Thursday, 28 May 2015

എന്റെ പ്രണയം ....,,....( ഭാഗം : 51-55)
ഞാൻ ചെന്നു കയറിയത് ഒരു വരാന്തയിലാണ്. അവിടെ കുറച്ചുയരത്തിൽ കുറെ ഫോട്ടോകൾ നിരത്തി തൂക്കിയിട്ടിരിക്കുന്നു.. കൂടുതലും സമൂഹ ഫോട്ടോകളാണ്. അതിൽ മദ്ധ്യത്തിൽ ഒരു വൃദ്ധന്റെ ഫോട്ടോ കാണാൻ ശ്രീയെ പോലെ തന്നെ ! അതേ തലയെടുപ്പും, ഗാംഭീര്യവും.. മീശ മുകളിലോട്ടു പിരിച്ചു വച്ചിരിക്കുന്നു. ഞാനതാരാണെന്നു ചോദിച്ചപ്പോൾ ശ്രീയുടെ അച്ഛന്റെ അച്ഛൻ (അച്ഛാച്ഛൻ എന്നാണ് ശ്രീ വിളിക്കുക) ആണെന്നു ശ്രീ പറഞ്ഞു. എന്തൊരു മുഖസാമ്യം ! എനിക്ക് അതിശയം തോന്നി. ശ്രീയുടെ ചേച്ചിയും, അനിയത്തിയും ഇടയ്ക്കിടയ്ക്ക് വന്നു എന്നെ ഒളിഞ്ഞു നോക്കുന്നുണ്ട്. അകത്തേക്ക് നോക്കിയപ്പോൾ ഒരു ഇരുട്ടു പോലെ തോന്നി.. ആദ്യം പുറത്തേക്കു വന്നത് ശ്രീയുടെ അമ്മാമ്മയാണ്. നല്ല പ്രൗഢയായ ഒരു മുത്തശ്ശി. എന്നോടു പേരും,മറ്റും വിവരങ്ങൾ തിരക്കി. ഞാൻ നസ്രാണിയാണെന്നു പേരിൽ നിന്നും മനസ്സിലായപ്പോൾ ആ അമ്മാമ്മ പതിയെ അകത്തേക്കു വലിഞ്ഞു. എനിക്ക് ചിരി വന്നു. ശ്രീ അമ്മയെ വിളിച്ചു. "അച്ഛൻ കൃഷിസ്ഥലത്തേക്കു പോയിരിക്കുകയാ.." ശ്രീ പറഞ്ഞു. ശ്രീയുടെ അമ്മ വന്നു കാര്യങ്ങൾ എല്ലാം തിരക്കി. അവരുടെ ധാരണ ശ്രീയുടെ കൂടെ ഞാൻ ഇപ്പോൾ പഠിക്കുന്നുണ്ടെന്നാണ്. പാവം ഒരമ്മ! ശ്രീയെ പോലെ പതിഞ്ഞ സ്വരത്തിലാണ് സംസാരിക്കുന്നത്. " ഇതാ .. മമ്മാ ശ്രീക്കും, കുടുംബത്തിനും തന്നുവിട്ടതാ .." ഞാൻ, കൊണ്ടുവന്ന ക്രിസ്തുമസ് പലഹാരങ്ങളെല്ലാം ശ്രീയെ ഏല്പ്പിച്ചു. അതു കണ്ടപ്പോൾ അവന്റെ മുഖം വിടർന്നു. എന്റെ സ്നേഹത്തിന്റെ ആഴം അവൻ മനസ്സിലാക്കിയിരിക്കുന്നു. ശ്രീയുടെ ചേച്ചി പതുങ്ങി പതുങ്ങി എന്റെ മുന്നിൽ വന്നു. കാണാൻ സുന്ദരിയാണ്. അനിയത്തി ചേച്ചിയുടെ പുറകിൽ കൂടി എന്നെ ഒളിഞ്ഞു നോക്കി. ചേച്ചിയുടെ പേരു പ്രിയ, അനിയത്തി പ്രേമ .. എന്റെ വിവരങ്ങൾ ചോദിച്ചു. ഞാനും എന്ട്രൻസ് കോച്ചിംഗ് ബാച്ചിൽ ശ്രീയോടൊപ്പമുണ്ടെന്നു നുണ പറഞ്ഞു. അല്ലെങ്കിൽ കൂടുതൽ ചോദ്യങ്ങൾക്കുള്ള മറുപടി പറയേണ്ടിവരും.ഞാൻ പറഞ്ഞതു കേട്ടു ശ്രീക്കു ചിരിവന്നു. വെള്ള വരയുള്ള ഷർട്ടും, സ്വർണ്ണകസവുള്ള മുണ്ടുമാണ് ശ്രീയുടെ വേഷം ! ഷർട്ടിന്റെ ആദ്യ ബട്ടണ് ഇടാത്തതു നെഞ്ചിലെ രോമം എടുത്തുകാട്ടി. ഊണു കഴിഞ്ഞേ പോകാവൂ എന്ന് ശ്രീയുടെ അമ്മ പ്രത്യേകം പറഞ്ഞിട്ടാണ് അകത്തേക്കു പോയത്.. ശ്രീയെന്നെ വീട്ടുമുറ്റത്തുള്ള തുളസിത്തറയും, പടിപ്പുരയിലുള്ള പൂജാമുറിയും, പുരാതനമായ പത്തായപുരമൊക്കെ നടന്നു കാണിച്ചു., കുറെ ഓടിൽ തീർത്ത പാത്രങ്ങൾ, പിച്ചള വിളക്കുകൾ, ചിരാതുകൾ, വെങ്കല പാത്രങ്ങൾ, മണ്പാത്രങ്ങൾ .. അങ്ങിനെ ഇതുവരെ കണ്ടിട്ടില്ലാത്ത കുറെ കാഴ്ചകൾ ! എന്റെ കഴുത്തുവരെയുള്ളൊരു മണ്കലം കണ്ടു ഞാൻ അതിശയപ്പെട്ടു. ഒരു വശത്തു നിറയെ നാളികേരം കൂട്ടിയിട്ടിരിക്കുന്നു. പുറകുവശത്ത് കപ്പത്തോട്ടം, കമുക്, തെങ്ങ്, പ്ലാവ്, ആഞ്ഞിലി എന്നുവേണ്ട എല്ലാ വൃക്ഷങ്ങളും നിറഞ്ഞു നില്ക്കുന്നു. ശ്രീയുടെ തറവാട്ടു മഹിമ കളഞ്ഞുകുളിച്ചത് അച്ഛാച്ഛനാത്രേ. ഞാൻ ഫോട്ടോയിൽ കണ്ട മഹാൻ ! ആശാൻ കള്ളുകുടിയുo, ചീട്ടുകളിയും കൂട്ടുക്കെട്ടുമായി എല്ലാം മുടിപ്പിച്ചിട്ടാണ് കാലഗതിയടഞ്ഞത്. കക്ഷിക്ക് രഹസ്യ ബന്ധങ്ങളുമുണ്ടായിരുന്നു പോലും.. 'മറ്റൊരു മംഗലശ്ശേരി നീലകണ്ഠൻ'. ശ്രീ പറഞ്ഞു നിർത്തി. അപ്പോഴേക്കും ശ്രീയുടെ അച്ഛൻ മടങ്ങിയെത്തി. എത്ര നല്ല മനുഷ്യൻ ! ഞാൻ ചിന്തിച്ചു. കാണാൻ സുമുഖൻ ! ശ്രീയെ പോലെ തന്നെ ! എന്നോടു വളരെ ലാളിത്യത്തോടെയാണ് സംസാരിച്ചത്. എന്റെ ശ്രീയുടെ അച്ഛനല്ലേ .. എനിക്കു വേണ്ടപ്പെട്ടയാൾ ! ഞാൻ മനസ്സിൽ ചിന്തിച്ചു. ഞങ്ങൾ കുറെ സംസാരിച്ചു. എന്നെ പാടമൊക്കെയൊന്നു കൊണ്ടു കാണിക്കാൻ ശ്രീയോട് അച്ഛൻ പറഞ്ഞു. അതുപ്രകാരം, എനിക്കൊരിക്കലും സങ്കല്പിക്കാൻ പോലും കഴിയാത്ത ഒരു ലോകത്തിലേക്കാണ് ശ്രീ എന്നെ കൂട്ടിക്കൊണ്ടു പോയത്. സൂര്യതാപത്തെ ചെറുക്കാനെന്ന പോലെ ആകാശത്ത് പെട്ടെന്നൊരു മഴക്കാറ് രൂപപ്പെട്ടു. ഞങ്ങൾ നടന്നു നടന്നു ഒരു വെള്ള കനാലിന്റെ അരികിലെത്തി. അതിൽ കൂടി പാട പ്രദേശത്തേക്കിറങ്ങാൻ രണ്ടു തെങ്ങിൻ തടികൾ മുറിച്ചിട്ടിരിക്കുന്നു. 'ഇതാ ഞങ്ങടെ നാട്ടിലെ പാമ്പൻ പാലം.. വീഴാതെ കേറിപ്പോര് " ശ്രീ പറഞ്ഞു ചിരിച്ചു. ഞാൻ പേടിച്ചു പേടിച്ചാണ് കയറിയത്. നൃത്തം കളിച്ചു കളിച്ച് ഒരു വിധം അപ്പുറത്തെത്തി. ശ്രീ കൈതന്നു സഹായിച്ചു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. പാടങ്ങളിൽ നിറയെ മകരകൊയ്ത്തിനു തയ്യാറായി വരുന്ന നെൽച്ചെടികളിൽ നിറയെ സ്വർണ്ണനിറമാർന്ന നെൽക്കതിരുകൾ !! "എത്ര മനോഹരമാണീ കാഴ്ച ! ഇതിൽ ഏതാ ശ്രീയുടെ പാടം..? " ഞാൻ വചാലനായി ... "ദേ ..