എന്റെ പ്രണയം (ഭാഗം.6-10 )
പലപ്പോഴും മറ്റുള്ളവരെ കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങൾ പിഴച്ചുപോകും. ഇക്കാര്യത്തിൽ എനിക്കതാണ് സംഭവിച്ചത്. എന്റെ ഊഹോപോഹങ്ങൾ വെറുതെയായോ?. 'ഒരു സുഹൃത്ത്' എന്നെങ്കിലും പറയുമെന്നാണ് ഞാൻ കരുതിയത്. അല്ലെങ്കിൽ ആശിച്ചത്. പക്ഷെ 'ആരോ ഒരാൾ' എന്ന ശ്രീയുടെ മറുപടി എന്റെ പ്രതീക്ഷകളെ വല്ലാതെയുലച്ചുകളഞ്ഞു. ഒന്നു പതറിയെങ്കിലും സ്വയം സമചിത്തത വീണ്ടെടുത്ത് ഞാൻ വിഷയം മാറ്റി പരസ്പരബന്ധമില്ലാത്ത മറ്റെന്തൊക്കെയോ സംസാരിച്ചു. തിയേറ്ററുകളിലോടുന്ന സിനിമകളെ പറ്റിയും പ്രതിപാദനം നടന്നു. പുറമേ എന്തൊക്കെയോ സംസാരിച്ചുവെങ്കിലും ഉള്ളിലെന്തോ ഒരു അമർഷം അല്ലെങ്കിൽ നിരാശയെന്നെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. എന്റെ മനസ്സിൽ പൊട്ടിമുളച്ച 'പ്രണയം' വെറുതെയായല്ലോ എന്ന ചിന്തയോടെ നടക്കുമ്പോൾ അവനെന്നെ അവന്റെ ഫ്ലാറ്റിലേക്കു പ്രാതലിനു ക്ഷണിച്ചു. അവനെ കുറിച്ചു അവൻ സ്വയം വിവരിച്ചു. പെരുമ്പാവൂരിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചത്. ഉന്നതപഠനത്തിന്റെ പരിശീലനത്തിനായാണ് കോഴിക്കോടു വന്നത്. ഒരു ഫ്ലാറ്റിൽ അകന്ന ഒരു ബന്ധുവിനോടൊപ്പമാണ് താമസം. ദൈവഭക്തനാണ്. എന്റെ രണ്ടു വയസ്സിനു മൂപ്പുണ്ട്. സ്വന്തമായി ഒരു നോകിയ മൊബൈലുണ്ട്. പുതിയ താമസക്കാരനായതു കൊണ്ടു വലിയ സുഹൃത്തുക്കളൊ, പരിചയക്കാരോ ഇല്ല. എന്റെ വീട്ടിൽ നിന്നും ജിമ്മിലേക്കുള്ള അതേ ദൂരമേയുള്ളൂ ജിമ്മിൽ നിന്നും അവന്റെ ഫ്ലാറ്റിലേക്ക് . പക്ഷെ രണ്ടും രണ്ടു ദിക്കിലാണെന്നു മാത്രം. എല്ലാം കേട്ടുകഴിഞ്ഞു നിസംഗതാ മനോഭാവത്തോടുകൂടി ഞാൻ നിന്നു. ക്ഷണം സ്വീകരിക്കൽ ഇനിയൊരിക്കലാകാമെന്ന വാഗ്ദാനത്തോടെ ഞാൻ യാത്ര പറഞ്ഞു പിരിഞ്ഞു. മൂടിക്കെട്ടിയ കാർമേഘം പോലെയായിരുന്നു എന്റെ മനസ്സ്. ഇനി ജിമ്മിലേക്കു പോകണോ..വേണ്ടയോ എന്ന സംശയത്തോടെ അന്നത്തെ ആ ദിവസവും വിടപറഞ്ഞു.
