എന്റെ പ്രണയം ............ (ഭാഗം ::61-65)
മമ്മയെ വിളിച്ചു, എന്റെയും, ശ്രീയുടെയും സുഹൃത്തുക്കളുമായി ചെറിയ തോതിലൊരു 'ന്യൂ ഇയർ പാർട്ടി' പറുദീസയിൽ വച്ചു
നടത്തുകയാണെന്ന് പറഞ്ഞു. കള്ളുകുടിയൊന്നും വേണ്ട, തത്കാലം പപ്പായും, അപ്പാപ്പനുമൊന്നുമറിയണ്ട
എന്നു പറഞ്ഞാണ് മമ്മാ ഫോണ് വച്ചത്. ഏഴര മണിയായപ്പോൾ ചങ്ങാതിമാരെ ശ്രീ ജംഗ്ഷനിൽ
പോയി കാത്തുനിന്ന് കൂട്ടിക്കൊണ്ടുവന്നു. ആതിഥേയന് എന്ന നിലയിൽ എല്ലാവരെയും എന്റെ
വീട്ടിലേക്കു ഞാൻ ഹാർദ്ദമായി സ്വീകരിച്ചു. ശ്രീ എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി.
അന്നൊരിക്കൽ ഞാൻ മൈതാനത്തു ശ്രീയെ കാണാൻ ചെന്നപ്പോൾ ശ്രീ കഴുത്തിൽ കൈയ്യിട്ടു
സംസാരിച്ചു നടന്ന ആ പ്ലസ് വണ് കാരൻ പയ്യനുമുണ്ടായിരുന്നു കൂടെ.. അവനെ കാണാൻ നല്ല
ഗ്ലാമർ തോന്നി. പക്ഷെ ശ്രീയവനെ വലുതായി ശ്രദ്ധിച്ചതുപോലുമില്ല. ആദ്യം ഞങ്ങൾ
പ്രാർത്ഥിച്ചു. അതിൽ ഹിന്ദുവും, ക്രിസ്ത്യനും, മുസ്ലിമും ഉണ്ടായിരുന്നു. 2003 എല്ലാവരും ദീർഘായുസ്സോടെ മുന്നേറാനും, എല്ലാവർക്കും പരീക്ഷകളിൽ മികച്ച വിജയം നേടാനും, ആ സൗഹൃദം എന്നെന്നും നിലനില്ക്കാനും വേണ്ടി ശ്രേയണ് എന്ന ചേട്ടനാണ് ഉറക്കെ
പ്രാർത്ഥിച്ചത്. പിന്നെ ഞാൻ ആംഗലേയ ഗാനങ്ങൾ ഇട്ടതും ,ശ്രീയതു ഭയങ്കര ശബ്ദത്തിലാക്കി. അതിലൊരു മഹാൻ ഒരു കുപ്പി (champagne) തുറന്നു എന്നെ ഒഴിവാക്കി, മറ്റെല്ലാവരുടെയും മുഖത്ത് ഇറ്റിച്ചു. എന്റെ വീടായതുകൊണ്ടോ. എന്തോ
എല്ലാവർക്കും എന്നോടൊരു ബഹുമാനമുള്ളതുപോലെ തോന്നി. ഞങ്ങൾ പരസ്പരം സംസാരിക്കുകയും
ഓരോ പെഗ് 'ചിയേഴ്സ്' പറഞ്ഞു കുടിക്കുകയും, ഇടക്ക് നട്സ്
പെറുക്കി കഴിക്കുകയും ചെയ്തു. ഞാൻ റെഡ് വൈൻ മാത്രമേ കുടിച്ചുള്ളൂ. ഒരാൾ കോള
മാത്രം.. ആകെ ഒൻപതു പേരുണ്ടായിരുന്നു. ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, പെറോട്ട, കപ്പ, മട്ടൻ കറി എന്നുവേണ്ട ഒത്തിരി വിഭവങ്ങൾ ആ
തീൻ മേശയിൽ നിറഞ്ഞു. എല്ലാം ഓർഡർ നല്കി വാങ്ങിയതാണ്.അതിൽ ഒരു ചേട്ടൻ ഒരു
പണചാക്കാണ്. പുള്ളിയാണ് കാശു കൂടുതലും വാരിയെറിഞ്ഞത്. ഞാൻ പിന്നെ വൈനും
കുടിച്ചില്ല. അധികമായാൽ എന്റെ നിയന്ത്രണം നഷ്ടമാകും. അതിൽ 'സുൽഫി' എന്നു പേരുള്ള ഒരു ചേട്ടൻ എനിക്കു വിസ്കി
തന്നു. ഞാനുപയോഗിക്കില്ല എന്നു പറഞ്ഞൊഴിഞ്ഞു. ഉടൻ തന്നെ ശ്രീ എന്തോ ആ ചേട്ടന്റെ
ചെവിയിൽ പറയുന്നതു കണ്ടു.. ഞാൻ കരുതിയത് 'എന്നെ 'കള്ളു കുടിക്കാൻ നിർബന്ധിക്കണ്ട' എന്നാകും ശ്രീ പറഞ്ഞതെന്നാണ്. പിന്നെ ഗ്ലാസ് വേണമെന്നു പറഞ്ഞപ്പോൾ ഞാൻ
അടുക്കളയിൽ പോയി രണ്ടു ഗ്ലാസ് കൂടി എടുത്തുവന്നു. സുൽഫി ചേട്ടൻ എനിക്കു കോള തന്നു.
ഞാനതു കുടിച്ചപ്പോൾ ഒരു രുചി വ്യത്യാസംപോലെ ! ആദ്യം തോന്നലാകാമെന്നു കരുതി. പക്ഷെ,കുടിച്ചു കഴിഞ്ഞതും എനിക്കു തല കറങ്ങാൻ തുടങ്ങി. എല്ലാം ഒരു പുകമറപോലെ .. ഞാൻ
ആളാകെ മാറി. എന്റെ മനസ്സിൽ പൂത്തു നിന്നിരുന്ന ശ്രീയോടുള്ള പ്രണയം അതിന്റേതായ
വികാരതീവ്രതയോടെ പുറത്തുവന്നു. അത്രയും ചങ്ങാതിമാരുടെ മുന്നിൽ വച്ചു ശ്രീയെ ഞാൻ
കെട്ടിപുണർന്നു ചുംബിച്ചു. ശ്രീ 'गुप्त' എന്ന ഹിന്ദി സിനിമയിലെ 'मेरे सनम ..' എന്ന ഗാനം അത്യുച്ചത്തിലിട്ടു. പിന്നെ
പറയാനുണ്ടോ.. സിനിമാറ്റിക് ഡാൻസ് അസ്സലായി കളിക്കുന്ന ഞാൻ ആ പാട്ടിനൊത്തു ചുവടു
വച്ചു. ശ്രീയും കൂടി. എല്ലാവരും കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ഞാൻ പിന്നെ അവർ
തന്ന വിസ്കി പിടിച്ചുമേടിച്ചടിച്ചു എന്നാണു ശ്രീ പിന്നെ പറഞ്ഞുകേട്ടത് ! ഞാൻ
നന്നായി കളിക്കുന്നുണ്ട്.. ഭംഗിയുള്ള വഴക്കമുള്ള ശരീരമാണ്, ഇനിയും തുടർന്നു 'ബ്രേക്ക് ഡാൻസ്' പഠിക്കാൻ പറയണമെന്ന് അവർ ശ്രീയോട് പറഞ്ഞു. പിന്നെ ഞാനവിടെ എന്തൊക്കെ 'പോക്രിത്തരങ്ങൾ' കാണിച്ചുകൂട്ടിയെന്നു പിന്നെ സ്വബോധം
വീണപ്പോൾ ശ്രീ പറഞ്ഞാണറിഞ്ഞത്. ശ്രീക്കു നല്ല ആരോഗ്യമുണ്ട്. 19 വയസ്സിന്റെ ശരീരമല്ല അത്! എത്ര 'പെഗ്' അടിച്ചാലും ഒന്നാടുക പോലുമില്ല.
ഞാനന്നൊക്കെ രണ്ടു പെഗ് വീശിയാൽ കുഴഞ്ഞു പോകുമായിരുന്നു. ഒരു പക്ഷെ, ശീലമില്ലാത്തതിനാൽ ആയിരിക്കാം.. എന്തായാലും 'പാർട്ടി' കഴിഞ്ഞു അവരൊക്കെ പോയതും, ശ്രീ എന്നെ തൂക്കി മുകളിൽ കൊണ്ടു ബെഡ്ഡിലിട്ടതുമൊന്നും ഞാനറിഞ്ഞതേയില്ല.
രാവിലെ ഒൻപതു മണിക്കാണ് ഞാൻ കണ്ണു തുറന്നത്.കണ്ണിൽ നല്ല തടിപ്പ് ! തലയ്ക്കു വല്ലാത്ത
ഭാരം ! എന്തൊക്കെയാണ് ഇന്നലെ രാത്രി നടന്നത് ? ഓരോന്നായ് ഓർത്തെടുക്കാൻ ശ്രമിച്ചു. മനസ്സിൽ വല്ലാത്തൊരു അപകർഷതാബോധം തോന്നി.
ഞാനെണീറ്റു മെത്തയിൽ തന്നെയിരുന്നു. ശ്രീയോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്.
എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ പല ചോദ്യങ്ങളും തികട്ടിവരുമ്പോഴും, ഞാനെന്നെ തന്നെ സ്വയം നിയന്ത്രിക്കുകയായിരുന്നു.. ശ്രീ പെട്ടെന്നു പോകാനുള്ള
തയ്യാറെടുപ്പാണ്.. ഇപ്പോഴൊന്നും ചോദിക്കണ്ട. ശ്രീ ഓടി വന്നു എന്റെ രണ്ടു കവിളിലും
ഉമ്മകൾ തന്നു. പല്ലു തേയ്ക്കാത്ത കാരണത്താൽ മനപൂർവ്വം ഒഴിവുകഴിവു പറഞ്ഞു ഞാൻ
മാറിപ്പോയി.. അങ്കിൾ വണ്ടിക്കു വേണ്ടി ശ്രീയെ വിളിച്ചു. ഉടൻ തന്നെ ശ്രീ പുറപ്പെടാൻ
തുടങ്ങി. എന്റെ മുഖത്തെ വാട്ടം ശ്രീ മനസ്സിലാക്കിയിരിക്കുന്നു. ഞാൻ താഴെ ചെന്നു
ശ്രീയെ യാത്രയയച്ചു.ഹാൾ വളരെ വൃത്തിയായി കിടക്കുന്നു. ഇന്നലെ മുറി മുഴുവൻ എച്ചിലും, ചപ്പുചവറുകളും നിറഞ്ഞു കിടന്നതാണ്. ഇപ്പോൾ പാത്രങ്ങളെല്ലാം കഴുകി കമിഴ്ത്തി
വച്ചിരിക്കുന്നു. തറ തുടച്ചു വൃത്തിയാക്കിയിരിക്കുന്നു. എന്തൊക്കെയാണ്
ഇന്നലെയിവിടെ നടന്നത്? 'ശ്രീയെ കുറിച്ച്
എന്റെ മനസ്സിലൊരു കരടു വീണു' എന്ന് മനസ്സിലായതു കൊണ്ടാകാം ശ്രീ പോയ ശേഷം 'വീട്ടിലെത്തി' എന്നൊരു സന്ദേശം മാത്രമാണ് എനിക്ക്
അയച്ചത്. ഞാനും വിളിക്കാൻ പോയില്ല. കാരണം ഞാനെങ്ങിനെ ബോധരഹിതനായി?. ശ്രീയുൾപ്പെടെ പത്തുപേരുടെ ഇടയിൽ ഒരു കോമാളിയെ പോലെ ഞാൻ ..! ഓർത്തപ്പോൾ എന്റെ
നെഞ്ചു പൊട്ടിപോകുംപോലെ തോന്നി. ഞാൻ ഒന്നുകൂടി ആദ്യം തൊട്ടു വിചിന്തനം ചെയ്തു. അവർ
വന്നതും, പ്രാർത്ഥിച്ചതും, പാട്ടിട്ടതും ബിയർ പൊട്ടിച്ചു ചീറ്റിയൊഴിച്ചതും, ഞാൻ വൈനടിച്ചതും, സുൽഫി എനിക്ക് വിസ്കി
വച്ചുനീട്ടിയതും, ഞാനതു നിരസിച്ചതും, ഞാൻ അടുക്കളയിൽ ഗ്ലാസ് എടുക്കാൻ പോയതും .. .. അവിടെ വരെ ശരിയായിരുന്നു..