ആ കാണുന്നതെല്ലാം .." ശ്രീ ചൂണ്ടികാണിച്ചു.. അതു കേട്ട പാതി കേൾക്കാത്ത പാതി ഞാൻ ഒരു കൊച്ചു കുട്ടിയുടെ ഭാവത്തോടെ അവിടെക്കോടി... ചെറുവരമ്പുകളിലൂടെ ഞാൻ ചാടിക്കുതിച്ചു.. കുറെ ദൂരെയെത്തി.. ശ്രീ അക്കരെയും, ഞാനിക്കരെയും .. "ഇതാണോ ...." ഞാനുറക്കെ വിളിച്ചുകൂവി.. അതെന്നു ശ്രീ ആംഗ്യഭാഷയിലൂടെ അറിയിച്ചു. ഞാൻ വിളയാറായ കുറെ നെൽക്കതിരുകൾ ഊരിയെടുത്തു. ശ്രീയെ കൈ കാട്ടി വിളിച്ചു. ശ്രീ സാവധാനം നടന്നു എന്റെ അടുത്തെത്തി. ഞാനാ നെൽക്കതിരു കൊണ്ട് ശ്രീയെ ഇക്കിളിയാക്കിയിട്ട് അവിടെ നിന്നു വീണ്ടും ഓടി. ശ്രീയെന്നെ പിന്തുടർന്നോടി. വിജനമായ ആ പാടത്തിൽ ഞാനും, ശ്രീയും മാത്രം.. ശ്രീയെന്നെ ഓടിച്ചിട്ടു പിടിച്ചു. ശ്രീയുടെ കൈകളിൽ കിടന്നു ഞാൻ കുതറി. ഞാൻ ശ്രീയുടെ പാടത്തിന്റെ അകത്തേക്കു വഴുതി വീണു. ശ്രീ കൂടെ എന്റെ പുറത്തേക്കും.. ആ വീഴ്ചയിൽ എന്റെ കൈയ്യിലിരുന്ന കതിർമണികൾ എവിടെക്കോ ഊർന്നുപോയി. എന്നെ അടിയിലാക്കി ശ്രീ ഉടുത്തിരുന്ന കസവുമുണ്ടു കൊണ്ടു ഞങ്ങളുടെ തലവഴി മൂടി. കഴുത്തിൽ ചുംബിക്കാൻ തുടങ്ങി. ആദ്യമൊക്കെ ഞാൻ എതിർത്തെങ്കിലും ശ്രീയുടെ ആ ഗന്ധം എന്നിലെ വികാരത്തെ ഉണർത്തി. ഞങ്ങൾ ഗാഢമായി കെട്ടിപ്പുണർന്നു. ഞങ്ങളുടെ കേളികൾ കണ്ട് ആകാശം നാണിച്ച് കണ്ണടക്കുന്നതായ് തോന്നി. ഒടുവിൽ വിയർത്തുകുളിച്ചു തളർന്ന എന്നെ ശ്രീയാ നെഞ്ചിലേക്ക് കിടത്തി സ്വർഗ്ഗകവാടം വരെ കൊണ്ടുപോയിട്ട് തിരികെ കൊണ്ടുവന്നു. ഇതിനിടയിൽ സ്നേഹജലത്തിന്റെ പ്രവാഹം ഞാനറിയുന്നുണ്ടായിരുന്നു."ആരേലും വരും .. എണീക്ക് .." ഞാൻ പുറകിലോട്ട് ഉന്തികൊണ്ട്പറഞ്ഞു. ശ്രീയെന്നെ വീണ്ടും നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. കുറച്ചു നിമിഷത്തേക്കു രതി ഞങ്ങൾക്കു സ്വന്തമായി തീർന്നു... ശ്രീ ഒന്നുമറിയാത്തപോലെ മുണ്ടെടുത്തുടുത്തു എണീറ്റു. ആ നെൽച്ചെടികൾക്കിടയിൽ തളർന്നു കിടന്ന എന്നെ ശ്രീ കൈ തന്നു എണീപ്പിച്ചു. ആരെയും കാണിക്കാതെ തലയുയർത്തി നിന്ന് ഞങ്ങളെ സംരക്ഷിച്ച ആ നെൽച്ചെടികൾക്ക് നന്ദിയർപ്പിച്ച് ശ്രീ വരമ്പുകളിലൂടെ മുന്നോട്ടു പ്രയാണം ചെയ്തു. പുറകിൽ നിഴൽ പോലെ ഞാനും .അതൊരു നിരവൃതിയുടെ യാത്രയാണെന്നു ഞാൻ അറിഞ്ഞിരുന്നില്ല..
എന്റെ പ്രണയം ....,,....( ഭാഗം : 52)
അവിടെ നിന്നും ശ്രീയെന്നെ ഒരു അരുവിയിലേക്കാണ് കൊണ്ടുപോയത്. " നിറയെ തെളിഞ്ഞ വെള്ളം കളകളാരാവത്തോടെ ഒഴുകുന്നു.. നിരനിരയായി നില്ക്കുന്ന കേര വൃക്ഷങ്ങളുടെ നല്ല തണൽ ! "നന്നായി വിയർത്തതല്ലേ.. നമുക്കീ വെള്ളത്തിൽ കുളിക്കാം ശ്രീ " ഞാൻ നിർബന്ധം പിടിച്ചു. അപ്പോൾ ഒരു കൃഷിക്കാരൻ നടന്നുവന്നു. ' അയാൾ കടന്നു പോകട്ടെ' എന്നു ശ്രീ എന്നെ കണ്ണു കാണിച്ചു.. അയാൾ നടന്നു മറഞ്ഞതും ചെറുതായി മഴ ചാറാൻ തുടങ്ങി. ഒരു ശുഭസൂചകമായ ലക്ഷണം ! പിന്നെ ഞാൻ കൂടുതലൊന്നും ആലോചിച്ചില്ല. നിന്ന വേഷത്തിൽ ആ അരുവിയിലേക്ക് എടുത്തുചാടി. ശ്രീ അന്തം വിട്ടുപ്പോയി. "അയ്യോ..ടോമികുട്ടാ ..എല്ലാ വസ്ത്രങ്ങളും നനഞ്ഞല്ലോ! ഇനിയെങ്ങിനെ ഇതുമിട്ടു കുറവിലങ്ങാട് വരെ ബസ്സേൽ പോകുന്നത്?.." ഞാൻ വെള്ളത്തിൽ കിടന്നു മറിഞ്ഞ് ആർത്തുചിരിച്ചു. "ചേട്ടന്റെ വസ്ത്രങ്ങൾ തന്നാൽ മതി ! " അതു പറഞ്ഞിട്ട് ശ്രീയുടെ ദേഹത്തും വെള്ളം തെറ്റിയൊഴിച്ചു. ശ്രീ അവന്റെ ഷർട്ട് നനയാതെ ഊരി മാറ്റി ഒരു കൈതയിൽ തൂക്കിയിട്ടു.. പിന്നെ മുണ്ട്, ഷഡ്ഡി കാണത്തക്ക രീതിയിൽ മടക്കികുത്തി അവനും അരുവിയിലേക്ക് ഇറങ്ങിവന്നു. രോമാവൃതമായ അവന്റെ കനം കൂടിയ തുടകൾ കാണാൻ നല്ല ഭംഗി ! അപ്പോൾ മഴ കുറച്ചു ശക്തിയായി. ശ്രീ എന്നെ അവന്റെ കൈകളിൽ കിടത്തി നീന്തൽ പഠിപ്പിച്ചു. ഇടയ്ക്കിടയ്ക്ക് അവന്റെ കൈകൾ എന്റെ നാഭിക്കു താഴെ ചില കുസൃതികൾ കാട്ടി. തിരിച്ചു ഞാൻ ശ്രീയെ ഇക്കിളിയാക്കി.. അവനും വെള്ളത്തിൽ മറിഞ്ഞു വീണു. വീണ്ടും എണീറ്റ് പുറകിൽ കൂടി എന്നെ കെട്ടിപുണർന്നു. മഴയായതു കൊണ്ടും, പാടമായതിനാലും അപ്പോൾ ആ പ്രദേശത്തു ഒരു മനുഷ്യജീവികളെ പോലും കാണാനില്ലായിരുന്നു. ഞങ്ങൾക്ക് ദൈവം തന്ന അസുലഭ മുഹൂർത്തം ! നനഞ്ഞൊട്ടിയ എന്റെ ദേഹത്തേക്ക് ശ്രീ ആർത്തിയോടെ നോക്കി. അന്നാദ്യമായാണ് " ജല ക്രീഡ" എന്താണെന്നും, അതിന്റെ സുഖം എത്രത്തോളമുണ്ടെന്നും ഞാനറിയുന്നത്. അവിശ്വസനീയമായ ഒരനുഭൂതിയായിരുന്നു അത് ! എല്ലാം ശുഭമായിത്തന്നെ പര്യവസാനിച്ചു. മൂന്നു ദിവസത്തെ ഞങ്ങളുടെ ദാഹങ്ങൾക്കും ,മോഹങ്ങൾക്കും തല്ക്കാല ശമനമായി. നേരം ഉച്ചയായി .. ശ്രീയുടെ മുണ്ടഴിച്ചു ഞങ്ങൾ വീശി കുറെ മത്സ്യങ്ങളെ പിടിച്ചു. ചെറുതും,കുറച്ചു വലുതുമായി അനേകം മത്സ്യങ്ങൾ !! നല്ല തിളക്കമുള്ളവ.. ശ്രീ ഓരോന്നിനെയും ചൂണ്ടി ഓരോ പേരു പറയുന്നുണ്ട്. ഒന്നും കണ്ടിട്ടും,കേട്ടിട്ടുമില്ലാത്ത എനിക്ക് എവിടെ മനസ്സിലാകാൻ ?! കൈതക്കാടുകൾക്കിടയിലൂടെ ഞങ്ങൾ മുകളിലേയ്ക്കു കയറി . എന്റെ ഷഡ്ഡിയുൾപ്പെടെയുള്ള വസ്ത്രങ്ങൾ എല്ലാം നനഞ്ഞു കുതിർന്നിരുന്നു. പപ്പാ കൊണ്ടുവന്ന ജപ്പാന്റെ തുണിയിൽ തയ്ച്ച കറുത്തു തിളങ്ങിയ ആ പാന്റിൽ തടവികൊണ്ട് ശ്രീ എന്റെ നെറ്റിയിൽ ഉമ്മ വയ്ച്ചു. അന്നേരത്തെ ഒരു സന്തോഷത്തിൽ എടുത്തു ചാടിയതാണ്. ഇപ്പോൾ ശ്രീയുടെ വീട്ടിലേക്കു ഇങ്ങനെ കയറി ചെല്ലാൻ കഴിയുമെന്നു തോന്നുന്നില്ല. ഇപ്പോഴും ചെറുതായി ചാറ്റൽമഴയുണ്ടുതാനും.. ഉടുത്തിരുന്ന മുണ്ടു പിഴിഞ്ഞ് അവൻ എന്റെ തല തോർത്തി തന്നു. അന്നു ഞാൻ കൊടുത്ത ഷഡ്ഡിയുo, മമ്മാ വാങ്ങിക്കൊടുത്ത ഷർട്ടുമാണ് ശ്രീ ധരിച്ചിരുന്നത്. 'എന്താ ഭംഗി ശ്രീയെ കാണാൻ !'.. ഞാൻ മനസ്സിലോർത്തു. ഞാൻ പാന്റും, ഷർട്ടും ഊരി നന്നായി ആ വെള്ളത്തിലിട്ടു കഴുകി പിഴിഞ്ഞെടുത്തു. ശ്രീ എന്റെ നഗ്നമേനി നോക്കി ആസ്വദിക്കുന്നതായി തോന്നി. "ഓ... ടോണിക്കുട്ടാ, താനൊരു ഒരു അസാധ്യ ഉരുപ്പടി തന്നെ.. പെണ്ണുങ്ങൾ തോറ്റുപോകും ഈ ശരീര ഭംഗിക്കു മുന്നിൽ. .