എന്റെ പ്രണയം.................(ഭാഗം .7 )
അന്ന് രാത്രി ഭക്ഷണം കഴിച്ചെന്നു വരുത്തി നേരത്തെ ഉറങ്ങാൻ കിടന്നു. കുറെ ബാലിശമായ ചിന്തകൾ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ബെഡ്ഡിലൊന്നു കമിഴ്ന്നുകിടന്നാൽ സുഖം തോന്നുന്ന പ്രായം.! ഇഷ്ടമുള്ള ഒരാൾ അടുത്തുണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ! മനസ്സിലെ വിഷമങ്ങളും, വീർപ്പുമുട്ടലുകളും തുറന്നുപറയാനൊരാൾ! പത്താം വയസ്സുമുതൽ തുടങ്ങിയതാണ് ഒറ്റക്കുള്ള ആ കിടത്ത. പിന്നെ ഇടയ്ക്കു പനിയോ മറ്റസുഖങ്ങളൊ വന്നാൽ മമ്മ കൂടെ കിടക്കും. അതും ഒരു മണിക്കൂറോ മറ്റോ ! എന്റെ ചവിട്ടു സഹിക്കവയ്യാതെ ആ പാവം പാതിരാക്കു എണീറ്റോടും. ഒടുവിൽ രാവിലെ ജിമ്മിൽ പോകാതിരിക്കുന്നതു ശരിയല്ല എന്ന തീരുമാനത്തിലെത്തി. വരുന്നതു വരട്ടെ എന്നു കരുതി അതിരാവിലെ ഞാനുണർന്നു റെഡിയായി ജിമ്മിലേക്കു പോയി. മനോധൈര്യം ചോർന്ന ഒരു പടയാളിയെപോലെ സാവധാനം നടന്നു. തണുപ്പു കൂടുതലാണോ എന്നു തോന്നി. മനസ്സിനോട് സ്വയം സംസാരിച്ചു ആശ്വസിപ്പിച്ചു. ചെന്നയുടൻ മാസ്റ്റർ വിളിച്ചു. "ശ്രീയുമായെങ്ങിനെ ടോമിക്കു പരിചയം?". പെട്ടെന്നുള്ള ചോദ്യമായതിനാൽ ചെറിയൊരു വാക് തടസ്സമുണ്ടായി. "ജോഗ്ഗിങ്ങിനു പോകുമ്പോൾ കണ്ടുപരിചയമുണ്ട് സർ.. ". ഒരു വിധം പറഞ്ഞൊപ്പിച്ചു. എനിക്കവനോടുള്ള പെരുമാറ്റത്തിൽ മാസ്റ്ററിനു എന്തെങ്കിലും സംശയം തോന്നിക്കാണുമോ? ഏയ് ..വഴിയില്ല ,ആണും,ആണും തമ്മിൽ മിണ്ടുന്നതും,പറയുന്നതും സ്വാഭാവികമല്ലേ.. സ്വയം മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. നേരെ അകത്തേക്കു പോയി. ജിമ്മിൽ രണ്ടു ഭാഗമുണ്ട്. അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ജിമ്മാണ്. രണ്ടു മുറികളിലായാണ് യന്ത്രങ്ങൾ സജ്ജീകരണം ചെയ്തിരിക്കുന്നത്. കോഴിക്കോടു നഗരത്തിലെ പേരുകേട്ട ജിമ്മുകളിലൊന്നായിരുന്നു അത്. നിർഭാഗ്യവശാൽ, അന്ന് ശ്രീയില്ലാത്ത രണ്ടാമത്തെ മുറിയാണ് എനിക്കു കിട്ടിയത്. അവിടെ നിന്നും എത്തിനോക്കിയാൽ മാത്രമേ അപ്പുറത്തെ ആൾക്കാരെ കാണാൻ കഴിയൂ. നിറയെ മസിലു ചേട്ടന്മാരാണ്. എന്നെപ്പോലെ രണ്ടോ മൂന്നോ പേർ കാണും മൃദുമേനിയുമായി .. ഞാൻ വ്യായാമം തുടങ്ങി. ഒരു ഏകാഗ്രതയും കിട്ടുന്നില്ല. ഒരു നിവൃത്തിയില്ലാതെ ഞാൻ അപ്പുറത്തേക്ക് എത്തിവലിഞ്ഞു നോക്കി. അടിമുടി ത്രസിപ്പിക്കുന്ന മനോഹരമായൊരു കാഴ്ചയാണ് ഞാനവിടെ കണ്ടത്.......