ഇതിനിടക്ക് എന്താണ് സംഭവിച്ചത്? അതിനു ശേഷമാണ് സുൽഫി എനിക്കു കോള തന്നത്. അത് രുചി വ്യത്യാസമുണ്ടായിരുന്നു..
ഞാൻ വിസ്കി നിരസിച്ചപ്പോൾ ശ്രീ സുൽഫിയുടെ ചെവിയിൽ എന്തോ പറയുന്നത് ഞാനെന്റെ കണ്ണു
കൊണ്ടു കണ്ടതാണ്. അതൊരു പക്ഷെ കോളയിൽ വിസ്കി കലർത്തി എനിക്കു തരാനാകുമോ ..? അതാലോചിച്ചപ്പോൾ തന്നെ എന്റെ തല പെരുക്കാൻ തുടങ്ങി. അങ്ങിനെയെങ്കിൽ ശ്രീ എന്തിനതു
ചെയ്തു?. രാത്രിയിൽ എന്റെ ശല്യം കുറയ്ക്കാൻ
വേണ്ടിയാകുമോ? കഴിഞ്ഞ രാത്രിയിൽ ഞങ്ങൾ തമ്മിൽ
ഒന്നുമുണ്ടായിട്ടില്ല. എല്ലാം കൂടി കൂട്ടി വായിച്ചാൽ ശ്രീ എന്നെ
ചതിച്ചിരിക്കുന്നു. ആ കുറ്റബോധം കൊണ്ടാകാം വലിയ സംസാരമൊന്നുമില്ലാതെ പെട്ടെന്നു
പൊയ്ക്കളഞ്ഞത്! എന്റെ ചോദ്യങ്ങളിൽ നിന്നുമൊരു രക്ഷപ്പെടൽ ! ഇതു ഞാൻ ക്ഷമിക്കാൻ
പോകുന്നില്ല. എന്റെ മനസ്സും,ശരീരവും ആ പാദങ്ങളിൽ ഞാൻ അർപ്പിച്ചതാണ്. എന്താണെങ്കിലും ശ്രീ എന്നോടൊരു വാക്കു
പറഞ്ഞാൽ 'വിഷ'മാണെങ്കിലും ഞാൻ കുടിക്കുമായിരുന്നു. ഇത് കൂട്ടുക്കാരനെ കൊണ്ട് കൊക്കോകോളയിൽ
എനിക്കിഷ്ടമല്ലാത്ത വിസ്കി കലർത്തി ഒന്നുമറിയാത്ത എന്നെ കൊണ്ട് കുടിപ്പിച്ചു
ഇത്രയും പേരുടെ മുന്നിൽ വിഡ്ഢിവേഷം കെട്ടിക്കണമായിരുന്നോ? ഓരോന്നോർക്കുന്തോറും മനസ്സിൽ ശ്രീയോടുള്ള അമർഷം കൂടി വന്നു. ഇത് ഞാൻ വെറുതെ
വിടാൻ പോകുന്നില്ല. ഇതിന്റെ സത്യാസത്യങ്ങൾ എനിക്കറിഞ്ഞേ മതിയാകൂ. ആദ്യം ആ സുൽഫിയെ
കണ്ടെത്തണം! അവന്റെ മൊബൈൽ നമ്പർ കിട്ടിയാലും മതി. ഇന്ന് മമ്മായും, അപ്പാപ്പനും നാലു മണിക്കെത്തും. എന്റെ കണ്ണുകൾ നീരു വച്ചിരിക്കുന്നു. മുഖം
വിങ്ങി വീർത്തിരിക്കുന്നു. മമ്മ എന്നെ പൊക്കിയതുതന്നെ ! എന്നിലുണ്ടാകുന്ന ചെറിയൊരു
മാറ്റം പോലും മമ്മാ പെട്ടെന്നു തിരിച്ചറിയും. കുറച്ചു കൂടി ഉറങ്ങിയാൽ ചിലപ്പോൾ
ശരിയാകുമായിരിക്കും. ഞാൻ നോക്കുമ്പോൾ കള്ളുകുപ്പികൾ പുറത്തെ തെങ്ങിനു ചുവട്ടിൽ
വാരിയിട്ടിരിക്കുന്നു. എത്രയും പെട്ടെന്ന് അതിനെയെടുത്ത് പറമ്പിന്റെ മൂലയ്ക്ക്
കുഴിച്ചിടണം. മോളിയാന്റി കണ്ടാലും മതി മമ്മയോട് ഈ വാർത്ത കൊടുക്കാൻ! അങ്ങിനെ
ആലോചിച്ചു നില്ക്കുമ്പോൾ അതാ മൊബൈലിൽ ശ്രീ വിളിക്കുന്നു. ഞാൻ എടുക്കാൻ പോയില്ല.
പിന്നെ ലാൻഡ് ലൈനിൽ വിളിച്ചു. രണ്ടും കല്പിച്ചു ഞാൻ ഫോണ് എടുത്തു."ഹലോ..
".. " ഹലോ മോനെ എന്താടാ കുട്ടാ.. നീ മൊബൈൽ എടുക്കാത്തെ..? നിന്നെയവിടെ ഒറ്റയ്ക്കു വിട്ടുപോന്നതു കൊണ്ട് ഇവിടെ എനിക്കൊരു സമാധാനവുമില്ല.
ഇപ്പോൾ തന്നെ ഞാനങ്ങു പോരട്ടെ ?" ശ്രീ പറഞ്ഞു നിർത്തി. " വേണ്ട.. ഞാനങ്ങോട്ടു വരാം.. എനിക്കും ചേട്ടനെ
കണ്ടേ മതിയാകൂ.. " ഒരു അര മണിക്കൂർ!.ഞാനങ്ങെത്തിക്കഴിഞ്ഞു."
ഒന്നുമറിയാത്തതുപോലെയുള്ള ശ്രീയുടെ സംസാരം എന്നെ ചൊടിപ്പിച്ചു. ഞാൻ ചെല്ലട്ടെ !
കാണിച്ചുകൊടുക്കാം. എന്തിനാ ഇങ്ങോട്ടു വരാമെന്നു പറയുന്നതെന്ന് എനിക്കറിയാം.
ഇന്നലെ ഒരു ദിവസം പാഴായിപ്പോയില്ലേ.. അതിന്റെ നഷ്ടം നികത്താനാണ് . എനിക്കൊന്നും
വേണ്ട. ഇന്നലെ നടന്നതിന്റെ പൊരുൾ വ്യക്തമായി അറിഞ്ഞാൽ മാത്രം മതി. എല്ലാ ജോലികളും
തീർത്ത് ഞാൻ ശ്രീയുടെ ഫ്ലാറ്റിലേക്കു തിരിച്ചു. മനസ്സിന്റെ വേഗത കൊണ്ടാകും
പെട്ടെന്ന് എത്തിയതു പോലെ തോന്നി. ശ്രീ എന്റെ കൈപിടിച്ച് അവന്റെ മുറിയിലേക്കു
കൊണ്ടുപോയി. ആന്റി മീൻ വാങ്ങാൻ പോയിരിക്കുകയാണെന്നും ഇപ്പോൾ മടങ്ങിവരുമെന്നും ശ്രീ
പറഞ്ഞു. "അയ്യോ .. ചേട്ടാ .. ആ മൊബൈൽ ഒന്നു തരുമോ? മമ്മ കാർ കൊണ്ടുവരാൻ റീന ആന്റിയെ വിളിക്കാൻ പറഞ്ഞിരുന്നു. ഒന്നു വിളിക്കട്ടെ .
എന്റെ മൊബൈലിൽ കാശിടാൻ മറന്നുപോയി." ഞാനൊരു നമ്പരിട്ടു. "ഓ .. അതിനെന്താ
ടോമികുട്ടാ .. നീയെടുത്തോ..എന്തിനാ അനുവാദം ചോദിക്കുന്നത്.? എന്റെതെല്ലാം നിന്റെതും കൂടിയല്ലേ!" അതു പറഞ്ഞു ശ്രീ മൊബൈൽ എന്റെ കൈയ്യിൽ
വച്ചുതന്നിട്ട് അടുക്കളയിലേക്കു പോയി.. ഞാനങ്ങോട്ടു മാറി എന്റെ മൊബൈലിൽ നിന്നും
റീന ആന്റിയുടെ നമ്പർ നോക്കി അടിക്കുന്നതുപോലെ പോലെ സുൽഫിയുടെ നമ്പർ തപ്പി.
കാണുന്നില്ല. ശ്രീ എന്തു പേരാകും ഇട്ടിരിക്കുക? അറിയില്ല. ഞാൻ ഇന്നലെ ശ്രീ വിളിച്ച നമ്പറുകളുടെ പട്ടിക നോക്കി. ശ്രേയണ്
ചേട്ടന്റെ നമ്പർ കിട്ടി. പെട്ടെന്ന് ആ നമ്പർ എന്റെ ഫോണിൽ അടിച്ചിട്ടു. പിന്നെ
ഒന്നുമറിയാത്തതുപോലെ റീന ആന്റിയെ വിളിച്ചു കാര്യം പറഞ്ഞുകൊണ്ടു നില്ക്കുമ്പോൾ ശ്രീ
നാരങ്ങാ വെള്ളവുമായി വന്നു. "ഇതെനിക്കു വിശ്വസിച്ചു കുടിക്കാമോ ..?!" അതു ചോദിച്ചു ഞാനൊന്നു ചിറഞ്ഞു. എന്റെ നോട്ടത്തിന്റെ തീഷ്ണത താങ്ങാനാകാതെ അവൻ
നോട്ടം പിൻവലിച്ചു.എന്റെ ചോദ്യം കേട്ട് ഒന്നുമറിയാത്തതു പോലെ ശ്രീയിരുന്നു..ഞാനതു
കുടിച്ചു. താഴെ വരെ പോയിട്ടു പെട്ടെന്നു തിരികെവരാമെന്നും പറഞ്ഞു. എവിടാ
പോകുന്നതെന്നു ചോദിച്ചു ശ്രീയെന്നെ കെട്ടിപുണരാൻ ശ്രമിച്ചെങ്കിലും ഞാൻ
ഒഴിഞ്ഞുമാറിക്കളഞ്ഞു. ഞാൻ താഴെ ആ കെട്ടിടത്തിന്റെ മുൻവശത്തു പോയി ശ്രേയണ് ചേട്ടനെ
വിളിച്ചു. അയാൾ ഉടൻ തന്നെ ഫോണെടുത്തു. ഞാൻ ശ്രീയുടെ സുഹൃത്ത് ടോമിയാണെന്നും, എനിക്ക് സുൽഫിചേട്ടന്റെ മൊബൈൽ നമ്പർ വേണമെന്നും പറഞ്ഞു." ഒന്നു 'കട്ട് ' ചെയ്തിട്ട് വിളിക്കാമോ .? നമ്പർ ഈ ഫോണിലാ .. ഇന്നലെ എന്തായിരുന്നു പ്രകടനം? ഫാഷൻ ഷോയിലൊക്കെ ചേരണം കേട്ടോ. നല്ല ബോഡി ഷേപ്പാ .." എന്നു പറഞ്ഞു ഫോണ് 'കട്ട്' ആക്കി. ഞാൻ രണ്ടു മിനുട്ട് കഴിഞ്ഞ്
അങ്ങോട്ടു വിളിക്കാൻ ശ്രമിക്കുമ്പോൾ ആൾ ഇങ്ങോട്ട് വിളിക്കുന്നു. എനിക്ക് സുൽഫിയുടെ
നമ്പർ കിട്ടി. ശ്രീക്ക് സംശയം തോന്നാൻ പാടില്ല. ഒരു നിമിഷം പാഴാക്കാതെ ഞാൻ സുൽഫിയെ
വിളിച്ചു സ്വയം പരിചയപ്പെടുത്തി. അയാൾ എന്റെ ശരീരത്തെ വർണിക്കാൻ തുടങ്ങിയപ്പോൾ
തന്നെ ഞാനിങ്ങനെ പറഞ്ഞു.. "ങ്ഹാ .. ശ്രീയേട്ടൻ എന്നോടെല്ലാം പറഞ്ഞു. കള്ളൻ!
ഇന്നലെ ശ്രീയേട്ടൻ പറഞ്ഞതനുസരിച്ച് കോളയിൽ വിസ്കി കലർത്തി എന്നെ പറ്റിച്ചു
കുടിപ്പിച്ചു നിലംപരിശാക്കി അല്ലേ .. ഹഹഹ .. " .. അതിനു സുൽഫി പറഞ്ഞ മറുപടി
എന്നെ തകർത്തുകളഞ്ഞു.. കണ്ണിൽ ഇരുട്ടു കയറുന്നുവോ .താഴേക്കു വീഴാൻ തുടങ്ങുന്നുവോ .?! ..
