിളിച്ചിരുന്നതായും തിരികെയങ്ങോട്ടു വിളിക്കാൻ പറഞ്ഞതായും മമ്മാ പറഞ്ഞു. ചീത്ത പറയാനാണോ ഇനി വിളിക്കുന്നത്.? ഞാൻ സംശയിച്ചു. വസ്ത്രം മാറി,കോഫി കുടിച്ചു. മമ്മാ പുറകുവശത്തേക്കു പോയ നേരം നോക്കി ഞാൻ ശ്രീയെ വിളിച്ചു.." ഹലോ ..ഞാനാ ടോമി..!എന്താ വിളിച്ചത്..?" ഒരു ചമ്മലോടെ ഞാൻ ചോദിച്ചു .മറുവശത്തു നിന്നും ഒരു കള്ളചിരിയാണ് കേട്ടത്.."എന്താ എന്നെ കളിയാക്കിയതാണോ .? ഞാൻ ചോദിച്ചു ." അയ്യേ... നാണമില്ലാത്തവൻ.. നടുറോഡിൽ വച്ചു ചുംബിച്ചു.എന്തായാലും എനിക്കങ്ങു സുഖിച്ചു.തന്റെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു..നന്ദി ! ,".ശ്രീ പറഞ്ഞുനിർത്തി .ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണം! ശ്രീയെന്നെ.. എന്റെ സ്നേഹത്തെ..എന്റെ ആത്മാർത്ഥതയെ അംഗീകരിച്ചിരിക്കുന്നു എന്നല്ലേ ആ പറഞ്ഞതിനർത്ഥം..എന്റെ മനസ്സു കുളിരുകോരി. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു.."എനിക്കിപ്പോൾ എന്റെ ശ്രീയെ കാണണം.."..കൊച്ചു കുഞ്ഞുങ്ങൾ കളിപ്പാട്ടത്തിനു വാശി പിടിക്കുംപോലെ ഞാൻ കൊഞ്ചി.."അയ്യോ ..ഇപ്പോഴോ..ഇവിടെ ആന്റിയും, അങ്കിളുമൊക്കെയുണ്ട് മോനെ ..ഇപ്പൊ പറ്റില്ല." ..ശ്രീ പറഞ്ഞതു കേട്ട് ഞാൻ സമാധാനപ്പെട്ടു ഫോണ് വയ്ച്ചു.. ശ്രീ രണ്ടു വയസ്സിനു മൂത്തതാണ് ..എന്നെ 'മോനെ ' എന്നാണു വിളിച്ചത്.എന്നെ ഇഷ്ടമായിരിക്കുന്നു.വീടിന്റെ ഹാളിൽ ഞാൻ തുള്ളിചാടി.കുറച്ചു ബ്രേക്ക്ഡാൻസ് പഠിച്ചിട്ടുള്ളതുകൊണ്ട് അമേരിക്കൻ ഗായകൻ ഡെമിസിന്റെ ഒരു ഗാനം സ്വയം പാടിയാണ് ആടിയത്. ചാട്ടവും,മേളവും കേട്ട് മമ്മാ ഓടിവന്നു. "അപ്പാപ്പനില്ലാത്ത നേരം നോക്കി നീയീ വീടു ചവിട്ടിപ്പൊളിക്കുവാണോടാ ചെക്കാ .." മമ്മയുടെ വഴക്കുംകേട്ടു ഞാൻ മുകളിലേക്ക് ചാടിയോടി.പിന്നെ മുറിയടച്ചു കണ്ണാടിയിൽ എന്റെ പ്രതിബിംബത്തെ നോക്കിയായി കളി. കളിച്ചുതളർന്നു ബെഡ്ഡിലേക്കു വീണു .അവിടെ കിടന്നുരുണ്ടു. തലകുത്തി കരണം മറിഞ്ഞു ..ശ്രീയെന്നു സങ്കല്പ്പിച്ചു തലയിണയെടുത്ത് തുരുതുരെ മുത്തങ്ങൾ കൊടുത്തു..അങ്ങിനെ കുറേനേരം ശ്രീയെ ഓർത്തോർത്തു കിടന്നു ..പിന്നെ എണീറ്റപ്പോൾ ദേഹം മുഴുവൻ വല്ലാത്ത വേദന..ഇത്രയും ദേഹമിളക്കി ചാടണ്ടായിരുന്നു എന്നു തോന്നി..പിന്നെ ചൂടുവെള്ളത്തിൽ ഒരു കുളി കഴിഞ്ഞു ഉഷാറായി പഠനം തുടങ്ങി .അത്താഴകഞ്ഞിയും കുടിച്ചു അന്നത്തെ ദിവസത്തിനു ഈശോയോടു നന്ദിയും ചൊല്ലി എന്റെ ശ്രീയെയും ഓർത്തു സുഖനിദ്രയിലാണ്ടു ..