എന്റെ പ്രണയം................(ഭാഗം :8 )
കിടന്നുകൊണ്ടു ഭാരമുള്ള യന്ത്രം മുകളിലേക്കും താഴേക്കും പായിക്കുന്ന ശ്രീയെയാണു ഞാൻ കണ്ടത്. കണ്ണടച്ചുകൊണ്ടാണ് പരിപാടി. എന്റെ കണ്ണുകൾ ആദ്യം പതിച്ചതു പുക്കിൾക്കൊടിക്കു താഴെയുള്ള മുഴപ്പിലാണ്. ഇറുകിപ്പിടിച്ച ട്രൗസറാണ് അവൻ ധരിച്ചിരിക്കുന്നത്. നിറഞ്ഞുനില്ക്കുന്ന അവന്റെ പൗരുഷം തെളിഞ്ഞുകാണാം. ഒന്നേ നോക്കിയുള്ളൂ .. അടിവയറിൽ നിന്നും ചെറിയൊരു തരിപ്പ് പടർന്നു മുകളിലേക്കു സാവധാനം കയറുന്നതുപോലെ.. പരിസരബോധം വീണ്ടെടുത്തു തല ഉള്ളിലേക്കു വലിച്ചു.. അടുത്തു നിന്ന വ്യക്തി, "എന്താ ഒരെത്തിനോട്ടം? ഇവിടെ പെണ്ണുങ്ങൾ വരാറില്ല." എന്നു താമാശരൂപേണ പറഞ്ഞു. ഒരു വിളറിയ ചിരി ചിരിച്ചു വ്യയാമം തുടർന്നു. പക്ഷെ ,മനസ്സിൽ ആ കാഴ്ച തങ്ങി നിന്നു. ചിന്തകൾ കാടുകയറാൻ തുടങ്ങി. എങ്ങിനെയാണ് ശ്രീയെ ഒന്നു വരുതിയിലാക്കുന്നത്?! പെണ്കുട്ടി ആയിരുന്നേൽ ഒരു കത്തെങ്കിലും കൊടുക്കാമായിരുന്നു. ഇതിപ്പോ അതിനും കഴിയില്ല. കുറെ കഴിഞ്ഞപ്പോൾ "വരുന്നില്ലേ " പുറകിൽ നിന്നൊരു പരുക്കൻ ശബ്ദം ! തിരിഞ്ഞു നോക്കുമ്പോൾ വിയർപ്പിൽ കുളിച്ചു നില്ക്കുന്ന ശ്രീ! അവന്റെ മുഖത്തേക്കു നോക്കിയപ്പോൾ എനിക്കൊരു നാണം പോലെ.ഒരു പക്ഷെ ,അപ്പോൾ അവന്റെ നഗ്നരൂപം ഞാൻ മനസ്സിൽ സങ്കല്പിച്ചിരിക്കണം. ഞാൻ പെട്ടെന്നു തന്നെ വ്യായാമം മതിയാക്കി അവനോടൊപ്പം പുറത്തേക്കു നടന്നു. "തൊണ്ട വരളുന്നു. നമുക്കു കുട്ടാപ്പി ചേട്ടന്റെ ചായക്കടയിൽ കയറി രണ്ടു ചായയടിച്ചാലോ..?" അവൻ ചോദിച്ചു ."ന്ഹും" ഞാനതുകേട്ടു മൂളി സമ്മതം പ്രകടിപ്പിച്ചു. അത്രയും നേരം അവന്റെ കൂടെയിരിക്കാമല്ലോ എന്നാണു ഞാൻ ചിന്തിച്ചത്. "കാശു ഞാൻ കൊടുക്കും." അവൻ കൂട്ടിച്ചേർത്തു. ഞാനതു കേട്ടു ചിരിച്ചു. അല്ലെങ്കിൽ തന്നെ ഞാൻ പേഴ്സ് എടുത്തിട്ടുണ്ടായിരുന്നില്ല. "എവിടാ ആ ചായക്കട ?" ഞാൻ തിരക്കി. കാരണം, ഞാൻ ജനിച്ചുവളർന്ന സ്ഥലമാണെങ്കിലും, പുറത്തെ ഭക്ഷണം കഴിക്കുന്നതിനോടു മമ്മക്കു താല്പര്യമുണ്ടായിരുന്നില്ല. പിന്നെ കൂടെ പഠിക്കുന്ന സുഹൃത്തുക്കളുമായി വല്ലപ്പോഴും പോകുന്ന കോളേജ് കാന്റീൻ അറിയാം. കുറച്ചു നടന്നപ്പോഴേക്കും ചെറിയ തട്ടുകട സ്റ്റൈലിൽ ഒരു ചായക്കട കണ്ടു. 