എന്റെ പ്രണയം ...........(ഭാഗം :: 62)
പിടിച്ചുനില്ക്കാനാകാതെ ഞാനാ സിമന്റ് തിട്ടയിൽ ഇരുന്നുപോയി.. ഫോണിൽ സുൽഫി
എന്റെ പ്രകടനത്തെ ആകാശം മുട്ടെ പുകഴ്ത്തികൊണ്ടിരിക്കുമ്പോൾ ഞാൻ ഫോണ് 'കട്ട്' ചെയ്തു, ഓഫ് ചെയ്തു കീശയിലിട്ടു. ഇനിയിവിടെ നിന്നുകൂടാ..അവിടെ നിന്നും രക്ഷപ്പെടാൻ
മനസ്സു വെമ്പി ! ശ്രീ ചിലപ്പോൾ എന്നെ തിരക്കി താഴേക്കു വരാൻ സാധ്യതയുണ്ട്. ഞാൻ
നോക്കുമ്പോൾ അതാ ശ്രീയുടെ ആന്റി പുറത്തുനിന്നും കയറിവരുന്നു. ഞാൻ ആ
കെട്ടിടത്തിന്റെ ഒരു വശത്തേക്കു മറഞ്ഞുനിന്നു. അവർ അകത്തേക്കു പോയതും ഞാൻ
പുറത്തേക്കിറങ്ങി. പിന്നെ അസ്ത്രം വിട്ടതുപോലെ ഒരു പോക്കായിരുന്നു. ഒന്നു നന്നായി
പൊട്ടിക്കരയണമെന്നുണ്ട്. കഴിയുന്നില്ല.. ഞാനാരെയും കാണുന്നില്ല.. ഒന്നും
കേൾക്കുന്നില്ല. ഞാൻ എന്നെക്കാളുമധികം സ്നേഹിച്ചവൻ തന്നെ എന്നെ
കബളിപ്പിച്ചിരിക്കുന്നു. മിനിയാന്ന് കിടപ്പറയിൽ ആറു തവണ ആ ഇംഗിതങ്ങൾക്കു
ക്ഷതമേൽപ്പിക്കാതെ ഞാൻ സഹകരിച്ചിട്ടും, ഒരു നിമിഷം എല്ലാം മറന്ന് ഏതോ ഒരു സുഹൃത്തിനോടു ചേർന്ന് ശ്രീ എന്നെ
ഒറ്റപ്പെടുത്തിയിരിക്കുന്നു. 'ചേട്ടന് എന്റെ ഏറ്റവും ഇഷ്ടമുള്ള സ്വഭാവം ഏതാ..? ' എന്നു ചോദിച്ചപ്പോൾ " നിന്നെ ബെഡ്ഡിലാണ് എനിക്കേറ്റവും
ഇഷ്ടമായിതോന്നിയിട്ടുള്ളത് ' എന്ന് ഇന്നലെ കൂടി എന്നോടു പറഞ്ഞ ആളാ പുറകിൽ കളിച്ചിരിക്കുന്നത്. അതും ആ കൈകൾ
കൊണ്ടു വിസ്കി പകർന്നു സുൽഫിയെ എല്പിക്കാനുള്ള ധൈര്യം കാട്ടിയിരിക്കുന്നു. എന്നെ
അപമാനിച്ചിരിക്കുന്നു. ഓരോന്നോർക്കുമ്പോൾ വേദന താങ്ങുന്നില്ല. ഇതൊരു
മുന്നറിയിപ്പാണ്. ശ്രീയുടെ തനിനിറം മനസ്സിലാക്കാൻ എനിക്കു ദൈവം തന്നൊരു
സുവർണ്ണാവസരം ! ഇതു ഞാൻ പഴാക്കികൂടാ.. ഒടുവിൽ എങ്ങിനെയോ ഞാൻ പറുദീസയിൽ
എത്തിചേർന്നു. വാതിൽ തുറന്നു നേരെ എന്റെ മുറിയിൽ കയറി ആ ബെഡ്ഡിലേക്ക് കമിഴ്ന്നു
വീണു അലറിക്കരഞ്ഞു. മൊബൈലും, പേഴ്സുമെടുത്ത് മേശയുടെ പുറത്തേക്കിട്ടു. എങ്ങിനെ എന്റെ ശ്രീക്കതു കഴിഞ്ഞു.
എനിക്കിഷ്ടമില്ലാത്തത് മറ്റൊരാളിനെ കൂട്ടുപിടിച്ച് എന്നെ കുടിപ്പിക്കാൻ.. ഞാനത്ര
പൊട്ടനാണെന്നു ശ്രീ കരുതിയോ? എന്റെ ജീവിതത്തിലാദ്യമായി എന്നെ ഒരാൾ വിദഗ്ധമായി കബളിപ്പിച്ചിരിക്കുന്നു. അതും
ഈ ലോകത്തിൽ ഞാനേറ്റവും ഇഷ്ടപ്പെടുന്ന ആൾ തന്നെ ! എന്റെ ഊഹോപോഹങ്ങൾ എത്ര
ശരിയായിരുന്നു. ഞാൻ ഈശോയോട് പ്രാർത്ഥിച്ചതിന്റെ പരിണിതഫലമാണ് ഇത്ര വേഗം എനിക്കു
സത്യമറിയാൻ കഴിഞ്ഞത്. എല്ലാം ഞാനോർത്തു. ശ്രീയെ ആദ്യമായി കണ്ടതും, അവൻ പിന്മാറാൻ ശ്രമിച്ചതും, അവനെ ഞാനെന്റെ വഴിക്കു കൊണ്ടുവന്നതും, ഞങ്ങൾ ഒന്നായതും എല്ലാം ഒരു സ്വപ്നം പോലെ തോന്നി. ഇനി ഈ ബന്ധം തുടരുന്നതിൽ
അർത്ഥമില്ല. പരസ്പരവിശ്വാസമാണ് ഏതു സ്നേഹബന്ധത്തിന്റെയും അടിത്തറ!
സ്നേഹിക്കുന്നവരെ ആരെങ്കിലും ഇതുപോലെ മറ്റൊരാളിനെ കൂട്ടുപിടിച്ചു ചതിക്കുമോ? ഇല്ല . ഒരു തമാശക്കു പോലും എനിക്കതിനു കഴിയില്ല., എത്ര ന്യായവാദങ്ങൾ ഉന്നയിച്ചാലും, ഇവിടെ ശ്രീയെ ന്യായീകരിക്കാൻ കഴിയില്ല. പക്ഷെ ഇവിടെ 'ക്ഷമിക്കുക' എന്നത് എന്റെ ധർമ്മമാണ്. അതിനൊരേയൊരു
കാരണം മാത്രമേയുള്ളൂ. അവനു താല്പര്യമില്ലാതിരുന്നിട്ടും, ശ്രീയെ എന്റെ ഇഷ്ടപ്രകാരം ഞാൻ സ്വയം തിരഞ്ഞെടുത്തു ഞാൻ സ്വന്തമാക്കിയതാണ്.
അതിൽ തെറ്റു സംഭവിച്ചെങ്കിൽ അതെന്റെയും കൂടി കഴിവുകേടാണ്. ഇതൊന്നു തുറന്നു സംസാരിച്ചാൽ
തീരാവുന്ന പ്രശ്നമേയുള്ളൂ. പക്ഷെ ഉടനെ വേണ്ട. ശ്രീയവന്റെ തെറ്റ് സ്വയം
മനസ്സിലാക്കട്ടെ ! പശ്ചാത്തപിച്ചു പ്രായശ്ചിത്തം ചെയ്യട്ടെ ! ആകെ മനസ്സിനു
വല്ലാത്തൊരു ക്ഷതമേറ്റതു പോലെ .. അങ്ങിനെ ഓരോന്നാലോചിച്ചു കിടന്നു
ഞാനുറങ്ങിപ്പോയി. തുടർച്ചയായി ലൈൻഫോണ് അടിക്കുന്നതു കേട്ടാണ് പിന്നെ ഞാനുണർന്നത്
.നോക്കുമ്പോൾ രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ചാടിയെണീറ്റു മൊബൈലിൽ നോക്കി. അത് ഓഫ്
ആണ്. രാവിലെ ഓഫ് ചെയ്തതാണ്. ഞാൻ താഴെ ചെന്നു മുഖം കഴുകി. നല്ല വിശപ്പ്!
അല്ലെങ്കിലും വൈൻ കുടിച്ചാൽ ഉറക്കവും,വിശപ്പും കുറച്ചു കൂടുതലാണ്. ഞാൻ ആപ്പിൾ മുറിച്ചു കഴിച്ചുകൊണ്ടിരിക്കുമ്പോൾ
വീണ്ടും ഫോണ് അടിക്കുന്നു. ആരാണെന്നറിയില്ല. ഇനി പപ്പയോ, ടെസ്സി ആന്റിയോ വല്ലതുമാണോ ഇങ്ങനെ വിളിക്കുന്നത്. സുഖമില്ലാത്ത അപ്പാപ്പനെയും
കൊണ്ടാണ് മമ്മ തീവണ്ടിയാത്ര ചെയ്യുന്നത്. അതോ ശ്രീയോ ..? എനിക്കാകെ ആധിയായി. എന്തായാലും ഫോണ് എടുക്കാം. .ശ്രീയാണേൽ പെട്ടെന്നുതന്നെ 'കട്ട് ' ആക്കാം. ഞാൻ ഫോണെടുത്തു മിണ്ടാതെ നിന്നു.
ശ്രീയുടെ പരുക്കൻ സ്വരത്തിൽ 'ഹലോ ' കേട്ടതും ഞാൻ ഫോണ് വച്ചുകളഞ്ഞു. വീണ്ടും
വിളിച്ചപ്പോൾ ഞാൻ റിസീവർ എടുത്തു മാറ്റിവച്ചു മുകളിലേക്കു പോയി. ഉദ്ദേശം അര
മണിക്കൂർ കഴിയുമ്പോൾ ആരോ ഗേറ്റിൽ ഉച്ചത്തിൽ തട്ടുന്ന ശബ്ദം കേട്ടു. ഞാൻ ഗേറ്റ്
പൂട്ടിട്ടു പൂട്ടിയിരുന്നു. ഞാൻ അടുത്ത മുറിയിൽ കയറി എനിക്ക് മുകളിൽ നിന്നു തന്നെ
കർട്ടനിടയിൽ കൂടി നോക്കിയാൽ ഗേറ്റ് കാണാം. നോക്കുമ്പോൾ ശ്രീയാണ്. ഞാനാകെ
പരിഭ്രമിച്ചു. എന്താ ഇപ്പോൾ ചെയ്ക? അകത്തു നിന്നും പൂട്ടു കണ്ടതുകൊണ്ട് അകത്താളുണ്ട് എന്ന്
മനസ്സിലായിട്ടുണ്ടാകും. ഞാൻ ശബ്ദമുണ്ടാക്കാതെ തറയിലിരുന്നു.. ഇടക്കിടയ്ക്ക്
കർട്ടനിടയിൽ കൂടി നോക്കും. പോയിട്ടില്ല.! ശ്രീ തുടർച്ചയായി ഫോണിൽ
വിളിക്കുന്നുമുണ്ട്. അപ്പുറത്തെ വീട്ടിലെ പട്ടി നിർത്താതെ കുരക്കുന്നു. അവിടെ
ആരുമില്ലെന്നു തോന്നുന്നു. ശാന്തി ആന്റിയുണ്ടായിരുന്നേൽ എപ്പോഴേ ഒച്ച വച്ചു
പുറത്തു ചാടിയേനെ.. പിന്നെ നോക്കുമ്പോൾ ശ്രീ നിരാശനായി തിരികെ നടക്കുന്നതാണ്
കണ്ടത്. അതു കണ്ടപ്പോൾ എന്റെ ഹൃദയമിഡിപ്പ് കൂടി. 'അയ്യോ.. എന്റെ ശ്രീ വിഷമിച്ചു തിരികെ പോകുന്നു.' .അപ്പോൾ മനസ്സിൽ കണക്കു കൂട്ടിയതെല്ലാം ഞാൻ മറന്നു. പിന്നെ എനിക്കു പിടിച്ചു
നില്ക്കാനായില്ല. ഞാൻ താഴേക്കോടി. താക്കോൽ എടുത്തു ഗേറ്റ് തുറന്നു പുറത്തിറങ്ങി കൈ
കൊട്ടി ശ്രീയെ വിളിച്ചു. അവൻ തിരിഞ്ഞു നിന്നു എന്നെ തറപ്പിച്ചൊന്നു നോക്കി. ഞാൻ
ഒന്നുമറിയാത്തതുപൊലെ ചിരിച്ചുകൊണ്ടു കൈകാട്ടി വിളിച്ചു. ശ്രീ ഒന്നും മിണ്ടാതെ
എന്റെ കൂടെ വന്നു. മനസ്സു മുഴുവൻ എന്നോടുള്ള ദേഷ്യമാകുമെന്നാണ് ഞാൻ കരുതിയത്.