ശ്രീ അദ്ഭുതം കൂറി. രണ്ടു തവണ കാമവിരാമം നടന്നിട്ടും, ശ്രീയുടെയും,എന്റെയും അനുരാഗം കൂടിവന്നതേയുള്ളൂ... അവൻ പറഞ്ഞ കാര്യം, പലവട്ടം നിലകണ്ണാടി നോക്കിനിന്നു ഞാൻ ചിന്തിച്ചിട്ടുള്ളതാണ്.. വെളുത്ത് തുടുത്തു, ഒതുങ്ങിയ അരക്കെട്ടും,, കറുത്തൊരു പാടു പോലുമില്ലാത്ത സ്നിഗ്ദതയുള്ള തൊലിയും,( പത്താം തരത്തിൽ ബുക്കിൽ രേഖപ്പെടുത്താൻ ഒരു കറുത്ത പാടിനു വേണ്ടി ക്ലാസ് ടീച്ചർ എന്റെ ദേഹത്ത് തപ്പിമടുത്തത് ഞാനോർക്കുന്നു.) ആഴമുള്ള പുക്കിൾചുഴിയും, സർപ്പാകൃതിയുള്ള ശരീരവും, വിടർന്ന മാർവ്വിടവും കണ്ടാൽ സ്ത്രീ ശരീരത്തെ അനായാസേന വെല്ലുവിളിക്കാം.. നാഭിക്കടിയിൽ ലിംഗത്തിനു മുകളിലായി തുടുത്തു പുറത്തേക്കു തള്ളി നില്ക്കുന്ന മാർദ്ദവമേറിയ കറുത്തു ചുരുണ്ട രോമാവൃതമായ മാംസനിബിഡതയാണ് ശ്രീക്ക് ഏറ്റവും പ്രിയമേറിയത്. വസ്ത്രം ധരിച്ചു ഞങ്ങൾ തിരികെ ശ്രീയുടെ വീട്ടിലേക്കു നടന്നു. പരസ്പരം കഴുത്തിൽ കൈയ്യിട്ട് നനഞ്ഞു കൊണ്ടു, ഒട്ടിയൊട്ടിയുള്ള ആ യാത്ര ഇന്നുമെനിക്കു മറക്കാൻ കഴിഞ്ഞിട്ടില്ല. 'അറിയാതെ മഴ നനഞ്ഞുപ്പോയി' എന്നു വീട്ടിൽ പറയാമെന്നു രണ്ടുപേരും കൂടി തമ്മിൽ പറഞ്ഞുറപ്പിച്ചു. ബാഗ് എടുക്കാത്തതുകൊണ്ട് മൊബൈൽ നനയാതെ രക്ഷപ്പെട്ടു. വീട്ടിലെത്തിയതും ശ്രീയുടെ അച്ഛൻ വരാന്തയിൽ പത്രം വായിച്ചിരുപ്പുണ്ട്. മടിച്ചുമടിച്ചു ഞാൻ ശ്രീയുടെ കൂടെ അകത്തേക്കു കയറി...അന്ന് സർക്കാരിന്റെ ക്രിസ്തുമസ് അവധി ആയിരുന്നതിനാൽ ശ്രീയുടെ അച്ഛൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടയുടൻ അദ്ദേഹം പെട്ടൊന്നൊരു തോർത്തുമുണ്ട് എടുത്തുകൊണ്ടു തന്നിട്ട് രണ്ടുപേരും നന്നായി തല തുവർത്താൻ പറഞ്ഞു. ഈറനണിഞ്ഞ ഈ വസ്ത്രങ്ങളുമായി ഇങ്ങനെ നിന്നാൽ പനി പിടിക്കുമെന്നും, പെട്ടെന്നു പോയി മാറ്റാനും അച്ഛൻ ഞങ്ങളോട് സംയമനത്തോടെ പറഞ്ഞു.കാരണം അദ്ദേഹം തന്നെയായിരുന്നല്ലോ ശ്രീയോട്, എന്നെ പാടം കൊണ്ടു കാണിക്കാൻ പറഞ്ഞത്. എനിക്കൊന്നു കുളിക്കണo എന്നുണ്ടായിരുന്നു. ദേഹത്തൊക്കെ ചേറിന്റെ ഒരു മണം! പക്ഷെ അവിടെ കിണർ,കുളിമുറി, കക്കൂസ് എല്ലാം വീട്ടിൽ നിന്നും പറമ്പിലേക്ക് നടക്കണം. ആധൂനിക സൗകര്യങ്ങൾ ഒന്നും തന്നെ ഇതുവരെ എത്തിനോക്കിയിട്ടില്ലാത്ത ആ നാലുകെട്ടിന്റെ അകത്തളത്തിലെ ഒരു ഇരുണ്ട മുറിയിലേക്ക് ഞാൻ എന്റെ ശ്രീയോടൊപ്പം നടന്നു. അപ്പോൾ വിദ്യുച്ഛക്തി ഉണ്ടായിരുന്നില്ല. അവിടെ എപ്പോഴും അങ്ങിനെയാണു പോലും... ഗ്രാമപ്രദേശമായതിനാൽ ഏതെങ്കിലും ലൈൻകമ്പിയുടെ മേൽ ഒരു തെങ്ങോല വീണാൽ കറണ്ടു പോകും. അതുകൊണ്ടു കൂടിയാണ് ആന്റിയുടെ നിർദ്ദേശപ്രകാരം ശ്രീയെ കോഴിക്കോടുള്ള അവരുടെ ഫ്ലാറ്റിലേക്കു പഠിക്കാൻ വിട്ടത്. പട്ടണത്തിൽ ഈ ശല്യങ്ങൾ കുറവാണല്ലോ.. അടുക്കളയിൽ നിന്നും കറികളുടെ പരിസമാപ്തി അറിയിക്കാനെന്ന പോലെ കടുകു താളിക്കുന്ന നല്ല വെളിച്ചെണ്ണയുടെ മണം വരുന്നുണ്ട്. ശ്രീ എനിക്കവന്റെ പുളിയിലക്കരയുള്ള മുണ്ടും, ഒരു ടി ഷർട്ടും ധരിക്കാൻ തന്നു. കൂടെയൊരു ഉമ്മയും. ഞാൻ കണ്ണാടിയിലേക്ക് നോക്കി. എന്റെ കവിളുകൾ ചുവന്നിരിക്കുന്നു. ശ്രീയുടെ മീശതുരുമ്പുകൾ കുത്തി മുറിവേല്പിച്ചതിന്റെ പരിണിതഫലം! ആ മുറിയിൽ വീട്ടിയിൽ തീർത്ത ഒരൊറ്റ കട്ടിൽ മാത്രം .. കഷ്ടിച്ച് ഒരാളിനു കിടക്കാം. മെത്തയില്ല. ഒരു പുല്പ്പായ വിരിച്ചിട്ടുണ്ട്. അന്നെന്റെ മെത്ത കണ്ടപ്പോൾ കൗതുകത്തൊടെ ശ്രീ ഇരുന്നും,എണീറ്റും നോക്കിയതിന്റെ പൊരുൾ എനിക്കന്നു മനസ്സിലായി... ഞങ്ങൾ വരാന്തയിലേക്കു പോയി. ശ്രീയുടെ അമ്മ ചോറുണ്ണാൻ വിളിച്ചു. ഞങ്ങൾ ചെല്ലുമ്പോൾ തറയിൽ പായയിട്ട്, തൂശനിലയിൽ തുമ്പപൂനിറമാർന്ന ചോറു വിളമ്പി അമ്മ നില്ക്കുന്നു. പ്രിയ ചേച്ചിയും സഹായിക്കുന്നുണ്ട്. പ്രേമയും, അമ്മാമ്മയും കാഴ്ചക്കാരായി ഒരറ്റത്ത് നില്പ്പുണ്ട്. ശ്രീയുടെ പാടത്തു വിളഞ്ഞ നെല്ലുകുത്തി അരിയാക്കി ഉണ്ടാക്കിയ ആ ചമ്പാവു ചോറിന്റെ മണം ഇന്നും മൂക്കിൽ നിറഞ്ഞുനില്ക്കുന്നു. ഞാനേതോ വലിയ വീട്ടിലെ സന്തതിയാണെന്നു ധരിച്ച് എനിക്കു വേണ്ടി അവർ ഒരു സദ്യ തന്നെ ഒരുക്കിയിരിക്കുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇഞ്ചി, നാരങ്ങ, മാങ്ങ കറികൾ, കിച്ചടി, തോരൻ, അവിയൽ, പപ്പടം, പഴം( അവരുടെ പറമ്പിൽ വിളഞ്ഞു പഴുത്തത്), ഉപ്പേരി,ഏത്തക്കായ് വറ്റൽ (ശ്രീ കോഴിക്കോട് നിന്നും കൊണ്ടുവന്നത്) പരിപ്പ്,സാമ്പാർ, പുളിശ്ശേരി, രസം, മോര് എന്നീ വിഭവങ്ങളും, എനിക്കിഷ്ടമുള്ള പരിപ്പു പ്രഥമനും ഉണ്ടായിരുന്നു. എന്റെ മമ്മയുടെ മാംസ ഭക്ഷണത്തിനെ കടത്തിവെട്ടിയ ആ നാടൻ രുചിയുള്ള വിഭവങ്ങളോട് മല്ലിട്ടു ഞാൻ തളർന്നു എന്നു പറഞ്ഞാൽ അതിലൊരു അതിശയോക്തി ഉണ്ടാകില്ല. അത്ര കെങ്കേമമായ സദ്യ ഞാൻ അതിനുമുമ്പു കഴിച്ചിട്ടേ ഉണ്ടായിരുന്നില്ല. ഞങ്ങൾ മൂന്നു ആണുങ്ങൾ ഉണ്ടെണീറ്റ ശേഷമാണ് അവിടുള്ള സ്ത്രീ ജനങ്ങൾ ഊണു കഴിച്ചത്. അപ്പോഴേക്കും മഴ പെയ്തുതീർന്ന് മാനം തെളിഞ്ഞിരുന്നു.. ഞങ്ങൾ കൈകഴുകി, ശ്രീയുടെ അച്ഛനോടൊപ്പം പറമ്പിൽ കപ്പ പിഴുതെടുക്കാൻ പോയി. രണ്ടു മൂട് ഞാൻ തന്നെ പിഴുതുമാറ്റി. എനിക്കു തന്നു വിടാനാണെന്ന് ശ്രീ പറഞ്ഞു. ചുമട്ടുകൂലി തന്നാൽ കൊണ്ടുപോകാമെന്ന് ഞാനും... പിന്നെ ഞാൻ അച്ഛനുമായി കുറച്ചു നേരം കാര്യങ്ങൾ സംസാരിച്ചിരുന്നു. മമ്മായൊക്കെ സിനിമ കണ്ടു തിരികെ വരുമ്പോൾ അവിടെ എത്തിയാൽ മതി. ശ്രീ, അവന്റെ വീട്ടിൽ വളരെ നിശബ്ദനാണ്. അച്ഛൻ ഉച്ചയുറക്കത്തിനു പോയി. അമ്മയും,ചേച്ചിയും അടുക്കളയിൽ പാത്രം കഴുകുന്നു. അമ്മാമ്മയും, അനിയത്തിയും അവരുടെ മുറിയിൽ.. ആ സമയം ഞങ്ങൾ മാത്രം ശ്രീയുടെ മുറിയിൽ.. അവിടെയന്നു സംഭവിച്ചതോർക്കുമ്പോൾ ഇന്നും ഞാൻ അറിയാതെ ചിരിച്ചുപോകും ..