'ഹോട്ടൽ പാരിജാതം' എന്ന അവിടെയവിടെ പെയിന്റ് ഇളകിയ ഒരു ബോർഡ് കാണാം. തല കുനിച്ചു ഞങ്ങൾ അകത്തേക്കു കയറി. ഏകദേശം ഒരറുപതു വയസ്സു തോന്നിക്കുന്ന ഒരമ്മാവൻ "എന്താ വേണ്ടത് ?" എന്നു ചോദിച്ചു. രണ്ടു ചായ.! "തനിക്കു കടുപ്പം എങ്ങിനെ ?" ശ്രീ തിരക്കി. "സാധാരണ".. ഞാൻ ഒറ്റ വാക്കിലൊതുക്കി.. .ഒന്ന് നോർമൽ..ഒന്നു സ്ട്രോങ്ങ് .." അവൻ വിളിച്ചുപറഞ്ഞു. അയാൾ അകത്തേക്കു പോയി. ഞങ്ങളെ കൂടാതെ രണ്ടോ മൂന്നോ ആണുങ്ങൾ ഇരിപ്പുണ്ട്. സാധാരണക്കാർ.. രാവിലെ കൂലിപ്പണിക്കു പോകുന്നവരാണെന്നു തോന്നി. കടയുടെ മുന്നിലുണ്ടായിരുന്ന കണ്ണാടിപ്പെട്ടിയിലെ പലഹാരങ്ങൾ എന്നെ നോക്കി പല്ലിളിച്ചു. എനിക്കു കൊതികൊണ്ടു വായിൽ വെള്ളമൂറി. എന്റെ കൈയ്യിൽ പൈസയില്ലാത്ത സ്ഥിതിക്കു മൗനം പാലിക്കുകയെ നിർവാഹമുള്ളൂ.. അപ്പോഴേക്കും ചൂടു ചായയെത്തി. ഒന്നിനു കടുംകളർ. അവൻ ചൂടുചായ മൊത്തികുടിക്കാൻ തുടങ്ങി. "താൻ സുന്ദരനാണ് ".. എന്റെ കണ്ണുകളിലേക്കു നോക്കി ശ്രീ പറഞ്ഞു. അതു കേട്ടപ്പോൾ ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും പെട്ടെന്നെനിക്ക് നാണം വന്നു. അറിയാതെ എന്റെ തല കുനിഞ്ഞു. ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു. "പലഹാരം കഴിക്കുന്നോ ? " നിസംഗതാഭാവത്തോടു കൂടി അവൻ തിരക്കി .. വേണ്ട എന്നർത്ഥത്തിൽ ഞാൻ തല കുലുക്കി.. ആ സ്നേഹം ഞാൻ തിരിച്ചറിഞ്ഞുതുടങ്ങുകയായിരുന്നു..
എന്റെ പ്രണയം ............(ഭാഗം .9)
അന്നു വിട പറഞ്ഞതിനു ശേഷം എന്റെ മനസ്സിൽ ചെറിയൊരു പ്രതീക്ഷ നാമ്പിട്ടു. അതിനു മതിയായ കാരണവുമുണ്ട്. ഒന്ന് ശ്രീ എന്റെ സൗന്ദര്യത്തെ വാഴ്ത്തിപ്പറഞ്ഞിരിക്കുന്നു. രണ്ട് തിരികെ ഞാൻ പോരുമ്പോൾ കുറച്ചു ദൂരം ശ്രീയെന്നെ പിന്തുടർന്നു. എന്തോ ഒരു പ്രത്യേകതാല്പര്യം എന്നോടുണ്ടായിട്ടല്ലേ കൂടെ വന്നത്. വീട്ടിലെത്തി ചുറുചുറുക്കോടെ സ്കൂളിൽ പോകാൻ തയ്യാറായി. പ്രാതൽ കഴിഞ്ഞു മമ്മ തുണികഴുകാൻ പോയ തക്കം നോക്കി ഫോണെടുത്ത് ശ്രീയെ വിളിച്ചു. ഉത്തരമില്ല. ഞാൻ വിളിക്കുമ്പോൾ അവൻ കുളിക്കുകയായിരുന്നു എന്നു അടുത്ത ദിവസം കണ്ടപ്പോൾ പറയുകയുണ്ടായി. ഭാഗ്യത്തിന് ഞാൻ വിലക്കിയിരുന്നതു കൊണ്ടു ശ്രീ ആ നമ്പറിലേക്കു തിരികെ വിളിച്ചില്ല. വൈകിട്ട് വന്നയുടൻ ശ്രീയുടെ ശബ്ദം കേൾക്കണമെന്നു തോന്നി. ഇടവും,വലവും മമ്മയും, അപ്പാപ്പനും, വീട്ടുജോലിക്കാരിയും. പിന്നെങ്ങിനെ വിളിക്കാൻ..? പഠിക്കാൻ ബുക്കെടുത്താൽ ശ്രീയുടെ രൂപം മനസ്സിൽ തെളിഞ്ഞുവരും. നോട്ട്ബുക്കിൽ 'ശ്രീഹരി' എന്നു കുറേയെഴുതി കീറിക്കളഞ്ഞു. ജിമ്മിൽ പോയിതുടങ്ങിയതു കൊണ്ട് പുഴുങ്ങിയ ഏത്തപ്പഴവും, നാടൻമുട്ടയും മമ്മ തീൻമേശയിൽ അടച്ചുവയ്ക്കും. രാവിലെ പോകുന്നതിനുമുമ്പേ കഴിച്ചിട്ടു പോകാൻ വേണ്ടിയാണത്. അതെടുത്തു എന്റെ മുറിയിൽ കൊണ്ടുവച്ചു. പിന്നെ ശ്രീയെ മനസ്സിലോർത്തു സുഖസുഷുപ്തിയിലാണ്ടു. ഉറക്കത്തിൽ കണ്ട സ്വപ്നങ്ങളിൽ മുഴുവൻ ശ്രീയായിരുന്നു. ഓർത്തെടുക്കാൻ കഴിയാത്ത അവ്യക്തത നിറഞ്ഞ സ്വപ്നങ്ങൾ!! അതിരാവിലെ ഉണർന്നു ജിമ്മിലേക്കു ഒരൊറ്റയോട്ടമായിരുന്നു. മമ്മ എനിക്കായി വച്ച പഴവും ,മുട്ടയും പൊതിഞ്ഞു കൈയ്യിലെടുത്തു. ശ്രീയെത്തും മുമ്പേ ജിമ്മിലെത്തുകയായിരുന്നു ലക്ഷ്യം! ജിമ്മിലെത്തി നിമിഷങ്ങൾ കഴിഞ്ഞതും ശ്രീയെത്തി. കടുംനീല ജിം സ്യൂട്സ് ആയിരുന്നു വേഷം. എത്ര ആകർഷകം എന്നു മനസ്സിൽ പറഞ്ഞു. കൈയ്യിലിരുന്ന പൊതി ഞാൻ ശ്രീക്കു കൊടുത്തു. "എന്തായിത് ?!" അവൻ ചോദിച്ചു. "പുഴുങ്ങിയ നാടൻമുട്ടയും,ഏത്തപ്പഴവും.." വിക്കി വിക്കി ഞാൻ പറഞ്ഞു.. അതിനുള്ള ശ്രീയുടെ മറുപടി എന്നെയേറെ വേദനിപ്പിച്ചുകളഞ്ഞു...