പക്ഷെ വീടിനകത്ത് കയറിയതും എന്നെ വട്ടം പിടിച്ച് മുറുകെ പുണർന്ന്
ചുംബനവർഷമായിരുന്നു. ഞാൻ നിർവികാരാധീനനായി നിന്നുപോയി. " ചേട്ടാ .. എന്തായിത്
..എന്നെ വിട് . ഞാൻ പറയട്ടെ..പ്ലീസ് .." അതുകേട്ട ഭാവം കാണിക്കാതെ ആ നെഞ്ചിൽ
എന്നെ ചേർത്തുപിടിച്ചു. സത്യം പറഞ്ഞാൽ എനിക്കു ശ്വാസം മുട്ടിപ്പോയി. ആ കൈ കരുത്തിൽ
എനിക്കനങ്ങാൻ കൂടി കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം ! പിന്നെയാണ് ശ്രീ ശ്വാസം
വലിച്ചുവിട്ടത്. "നീ ഒന്നും പറയാണ്ട് എവിടാ പോയത്? പിന്നെ വിളിക്കുമ്പോൾ മൊബൈൽ ഓഫ്.. ഞാനെത്ര പേടിച്ചു എന്നു നിനക്കറിയ്യോ? മനസ്സിലെത്ര മോശം ചിന്തകൾ വന്നുവെന്നോ ? നീയെന്തിനാ മുത്തേ എന്നോടിങ്ങനെ .? അയ്യോ .. ദൈവമേ! ഇപ്പോഴാ എനിക്കു ശ്വാസം നേരെ വീണത്.!ഇനിയൊരിക്കലും നീ ഇങ്ങനെ
ചെയ്യരുതേ.. മുനുഷ്യനെ തീ തീറ്റിച്ചുകളഞ്ഞു.ഹോ .!" ഞാനൊന്നും മിണ്ടിയില്ല.
എങ്ങനെ മിണ്ടാൻ ? വീണ്ടും എന്റെ രണ്ടു ചുണ്ടുകളും ശ്രീയുടെ
വായ്ക്കകത്ത് ! ഞാൻ തളർന്ന് ആ സോഫയിലിരുന്നു. 3.30 നു മമ്മയെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ പോകണം. നേരം അടുത്തുവരുന്നു. ഞാൻ
ശ്രീയോട് സംസാരിച്ചുതുടങ്ങി. " എനിക്ക് ചേട്ടനോട് ഒന്നും ഒളിക്കണ്ട. ഞാൻ
മന:പൂർവ്വം തിരികെ പോന്നതാണ്. കാരണമറിയണ്ടേ ? എങ്കിൽ ഇന്നലെ രാത്രിയിലേക്ക് പോകണം. എനിക്ക് വിസ്കി വേണ്ട എന്ന് സുൽഫിയോടു
പറഞ്ഞിട്ട് ഞാൻ അടുക്കളയിൽ ഗ്ലാസ് എടുക്കാൻ പോയ നേരം എന്താണ് അവിടെ സംഭവിച്ചത്? എന്നോട് സത്യo മാത്രമേ പറയാവൂ." ഞാൻ ശ്രീയുടെ
മുഖത്തേക്കു നോക്കി. സത്യം ഞാനറിഞ്ഞു കഴിഞ്ഞു. പക്ഷെ അതു ശ്രീയുടെ വായിൽ നിന്നു
തന്നെ കേൾക്കണം ! മീശ മുകളിലോട്ടു പിരിച്ചു വച്ചു കൊണ്ടു അവൻ പറഞ്ഞത് . " അതെ, മോൻ ചിന്തിക്കുന്നതു തന്നെ സത്യം ! അന്നേരത്തെ ലഹരിയിൽ വെറുമൊരു തമാശക്ക് ഞാനാ
വിസ്കി കോളയിൽ ചേർത്ത് നിനക്ക് തരാൻ സുൽഫിയെ ഏൽപ്പിച്ചത്. അതിത്ര വിഷമം പിടിച്ച
ഒരവസ്ഥയിൽ തന്നെ എത്തിക്കുമെന്ന് ഞാനറിഞ്ഞില്ല. പിന്നെ കൂടുതൽ കുടിച്ചതും, ടി ഷർട്ട് ഊരിയെറിഞ്ഞതും ടോമികുട്ടൻ തന്നെയാണ്. ഞാൻ എത്ര പ്രാവശ്യം ഷർട്ട്
എടുത്ത് ഇടിപ്പിക്കാൻ ശ്രമിച്ചു. തിരിച്ച് നീ ഉമ്മ തന്നു എന്റെ ഷർട്ടും വലിച്ചു
പറിച്ചു. ഡാൻസ് കളിയും, പാമ്പിഴയും പോലെ
തറയിൽ കിടന്നിഴച്ചിലും ആകെയൊരു ബഹളമായിരുന്നു. മൊബൈൽ ക്യാമറയിൽ നിന്റെ
ശരീരത്തിന്റെ ഫോട്ടോ എടുക്കാൻ പോയ അരുണിനെ (പണചാക്ക്) തടഞ്ഞതും ഞാൻ തന്നെയാണ്.
എല്ലാവരും നിന്റെ ഡാൻസ് കൈകൾ തട്ടി ആസ്വദിക്കുമ്പോഴും എന്റെ മനസ്സിൽ
വേദനയായിരുന്നു. പിന്നെ നിന്റെ കളി കണ്ടപ്പോൾ കുറച്ചു അഭിമാനവും തോന്നി. 'പൂച്ചകണ്ണനാ 2003 പാർട്ടിയിലെ ഹീറോ .." എന്നു
സന്തോഷത്തോടെ പറഞ്ഞിട്ടാണ് അവന്മാർ പോയത്.' മിണ്ടാതെ കിടന്നുറങ്ങിക്കോട്ടെ' എന്നു കരുതി ഞാൻ തന്നെയാണ് പിന്നെയും രണ്ടു പെഗ് കൂടി നിന്നെക്കൊണ്ട്
അടിപ്പിച്ചത്. ഞങ്ങൾ രണ്ടുപേർ ചേർന്നാണ് നിന്നെ തൂക്കിയെടുത്ത് മുകളിൽ ബെഡ്ഡിൽ
കൊണ്ടുചെന്നു കിടത്തിയത്. അവർ കാണാതെ നിന്നെ ഉമ്മകൾ തന്നുറക്കിയ ശേഷമാണ്, ഞാൻ കൂടി താഴെ വന്നു, ഞങ്ങൾ എല്ലാവരും
ചേർന്ന് ഹാൾ വൃത്തിയാക്കിയതും, പാത്രങ്ങൾ കഴുകി വച്ചതുമെല്ലാം.. അവരെല്ലാം തമാശയായിട്ടേ എടുത്തിട്ടുള്ളൂ.
അത്ര ഭംഗിയായി ടോമികുട്ടൻ ഡിസ്കോ കളിച്ചു. " അത് പറഞ്ഞു ശ്രീ നിശ്വാസം
വിട്ടു. ഞാൻ നിറകണ്ണുകളോടെ തുടർന്നു. " പറഞ്ഞപ്പോൾ എത്ര പെട്ടെന്നു കഴിഞ്ഞു.
ഒന്നുമറിയാത്ത എന്നെ രണ്ടുപേർ ചേർന്ന് നാടകം കളിച്ച് കള്ളു കുടിപ്പിച്ചിട്ട്.
എന്റെ തരക്കാരു ചെക്കന്മാരുടെ ഇടയിൽ എന്നെ ഒരു കോമാളിവേഷം കെട്ടിച്ചു. എന്നെ
ശ്രീയേട്ടൻ ചതിക്കുകയല്ലേ ചെയ്തത്. എനിക്കറിയാമായിരുന്നു. ചേട്ടന്റെ
ഒത്താശയില്ലാതെ സുൽഫിക്കെന്നല്ല ആർക്കും എന്നെ ഇതുപോലെ പറ്റിക്കാനുള്ള ധൈര്യമില്ല.
അതും എന്റെ വീട്ടിൽ അതിഥികളായ് വന്നിട്ട്.. അന്ന് സായി ചേട്ടൻ എനിക്ക് കൈ
തന്നപ്പോൾ നെഞ്ചു പൊള്ളിയ വ്യക്തിയാണ്. സിനിമാ തിയേറ്ററിൽ ഏതോ ഒരുത്തൻ എന്റെ
കൈകളുടെ മേൽ കൈവച്ചു എന്നുപറഞ്ഞു കാണിച്ചുകൂട്ടിയ പുകിലും ചില്ലറയല്ല. എന്നിട്ടാണ്
ജീവനാണ് എന്നൊക്കെ പറഞ്ഞിട്ട് ഈ ചതി എന്നോടു കാണിച്ചത്. ഇതൊക്കെ മമ്മ അറിഞ്ഞാൽ
എന്താകും സ്ഥിതിയെന്ന് ചേട്ടനറിയോ..?" എല്ലാം കേട്ട് ശ്രീ കുനിഞ്ഞിരുന്നു. ആ കണ്ണുകൾ നിറഞ്ഞിരുന്നു. ശ്രീ പെട്ടെന്നു
ചാടിയെണീറ്റു എന്റെ കൈയ്യിൽ പിടിച്ചു മുകളിൽ എന്റെ മുറിയിലേക്കു കൊണ്ടുപോയി. ആ
വാതിലടച്ചു. "വാതിലടക്കണ്ട. ഇവിടെയാരുമില്ല." ഞാൻ പറയുന്നത് തെല്ലും
ശ്രദ്ധിക്കാതെ ശ്രീയെന്നെ ആ മെത്തയിൽ പിടിച്ചു കിടത്തി എന്റെ വലതുവശത്ത് ഒരു വശം
ചരിഞ്ഞുകിടന്നുകൊണ്ട് എന്നെ ആശ്ലേഷിച്ചു. കാലു തൊട്ടു തലവരെ എണ്ണിക്കൊണ്ട് ഉമ്മ
വയ്ക്കാൻ തുടങ്ങി.പത്ത് ആയി ,നൂറ് ആയി അങ്ങിനെ ആയിരം ഉമ്മകൾ ഒരു ഭ്രാന്തനെ പോലെ എണ്ണിക്കൊണ്ടു ശ്രീയെനിക്ക്
തന്നു. ഞാൻ അടിമുടി രോമാഞ്ചം കൊണ്ടു. പോയി. ഇന്നലത്തെ സംഭവത്തിൽ ഇതാണെന്റെ
പ്രായശ്ചിത്തം ! ഇനിയും എന്റെ ചക്കരക്ക് എന്നെ ശിക്ഷിക്കണോ .. ശിക്ഷിക്കാം..പക്ഷെ
ഇനിയതിനെ കുറിച്ച് ഒരിക്കലും.ഒന്നും സംസാരിക്കാൻ പാടില്ല. ശ്രീയുടെ ഭാവം കണ്ട് ഞാൻ
അന്തം വിട്ടുപോയി. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. " മാപ്പ്! ഈ
സ്നേഹത്തെ തെറ്റിദ്ധരിച്ചതിനു മാപ്പ് ! സ്നേഹകൂടുതൽ കൊണ്ടു മാത്രമാണ് ഈ ചെറിയ
കാര്യം പോലും എനിക്ക് സഹിക്കാനാകാതെ പോയത്. മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ, ചെയ്തോട്ടെ.. കുഴപ്പമില്ല. പക്ഷെ ചേട്ടൻ ഇനിയൊരിക്കലും .." സങ്കടം കൊണ്ട്
എന്റെ തൊണ്ടയിടറി .. " ഹൃദയം നൊന്തു ഞാനതു പറഞ്ഞുകൊണ്ട് ആ കവിളിൽ ഒരു മുത്തം
കൊടുത്തു. "ഞാൻ ചെയ്ത പുണ്യമാണ് നീ ! എന്റെ പൂർവ്വജന്മ സുകൃതം ! അതിൽ കൂടുതൽ
ഇനി ഒന്നും പറയാനില്ല." ശ്രീയതു പറഞ്ഞുകൊണ്ട് എന്നെ വാരിപുണർന്നു. കെട്ടിപിടിച്ചുകൊണ്ടുതന്നെ
ഞങ്ങൾ കട്ടിലിൽ കിടന്നുരുണ്ട് മെത്തയുടെ അങ്ങേതലക്കൽ പോയി. ഒടുവിൽ ആ ഒത്തുതീർപ്പ്
വളരെ മനോഹരമായൊരു കാമവിരാമത്തിൽ അവസാനിച്ചു. എല്ലാം കഴിഞ്ഞ് ഞങ്ങൾ കുറേനേരം
മുഖത്തോടു മുഖം നോക്കി കിടന്നു. മമ്മയെ വിളിക്കാൻ പോകാൻ റീന ആന്റി ഇപ്പോൾ വരും.