എന്റെ പ്രണയം ......(ഭാഗം : 53)
മുറിയുടെ വാതിലടക്കാനുള്ള ധൈര്യം ശ്രീക്കില്ല. അതു പകുതി ചാരിയിട്ടേയുള്ളൂ. ഞാൻ വാതിലിന്റെ കർട്ടൻ നീക്കി മറച്ചു . പഴകി ദ്രവിച്ച ഒരു ടേബിൾ ഫാൻ വല്ലാത്ത ശബ്ദത്തോടെ കറങ്ങുന്നു. അതു നിർത്താൻ ഞാൻ ശ്രീയോട് ആവശ്യപ്പെട്ടു.അത്രയ്ക്കു ശബ്ദമായിരുന്നു അത് .. . പത്തു വർഷങ്ങൾക്കു മുമ്പ് ഒരു വേനലവധിക്ക് ശ്രീയുടെ അമ്മാമൻ പട്ടാളത്തിൽ നിന്നും വന്നപ്പോൾ കൊണ്ടുകൊടുത്ത ഫാനാണത്! ഞങ്ങൾ ആ ചെറിയ മരക്കട്ടിലിൽ കയറി ഞെരുങ്ങി കിടന്നു. അപ്പോഴതാ പിന്നെയും ശ്രീയുടെ നിയന്ത്രണം പോകുന്നു. " കഴിഞ്ഞ ജന്മത്തിൽ ചേട്ടൻ പൂവൻ കോഴിയായിരുന്നോ ..?" ഞാൻ ശ്രീയുടെ ചെവിയിൽ ചോദിച്ചു. ശ്രീ ചിരിച്ചു. എന്റെ കൈ എടുത്ത് ശ്രീ അവന്റെ മടിയിൽ വച്ചു. ഞാൻ കൈ വലിച്ചു. "കർട്ടനിടയിലൂടെ ആരേലും കാണും. " ഞാൻ പിറുപിറുത്തു. എന്തു പറഞ്ഞിട്ടും കാര്യമില്ല എന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങൾ ! 'കതകു തുറന്നു കിടക്കുന്നതു കണ്ടോ' എന്ന എന്റെ ചോദ്യം കേട്ട് ഒരു നിർവാഹവുമില്ലാതെ ശ്രീ എണീറ്റു പോയി കതകും ജനലുമടച്ചു. എനിക്കു നല്ല പേടിയും ഒപ്പം ജാള്യതയും തോന്നി. ആരെങ്കിലും തെറ്റിദ്ധരിക്കുമോ ആവോ ? പേടി കൊണ്ട് എന്റെ രക്തം തണുത്തു മരവിക്കാൻ തുടങ്ങി. ശ്രീ പതിയെ എന്റെ വയറിൽ തലോടാൻ തുടങ്ങി.. പിണക്കം ഭാവിച്ച് ഞാൻ ഒരു വശത്തേക്കു തിരിഞ്ഞു കിടന്നു. പക്ഷെ ശ്രീ എന്താഗ്രഹിച്ചുവോ, അതുതന്നെ അവിടെ നടന്നു.. ഇന്നിതു മൂന്നാം തവണയാണ്. അപ്പോൾ എല്ലാം ഒരു തോർത്തിലാണ് തീർത്തത്. ഒന്നുമറിയാത്തതു പോലെ ശ്രീ പോയി വാതിൽ തുറന്നു അനിയത്തിയെ വിളിച്ചു കുടിക്കാൻ കുറച്ചു വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. 'ഞങ്ങൾ എന്ട്രൻസിനുള്ളത് പഠിക്കുകയാണ്' എന്നുകൂടി ശ്രീ കൂട്ടിചേർത്തു. കരിങ്ങാലി വെള്ളവുമായി ആ കുട്ടി വന്നു കൊടുത്തുപോയി. "എന്റെ ബുദ്ധി എങ്ങിനെയുണ്ട് ?" ഒരു ജേതാവിനെ പോലെ ശ്രീയെന്നോട് ചോദിച്ചു .. "അതിഭയങ്കരം! പക്ഷെ ഇനിയീ ബുദ്ധി വേണ്ട കേട്ടോ..ഞാൻ ശരിക്കും പേടിച്ചു. .." ഞാൻ കെറുവിച്ചു പറഞ്ഞു. കാരണം അന്ന് ഞാനത്രയും പേടിച്ചിരുന്നു. ശ്രീയാണേൽ വികാരം വന്നാൽ അമറും.. മൂളും. അവസാനം അലച്ചുവിളിക്കും ..അതെന്താ അങ്ങിനെ എന്നു ചോദിച്ചപ്പോൾ പറഞ്ഞത് സുഖം കൊണ്ടാണത്രേ ! അങ്ങിനെ .കുറച്ചുനേരം ശ്രീ തളർന്നുകിടന്നു മയങ്ങി. ആ സമയം ഞാൻ അവന്റെ ബുക്കുകൾ എടുത്തു പരിശോധിച്ചു നോക്കി.. അവിടെ പത്താംക്ലാസ്സിൽ അഞ്ഞൂറ്റി ഇരുപത്തിയേഴു മാർക്കോടുകൂടി ജയിച്ച മാർക്ക് ലിസ്റ്റിന്റെ ഫോട്ടോകോപ്പി ഞാൻ കണ്ടു. അതുപോലെ പ്രീഡിഗ്രിക്കും എത്ര നല്ല മാർക്കാണ് ശ്രീ വാങ്ങിയിരിക്കുന്നത്. ഇതിനിടക്ക് കമ്പ്യൂട്ടർ പഠിച്ചിരിക്കുന്നു. ഇരുചക്രവാഹന ഡ്രൈവിംഗ് ലൈസൻസും എടുത്തിട്ടുണ്ട്. എനിക്ക് ശ്രീയെ കുറിച്ച് അഭിമാനം തോന്നി. ആ കരയിൽ ഏറ്റവും നല്ല മാർക്ക് വാങ്ങിയതിന് തോട്ടുവാ എൻ.എസ്.എസ് കരയോഗത്തിന്റെ ഒരു ബഹുമതിയും, പഠിച്ച സ്കൂളിൽ നിന്നും ക്വിസ് മത്സരം, സ്കോളർഷിപ്, എൻ.സി.സി സ്കൗട്ട് എന്നിത്യാദി ബഹുമതികളും ലഭിച്ചിട്ടുണ്ട്. ആ നിലയിൽ നോക്കുകയാണെങ്കിൽ ഞാൻ വെറും വട്ടപൂജ്യമാണ്. കുറച്ചുകഴിഞ്ഞു ശ്രീ എണീക്കുന്നില്ല എന്നു കണ്ടപ്പോൾ ഞാൻ വിളിച്ചുണർത്തി 'എനിക്കു പോകണം' എന്നു പറഞ്ഞു. മടിച്ചുമടിച്ചു എണീറ്റു പുറത്തു പോയ ശ്രീ മടങ്ങി വന്നത് അവരുടെ വീടിനു മുൻവശത്തുള്ള ഒരാൾപൊക്കം മാത്രമുള്ള ഗൗളീപാത്ര തെങ്ങിലെ ഒരു കരിക്കുമായിട്ടാണ്. ഞാനതിന്റെ വെള്ളം കുടിച്ചു. പിന്നെ ശ്രീ അതിനെ പൊട്ടിച്ചു കരിക്കും, ശർക്കരയുമായി വന്നു. ഹായ് .. ശർക്കരയും, കരിക്കും ചേർത്തു കഴിക്കാൻ എന്താ രുചി ! ഞാൻ പറഞ്ഞു. പിന്നെ ശ്രീയുടെ അമ്മ കപ്പ പുഴുങ്ങിയതും, കുരുമുളകു ചട്ണിയും, ആവി പറക്കുന്ന അസ്സല് ചായയും തന്നു. വൈകിട്ടു ഞാൻ കാപ്പിയാണ് കുടിക്കുന്നതെന്ന് പറഞ്ഞപ്പോൾ ആ വീട്ടിൽ കാപ്പിപ്പൊടി ഇല്ല എന്നു ശ്രീ പറഞ്ഞു. അവർക്കു പശു ഉള്ളതു കൊണ്ട് പാലിനൊരു ക്ഷാമവുമില്ല. എല്ലാം കഴിച്ചു തൃപ്തിയായി. അങ്ങിനെ എനിക്കു പോകാനുള്ള നേരമടുത്തു. ഷഡ്ഡിയുൾപ്പെടെയുള്ള എന്റെ നനഞ്ഞ വസ്ത്രങ്ങൾ പൊതിഞ്ഞു ബാഗ്ഗിലാക്കി. ശ്രീയുടെ പാന്റും,ഷർട്ടും, ഷഡ്ഡിയും ധരിച്ച് ഞാൻ പുറത്തേക്കിറങ്ങി. എല്ലാ വസ്ത്രവും എനിക്കു വലുതായിരുന്നു. പക്ഷേ ശ്രീയുടെതാണല്ലോ എന്നോർത്തപ്പോൾ ഒരു പ്രത്യേക അനുഭൂതി തോന്നി. ആണിനും ,പെണ്ണിനും സാധിക്കാത്ത കാര്യം ! ഞങ്ങൾ സ്നേഹിച്ചു ഒന്നായവരാണ്. ഇനി എന്തു നോക്കാൻ?. പാന്റും,ഷർട്ടും എല്ലാവരും കണ്ടു. ഷഡ്ഡി ആർക്കും കാണാൻ കഴിയില്ലല്ലോ. വരാന്തയിൽ വന്നപ്പോൾ ശ്രീയുടെ അച്ഛൻ കപ്പ, ചേമ്പ്, മധുരക്കിഴങ്ങ് എന്നിവ പാഴ്സലാക്കി തന്നു. നേരം നാലു മണി കഴിഞ്ഞു. ഇനി വല്ലപ്പോഴും ചെല്ലണമെന്നു ശ്രീയുടെ അമ്മയും,അച്ഛനും ഒരേ സ്വരത്തിൽ പറഞ്ഞു. ശ്രീ എന്നെ ബൈക്കിൽ കയറ്റി പെരുമ്പാവൂർ ബസ്സ് സ്റ്റാൻഡിലേക്കു കുതിച്ചു. പോകുന്ന വഴിമദ്ധ്യേ ഒരു ചേട്ടൻ വണ്ടി കൈ കാണിച്ചു നിർത്തി. അതു ശ്രീയുടെ ചങ്ങാതി സായി ചേട്ടനായിരുന്നു. ആ ചേട്ടന്റെ ബൈക്കിലാണ് ഞങ്ങൾ ഇരിക്കുന്നത്.. ശ്രീയുടെ സമക്ഷത്തിൽ ഞങ്ങൾ കൈകൊടുത്തു പരിചയപ്പെട്ടു. അന്നേരം ശ്രീയുടെ മുഖം പെട്ടെന്നു മാറി. ആ ചേട്ടനോട് യാത്ര പറഞ്ഞു പോകുന്ന വഴി ഞാൻ ശ്രീയുടെ മുഖം മാറാനുള്ള കാരണം തിരക്കി. സായി ചേട്ടനു ഞാൻ കൈ കൊടുത്തതു ശ്രീക്കു സഹിച്ചില്ല, അയാൾ എന്നെ തൊട്ടു, അയാൾ ആളു ശരിയല്ല, എന്നെ ആരും തൊടുന്നത് ഇഷ്ടമല്ല എന്നു ശ്രീ സങ്കടത്തോടെ പറഞ്ഞു. എന്നോടുള്ള അമിതമായ സ്നേഹം കൊണ്ടുള്ള ശാസനയായതിനാൽ അപ്പോൾ ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചുകളഞ്ഞു. ഞാനാണേൽ ആരോടും ഇടിച്ചുകയറി പരിചയപ്പെടും. വിമുഖതയില്ലാതെ സംസാരിക്കുകയും ചെയ്യും. ആദ്യമായി കാണുന്ന ഒരാൾക്ക് കൈ കൊടുത്തതിൽ എന്താ ഇത്ര വലിയ തെറ്റ്? ഞാൻ മനസ്സിൽ ചിന്തിച്ചു. ഞങ്ങൾ പോകുന്ന വഴി തോട്ടുവാ ധന്വന്തരി ക്ഷേത്രത്തിനു മുമ്പിൽ വണ്ടി നിർത്തി ശ്രീ പ്രാർത്ഥിച്ചു. എന്നെ സുരക്ഷിതമായി വീട്ടിലെത്തിക്കണേ എന്നാണു പ്രാർത്ഥിച്ചതെന്നു ശ്രീ എന്നോടു പറഞ്ഞു. ആരാ ഈ ധന്വന്തരി എന്നു ഞാൻ ചോദിച്ചപ്പോൾ അതു ദേവന്മാരും, അസുരന്മാരും കൂടി പാലാഴി കടഞ്ഞപ്പോൾ ഉയർന്നുവന്ന ദേവൻ ആണെന്നും,, ആ ദേവനെ ഭജിച്ചാൽ ഏതു മഹാവ്യാധിക്കും ശമനമുണ്ടാകുമെന്നും ശ്രീ പറഞ്ഞു. കഥ പറഞ്ഞു തീർന്നപ്പോഴേക്കും ഞങ്ങൾ ബസ്സ് സ്റ്റാന്റ് എത്തിയിരുന്നു. അധികം നേരം കാത്തു നില്ക്കാതെ തന്നെ ബസ്സും വന്നു. വളരെ സങ്കടത്തോടെ നില്ക്കുന്ന ശ്രീയോട് ചിരിച്ച മുഖത്തോടെ ഞാൻ യാത്ര പറഞ്ഞു. ബസ്സ് അകലുന്തോറും മനസ്സിലൊരു നഷ്ടബോധം അനുഭവപ്പെട്ടു. അന്നേരം 'ടാറ്റാ ' പറഞ്ഞു കൈ കാണിച്ചു നില്ക്കുന്ന ശ്രീയുടെ മുഖം മായാതെ മനസ്സിൽ തെളിഞ്ഞു വന്നു. ഉദ്ദേശം ആറു മണിയോടെ ഞാൻ വീട്ടിലെത്തി. മമ്മായും, ആന്റിയുമൊന്നും സിനിമ കഴിഞ്ഞു വന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഞാൻ വസ്ത്രം മാറിയിട്ടു വന്നത് ആരുമറിഞ്ഞില്ല. അര മണിക്കൂർ കഴിഞ്ഞപ്പോൾ അവരെത്തി. ശ്രീയുടെ അച്ഛൻ തന്ന കിഴങ്ങു വർഗ്ഗങ്ങൾ കണ്ടപ്പോൾ മമ്മക്കു സന്തോഷമായി. ഞാൻ സുരക്ഷിതമായി വീട്ടിലെത്തിയ കാര്യം ശ്രീയോട് വിളിച്ചു പറഞ്ഞു. അന്നത്തെ ദിവസത്തിലെ മധുര സ്മരണകൾ അയവിറക്കികൊണ്ട് ഞാൻ നിദ്രയിലാണ്ടു.
എന്റെ പ്രണയം...... (ഭാഗം :: 54)
അടുത്ത ദിവസം അതിരാവിലെതന്നെ ശ്രീയെന്നെ വിളിച്ചു. തലേന്നാൾ ഞാൻ സമ്മാനിച്ച സന്തോഷങ്ങൾക്കും. സുഖങ്ങൾക്കും നന്ദിസൂചകമെന്ന പോലെ ഒരുമ്മ തന്നു. ഇനിയുള്ള ദിവസങ്ങൾ തമ്മിൽ കാണാൻ കഴിയാത്തതിലുള്ള നൈരാശ്യം ശ്രീയുടെ വാക്കുകളിൽ പ്രകടമായിരുന്നു. സത്യം പറഞ്ഞാൽ ഒരു നിമിഷം പോലും ശ്രീയെ പിരിഞ്ഞിരിക്കുന്നത് എനിക്കു താങ്ങാനാകാത്ത വ്യഥ തന്നെയായിരുന്നു. ജീവിതം ആരംഭിച്ചിട്ടേയുള്ളൂ.. ഈ സമയത്തെ വിരഹം അസഹനീയം തന്നെ ! ആ സാമീപ്യം തരുന്ന നിർവൃതിയുടെ ആഴവും, വ്യാപ്തിയും അകന്നിരിക്കുമ്പോൾ മാത്രമാണ് തിരിച്ചറിയുന്നത്. ആ പാടത്ത് ഞങ്ങളൊരുമിച്ചു കാട്ടിക്കൂട്ടിയ കുസൃതിത്തരങ്ങൾ മനസ്സിലിപ്പോഴും നിറഞ്ഞുനില്ക്കുന്നു. പരസ്പരം ഫോണ് വിളികൾ മാത്രമായി വ്യാഴവും, വെള്ളിയും കടന്നുപോയി. ആ സമയം മമ്മയുടെയും, പപ്പയുടേയും പല ബന്ധുക്കളും സന്ദർശകരായി എത്തിയിരുന്നു. പലതരം ആഹാരങ്ങൾ കഴിച്ചു മടുത്തു എന്നു തന്നെ പറയാം. ഇനി പുതുവത്സരാഘോഷമെല്ലാം കഴിഞ്ഞു ജനുവരി രണ്ടിനേ (വ്യാഴം ) കോഴിക്കോട്ടേക്കു മടക്കമുള്ളൂ. ശനിയാഴ്ച രാവിലെ മൊബൈലിൽ ശ്രീയുടെ കുറെ സന്ദേശങ്ങൾ കണ്ടു ഞാൻ തിരിച്ചു വിളിച്ചു. അന്നു കണ്ടേ മതിയാകൂ കുറവിലങ്ങാടു വരാമെന്നു ശ്രീ നിർബന്ധം പിടിച്ചു. വേണ്ടാന്ന് ഞാനെത്ര പറഞ്ഞിട്ടും സമ്മതിക്കില്ല. സായിചേട്ടന്റെ ബൈക്കിൽ വരാമെന്നാണ് പറയുന്നത്. അവസാനം ഞാൻ സമ്മതിച്ചു. ഉച്ചയൂണ് കഴിഞ്ഞു വിശ്രമിക്കുമ്പോൾ ശ്രീ വിളിച്ചു തോട്ടുവായിൽ നിന്നും തിരിച്ച വിവരം പറഞ്ഞു. ജംഗ്ഷനിൽ വന്നാൽ മതിയെന്നും, അവിടേയ്ക്കു ഞാൻ ചെന്നോളാമെന്നും ഞാൻ വാക്കു കൊടുത്തു. ഞാൻ വേഗം പുറത്തേയ്ക്കു പോകാൻ തയ്യാറായി. " എവിടെയാണാവോ യാത്ര?" മമ്മയും. ടെസ്സി ആന്റിയും ഒരേ സ്വരത്തിൽ തിരക്കി. "ചുമ്മാതെ പുറത്തോട്ടു പോകുന്നു. ഇവിടെയിരുന്നു ബോറടിക്കുന്നു. " ആ ഉത്തരം അവർക്കു തൃപ്തികരമായി തോന്നിയെന്നു പറയവയ്യ! ടെസ്സി ആന്റിയുടെ മകൾ ഒരു വിളഞ്ഞ വിത്താണ്.'