എന്റെ പ്രണയം ..............(ഭാഗം .10)
"എനിക്കിതൊന്നും ശീലമില്ല. രാവിലെ കുളിച്ചു കുറിതൊട്ടു പ്രാർത്ഥിച്ച ശേഷമേ ഞാനെന്തെങ്കിലും കഴിക്കൂ മാഷെ.. " എന്ന എടുത്തടിച്ചതു പോലെയുള്ള മറുപടിയാണ് ശ്രീയിൽ നിന്നും ലഭിച്ചത്. അപ്പോൾ തന്നെ ആ പൊതി അവൻ മാസ്റ്ററിനു സമ്മാനിച്ചു. "ടോമി,.. സാറിനായി കൊണ്ടുവന്നതാ.." .. അവൻ കൂട്ടിചേർത്തു. മനസ്സിലുള്ള വിഷമം പുറത്തുകാട്ടാതെ ഞാനകത്തേക്കു പോയി. എന്റെ മുഖത്തെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ മാസ്റ്ററിനു എന്തോ പന്തികേട് തോന്നിക്കാണണം. അദ്ദേഹം ആ പൊതി വാങ്ങി "നന്ദി " എന്നു മാത്രം പറഞ്ഞു. അന്നത്തെ പരിപാടികൾ കഴിഞ്ഞു. ശ്രീ തൊട്ടടുത്തായാതുകൊണ്ട് അവനെ വീക്ഷിക്കാൻ കഴിഞ്ഞില്ല. അടുത്ത മുറി മതിയായിരുന്നു എന്നു തോന്നി. വീണ്ടും അവന്റെ മുഴപ്പ് കാണാനുള്ള ത്വര മനസ്സിനെ ശല്യം ചെയ്തു. ഞാൻ ഒളിഞ്ഞുനോക്കി. കടുംനീല ട്രൗസർ ആയതുകൊണ്ട് ഒന്നും വ്യക്തമായിരുന്നില്ല. വ്യായാമ മുറകളെല്ലാം കഴിഞ്ഞു വിയർപ്പു തുടച്ചു പുറത്തേക്കിറങ്ങുമ്പോൾ ശ്രീ എന്നെ പിന്തുടർന്നു. ഞങ്ങൾ മാസ്റ്ററിനോട് വിട പറഞ്ഞു നടക്കാൻ തുടങ്ങി. കുറച്ചുദൂരം പരസ്പരമൊന്നും മിണ്ടാതെ നടന്നു. "എന്താ ഒരു ഗൗരവം മാഷെ?!.. പുഴുങ്ങിയ പഴവും, മുട്ടയുംവേണ്ടെന്നു പറഞ്ഞതുകൊണ്ടാണോ?. ആരാടോ ഈ കൊച്ചുവെളുപ്പാൻകാലത്ത് വെറും വയറ്റിൽ ഇതൊക്കെ കഴിക്കുന്നത്?.. ശ്രീ മൗനം ഭേദിച്ചുകൊണ്ടു ചോദിച്ചു. എന്റെ വാടിയ മുഖം അവനെ വേദനിപ്പിച്ചുകാണുമോ.?. ഞാൻ ചിന്തിച്ചു. "സാരമില്ല ശ്രീ.. കഴിക്കാത്തതിൽ എനിക്കു വിഷമമില്ല. പക്ഷെ ഞാൻ സ്നേഹത്തോടെ തനിക്കു തന്നത് എന്റെ കണ്മുമ്പിൽ വച്ചു മറ്റൊരാൾക്കു കൊടുത്തപ്പോൾ..! അതും ഒരു ഡയലോഗു കൂടി .. പറഞ്ഞു മുഴുപ്പിക്കാനാകാതെ എന്റെ കണ്ഠമിടറി.. അപ്രതീക്ഷിതമായ പെരുമാറ്റമായിരുന്നു ശ്രീയിൽ നിന്നുമുണ്ടായത്. എന്നോട് ചേർന്ന് എന്റെ കഴുത്തിൽ കൈയ്യിട്ടു തല എന്റെ തലയോടു ചെറുതായൊന്നു മുട്ടിച്ചു.." പോട്ടെടോ,വിട്ടുകള..സോറി.". അവൻ പറഞ്ഞു. അവൻ എന്റെ ദേഹത്തു തൊട്ടതും,ഒരു വിദ്യുത്പ്രവാഹം ശരീരത്തിലേക്കു കയറിയതുപോലെ.. ദേഹം തളർന്നപോലെ.. നാഭിക്കടിയിൽ നിന്നും ഒരു ചെറുസുഖം ശരീരമാകെ പടർന്നുകയറുംപോലെ.. ഉടൻ അവൻ വിട്ടുമാറി.." നമുക്കു കൂടുതൽ തമ്മിലറിയണ്ടേ..? അവൻ ചോദിച്ചു. ഞാൻ തലകുലുക്കി.. അന്നു ചെറിയൊരു വേദനയോടെയാണ് പിരിഞ്ഞത്. ഞങ്ങൾ രണ്ടു വഴിക്കു പോയി .. വീട്ടിലെത്തി ഓടി റൂമിൽ കയറി കതകടച്ചു. സ്യൂട്സ് ഊരി ബെഡ്ഡിലെറിഞ്ഞു. ഷഡ്ഡിയൂരിയതും അദ്ഭുതം കൊണ്ടെന്റെ കണ്ണുകൾ വികസിച്ചു ...(തുടരും )
No comments:
Post a Comment