ഞങ്ങൾ പരസ്പരം മേലു കഴുകി രസിച്ചു. ഞാൻ ശ്രീയുടെ ചായ കുടിക്കാൻ കൊതിയാകുന്നു എന്നു
പറഞ്ഞു. കേൾക്കാത്ത താമസം അവനോടി അടുക്കളയിൽ പോയി നല്ല രണ്ടു ചായയിട്ടു.
ഉന്മേഷത്തോടെ ശ്രീയുടെ ഒരു ചായയൊക്കെ കുടിച്ചിരിക്കുമ്പോൾ റീന ആന്റി പുറത്തുവന്നു.
ഞങ്ങൾ ആ കാറിൽ കയറി റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയായി. ശ്രീ ഇടക്ക് എന്നെ നോക്കി
അർത്ഥം വച്ചു ചിരിക്കുന്നുണ്ടായിരുന്നു..
എന്റെ പ്രണയം .......( ഭാഗം :: 63)
ശ്രീ കാറിനുള്ളിലിരുന്ന് ഒന്നും തന്നെ സംസാരിച്ചില്ല. റീന ആന്റിയെ കണ്ട ഒരു
നാണം.. ശ്രീയും എന്നോടൊപ്പം റെയിൽവേ സ്റ്റേഷനിൽ കൂടെ വന്നു. കൃത്യസമയത്തിനു തന്നെ
ട്രെയിൻ വന്നു. മമ്മയും, അപ്പാപ്പനും കപ്പ, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങു
വർഗ്ഗങ്ങളുമായാണ് വന്നത്. ശ്രീയാണ് എല്ലാം വലിച്ചുപൊക്കി കാറിൽ കൊണ്ടുവച്ചത്.
ഞങ്ങൾ ശ്രീയെ അവന്റെ ഫ്ലാറ്റിന്റെ മുന്നിൽ ഇറക്കിവിട്ടതിനു, ശേഷം പട്ടണത്തിൽ നിന്നും കുറെ സാധനങ്ങൾ വാങ്ങിയാണ് പറുദീസയിലേക്കു പോയത്.
മമ്മയോട് വിശേഷമെല്ലാം പറഞ്ഞു ഞാൻ മുകളിലേക്കു പോയി. നാളെ മുതൽക്കു ഞാനും, ശ്രീയും വീണ്ടും ജിമ്മിൽ പോയിതുടങ്ങും. പിന്നെ ട്യൂഷനും തുടങ്ങും. ഇനി
പഠിത്തത്തിലേക്ക് മടങ്ങണം. ഇത്രയും നാൾ നന്നായി സുഖിച്ചു. വീട്ടുകാർ മുടക്കുന്ന
കാശിനു നാം വില കൊടുത്തേ മതിയാകൂ. ശ്രീയുടെ മീശ കൊണ്ടിട്ടു ദേഹം നീറുന്നു .. ഹോ ..
ആയിരം ഉമ്മകൾ !!! പാവം .. ആ മനസ്സു മുഴുവൻ ഞാനാണ്. എന്നാലും നന്നായി പഠിക്കാനും
കൂടി പറയണം. ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമാകേണ്ട വ്യക്തിയാണ്.
മാത്രമല്ല എൻട്രൻസ് എന്നും പറഞ്ഞ് ഒരു വർഷം പാഴാക്കികളഞ്ഞതാ.. ആദ്യത്തെ തവണ
കുറച്ചു ഉഴപ്പിയതു കൊണ്ട് എഞ്ചിനീയറിംഗിനാണ് കിട്ടിയത്. എം. ബി. ബി. എസ് ആണ്
അവന്റെ ലക്ഷ്യം! ശ്രീയെ പിരിഞ്ഞിരിക്കുമ്പോൾ ഒരു സന്തോഷമില്ലാത്ത പോലെ... ഏകാന്തത
തോന്നുന്നു. ഇനി ഒരു ഫോട്ടോ വാങ്ങണം. വല്ലപ്പോഴും എടുത്തു നോക്കാമല്ലോ.. അഞ്ചു മണിയെ
ആയിട്ടുള്ളൂ. വീടു വൃത്തിയാക്കിയതിനു മമ്മ അഭിനന്ദിച്ചു. അതു ശ്രീയും,കൂട്ടുകാരും കൂടി ചെയ്തതാണ്. മമ്മ തലേന്നാളത്തെ പാർട്ടിയെ കുറിച്ചു ചോദിച്ചു.
ഇവിടുത്തെ ബഹളം ശാന്തിആന്റി വരെ കേട്ടത്രേ ! അതു പാട്ട് ഉറക്കെ വച്ചതാണെന്നും, ശ്രീയുടെ കുറച്ചു നല്ല സുഹൃത്തുക്കൾ വന്നു ഭക്ഷണം കഴിച്ചുപോയെന്നും ഞാൻ
പറഞ്ഞൊപ്പിച്ചു. ഭാഗ്യത്തിനു മമ്മ കൂടുതലൊന്നും ചോദിച്ചില്ല. രാത്രി ഞാൻ എല്ലാ
നോട്ട്സും നന്നായി വിശകലനം ചെയ്തു. ഇനി രണ്ടു ലക്ഷ്യങ്ങളാണ് ! ഒന്നു
അവസാനപരീക്ഷക്കു നല്ല മാർക്ക് വാങ്ങുക. എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കുക.
ഞാൻ മനസ്സു വച്ചാൽ നടക്കും. എനിക്കുറപ്പുണ്ട്. ഞാൻ ശ്രീയെ വെറുതെയൊന്നു
വിളിച്ചുനോക്കി. " ശ്രേയണിനെയും, സുൽഫിയെയുമൊക്കെ നീ വിളിച്ചിരുന്നു അല്ലേ കള്ളാ .." ശ്രീയുടെ ആദ്യത്തെ
ചോദ്യമിതായിരുന്നു. " ഇനി ആ വിഷയം ഒരിക്കലും ചർച്ചക്കെടുക്കരുത് എന്നല്ലേ
ചേട്ടന്റെ നിർദ്ദേശം. പിന്നെന്തിനാ അതുതന്നെ വീണ്ടും പറയുന്നത് ?" ഞാനങ്ങോട്ടു ചോദിച്ചു. ശ്രീ ചിരിച്ചു. എനിക്കു തന്നെ കാണാതെ വയ്യ !
എന്താന്നറിയില്ല. ഇപ്പോൾ എപ്പോഴും താൻ അടുത്തു വേണമെന്നൊരു തോന്നൽ! ഈ തോന്നൽ ശരിയോ, തെറ്റോ എന്നറിയില്ല. പക്ഷെ വയ്യെടോ പിരിഞ്ഞിരിക്കാൻ.. " ശ്രീയുടെ
സ്വരത്തിൽ ഒരു പതർച്ച ഞാൻ തിരിച്ചറിഞ്ഞു. എന്റെ വിഷമവും അതുതന്നെ ! പക്ഷെ, ഞാനതു ഉള്ളിലൊതുക്കി. കാരണം ഞാനും കൂടി അതേ വികാരം പ്രകടിപ്പിച്ചാൽ ശ്രീ
കൂടുതൽ തളരും. അതുകൊണ്ടു ഞാനപ്പോൾ ഓരോന്നു പറഞ്ഞു വിഷയം മാറ്റുകയും, സമാധാനിപ്പിക്കുകയും ചെയ്തു. എന്നെ സംബന്ധിച്ച് വിരഹം പ്രണയനൊമ്പരമാണ്. ശ്രീയെ
സംബന്ധിച്ച് അതു മാത്രമല്ല, 'ലൈംഗികദാഹം' വലിയൊരു പ്രശ്നം തന്നെയാണ്. അവനു രണ്ടു
ദിവസത്തിൽ കൂടുതൽ പിടിച്ചുനില്ക്കാൻ കഴിയില്ല. ഞങ്ങൾ ഒരുമിച്ചുറങ്ങിയതിനു ശേഷം ഒരിക്കൽ പോലും അവൻ മുഷ്ടിമൈഥുനം
ചെയ്തിട്ടില്ലത്രെ ! ഇപ്പോൾ അവനെ കൊണ്ടതിനു കഴിയില്ല എന്നാണ് പറയുന്നത്. അതിനർത്ഥം
എന്റെ സാമീപ്യത്തിൽ മാത്രമേ അവനിൽ വികാരം ഉണരുകയുള്ളൂ എന്നല്ലേ !. അതു എന്റെ
മുന്നിൽ തെളിഞ്ഞിട്ടുള്ളതുമാണ്. ഞാൻ നാളെ ജിമ്മിൽ വച്ചു കാണാമെന്നു പറഞ്ഞു ഫോണ്
റദ്ദാക്കി.. നല്ല മന:സമാധാനത്തോടെ ഞാനന്നുറങ്ങി. രാവിലെ അലാറം അലറിവിളിച്ചു.
ഞാനെണീറ്റു നിത്യകർമ്മങ്ങൾ കഴിഞ്ഞു ജിമ്മിലേക്കു യാത്രയായി. ഇന്ന് ജനുവരി മൂന്ന്
വെള്ളിയാഴ്ച.! നല്ല പെശറൻ കാറ്റു വീശുന്നുണ്ട്. ശ്രീയെ കാണുന്ന കാര്യമോർത്തപ്പോൾ
കാലുകൾക്ക് അറിയാതെ വേഗത കൂടി. ഞാൻ ജിമ്മിലെത്തിയപ്പോൾ ശ്രീയവിടെ
സന്നിഹിതനായിരുന്നു. അന്ന് ശ്രീയെന്നെ വ്യായാമം ചെയ്യാൻ സഹായിച്ചു. ഇടയ്ക്കിടക്ക്
കൈകൾ ചില കുസൃതികൾ ഒപ്പിക്കുന്നുണ്ടായിരുന്നു. വ്യായാമമെല്ലാം പൂർത്തിയാക്കി ഞങ്ങൾ
നേരെ ഹോട്ടൽ പാരിജാതത്തിലേക്ക് പോയി. കുട്ടാപ്പി ചേട്ടന്റെ നല്ല രണ്ടു ചായ
കുടിച്ചു. പിന്നെയും കുറെ ദൂരം കൈകൾ കോർത്തു വെറുതെ നടന്നു. "ചേട്ടാ..
ഇന്നിനി എങ്ങിനെയാ നമ്മൾ കാണുക? രാത്രിയാകുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടലാണ്. ആ വിമ്മിഷ്ടം ഉറങ്ങുന്നതു വരെ
മനസ്സിനെ അലട്ടും." ശ്രീ എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി .. " ഇന്നു
ഞാൻ വരും. എന്റെ ബുക്കുകളുമായി .. നമുക്ക് ഒരുമിച്ചിരുന്നു പഠിക്കാം.."
ഇത്രയും സന്തോഷമുള്ളൊരു കാര്യം ഇനി കേൾക്കാനുണ്ടോ .. ഞാനാ തോളിൽ ചാഞ്ഞു. എന്റെ
കഴുത്തിൽ കൈയ്യിട്ടു ശ്രീ നടന്നു .. പിരിയുന്ന വഴിയെത്തിയപ്പോൾ ചെവിയിൽ എന്തോ
പറയാനെന്ന വ്യാജേന ഒരുമ്മ തന്നിട്ടാണ് ശ്രീ പോയത്. ട്യൂഷനും, എൻട്രൻസ് ക്ലാസിനുമെല്ലാം പോയി അന്നത്തെ പകൽ അവസാനിച്ചു. വൈകിട്ടു മമ്മയോട്
ശ്രീ പഠിക്കാനായി വരുന്ന വിവരം പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ മമ്മയതിനു സമ്മതം
മൂളി. അതു വളരെ നല്ല കാര്യമാണെന്നും, ഒരിക്കൽ എഴുതിയതുകൊണ്ട് ശ്രീക്ക് എൻട്രൻസ് പരീക്ഷയുടെ ഏകദേശ രൂപമറിയാൻ
കഴിയുമെന്ന് മമ്മ കൂട്ടിചേർത്തു. സന്ധ്യ കഴിഞ്ഞു. ഞാൻ കുളിച്ചു റെഡിയായിരുന്നു.