എന്റെ പ്രണയം................ ..(ഭാഗം :25 )

അതിരാവിലെ പൂവൻകോഴി കൂവിയതു കേട്ടാണ് ഞാനുണർന്നത്. തലേദിവസത്തെ പുകിലിൽ അലാറം വയ്ക്കാൻ മറന്നുപോയിരുന്നു. ജിമ്മിലേക്കു രണ്ടു ചിറകു വയ്ച്ചു പറക്കാൻ മനസ്സു വെമ്പി. പെട്ടെന്നു റെഡിയായി പുറത്തേക്കിറങ്ങി. കാലുകളുടെ മസ്സിലിനൊക്കെ നല്ല വേദന. അത്രയ്ക്ക് ഇളക്കിമറിച്ചതല്ലേ. ഇന്നു നിലാവില്ല..ചന്ദ്രൻ ചെറുതായി ഓടി മറഞ്ഞിരിക്കുന്നു. മിന്നാമിനുങ്ങിന്റെ വെളിച്ചമുള്ള വഴിവിളക്കുകൾ ഒന്നൊന്നായി വിടപറഞ്ഞു ....ശ്രീയെ ഒന്നു കാണാനുള്ള മനസ്സിന്റെ ആർത്തി എന്നെ ദ്രുതഗതിയിൽ അവിടെ എത്തിച്ചു എന്നുതന്നെ പറയാം .എന്തോ ഒരു ആത്മവിശ്വാസം എന്നെ പൂർണ്ണമായും കീഴടക്കിയിരുന്നു. എനിക്കു മുമ്പേ തന്നെ ശ്രീ ജിമ്മിലെത്തിയിരുന്നു. അതിനെക്കാൾ തമാശ ഞാനകത്തേക്കു കയറുമ്പോൾ ശ്രീ എന്റെ മുഖത്തേക്കു നോക്കുന്നതേയില്ല. .ങ്ഹാഹാ..അത്ര ജാഡയോ. ഞാനും ഗൗനിക്കാൻ പോയില്ല. എന്താണാവോ ആ മനസ്സിൽ..? ഞാൻ ചിന്തിച്ചു.. വ്യായാമ മുറകളുമായി മണിക്കൂറൊന്നു കഴിഞ്ഞു.. ശ്രീ വ്യായാമം നിർത്തി ഇറങ്ങുന്നുണ്ടോയെന്ന് ഇടയ്ക്കിടയ്ക്ക് ഞാൻ ഏറുകണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. അപരിചിതരെ പോലെ ഞങ്ങൾ വ്യായാമം പൂർത്തിയാക്കി. ഞാനാണ് ആദ്യം നിർത്തിയത്. ഭാരം ഉയർത്തി വ്യായാമം ചെയ്യുമ്പോഴും നെഞ്ചിനകത്താണേൽ എടുത്താൽ പൊങ്ങാത്ത വ്യഥാഭാരമായിരുന്നു.എന്താ ശ്രീക്കു പറ്റിയത്.? എന്റെ ഹൃദയം കീറിമുറിച്ചു ഞാൻ കാണിച്ചു..എന്നിട്ടും ..!എനിക്കു വിഷമമായി .. ശ്രീ എന്നെ ശ്രദ്ധിക്കുന്നതേയില്ല. ഇന്നലെ രാത്രി കൂടി എന്നോടു നന്നായി സംസാരിച്ചതാണല്ലോ .. ശ്രീ എന്നെ കൂടാതെ പുറത്തേക്കിറങ്ങി. അപ്പോഴത്തെ എന്റെ മാനസികാവസ്ഥ ഇന്നെനിക്കു എഴുതാൻ കഴിയുന്നില്ല. എരിഞ്ഞു തുടങ്ങിയ നെരിപ്പോടുപോലെ പുകയുകയായിരുന്നു മനസ്സ് . ദേഹം തളരുന്നുണ്ടോ..?!തൊണ്ട വരളുന്നുണ്ടോ?! നിശബ്ദനായി ഞാൻ പുറത്തേക്കിറങ്ങി. മാസ്റ്റർ ചാരുകസേരയിലിരുന്ന് ഉറക്കം തൂങ്ങുന്നു . 'ഇയ്യാളെന്താ രാത്രി കക്കാൻ പോയിരിക്കുവായിരുന്നോ .?! ഞാൻ മുറുമുറുത്തു.