ആനി' ചേച്ചി. കർത്താവിന്റെ കൂദാശ കൈകൊള്ളാൻ അർഹതയില്ലാത്ത ഒരു സാധനം. അവൾ ചോദ്യങ്ങളുമായി വന്നു. പരിചയമില്ലാത്ത സ്ഥലത്ത് എവിടെ പോകുന്നു, എന്തിനു പോകുന്നു എന്നിത്യാദി ചോദ്യങ്ങൾ ! "കറങ്ങാൻ പോകുന്നു. നിങ്ങളൊക്കെ ഇന്നലെ പടത്തിനു പോയില്ലേ?" ഞാൻ പറഞ്ഞു നിന്നു. ശ്രീ വിളിക്കുമ്പോൾ മൊബൈൽ ശബ്ദിക്കും. അവർക്കു സംശയമാകും.ഞാൻ മൊബൈൽ നിശബ്ദമാക്കി. കുറേ നേരത്തിനു ശേഷം മൊബൈൽ പോക്കറ്റിൽ കിടന്നു വിറയ്ക്കാൻ തുടങ്ങി. നോക്കുമ്പോൾ ശ്രീയാണ്. ഞാൻ പുറത്തേക്കിറങ്ങി നടന്നുകൊണ്ട് സംസാരിച്ചു. അവൻ നില്ക്കുന്ന കടയുടെ പേരു പറഞ്ഞു. അവിടെ നിന്നും ഇടതുഭാഗത്തു കൂടെയുള്ള റോഡിൽ കൂടി മുന്നോട്ടു വന്നാൽ എന്നെ കാണാമെന്നു ഞാനും പറഞ്ഞു.രണ്ടു വശത്തും റബ്ബർ തോട്ടമായതിനാൽ ആൾവാസം കുറവുള്ള സ്ഥലമാണ്. പത്തു പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ ശ്രീ വരുന്നു. കറുത്ത കരയുള്ള മുണ്ടും,ചന്ദനനിറമുള്ള ജുബ്ബയുമാണ് വേഷം ! എത്ര മനോഹരമായിരുന്നു എന്നുള്ളത് പറയാൻ വാക്കുകളില്ല. അന്നത്തെ വരവ് നല്ല രസമുള്ളതായിരുന്നു. കാരണം ബൈക്കിൽ എന്നരികിലൂടെ വന്നു മുന്നോട്ടു പോകുന്ന വഴി എന്റെ വലതു കവിളത്തുരുമ്മ! ശ്രീയുടെ ചുണ്ടുകൾ എപ്പോഴും നനവുള്ളതാണ്. എപ്പോൾ ഉമ്മ വച്ചാലും ശ്രീ കാണാതെ ഞാൻ തുടയ്ക്കും. അന്നു ഞാൻ തുടയ്ക്കുന്നത് ശ്രീ കണ്ടുപിടിച്ചു. തിരികെ ബൈക്ക് വളച്ചുവന്നു എന്റെ ചെവിയിൽ പിടിച്ചു. "എന്തിനാ എന്റെ ഉമ്മ തുടച്ചത് ? ഇനി തുടക്കോ? ഒരു വൃത്തിക്കാരൻ വന്നിരിക്കുന്നു. എന്റെ ഉമിനീരാണത്. അതവിടെയിരുന്നോട്ടെ ! വണ്ടിയിൽ കയറെടാ കള്ളാ .." എന്നു പറഞ്ഞു ചിരിച്ചു. ഞാൻ ഒരു കള്ളത്തരം കാണിച്ചു പിടിക്കപ്പെട്ട രീതിയിൽ, ഒരു ചമ്മലോടെ കൂടെ ചിരിച്ചു. സമയം ഒന്നര മണിയായിക്കാണും. എല്ലാവരും ഊണു കഴിഞ്ഞു കുറച്ചു മയങ്ങുന്ന നേരം ! ചിലരെയൊക്കെ റോഡിൽ കാണാം. ഞാൻ ബൈക്കിൽ കയറി ചേർന്നിരുന്നു ഹാവൂ .. എന്തൊരു സമാധാനം! എന്റെ ജീവനായ ശ്രീ കൂടെയുള്ളപ്പോൾ എല്ലാം, എല്ലാവരെയും ഞാൻ മറന്നുപോകുന്നു. ആ തോളിൽ തല ചായ്ച്ചിരിക്കുമ്പോൾ ഞാൻ അനുഭവിച്ച സുരക്ഷിതത്വം ഒരാൾക്കും മനസ്സിലാകില്ല. കാറ്റടിച്ചു എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ആ കഴുത്തിൽ ഞാൻ ചുംബിച്ചുകൊണ്ടേയിരുന്നു. തലമുടി മണത്തു നിർവൃതി കൊണ്ടു.നല്ല കാച്ചെണ്ണയുടെ മണമാണ് ശ്രീയുടെ മുടിക്ക്. അതിന്റെ മുന്നിൽ എന്റെ ഷാമ്പൂ ഒന്നുമല്ല! "ഇവിടെ പാടവും, തോടുമെല്ലാം കുറച്ചകലെയാണ്." ഞാൻ ചിരിച്ചു. ശ്രീ സംസാരിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് ഏകാഗ്രത നഷ്ടപ്പെടുന്നുണ്ടായിരുന്നു. തമ്മിൽ ഒന്നുചേരാനുള്ള ത്വര ഞങ്ങളെ വല്ലാതെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. എവിടെയാണ് ഒരിടം? രണ്ടുപേർക്കും പരിചയമില്ലാത്ത സ്ഥലങ്ങൾ! "ഇതെങ്ങോട്ടാ ഈ പോകുന്നെ .?.എവിടേക്കാണ് ഈ യാത്ര .. എന്നോടു പറയൂ ചേട്ടാ ...".ഞാൻ ചോദിച്ചു.. "ലക്ഷ്യമില്ലാത്ത യാത്രയാണ്. മോൻ പറയ് .. എങ്ങോട്ടാ പോകേണ്ടത്.?! എന്താ പറയുക. ഞാൻ ആലോചിച്ചു, ജംഗ്ഷനിൽ ജോസ് പാപ്പന്റെ കടയുണ്ട്. അയാളുടെ കണ്ണിൽപ്പെടാതെ എങ്ങോട്ടും പോകാൻ കഴിയില്ല. എന്നെ അധികം ആർക്കും അറിയില്ലെങ്കിലും 'അന്നമ്മയെ'(മമ്മ ) എല്ലാവർക്കും അറിയാം. മമ്മ ജനിച്ചുവളർന്ന നാടല്ലേ .. അവസാനം ഞാനൊരു തീരുമാനത്തിലെത്തി. ഒരു സിനിമക്കു പോകുക. അതാകുമ്പോൾ മമ്മയോടു ധൈര്യമായി പറയാം. ഞാനതു ശ്രീയോട് പറഞ്ഞു. ഏറ്റുമാനൂർ തിയേറ്റർ ഉണ്ട്.ഏതു മൂവി ആണെന്നറിയില്ല. പത്തു കിലോമീറ്റർ ദൂരമുണ്ട്. ഞാൻ മമ്മയെ വിളിച്ചു അനുവാദം വാങ്ങി. ഇന്നലെ അവരൊക്കെ സിനിമക്ക് പോയതു കൊണ്ട് മമ്മ സമ്മതം മൂളി. ശ്രീയുടെ ഇഷ്ടപ്രകാരം ഞങ്ങൾ കോട്ടയത്തേക്ക് കത്തിച്ചുവിട്ടു. ഇനി സമയമില്ല. ഞങ്ങൾ തിയേറ്റരിന്റെ മുന്നിലെത്തി. "നമ്മൾ ' എന്ന സിനിമയും, ഒരു തമിഴ് പടവുമാണ് ഓടുന്നത്. ക്രിസ്തുമസ് അവധിയായതിനാൽ നല്ല തിരക്കാണ്. അവിടുത്തെ തിരക്കു കണ്ട് അവിടെനിന്നും ഞങ്ങൾ മറ്റൊരു തീയേറ്ററിലേക്ക് പോയി. ശ്രീ വഴി ചോദിച്ചാണ് എല്ലായിടത്തും പോകുന്നത്. പാലാ 'മഹാറാണി' യിൽ പോയാൽ മതിയായിരുന്നു എന്ന് വഴി ചോദിച്ച ഒരാൾ അഭിപ്രായം പറഞ്ഞു. എല്ലായിടത്തും നല്ല നല്ല തിരക്ക് ! അങ്ങിനെ ഒടുവിൽ ഞങ്ങൾ അനശ്വരയിൽ ചെന്നുപ്പെട്ടു. അവിടെ ഓടുന്ന ചിത്രം "കല്യാണരാമൻ ' ആണ് ! അന്ന് ശ്രീ കാണിച്ച വികൃതി എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിക്കളഞ്ഞു.