ഏഴര മണിയായപ്പോൾ ശ്രീ വന്നു. മമ്മയുമായി സൗഹൃദസംഭാഷണമെല്ലാം കഴിഞ്ഞ് മുകളിലേക്കു
വന്നു. " ഇങ്ങോട്ടു വരുന്നെന്നു പറഞ്ഞപ്പോൾ ആന്റിയും, അങ്കിളുo എന്തോ പറഞ്ഞു ? (ഞാൻ ).. " ഏയ്.. കഴിക്കാൻ നേരം അവിടെയെത്തണമെന്നു മാത്രം പറഞ്ഞു" (
ശ്രീ). ഞങ്ങൾ പ്രാർത്ഥനയോടു കൂടി പഠിക്കാനിരുന്നു. ഞാൻ ചോദിക്കുന്ന
ചോദ്യങ്ങൾക്കെല്ലാം പയർമണി ഉരുളുന്ന വേഗതയിൽ ശ്രീ ഉത്തരങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.
ഞാൻ തന്നെ അദ്ഭുതപ്പെട്ടുപോയി. എത്ര മിടുക്കനാണ് എന്റെ ശ്രീ ! മമ്മ നെസ്കഫേ
കോഫിയുമായി മുകളിൽ വന്നപ്പോൾ ഞങ്ങൾ മത്സരിച്ചു പഠിക്കുന്നതാണ് കണ്ടത്.
ചപ്പാത്തിയും, എഗ്ഗ് ബുർജിയും കഴിച്ചേ പോകാവൂ എന്ന്
ശ്രീയോട് പ്രത്യേകം പറഞ്ഞിട്ടാണ് മമ്മ താഴേക്കു പോയത്. ഞാൻ ശ്രീയെ കൊണ്ട്
ഉഷയാന്റിയെ വിളിപ്പിച്ചു. ഞാൻ തന്നെ സംസാരിച്ചു. 'ശ്രീ ഇവിടുന്ന് അത്താഴം കഴിച്ചിട്ടേ വരികയുള്ളൂ 'എന്നു പറഞ്ഞപ്പോൾ ആന്റി മറുത്തൊന്നും പറഞ്ഞില്ല. ഒൻപതര വരെ ഞങ്ങൾ പഠിച്ചു.
ശ്രീക്കാണേൽ എനിക്കു പറഞ്ഞുതരാൻ അറിയില്ല. സ്വന്തമായി പഠിക്കാൻ നല്ല സാമർത്ഥ്യം !
മമ്മ വിളിച്ചപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയി. കിന്നാര ചോദ്യങ്ങളുമായി അപ്പാപ്പൻ
വന്നു തീൻ മേശയിലിരുന്നു. ജോലിയുണ്ടായിരുന്ന കാലത്തെ കുറച്ചു പൊങ്ങച്ചങ്ങളെല്ലാം
പറഞ്ഞു പുള്ളി ഉറങ്ങാനായ് സ്ഥലം വിട്ടു. കഴിച്ചുകഴിഞ്ഞു ഞങ്ങൾ മുകളിലേക്കു പോയി.
അപ്പാപ്പൻ ഉറങ്ങാൻ പോയി. മമ്മ ഭക്ഷണം കഴിച്ചിട്ടു, ശാന്തി ആന്റിയോടു കോട്ടയത്തെ വിശേഷങ്ങൾ പറയാൻ പുറത്ത് മതിലിനരികിൽ പോയി. ഇനി
കുറേ നേരമെടുക്കും മമ്മ മടങ്ങിവരാൻ.. ശ്രീയാണേൽ ജീൻസ് പാന്റ് ആണ് ഇന്ന്
ധരിച്ചിരിക്കുന്നത്.. ഞാൻ വാതിലടച്ചു കുറ്റിയിട്ടു. ഞങ്ങൾ കെട്ടിപുണർന്നു. അതുവരെ
അടക്കിവച്ച വികാരങ്ങൾ ഒന്നൊന്നായ് പുറത്തേക്കൊഴുകി ..
എന്റെ പ്രണയം .............. ( ഭാഗം ::64 )
അന്ന് കിട്ടിയ സമയം ഞങ്ങൾ വിനിയോഗിച്ചു. എല്ലാം കഴിഞ്ഞാൽ ശ്രീക്കു പെട്ടെന്ന്
ഉറക്കം വരും. പിന്നെ പതിവ് ഉമ്മകൾ തന്നു ശ്രീ വീട്ടിലേക്കു പോകാൻ തുടങ്ങി.
അപ്പോഴും മമ്മ ശാന്തിയാന്റിയുമായുള്ള കാര്യം പറച്ചിൽ അവസാനിപ്പിച്ചിരുന്നില്ല.
പത്തു ദിവസത്തെ വിശേഷങ്ങൾ പറഞ്ഞു തീർക്കണമല്ലോ.. ഞാൻ 'ശ്രീ പോകാൻ തുടങ്ങുന്നു' എന്നു പറയാൻ ചെന്നപ്പോൾ 'അപ്പാപ്പനെ ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയതു' വരെ മമ്മ പറഞ്ഞു നിർത്തി. ശാന്തി ആന്റിയാണേൽ അങ്കിളിന് അത്താഴം പോലും എടുത്തു
കൊടുക്കാണ്ട് കാര്യം കേൾക്കാൻ നില്ക്കുവാണ്. ശ്രീയെ യാത്രയയച്ചു മമ്മ വീണ്ടും
ബാക്കി പറയാൻ പോയി. ഞാൻ പോയി കിടന്നു. ശ്രീ വീട്ടിലെത്തിയെന്നു അറിഞ്ഞാലേ ഉറക്കം
വരൂ. ശ്രീ സന്ദേശമയച്ചു. പിറ്റേന്നാൾ ജിമ്മിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. അന്ന്
ശനിയാഴ്ച എനിക്കും ശ്രീക്കും ഒരേ ക്ലാസ്സ് ആണ്. ക്ലാസ്സ് തുടങ്ങാൻ ഇനി കാൽ
മണിക്കൂർ ഉണ്ട്. ശ്രീയെ ഫോണിൽ വിളിച്ചപ്പോൾ അവൻ വരുന്ന വഴിയാണെന്നു പറഞ്ഞു. അന്ന്
വീട്ടിൽ പാർട്ടിക്കു വന്ന ശ്രീയുടെ ഒരു സുഹൃത്തിനെ ഞാനവിടെ കണ്ടു. അവൻ എന്നെ
കണ്ടതും ഓടിയടുത്തു വന്നു. "ഹായ് .. പേരു മറന്നു ." (അവൻ ) ."
ടോമി" (ഞാൻ) ."ങ്ഹാ .ഞാൻ ചന്തു.. അന്നത്തെ തിരക്കിൽ നമ്മൾക്ക് വിശദമായി
പരിചയപ്പെടാൻ സാധിച്ചില്ല. എന്തായിരുന്നു ന്യൂ ഇയർ പാർട്ടിയുടെ ദിവസം തന്റെ
പ്രകടനം.ഡാൻസ് കലക്കി. പക്ഷെ, കണക്കില്ലാതെ കള്ളുകുടിച്ചു ചർദ്ദിച്ചു കുളമാക്കിയല്ലേ .! വല്ലതും ഓർമ്മയുണ്ടോ
ടോമിക്ക് .." അവനതു പറഞ്ഞു വല്ലാതെ ചിരിച്ചു . "ഞാൻ ചർദ്ദിച്ചോ..? എപ്പോൾ .? (ഞാൻ ) "അതേന്നെ.. അതു കണ്ടു എല്ലാരും
നാലുവാക്കിനോടി. കള്ളും, ആഹാരവും ചേർന്ന് അത്ര
ചീത്ത മണമായിരുന്നു അവിടെ. ശ്രീഹരിയാണ് ഒരു മടിയുമില്ലാതെ അതൊക്കെ കോരികളഞ്ഞു
അവിടെ മുഴുവൻ തുടച്ചു വൃത്തിയാക്കിയത്." അവൻ പറഞ്ഞതു കേട്ട് ഞാൻ തകർന്നുപോയി.
എന്റെ പൊന്നു ശ്രീ, ഞാനിത്രയും ക്രൂരത കാട്ടി വിഷമിപ്പിച്ചിട്ടും
ഇക്കാര്യം എന്നെ മറച്ചുപിടിച്ചത് ഞാൻ വിഷമിക്കണ്ട എന്നു കരുതിയാകും. അന്നു
രാവിലെയും എന്നോടു ഒന്നും പറയാതെയാണ് പോയത്. അതിനു ഞാനെന്തെല്ലാം തെറ്റിദ്ധരിച്ചു.
ഈശോയെ.. എന്റെ ശ്രീ എത്ര നല്ലവനാണ്. ഞാൻ ഭാഗ്യവാൻ തന്നെ ! സംശയമില്ല. നാളെയൊരിക്കൽ
ഞങ്ങൾ പിരിഞ്ഞു പോയാലും, എന്റെ ജീവിതത്തിലെ
ഏറ്റവും നല്ല നാളുകളാണിത്. എന്നും സ്മരിക്കപ്പെടേണ്ട അസുലഭമുഹൂർത്തങ്ങൾ !!
ഇതാലോചിച്ചിരിക്കുമ്പോൾ തന്നെ ശ്രീ വന്നു. നല്ല ചേർച്ചയുള്ള ഉടുപ്പാണ് ശ്രീ
ഇട്ടിരിക്കുന്നത്. ആദ്യത്തെ ഒരു ബട്ടണ് ഇടാറില്ല. അതാണ് ശ്രീക്കു ഭംഗിയും .. ആ
കറുത്ത രോമാങ്ങൾക്കിടയിലെ വെള്ളി ചെയിൻ നല്ല ചേലാണ്. എന്റെ മനസ്സിൽ ആ പുണ്യ
പുരുഷനോടുള്ള ആദരവ് പതിൻമടങ്ങ് വർദ്ധിച്ചിരുന്നു. ചന്തു പറഞ്ഞ കാര്യങ്ങൾ എന്നെ
വല്ലാതെ സ്വാധീനിച്ചു. എന്റെ ചർദ്ദി ഒരു അറപ്പും കൂടാതെ കോരുക. അതത്ര നിസ്സാരമല്ല.
മനം മറിച്ചിട്ട് എനിക്കു പോലും കഴിയാത്ത കാര്യം ! അന്ന് ഞങ്ങൾ
അടുത്തടുത്തിരുന്നാണ് പഠിച്ചത്. ഉച്ച കഴിഞ്ഞാൽ പ്ലസ് ടുവിന്റെ ട്യൂഷനുണ്ട്.
ഉച്ചക്ക് പുറത്തിറങ്ങിയപ്പോൾ ശ്രീ എനിക്ക് ജ്യൂസ് വാങ്ങിത്തന്നു. രാത്രി
കാണാമെന്നു പറഞ്ഞാണ് പിരിഞ്ഞത്. അന്ന് പതിവിലും വിപരീതമായി വീട്ടിൽ ചെന്നയുടൻ ഊണു
കഴിച്ചതിനു ശേഷം ഞാനെന്റെ മുറിയിൽ സേവനവാരം നടത്തി. ആവശ്യമില്ലാത്ത ബുക്കുകൾ
എല്ലാം ചവറ്റുകൊട്ടയിലിട്ടു. വലയടിച്ചു. സീലിംഗ് ഫാനിൽ നിറയെ അട്ടിക്കു പൊടി
പിടിച്ചിരുന്നത് തുടച്ചു വൃത്തിയാക്കി. കർട്ടനുകൾ കഴുകിയിട്ടു. തറ സോപ്പു
വെള്ളത്തിൽ കഴുകി. ബെഡ് ഷീറ്റും, തലയിണ ഉറയും, കമ്പിളി പുതപ്പും മാറ്റി പുതിയതിട്ടു.
നിലകണ്ണാടി ഭംഗിയായി തുടച്ചു. ചീപ്പും, പൗഡറും, പെർഫ്യുമും, ഡിയോഡോറന്റും നിരത്തി വച്ചു. വസ്ത്രങ്ങൾ തീരെ പഴയതും, ഉപയോഗയോഗ്യമല്ലാത്തവയും പുറത്തു കളഞ്ഞു. അലമാരിയും നന്നായി വൃത്തിയാക്കി.