ആകെ വെറി പിടിച്ച എന്റെ മനസ്സിന്റെ രോക്ഷം പ്രകടിപ്പിക്കാൻ കഴിയാതെ ഞാൻ നിരത്തിലേക്കിറങ്ങി. മന്ദമാരുതൻ ഒരാശ്വാസമെന്നപൊലെ എന്നെ തഴുകികടന്നുപോയി ..ജിമ്മിന്റെ മുൻവശത്തു കൂടി പോകുന്ന പാതയിൽ ഇടതു തിരിഞ്ഞാണ് ഞാനും ശ്രീയും പോകാറ്.വലതു തിരിഞ്ഞു പോയാലും പ്രധാന പാതയിലെത്താം.എന്നെയങ്ങിനെയിപ്പം ശ്രീ കാണണ്ട. എന്നെ വേണ്ടെങ്കിൽ എനിക്കും വേണ്ട.ഞാൻ മനസ്സിലോർത്തു വലതു തിരിഞ്ഞു നടന്നു.ഇരുട്ടിന്റെ മറയെ നീക്കി നേരം വെളുത്തുവരുന്നതെയുള്ളു. ഞാൻ തിരിഞ്ഞു നടന്നുതുടങ്ങിയതും വിപരീതദശയിൽ നിന്നുമൊരു വിളി.."ഹേയ് മാഷേ അല്ല .. ഇതെങ്ങോട്ടാ ഈ പോണെ,ഞാനിവിടെ കാത്തുനിൽക്കണതു കണ്ടില്ലേ ??" ശ്രീയുടെ പരുക്കൻ സ്വരമല്ലേയത്.!.ഞാൻ പെട്ടെന്നു തിരിഞ്ഞുനോക്കി. ദേ,..ശ്രീയെന്നെ കൈയ്യാട്ടി വിളിക്കുന്നു. ചെല്ലാതിരിക്കാൻ കഴിഞ്ഞില്ല .ഞാൻ മുഖത്ത് ഒരു ഭാവമാറ്റവും വരുത്താതെ നടന്നടുത്തേക്കു ചെന്നു.അടുത്തെത്തിയതും ആ രണ്ടു കൈകളാൽ ശ്രീ എന്നെ വാരിപ്പുണർന്നു.."വിടൂ..ആരേലും കാണും." എന്നു പറഞ്ഞു ഞാൻ കുതറിയപ്പോൾ ചിരിച്ചുകൊണ്ട് "എന്തേ ഈ പരിസരബോധം ഇന്നലെ എന്നെ ചുംബിച്ചപ്പോൾ ഇല്ലാതെ പോയി ." എന്നു പറഞ്ഞു എന്റെ രണ്ടു കവിളിലും ഓരോ ചുടു മുത്തം തന്നു."എനിക്കു തരുന്നതിന്റെ ഇരട്ടി തിരികെ കൊടുക്കുന്നതാണ് എന്റെയൊരു രീതി" എന്നു പറഞ്ഞു ചിരിക്കുന്ന ശ്രീയുടെ കണ്ണുകളിൽ എന്നോടുള്ള അനുരാഗം നിഴലിക്കുന്നതായി ഞാൻ കണ്ടു. ഒരു തണ്ടുലഞ്ഞ താമര കണക്കെ എന്റെ തോളുകൾ ഞാനാ തോളിലേക്ക് ചായ്ച്ചു .ഒരു കൃഷിക്കാരൻ തൂമ്പയും കൊണ്ട് എതിരെ വരുന്നതു കണ്ട ശ്രീ എന്റെ തോളുകളിൽ തട്ടി മനസ്സിനെ ഉണർത്തി.. വികാരതരളിതമായ മനസ്സുമായി ഞാനൊരു ശില്പം പോലെ ആ തോളുരുമ്മി നടന്നു. ഞങ്ങൾ പ്രധാനപാതയിലെത്തി. സ്നേഹജലം തുള്ളിതുള്ളിയായി പുറത്തേക്കു പോകുന്ന സുഖനൊമ്പരം ഇടയ്ക്കിടയ്ക്ക് ഞാനറിയുന്നുണ്ടായിരുന്നു. പിരിയാനുള്ള സ്ഥലമെത്തിയപ്പോഴാണ് സ്വബോധം നേരെ വീണത് .അതുവരെ ഞാൻ മറ്റേതോ ഒരു ലോകത്തായിരുന്നു ..എന്റെ ശ്രീയും ,ഞാനും മാത്രമുള്ളൊരു ലോകം ..അനുരാഗവും ,സ്നേഹ ജാലകവുമുള്ള ഒരു സ്വപ്നകൂടാരം .യാത്ര പറയുമ്പോൾ സന്തോഷമുളവാക്കുന്ന ഒരു വാർത്തയായി ശ്രീയുടെ സ്വരം എന്റെ കാതിൽ പതിച്ചു..

No comments:

Post a Comment