എന്റെ പ്രണയം ..............(ഭാഗം ::55 )

ശ്രീയുടെ കണ്ണുകൾ തിയേറ്ററിന്റെ നാലു വാക്കിനും പരതി. നേരെ സ്ത്രീകളുടെ ക്യൂവിനു നേരെ നടന്ന് ഒരു മഞ്ഞ ചുരിദാറുകാരിയുടെ കൈയ്യിൽ കാശു കൊടുക്കുന്നതു കണ്ടു. ആ പെണ്കുട്ടി ചിരിച്ചുകൊണ്ടതു വാങ്ങുന്നതും കണ്ടു. ഏതോ മുൻപരിചയക്കാരി ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. തിരികെ എന്റടുത്തു വന്നപ്പോൾ 'അതാരാ കക്ഷി' എന്നു ഞാൻ തിരക്കി. "ങ്ഹാ.. എനിക്കറിയില്ല" ഒരു കൂസലുമില്ലാതെ ശ്രീ പറഞ്ഞതുകേട്ടപ്പോൾ ഞാൻ അതിശയപ്പെട്ടു.എന്നാലും സുന്ദരനായ ഒരു ചെറുക്കൻ ഒരു സഹായം ആവശ്യപ്പെട്ടപ്പോൾ ആ പെണ്ണു പിടിച്ചുവാങ്ങിയത് കണ്ടില്ലേ ! ഞാൻ മനസ്സിൽ കുശുമ്പുകൊണ്ടു.. അവളുടെ വീട്ടുകാർ ഒരറ്റത്ത് മാറി നില്പ്പുണ്ട്. 'നന്ദനം' കാണാൻ പോയപ്പോഴും ശ്രീ കൂടുതൽ കാശു കൊടുത്തു ടിക്കറ്റ് വാങ്ങി. ശ്രീക്ക് ഇക്കാര്യത്തിലൊക്കെ നല്ല സാമർത്ഥ്യമാണ്. ആ കുട്ടി ടിക്കറ്റ് എടുത്തതും ശ്രീ പോയി വാങ്ങി. ഞങ്ങൾ അകത്തു കയറി. മൂന്നാമത്തെ നിരയിൽ തന്നെ സ്ഥലം കിട്ടി. ആർപ്പുവിളികളോടെ പടം തുടങ്ങി. ടിക്കറ്റ് എടുത്തുതന്ന പെണ്കുട്ടിയുo, വീട്ടുകാരും ഞങ്ങളുടെ ഇടതുവശത്താണ് ഇരുന്നത്. ആ കുട്ടി അങ്ങേയറ്റത്ത് പോയിരുന്നു. ഒരു പക്ഷെ ശ്രീയെ പേടിച്ചിട്ടാകാം അതിന്റെ മമ്മ ബുദ്ധിപൂർവ്വം അങ്ങിനെയിരുത്തിയത്. അവരോടു ചേർന്നു ശ്രീയും, വലത്തുവശത്തു ഞാനുമിരുന്നു. സിനിമ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ എന്റെ വലതുവശത്ത് അതിസുന്ദരനായ ഒരു ചെറുപ്പക്കാരൻ വന്നിരുന്നു. ഒരു ഇരുപത്തഞ്ചു വയസ്സു പ്രായം തോന്നിക്കും. എല്ലാ വിളക്കുകളും അണഞ്ഞു. സിനിമ തുടങ്ങിയിട്ടും ശ്രീ സ്ക്രീനിലല്ല ശ്രദ്ധിക്കുന്നത്. എന്റെ വലതുവശത്ത് എത്തിനോക്കിയിട്ട് എന്റെ വലതുകൈ എടുത്ത് അവന്റെ മടിയിൽ വയ്ച്ചു.പിന്നെ എന്റെ ഇരിപ്പൊരു അസ്വസ്ഥത നിറഞ്ഞതായിരുന്നു. ഇടതുകൈയ്യും ,വലതുകൈയ്യും ശ്രീയുടെ കസേരയിൽ .. ഒരു രക്ഷയുമില്ലാതെ ഞാൻ കൈ വലിച്ചു. "എന്തു പറ്റി ?.." ഞാൻ ശ്രീയുടെ ചെവിയിൽ ചോദിച്ചു. അപ്പോൾ ശ്രീ എന്റെ ചെവിയിൽ മന്ത്രിച്ചത്.. അറിയാതെ ഞാൻ ചിരിച്ചുപോയി.' അവന്റെ കൈ എന്റെ കൈയ്യിൽ തട്ടുന്നുപോലും "അതിനു രണ്ടു കസേരക്കു ഒരു കൈ അല്ലേയുള്ളൂ" ..ഞാൻ ചോദിച്ചു. ..എന്നിട്ടും തോണ്ടിയും, ചുരണ്ടിയും ശ്രീയെന്നെ അവന്റെ കസേരയിലാക്കി .ശ്രീ ഞാനിരുന്നിടത്തും ഇരുന്നു. ആ പയ്യനെ ചിറഞ്ഞൊരു നോട്ടവും. പിന്നെയാണ് ഞങ്ങൾ സ്വസ്ഥമായിരുന്ന് ആ നല്ല ചിത്രം കണ്ടത്. എന്നെ ഒരാൾ സൂക്ഷിച്ചു നോക്കുന്നതോ , ശ്രദ്ധിക്കുന്നതോ ശ്രീക്കു സഹിക്കാനാകുന്നില്ലെന്നു എനിക്കു മനസ്സിലായി. .ആ രണ്ടേകാൽ മണിക്കൂർ എങ്ങിനെ തീർന്നുവെന്ന് എനിക്കറിയില്ല. ഇടവേള സമയത്തുപോലും ശ്രീ പുറത്തേക്കു പോയില്ല. എനിക്കു കാവലിരിക്കുന്നതുപോലെ അവിടിരുന്നു... എന്റെയും ആ പയ്യന്റെയും മദ്ധ്യത്തിലിരുന്നു ശ്രീ കാണിച്ചുകൂട്ടിയതോർക്കുമ്പോൾ ചിരിയും, ഒപ്പം സങ്കടവും വരും.അവൻ ചാരിയിരുന്നാൽ ശ്രീ ചാരിയിരിക്കും.അവൻ നൂർന്നിരുന്നാൽ ശ്രീ നൂർന്നിരിക്കും.അതായത് അവൻ എന്നെ കാണരുത് എന്ന ലക്ഷ്യത്തോടെ.. സത്യം പറഞ്ഞാൽ അവൻ ഒന്നും ശ്രദ്ധിക്കുന്നതേയില്ല. കയറാൻ കുറച്ചു താമസിച്ചതുകൊണ്ട് വന്നിരുന്നയുടൻ " ഇപ്പോൾ തുടങ്ങിയതേയുള്ളോ എന്നെന്റെ ചെവിയിൽ ചോദിച്ചു. സിനിമയുടെ ശബ്ദം തിയേറ്ററിനുള്ളിൽ നിറഞ്ഞുനില്ക്കുമ്പോൾ ആരായാലും അങ്ങിനെയേ ചോദിക്കൂ. അപ്പോൾ തുടങ്ങിയ അസ്വസ്ഥതയാണ് ശ്രീക്കു .. 'എന്നെ സ്നേഹിച്ച് ഇവനൊരു മാനസികരോഗി ആയോ' എന്നുപോലും ഞാൻ ചിന്തിച്ചുപോയി. സിനിമ കഴിഞ്ഞു പുറത്തുവന്നതും മമ്മയുടെ കുടുംബവീട്ടിന്റെ പരിസരത്തുള്ള ജോയമ്മ ആന്റിയുടെ മുന്നിലാണ് ചെന്നു പെട്ടത്! ശ്രീയെ അവർക്കറിയില്ല. ശ്രീയോട് കുറച്ചു മാറിനടന്നോളാൻ ഞാൻ പറഞ്ഞു. അവൻ അതുകേട്ടു നേരെ നടന്നു. "നീ ഒറ്റയ്ക്കേ ഉള്ളോടാ കൊച്ചനേ .." അവർ ചോദിച്ചു .."അതെ' എന്ന് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു .'നേരം വൈകി .എന്നാപിന്നെ മോൻ ചെല്ല് ," എന്നവരും പറഞ്ഞു.അവർ കുറെപേരുണ്ട്. മമ്മയോട് പറയാതെ വന്നിരുന്നെങ്കിൽ ഇന്ന് കുഴഞ്ഞതു തന്നെയായിരുന്നു! ഞാൻ തിയേറ്ററിനു പുറത്തുവന്നപ്പോൾ ശ്രീയവിടെ വണ്ടി സ്റ്റാർട്ട് ചെയ്തു കാത്തുനില്പ്പുണ്ടായിരുന്നു. "ചേട്ടാ ..എനിക്കു വിശക്കുണൂ .ഇന്നെന്താ ചോളം വാങ്ങിതരാഞ്ഞത്.? .". (ഞാൻ ).. ഇന്നു നല്ല തിരക്കല്ലായിരുന്നോ ... ആ കടയിലും പോയി ക്യൂ നില്ക്കണം." അതൊന്നുമല്ല സത്യമെന്നു എനിക്കറിയാമായിരുന്നു. ആ പയ്യനുമായി ഞാൻ കൂടുതൽ അടുത്തിടപഴകിയാലോ എന്നോർത്താകും ശ്രീ പോകാത്തത്. 'നന്ദനം ' കാണാൻ പോയപ്പോഴും ഇതേ ആളുണ്ടായിരുന്നു. അന്ന് മുള്ളാൻ പോയി, ചോളം, കോള എല്ലാം വാങ്ങിതന്നതാ. " നമുക്ക് ഇന്ത്യൻ കോഫി ഹൗസിൽ പോയാലോ.?. എനിക്കു മസാല ദോശ കഴിക്കാൻ കൊതിയാകുന്നു.. ആ കോഫിയും .. ശ്രീ സമ്മതിച്ചു. ഞങ്ങൾ വഴി ചോദിച്ചു മെഡിക്കൽ കോളേജിനടുത്തുള്ള കോഫി ഷോപ്പ് കണ്ടുപിടിച്ചു. അവിടെ കയറി രണ്ടു മസാല ദോശയ്ക്കും,ര ണ്ടു കോഫിക്കും ഓർഡർ കൊടുത്തു. ആ കോഫി ഷോപ്പിന്റെ ഒരു മൂലയ്ക്ക് മുഖത്തോടു മുഖം നോക്കി ഞങ്ങളിരുന്നു. മേശയുടെ അടിയിൽ കൂടി ശ്രീ എന്റെ കാലിൽ തോണ്ടുന്നുണ്ടായിരുന്നു. "എന്താ .. ?" ആ കണ്ണുകളിലേക്ക് നോക്കി അനുരാഗപൂർവ്വം ഞാൻ ചോദിച്ചു. " ഞാൻ ക്രിസ്ത്യനായി മതം മാറട്ടെ ! ഈ ചെക്കനെ എന്നെന്നേയ്ക്കുമായി സ്വന്തമാക്കാൻ .. "..ശ്രീയുടെ അക്ഷമയോടെയുള്ള ചോദ്യം എന്നെ ചൊടിപ്പിച്ചു. " ശരി.ചേട്ടൻ ക്രിസ്ത്യനാകൂ .. ഞാൻ ഹിന്ദുവാകാം.. പ്രശ്നം തീർന്നില്ലേ .. നമ്മുടെ വീട്ടുകാർക്കു എന്തായാലും നമ്മളെ ഉപേക്ഷിക്കാൻ കഴിയില്ല. എനിക്ക് 'പറമ്പിൽ;( ശ്രീയുടെ വീട്ടിന്റെ പേര് ) വീട്ടിലും , ചേട്ടനു 'പറുദീസ'യിലുമല്ലേ പ്രശ്നമുള്ളൂ.. നമ്മൾ മതം കൈമാറിയാൽ ആ പ്രശ്നം തീരും .." ഞാൻ പറയുന്നതു കേട്ട് ശ്രീ കണ്ണും തള്ളിയിരുന്നു. കാരണം അവനതു മനസ്സിലായില്ല. 