അപ്പോൾ ആ മുറിയിലാകെ ഒരു പ്രത്യേക വെട്ടം ആഗതമായി. മമ്മ വന്നു കണ്ട്
കെട്ടിപ്പിടിച്ചു എന്നെ അഭിനന്ദിച്ചു. ഇതെല്ലാം എഴുതിയത് ശ്രീ എന്റെ ജീവിതത്തിൽ
വന്ന ശേഷം എന്നിലുണ്ടായ മാറ്റങ്ങൾ തിരിച്ചറിയാനായി മാത്രമാണ്. അവൻ വരുന്നതിനു
മുമ്പ് തന്നെ ഞാൻ മുറിയിലാകെ എയർ ഫ്രെഷ്ണർ അടിച്ചിരുന്നു. ഏഴു മണിക്കു ശ്രീ
വന്നതും ഹാൾ മുഴുവൻ അയല്പക്കത്തുള്ള ആന്റിമാരും, ചേച്ചിമാരും.. മമ്മയെ കാണാൻ വേണ്ടി വന്നതാണ്. പള്ളിയിലെ കൂട്ടുകാരും ഉണ്ട്.
അവൻ ആ ഭാഗത്തേക്കു നോക്കാതെ ഒരു ചമ്മലോടെ നേരെ മുകളിലേക്കു വന്നു. എന്റെ
മുറിയിലേക്കു കയറിയതും ഞെട്ടിപ്പോയി. "ഒരു കുഞ്ഞു സ്വർഗ്ഗം ! ഇപ്പോഴാണ് ഈ
വീടിനു 'പറുദീസ' എന്ന പേര് അന്വർത്ഥമായത്".. ശ്രീ എന്നെ കെട്ടിപ്പിടിച്ചു ഉമ്മ തന്നു.
താഴെ ആൾക്കാർ ഉള്ള കാരണം പറഞ്ഞു ഞാൻ വാതിൽ അടച്ചു. പിന്നെ പോയി ശ്രീക്കൊരു ചായ
വാങ്ങി വന്നു. ഇല്ലെങ്കിൽ അതുമായി മമ്മ മുകളിലേക്കു വന്നാലോ .. അന്ന്
നടന്നതോർക്കുമ്പോൾ ഇന്നും ഞാൻ വികാരാധീനനാകും. " എന്റെ ടോമിയെ ഈ പൈജാമയും,ജുബ്ബയും ഇട്ടു കാണാൻ എന്താ ചന്തം ! " അതു പറഞ്ഞു ശ്രീയെന്നെ ആ മെത്തയിൽ
പിടിച്ചുകിടത്തി. പഠിക്കുന്ന കാര്യം പറഞ്ഞപ്പോൾ അതൊക്കെ പിന്നെയാകാമെന്നു പറഞ്ഞു.
ചന്തു പറഞ്ഞ കാര്യം ഓർത്തപ്പോൾ എന്റെ മനസ്സിൽ ഉൾക്കൊണ്ടിരുന്ന മുഴുവൻ സ്നേഹവും
നിറഞ്ഞ പ്രണയമായി ശ്രീയിലേക്കൊഴുകുകയായിരുന്നു.. പിന്നെ ഞങ്ങൾ അലിഞ്ഞുചേർന്നു.
അത്രയും നേരം ഞാനാ മുറിയിൽ കഷ്ടപ്പെട്ടതിനു എനിക്കു കിട്ടിയ സുവർണ്ണനിമിഷങ്ങൾ !
കാരണം അത്ര സുഖകരമായിരുന്നു ആ നിമിഷങ്ങൾ ! സുഖം കൊണ്ട് ശ്രീ അമറിയപ്പോൾ ഞാനാ വായ്
പൊത്തിപിടിച്ചു. പത്തു മിനുട്ടോളം വേണ്ടി വന്നു ആ പ്രക്രിയ പര്യവസാനിക്കാൻ.. വളരെ
ആസ്വാദ്യകരമായിരുന്നു ആ ഒന്നുചേരൽ ! ' പ്രണയപൂരിതമായ രണ്ടു മനസ്സുകളുടെ പരസ്പരമുള്ള കീഴ്പ്പെടൽ' എന്നു പറഞ്ഞാലും തെറ്റില്ല. പിന്നെ ശ്രീ കുളിക്കാതെ പഠിക്കില്ലെന്നു പറഞ്ഞു.
സരസ്വതി ദേവിയാണ് പഠനപുസ്തകങ്ങൾ എന്നൊക്കെ കുറെ സിദ്ധാന്തങ്ങളും നിരത്തി. ഒരു
നിർവാഹവുമില്ലാതെ ഞാൻ കൂടെ ചെന്നു കുളിപ്പിച്ചു കൊടുത്തു. മമ്മ സംശയിച്ചാലോ എന്നു
കരുതി ഞാൻ തല കുളിക്കാൻ സമ്മതിച്ചില്ല. കുളി കഴിഞ്ഞു പഠിക്കാനിരുന്നു. രണ്ടു
മണിക്കൂറോളം പഠിച്ചു. പിന്നെ ശ്രീ എന്നോടൊരു ആഗ്രഹം പറഞ്ഞു. ആ ഹിന്ദി സിനിമയിലെ (गुप्त) അതേ പാട്ടിട്ടു (मेरे सनम ) ഞാൻ ആടണമെന്ന്.. അവനു
ഒന്നുകൂടി കാണാൻ കൊതിയാകുന്നെന്നു പറഞ്ഞപ്പോൾ ഞാൻ വഴങ്ങി. ആ സമയം ഞാൻ ശ്രീ പറയുന്ന
എന്തും ചെയ്യാൻ തയ്യാറായിരുന്നു. ഞാൻ ആ പാട്ടിട്ടു ബ്രേക്ക് ഡാൻസ് കളിക്കാൻ
തുടങ്ങി. ജുബ്ബ ഊരിക്കളയാൻ ശ്രീ പറഞ്ഞു. ഞാനതുപോലെ ചെയ്തു. കതകിൽ മുട്ടു കേട്ടു.
മമ്മയാകും. അടുക്കളയുടെ മുകളിലാണ് എന്റെ മുറി. ഞാൻ ചാടിയപ്പോൾ താഴെ വലിയ ശബ്ദം
കേട്ടുകാണും. പെട്ടെന്ന് ശ്രീ പാട്ടിന്റെ ശബ്ദം കുറച്ചു. ഞാൻ ജുബ്ബയെടുത്തിട്ടു.
മമ്മാ വിളിച്ചു കൂവുന്നു. "മോനെ കതകു തുറക്കെടാ .. ഞാനും കൂടി കാണട്ടെ നിന്റെ
ഡാൻസ്." ഞാൻ കതകു തുറന്നു. മമ്മ ഓടി അകത്തു കയറി എന്റെ കട്ടിലിൽ ഇരുന്നു.
"ങ്ഹാ .. കളിക്ക് മോനെ .. ശ്രീ ആ പാട്ടിട്ടുകൊടുക്ക്.. " മമ്മ പറഞ്ഞു.
"ഇവനോടു കളിക്കാൻ പറ മോനെ.. എന്നും പാട്ടുവച്ച് കതകടച്ചാണ് കളി ! " മമ്മ
ശ്രീയോട് പറഞ്ഞു.ശ്രീ എന്നോട് തലയാട്ടി കളിക്കാൻ പറഞ്ഞു "വൈൻ തന്നാൽ കളിക്കാം
.. വിസ്കി തന്നാൽ ഇഴയാം .. പിന്നെ ചർദ്ദിക്കാം ." ഞാനതു പറഞ്ഞു ചിരിച്ചു.
ശ്രീ ഇരുന്നു പരുങ്ങി.ഏതായാലും മമ്മക്കൊന്നും പിടികിട്ടിയില്ല. ഞാൻ കുറച്ചു
കളിച്ചു. അവർ ആസ്വാദകരായി . .അന്ന് ഞങ്ങൾ കുറെ നല്ല തീരുമാനങ്ങളെടുത്തു. അത്ര
തൃപ്തിയായിരുന്നു മനസ്സു നിറയെ ! രണ്ടുപേരുടെയും കൈയ്യിൽ മിച്ചം വരുന്ന ചില്ലറപൈസ
സമാഹരിച്ചു ഒരു തുകയാക്കി ഏതെങ്കിലും ഒരു അനാഥാലയത്തിൽ കൊടുക്കുക. ശ്രീ ഹിന്ദുവും, ഞാൻ ക്രിസ്ത്യനും ആയതുകൊണ്ട് മുസ്ലിം യത്തീമുകളെ സഹായിക്കാൻ ഞങ്ങൾ
തീരുമാനിച്ചു. നാളെ പള്ളിയിൽ പോയിട്ട്, അതുവഴി പോയി വിശ്വസ്തമായൊരു യത്തീംഖാന തിരഞ്ഞു കണ്ടുപിടിക്കാൻ ഞങ്ങൾ
തീരുമാനിച്ചു. മമ്മ അറിഞ്ഞാൽ സമ്മതിക്കില്ല. മമ്മ വീട്ടിൽ വരുന്ന
ഭിക്ഷക്കാരെയൊക്കെ ആട്ടിയോടിക്കുന്നത് എനിക്ക് അറിവുള്ളതാണ്. എന്തായാലും അന്നു
വളരെ രുചികരമായ ഭക്ഷണമെല്ലാം കഴിപ്പിച്ചിട്ടേ ശ്രീയെ വിട്ടുള്ളൂ.. ഓരോ നാളുകൾ
പിന്നിടുമ്പോഴും ഞങ്ങൾ അടുക്കാവുന്നതിന്റെ പരമാവധി അടുക്കുകയായിരുന്നു.. അതിന്റെ
തൃപ്തി ഞങ്ങൾ അറിയുകയായിരുന്നു. മനസ്സിലുള്ള കാമം അടങ്ങിയപ്പോൾ പഠിക്കാനുള്ള
ഏകാഗ്രത പൂർണമായും കൈവരുകയായിരുന്നു.
എന്റെ പ്രണയം ....... (ഭാഗം::65)
സത്യം പറഞ്ഞാൽ രാവിലെ ഉണർന്നാൽ ഞാൻ ചെയ്യുന്ന നല്ലതും, ചീത്തയുമായ എല്ലാ കർമ്മങ്ങളിലും എന്റെ ശ്രീ നിറഞ്ഞുനില്ക്കും. പ്രണയത്തിന്റെ
ഉച്ചകോടിയിൽ, അതിന്റെ തീവ്രതയിൽ ഞാൻ സഞ്ചരിക്കാത്ത
മേഖലകളില്ല എന്നൊരവസ്ഥ വന്നു ചേർന്നു. അന്നു പള്ളിയിൽ പോയി നേരത്തെ ഞാൻ പുറത്തിറങ്ങിയപ്പോൾ,മുമ്പേ പറഞ്ഞതനുസരിച്ച് ശ്രീ ബൈക്കുമായി അവിടെ
കാത്തുനില്ക്കുന്നുണ്ടായിരുന്നു.. വർണ്ണശബളമായ അലങ്കാരങ്ങളും, തോരണങ്ങളും നിറഞ്ഞ പട്ടണത്തിലെ പാതകൾ താണ്ടി ഞങ്ങൾ മുന്നോട്ടു കുതിച്ചു. ഏതോ
ഒരു മാസ്മരിക ലോകത്തിൽ ചെന്നുപെട്ട പ്രതീതി ! മനസ്സിനെ ഉന്മത്തനാക്കുന്ന
സുഗന്ധദ്രവ്യങ്ങൾ പൂശിയ അവന്റെ ശരീരത്തിൽ ഒട്ടിച്ചേർന്നു തല ആ തോളിൽ ചായ്ച്ചു
രണ്ടു കൈകളാലും ആ മാറിടത്തെ പുറകിൽ നിന്നു വരിഞ്ഞു ഞാനിരുന്നു. ഒരുപാട് ആൾക്കാർ
ശ്രദ്ധിക്കുന്നതു പോലും വകവയ്ക്കാതെ കണ്ണുകൾ പാതിയടച്ചു മനസ്സിനെ അവനിൽ
ഏകാഗ്രമാക്കി ഇടയ്ക്കിടയ്ക്ക് ചുടുചുംബനങ്ങൾ പകർന്നിരിക്കുമ്പോൾ
എന്തെന്നില്ലാത്തൊരു ആനന്ദo എന്നെ കീഴടക്കിയിരുന്നു. യാത്ര അവസാനിക്കുന്നിടം പെട്ടെന്ന് എത്തരുതേ
എന്നോർത്തു മൗനമായൊരു യാത്ര.. മറ്റുള്ള വാഹനങ്ങളുടെ ശബ്ദം ഇടയ്ക്കിടയ്ക്ക്
ഞങ്ങളുടെ സ്വർഗ്ഗീയനിമിഷങ്ങളെ അലോസരപ്പെടുത്തി. ഞങ്ങളുടെ മനസ്സുകൾ തമ്മിൽ ലയിച്ചു
ചേരുകയായിരുന്നു. കാറ്റിലിളകുന്ന അവന്റെ പാറിപറന്ന അളകങ്ങൾ എന്റെ കരങ്ങളാൽ ഞാൻ
മാടിയൊതുക്കിയിരിക്കുമ്പോൾ, ആ തലോടലിൽ സ്വയം മറന്നുപോയിരുന്നുവെന്നു പിന്നെയൊരിക്കൽ ശ്രീ എന്നോടു
പറയുകയുണ്ടായി.. പല വഴികളും ഒന്നൊന്നായ് ഞങ്ങളോട് വിട പറയുന്നതായ് തോന്നി.. എന്റെ
ഭാഗ്യത്തിൽ സ്വയം അഭിമാനിച്ച നിമിഷങ്ങൾ ! എല്ലാം മറന്നു സന്തോഷിച്ച ആ
യാത്രക്കൊടുവിൽ ഞങ്ങൾ ഒരു യത്തീംഖാനയിൽ എത്തി. തലയിൽ വെള്ളതൊപ്പി ധരിച്ച്, ദീക്ഷ നീട്ടിവളർത്തി ഇടതുവശം മുണ്ടു കുത്തിയ ഒരു മുസലിയാർ ഇറങ്ങിവന്നു. ഞങ്ങൾ
വന്ന കാര്യം മുഖവുരയില്ലാതെ പറഞ്ഞപ്പോൾ തെളിഞ്ഞ ഒരു ചിരിയാണ് ആ മുഖത്ത് കാണാൻ
കഴിഞ്ഞത്. ജോലിയുള്ളവർ വലിയ തുക ദാനമായി നല്കുമ്പോൾ ഞങ്ങൾ പഠന വിദ്യാർത്ഥികൾക്കു
കഴിയുന്നതല്ലേ ചെയ്യാൻ പറ്റൂ. എന്തായാലും നൂറു രൂപ കൊടുത്തു ഞങ്ങൾ ഒരു തുടക്കം
കുറിച്ചു. തിരികെ വരുമ്പോൾ രക്തം ആവശ്യമുള്ളവർക്ക് രക്തം കൊടുക്കാമോ എന്നു ശ്രീ
എന്നോടു ചോദിച്ചു. എന്റേത് ഗ്രൂപ്പ് ഒ നെഗറ്റീവും, ശ്രീയുടേത് ഒ പോസിറ്റീവുമാണ്. ഞാൻ സമ്മതം മൂളി. "കിട്ടാൻ ഏറ്റവും
ബുദ്ധിമുട്ടുള്ള രക്തമാണല്ലോ ടോമിക്കുട്ടാ തന്റേത്. ചാച്ചാ നെഹ്രുവിന്റെയും, ഇന്ദിരാ ഗാന്ധിയുടെയുമൊക്കെ ഗ്രൂപ്പാ അത്. ദുർലഭമായ രക്തഗ്രൂപ്പ്!" ശ്രീ
സൂചിപ്പിച്ചു. അവിടുന്നു ശ്രീയെന്നെ നേരെ ട്യൂഷൻ ക്ലാസ്സിൽ കൊണ്ടുവിട്ടു
മടങ്ങിപ്പോയി. അന്ന് വൈകിട്ട് പതിവില്ലാതെ പപ്പാ വിളിച്ചപ്പോൾ വീടിന്റെ
അറ്റകുറ്റപണികൾ ചെയ്യാൻ ആളിനെ വിളിക്കാൻ മമ്മയോട് പറഞ്ഞു. 1995 ൽ പണിത വീടാണ്. ഇതുവരെ മറ്റു അറ്റകുറ്റപണികൾ ഒന്നും തന്നെ ചെയ്തിട്ടില്ല.
ഇടക്ക് പൈപ്പ് കേടാകുമ്പോൾ ആരെയെങ്കിലും വിളിച്ചു നന്നാക്കിക്കും. പപ്പാ ഡോർ ടു
ഡോർ വഴി അയച്ച ഒരു വാട്ടർ ഹീറ്ററും, വില പിടിപ്പുള്ളൊരു ക്രിസ്റ്റൽ ലൈറ്റും അങ്ങിനെതന്നെ ഇരിക്കുകയാണ്. പിന്നെ
പെയിന്റിംഗ് ചെയ്യേണ്ട സമയവുമായി. ആദ്യം അടിച്ച പെയിന്റ് എല്ലാം
ഇളകിതുടങ്ങിയിരിക്കുന്നു. മമ്മയുടെ അടുത്ത കൂട്ടുകാരി റീന ആന്റിയുടെ ഭർത്താവ്
എഞ്ചിനീയർ ആണ്. മമ്മ ആ അങ്കിളിനെ വിളിച്ച് എല്ലാ വിവരങ്ങളും പറഞ്ഞു. അങ്ങിനെ ഒരു
ബുധനാഴ്ച വീടിന്റെ പണികൾ തുടങ്ങി. കേടായ എല്ലാ ലൈറ്റുകളും മാറ്റി പുതിയവയിട്ടു.
പൈപ്പുകളും മാറ്റിയിട്ടു. എല്ലാം ഉത്തരവാദിത്വത്തോടെ നിന്ന് ചെയ്യിപ്പിച്ചത് ശ്രീ
ആണ്. അതിനൊക്കെ ശ്രീക്കു നല്ല കഴിവാണ്. മമ്മയുടെ സ്നേഹത്തിനു പാത്രീഭവിക്കാൻ
പിന്നെ മറ്റു വല്ലതും വേണോ .! പൂന്തോട്ടവും നന്നായി മോടി പിടിപ്പിച്ചു. വീടൊക്കെ
മനോഹരമായി. ശ്രീ പറുദീസയിലെ നിത്യസന്ദർശകനായി മാറിക്കഴിഞ്ഞിരുന്നു. ഭക്ഷണവും, വിശ്രമവും, പഠിത്തവും എല്ലാം എന്റെ കൂടെതന്നെ ..
മമ്മക്കു പ്രിയപ്പെട്ടവനായ് മാറി എന്റെ ശ്രീ . 'എനിക്ക് രണ്ടു മക്കൾ ' എന്നാണു അന്നൊക്കെ
മമ്മ പറയാറ്.. 'നിനക്കൊരു കൂടെപിറപ്പ് ഇല്ലാത്ത വിഷമം
തീർന്നില്ലേ മോനെ' എന്നാ എന്നോടു ചോദിക്കാറ്.. ആ വീട്ടിൽ
ശ്രീക്കു സർവ്വസ്വാതന്ത്ര്യവും കൊടുത്തപ്പോൾ, അപ്പാപ്പന് അതിഷ്ടമായിരുന്നില്ല. പിന്നെ മമ്മ കൂടെയുള്ളതു കൊണ്ട് ഒന്നും
മുഖത്തു നോക്കി പറയുന്നില്ലെന്നെയുള്ളൂ. ഒരു ദിവസം ഞാൻ നേരെത്തെ വീട്ടിലെത്തി.
പന്ത്രണ്ടര മണി വരെയെ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ. അന്ന് ഞാൻ വരുമ്പോൾ മമ്മ
അപ്പാപ്പനെയും കൊണ്ട് ട്രഷറിയിൽ പെൻഷൻ വാങ്ങാൻ പോയിരിക്കുകയായിരുന്നു. ഊണ് എടുത്തു
കഴിക്കേണ്ട ഗതികേടു വന്നു. അതു കഴിഞ്ഞു ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോൾ ഞാൻ ശ്രീയെ
വിളിച്ചു. അവൻ വന്നിരുന്നെങ്കിൽ എന്നാശിച്ചുപോയി. പക്ഷെ അവൻ തിരക്കായിരുന്നു.
പെട്ടെന്നോടിവരാൻ ബൈക്കുമില്ല. വൈകിട്ട് ബൈക്കുമായി നേരത്തെ വരാം. ഇന്നൊരു
സസ്പെൻസ് ഉണ്ടെന്നും പറഞ്ഞു. എനിക്ക് ആകാംഷയായി. എന്താന്നു ചോദിച്ചു
ബുദ്ധിമുട്ടിച്ചപ്പോൾ ടോമികുട്ടന് ജീവിതത്തിൽ ആവശ്യമുള്ള ഒരു കാര്യമാണെന്ന്
പറഞ്ഞു. പെൻഷൻ വാങ്ങി കൈ നിറയെ സാധനങ്ങളുമായാണ് മമ്മയും , അപ്പാപ്പനും വന്നത്. ഞാൻ എല്ലാം പെറുക്കി ഹാളിൽ വച്ചു. മമ്മ വാങ്ങികൊണ്ടു വന്ന
പപ്സും കഴിച്ചു കോഫിയും കുടിച്ചു കുറെ പഠിക്കുകയും ചെയ്തപ്പോൾ നേരം അഞ്ചു മണി.
ശ്രീ ഇപ്പോൾ വരും. ഞാൻ തയ്യാറായിരുന്നു. അഞ്ചര മണിക്ക് ശ്രീ ബൈക്കിൽ വീട്ടു
മുറ്റത്തെത്തി. മമ്മയോട്, ഇനി അകത്തേക്ക്
കയറുന്നില്ല,ടോമിയെ ബൈക്ക് ഓടിക്കാൻ പഠിപ്പിക്കാനായി
മെഡിക്കൽകോളേജ് മൈതാനത്തേക്കു പോകുകയാണെന്നും പറഞ്ഞു. അപ്പോഴാണ് എനിക്കു കാര്യം
പടികിട്ടിയത്. ഞങ്ങൾ മൈതാനത്തേക്ക് പോയി. ആദ്യം ദക്ഷിണ വച്ചു കാലു തൊട്ടു തൊഴാൻ
ശ്രീ തമാശരൂപേണ പറഞ്ഞു. ഞാൻ ഒരുരൂപ തുട്ടെടുത്ത് കൈയ്യിൽ വച്ചുകൊടുത്തു. പിന്നെ
തൊട്ടു തൊഴുതു.അത് കാലിലല്ലെന്നു മാത്രം.. "അയ്യേ .. ഈ ചെക്കനിതെന്താ
കാണിക്കണെ .ജനനേന്ദ്രിയത്തിലാണോ തൊട്ടുതൊഴാൻ പറഞ്ഞത്?." ശ്രീ ചിരിച്ചുകൊണ്ടു ചോദിച്ചു.. " ങ്ഹാ , അവിടെ തൊട്ടു തൊഴുന്നതാ എനിക്കിഷ്ടം ! അവനാ ജഗജില്ലി.എനിക്കു സ്വന്തം ! പിന്നെ
എനിക്കു കാലുവരെ കുനിയുകേം വേണ്ട." ഞാനതു പറയുമ്പോൾ ശ്രീ സ്റ്റാർട്ട്
ചെയ്യുന്ന വിധവും .ഗിയർ മാറ്റുന്നതും പഠിപ്പിക്കാൻ തുടങ്ങി. അര മണിക്കൂർ കൊണ്ടു
തന്നെ ഞാൻ റൗണ്ട് അടിക്കാൻ പഠിച്ചു. മുമ്പൊരിക്കൽ സുമേഷ് കുറച്ചു പഠിപ്പിച്ചതാ..
അതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ ഓടിച്ചു. ഇതു വല്ലതും വണ്ടിയുടെ ഉടമസ്ഥൻ ശ്രീയുടെ
അങ്കിൾ അറിയുന്നോ .. പാവം ! നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞങ്ങൾ വീട്ടിലേക്കു പോകാൻ
തുടങ്ങി. ഞാനാണ് വണ്ടിയോടിച്ചത്. ഞാൻ നേരെ ചെന്നു കയറിയത് മെഡിക്കൽ കോളേജ് മോർച്ചറിയുടെ
പുറകുവശത്താണ്. അവിടെ ചപ്പുചവറുകൾ കൂട്ടിയിട്ട് ആരോ കത്തിച്ചിരിക്കുന്നു .. ഒരാളു
പോലും ആ പരിസരത്തെങ്ങുമില്ല.വഴി അവസാനിക്കുന്ന ആ ഭീതിതമായ അന്തരീക്ഷത്തിൽ എന്തോ
ഒരു ഭയം എന്റെ മനസ്സിനെ കവർന്നു...
No comments:
Post a Comment