'തല്ക്കാലം മനസ്സിലാക്കണ്ട ' എന്നു ഞാനും പറഞ്ഞു. ചൂടു മസാല ദോശ കഴിച്ചു കോഫിയും കുടിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങിയതും മമ്മയുടെ വിളി വന്നു. ശ്രീ കൂടെയുണ്ടെന്നതൊഴിച്ച് ബാക്കിയെല്ലാം ഞാൻ സത്യം പറഞ്ഞു. ഞാൻ തന്നെയാണ് കോഫിയുടെ കാശു കൊടുത്തത്. .അവിടുന്ന് ഞങ്ങൾ നേരെ മെഡിക്കൽകോളേജിന്റെ മൈതാനത്തേക്ക് പോയി. എനിക്കാണേൽ അധികം താമസിക്കാതെ വീട്ടിലെത്തണം. സായിചേട്ടൻ ബൈക്കിനു വേണ്ടി ശ്രീയെ വിളിക്കുകയും ചെയ്തു. ശ്രീയാണേൽ എന്നെ കാണാൻ വരുന്ന കാര്യം വീട്ടിൽ പറഞ്ഞിട്ടുമില്ല. ശ്രീസന്ധ്യാനേരം! ആകാശത്ത് അർദ്ധചന്ദ്രനും കോടാനുകോടി നക്ഷത്രങ്ങളും കാണാം. "നമുക്ക് ലോഡ്ജിലൊരു മുറിയെടുത്താലോ?".. ഞാൻ ശ്രീയുടെ മുഖത്തേക്കു നോക്കി .." എന്തിന്?!" ഞാൻ ചോദിച്ചു. ശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു പോടാ കള്ളാ .. ഒന്നുമറിയാത്തതുപൊലെ.. കൊച്ചുകുട്ടി കളിക്കാതെ കാര്യംപറ .." .. "എന്റെ ശ്രീയേട്ടാ .. ഒരിക്കലും നടക്കാത്ത കാര്യമാണ്.ഞാൻ സമ്മതിക്കില്ല. ഇതുവരെ നമ്മൾ ചെയ്തതിലൊക്കെ പരോക്ഷമായെങ്കിലും നമ്മുടെ വീട്ടുകാരുടെ ഒരു ഒത്താശ ഉണ്ടായിരുന്നു. പ്രണയിക്കാൻ എന്തിനാ ഒരു മറ ! പ്രണയത്തെ അപമാനിക്കാൻ ഞാനാളല്ല ! " ഞാൻ പറഞ്ഞു നിർത്തി. " താനിപ്പോൾ നില്ക്കുന്ന വീട്ടിൽ ഒരു ചെറിയ ചെക്കനില്ലേ .. അവന്റെയടുത്താണോ ടോമികുട്ടൻ രാത്രി കിടക്കുന്നത്.? ഞാനറിയാതെ നിങ്ങൾ തമ്മിൽ വല്ലതും നടക്കുന്നുണ്ടോ? എന്നോടുള്ള താല്പര്യം കുറച്ചു കുറഞ്ഞോ എന്നൊരു സംശയം!" ശ്രീയുടെ ആ ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു. കണ്ണുകൾ തറപ്പിച്ചു ഞാനൊന്നു നോക്കിയ ശേഷം കുറച്ചകലേക്ക് ഒരു കാട്ടുകൊന്ന മരത്തിന്റെ അരികിൽ പോയി മൈതാനത്തിലേക്കു നോക്കിനിന്നു. ശ്രീ ഓടിവന്നു ചേർന്നുനിന്നിട്ട് .." അയ്യോ എന്റെ ചക്കര പിണങ്ങിയോ.. ഞാൻ ചുമ്മാ ഒരു തമാശക്കു ചോദിച്ചതല്ലേ.. " എന്നു പറഞ്ഞു കഴുത്തിന്റെ പുറകുവശത്തു ഒരുമ്മ തന്നു. "വേണ്ട. എന്നോടു സംസാരിക്കണ്ട! ഒരാൾ കൈ തന്നാലോ, അടുത്തിരുന്നാലോ, കിടന്നാലോ ഇഷ്ടം തോന്നുന്ന വ്യക്തിയല്ല ഈ ഞാൻ! ശ്രീയെ അങ്ങിനെയാണോ ഞാൻ സ്വന്തമാക്കിയത്? എനിക്കിഷ്ടമുള്ളവർ വെറുതെ എന്നെ സംശയിക്കുന്നത് എനിക്കിഷ്ടമല്ല. ലോഡ്ജിൽ മുറിയെടുക്കുന്നതൊക്കെ അപകടമാണ്. അതും ഈ പ്രായത്തിൽ.. എനിക്കു പേടിയാ..അല്ലാതെ ഒരുമിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല." ആൾക്കാർ ശ്രദ്ധിക്കും. എന്തു കാരണം പറയും.." ഞാൻ ഗദ്ഗദത്തോടെ പറഞ്ഞു നിർത്തി. "ശരി ! ,മോൻ എന്നോട് ക്ഷമിക്ക്. എന്റെ പൊട്ടബുദ്ധിയിൽ അപ്പോൾ അങ്ങിനെയൊക്കെ തോന്നി.നിന്നോടുള്ള സ്നേഹകൂടുതൽ കൊണ്ടാ.. വാ .. വന്നു വണ്ടിയിൽ കയറ്.. നമുക്കു വേഗം പോകാം.ശ്രീ വളരെ വിഷമത്തോടെ കാണപ്പെട്ടു. ഞാൻ പുറകിൽ കയറി. ശ്രീ വണ്ടി വേഗതയിൽ വിട്ടു. ശ്രീയുടെ മനസ്സിനെ സന്തോഷിപ്പിക്കാൻ എന്താ ഒരു മാർഗ്ഗം? ഞാൻ ആലോചിച്ചു. ഞാനാ തലമുടി വെറുതെ പിടിച്ചു വലിച്ചുകൊണ്ടിരുന്നു.. ഞങ്ങൾ കുറവിലങ്ങാട് എത്തുന്നതുവരെ ശ്രീ എന്നോട് ഒന്നും സംസാരിച്ചതേയില്ല. അവിടെ സെന്റ്മേരീസ് പള്ളിയെത്തിയപ്പോൾ ഞാൻ വണ്ടി നിർത്തിച്ചു. അവിടെയിറങ്ങി മാതാവിനോട് പ്രാർത്ഥിച്ചു. തിരികെ വന്നു ശ്രീയോട് ക്ഷമ ചോദിച്ചു." ഈ മുഖത്തോടെ എന്റെ ചേട്ടനെ ഞാനിന്ന് വിടില്ല.. എനിക്കിപ്പോൾ ഈ നെഞ്ചിൽ തല ചായ്ക്കണം. അതുകേട്ടപ്പോൾ പാവം ശ്രീയുടെ മുഖം വിടർന്നു. ഞങ്ങൾ വീണ്ടും യാത്രയായി. ശ്രീയെ പെട്ടെന്നു വിടണം. ഇനി ഒത്തിരി ദൂരം യാത്ര ചെയ്യാനുള്ളതാണ്. പോകുന്ന വഴി ശ്രീയുടെ കണ്ണുകൾ രണ്ടു വശത്തേക്കും പരതുന്നുണ്ട്." എവിടെയെങ്കിലും ആളൊഴിഞ്ഞ സ്ഥലം കണ്ടിരുന്നെങ്കിൽ..!" ഞാൻ ശ്രീയോട് പറഞ്ഞു. അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ ഒരു വശത്ത് റബ്ബർ എസ്റ്റേറ്റും ,മറുവശത്ത് പണി തീരാറായ ഒരു രണ്ടുനില കെട്ടിടവും കണ്ടു ."ഇവിടെ നോക്കാം".. ഞാൻ പറഞ്ഞു. ശ്രീ വണ്ടിയൊതുക്കി.ഒരു ഇടറോഡാണ്. പുറത്തെങ്ങും ആരെയും കാണാനില്ല. പക്ഷെ, പൂശു തീരാത്ത ആ വീടിനോട് ചേർന്ന് ഒരു ഓടിട്ട വീട്. ആരെയും പുറത്തെങ്ങും കാണാനില്ല. മിന്നാമിനുങ്ങിന്റെ വെട്ടത്തിൽ മുൻവശത്ത് ഒരു ലൈറ്റ് കത്തിനില്പുണ്ട്. വോൾട്ടേജ് കുറവുള്ള സ്ഥലമാണെന്നു തോന്നുന്നു. എന്റെ നെഞ്ചിടിക്കുന്നുണ്ട്. " 'കള്ളന്മാർ' എന്നുപറഞ്ഞു ആരേലും പിടിച്ചു തല്ലുമോ ..".. ഞാൻ ശ്രീയോട് പറഞ്ഞു. അവൻ എന്റെ വായ് പൊത്തിപ്പിടിച്ചു. വണ്ടി സുരക്ഷിതമായി ഒതുക്കിവച്ചു. നല്ല കൊതുകും,പച്ചിലക്കാടും.. ഞങ്ങൾ പമ്മിപമ്മി ആ വീടിനു പുറകുവശത്തേക്കു പോയി. ഞാൻ ശ്രീയുടെ കൈയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്. " വല്ല മൂർഖൻ പാമ്പുംകാണുമോ.." കഴിഞ്ഞയാഴ്ച പ്രാക്ടിക്കൽ ക്ലാസിൽ പടം വരച്ചതിനു ടീച്ചർ "ഗുഡ് ' തന്നതാ ..ഇന്നു കടി കിട്ടുമോ ഈശോയെ .." അതു കേട്ടതും ശ്രീ എന്നെ നുള്ളി. ഞങ്ങൾ പണി തീരാത്ത വീടിന്റെ അടുക്കളയുടെ ഭാഗത്തിരുന്നു. പാഴ്തടികളുൾപ്പെടെ കുറെ സാധനസാമഗ്രികൾ കിടപ്പുണ്ട്. കുറ്റാൻകൂരിരുട്ട് ! പേടികൊണ്ട് വികാരങ്ങളൊന്നും വരുന്നുമില്ല. മൊബൈലിന്റെ വെളിച്ചത്തിൽ ഞാൻ പാമ്പുണ്ടോ എന്നു നോക്കി. ശ്രീ ചീത്ത പറഞ്ഞു അതണപ്പിച്ചു, അവൻ മുണ്ട് ഊരി മാറ്റിയിട്ടു. എന്റെ പാന്റിൽ പിടിച്ചു. അപ്പോഴതാ ശ്രീയുടെ മൊബൈൽ അടിക്കുന്നു.. "കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ .." ( റിoഗിങ്ങ് ട്യൂണ് ).ഉടനെ തൊട്ടടുത്ത വീട്ടുകാർ ഞങ്ങളിരിക്കുന്ന വശത്തെ ലൈറ്റ് ഇട്ടു.. ഞങ്ങളുടെ മുഖത്തുതന്നെ ആ വെട്ടമടിച്ചു.. ഭയം തലച്ചോറിനെ മരവിപ്പിച്ചു............അയ്യോ ..ഞാൻ അറിയാതെ ഒച്ച വച്ചു...

No comments:

Post a Comment